Wednesday, December 23, 2020

ഹൃദയങ്ങളോടു സംവദിച്ച കവിത


 

നിഷ്ഫലമല്ലീ ജന്‍മം തോഴ-  

നിനക്കായ് പാടുമ്പോള്‍  

നിഷഫലമല്ലീ ഗാനം,  

നീയിതു മൂളി നടക്കുമ്പോള്‍

-സുഗതകുമാരി

സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്‌നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. 

പ്രണയം കരിയിലയായ്  പറന്നകന്നിട്ടും  

ഹൃദയം മണ്ണാങ്കട്ടയായലി-  

ഞ്ഞൊലിച്ചിട്ടും  

മൃതമാം ദേഹം നോക്കു- 

കിപ്പൊഴും നടക്കുന്നു !  

ഹൃദയം കുതിര്‍ന്നൊലിച്ചി-  

പ്പൊഴും മിടിക്കുന്നു

മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്‍ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. 

കവിതയുടെ വിത്ത് പാകപ്പെടുന്നു

അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കേശവപിള്ളയായിരുന്നു സുഗതകുമാരിയുടെ അച്ഛന്‍. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ബോധേശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ബോധേശ്വരന്‍. ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ സജീവസാന്നിധ്യമാരിരുന്നു ബോധേശ്വരന്റേത്. കവിതകള്‍ എഴുതുന്നതിലും ബോധേശ്വരന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. 

ജയ ജയ കേരള കോമള ധരണീ

ജയ ജയ മാമക പൂജിത ജനനീ

ജയ ജയ പാവന ഭാരതഹരിണീ

ജയ ജയ ധരമ്മസമന്വയ രമണീ

എന്നു തുടങ്ങുന്ന കവിത വളരെ പ്രശസ്തമാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവിതയെ നമ്മുടെ സാംസ്‌കാരികഗാനമായ് പ്രഖ്യാപികകുകയുമുണ്ടായി. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയതെന്ന് നമുക്ക് നിസംശയം പറയാം. താനൊരു കവിയായിത്തീരണമെന്ന് അച്ഛന്‍ ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഒരിക്കലും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും സുഗതകുമാരി ഒരിക്കല്‍ പറയുകയുണ്ടായി. തന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ എന്റെ അമ്മയ്ക്കും വലിയ പങ്കുണ്ട്. അമ്മയാണ് വിശ്വസാഹിത്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും സുഗതകുമാരി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ കവിതയിലേക്കെത്തിയെന്ന് ഒരിക്കല്‍ സുഗതകുമാരിയോട് നേരിട്ടു ചോദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സുഗതകുമാരി പറഞ്ഞത്. അച്ഛനെന്ന വലിയ കാവ്യവൃക്ഷത്തിന്റെ വിത്ത് വളരെ ചെറിയപ്രായത്തിലേ എന്നില്‍ വീണ് മുളച്ചിരുന്നു എന്നാണ്. '' കുഞ്ഞുന്നാളിലെ കവിതയുടെ വിത്ത് പാകപ്പെട്ടിരുന്നെങ്കിലും മുളച്ച് നാമ്പിട്ടു വളരാന്‍ കഴിയാതെ കവിത ദീര്‍ഘകാലം എന്നില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു. സ്‌കൂളിലും കോളജുകളിലും പഠിക്കുന്ന കാലത്ത് വളരെ രഹസ്യമായാണ് ഞാന്‍ കവിതകള്‍ എഴുതിയിരുന്നത്. സ്വന്തം പേരില്‍ കവിത എഴുതാന്‍ അക്കാലത്ത് എനിക്കു പേടിയായിരുന്നു. അതോ നാണമായിരുന്നോ എന്നും അറിയില്ല. എന്നാല്‍ കവിത എഴുതുകയും ചെയ്തിരുന്നു. യൂണിവേഴ്‌സിറ്റി കോളജില്‍ പഠിക്കുന്നകാലത്ത് കവിത മത്സരത്തില്‍ പങ്കെടുക്കണമെന്ന് മനസ് ആഗ്രഹിച്ചു. എന്നാല്‍ സ്വന്തം പേരില്‍ എഴുതാന്‍ ഒരു മടി. ഒടുവില്‍ വേറൊരു പേരില്‍ എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ എസ്. കെ  എന്ന പേരില്‍ ഞാന്‍ കവിത എഴുതി അയച്ചു. ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച. പക്ഷേ, ഒന്നാം സ്ഥാനം ലഭിച്ച കവി ഞാനാണെന്ന് ആര്‍ക്കും അറിയില്ല. ഞാനതൊട്ട് ആരോടും പറയാനും പോയില്ല. അന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന്‍ എന്‍. മോഹനന്‍ മാഗസിന്‍ കമ്മിറ്റിയിലുള്ള കാലമാണ്. അദ്ദേഹം അടങ്ങുന്ന ഒരു സംഘം കുട്ടികള്‍ക്ക് എസ്. കെ എന്ന പേരില്‍ കവിത എഴുതിയ ആളെ കണ്ടെത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടാവുകയും വലിയ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ എസ്‌കെ എന്ന കവിയെ കണ്ടെത്തുന്നവര്‍ക്ക് 10 രൂപ ഇനാം പ്രഖ്യാപിക്കുകവരെയുണ്ടായി. അന്ന് പത്തുരൂപ വളരെ വലിയ തുകയാണല്ലോ. എന്നാല്‍, പ്രത്യേകിച്ച പ്രയോജനമുണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ? '' 

പിതാവ് ബോധേശ്വരനൊപ്പം സുഗതകുമാരി


പുലിവാലുപിടിച്ച തൂലികാനാമം

സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴും തന്റെ സ്വന്തം പേരിലല്ല സുഗതകുമാരി കവിത എഴുതിയിരുന്നത്. ആ ഒന്നാം സമ്മാനം പുലിവാലായ കഥയും സുഗതകുമാരി എന്നോടു പങ്കുവച്ചിരുന്നു. ''തിരുവനന്തപുരത്ത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നു. അവര്‍ ഒരു കവിതാ മത്സരം നടത്തുന്ന വിവരം എനിക്ക ലഭിച്ചു. ഒരു കവിത എഴുതി മത്സരത്തിനയക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ സ്വീകരിച്ച പേര് ശ്രീകുമാര്‍ എന്നായിരുന്നു. ആ മത്സരത്തിലും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതിയത് ഞാനാണെന്ന് അച്ഛനോട് പറഞ്ഞതോടെ വലിയ ഭൂകമ്പമാണ് ഉണ്ടായത്. കാര്യം എന്താണെന്നുവച്ചാല്‍ പരിഷത്തിന്റെ കവിതാമത്സരത്തില്‍ ഒരു ജഡ്ജ് അച്ഛനായിരുന്നു. പോരേ പൂരം. ഒടുവില്‍ അച്ഛന്‍ ആ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കുകയുണ്ടായി. അച്ഛന്റെ കെയര്‍ ഓഫിലാണ് മകള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയതെന്ന ആക്ഷേപം തനിക്കെതിരേ ഉയരുമോയെന്ന ഭയമാണ് അച്ഛനെക്കൊണ്ട് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീടും ശ്രീകുമാര്‍ എന്ന തൂലികനാമത്തില്‍ കവികള്‍ എഴുതാന്‍തന്നെയായിരുന്നു എന്റെ തീരുമാനം. അക്കാലത്ത് മാത്യഭൂമിയില്‍ എന്‍ വി കൃഷ്ണവാര്യര്‍ സാറ് ഉള്ളകാലമാണ്. പുതിയ തലമുറയില്‍ നിന്ന് കവികളെ കണ്ടെത്തുന്നതില്‍ സാറിനുണ്ടായിരുന്ന വൈഭവം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അച്ഛന്‍ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിച്ച കവിത ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. അച് ശ്രീകുമാര്‍ എന്ന പേരില്‍ അച്ചടിച്ചുവന്നു. പിന്നേയും ഒന്നോ രണ്ടോ കവിതകള്‍ കൂടി മാതൃഭൂമിയില്‍ അച്ചടിച്ചുവരികയുണ്ടായി. ആ സമയത്താണ് ചേച്ചി ഒരു വികൃതി ഒപ്പിച്ചത്. എന്റെ ഒരു കവിത എടുത്ത് സുഗതകുമാരി എന്ന പേരില്‍ കോളജ് മാഗസിനില്‍ നല്‍കി. അത് കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നു. ആ കവിത ഞാന്‍ മാതൃഭൂയിക്കും അയച്ചു കൊടുത്തിരുന്നു. മാതൃഭൂമിയിലും അച്ചടിച്ചുവന്നിരുന്നു. കോളജ് മാഗസിനില്‍ സുഗതകുമാരിയെന്ന പേരിലും മാതൃഭൂമിയില്‍ ശ്രീകുമാര്‍ എന്ന പേരിലും ഒരേ കവിത പ്രത്യക്ഷപ്പെട്ടത്  ഏതോ ഒരു വായനക്കാരന്‍ കണ്ടെത്തുകയും അത് രണ്ടും വെട്ടിയെടുത്ത എന്‍ വി കൃഷ്ണവാര്യര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്് ശ്രീകുമാര്‍ എന്ന തൂലികാനാമത്തില്‍ കവിത എഴുതിയിരുന്നതും ഞാനാണെന്ന് സമ്മതിച്ചുകൊണ്ട് കത്തയക്കേണ്ടിവന്നു. ആ കത്തില്‍ അതിന് ക്ഷമചോദിക്കുകയും ചെയ്തു. കൃഷ്ണവാര്യര്‍ സാറിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ഞാന്‍ സ്വന്തംപേരില്‍ കവിത എഴുതാന്‍ തുടങ്ങിയത്. 

ഊര്‍ജസ്രോതസ് നഷ്ടമാവുന്നു

അങ്ങനെ സ്വന്തംപേരില്‍ എഴുതിത്തുടങ്ങിയ സുഗതകുമാരിയെന്ന കവയിത്രി മരണത്തിന്റെ കൈപിടിച്ച് ഈ ലോകത്തു നിന്നു മടങ്ങിയ ഇന്നലെവരെ വിഷാദത്തിന്റെ ഭാഷയില്‍, പ്രണയത്തിന്റെ ഭാഷയില്‍, ഭക്തിയുടെ ഭാഷയില്‍, പ്രകൃതിയുടെ ഭാഷയില്‍, പ്രതിഷേധത്തിന്റെ ഭാഷയില്‍ സ്നേഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നഷ്ടസ്വപ്‌നങ്ങളെ കുറിച്ചും ഒക്കെ പാടിക്കൊണ്ടിരുന്നു. പ്രേമത്തെപറ്റി, ദുഖത്തെപറ്റി, പ്രതീക്ഷകളെയും സ്വപ്‌നങ്ങളെയും പറ്റി, ഇരുട്ടിനെയും മനുഷ്യനെയുംപറ്റി, പ്രണയനഷ്ടത്തെപ്പറ്റി, രാഷ്ട്രീയകലാപത്തെപറ്റി സുഗതകുമാരി എഴുതി കവിതകളെല്ലാം മലയാളം സ്‌നേഹബഹുമാനങ്ങളോടെ കേട്ടുനിന്നു. 

എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ  

ശരിക്കു കണ്ടേന്‍ ഇന്നു ഞാനതിന്‍ മുഖം ദിവ്യം !  

എന്നു പാടിക്കൊണ്ട് കവയിത്രി മരണത്തിലേക്കു നടന്നുപോകുമ്പോള്‍, ഒന്നുറപ്പ് അവര്‍ പാടിയത് ഏറ്റുപാടാന്‍ അനുവാചകര്‍ ഇനിയുമുണ്ടാവും. കാരണം സുഗതകുമാരിയുടെ കവിതകള്‍ എക്കാലവും സംവദിക്കാന്‍ ശ്രമിച്ചത് ഹൃദയങ്ങളോടാണ്, ബുദ്ധിയോടല്ല.

പോരാളിയുടെ ജീവിതം

 തന്റെ ജീവിതം പോരാട്ടത്തിന്റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ പോരാട്ടത്തില്‍ തന്റെ ആയുധം കവിതയാണെന്നു സുഗതകുമാരിക്ക് നിശ്ചയമുണ്ടായിരുന്നു. ഹരിതശോഭ നഷ്ടപ്പെടുന്ന പ്രകൃതിക്കായി, നശിച്ചുപോകുന്ന കാടുകള്‍ക്കായി, മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി, തെരുവിലലയുന്ന വൃദ്ധര്‍ക്കായി കവിതയെന്ന വജ്രായുധവുമായി യുദ്ധത്തനിറങ്ങിയ പോരാളികൂടിയായിരുന്നു സുഗതകുമാരി. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് സുഗതകുമാരി കടന്നു പോകുമ്പോള്‍ കവിതയിലൂടെ, പ്രകൃതിസ്‌നേഹത്തിലൂടെ, സ്ത്രീപക്ഷ നിലപാടുകളിലൂടെ, പാര്‍ശവവത്കരിക്കപ്പെട്ടവരോടും ചൂഷണം ചെയ്യപ്പെട്ടവരോടുമുള്ള വാത്സല്യത്തിലൂടെ, മലയാളികളുടെ സ്വന്തമായിരുന്ന പോരളിയെ കൂടിയാണ് നഷ്ടമാവുന്നത്. 

സുഗതകുമാരി സഹോദരിമാരായ സുജാതാദേവിയോടും ഹൃദയകുമാരിയോടുമൊപ്പം


വിവാദങ്ങളും ധാരാളം

സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ കവയിത്രിയാണ് സുഗതകുമാരി. പക്ഷേ, ഒന്നിലേറെ അവസരങ്ങളില്‍ സ്ത്രീ വിരുദ്ധവും വംശീയ നിലപാടുകളും സുഗതകുമാരി സ്വീകരിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി ആ വേദിയില്‍ പറയുകയുണ്ടായി. ബീഫ് വിവാദം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സുഗതകുമാരി മാതൃഭൂമിപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്‌ലിംങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്‌ലിമിന്റെ കടമയാണെന്നും സുഗതകുമാരി വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് ശരിക്കും മലയാളികളെ ഞെട്ടിച്ചുകളഞ്ഞു എന്നു പറയാം. അതിഥി തൊഴിലാളികള്‍ നമ്മുടെ നാടിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു.

പുരസ്‌കാരങ്ങളുടെ നിറവില്‍ 

രാത്രിമഴ, അമ്പലമണി തുടങ്ങിയ കാവ്യഗുണമേറിയ കവിതകള്‍കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിയെത്തേടി നിരവധി പുരസ്‌കരങ്ങളുമെത്തി. 1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് സുഗതകുമാരിയുടെ പ്രസിദ്ധീകൃതമായ ആദ്യകവിതാസമാഹാരം. പിന്നീട്, പാതിരാപ്പൂക്കള്‍ എന്ന കവിതസമാഹാരത്തിലേക്കെത്തിയപ്പോഴേക്കും മലയാള കവിതയില്‍ സുഗതകുമാരി സ്വന്തമായ ഒരിടം സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു. സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്‌കാരം കേരള സാഹിത്യ അക്കാദമി പുരസ്‌കാരമാണ്. പാതിരാപ്പൂക്കള്‍ക്കായിരുന്നു പുരസ്‌കാരം. അന്ന് സുഗതകുമാരിയുടെ പ്രയം വെറും 34 വയസായിരുന്നു. പിന്നീട് മലയാളത്തിലെ വലുതും ചെറുതുമായ ഒട്ടുമിക്ക പുരസ്‌കാരങ്ങളും സുഗതകുമാരി യുടെ ഷെല്‍ഫില്‍ ഇടംപിടിച്ചു. 1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്‌കാരം, അമ്പലമണിക്ക് 1982ലെ ഓടക്കുഴല്‍ പുരസ്‌കാരം, 1984 ല്‍ വയലാര്‍ അവര്‍ഡും അമ്പലമണി നേടി. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) ... സാഹിത്യസപര്യക്ക് കിട്ടിയ പുരസ്‌കരങ്ങള്‍ളുടെ പട്ടിക അവസാനിക്കുന്നത് 2009 ല്‍ സമഗ്രസംഭവാനയ്ക്ക് ലഭിച്ച എഴുത്തച്ഛന്‍ പുരസ്‌കാരത്തിലും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് ലഭിച്ച സരസ്വതി സമ്മാനിലുമാണ. 2006 ല്‍ സുഗതകുമാരിയെ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌കാരവും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍വ് പുരസ്‌കാരവും സുഗതകുമാരിയെ തേടിയെത്തി.


Saturday, December 12, 2020

അനാഥമാക്കപ്പെട്ട ഗ്രാമീണസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകള്‍


എഴുപതുവര്‍ഷംനീണ്ട സാഹിത്യ സപര്യക്ക് പൂര്‍ണവിരാമമിട്ട് യു.എ ഖാദര്‍ ഓര്‍മയായിരിക്കുന്നു. ഖാദര്‍ എന്ന മനുഷ്യന്‍ ഒരു വലിയ വിസ്മയമായിരുന്നു. യു.എ ഖാദറിന് സ്വന്തമെന്നുപറയാന്‍ ഒരു ദേശമോ ഭാഷയോ സംസ്‌കാരമോ അദര്‍ശങ്ങളോ ആത്മീയതയോ ഉണ്ടായിരുന്നില്ല. എന്നാല്‍, മലയാളത്തിന്റെ സാഹിത്യ-സാംസ്‌കാരിക ഭൂമികയില്‍ നിന്ന് അദ്ദേഹത്തെ വേര്‍പെടുത്താനുമാവില്ല. നോവലിസ്റ്റിന്റെയും കഥാകൃത്തിന്റെയും ചിത്രകാരന്റെയും വേഷത്തില്‍ അദ്ദേഹം ആടിത്തീര്‍ത്ത ജീവിതം ഒരു ബഹുമുഖ പ്രതിഭയുടെ വിസ്മയകരമായ ജീവിതമായിരുന്നു. 

യു.എ ഖാദര്‍ പിതാവ് ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിനൊപ്പം 


ഇരട്ട സാസ്‌കാരിക സ്വത്വമാണ് യു.എ ഖാദര്‍ എന്ന വ്യക്തിയെ വ്യത്യസ്തനാക്കുന്നത്. കൊയിലാണ്ടിക്കാരന്‍ ഉസങ്ങാന്റകത്ത് മൊയ്തീന്‍കുട്ടി സാഹിബിന് ബര്‍മക്കാരിയും ബുദ്ധമതവിശ്വാസിയുമായ മാമൈദിയില്‍ പിറന്ന കുഞ്ഞാണ് യു.എ ഖാദര്‍. 1935 ല്‍ മ്യാന്‍മറിലെ (പഴയ ബര്‍മ) ബില്ലനിലാണ് ഖാദര്‍ ജനിക്കുന്നത്. ഖാദര്‍ ജനിച്ച് ഏതാനും ദിവസങ്ങള്‍ക്കം തന്നെ വസൂരി ബാധിച്ച് അദ്ദേഹത്തിന്റെ അമ്മ മരിച്ചു. അമ്മയില്ലാത്ത മകനുമായി ഏഴു വര്‍ഷം കൂടി മൊയ്തീന്‍ ബര്‍മയില്‍ കഴിഞ്ഞു. പിന്നീട് രണ്ടാം ലോകമഹായുദ്ധം ആരംഭിച്ചപ്പോള്‍ മകനേയും കൂട്ടി തന്റെ നാടായ കൊയിലാണ്ടിയിലേക്ക് മടങ്ങാന്‍ മൊയ്തീന്‍ കുട്ടി തീരുമാനിച്ചു. മകനേയും തോളിലേറ്റി മൊയ്തീന്‍ കുട്ടി ബര്‍മയില്‍ നിന്നു മടക്കയാത്ര ആരംഭിച്ചു. അന്ന് ദിവസങ്ങളോളം കാല്‍നടയായി സഞ്ചരിച്ചതിന്റെ നേരിയ ഓര്‍മകള്‍ ഖാദറിനുണ്ടായിരുന്നു. ചിറ്റഗോംഗിലെ അഭയാര്‍ഥി ക്യാമ്പിലെത്തുന്നതുവരെയുള്ള യാത്രക്കിടയില്‍ വീണു മരിച്ചുപോയ നിരവധി സഹയാത്രകരെ കുറിച്ച് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. ജന്മനാടു വിട്ട് പോന്ന ആ കുട്ടിക്കായി കാലം കാത്തുവച്ചത് കഥകളുടെ വലിയൊരു ലോകമായിരുന്നു. പിതാവിന്റെ നാട്ടില്‍  തന്റെ സര്‍ഗാത്മകയുടെ വേരുകളാഴ്ത്തി അദ്ദേഹം തന്റെ പിതൃദേശത്തിന്റെ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിരുന്ന കഥകളുടെ വിസ്മയ ലോകം വായക്കാര്‍ക്കായി വാക്കുകളിലൂടെയും വരകളിലൂടെയും തുറന്നുതന്നു. 


മലയാള ഭാഷയുമായി വലിയ ബന്ധമില്ലാത്ത ബാല്യത്തില്‍ നിന്ന് മലയാളത്തിലെ മുന്‍നിര എഴുത്തുകാരുടെ ഒപ്പം ഇരിക്കാനുള്ള യോഗ്യതയിലേക്കു താന്‍ വളര്‍ന്നതിനെ കുറിച്ച് ഒരിക്കല്‍ നേരിട്ടു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞ ഉത്തരം ഇതാണ്. ''ഞാന്‍ കേരളത്തിലേക്കു വരുമ്പോള്‍ എനിക്ക് മലയാളവുമായി ഒരു ബന്ധവുമില്ല. മാതൃഭാഷ അമ്മയില്‍ പഠിക്കേണ്ടതാണ്, അല്ലങ്കില്‍ അമ്മയുടെ മുലപ്പാലിനൊപ്പം ലഭിക്കുന്നതാണ് എന്നൊക്കെയാണ് നാട്ടുചൊല്ലുകള്‍. എന്റെ അനുഭവത്തില്‍ അതൊന്നും ശരിയല്ല. നമ്മുടെ രാജ്യവും ദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന ഒരു കാര്യം മാത്രമാണ് ഭാഷ. ഏതു ദേശത്തു ജനിക്കുന്നു എന്നതുമാത്രമല്ല ഏതു ദേശത്തു ജീവിക്കുന്നു എന്നതും വളരെ പ്രധാനമാണ്. വളരുന്ന ദേശത്തിന്റെ സംസ്‌കാരം അയാളിലുണ്ടാവും. ആ ദേശത്തിന്റെ താളമാണ് അയാളുടെ ജീവിതത്തിനുണ്ടാവുക. താളമായിരിക്കും അയാളുടെ ഭാഷയുടെ താളവും. അതല്ലാതെ മാതൃഭാഷ എന്ന സങ്കല്‍പത്തോട് എന്റെ ജീവിതാനുഭവങ്ങളെ മുന്‍നിര്‍ത്തി ഞാന്‍ വിയോജിക്കുന്നു. ശരിക്കും മാതൃഭാഷ എന്നൊന്നുണ്ടെങ്കില്‍ അത് നാടിന്റെ മണ്ണിന്റെ ഭാഷയാണെന്നു പറയാം. ഒരു വ്യക്തിയുടെ കൂട്ടുകാര്‍, ജീവിതാനുഭവങ്ങള്‍ ഇതെല്ലാമാണ് ഒരാളുടെ ഭാഷയെ രൂപപ്പെടുത്തുന്നത്. അത്തരത്തില്‍ രൂപപ്പെട്ടതാണ് എന്റെ ഭാഷ.''

ഉത്തരമലബാറിലെ മണ്ണില്‍ ഉറഞ്ഞ ഗോത്രസ്മൃതികളെ തേടിച്ചെല്ലുകയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന പുരാവൃത്തങ്ങളെ കണ്ടെടുത്ത് ഭാവനയുടെ ഉരകല്ലുപയോഗിച്ച് തേച്ചുമിനുക്കുകയും ചെയ്ത കഥാകാരനാണ് യു.എ.ഖാദര്‍. അതിന് തനിക്ക് പ്രേരണയായത് ബര്‍മയിലെ ബാല്യകാല ഓര്‍മകളാണെന്ന് ഖാദര്‍ ഒരിക്കല്‍ പറയുകയുണ്ടായി. '' എന്റെ രണ്ടു ജീവിതങ്ങളെ കുറിച്ച് ചോദിക്കാത്ത ആളുകള്‍ കുറവ്. ചിലരുടെ ചോദ്യങ്ങള്‍ വല്ലാതെ എന്നെ സങ്കടപ്പെടുത്തിയിട്ടുമുണ്ട്. കാരണം ഞാന്‍ മനപൂര്‍വമായി തെരഞ്ഞെടുത്തതല്ലെങ്കിലും മലയാളമാണ് എന്റെ ജീവിതം. മലയാള ഭാഷയിലാണ് ഞാന്‍ പിച്ചവെച്ചതെന്നു പറയാം. ഞാന്‍ ജനിച്ചത് ബര്‍മയിലാണെന്നതും ബര്‍മക്കാരിയായ മാമൈദിയാണ് എന്റെ അമ്മ എന്നതും സത്യമാണ്. എന്നാല്‍ ഞാന്‍ മലയാളത്തിന്റെ തന്നെ ആളാണ്. അത് എന്റെ ഉറച്ച വിശ്വാസമാണ്. എന്റെ എഴുത്തില്‍ ബര്‍മയിലെ ബാല്യം സ്വാധീനിച്ചിട്ടുണ്ട്. അതിനെ നിഷേധിക്കുകയോ മറച്ചുവയ്ക്കാനോ ഞാന്‍ തയാറല്ല. കാരണം അത് എന്റെ സ്വത്വത്തെ ചോദ്യം ചെയ്യുന്നതിനു തുല്യാണമാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ കൊച്ചു കുട്ടിയായിരുന്ന കാലത്തു മനസില്‍ കയറിക്കൂടുന്ന നിരവധി ചിത്രങ്ങളുണ്ട്. അന്നത്തെ ജീവിതം, അവിടത്തെ പ്രത്യേകമായ ജീവിതാവസ്ഥകള്‍, ആചാരങ്ങള്‍, ആഘോഷങ്ങള്‍, പെഗോഡകള്‍, ഉത്സവങ്ങള്‍ അങ്ങനെ അങ്ങനെ നിരവധി ചിത്രങ്ങള്‍ ഉണ്ട്. ഞാന്‍ അവിടം വിട്ട് ഇവിടെ എത്തിയപ്പോള്‍ കാണുന്ന ചിത്രങ്ങളുമായി അതിനെ ബന്ധിപ്പാനുള്ള സ്വാഭാവികമായ ശ്രമം നടത്തുമല്ലോ. നമ്മുടെ ഇവിടുത്തെ ഉത്സവങ്ങളുമായി ബാല്യത്തില്‍ കണ്ട ബര്‍മീസ് കാഴ്ചകളെ ബന്ധിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. എന്റെ ഉപ്പ ഒരുകച്ചവടക്കാരനായിരുന്നല്ലോ. അദ്ദേഹത്തെ സംബന്ധിച്ച് ഉത്സവങ്ങള്‍ വലിയ കച്ചവട സീസണായിരുന്നു. അമ്മ മരിച്ചു പോയതുകൊണ്ടും പറയത്തക്ക മറ്റു ബന്ധുക്കള്‍ ഇല്ലാതിരുന്നതിനാലും അമ്മയില്ലാത്ത എന്നെയും കൊണ്ടായിരുന്നു ഉപ്പയുടെ യാത്രകള്‍. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഉത്സവങ്ങളും ഉത്സവക്കാഴ്ചകളും അവിടത്തെ ബര്‍മീസ് തരുണികളുടെ വേഷങ്ങളും അവരുടെ നൃത്തങ്ങളും പിന്നെ വലിയ വ്യാളീ മുഖങ്ങളും അടങ്ങുന്ന ആ കാഴ്ചകള്‍ എഴുത്തിലേക്കു തിരിഞ്ഞകാലത്ത് ഒരുപാട് സഹായിച്ചിട്ടുണ്ട്.''


എഴുത്തിലേക്ക് കാലെടുത്തുവയ്ക്കും മുമ്പ് കുട്ടിക്കാലത്ത് ചിത്രമെഴുത്തിലായിരുന്നു ഖാദറിനു താല്‍പര്യം. അങ്ങനെയാണ് ചിത്രംവര പഠിക്കാന്‍ മദ്രാസ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ ചേര്‍ന്നത്. എഴുത്തിന്‍രെ ലോകത്തു നിറഞ്ഞു നിന്നപ്പോഴും ചിത്രംവര ആവേശമായിത്തന്നെ ഖാദര്‍ ഒപ്പം കൂട്ടിയിരുന്നു. വിശ്വാസങ്ങളും പുരാവൃത്തങ്ങളും പാരമ്പര്യങ്ങളും ഇഴുകിച്ചേര്‍ന്ന രചനകളാണ് യുഎ ഖാദറിന്റെ ചിത്രങ്ങളില്‍ തെളിയുന്നത്. ചിത്രംവരയ്ക്കാനുള്ള കഴിവിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. '' ചിത്രകലയിലെ കമ്പവും കഴിവും എവിടുന്നാണെന്ന് ചോദിച്ചാല്‍ വീണ്ടും ബര്‍മയിലെ എന്റെ ബാല്യത്തിലേക്കുതന്നെ മടങ്ങിപ്പോകേണ്ടി വരും. അന്ന് കൊച്ചു കുട്ടിയായിരുന്ന കാഴ്ചകളുടെ ഓര്‍മകളില്‍ നിന്നാവും. വ്യാളീ മുഖങ്ങളും മനുഷ്യന്റെയൊക്കെ രൂപവും ആകൃതിയും ഉള്ള സിംഹത്തിന്റെ മുഖവും ആയിട്ടുള്ള കോലങ്ങളാവാം എന്നില്‍ ചിത്രകാരനെയും കുടിയിരുത്തിയതെന്നു പറയാം. എഴുത്തിലാണ് ഞാന്‍ ശോഭിച്ചതെങ്കിലും. എഴുത്തില്‍ നിന്ന് എനിക്കു ലഭിച്ചതിനു തത്തുല്യമായ സംതൃപതി എനിക്ക് ചിത്രരചനയില്‍ നിന്നും ലഭിച്ചിരുന്നു. എഴുത്തിലേക്ക് തിരിഞ്ഞതുകൊണ്ട് കുറെക്കാലം ചിത്രകലയോടുള്ള താത്പര്യം മാറ്റിവച്ചു. പിന്നീട് സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ചതിന് ശേഷമാണ് പഴയ താല്‍പ്പര്യം എന്നില്‍ വീണ്ടും ചിറകുവിടര്‍ത്തിയതെന്നും പറയാം. അങ്ങനെ ഞാന്‍ കുറച്ചു ചിത്രങ്ങള്‍ വരച്ചു. തൃക്കോട്ടൂര്‍ കഥകള്‍ക്കുവേണ്ടിയാണ് വരച്ചത്. തെയ്യത്തിനും കളംപാട്ടിനും നാഗക്കളങ്ങള്‍ക്കും ഞാന്‍ പരിചയിച്ച നിറങ്ങളെങ്ങനെ ഉപയോഗിക്കാമെന്ന ചിന്തയിലാണ് പിന്നീട് വരക്കാന്‍ ശ്രമിച്ചത്. 'തൃക്കോട്ടൂര്‍ താവഴി' എന്ന പേരില്‍ അത് പ്രദര്‍ശിപ്പിക്കപ്പെടുകയുമുണ്ടായി.'' 

എഴുത്തിലേക്കു വരാനുണ്ടായ കാരണം സി.എച്ച് മുഹമ്മദ് കോയയുമായി ഉണ്ടായ ബന്ധമാണെന്ന് ഖാദര്‍ ഓര്‍ക്കുന്നു. '' എന്റെ വീടിരുന്ന കൊയിലാണ്ടിയിലോ സമീപപ്രദേശത്തോ വായിക്കുന്ന ആളുകളെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല. എന്റെ ബാല്യത്തിലും കൗമാരത്തിലും എനിക്ക് വലിയ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നില്ല. സ്‌കൂള്‍ പഠനകാലത്ത് എന്റെ ഈ ചൈനീസ് മുഖവും ആ ഒരു പ്രകൃതവും ഒക്കെകൊണ്ട് സൗഹൃദങ്ങള്‍ വളരെ കുറവായിരുന്നു. അക്കാലത്ത് സ്‌കൂളില്‍ പഠിക്കുന്ന കാലത്താണെന്നാണ് എന്റെ ഓര്‍മ. എന്റെ അയല്‍പക്കത്ത് ഒരു വലിയ കല്യാണം നടന്നു. ആ കല്യാണത്തിന് സി.എച്ച് മുഹമ്മദ് കോയയും ഉണ്ടായിരുന്നു. ഞാന്‍ നേരത്തെ പറഞ്ഞല്ലോ എനിക്ക് സ്‌കൂളിലോ അയല്‍പക്കത്തോ വലിയ സുഹൃത്തുക്കളില്ലായിരുന്നു എന്ന്.  അക്കാരണത്താല്‍ ആ കല്യാണത്തിന് ഒറ്റപ്പെട്ടു നില്‍ക്കുന്ന എന്നെ അദ്ദേഹം ശ്രദ്ധിക്കുകയും എന്നെ വിളിച്ച് ഒരു പുസ്തകം വായിക്കാന്‍ തരുകയും ചെയ്തു. വെറുതെനിന്നു സമയം കളയരുതെന്നും ഇത്തരത്തിലുള്ള നിരവധി പുസ്തകങ്ങള്‍ വായിക്കണെന്നും അദ്ദേഹം ഉപദേശിക്കുകയും ചെയ്തു. അന്ന് അദ്ദേഹം തന്നത് വൈക്കം മുഹമ്മദ് ബഷീറിന്റെ 'ബാല്യകാല സഖി'. അതാണ് ഞാന്‍ വായിക്കുന്ന ആദ്യത്തെ മലയാളം പുസ്തകമന്നുതന്നെയാണ് എന്റെ ഓര്‍മ. 1940 കളിലാണ്. പിന്നീട് തുടര്‍ച്ചയായി വായിക്കാനുള്ള ശ്രമമായി. ആ വയനയാണ് പിന്നീട് എഴുതണമെന്ന വലിയ ത്വര എന്നില്‍ ഉണര്‍ത്തിയത് എന്നുപറയാം.''


ഖാദറിന്റെ എഴുത്തുശ്രമങ്ങള്‍ ആദ്യമായി അച്ചടിച്ചതും സി.എച്ച് മുഹമ്മദ് കോയയാണ്. സിഎച്ചുമായി വളരെ അടുത്ത സൗഹൃദം നിലനിര്‍ത്തിയ ഖാദര്‍ താന്‍ എഴുതുന്നത് അദ്ദേഹത്തെ കാണിക്കുകയോ അഭിപ്രായങ്ങള്‍ ചോദിക്കുകയോ പതിവായിരുന്നു. ഒരിക്കല്‍ തന്റെ ജീവിതാനുഭവങ്ങളില്‍ നിന്ന് അദ്ദേഹം എഴുതിയ ഒരു കഥ, വിവാഹസമ്മാനം (തന്റെ ഉപ്പയുടെ രണ്ടാം വിവാഹവും മറ്റും പരാമര്‍ശിക്കുന്നത്) സിഎച്ചിനു വായിക്കാന്‍ കൊടുക്കുകയുണ്ടായി.  ആ കഥ ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെ ബാലപംക്തിയില്‍ അച്ചടിച്ചുവന്നു. ഉസങ്ങാന്റകത്ത് അബ്ദുള്‍ ഖാദര്‍ എന്ന പേര് ചുരുക്കി യു.എ ഖാദര്‍ എന്നാക്കിയതും സിഎച്ച് തന്നെയായിരുന്നെന്ന് ഖാദര്‍ പിന്നീട് പറയുകയുണ്ടായി. അച്ചടിച്ച കഥയുമായി എത്തിയ സിഎച്ച് മലയാളത്തില്‍ നിന്നും തന്റെ വായനയെ ലോകസാഹിത്യത്തിലേക്കും തിരിച്ചുവിട്ടതായും  മോപ്പസാങ്ങിനെയും ആന്റണ്‍ പാവ്‌ലോവിച്ച് ചെക്കോവിനെയും വായിക്കണമെന്നു പറഞ്ഞതും കൂടുതലെഴുതാന്‍ പ്രോല്‍സാഹിപ്പിച്ചതും സിഎച്ചായിരുന്നു എന്നും അദ്ദേഹം ഓര്‍ത്തുപറഞ്ഞിട്ടുണ്ട്. 

എം.വി ദേവന്റെ ചിത്രങ്ങള്‍ കണ്ട് ആകൃഷ്ടനായി ഖാദര്‍ ചിത്രകല പഠിക്കാനായി മദ്രാസിലേക്കു പോയി. പക്ഷേ, തന്‍രെ വഴി ചിത്രകല അല്ല എഴുത്താണെന്ന് തിരിച്ചറിഞ്ഞതോടെ അദ്ദേഹം തിരികെ പോരുകയുണ്ടായി. അതിനെക്കുറിച്ച് അദ്ദേഹംതന്ന പറഞ്ഞത് ഇങ്ങനെയാണ്. '' ശരിക്കും എനിക്കുതന്നെ അറിയില്ല എന്തുകൊണ്ടാണ് മദിരാശിയില്‍ നിന്നു മടങ്ങിയത് എന്ന്. മടങ്ങണം എന്ന് എന്റെ മനസ് എന്നോടു പറഞ്ഞു. പെട്ടന്നു തന്നെ തീരുമാനമെടുത്തു. തിരിച്ചു പോന്നു. അത്രതന്ന. അല്ലാതെ വലിയ കാരണങ്ങള്‍ എനിക്കുതന്നെ അറിയില്ല. പിന്നെ, ഉപ്പയും ഞാന്‍ മടങ്ങണമെന്ന് നിര്‍ബന്ധിച്ചിരുന്നു. പക്ഷേ, മദ്രാസിലെ ജീവിതം എന്റെ എഴുത്തു ജീവിതത്തില്‍ വലിയ സ്വാധീനം ചെലുത്തി. അവിടെനിന്നുണ്ടായ സൗഹൃദങ്ങള്‍ വളരെ വലുതായിരുന്നു. ഗോവിന്ദനുമായും പദ്മനാഭനുമായും ( എം. ഗോവിന്ദന്‍, ടി. പത്മനാഭന്‍) അടുത്ത് പരിയപ്പെടാനായി. പിന്നീട് എനിക്കു വലിയ സൗഹൃദങ്ങള്‍ നല്‍കിയത് ആകാശവാണിയില്‍ പ്രവര്‍ത്തിച്ച കാലമാണ്. ഞാന്‍ ആ കാലം നന്നായി ഓര്‍ക്കുന്നു. കുഞ്ഞനന്തനും (തിക്കോടിയന്‍), ഉറൂബ്, അക്കിത്തം പിന്നെ, നമ്മുടെ കക്കാട് എന്നിവരുമായുള്ള പരിചയം. അവരോടൊക്കെ സാഹിത്യം സംസാരിക്കാനാവുക. അതിലൂടെ ലഭിക്കുന്ന ചില എഴുത്തുണര്‍വുകള്‍, പ്രചോദനങ്ങള്‍ അതൊന്നും വിസ്മരിക്കാനാവില്ല. എന്റെ എഴുത്തു രീതികളെ മോള്‍ഡ് ചെയ്യുന്നതില്‍ ഈ വിപുലമായ സൗഹൃദം വലിയ പങ്കുവഹിച്ചിട്ടുണ്ട്''. 

ഗുരുനാഥന്‍മാരോ ഗോഡ്ഫാദര്‍മാരോ എഴുത്തിന്റെ പാരമ്പര്യമോ ഒന്നും ഇല്ലാതെ മലയാള സാഹിത്യത്തിലേക്കു കടന്നുവന്നയാണ് യു.എ. ഖാദര്‍. സി.എച്ച് മുഹമ്മദുകോയയെ ഒഴിച്ചു നിര്‍ത്തിയാല്‍ തന്റെ എഴുത്തിനെ പ്രോത്സാഹിപ്പിക്കാന്‍ ആരും ഉണ്ടായിരുന്നില്ലെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ പറയുകയുണ്ടായി. അത്തരത്തിലുള്ള അറിവൊന്നും തന്റെ ഉപ്പയുടെ കുടുംബത്തില്‍ ആര്‍ക്കും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. മദ്രാസില്‍ ജീവിക്കുന്ന കാലത്താണ് ഖാദറിന്റെ എഴുത്ത് നാട്ടിലൊക്കെ അത്യവശ്യം വായിക്കപ്പെടുന്നത്. അക്കാലത്ത് അദ്ദേഹം എഴുതിയ വിശുദ്ധപൂച്ച എന്ന കഥ വലിയ വിവാദം സൃഷ്ടിക്കുകയും ചെയ്തു. മുസ്‌ലിമിലെതന്ന ഒരു വിഭാഗത്തെ ആക്ഷേപിച്ചെന്നു പറഞ്ഞ് ഒരു വിഭാഗം ആളുകള്‍ രംഗത്തെത്തുകയുണ്ടായി. വിശുദ്ധ വംശജരാണ് തങ്ങന്മാര്‍ എന്ന വിശ്വാസമുണ്ട്. അതിനെ കളിയാക്കുന്ന രൂപത്തില്‍ ഒരു പൂച്ചയ്ക്ക് നേര്‍ച്ച നേരുന്നതാണ് പശ്ചാത്തലം. വായനാശീലമുള്ള ആളുകള്‍ കുറവായിരുന്നതുകൊണ്ടാവാം ആ വിവാദം പെട്ടന്ന് കെട്ടടങ്ങി. അദ്ദേഹം ആദ്യം എഴുതിയ നോവലും വലിയ വിവാദത്തിന് തിരികൊളുത്തുകയുണ്ടായി. ചങ്ങലയെന്ന നോവലിലെ പ്രതിപാദ്യവിഷയവും മുസ്ലിം ജീവിതംതന്നെയായിരുന്നു. അന്ന് പ്രസിദ്ധീകരണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ഖാദറിന് വലിയ പിന്തുണ നല്‍കി കൂടെ നിന്നതും സി.എച്ച് തന്നെയായിരുന്നു. പിന്നീട് എസ്പിസിഎസ് ചങ്ങല ആദ്യമായി പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 

സിഎച്ച് മുഹമ്മദ് കോയക്കു പുറമെ ഇ.ടി മുഹമ്മദ് ബഷീറുമായും ഖാദറിന് വലിയ അടുപ്പമുണ്ടായിരുന്നു. ആ സൗഹൃദം ഖാദറിന്റെ മരണംവരെ ഇരുവരും തുടരുകയും ചെയ്തു. ഖാദറിന്റെ കഥകള്‍ പകര്‍ത്തിഎഴുതിക്കൊടുത്തിരുന്നത് ഇ.ടി മുഹമ്മദ് ബഷീറായിരുന്നു. ആ ബന്ധത്തെകുറിച്ച് ഖാദര്‍ പറഞ്ഞത്. ''എന്റെ 'വള്ളൂരമ്മ' എന്ന നോവല്‍ മുഴുവനും പകര്‍ത്തിയെഴുതിയത് ഇ.ടി. മുഹമ്മദ് ബഷീറാണ്. മാത്രമല്ല ചന്ദ്രികയില്‍ വന്ന പല കഥകളും. ആ ബന്ധം ഇ.ടി. വിദ്യാഭ്യാസ മന്ത്രിയായപ്പോഴും പിന്നീടും തുടര്‍ന്നു കൊണ്ടേയിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് വാങ്ങാന്‍ പോയപ്പോള്‍ ഡല്‍ഹിയില്‍ സകുടുംബം താമസിച്ചത് ഇ.ടി.യുടെ ഫ്ളാറ്റിലാണ്. ഇ.ടി.ക്ക് നിര്‍ബന്ധമുണ്ടായിരുന്നു; ഞാന്‍ അവിടെ തന്നെ താമസിക്കണമെന്ന്''.

1970 കളിലാണ് തൃക്കോട്ടൂര്‍ കഥകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങുന്നത്. അക്കാലത്ത് പൊതുവെ ഉയര്‍ന്നു കേട്ടിരുന്ന ഒരുവലിയ ആക്ഷേപമായിരുന്നു ആര്‍ക്കും വായിച്ചാല്‍ മനസിലാവാത്ത കഥകളാണ് ഇപ്പോഴത്തേത് എന്ന്. എന്നാല്‍ ഒരു സാധാരണ മലയാളിക്ക് വായിച്ചാല്‍ മനസ്സിലാകുന്ന തര ത്തിലുള്ള കഥകളുമായി യു.എ ഖാദര്‍ എന്ന കഥാകാരന്‍ രംഗപ്രവേശം ചെയ്തപ്പോള്‍ വായനക്കാര്‍ ആ കഥകളെ രണ്ടുംകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു. 

ആ കഥകളിലൂടെ വരോളിക്കാവ് ഭഗവതിയെയും കൈമുറിയന്‍ നാരായണനെയും പുലിമറ ദൈവത്തെയും കുരിക്കളം തറവാടിനെയും വണ്ണാര്‍ത്തൊടി വൈദ്യന്മാരെയുമെല്ലാം ഒരു സാധാരണ വായനക്കാരുടെ മനസില്‍ ഊട്ടിയുറപ്പിക്കാന്‍ ഖാദറിനായി. അമ്പലങ്ങള്‍, മഖാമുകള്‍, മുസ്ലിം പള്ളികള്‍, ചാലിയത്തെരുവ്, സര്‍പ്പക്കാവ് അങ്ങനെ അങ്ങനെ ഒരു പക്ഷേ, ഒരു ഗ്രാമത്തിന്റെ മണ്ണിലേക്ക് ഇത്രയേറെ സര്‍ഗാത്മകതയുടെ വേരുകള്‍ താഴ്ത്തിയ ഒരു എഴുത്തുകാരനെയും നമുക്ക് കണ്ടെത്താനാവില്ല. സര്‍ഗാത്മകതയുടെയും ഭാവനയുടെയും മൂടുപടങ്ങള്‍ തന്റെ രചനയില്‍ നിന്ന് ഒഴിച്ചുനിര്‍ത്തുകയും, ഖാദര്‍ താന്‍ കണ്ട, ജീവിച്ചു വളര്‍ന്ന ഗ്രാമത്തെ, അവിടുത്തെ ചുറ്റുപാടുകളെ, അമ്പലങ്ങളെ, പള്ളികളെ, ഉത്സവങ്ങളെ, തിറകളെയൊക്കെ അതേപടി തന്നെയാണ് വായനക്കാരിലേക്കെത്തിക്കുകയും ചെയ്തു. അതിനായി അദ്ദേഹം കൂട്ടുപിടിച്ചത് ഭാഷയെ ആണ്. ഭാഷയുടെ നാടോടിപാരമ്പര്യത്തെ അടിസ്ഥാനമാക്കി നവീനമായ ഒരാഖ്യാന ശൈലിയാണ് അദ്ദേഹം പിന്‍പറ്റിയത്. അദ്ദേഹം പറഞ്ഞ തൃക്കോട്ടൂര്‍ കഥകളിലെല്ലാം കീഴാളരായ നായികാനായകന്മാര്‍ പ്രത്യക്ഷപ്പെട്ടത് ഖാദറിന്റെ രാഷ്ട്രീയ ബോധ്യങ്ങളുടെ നിലപാടുതറയില്‍ നിന്നുകൂടിയായിരുന്നു. തൃക്കോട്ടൂരെന്ന ദേശത്തിന്റെ കഥകളിലൂടെ ഖാദര്‍ പറയാന്‍ ശ്രമിച്ചതത്രെയും മനുഷ്യജീവിതത്തിന്റെ കലര്‍പ്പില്ലാത്ത കഥകളായിരുന്നു. എല്ലാക്കാലത്തേക്കും തലമുറകള്‍ക്ക് പ്രചോദനവും അറിവും നല്‍കുന്ന ജീവിത സത്യങ്ങളായിരുന്നു. 1983 ലും 2000 ലും കേരളസാഹിത്യ അക്കാഡമി അവാര്‍ഡും 2009 ല്‍ കേന്ദ്രസാഹിത്യ അക്കാഡമി അവാര്‍ഡും ഖാദറിനെതേടിയെത്തിയതിന്റെ കാരണവും അനുപമമായ അദ്ദേഹത്തിന്റെ രചനാവൈഭവംതന്നെയാണ്.




Friday, October 16, 2020

മരണം ഒപ്പിയെടുക്കാത്ത കാവ്യജീവിതം


'മരണത്തെ എനിക്കു ഭയമില്ല. ഭയമുള്ളത് മരണത്തിലേക്കുള്ള മാര്‍ഗത്തെപ്പറ്റിയാണ്. ജീവിതത്തില്‍ മാര്‍ഗ ശുദ്ധി പാലിക്കാനാഗ്രഹിച്ചവന് മരണത്തിലേക്കുള്ള മാര്‍ഗം അശുദ്ധമായിരിക്കുകയില്ല എന്നൊരു വ്യാമോഹവും എന്റെ മനസിലുണ്ട്. എന്തായാലും അതിനെപ്പറ്റി ചിന്തിച്ചു ഭയപ്പെട്ടു വിറയ്ക്കാന്‍ സമയമില്ല എന്ന സത്യത്തോട് എനിക്കു നന്ദിയാണുള്ളത്. ... ഞാനില്ലാത്ത ഒരു കാലം ഭൂമിയിലുണ്ടായിരുന്നു. ഇനിയും അങ്ങനെ ഒരു കാലം ഉണ്ടാവുകയും ചെയ്യും. '


(എം ടി വാസുദേവന്‍ നായര്‍ക്കയച്ച കത്തില്‍ അക്കിത്തം കുറിച്ചത്)



അറുപത്തിയേഴ് വര്‍ഷം മുമ്പ് താനെഴുതിയ കാവ്യത്തിലെ വരികള്‍ ഇന്നും  സാധാരണക്കാരുടെ പോലും ചുണ്ടില്‍ നിന്ന് ഉതിര്‍ന്നു വീഴുകയും  പലതരത്തിലുള്ള  വേദികളില്‍ ഉദ്ധരിക്കപ്പെടുകയും  ചെയ്യുമ്പോള്‍  കവിക്കുണ്ടാകുന്ന ആത്മസംത്യപ്തി എത്രമാത്രമായിരിക്കും. എന്നാല്‍, അക്കിത്തത്തിന്  അത്രവലിയ ആത്മസംത്യപ്തിയൊന്നുമില്ല. എന്തൊക്കെയോ മഹാകാര്യങ്ങള്‍ താന്‍ ചെയ്തെന്ന ഭാവവുമില്ല. എഴുതേണ്ടതു മുഴുവന്‍ എഴുതിയിട്ടില്ലെന്നും ചെയ്യേണ്ടതു മുഴുവന്‍ ചെയ്തിട്ടില്ലെന്നുമുള്ള ഒട്ടൊരു അസംത്യപ്തിയും അപൂര്‍ണതാ ബോധവുമാണ് മരണത്തിനു തൊട്ടുമുമ്പും അദ്ദേഹത്തിനുണ്ടായിരുന്നത്. ഇന്ത്യയിലെ പരമോന്നത സാഹിത്യപുരസ്‌കാരമായ ജ്ഞാനപീഠ പുരസ്‌കാര ലബ്ധി അറിഞ്ഞപ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് വലിയ ഭാവമാറ്റമൊന്നുമില്ല. സന്തോഷത്തിന്റെ ചെറിയ തിരയിളക്കം പ്രത്യക്ഷപ്പെട്ടതൊഴിച്ചാല്‍. മരണമാകുന്ന ഒപ്പുകടലാസ് അക്കിത്തം എന്ന കവിയുടെ ജീവിതം ഒപ്പിയെടുക്കുമ്പോഴും പിന്നിലവശേഷിക്കുന്നത് അദ്ദേഹത്തിന്റെ കാവ്യജീവിതമാണ്.

...............................................................

കരിക്കട്ടകൊണ്ടെഴുതിയ ആദ്യ കവിത

...............................................................

വളരെ ചെറിയ പ്രായത്തില്‍തന്നെ അക്കിത്തത്തേയും കൊണ്ട് ക്ഷേത്രദര്‍ശനം പതിവാക്കിയിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കള്‍. അക്കിത്തം മാതാപിതാക്കള്‍ക്കൊപ്പം മൂന്നു വയസിനു ശേഷം വിഷാരിക്കല്‍ ക്ഷേത്രത്തില്‍ തൊഴുവാന്‍ ചെല്ലുന്ന സമയത്ത് കിഴക്കേകുത്തുളളീ ആര്യന്‍ നമ്പൂതിരി എന്ന പണ്ഡിത സഹൃദയന്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ മഹാഭാരതം(തര്‍ജമ) വായിക്കുവാന്‍ കൊച്ചുകുട്ടിയായിരുന്ന അക്കിത്തത്തെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു. ആ ട്രെയിനിംഗ് അക്കിത്തത്തിന് വളരെയധികം പ്രയോജനപ്പെട്ടതായി അദ്ദേഹം പില്‍ക്കാലത്ത് ഒര്‍ത്തു പറയുകയും ചെയ്തു. അഞ്ച് -ആറ് വയസില്‍ അക്ഷരശ്ലോക സദസുകളില്‍ അദ്ദേഹം പങ്കെടുക്കുമായിരുന്നു.അവിടെനിന്നുള്ള അറിവ് തന്റെ കവിതകളെ വലിയ രീതിയില്‍ സ്വാധീനിച്ചതായും അദ്ദേഹം പറയുന്നു. 

   വളരെ ചെറിയ പ്രായത്തില്‍ തന്നെ ഏഴരവയസില്‍ ഒരു സായാഹ്നത്തില്‍ ്അമ്പലക്കുളത്തില്‍ നീന്തിക്കുളിച്ച ശേഷം ക്ഷേത്രത്തില്‍ തൊഴാന്‍ ചെന്നപ്പോള്‍ ശ്രീകോവിലിന്റെ പുറം ചുവരില്‍ കരിക്കട്ട കൊണ്ടുളള കുത്തിവരകള്‍ കാണാണുകയും അതില്‍ പ്രതിഷേധിച്ചു കൊണ്ടാണ് പെട്ടന്ന് കരിക്കട്ട കൊണ്ട് ഒരു അനുഷ്ടുപ്പ് ശ്ലോകം ആ ചുമരിന്‍മേല്‍ തന്നെ എഴുതുകയും ചെയ്തതാണ് തന്റെ ആദ്യ കവിതയെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. 

അമ്പലങ്ങളിലീവണ്ണം

തുമ്പില്ലാതെ വരയ്ക്കുകില്‍

വമ്പനാമീശ്വരന്‍ വന്നി-

ട്ടെമ്പാടും നാശമാക്കിടും.

ഒരു അനുഷ്ടുപ്പ് ശോകമാണ് അദ്ദേഹം കരിക്കട്ട കൊണ്ട് രചിച്ചത്. 

...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം കാലത്തെ അതിജീവിച്ച കവിത

...............................................................

   അക്കിത്തം  അച്യൂതന്‍നമ്പൂതിരി  ഇരുപതാം നൂറ്റാണ്ടിന്റെ  ഇതിഹാസമെഴുതിയത്  ഇരുപതാം നൂറ്റാണ്ടിന്റെ  മധ്യത്തിലാണ്. ഇപ്പോള്‍ ഇരുപതാം നൂറ്റാണ്ട് കഴിഞ്ഞ് രണ്ടു ദശകം കൂടി കടക്കുന്നു. പക്ഷേ, അത് ആസ്വാദകരുടെ നെഞ്ചില്‍  കൊളുത്തുന്ന നാളങ്ങള്‍ ഈനൂറ്റാണ്ടിലും പഴയ അളവില്‍ത്തന്നെ.

 ''വെളിച്ചം ദുംഖമാണുണ്ണി

തമസല്ലോ സുഖപ്രദം'''

എന്നത് ഏറെ ഉദ്ധരിക്കപ്പെടുക മാത്രമല്ല ഏറെ ചിന്തകള്‍ക്കു വഴിയൊരുക്കുക കൂടി ചെയ്തിട്ടുണ്ട്. ആ കവി വാക്യത്തിന്റെ മുഴക്കങ്ങള്‍ എത്രപേര്‍ മനസിലാക്കിയിട്ടുണ്ടെന്നറിയില്ല. ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലൂടെ വെളിച്ചം എങ്ങനെ ദുഖമാകുന്നുവെന്നും  കവി പറയുന്നുണ്ട്  ഏറെ തെറ്റിദ്ധരിക്കപ്പെട്ട  ഒരു ദര്‍ശനമായിരുന്നു അത്. എത്രത്തോളം വിമര്‍ശിക്കപ്പെട്ടുവോ അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുണ്ട് ഈ വരികള്‍. എന്നാല്‍ ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറവും  ആ വീക്ഷണത്തിനു പ്രസക്തി നഷ്ട്ടപ്പെടുന്നില്ല, ഒരുപക്ഷേ ഏറുകയും ചെയ്തിരിക്കുന്നു.

    ബോധമനസില്‍ നിന്നാണ് കവിത ജനിക്കുന്നതെന്നു പോലും കരുതാത്ത കവിക്കാകട്ടെ കവിതയാണ് ജീവിതമെന്ന ഭാവമില്ല. കാപട്യങ്ങളില്ലാത്ത മനസില്‍ നിന്ന് ഒഴുകിവരുന്ന നിഷ്‌കളങ്കമായ പുഞ്ചിരിയോടെ അക്കിത്തം അച്യൂതന്‍ നമ്പൂതിരി, സത്യധര്‍മാദികളെപ്പോലെ കവിതയും ഏറെയൊന്നും ശേഷിച്ചിട്ടില്ലാത്ത പുതിയ കേരളീയ സമൂഹത്തിന്റെ പൂമുഖത്തു ചാരുകസേരയിലിരിക്കുന്നു.

    കടന്നു കാണുന്നവനേ കവിയാകാനാവൂ എന്നത്രേ ആചാര്യന്‍മാര്‍ പറഞ്ഞുവച്ചിരിക്കുന്നത്. അങ്ങനെ കടന്നുകാണുവാനുള്ള ത്യക്കണ്ണാണ് അക്കിത്തത്തിനുള്ളത്. നാം ജീവിക്കുന്ന ഇക്കാലത്തെയും അന്പതോ അറുപതോ വര്‍ഷം മുമ്പു കണ്ട കവിയാണദ്ദേഹം.

    കമ്യൂണിസ്റ്റ് ആശയങ്ങളുള്‍ക്കൊള്ളുന്ന കവിതകളുമായി കവിതാരംഗത്ത് കടന്നു വന്ന അക്കിത്തം പില്‍ക്കാലത്ത് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ നിന്ന് അകന്നു. കമ്യൂണിസ്റ്റ് സിദ്ധാന്തങ്ങള്‍ മറയാക്കിക്കൊണ്ട് ലോകം നന്നാക്കാനിറങ്ങിയവരുടെ ആത്മാര്‍ഥതയില്ലായ്മയായിരിക്കണം തിരിച്ചുപോരലിനു കാരണമെന്നു നമുക്ക് വിലയിരുത്താം. ഈ തിരിച്ചു നടത്തത്തിലൂടെ കവിയെന്ന നിലയില്‍ അക്കിത്തം സ്വതന്ത്രനായെന്നതാണ് നേട്ടം. വിപ്ലവം കൊണ്ടു ലോകത്ത് നന്‍മ വരുത്താന്‍ കഴിയില്ലെന്നും സ്നേഹം കൊണ്ടുമാത്രമേ  അതു സാധിക്കു എന്നുമുള്ള ആശയമാണ് അദ്ദേഹത്തിന്റെ പല ക്യതികളും നല്‍കുന്നത്.

 ...............................................................

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ജനിച്ചവഴി കവി പറയുന്നു

 ...............................................................

മലയാള കവിതയിലെ ഇതിഹാസമെന്നു അനുവാചകരാലും നിരൂപകരാലും വിശേഷിപ്പിക്കപ്പെടുന്ന ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം ആദ്യം അച്ചടിക്കപ്പെട്ടത് 1952 ഓഗസ്റ്റില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ്. ഈ കവിത ജനിച്ചതെങ്ങനെയെന്ന് അക്കിത്തം പറഞ്ഞത് ഇങ്ങനെ, ''വടക്കേമലബാറിലെ സായുധ വിപ്ലവമാണ് ഈ കവിതയുടെ ബീജം ഉള്ളില്‍ക്കടക്കുന്നത്.  കാവുമ്പായി, കരിവെളളൂര്‍, മുനയന്‍കുന്ന് എന്നീ പേരുകള്‍ ആ കവിതയില്‍തന്നെ ഉണ്ടല്ലോ. പക്ഷേ അതിനെപ്പറ്റി എഴുതാതിരിക്കാനാണ് ഞാന്‍ ആഗ്രഹിച്ചത്. എന്നിട്ടും, 1951ല്‍ അത് കടലാസില്‍ രേഖപ്പെട്ടു. ഗാന്ധിജിയുടെ അഹിംസാ സിദ്ധാന്തത്തിന് അനുസരിച്ചാണ് അതിന്റെ ആദര്‍ശം. ഋഗ്വേദത്തിലെ സമാനോ മന്ത്രസ്സമിതിസ്സമാനീ

സമാനീവ ആകുതിസ്സമാനാ ഹൃദയാനിവ.''എന്നു തുടങ്ങുന്ന അവസാന വേദമന്ത്രമാണ മനസിലെ കമ്യൂണി ബീജം. കല്‍ക്കട്ട തീസീസല്ല. ഈ കാര്യം എന്നെ പതിനൊന്നാം വയസ്സില്‍ ആകര്‍ഷിച്ചിരുന്നു. ആയിടെത്തന്നെയാണ് ഇഎംസിന്റെ  ''സോഷ്യലിസം എന്തിന്'' എന്ന ലേഖനവും അച്യൂതമേനോന്റെ  '' സോവിയറ്റ് നാട്'' എന്ന പുസ്തകവും എന്റെ മനസിലേക്കു കടന്നു വന്നത് . പക്ഷേ അഞ്ചു വയസിലാകണം, കേളപ്പജി ഗുരുവായൂര്‍സത്യാഗ്രഹം നടത്തിയകാലത്തുതന്നെ, മില്‍ത്തുണികളിലെ ചിത്രം വഴി ഹൃദയത്തില്‍ സ്ഥാനം പിടിച്ച ഒരു പല്ലുപോയ ''ഇളിച്ചിവായ''ന്റെ ചിത്രം മായാത്ത വിധത്തില്‍ ഹൃദയഭിത്തിയില്‍ പതിഞ്ഞു കിടപ്പുണ്ടായിരുന്നു. അതിനാലാവാം സ്വാതന്ത്രോദയ കാലഘട്ടത്തില്‍ കാവുമ്പായ്, കരിവെളളൂര്‍, മുനയന്‍കുന്ന് മുതലായ സ്ഥലങ്ങളിലുണ്ടായ കമ്യൂണിസ്റ്റ് വിപ്ലവങ്ങളെപ്പറ്റിയും ജീവിതത്തില്‍ എന്നും നാം നേരിടുന്ന ലക്ഷ്യവും മാര്‍ഗവും തമ്മിലുളള ബന്ധത്തെപ്പറ്റിയും എനിക്കുചിന്തിക്കേണ്ടിവന്നത്.''

    വിപ്ലവം നടക്കണമെന്ന് തീവ്രമായി ആഗ്രഹിക്കുകയും തീവ്രമായി അതിനായി വര്‍ത്തിക്കുകയും ചെയ്തിരുന്ന കവി, അതിന്റെ നടപ്പില്‍വരുത്തലിലെ ഹിസാത്മക നിലപാടുകളോട്, ആ ഭാവങ്ങളോട് യോജിക്കാനാവാതെ സ്വത്വം നഷ്ടപ്പെടുന്ന ഇടത്ത് പുറത്തേക്കു പ്രാണരക്ഷാര്‍ഥം പലായനം ചെയ്യുന്നതാണു നമുക്ക് ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തില്‍ കാണാനാവുന്നത്.

...............................................................

സത്യത്തിനും സ്‌നേഹത്തിനും പ്രതിരോധം തീര്‍ക്കുന്ന കവിതകള്‍

..............................................................

    സ്വയംപ്രതിരോധം തേടുന്നതാണ് അക്കിത്തത്തിന്റെ കവിതകള്‍. ഇവിടെ അദ്ദേഹം പ്രതിരോധം തീര്‍ക്കുന്നത് സത്യത്തിനും സ്നേഹത്തിനും വേണ്ടിയാണ്. പ്രതിരോധം തീര്‍ക്കാനായി പുറപ്പെടുന്നത് ഇവിടെ കവിയായതുകൊണ്ട് അന്വേഷണവും പ്രതിരോധവും കവിതയിലൂടെയാവുന്നു എന്നുമാത്രം. സ്വന്തം അനുഭവങ്ങളില്‍ നിന്നും ജീവിതയാഥാര്‍ഥ്യങ്ങളില്‍ നിന്നും കവി സ്വായത്തമാക്കിയ മൂല്യങ്ങളെ പ്രവചനസ്വഭാവമുള്ള കവിതകളാക്കി പരിവര്‍ത്തനം ചെയ്യുന്നതില്‍ അക്കിത്തം അസാധാരണമായ കൈയൊതുക്കം കാണിച്ചു.

    സമൂഹത്തെ ആപല്‍ക്കരമാം വിധം ബാധിച്ച മൂല്യനിരാസത്തിനെതിരേ നിരന്തരം പോരാടുന്നതായിരുന്നു അക്കിത്തത്തിന്റെ കവിതകള്‍. മനുഷ്യര്‍ക്കിടയില്‍ നിന്ന് സമദര്‍ശനവും സ്നേഹം/സത്യം/ധര്‍മം എന്നീ മൂന്നു സദ്ഗുണങ്ങളുടെ ഒഴിഞ്ഞുപോക്കും കവിയെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തിയിരുന്നത്. ഇതിനെ ചൂണ്ടിക്കാണിക്കുകയും സ്നേഹം നിറഞ്ഞ കാവ്യഭാഷയിലൂടെ ശാസിക്കുകയുമാണ് അക്കിത്തം ചെയ്തത്. മൂല്യനിരാസത്തിനെതിരേ കവിതയിലൂടെ പോരാടിയ പോരാളിയായിരുന്നു അക്കിത്തം. സ്വന്തം ജീവിതത്തില്‍ സൂക്ഷിച്ച മൂല്യങ്ങളായിരുന്നു ഈ പോരാട്ടത്തില്‍ കവി ഉപയോഗിച്ച ആയുധം.

...............................................................

തെറ്റിദ്ധരിക്കപ്പെടുകയും പ്രശംസിക്കപ്പെടുകയും ചെയ്ത വരികള്‍

...............................................................

വെളിച്ചം ദുംഖമാണുണ്ണീ

തമസ്സല്ലോ സുഖപ്രദം

വളരെയധികം തെറ്റിദ്ധരിക്കപ്പെടുകയും അതിലേറെ പ്രശംസിക്കപ്പെടുകയും ചെയ്തിട്ടുള്ള വരികാളാണിവ. തെറ്റിദ്ധരിപ്പിക്കപ്പെട്ടതിനെക്കുറിച്ചയാലും പ്രശംസിക്കപ്പെട്ടതിനെക്കുറിച്ചായാലും അദ്ദേഹം പറഞ്ഞത് അത് രണ്ടും സന്തോഷം തരുന്നു. എന്തിനു വേണ്ടി ആയാലും കവിത വായിക്കപ്പെട്ടിരിക്കുന്നു. വിമര്‍ശനമോ പ്രശംസയോ ആയിക്കോട്ടെ ഒരു എഴുത്തുകാരനെ സംബന്ധിച്ച് ഏറ്റവും വലിയ സന്തോഷം അയാളുടെ കൃതി വായിക്കപ്പെടുന്നതിലാണല്ലോ. പിന്നീട്, ഇതേ വിഷയത്തില്‍ അദ്ദേഹം പറഞ്ഞത് ഇങ്ങനെ. '' ഒന്നുമാത്രം പറയാം. ഈ വരികള്‍ ഞാനറിയാതെയാണു ഞാന്‍ എഴുതിയത്. എന്നാല്‍, ഈ വരികള്‍ എഴുതുന്നതിനു മുമ്പാണു കാളിദാസന്റെ ഒരു ശ്ലോകം ഞാന്‍ പഠിച്ചത്.

''മരണം പ്രക്യതിശ്ശരീരിണാം.

വികൃതിര്‍ജീവിതമുച്യതേ ബൃധേ......''

ശരീരികള്‍ക്കു മരണമാണ് പ്രകൃതി. ജീവിതം വികൃതിയാണ്.  ഇങ്ങനെയാണ് പണ്ഡിതന്‍മാര്‍ പറയുന്നത്. ശ്വസിച്ചുകൊണ്ടിരിക്കുന്ന ഓരോ നിമിഷവും ജീവനുള്ള  നമുക്ക് കിട്ടുന്ന ലാഭമാണ്. അര്‍ഥവും ഭാവവും ഒന്നും ചിന്തിച്ചുകൊണ്ടല്ലല്ലോ  നാം കവിത എഴുതുന്നത്. ഇന്ദ്രിയങ്ങള്‍ വെളിച്ചം എന്നും ധരിക്കുന്നത് എന്തിനെയാണോ, അതല്ല യഥാര്‍ഥ വെളിച്ചം എന്നാവണം ഈ വരികളില്‍  നിന്നും  ലഭിക്കുന്ന വസ്തുത എന്നാണ് പില്‍ക്കാലത്തെനിക്ക് തോന്നിയിട്ടുള്ളത്. പിന്നെ, ഈയിടെയാണ് മറ്റൊരു സംശയം എന്റെ മനസില്‍ അങ്കുരിച്ചത്. വെളിച്ചം ദുഖമാണ് എന്ന് പറഞ്ഞതിനെ ആക്ഷേപിച്ചവര്‍ എന്തുകൊണ്ടാണ് ''അറിവിന്‍ വെളിച്ചമേ ദൂരപ്പോ'' എന്നെഴുതിയ കവിയെ ആക്ഷേപിക്കാതെ വിട്ടത് ജി (ശങ്കരക്കുറുപ്പ്) യുടെ  ജാതകത്തിലെ വ്യാഴം ധനുവിലാണല്ലോ. വേറെ ന്യായമൊന്നും തോന്നിയില്ല.'

...............................................................

കവിതകളിലൂടെ മൂല്യങ്ങലെക്കുറിച്ച് നിരന്തരം ഓര്‍മിപ്പിച്ചു

...............................................................

    തന്റെ കവിതകളിലൂടെ വലിയൊരു വിഭാഗം വായനക്കാരുടെ മനസില്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യങ്ങളെ കുറിച്ച് നിരന്തരം ഓര്‍മിപ്പിക്കുകവഴി അദ്ദേഹം ചെറിയപ്രായത്തില്‍ തന്നെ 'മുതിര്‍ന്ന'' കവികളുടെ ഗണത്തില്‍ ചേര്‍ക്കപ്പെട്ടിരുന്നു. അതില്‍ അദ്ദേഹത്തിന് വലിയ വിഷമമൊന്നും ഇല്ലായിരുന്നു. നിരന്തരം വായിക്കുന്ന ശീലം അദ്ദേഹം ഒരു തപസ്യപോലെ കൊണ്ടു നടന്നു. അതുകൊണ്ടുതന്നെ പുതുതലമുറ കവിതകളെ വായിക്കുകയും സൂക്ഷ്മമായി വിലയിരുത്തുകയും ചെയ്തിരുന്നു. പുതുതലമുറ കവികള്‍ തങ്ങളെക്കാള്‍ ബൗധികമായി ഉയര്‍ന്ന നിലവാരമുള്ളവരാണെന്ന് അദ്ദേഹം നിരീക്ഷിച്ചിരുന്നു. എന്നാല്‍, കവിതകള്‍ കൂടുതല്‍ ബൗദ്ധികമാകുന്നത് കവിതയുടെ നൈസര്‍ഗികതയെ നഷ്ടപ്പെടുത്തിയിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. '' പുതുതലമുറയില്‍  കവിത ആവശ്യത്തിലധികം ബുദ്ധിപരമായിതീര്‍ന്നിരിക്കുന്നു. ബുദ്ധിപരം എന്നു പറഞ്ഞത്  കവിതയെ അര്‍ഥരഹിതമാക്കി തീര്‍ക്കലായി  തീര്‍ന്നതിനെപ്പറ്റിയാണ്. ഓരോ വാക്കിനും ഒറ്റയ്ക്കൊറ്റയ്ക്ക്  അര്‍ഥമുണ്ടെങ്കിലും  അവ കൂടിച്ചേരുമ്പോള്‍  അന്യോന്യാശ്രിതമായ ഒരര്‍ഥമില്ലതാനും. ഇതാണ് ഇന്നത്തെ കവിത. വാസ്തവത്തില്‍ വായനക്കാരന്റെ സമയം  നഷ്ടപ്പെടുത്തുകയാണത് ചെയ്യുന്നത്. വായനക്കാരനെ പരിഹസിക്കലാണ് ഇപ്പോഴത്തെ കവിതകള്‍ എന്നു  പറയേണ്ടിയിരിക്കുന്നു. ' എന്നു രൂക്ഷഭാഷയില്‍ വിമര്‍ശിക്കാനും അദ്ദേഹം തയാറായിരുന്നു. '' രൂപം പ്രതിരൂപേ ബഭുവേ എന്ന ചെറുപ്പത്തില്‍ത്തന്നെ പഠിച്ചുപോയ എനിക്ക് ഈശ്വരനേയും കവിതയെയും രണ്ടായി കാണാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഈ കാലഘട്ടം  കവിതയ്ക്ക്  അനുകൂലമാണ് എന്നു പറയാന്‍ പ്രയാസമുണ്ട്.  യന്ത്രങ്ങള്‍  മൊബൈല്‍ ഫോണടക്കം  നമ്മുടെ ഏകാഗ്രതയെ വിച്ഛദിക്കുകയാണ് ചെയ്യുന്നത്.  ഏകാഗ്രമായ തപസില്ലാതെ ഉത്തമകവിത ഉണ്ടാവുകയില്ല. ''എന്ന അനുബന്ധം കൂടി ചേര്‍ത്താണ് പുതുതലമുറകവിതകളെ കുറിച്ചുള്ള തന്റെ വിമര്‍ശനം അദ്ദേഹം പൂര്‍ത്തിയാക്കിയത്.

...............................................................

സാധാരണ പൗരനുവേണ്ടി എഴുതപ്പെട്ട കവിതകള്‍

...........................................................

യന്ത്രവത്കൃത-നാഗരികവത്കരണത്തിന്റെ പരിഷ്‌കാരങ്ങള്‍ പ്രകൃതിക്കേല്‍പ്പിച്ച മുറിവുകളും സാധാരണ പൗരന്റെ ജീവിതദുരിതങ്ങളും അക്കിത്തം സാധാരണക്കാരനും മനസിലാവുംവിധം ആവിഷ്‌ക്കരിച്ചു. 

'മതമെന്താകിലുമാവട്ടേ,

മനുജാത്മാവേ, കരഞ്ഞിരക്കുന്നേന്‍:

നിരുപാധികമാം സ്‌നേഹം

നിന്നില്‍പ്പൊട്ടിക്കിളര്‍ന്നു പൊന്തട്ടെ!'

(മനുഷ്യസന്നിധിയില്‍) എന്ന വരികള്‍ മാത്രംമതി

ഇരുപതാംനൂറ്റാണ്ടില്‍ മനുഷ്യന്റെ ആത്മാഭിമാനത്തിനു സംഭവിച്ച മഹാപതനങ്ങളെ വീണ്ടെടുക്കാനുള്ള ദാര്‍ശനികാന്വേഷണങ്ങളായിരുന്നു അക്കിത്തം കവിതകളെന്നു കാലത്തിന് അടയാളപ്പെടുത്താന്‍. 

പണ്ടെത്തെ മേല്‍ശാന്തി എന്ന കവിതയിലെ 

'എന്റെയല്ലീ എന്റെയല്ലീ കൊമ്പനാനകള്‍, 

എന്റെയല്ലീ മഹാക്ഷേത്രവും മക്കളെ...' 

വായനക്കാരനോട് ജീവിതത്തില്‍ വേണ്ട ഏറ്റവും വിലയേറിയ മൂല്യം വിനയമാണെന്ന് അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പറയുകയാണ് ഈ വരികളിലൂടെ അക്കിത്തം. അഹങ്കാരത്തിന്റെ കൊടുമുടിയില്‍ നില്‍ക്കുന്ന ഓരോ മനുഷ്യജീവിക്കും മുന്‍പില്‍ നിന്ന് എന്റെയല്ല ഇക്കണ്ടതൊന്നുമെന്ന് പറയാന്‍ കഴിയുമ്പോഴേ മനുഷ്യജീവിതം അര്‍ഥസമ്പന്നമാവുകയുള്ളൂയെന്ന് വളരെലളിമായി എന്നാല്‍ ആഴത്തിലും പഠിപ്പിക്കാന്‍ അക്കിത്തത്തിനായി. ഇതിന്റെ തുടര്‍ച്ചയാണ് ഏവര്‍ക്കും സുപരിചിതമായ ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിലെ 'വെളിച്ചം ദു:ഖമാണുണ്ണി, തമസല്ലോ സുഖപ്രദം' എന്ന വരികള്‍.

...............................................................

മികച്ച കവിത എഴുതാതെ 

...............................................................

   അക്കിത്തം എന്ന കവിയുടെ മികച്ച കൃതിയായി ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തെയാണ് അനുവാചകരും നിരൂപകരും വിലയിരുത്തുന്നത്. എന്നാല്‍, അക്കിത്തം ഒരിക്കലും അത് അംഗീകരിക്കാന്‍ തയാറായിരുന്നില്ല. ഇതുവരെ എഴുതിക്കഴിഞ്ഞതില്‍ തന്റെ മികച്ച കൃതി ഇല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. അക്കിത്തത്തിന്‍രെ മികച്ച കവിതയേതെന്ന കാര്യത്തില്‍ നടന്ന വിപുലമായ ചര്‍ച്ചകളില്‍ സഹികെട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ''എന്റെ ഏറ്റവും നല്ല കവിത എഴുതപ്പെടാനിരിക്കുകയാണെന്നാണ് ഇപ്പോഴും വിശ്വാസം. ഓരോന്നും എഴുതിതീരുമ്പോള്‍, അതു മുമ്പത്തേതിലും മീതെയായിട്ടുണ്ട് എന്നാണു ഭാവം. എഴുതി വരുമ്പോള്‍ അഭൂതപൂര്‍വമാം വിധമുള്ള ഓരോരോ ആനവാതിലുകള്‍ ഹൃദയത്തിലേക്കു ഡുംഡും എന്നു തുറക്കപ്പെടുന്നതായി തോന്നുന്നു. പകുതിക്കല്‍വച്ച്  പലതും ചീന്തികളയുന്നു. എല്ലാം പലപല തവണ തിരുത്തപ്പെടുന്നു. മധ്യത്തിലോ അവസാനത്തിലോ ഇന്നേടത്തെന്നു പറഞ്ഞുകൂടാതുള്ള വരികളാവും ചിലപ്പോള്‍ ആദ്യം പുറത്തുചാടുന്നത്. അവ കടലാസില്‍ വീണശേഷം എത്രയോ കഴിഞ്ഞാവാം ആ  കവിതയുടെ ഭാവസന്ധിശില്പങ്ങള്‍ ഒരുക്കിക്കഴിഞ്ഞ കവിതകള്‍ ഇന്നും എഴുതാന്‍ കഴിയാതെ കിടക്കുകയാണ്. ഇനി അവ എഴുതുന്നതാകട്ടെ, ഇപ്പോഴുള്ള ഭാവസന്ധി ശില്പങ്ങളെ അപ്പടി അവഗണിച്ചുകൊണ്ടായെന്നും വരും ഞാനിതു രചിക്കുമെന്നു വിചാരിച്ചിട്ടില്ല എന്നു തോന്നത്തക്കവിധം  പല കവിതകളും രണ്ടോ നാലോ മണിക്കൂറുകള്‍കൊണ്ടു പണിതീര്‍ന്നു കിട്ടിയിട്ടുമുണ്ട്. ഞാനല്ല ഇതൊന്നും ചെയ്യുന്നത്. മനസിലുള്ള മറ്റൊരാളാണ് എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇതൊക്കെ എന്റെ അറിവിലുള്ളതാണോ എന്ന് അമ്പരക്കേണ്ടി വന്നിട്ടുണ്ട്. ഈ കവിത എനിക്ക് മുഴുമിപ്പിക്കാന്‍ സാധിക്കില്ല എന്ന് ഒരിക്കല്‍ തോന്നും. അതുകൊണ്ട് മികച്ച കൃതി തെരഞ്ഞെടുക്കുക വളരെ വിഷമകരമാണ്. '

ഒരു കണ്ണീര്‍ക്കണം മറ്റു

ള്ളവര്‍ക്കായ് ഞാന്‍ പൊഴിക്കവേ

ഉദിക്കയാണെന്നാത്മാവി

ലായിരം സൗരമണ്ഡലം

ഒരുപുഞ്ചിരി ഞാന്‍ മറ്റു

ള്ളവര്‍ക്കായ് ചെലവാക്കവേ

ഹൃദയത്തിലുലാവുന്നു

നിത്യനിര്‍മലപൗര്‍ണമി

അറിഞ്ഞീലിത്രനാളും ഞാ

നിദ്ദിവ്യപുളകോല്‍ഗമം;

ആ മഹാനഷ്ടമോര്‍ത്തോര്‍ത്തു

കുലുങ്ങിക്കരയുന്നു ഞാന്‍

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസത്തിന്റെ ഈ ആരംഭവരികളില്‍ നിന്ന് ആര്‍ജവത്തിന്റെയും ദാര്‍ശനികതയുടെയും വക്താവായ അക്കിത്തമെന്ന കവിയുടെ സ്ഥായീഭാവം എന്താണെന്നു നമുക്കു മനസിലാക്കാം. തീവ്രവിപ്ലവ കാവ്യഭാഷയില്‍ എഴുതിയപ്പോഴും സ്നേഹം/സത്യം/ ധര്‍മം എന്നിവയിലൂന്നി നിന്നുകൊണ്ട് തത്വജ്ഞാനിയുടെ ഭാഷയില്‍ എഴുതിയപ്പോഴും അപരനുവണ്ടിയുള്ള സമര്‍പ്പണമാവണം കവിതയെന്ന് അനുവാചകരെ ഓര്‍മിപ്പിച്ചുകൊണ്ടാണ് അക്കിത്തം എന്ന മലയാളത്തിന്റെ ഇതിഹാസകവി കാലയവനികയ്ക്കു പിന്നില്‍ മറയുന്നത്. 


Thursday, October 8, 2020

പതറാത്ത കാവ്യാത്മക ശബ്ദം


അമേരിക്കൻ കവിതയുടെ ആധുനിക വക്താക്കളിൽ പ്രമുഖ സ്ഥാനം അലങ്കരിക്കുന്ന ലൂയിസ് 
ഗ്ലിക്കിനെ തേടി ലോകസാഹിത്യത്തിലെ പരമോന്നത പുരസ്കാരം എത്തിയിരിക്കുന്നു. ഇരുപത്തി അഞ്ചാമത്തെ വയസിലാണ് കവിതയിൽ ലൂയിസ് ഗ്ലിക്കിന്‍റെ അരങ്ങേറ്റം. ദി ന്യൂ അമേരിക്കൻ ലൈബ്രറി പ്രസിദ്ധീകരിച്ച ഫസ്റ്റ്ബോൺ എന്ന കവിതാസമാഹാരത്തിലൂടെ വരവറിയിച്ച ലൂയിസ് ഗ്ലിക്ക് മനുഷ്യന്‍റെ ആന്തരിക സംഘർഷങ്ങളും അഭിലാഷങ്ങളും ചിത്രീകരിക്കുന്നതിൽ അസാധാരണമായ കഴിവ് പ്രകടിപ്പിച്ചിരുന്നു. വായിച്ചും കേട്ടും സാധാരണക്കാരുടെ മനസിൽ കയറിക്കൂടിയ മിത്തുകളും ചരിത്രവുമൊക്കെ അടങ്ങുന്ന കാവ്യങ്ങളിലൂടെയാണ് ലൂയിസ് ഗ്ലിക്ക് അമേരിക്കൻ കാവ്യ ലോകത്തിന്‍റെ അതിരുകൾ ഭേദിച്ച് ലോകസാഹിത്യത്തിൽ സ്വന്തമായ ഇരിപ്പിടം തേടിയത്. 

  വ്യക്തിയുടെ അസ്തിത്വപ്രശ്നം ലോകത്തിന്‍റെ ഏതു കോണിലും ഒന്നാണെന്ന് ലൂയിസ് ഗ്ലിക്ക് തന്‍റെ കവിതകളിലൂടെ ലോകത്തോടു വ്യക്തമാക്കിയെന്നാണ് ഭൂരിഭാഗം കാവ്യ നിരൂപകരും വിലയിരുത്തിയത്. ചില നിരൂപകർ വിലയിരുത്തിയതാകട്ടെ ഇങ്ങനെയാണ്. ‘മനുഷ്യന്‍റെ അസ്തിത്വത്തെ ഇനി ദേശവും മതവും സംസ്കാരവും സ്വാധീനിക്കുന്നു എന്നിരിക്കട്ടെ, തന്‍റെ തീക്ഷ്ണമായ കാവ്യഭാഷയിലൂടെ വ്യക്തിയുടെ അസ്തിത്വത്തെ സാർവലൗകികമാക്കി. വ്യക്തികളുടെ അന്യതാബോധത്തിലേക്കും വിഷമസന്ധികളിലേക്കും പ്രകൃതിയിലേക്കും വായനക്കാരെ കൈപിടിച്ചു കൊണ്ടുപോകുന്ന കവിതകളാണ് ലൂയിസ് ഗ്ലക്കിന്‍റേത്’. ലൂയിസ് ഗ്ലിക്കിനെ തെരഞ്ഞെടുത്തുകൊണ്ട് നൊബേൽ പുരസ്കാര സമിതി നടത്തിയ വിശേഷണവും നിരൂപകരുടെ ഈ രണ്ടു വാദങ്ങളെയും അംഗീകരിച്ചുകൊണ്ടുള്ളതായിരുന്നു. 

1943 ഏപ്രിൽ 22 ന് ന്യൂയോർക്ക് നഗരത്തിലാണ് ലൂയിസ് ഗ്ലിക്ക് ജനിച്ചത്. ഹംഗറിയിൽനിന്ന് അമേരിക്കയിലേക്കു കുടിയേറിയ കുടുംബത്തിലെ രണ്ടാം തലമുറയിലാണു ഗ്ലിക്കിന്‍റെ ജനനം.  വെല്ലസ്‌ലി കോളജിൽനിന്നു ബിരുദം നേടിയ ഗ്ലിക്കിന്‍റെ അമ്മ വളരെ ചെറുപ്പത്തിൽതന്നെ ഗ്രീക്ക് പുരാണവും ജോൺ ഒാഫ് ആർക്കിന്‍റെ ജീവചരിത്രവും ഗ്ലിക്കിനെ പഠിപ്പിച്ചിരുന്നു. ഇതിലൂടെയാണ് താൻ സാഹിത്യം ഇഷ്ടപ്പെട്ടു തുടങ്ങിയതെന്നു പിന്നീട് ഗ്ലിക്ക് തന്നെ ഒരിക്കൽ പറയുകയുണ്ടായി. “സത്യത്തിൽ മാതാപിതാക്കൾ ലോകക്‌ളാസിക് കഥകളും പുരാണങ്ങളും പഠിപ്പിക്കുക വഴി സ്വപ്നം കാണാനാണ് എന്നെ പഠിപ്പിച്ചത്. അത്തരം സ്വപ്നങ്ങളാണ് എന്നെ എഴുത്തിന്‍റെ വഴികളിലേക്കു നയിച്ചതെന്നു നിസംശയം പറയാം’’ എന്നാണ് താൻ സാഹിത്യത്തിന്‍റെ വഴികളിലേക്ക് എത്തിച്ചേർന്നതെങ്ങനെ എന്ന ഒരു മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ഗ്ലിക്ക് മറുപടി പറഞ്ഞത്. 

ബാല്യത്തിൽ ബാധിച്ച അസുഖത്തെ (ഭക്ഷണം കഴിക്കുന്നതു സംബന്ധിച്ച വൈകല്യമായ അനോറെക്‌സിയ നെര്‍വോസ) തുടർന്ന് ലൂയിസ് ഗ്ലിക്കിന്‍റെ പഠനം താറുമാറായിരുന്നു. സാറാലോറന്‍സ് കോളജിലും കൊളംബിയ സര്‍വകലാശാലയിലും ബിരുദപഠനത്തിനു ചേര്‍ന്നെങ്കിലും അസുഖത്തെ തുടര്‍ന്ന് പഠനം പൂര്‍ത്തീകരിക്കാനായില്ല. ഒരു മുഴുവൻ സമയ വിദ്യാർഥിയായി കോളജിൽ പഠിക്കാനുള്ള അവസരം ഗ്ലിക്കിന് ലഭിക്കാതെപോയതിന്‍റെ കാരണവും മറ്റൊന്നായിരുന്നില്ല. പിന്നീട് 1963-65 കാലത്ത് കൊളംബിയ യൂണിവേഴ്സിറ്റിയുടെ സ്കൂൾ ഒാഫ് ജനറൽ എഡ്യുക്കേഷനിൽ കവിതാ പഠനത്തിനു ചേരുകയായിരുന്നു. 

കവിതയുടെ വഴികളിലൂടെയാണ് തന്‍റെ ജീവിതം എന്ന് ലൂയിസ് ഗ്ലിക്കിനെ ബോധ്യപ്പെടുത്തുന്നതിൽ അവിടത്തെ അധ്യാപകരും കവികളുമായ ലിയോണി ആഡംസും സ്റ്റാൻലി കുനിറ്റ്സും വലിയ പങ്കുവഹിച്ചതായി ഗ്ലിക്ക് പറയുകയുണ്ടായി. “അവർ എന്നെ പഠിപ്പിച്ചത് കവിതയാണ് എന്‍റെ ജീവിതം എന്നാണ്. അവർ കൃത്യമായി എന്നിൽ ഒരു കവിയുണ്ടെന്നു തിരിച്ചറിഞ്ഞിരുന്നു. (എനിക്ക് ഇപ്പോഴും അക്കാര്യത്തിൽ വലിയ ബോധ്യമില്ലെങ്കിലും). ഞാൻ ഒരു കവിയായിക്കാണണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. അവർ നടത്തിയ ചില വിലയിരുത്തലുകളോട് ഞാൻ നടത്തിയ പ്രതികരണത്തിന്‍റെ ഭാഗമായാണ് എന്‍റെ നല്ല കവിതകൾ ജനിച്ചതെന്നു പറയാം’’. ഗ്ലിക്ക് പറഞ്ഞു.  

 ആദ്യ കവിതാസമാഹാരം പുറത്തിറങ്ങിയ ശേഷം ഏഴു വർഷത്തോളം നീണ്ട ഇടവേളയ്ക്കു  ശേഷമാണ് ലൂയിസ് ഗ്ലിക്കിന്‍റെ രണ്ടാമത്തെ സമാഹാരം പുറത്തുവരുന്നത്. ശരിക്കും റൈറ്റേഴ്സ് ബ്ലോക്ക് ആയിരുന്നു ഗ്ലിക്ക് നേരിട്ടത്. ഇക്കാലത്തിനിടയ്ക്കു ജീവിക്കാൻവേണ്ടി നിരവധി ജോലികൾ ഗ്ലിക്ക് ചെയ്തു. 1971ൽ വെർമോണ്ടിലെ ഗോദാർദ് കോളജിൽ കവിത പഠിപ്പിക്കാൻ ചേർന്നു. പിന്നീട് താസവും വെർമോണ്ടിലേക്കുമാറ്റി. 

ഗോദാർദ് കോളജിൽ കവിതകൾ പഠിപ്പിച്ചിരുന്ന കാലത്ത് ഗ്ലിക്ക് എഴുതിയ കവിതകൾ സമാഹരിച്ച് 1975ൽ ദ ഹൗസ് ഓണ്‍ മാർഷ്‌ലാൻഡ് എന്ന പേരിൽ ദ ഇക്കോ പ്രസ് പ്രസിദ്ധീകരിക്കുകയുണ്ടായി. മാർഷ്‌ലാൻഡാണ് ലൂയിസ് ഗ്ലിക്കിന്‍റെ ബ്രേക്ക് ത്രൂ ആയി നിരൂപകരും അനുവാചകരും വിലയിരുത്തുന്നത്. ദ ഹൗസ് ഓണ്‍ മാർഷ്‌ലാൻഡ് പുറത്തിറങ്ങിയതോടെ അമേരിക്കയിൽ വലിയൊരു സംഘം വായനക്കാരെ സൃഷ്ടിക്കാൻ ഗ്ലിക്കിനായി. ഗ്ലിക്കിന്‍റെ കവിതകൾ നിരവധി വേദികളിൽ ചർച്ച ചെയ്യപ്പെടുകയും നിരവധി നിരൂപകർ ഗ്ലിക്കിന്‍റെ കവിതകളെക്കുറിച്ച് പഠനങ്ങൾ എഴുതുകയും ചെയ്തു. 

പിന്നെയും അഞ്ചു വർഷം വേണ്ടിവന്നു ഡിസെൻഡിംഗ് ഫിഗർ എന്ന കവിതാസമാഹാരം പുറത്തിറങ്ങാൻ. ഡിസെൻഡിംഗ് ഫിഗറിലെ ചില കവിതകളുടെ പേരിൽ വലിയതോതിലുള്ള വിമർശനങ്ങളാണ് ഗ്ലിക്കിന് നേരിടേണ്ടിവന്നത്. പ്രത്യേകിച്ച് സമാഹാരത്തിലെ ദ ഡ്രൗൺഡ് ചിൽഡ്രൻ എന്ന കവിതയാണ് ചില നിരൂപകരെ വിമർശനം ഉന്നയിക്കാൻ പ്രേരിപ്പിച്ചത്. കവിതയിൽ ഗ്ലിക്കിന്‍റ സമകാലികനായിരുന്ന ഗ്രെഗ് കുസ്മയാണ് ഗ്ലിക്കിനെ വിമർശിച്ചവരിൽ മുന്നിൽ നിന്നത്. ദ ഡ്രൗൺഡ് ചിൽഡ്രൺ എന്ന കവിതയിലൂടെ താനൊരു ശിശു വിദ്വേഷിയാണെന്ന് തെളിയിച്ചുവെന്നാണ് അദ്ദേഹം ഗ്ലിക്കിനെ വിമർശിച്ചത്. എന്നാൽ, വിമർശനങ്ങളൊടൊന്നും പ്രതികരിക്കാൻ ഗ്ലിക്ക് തയാറായില്ല. “എന്‍റെ കവിതകൾ വളരെ നല്ല രീതിയിൽ വായിക്കപ്പെട്ടു. മനസിരുത്തി ആളുകൾ വായിച്ചതുകൊണ്ടല്ലേ അവർ വിമർശിക്കുന്നത്. അതുനല്ലതല്ലേ” എന്നാണ് ഒരിക്കൽ വിമർശനങ്ങളോട് ഗ്ലിക്ക് പ്രതികരിച്ചത്. 

എൺപതുകളുടെ അവസാനത്തോടെ ലൂയിസ് ഗ്ലിക്കിന്‍റെ കവിതകൾ ലോകസാഹിത്യത്തിൽ ഇടംപിടിച്ചു തുടങ്ങി. ഗ്ലിക്കിന്‍റെ കവിതകൾ നിരവധി ലോകഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. സ്പെയിനിലും ഫ്രാൻസിലും ഗ്ലിക്കിന്‍റെ കവിതകൾ പ്രചാരം നേടി. ഗ്ലിക്കിന്‍റെ കവിതകളെക്കുറിച്ച് അമേരിക്കയ്ക്കു പുറത്തുള്ള നിരൂപകരും വിലയിരുത്തലുകൾ നടത്തുകയും കവിതകളെക്കുറിച്ച് നിരവധി പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. 

1990ൽ തന്‍റെ അച്ഛന്‍റെ മരണത്തെ തുടർന്ന് എഴുതിയ കവിതകളുടെ സമാഹാരമായ അരാറാറ്റ് എന്ന സമാഹാരത്തോടെ ഗ്ലിക്ക് ആധുനിക അമേരിക്കൻ കവികളുടെ പട്ടികയിൽ ഇടംപിടിച്ചു. കാൽനൂറ്റാണ്ടിനിടെ ഇറങ്ങിയ ഏറ്റവും ദുഃഖസാന്ദ്രമായ കവിതകൾ എന്നാണ് 2012ൽ ന്യൂയോർക്ക് ടൈംസിൽ എഴുതിയ നിരൂപണത്തിൽ പ്രമുഖ നിരൂപകൻ ഡ്വൈറ്റ് ഗാർനെർ അരാറാറ്റിനെ വിശേഷിപ്പിച്ചത്. 1992ൽ പുറത്തിറങ്ങിയ ദ വൈൽഡ് ഐറിസ് എന്ന കവിതാ സമാഹാരത്തിലൂടെ ലോകത്താകമാനം മുക്തകണ്ഠമായ പ്രശംസ നേടാൻ ഗ്ലിക്കിനായി. ഒരു പൂന്തോട്ടത്തിലെ പൂക്കൾ തോട്ടക്കാരനുമായി നടത്തുന്ന സംഭാഷണത്തിന്‍റെ രൂപത്തിലെഴുതിയ കവിതയടക്കം ഈ സമാഹാരത്തിലെ കവിതകൾ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവിക ബന്ധത്തെ വളരെ മനോഹരമായ ഭാഷ‍യിൽ അവരിപ്പിച്ചു. ഏകദേശം എഴുപതു ദിവസങ്ങള്‍കൊണ്ട് എഴുതിയ 54 കവിതകളാണ് ഈ പുസ്തകത്തിലുള്ളത്. ഗ്ലിക്കിന്‍റെ മാസ്റ്റർ പീസ് എന്നു വിശേഷിപ്പിക്കപ്പെടുന്ന പുസ്തകവും മറ്റൊന്നല്ല. തനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയായി ഗ്ലിക്ക് തെരഞ്ഞെടുത്തതും ഈ കവിതതന്നെ. 

2001 സെപ്റ്റംബർ 11 നടന്ന അമേരിക്കൻ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ ഒക്ടോബർ എന്ന നീണ്ടകവിതയും ലോകത്ത് വലിയ ചലനം സൃഷ്ടിച്ചു. മാനവികതയെക്കുറിച്ചും സഹനത്തെക്കുറിച്ചും വലിയ സന്ദേശമാണ് ആറു ഭാഗങ്ങൾ നീണ്ട ഈ കവിതയിലൂടെ ഗ്ലിക്ക് ലോകത്തിനു നൽകിയത്. 

കവിതകൾക്കു പുറമെ കവിതകളെ കുറിച്ചുള്ള നിരവധി പ്രബന്ധങ്ങളും ഗ്ലിക്കിന്‍റേതായി പുറത്തുവന്നിട്ടുണ്ട്. പ്രൂഫ്സ് ആൻഡ് തിയറീസ്, അമേരിക്കൻ ഒറിജിനാലിറ്റി എന്നിവ പ്രത്യകപരാമർശം അർഹിക്കുന്നു. അമേരിക്കയിലടക്കം നിരവധി സർവകലാശാലകളിൽ ഗ്ലിക്കിന്‍റെ കവിതകളും കവിതാ പഠനങ്ങളും സിലബസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1993 ൽ പുലിറ്റ്സർ പുരസ്കാരവും പോയട്ര സൊസൈറ്റി ഓഫ് അമേരിക്കയുടെ പുരസ്‌കാരവുമടക്കം സാഹിത്യത്തിലെ പ്രമുഖമായ നിരവധി പുരസ്കാരങ്ങളും ഗ്ലിക്കിനെ തേടിയെത്തിയിട്ടുണ്ട്. 

Sunday, October 4, 2020

ബദല്‍ ദര്‍ശനങ്ങളുടെ അടയാളപ്പെടുത്തല്‍

കെ.ടി. രാജീവ് തന്റെ അടയാളങ്ങള്‍ എന്ന കവിതാ സമാഹാരത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു.  'മണ്ണിനെയും മനുഷ്യരെയും പ്രകൃതിയെയും സംബന്ധിക്കുന്ന, സംവദിക്കുന്ന സൂക്ഷ്മ-സ്ഥൂലതന്തുക്കളുടെ ആത്മാവിഷ്‌കാരമാണിവിടെ നടത്തിയിട്ടുള്ളത്.'

കെ.ടി. രാജീവിന്റെ കവിതകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുകയാണ് ഞാന്‍ ചെയ്തത്.  പൊതുവെ കവിതകളെക്കുറിച്ച് പറയപ്പെടുന്ന ഒരു നിരീക്ഷണമുണ്ട്.  'ഓ കവിത വളരെ സങ്കീര്‍ണമാണ്.  വായിച്ചാല്‍ മനസിലാവാറില്ല, എന്നത്.' എന്നാല്‍, കെ.ടി. രാജീവിന്റെ കവിതകളളിലൂടെ സഞ്ചരിക്കുമ്പോള്‍, മനസിലാവുന്നത് അത് എല്ലാ സങ്കീര്‍ണതകളെയും അഴിച്ച് മാറ്റി വളരെ ലളിതമായി തീര്‍ന്നിരിക്കുന്നു എന്നതാണ്.  അതിന്റെ കാരണങ്ങളെക്കുറിച്ച് അന്വേഷിച്ച് അധികം സഞ്ചരിക്കേണ്ട കാര്യമുണ്ടെന്നു തോന്നുന്നില്ല.  അതിന്റെ കാരണം കവിതന്നെ ആമുഖത്തില്‍ പറഞ്ഞിട്ടുണ്ടല്ലോ.  കെ.ടി. രാജീവ് എന്ന കവിയുടെ പ്രായത്തെക്കുറിച്ച് എനിക്ക് ഒരു ധാരണയുമില്ല.  എന്നാല്‍, അദ്ദേഹത്തിന്റെ കവിതകളുടെ പ്രായത്തെക്കുറിച്ച് പറയാന്‍ ഞാന്‍ ധൈര്യം കാണിക്കുകയാണ്.  രാജീവിന്റെ കവിതകളെ ഞാന്‍ പുതുകവിത എന്നുതന്നെ വിളിക്കുന്നു.  അതിവര്‍ണനകളുടെ കുത്തൊഴുക്കും ആലങ്കാരികതകളുടെ അതിപ്രസരവും രാജീവിന്റെ കവിതകളില്‍ കാണാനില്ല എന്നതുതന്നെയാണ് രാജീവിന്റെ കവിതകളെ 'പുതുകവിതകള്‍' എന്നു വിളിക്കാന്‍ ഞാന്‍ ധൈര്യപ്പെട്ടതിന്റെ കാരണം.

രാജീവിന്റെ ഔദ്യോഗിക ജോലിയുടെ effetc നിരവധി കവിതകളില്‍ നമുക്ക് കണ്ടെത്താനാവും.  സംസാരഭാഷയും കാവ്യഭാഷയും തമ്മിലുള്ള വ്യത്യാസം വളരെ നേര്‍ത്ത് ഇല്ലാതായിപ്പോവുന്നത് ഈ കവിതകളില്‍ കാണാനാവും.  കൂടാതെ മിക്ക കവിതകളിലും ഒന്നിലേറെ പദങ്ങള്‍ ചേര്‍ന്നുള്ള കൂട്ടുവാക്കുകള്‍ക്കു പകരം (കവിതകളുടെ പൊതു സ്വഭാവം അതായിരുന്നല്ലോ) ഒറ്റയ്ക്കു നില്‍ക്കുന്ന വാക്കുകളാണ് കണ്ടെത്താനാവുക.

രാജീവിന്റെ കവിതകളുടെ പൊതുസ്വഭാവങ്ങളായി ഞാന്‍ നിരീക്ഷിച്ച കാര്യങ്ങള്‍ക്ക് നന്നായി യോജിക്കുന്ന ഉദാഹരണമായി എനിക്കു തോന്നിയിട്ടുള്ള കവിതയാണ് 23-ാം പേജിലെ 'കണ്ണേറ്' എന്ന കവിത.


പിന്നെ

നാട്ടാരുടെയെത്ര

കണ്ണോട്ടങ്ങള്‍


എന്ന വരികള്‍ കാവ്യഭാഷയുടെയും സംസാരഭാഷയുടെയും ഒരു സംയുക്തമാണ്.

രാജീവിന്റെ കവിതകളില്‍ രാഷ്ട്രീയമുണ്ട്. അത് underlined politics ആണുതാനും.  ഏതെങ്കിലും ഒരു പ്രസ്ഥാനത്തോടോ തത്വശാസ്ത്രത്തോടോ ആശയസംഹിതകളോടോ ഉള്ള പ്രതിബദ്ധത കവിതയില്‍ നിഴലിക്കുകയോ മുഴച്ചുനില്‍ക്കുകയോ ചെയ്യുന്നില്ല.  എന്നാല്‍, സമൂഹത്തോട് കവിക്കുള്ള രാഷ് ട്രീയ ഉത്തരവാദിത്വം political responsibility രാജീവിന്റെ കവിതകള്‍ നിര്‍വഹിക്കുന്നുമുണ്ട്.  മുദ്രാവാക്യ കവിതകളുടെ അതിവൈകാരികതയുടെയും കാല്പനികതയുടെയും പശ്ചാത്തലങ്ങളെ കൃത്യമായി തന്റെ കവിതകളില്‍ അകറ്റിനിര്‍ത്തുകയും ചെയ്യുന്നുണ്ട് രാജീവ്.

'വിശുദ്ധ കുരുതിനിലം' എന്ന കവിത വളരെ കൃത്യമായി രാഷ്ട്രീയം പറയുന്നു.


'അധികാരഗര്‍വിന്റെ

പറന്നിരമ്പുന്ന

അഗ്നിച്ചിറകുകള്‍

നാമ്പെരിഞ്ഞമര്‍ന്ന

ഒലിവ് ചില്ലകള്‍

................

..................

വാഗ്ദത്തഭൂവില്‍നിന്ന്

കണ്ണീര്‍ത്താഴ് വരകളിലേക്ക്

ആട്ടിയോടിക്കപ്പെട്ട

മന്മാന്തര സ്വപ്‌നങ്ങള്‍


വെടിയാരവങ്ങളില്‍

വിലയംകൊണ്ട

ഗോലാന്‍കുന്ന്....'


സാമ്രാജ്യത്വശക്തികളും കോര്‍പറേറ്റുകളും അവരുടെ പിണിയാളുകളായ ഭരണകൂടങ്ങളും നിയന്ത്രിക്കുന്ന വിപണിയുടെ കെട്ടുകാഴ്ചകളെ പ്രതിരോധിക്കുക എന്ന സാമൂഹിക കാഴ്ചപ്പാടും രാജീവിന്റെ കവിതകളില്‍ നമുക്ക് കാണാനാവും.  ഒരു ബദല്‍ ദര്‍ശനം മുന്നോട്ടുവയ്ക്കാനുള്ള വലിയ ശ്രമങ്ങളും രാജീവ് തന്റെ കവിതകളിലൂടെ നടത്തുന്നുണ്ട്.  കാത്തിരിപ്പ് എന്ന കവിത വായിച്ചാല്‍ നമുക്കത് വളരെ എളുപ്പത്തില്‍ മനസിലാക്കാനാവും.


'അടുപ്പു പുകയാത്ത

വീട്ടില്‍

കത്തും വയറുമായ്

കുരുന്നു നെടുവീര്‍പ്പുകള്‍

പടികടന്നെത്തും

ലക്ഷ്മിയെ കാത്ത്


കുഞ്ഞു ഹൃദയ-

നെയ്ത്തിരികള്‍

കത്തും കൂരയല്ല

പെര്‍ഫ്യൂമിന്‍ മദ-

ഗന്ധവും

വാതുവെപ്പിന്നിരമ്പവും

ചേരും ഇരപിടിയിന്മാരുടെ

മണിമേടയേ്രത

ലക്ഷ്മിക്ക് പ്രിയം.'


'രണ്ടു ബാല്യങ്ങളില്‍ ഒരാള്‍' എന്ന കവിത വര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ പങ്കുവയ്ക്കുന്നതാണ്.  അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും ജീവിതത്തിന്റെ നിസഹായതയുമൊക്കെ നമുക്ക് ഈ കവിതയില്‍നിന്ന് അനുഭവിക്കാനാവും. ജീവിതത്തിന്റെ നശ്വരതയെക്കുറിച്ചും വിവിധ ഘട്ടങ്ങളിലൂടെ കടന്നുപോവുകയും ചെയ്യുന്ന ജീവിത പശ്ചാത്തലങ്ങളെ പ്രകാശിപ്പിക്കുകയുമാണ് കവി ചെയ്യുന്നത്.

രാജീവിന്റെ കവിതകളെ മൊത്തമായെടുത്താല്‍ വലിയ ലോകങ്ങളൊന്നും കാണിച്ചുതരുന്നതായി തോന്നിയില്ല.  എന്നാല്‍, സാമൂഹിക ജീവിതക്രമവും അതുവഴി ഒരു ജനതയുടെ ദുഃഖങ്ങളെയും ആശങ്കകളെയും ഒരു പരിധിവരെ ചരിത്രത്തെയും പ്രകാശിപ്പിക്കുന്നതാണ് രാജീവിന്റെ കവിതകള്‍ എന്ന് സംശയങ്ങള്‍ക്ക് ഇടമില്ലാതെ നമുക്ക് പറയാനാവും.  'പോകാനൊരിടം' എന്ന കവിത നമുക്ക് ഇതിന് ഉദാഹരണമായെടുക്കാം.


'എത്താനുണ്ടൊരിടത്ത്

കുറുക്കുവഴികളില്ല

ഒരുപാടുദൂരമെന്നാല്‍

പോകാതിരിക്കാന്‍ മാര്‍ഗമില്ല


ധ്യാനിച്ചു നേടിയ

വരദാനമല്ല

എരിഞ്ഞുതീരുവോളം

പേറാതിരിക്കുവാനുമാവില്ല'


നോക്കൂ... വര്‍ത്തമാനകാലത്തിന്റെ ആശങ്കയും അനിശ്ചിതത്വവും എത്ര കൃത്യമായി വരച്ചിട്ടിരിക്കുന്നു.

രാജീവ് കവിത എഴുതുന്നതില്‍ വലിയ സ്വാതന്ത്ര്യം കൈയാളുന്നതായി തോന്നിയിട്ടുണ്ട്.  ഭാഷയ്ക്ക് വലിയ നിയന്ത്രണങ്ങള്‍ രാജീവ് പാലിച്ചതായി തോന്നിയിട്ടേയില്ല.  രാജീവിന്റെ കവിതകളെ വൃത്തത്തിന്റെയോ കവിതയ്ക്കുണ്ടാവണം എന്നു നമ്മള്‍ ശാഠ്യം പിടിക്കുന്ന ശീലുകളുടെയോ കുറ്റികളില്‍ നമുക്ക് രാജീവിനെ കെട്ടിയിടാനാവുമെന്നു തോന്നുന്നില്ല.

മാര്‍ജിനലൈസ് ചെയ്യപ്പെട്ടവരുടെയും ദളിതരുടെയും അനുഭവങ്ങളെ കവിതയിലൂടെ വരച്ചിടാനുള്ള ശ്രമവും രാജീവ് നടത്തുന്നുണ്ട്.

പക്ഷേ, കാല്പനികതയുടെ നിറച്ചാര്‍ത്തുകളൊന്നും ഉപയോഗിക്കാന്‍ രാജീവ് തയാറാവുന്നുമില്ല. മാത്രവുമല്ല, മറ്റു പല കവികളെയുംപോലെ വൈകാരികതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് അതിവൈകാരികതയിലേക്കു വീഴാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്.  'ബയോഡാറ്റ' എന്ന കവിത വായിക്കുമ്പോള്‍ നമുക്ക് മനസിലാവും എത്രത്തോളം ജാഗ്രതയാണ് ഇക്കാര്യത്തില്‍ രാജീവ് പുലര്‍ത്തിയിരിക്കുന്നതെന്നു മനസിലാക്കാന്‍.  ആത്മരോഷത്തിന്റെ തിളനില ഉയരുമ്പോഴും കവിയുടെ പരമമായ ധര്‍മത്തില്‍നിന്ന് അദ്ദേഹം വ്യതിചലിച്ചില്ല എന്നതാണ് കവിയുടെ ജാഗ്രത.

എന്തായാലും മാനവികതയിലും മനുഷ്യത്വത്തിലും സഹജീവിസ്‌നേഹത്തിലും ഊന്നിനിന്നുകൊണ്ട് എഴുതുന്ന രാജീവ് മലയാള കവിതയുടെ വലിയ പ്രതീക്ഷയാണ്. ആ പ്രതീക്ഷ കാത്തുസൂക്ഷിക്കാന്‍ അദ്ദേഹം നിതാന്തപരിശ്രമം നടത്തേണ്ടിയിരിക്കുന്നു.


Tuesday, July 28, 2020

കലാപങ്ങളുടെ രാപകലുകള്‍


ചോരവാര്‍ന്നുകൊണ്ടിരിക്കുന്നു
മതവൈരത്തിന്റെ വാള്‍ ആഴ്ന്നിറങ്ങിയ-
മുറിവുണങ്ങിയിട്ടില്ല
കാക്കകള്‍ ഒറ്റയ്ക്കും കൂട്ടായും കരയുന്നു
പച്ചിരുമ്പും ചുട്ടുപഴുക്കുന്നു
കനത്ത വെയില്‍
ഇരകളുടെ ജീവിതത്തില്‍
സഹനത്തിന്റെ ഭാരമേറി
മാനവികതയുടെ മുഖം
വെറുപ്പിന്റെ അക്ഷരങ്ങളുടെ നിഴലാട്ടവേദി
പ്രവേശനം നിരോധിച്ച വിജനമായ
റോഡുകള്‍
കണക്കെടുപ്പില്‍ പുറത്തായ മാംസക്ഷണങ്ങള്‍
വര്‍ഗീയത ഇടിത്തീയാവുന്നു
വെയിലിന്റെ ചെന്തീ നിറം കറുക്കുന്നു
പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു

നരഭോജികള്‍ അവര്‍
വേട്ടയാടാന്‍ അമ്പുരച്ചു മിനുക്കുന്നു
അവര്‍ അവരെ ആട്ടിയോടിക്കുന്നു
ചവിട്ടിമെതിക്കുന്നു
കൊന്നൊടുക്കുന്നു
അവരുടെ
കളപ്പുരയും കിടപ്പറയും അടുക്കളയും
അവര്‍ തച്ചുതകര്‍ക്കുന്നു

കലാപങ്ങളുടെ രാപകലുകളില്‍
അവര്‍ സംഘമായിട്ടിറങ്ങി
വസ്ത്രം കൊണ്ടവര്‍ ഇരയെ തിരിച്ചറിഞ്ഞു
മതഭ്രാന്ത് മനുഷ്യത്വത്തെ കൊത്തിവലിച്ചു
കൂടപ്പിറപ്പുകള്‍ നേര്‍ക്കുനേര്‍
കൊലവിളി മുഴക്കുന്നു
ഗ്രന്ഥങ്ങളിലെ അറിവുകള്‍
ദിശതെറ്റിയലയുന്നു
അണിയറയിലവര്‍ പുരാണങ്ങളെ മാറ്റിയെഴുതുന്നു
പഴയ ഇതിഹാസങ്ങള്‍ തെരുവുനാടകമാകുന്നു

ഗര്‍ഭപാത്രത്തില്‍ പതിഞ്ഞ കാല്‍പ്പാടുക-
ളൊന്നുറപ്പിക്കുന്നു
അത് മാനവരാശിയെ ഇളക്കി മറിക്കും
മാനവികതയെ ഊട്ടിയുറപ്പിക്കും
മതേതരത്വത്തെ പുകഴ്ത്തിപ്പറയും.

Tuesday, July 21, 2020

സ്ത്രീകളുടെ ജീവിതത്തിലൂടെ ഒരു സഞ്ചാരം

കഥാകൃത്ത് എസ് സരോജത്തിന്റെ കഥകളെ വിലയിരുത്തുന്നു


ലോക്ക്ഡൗണിന്റെ കാലമാണ്. ജീവിതം ചലിക്കാതെ വീടിനുള്ളില്‍ തളച്ചിടപ്പെടുന്നു. പക്ഷേ, ജീവിത വേഗത്തിന് ഒരു കുറവുമുണ്ടായിട്ടില്ല.  അത്ര വേഗത്തില്‍ മനുഷ്യരുടെ ജീവിതം മാറുന്നുണ്ട്. ഈ സമയത്താണ് കഥാകൃത്ത് എസ്. സരോജത്തിന്റെ രണ്ടു കഥാസമാഹാരങ്ങള്‍ വായനക്കായി എടുക്കുന്നത്.

'ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമ'വും 'ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങളും'. രണ്ടു പുസ്തകങ്ങളും ഏകദേശം പൂര്‍ണമായി വായിക്കാന്‍ എനിക്കായി.  ഒറ്റയിരുപ്പില്‍ കഥകള്‍ വായിക്കുന്ന ശീലമുള്ള വ്യക്തിയല്ല ഞാന്‍.  എന്നാല്‍, ഇവിടെ ഞാന്‍ അത്തരത്തില്‍ വായിക്കാന്‍ നിര്‍ബന്ധിതനായി. പക്ഷേ, സാധാരണ തുടര്‍ച്ചയായി നടത്തുന്ന വായന സൃഷ്ടിക്കുന്ന മടുപ്പ് ഈ കഥകള്‍ വായിച്ചപ്പോള്‍ തോന്നിയില്ല എന്നതാണ് അനുഭവം.  വളരെ അപൂര്‍വമായി മാത്രം ഉണ്ടാകാറുള്ള അനുഭവത്തിനു കാരണമായത് കഥകളുടെ പതിവുമാതൃകകളില്‍നിന്ന് മാറിനടക്കുന്ന സരോജത്തിന്റെ രചനാശൈലിയാണെന്ന് ഉറപ്പിച്ചു പറയാം.

സമാഹാരത്തിന്റെ തലക്കെട്ടായി തെരഞ്ഞെടുത്ത ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം വായിക്കുമ്പോള്‍ ഒരു കാര്യം വ്യക്തമാണ്. കഥാകാരി യാത്രകളെ ഇഷ്ടപ്പെടുന്നയാളാണ് എന്ന്.  യാത്രകളില്‍ കാണുന്ന കാഴ്ചകളും ഉണ്ടാകുന്ന അനുഭവങ്ങളും തീര്‍ച്ചയായും കഥാകൃത്തുക്കളെ പ്രചോദിപ്പിക്കാറുണ്ട്.  മലയാളത്തിലെ മികച്ച പല കഥകളും കഥാകൃത്തുക്കള്‍ സൃഷ്ടിച്ചത് യാത്രകളിലെ അനുഭവങ്ങളില്‍നിന്നാണ്.  യാത്രകളിലെ അനുഭവങ്ങളെ യാത്രാവിവരണങ്ങളായി എഴുതാറുള്ള എഴുത്തുകാരി അനുഭവങ്ങളുടെ വസ്തുനിഷ്ഠമായ കാര്യങ്ങള്‍ യാത്രാവിവരണത്തിനായും ഭാവനയെ കഥകള്‍ക്കായും മാറ്റിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് പറയുന്നതില്‍ തെറ്റില്ല.  ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമം എന്ന കഥ ഇങ്ങനെ പറയാനുള്ള ധൈര്യം എനിക്കു നല്‍കുന്നുണ്ട്.  അനുഭവങ്ങളിലേക്ക് ഭാവനയെ മുഴച്ചുനില്‍ക്കാത്തവിധം മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ തിരിച്ചറിയാനാവാത്തവിധം വിളക്കി ചേര്‍ക്കുന്നിടത്ത്, വെല്‍ഡ് ചെയ്തു ചേര്‍ക്കുന്നിടത്ത് അസാധാരണമായ രചനാവൈഭവമാണ് കഥാകാരി പ്രകടിപ്പിക്കുന്നത്.

സരോജം എന്ന കഥാകാരി.  വേണ്ട, എഴുത്തുകാരിയെന്നു തിരുത്തുന്നു.  കാരണം അദ്ദേഹം കഥകള്‍ക്കു പുറമെ കവിതകളും എഴുതാറുണ്ട്.  അതുകൊണ്ടുതന്നെയാവണം സരോജത്തിന്റെ ഗദ്യഭാഷയ്ക്ക് കാവ്യഭാഷയോട് ഒരു അടുപ്പം ഉണ്ടാവുന്നത്.  ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തില്‍ ക്യാപ്‌സൂള്‍ കഥകള്‍ എന്നു കഥാകാരിതന്നെ വിശേഷിപ്പിച്ചിരിക്കുന്ന മൂന്നോ നാലോ കഥകളുണ്ട്.  അത് ശരിക്കും കവിതകളാണോ എന്നു സംശയിച്ചാലും തെറ്റില്ല.  കാരണം ഞാന്‍ നേരത്തേ പറഞ്ഞ ഭാഷയാണ് ഘടകം.  പ്രത്യേകിച്ച് യക്ഷി എന്ന കഥ.

എല്ലാത്തരം എഴുത്തുകാരെയും വലിപ്പച്ചെറുപ്പമില്ലാതെ വായിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണു ഞാന്‍.  സരോജത്തിന്റെ കവിതകള്‍ നേരത്തെ വായിച്ചിട്ടുണ്ടെങ്കിലും കഥകള്‍ വായിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടില്ലായിരുന്നു.  എത്രയോ കാലമായി മലയാളസാഹിത്യത്തില്‍ നില്‍ക്കുന്ന എഴുത്തുകാരിയാണ് സരോജം.  പക്ഷേ, നിര്‍ഭാഗ്യവശാല്‍, അല്ല, ശരിക്കും എന്റെ വായന എത്രമാത്രം ശുഷ്‌കമായിരുന്നു എന്നു ഞാന്‍ തിരിച്ചറിയുന്ന നിമിഷമാണിത്.  ആകാശത്തേക്ക് പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തിലെ കഥകള്‍ക്ക് അസാധാരണത്വം ഉണ്ടെന്നു വായനയില്‍ തോന്നിയില്ല.  വളരെ സാധാരണമായ പരിസരങ്ങളില്‍നിന്നുണ്ടായതാണ് സരോജത്തിന്റെ കഥകള്‍.  വായനക്കാരന് വളരെ പരിചിതമായ പശ്ചാത്തലമാണ് 'പുറമ്പോക്കിലെ മരം'.  വനമേഖലയോടു ചേര്‍ന്നു്‌ള കൃഷിഭൂമിയില്‍ കൃഷിചെയ്യുന്ന കര്‍ഷകര്‍ കാലാകാലങ്ങളായി അനുഭവിച്ചുവരുന്ന വലിയൊരു ദുരിതമാണ് ചിന്നന്‍ എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തി സരോജം പറഞ്ഞുവച്ചത്.  ഇനിയും സരോജത്തിന്റെ കഥകള്‍ വായിച്ചിട്ടില്ലാത്തവര്‍ ഇനിയുമുണ്ട് എന്നതുകൊണ്ടാണ് കഥാപരിസരവും കഥാതന്തുവിനെയും മാത്രം പരാമര്‍ശിച്ച് പോവുന്നത്.  താന്‍ നട്ടുവളര്‍ത്തിയ മരം/താന്‍ സ്‌നേഹിച്ച്/വാത്സല്യം നല്കിയ മരം ഭരണകൂടത്തിന്റെ നിയന്ത്രണത്തിലേക്കു പോകുന്നത് നിസഹായതയോടെ നോക്കിനില്‍ക്കുന്ന ഒരുപക്ഷേ, നിരവധി ചിന്നന്‍മാരെ കണ്ടതില്‍നിന്നാവും കേന്ദ്രകഥാപാത്രത്തെ സരോജം ചിത്രീകരിച്ചതെന്നു പറഞ്ഞാല്‍ അതില്‍ വലിയ അതിശയോക്തി ഉണ്ടെന്നു ഞാന്‍ കരുതുന്നില്ല.  കാരണം വായനക്കാരില്‍ അവര്‍ കണ്ട നിരവധി ചിന്നന്‍മാരെ ഓര്‍മിപ്പിക്കാന്‍ ഈ കഥയ്ക്കാവുന്നു.

ഇതേ സമാഹാരത്തില്‍ തന്നെയുള്ള മറ്റൊരു കഥയാണ് 'ഗ്രീഷ്മത്തില്‍ ഒരു മഴച്ചാല്‍ത്ത്' പറയാന്‍ ശ്രമിച്ച വിഷയത്തിന്റെ പ്രാധാന്യം മാറ്റിനിര്‍ത്തിയാല്‍ സമാഹാരത്തിലെ മറ്റു കഥകളുടെ നിലവാരം ഇല്ലാതെപോയ കഥയെന്നു പറയേണ്ടിവരുന്നു.  കഥയിലെ സന്ദര്‍ഭങ്ങളും സംഭാഷണങ്ങളും ഒരു മൂന്നാംകിട സീരിയലിനെ ഓര്‍മിപ്പിച്ചതല്ലാതെ വായനക്കാരനെന്നനിലയില്‍ എന്നെ സ്വാധീനിച്ചതേയില്ല.
'ജല്‍പായ്ഗുരിയിലെ അര്‍ദ്ധയാമ'ത്തിലെ ഒരു കഥയുടെ പേര് സ്ത്രീകളുടെ ശ്രദ്ധയ്ക്ക് എന്നാണ്.  ജീവിതത്തില്‍ ഭൗതികസുഖങ്ങളുടെ അര്‍ഥമില്ലായ്മ വരച്ചിടാനാണ് കഥാകാരി ഈ കഥയിലൂടെ ശ്രമിച്ചിരിക്കുന്നത്.  ഭൗതികസുഖങ്ങളില്‍ ആറാടുന്ന അല്ലെങ്കില്‍ അഭിരമിക്കുന്ന സുഷമാദേവിയെന്ന സ്ത്രീയാണ് ഈ കഥയിലെ നായിക.  ഭര്‍ത്താവിനെ മറന്ന് കാമുകനോടൊപ്പം രമിക്കുന്ന, കുലസ്ത്രീകളുടെ ഭാഷ കടമെടുത്താല്‍ അഴിഞ്ഞാടാന്‍ മടിയില്ലാത്ത സുഷമാദേവി എന്ന കഥാപാത്രം സമൂഹത്തോട് വിളിച്ചുപറയുന്നത് രതിആസ്വാദനത്തില്‍ സ്ത്രീക്കും പുരുഷനുമുള്ള തുല്യപദവിയെക്കുറിച്ചാണെന്നു ഞാന്‍ കരുതുന്നു.  സ്ത്രീകളുടേതായ എല്ലാത്തിനും സൗന്ദര്യത്തിനും/കാഴ്ചയ്ക്കും/ലൈംഗിക ഉത്തേജനത്തിനും അപ്പുറം സ്ത്രീകള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ക്കും ഉയര്‍ന്ന മാര്‍ക്കറ്റ് മൂല്യം, പ്രത്യേകിച്ച് പുരുഷന്റെ പൗരുഷത്തിനടക്കം ഉണ്ടെന്നു പറയാനുള്ള ഒരു ശ്രമവും കഥാകാരി നടത്തുന്നുണ്ട്.  നിര്‍ഭാഗ്യവശാല്‍, അതില്‍ പൂര്‍ണമായി വിജയിക്കാന്‍ കഥാകാരിക്ക് കഴിഞ്ഞോ എന്നകാര്യത്തില്‍ ഞാന്‍ സംശയിക്കുന്നു.  ഒരുപക്ഷേ, കഥയില്‍ ഒരു വഴിത്തിരിവായി കരുതിവച്ച ഈ വിഷയം ഒറ്റയ്ക്ക് ഒരു കഥയ്ക്ക് വിഷയമായി തീര്‍ന്നാല്‍ നന്നാവും എന്നാണ് ഞാന്‍ കരുതുന്നത്.

ആകാശത്തേക്കു പറക്കുന്ന അക്ഷരങ്ങള്‍ എന്ന കഥാസമാഹാരത്തിലെ വേറിട്ടൊരാള്‍ എന്ന കഥയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.  ഈ കഥാസമാഹാരത്തിലെ ആദ്യകഥയായി ചേര്‍ത്തിരിക്കുന്ന കഥയും വേറിട്ടൊരാളാണ്.  അമൃത എന്ന സ്ത്രീ താന്‍ ആരാധിച്ചിരുന്ന ഒരു എഴുത്തുകാരനെ, പ്രത്യേകിച്ച് കഥാകൃത്തിനെ ഒരു യാത്രയ്ക്കിടെ കാണുന്നതും അവരിരുവരും തമ്മിലുണ്ടാവുന്ന സംഭാഷണവുമാണ് കഥാതന്തു.  വളരെ ലളിതമാണെങ്കിലും അവരിരുവരും തമ്മിലുണ്ടായ സംഭാഷണങ്ങള്‍ വായനക്കാരിലേക്ക് നല്‍കുന്നത് വാത്സല്യത്തെക്കുറിച്ചും സ്‌നേഹത്തെക്കുറിച്ചുമുള്ള വികാരങ്ങളാണ്.  തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ചില അനുഭവങ്ങളെ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും ഓര്‍ക്കാന്‍ ഈ കഥ, വായനക്കാരെ പ്രേരിപ്പിക്കുന്നുണ്ട് എന്നകാര്യത്തില്‍ തര്‍ക്കമില്ല.  യാദൃച്ഛികമായിട്ട് അമൃതയും എഴുത്തുകാരനും തമ്മില്‍ കാണുന്നതിനായി ഒരുക്കിയിരിക്കുന്ന കഥാപശ്ചാത്തലം വളരെ വളരെ പരിചിതവും ഒന്നിലേറെ സിനിമകളില്‍ നായകനും നായികയും തമ്മിലുള്ള കൂടിക്കാഴ്ചയ്‌ക്കൊരുക്കിയ യാത്രാപശ്ചാത്തലവുമായിപ്പോയി എന്നുപറയാതെ വയ്യ.  അതും എഴുത്തുകാരനെക്കുറിച്ച് അമൃതയുടെ ചിന്തകള്‍ തീര്‍ത്തും ക്ലീഷേയുമായിപ്പോയി. തോളത്തു തൂക്കിയ തുണിസഞ്ചി, പുസ്തകങ്ങള്‍, കഞ്ചാവ്ബീഡി, മദ്യക്കുപ്പി എല്ലാം... സ്ഥിരം പ്രയോഗങ്ങളായി.

വളരെ കുറച്ചു ദിവസങ്ങള്‍കൊണ്ട് ഒരു എഴുത്തുകാരിയുടെ ഇരുപതോളം കഥകളാണ് വായിച്ചത്.  വായിച്ചതില്‍നിന്നാണ് ഇത്രയും നേരം സംസാരിച്ചത്.  സ്ത്രീകളുടെ ജീവിതത്തിലൂടെയുള്ള യാത്രയായിട്ടാണ് ഈ കഥകള്‍ വായിച്ചപ്പോള്‍ തോന്നിയത്.  എന്തായാലും ഈ യാത്ര വളരെ വിചിത്രവും ആനന്ദകരവുമായ വായനാ അനുഭവമാണ് ഒരു വായനക്കാരനെന്ന നിലയില്‍ എനിക്കു നല്‍കിയത്.  

Friday, June 12, 2020

ഭാവിയുടെ വൃത്തപരിധി


കഥാകൃത്തും നോവലിസ്റ്റുമായ രാകേഷ് നാഥിന്റെ മരണ രചന എന്ന നോവലിന് എഴുതിയ പഠനം. മരണ രചനയ്ക്ക് പൂര്‍ണ-ഉറൂബ് നോവല്‍ മത്സരത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു.

എഴുത്ത് അത് ഏതു സാഹിത്യരൂപത്തെ പിന്‍പറ്റുന്നതായാലും ഒരിക്കലും ചരിത്രത്തിന് പുറത്തു നടക്കുന്ന ഒന്നല്ല.  എന്നാല്‍ എഴുത്തിനെ ചരിത്രബാഹ്യമായ കൊടുക്കല്‍ വാങ്ങലായി കച്ചവടമായി കണക്കാക്കുന്ന വിമര്‍ശനങ്ങളാണ് ഇന്നു നടക്കുന്നതെന്നു പറയേണ്ടിയിരിക്കുന്നു.  ഇത്തരം വിമര്‍ശനങ്ങള്‍ പല കൃതികളെയും വായനക്കാരില്‍നിന്നും അകറ്റിനിര്‍ത്തി.  ഇത്തരം വിമര്‍ശനങ്ങള്‍ ഒരുപക്ഷേ ഏറ്റവുമധികം ബാധിച്ചിട്ടുള്ള എഴുത്തുകാരില്‍ പ്രമുഖന്‍ ആനന്ദായിരിക്കും.

രാകേഷ് നാഥിന്റെ പുതിയ നോവല്‍ വായിച്ചപ്പോള്‍ മുന്‍പു പ്രസ്താവിച്ച വിമര്‍ശനരീതി പിന്തുടര്‍ന്നാല്‍ തീര്‍ച്ചയായും അത് ആ എഴുത്തുകാരനോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമായിരിക്കുമെന്നു തോന്നുന്നു.  ഇതുവരെ വായിച്ചതും കണ്ടതുമായ നോവല്‍ നിര്‍വചനങ്ങളില്‍ ഒതുക്കിനിര്‍ത്താന്‍ കഴിയുന്ന കൃതിയല്ല രാകേഷിന്റേത്.  രാകേഷ് നാഥ് എന്ന എഴുത്തുകാരനെ നിരന്തരം വായിച്ചുകൊണ്ടിരിക്കുന്നയാള്‍ എന്ന നിലയില്‍ അയാളുടെ എഴുത്തിന്റെ വളര്‍ച്ചയും വികാസവും വൈവിധ്യവത്കരണവും അതിവേഗത്തില്‍ നടന്ന പ്രക്രിയയാണെന്ന് ഉറക്കെ പ്രഖ്യാപിക്കാന്‍ എനിക്കാവും.

മനുഷ്യന്റെ മനസിന്റെ സുതാര്യമായ തട്ടുകളില്‍ നിന്നും ഏറ്റവും ദുരൂഹവും അഗാധവുമായ മറ്റനവധി തട്ടുകളിലേക്കുള്ള യാത്രയെന്ന് ഈ നോവലിനെ വിശേഷിപ്പിക്കാം.  ഇക്കാരണം കൊണ്ടുതന്നെ എഴുത്ത് ഒരല്‍പം ദുരൂഹവും ദുര്‍ഗ്രാഹ്യവുമാമെന്നു തോന്നിയേക്കാം. എഴുത്തുകാരന്‍ വായനക്കാരന് ആശയങ്ങള്‍ ലളിതമായി മനസിലാക്കാന്‍ സാധിക്കുന്ന വിധത്തില്‍ സൂചനകളൊന്നും നല്‍കിയിട്ടുമില്ല. ഇപ്പറഞ്ഞത് ആദ്യവായനയില്‍ മനസിലെത്തിയ ചിന്തയാണെങ്കില്‍ സൂചനകളുടെ അഭാവവും ചെറിയ അളവില്‍ ചേര്‍ത്ത ദുര്‍ഗ്രാഹ്യതയുമാണ് ഈ നോവലിന്റെ ആഖ്യാന ശൈലിയെ അനുപമാക്കുന്നതെന്നു പിന്നീടു കണ്ടെത്താനാവും.

ഒരു മനുഷ്യന്‍ തന്റെ ഭൗതിക ജീവിതത്തിനിടയില്‍ അണിയുന്ന വിവിധ മുഖംമൂടികളും മനുഷ്യര്‍ തമ്മില്‍ നടക്കുന്ന സംവാദത്തിന്റെയും സംഘട്ടനത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും താളവും താളപ്പിഴകളും നോവല്‍ കൃത്യമായി പറഞ്ഞുവയ്ക്കുന്നു.  സ്റ്റോറി ത്രെഡ് തെരഞ്ഞെടുത്തതിലും രചനാരീതിയിലും ഈ അടുത്തകാലത്തിറങ്ങിയ പല നോവലുകളെക്കാളും രാകേഷ് നാഥിന്റെ രചന മികച്ചുനില്‍ക്കുന്നു.

എഴുത്തുകാരനുമപ്പുറം ഒരു തിരക്കഥാകൃത്ത് കൂടിയായതുകൊണ്ടാവാം തന്റെ രചനയില്‍ കലാപരമായ പൂര്‍ണതകൂടി അദ്ദേഹം ലക്ഷ്യംവച്ചത്.  നോവലില്‍ അദ്ദേഹം പറയുന്ന ഓരോ സംഭവങ്ങളുടെയും പൂര്‍ണപ്രസക്തി കണ്ടെത്തിയാണ് ഈ നോവല്‍ രാകേഷ്‌നാഥ് എഴുതി പൂര്‍ത്തിയാക്കിയത്.

ആന്തരിക ജീവിതത്തിലെ സംഘര്‍ഷങ്ങളെക്കുറിച്ച് രാകേഷ് നാഥ് വളരെ ബോധവാനാണ്.  വൈകാരികതലങ്ങളില്‍നിന്നും ഭൗതികതയുടെ പരിസരങ്ങളിലേക്ക് രാകേഷ് നാഥ് പലപ്പോഴും ഇറങ്ങി നടക്കുന്നത് അതുകൊണ്ടാണ്.  സംഘമിത്ര എന്ന കഥാപാത്രത്തിന്റെ ജീവിതത്തിലുടനീളം എന്നുതന്നെ പറയാന്‍ കഴിയുന്ന വിധത്തില്‍ രാകേഷ്‌നാഥ് ഈ ബോധം പ്രകടിപ്പിക്കുന്നുമുണ്ട്.  നോവലിസ്റ്റിന്റെ ഈ ബോധപ്രകടനം തീര്‍ച്ചയായും സാമ്പ്രദായികമായി നിലനില്‍ക്കുന്ന നോവല്‍ രചനാ രീതിയും നോവലിസ്റ്റ് പിന്‍പറ്റാന്‍ ശ്രമിക്കുന്ന പുത്തന്‍ രീതിയും തമ്മിലുള്ള വൈരുദ്ധ്യം നോവല്‍ സൂക്ഷ്മ വായനയ്ക്കു വിധേയനാക്കുന്ന വായനക്കാരനു പുതിയ അനുഭവമാകുന്നു.  വേറിട്ട ആഖ്യാന ശൈലിയും കാഴ്ചകളും പ്രതീക്ഷിക്കുന്ന ഏതൊരു വായനക്കാരനും നെഞ്ചിലേറ്റാനുള്ള വക രാകേഷിന്റെ നോവലിലുണ്ട്.  സാമൂഹിക വിമര്‍ശനത്തിലും ധാര്‍മ്മികതയിലും ആത്മനിഷ്ഠയും വിവിധ രാഷ്ട്രീയധാരകളും വേര്‍തിരിച്ചെടുക്കാനാവാത്തവിധത്തില്‍ കൂടിച്ചേര്‍ന്നിരിക്കുന്ന ഒരു വിഭാഗം വായനക്കാരും എഴുത്തുകാരുമാണ് മലയാളത്തിലുള്ളത്.  മുഴുവനായുമല്ലെങ്കിലും ഭൂരിഭാഗവും ഈ ഗണത്തിലുള്ളവരാണത്രെ.  ഇവിടെ വിചാരത്തിലും ദാര്‍ശനികതയിലും ജീവിതത്തിന്റെ അസ്ഥിരതയിലും ഭിന്നസ്വഭാവവും ശൈലിയും രാകേഷ് നാഥ് സ്വീകരിക്കുന്നു.  മരണശേഷം വായിക്കപ്പെടുന്ന ഒരു പുസ്തകമായി എഴുത്തുകാരി (സംഘമിത്ര) മാറുന്ന രസതന്ത്രം ഈ ശൈലിയുടെ മാത്രം പ്രത്യേകതയാണ്.  ആധുനികത മുന്നോട്ടുവച്ചതും പഴയതും പുതിയതുമായ എഴുത്തുകാര്‍ പകര്‍ത്തിയതുമായ ക്ലാസിക്കല്‍ മാതൃകയാണ് ഇവിടെ തച്ചുടയ്ക്കപ്പെടുന്നത്.

ആത്മീയതയുടെ രണ്ടു പ്രധാന ഘടകങ്ങളായ വിശ്വാസവും വിശ്വാസത്തകര്‍ച്ചയും രാകേഷ് നാഥിനെ സ്പര്‍ശിക്കുന്നതായി തോന്നിയില്ല.  തീര്‍ച്ചയായും ഈ നോവല്‍ മുന്നോട്ടുവയ്ക്കുന്ന ദാര്‍ശനികതയ്്ക്ക് കുറച്ചുകൂടി സ്വീകാര്യതയുണ്ട് എന്നുതോന്നുന്നു.  ഒരുപക്ഷേ, അത്തരമൊരു സ്വീകാര്യതയെ ബോധപൂര്‍വ്വം രാകേഷ് നാഥ് നിരാകരിച്ചതുമാവാം.

എന്തായാലും ജീവിതത്തെ സംബന്ധിച്ച യാന്ത്രിക നിലപാടുകള്‍ എഴുത്തുകാരന്റെ പ്രതിഭയില്‍ കടന്നുകയറുന്നു.  ആധുനികത മുന്നോട്ടുവച്ച വര്‍ത്തമാനകാലത്തെ കുറിച്ചുള്ള ആശങ്കകളും ശരി തെ്റ്റുകള്‍ തമ്മിലുള്ള സംഘര്‍ഷവും രാകേഷ് നാഥിന്റെ മരണരചന എന്ന ഈ നോവലില്‍ കണ്ടെത്താനാവും.  എന്നാല്‍, അവയൊന്നും ആധുനിക രചനാരീതികളെ പകര്‍ത്താനുള്ള ശ്രമത്തില്‍നിന്നുണ്ടായതല്ലെന്ന് നോവല്‍ പൂര്‍ണമായി വായിച്ചുതീരുമ്പോള്‍ മനസിലാവും.  മരണം, അസ്തിത്വം, സ്വത്വം, ലൈംഗികത തുടങ്ങി വളരെ പരിമിതമായ ജീവിത പരിസരങ്ങളെക്കുറിച്ച് വര്‍ണിക്കുന്നിടത്ത് നിഗൂഢതയുടെ തിരശീല ഉപയോഗിച്ചിരിക്കുന്നത് പലപ്പോഴും വായനക്കാരന് പുതിയ അനുഭവമായി തോന്നാം.  ചിലപ്പോള്‍ എഴുത്തുകാരന്റെ കൈയില്‍ നില്‍ക്കാത്ത കാര്യമാണിതെന്ന് തോന്നിയിട്ടുണ്ട്.  ആനന്ദിന്റെയും മേതില്‍ രാധാകൃഷ്ണന്റെയും ടി.ആറിന്റെയും ചില കഥകളില്‍ ഇത്തരം നിഗൂഢതകള്‍ കണ്ടെത്താന്‍ കഴിയും. അവരെപ്പോലെ നിഗൂഢതയെ വായനക്കാരനിലേക്ക് കൃത്യമായി സന്നിവേശിപ്പിക്കാന്‍ നോവലിസ്റ്റായ രാകേഷ് നാഥിന് സാധിക്കുന്നു.  അതൊരു ചെറിയ കാര്യമല്ല.

രാകേഷ് നാഥിന്റെ സാഹിത്യമൗലികരചനകള്‍ പരിശോധിക്കുമ്പോള്‍, ഈ നോവലില്‍ ഒരു പൂര്‍ണത വന്നുഭവിച്ചു എന്നു പറയാവുന്നതാണ്.  രാകേഷ് നാഥിന്റെ ആദ്യകഥാസമാഹാരമായ സീറോ + സീറോ = ബിഗ്ബാംഗ് എന്ന കഥാസമാഹാരം തന്നെ മനുഷ്യന്റെ മനഃശാസ്ത്രസംജ്ഞകളെയാണ് ഭാഷാപരമായ സങ്കല്‍പ്പത്തിലാക്കാന്‍ ശ്രമിച്ചിട്ടുള്ളത് എന്നു കാണാം.  ഇക്കാര്യം ആ പുസ്തകത്തിന്റെ അവതാരിക എഴുതിയ പ്രമുഖ ചിന്തകനായ ശ്രീ. കെ.എന്‍. കുഞ്ഞഹമ്മദിന്റെ വാക്കുകള്‍ തന്നെ നോക്കുക.  കഥ പറച്ചിലിന്റെ ഉപരിപ്ലവതകളെ മറിച്ചിടുക വഴി ഒരു രണ്ടു ചുവടു മുന്നിലാണ് രാകേഷ് നാഥ്.  സുദൃഢമായ കാഴ്ചപ്പാടുകള്‍ക്കു പകരം ശിഥിലകാഴ്ചകൊണ്ടുള്ള സമാന്തര കാഴ്ചപ്പാട് സൃഷ്ടിക്കാനാണ് രാകേഷ് നാഥ് ശ്രമിക്കുന്നത്.  ഈ യുവകഥാകൃത്തിന്റെ സാഹിത്യലോകം ഒരു വായനാവെല്ലുവിളിയായി മലയാളികള്‍ക്കു മുന്നില്‍ നിവര്‍ന്നു നില്‍ക്കുന്നു (റെയ്ന്‍ബോ ബുക് പബ്ലിഷേഴ്‌സ്, 2009).

ഇങ്ങനെ പൂര്‍ണമായും ബോധധാരയെ (Stream of consciousness) പോലും ജൈവ സംവേദനത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്.  പുതിയ യുവ എഴുത്തുകാരില്‍ ആരുംതന്നെ ബോധധാരരീതിയെ യുക്തിപൂര്‍വം എഴുതുന്നതു കാണുന്നില്ല.  അത് വളരെ കുറവുമാണ്.  എന്നാല്‍ മലയാള കവിതയില്‍ ഈ മാറ്റം ഉണ്ടായിട്ടുണ്ട്.  എന്നാല്‍ ചില പ്രവാഹരൂപങ്ങളില്‍, നോവലില്‍ക്കൂടി പുതിയ എഴുത്തുകാരില്‍ നിന്നും തീര്‍ത്തും വേറിട്ട അബോധപരികല്പനകളോടെ എഴുതാന്‍ നോവലിസ്റ്റ് ശ്രമിച്ചു എന്നത് വളരെ അഭിനന്ദനാര്‍ഹം തന്നെ.  വളരെ ആഴത്തില്‍തന്നെ മനോവിജ്ഞാനീയ നിരീക്ഷണത്തോടെയാണ് നോവലിലെ ഭാഗങ്ങളെ രാകേഷ് നാഥ് സമീപിച്ചിരിക്കുന്നത്.  ആപേക്ഷികതാ സിദ്ധാന്തത്തിന്റെ രേഖീയത ബോധം എന്ന ഒന്നാം ഭാഗത്തിലുണ്ടെങ്കില്‍, സ്ഥലകാലബോധ ഉപബോധസ്വഭാവം പേറുന്ന രണ്ടാം വസ്തുനിഷ്ഠമായിത്തീര്‍ക്കുകയാണ് ചെയ്യുന്നത്.  അബോധമാകട്ടെ മാനസിക വിശകലനത്തിന്റെ മൂര്‍്ത്തഭാവത്തെയാണ് ചിത്രീകരിക്കുന്നത്.  അഗാധമായ പൂര്‍വമാതൃകകളെയാണ് നോവലിസ്റ്റ് ഇവിടെ ഉടച്ചുവാര്‍ക്കുന്നത്.  കലാദര്‍ശനത്തില്‍ മനഃശാസ്ത്രത്തിനുള്ള പങ്ക് എത്രത്തോളം ഉണ്ടെന്ന് ഈ നോവല്‍ സാക്ഷ്യപ്പെടുത്തുന്നു.  കലാദര്‍ശനവും കാലദര്‍ശനവും കൂടിച്ചേരുന്ന ഭാഷാപരീക്ഷണ സിദ്ധാന്തം ആണ് രാകേഷ് നാഥിന്റെ ഈ നോവല്‍.

സെക്കന്‍ഡില്‍ 186000 മൈല്‍ വേഗതയിലാണ് പ്രകാശം സഞ്ചരിക്കുന്നതെങ്കിലും, അതിനേക്കാള്‍ വേഗതയില്‍ ഭാഷ അബോധമനസില്‍ സഞ്ചരിക്കുന്നുവെന്ന് നോവലിസ്റ്റ് ഈ കൃതിയിലൂടെ നിരീക്ഷിക്കുന്നു.  രാകേഷ്‌നാഥ് എങ്ങനെ ഇത്തരമൊരു ഭാഷയും പ്രമേയവും കൈകാര്യം ചെയ്യാന്‍ പ്രാപ്തനായി എന്നു ചിന്തിക്കുകയാണെങ്കില്‍, വളരെ അദ്ഭുതം തന്നെയാണ് തോന്നുക.  ആദ്യകാല കഥകളായ ലിപ്‌സ, പ്രോട്ടിയസ്, ഫ്രീ ഫ്രീ എന്നീ കഥകള്‍ മുതല്‍ കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരണമായ സാഹിത്യലോകം (ഏപ്രില്‍ 2014) പ്രസിദ്ധീകരിച്ച അനസ്‌തേഷ്യ എന്ന ഏറ്റവും പുതുതായ കഥവരെ പരിശോധിച്ചാലറിയാം, ഈ എഴുത്തുകാരന്റെ മനസും പരിസരങ്ങളും, മനുഷ്യലോകത്തിനും അപ്പുറമായ പ്രപഞ്ചങ്ങളായിരുന്നു എന്നത്.  എന്നാലും എവിടെയോ ആപേക്ഷികമായ വ്യക്തിനിഷ്ഠയെ നോവലിസ്റ്റ്് മാനിക്കുന്നുമുണ്ട്.  ബോധത്തില്‍നിന്നും നാം നോക്കിക്കാണുന്ന നോവല്‍ വായനയെ മൊത്തം തന്നെ തകിടം മറിച്ച് നോവലിസ്റ്റ് അവബോധമനസുകൊണ്ട് നോവല്‍ വായിക്കാന്‍ നമ്മെ പ്രാപ്തരാക്കുന്നു.  പരിശീലിപ്പിക്കുന്നു.  ഒരു നോവല്‍ സൃഷ്ടികൊണ്ട് അത്തരം ആഴത്തിലുള്ള ഒരു വിശകലനത്തിലേക്ക് നോവല്‍ സ്ഥലം ഉപയോഗിച്ച് എന്നതാണ് ഈ യുവ എഴുത്തുകാരന്റെ നേട്ടം.  എന്നാലും അബോധരചനയെ (Automatic narration) മനോരഥത്തിന്റെ നിയന്ത്രണങ്ങള്‍ക്കുള്ളില്‍തന്നെയിരുന്ന് വ്യാഖ്യാനിക്കാനും പുതിയ കാഴ്ചകളെ ആരും പറയാത്ത രീതിയില്‍ ക്രാഫ്റ്റില്‍ തത്വചിന്താപരമായി അഭിമുഖീകരിക്കാന്‍ നോവലിസ്റ്റ് പരിശ്രമിച്ചു എന്നതുതന്നെയാണ് നോവലിന്റെ സൗന്ദര്യം.  നരവംശശാസ്ത്രത്തില്‍ ഒഴിച്ചുനിര്‍ത്താന്‍ പറ്റാത്ത രഹസ്യകലയാണ് ഭാഷ.  ഭാഷ ഉണ്ടാകുന്നതിനും മുന്‍പ് പ്രാചീന ചിഹ്നലിപികളും ചിത്രകലയും അമൂര്‍ത്തമായി ആദിഗോത്ര മനുഷ്യന്‍ കൊണ്ടുനടന്നിരുന്നു.  എങ്കിലും അപ്രസക്തമാണ് എന്ന് നാം കരുതിയ ഭാഷയേയും ഭാഷയുടെ ഉപയോഗരീതിയെയുമാണ് നോവലിസ്റ്റ് ഇവിടെ ഒരു പ്രകൃതി നിയമംപോലെ ആവിഷ്‌കരിച്ചിരിക്കുന്നത്.

സ്ഥലകാലത്തിന്റെ വീക്ഷണ സ്ഥാനങ്ങളുടെ ആപേക്ഷികതയില്‍ പ്രശസ്തനായ ആനന്ദിനുശേഷം അത്തരമൊരു ചലനവേഗം മറികടക്കുന്ന അടുത്ത ആഴങ്ങള്‍ ഭാവിയില്‍ ഈ എഴുത്തുകാരനില്‍ വളരെ ഭദ്രമാണെന്നും ഇവിടെ സൂചിപ്പിക്കാതെ വയ്യ.  വളരെ വിഭിന്നങ്ങളായ സ്ഥലകാല സന്ദര്‍ഭങ്ങളിലെ നിര്‍മിതിയാണ് നോവലില്‍ എഴുത്തുകാരന്‍ ഉപയോഗിച്ചിരിക്കുന്നതെന്നു പറയാം.  ഇനിയും നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ലാത്ത ഇത്തരം നിരവധി സവിശേഷതകള്‍ രാകേഷ് നാഥിന് മലയാള സാഹിത്യത്തില്‍ സവിശേഷസ്ഥാനം നല്‍കുകതന്നെ ചെയ്യും.



Sunday, May 17, 2020

വര: കിച്ചു

എന്റെ മകന്‍ സാര്‍ത്ഥക് (കിച്ചു) വരച്ച ഏറ്റവും പുതിയ ചിത്രങ്ങള്‍. കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ്.









Wednesday, May 6, 2020

കിച്ചുക്കുട്ടന്റെ വരകള്‍

എന്റെ മകന്‍ സാര്‍ഥക് (കിച്ചു) വരച്ച ചിത്രങ്ങള്‍
കോട്ടയം ലൂര്‍ദ് പബ്ലിക് സ്‌കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് സാര്‍ഥക്...






Tuesday, February 18, 2020

ചിത്രകല പഠിപ്പിക്കുന്ന പാഠം

A Lesson in drawing - 
ചിത്രകല പഠിപ്പിക്കുന്ന പാഠം
Nizar Qabbani/ നിസാര്‍ ഖബ്ബാനി (സിറിയ) 
വിവര്‍ത്തനം: സന്ദീപ് സലിം

എന്റെ മുന്നില്‍
ചായപ്പെട്ടി നിരത്തിയിട്ട്
മകന്‍ ചോദിച്ചു.
അവനായൊരു പക്ഷിയെ വരയ്ക്കാന്‍
ഞാന്‍ ബ്രഷ്മുക്കിയത് ചാരവര്‍ണത്തില്‍

വരച്ചതാവട്ടെ,
താഴിട്ടു പൂട്ടിയ അഴികള്‍ നിറഞ്ഞൊരു സമചതുരവും
അവന്റെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.
പക്ഷേ, അച്ഛാ ഇതൊരു തടവറയല്ലേ
പക്ഷിയെ വരയ്ക്കാന്‍ അറിയില്ലെന്നുണ്ടോ?
മാപ്പുതരിക,
മകനെ, പക്ഷികളുടെ രൂപം ഞാന്‍ മറന്നുപോയിരിക്കുന്നു.

എന്റെ മുന്നില്‍,
ചിത്രപുസ്തകം തുറന്നിട്ട്
മകന്‍ ചോദിച്ചത്
കച്ചിത്തുരുമ്പ് വരയ്ക്കാന്‍
പേനയെടുത്ത്
ഞാന്‍ വരച്ചതൊരു തോക്കായിരുന്നു.
'അച്ഛന്, കച്ചിയും തോക്കും
തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നുണ്ടോ'
എന്റെ അറിവില്ലായ്മയെ
അവന്‍ പരിസഹിച്ചു.

'മകനെ എനിക്കറിയാമായിരുന്നു
കച്ചിയുടെ രൂപം
ബ്രഡിന്റെയും റോസാപ്പൂവിന്റെയും രൂപം
പക്ഷേ, ഈ ക്ലേശകരമായ ദിനങ്ങളില്‍
കാട്ടിലെ മരങ്ങള്‍ പൗരസേനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
റോസാപ്പൂവുകള്‍ ശോഭകെട്ട് ക്ഷീണിതമായിരിക്കുന്നു.
കച്ചിത്തുരുമ്പും
പക്ഷികളും
സംസ്‌കാരവും
എന്തിന് മതം വരെ
ആയുധമണിഞ്ഞിരിക്കുന്ന ഈ കാലത്ത്
ഒരു കഷണം റൊട്ടിപോലും
ഉള്ളിലൊരു തോക്കില്ലാതെ
നിനക്കു വാങ്ങാനാവില്ല.
കവിളില്‍ കൂര്‍ത്ത മുള്ളിന്റെ പോറലേല്‍ക്കാതെ
ഒരു റോസപ്പൂവും നിനക്ക് ഇറുത്തെടുക്കാനാവില്ല
വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്കാത്ത
ഒരു പുസ്തകവും
നിനക്ക് വാങ്ങാനാവില്ല.


മകന്‍ എന്റെ കിടയ്ക്കക്കരികില്‍ വന്നിരുന്ന്
ഒരു കവിത ചൊല്ലാന്‍ പറയുന്നു
എന്റെ മിഴികള്‍ നിറയുന്നു
തലയിണയില്‍ വീണ
എന്റെ കണ്ണുനീര്‍ തുള്ളിയിലവന്‍ ചുംബിക്കുന്നു.

'അച്ഛാ, ഇതു കണ്ണുനീരല്ലേ, കവിതയല്ലല്ലോ.'
അവന്‍ ചോദിക്കുന്നു
'നീ വളര്‍ന്നു വലുതാവുമ്പോള്‍
നമ്മുടെ അറബി മഹാകാവ്യങ്ങള്‍ വായിക്കുമ്പോള്‍
നീ കണ്ടെത്തും
വാക്കും കണ്ണീരും ഇരട്ടകളാണെന്ന്
അറബി കാവ്യങ്ങളെല്ലാം
കവികളുടെ വിരലുകളുടെ വിലാപത്തില്‍ നിന്നുതിര്‍ന്ന
കണ്ണുനീരാണെന്നും.

ബ്രഷും ചായപ്പെട്ടിയും
എന്റെ മുന്നില്‍ നിരത്തിയിട്ട്
മകന്‍ ചോദിക്കുന്നത്
അവനായി മാതൃരാജ്യം വരയ്ക്കാന്‍
എന്റെ വിരലുകള്‍ക്കിടയിലിരുന്ന്
ബ്രഷ് ഞെട്ടി വിറയ്ക്കുന്നു.
ഞാന്‍ പൊട്ടിക്കരച്ചിലിലേക്ക് മുങ്ങിപ്പോകുന്നു.

Thursday, February 6, 2020

ആധുനിക മലയാള കവിതയുടെ പരിഛേദം

സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായത്തെ കുറിച്ച് സമാന്തര മാസിക പിറവി ന്യൂസിന്റെ എഡിറ്റര്‍ ഉല്ലല ബാബു കുറിച്ചത്...
.........................................................

പന്ത്രണ്ട് സ്വതന്ത്ര കവിതകളും പതിനാല് വിവര്‍ത്തന കവിതകളും ചേര്‍ന്നുള്ള കവിതാ സമാഹാരമാണ് സന്ദീപ് സലിമിന്റെ സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം.
ആധുനിക മലയാള കവിതയുടെ പരിച്ഛേദനമാണ് ഈ പന്ത്രണ്ടു കവിതകളും. മലയാള കവിതയുടെ രൂപവും ഭാവവും മാറുന്ന കാഴ്ചയാണ് നാം ഇവിടെ കാണുന്നത്. ഭാവുകത്വം മാറുന്നു എന്ന് വളരെ നേരത്തെ തന്നെ നരേന്ദ്രപ്രസാദ് പറഞ്ഞുവച്ചത് ഈ കാവ്യലോകത്ത് അന്വര്‍ഥമാകുകയാണ്. നവീനമായ ഭാവുകത്വം സൃഷ്ടിച്ചു കൊണ്ടാണ് മലയാള കവിത കടന്നുപോകുന്നത്. അതു കാണുമ്പോള്‍ ചില ആസ്വാദകര്‍ക്കും രസിച്ചെന്നു വരില്ല. ഇതെന്ത് കവിത എന്ന് നെറ്റി ചുളിച്ചു പലരും ചോദിച്ചേക്കാം.
വായിച്ചുകഴിയുമ്പോള്‍ വായനക്കാരനെ അസ്വസ്ഥനാക്കുന്നതായിരിക്കണം ഉദാത്തമായ കവിതയും നോലവും കഥയും ഒക്കെ. ഈ കവിതകള്‍ വായിച്ചു കഴിയുമ്പോള്‍ ഇവിടെ അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. ഈ സമാഹാരനത്തിലെ ഒട്ടുമിക്ക കവിതകളും മനോഹരങ്ങളാണെന്ന് പറയാന്‍ സന്തോഷമുണ്ട്.
സമകാലീക സംഭവങ്ങളൊക്കെ സന്ദീപിന്റെ രചനയ്ക്കു വിഷയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഈ കവിതാ ലോകത്തെ മിക്ക കവിതകളും അനുവാചകമനസില്‍ അസ്വസ്ഥതയുടെ തീ കോരിയിടുന്നു. മനുഷ്യന്റെ അസ്തിത്വത്തെ അന്വേഷിച്ചു പോകുന്ന കവിതകളാണ് ഇതില്‍ ഏറിയ കൂറും. അതില്‍ കവി വിജയിച്ചിട്ടുണ്ടെന്ന് നിസംശയം പറയാം. ചില ഭാഷകളിലെ പ്രസിദ്ധങ്ങളായ കവിതകള്‍ വിവര്‍ത്തനം ചെയ്ത് അനുബന്ധമായി ചേര്‍ന്നിത്തിരിക്കുന്നു. അതും നല്ലതുതന്നെ. എന്തു കൊണ്ടും ശ്രദ്ധേയമായ ഒരു കാവ്യഗ്രന്ഥം.
യു.ബി.

ഉഷ്ണഗീതം

സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായത്തെ കുറിച്ച് ഏറ്റുമാനൂര്‍കാവ്യവേദി ചെയര്‍മാന്‍ പി പി നാരായണന്‍സാര്‍ എഴുതുന്നു


പി.പി. നാരായണന്‍

പുതിയ എഴുത്തിന്റെ സുഭദ്രമായ രചനയാണ് സന്ദീപ് സലിമിന്റെ 'സ്ഥാനം തെറ്റിയ കുടുക്കുകളുള്ള കുപ്പായം' എന്ന കൃതി വര്‍ത്തമാനത്തിലേക്കും ഭാവിയിലേയും ഭൂപടത്തിലെ രാജ്യങ്ങളും ആ രാജ്യവാസികളും ഉഷ്ണശീതനിറങ്ങളില്‍ വരക്കപ്പെടുന്നു. വെളുപ്പുകളെ കറുപ്പായും കറുപ്പുകളെ വെറുപ്പായും ചുവന്ന മഷികളാല്‍ രേഖിതമാക്കിയിരിക്കുന്നു. ശബ്ദിക്കാത്ത അനുഭവങ്ങളുടെ പുറത്തിറങ്ങാത്ത തേങ്ങലുകള്‍ ഇതിന്റെ പ്രകമ്പനങ്ങളെ വായനക്കാരനില്‍ വിസ്‌ഫോടനാത്മകമായ അവസ്ഥകള്‍ ജ്വലിപ്പിക്കുന്നു. ആ കറുത്ത ജ്വാലയില്‍ പ്രേതങ്ങളുടെ പ്രണയഗാനം ആലിംഗനം ചെയ്യുന്നു. ഇരമ്പിയൊലിക്കുന്ന അസ്വസ്ഥതകള്‍. പൊള്ളിക്കുന്ന പച്ചപ്പുകള്‍ മൃതതാളത്തില്‍ ലയിച്ചുയരുന്ന വിരൂപരംഗങ്ങള്‍ സൃദൃഡമായ ഗളനാളം ഛര്‍ദിക്കുന്ന പൊട്ടിയ നാദച്ചീന്തുകള്‍ ഉലഞ്ഞ താളം. അലഞ്ഞലിയുന്ന ഗര്‍ഭം ധരിച്ച വികാരങ്ങള്‍. നഗ്‌നതയെ വെറുക്കുന്ന കാമം. ലിംഗം ഭക്ഷിക്കുന്നവളുടെ തീരാത്ത മടുപ്പ്. സ്വാതന്ത്ര്യം കൊണ്ടു സ്വാതന്ത്ര്യത്തെ ബലാത്സംഗം ചെയ്യുന്ന പുരുഷ അധിനിവേശം. കാലം വിസര്‍ജിച്ച മലമൂത്രങ്ങള്‍ ഭക്ഷിച്ചു നേടുന്ന സുഭിഷത. കരുത്തുറ്റ മനസിന്റെ പ്രേതശേഷി നേടിയ രതിപ്രവാഹം. പെണ്‍ ശരീരത്തിനുമേല്‍ ആണ്‍ അവയവത്തിന്റെ അധിനിവേശം. സ്വാതന്ത്ര്യഭാരത്തിന്റെ ചിതലരിച്ച് നാറുന്ന സ്‌നേഹത്തിന്റെ ആക്രോശം. മകള്‍, പെങ്ങള്‍, അമ്മ ഈ പെണ്ണവസ്ഥയെ ലിംഗാഗ്രത്തു കോര്‍ത്തിട്ട് ആവേശമടക്കുന്ന ഭാരത യുവത്വം. അങ്ങനെ നന്മയും ശാന്തിയും കൈമോശം വന്ന വര്‍ത്തമാന മനുഷ്യരാശിയുടെ തീകത്തുന്ന ഭൂപടം. അതാണ് സന്ദീപ് സലിമിന്റെ കവിതകള്‍ എല്ലാം പറഞ്ഞുതീര്‍ക്കുമ്പോള്‍ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നുയരുന്ന നിസഹായ ബോധത്തിന്റെ മിസൈലുകള്‍ പൊട്ടാതെ സൃഷ്ടിക്കുന്ന തീരാത്ത അസ്വസ്ഥതകള്‍ മിച്ചം.

'മരം' ഈ കവിത എത്ര വായിച്ചിട്ടും വലിച്ചെറിയാന്‍ കഴിയുന്നില്ല. മനസില്‍ വിട്ടുവപിരിയാതെ അള്ളിപ്പിടിച്ചിരിക്കുന്നു. മാന്തിക്കീറുന്ന പാരപോലെ നീണ്ട നഖത്തുമ്പുകള്‍ വാളാലെ ആഞ്ഞു വെട്ടുന്നു. കുന്തം പോലെ മേലാകെ മുറിക്കുന്നു. ചോരചത്ത ധമനികളില്‍ നിന്നും പ്രവഹിക്കുന്നത് പഴുത്തു ദുര്‍ഗന്ധമാര്‍ന്ന തിളക്കുന്ന ചലം. ഭാരം താങ്ങി മടുത്ത മരം. അതിനെ പ്രേതം കൊണ്ടു സമ്പന്നമാക്കുന്നവന്റെ അന്ത്യം.
ഈ പുസ്തകത്തിലെ കവിതകള്‍ ആശായങ്ങളുടെ അനന്തമായ പ്രവാഹമാണ്. അത് സിരകളിലേക്ക് അനിയന്ത്രിതമായി ഇടിച്ച് കയറുന്നു. മാറിയ ചിന്തയുടെ അഗ്‌നികുണ്ഡലങ്ങള്‍ രൂപപ്പെടുന്നു. തീക്കടലില്‍ പെട്ട മാന്‍ കിടാവിന്റെ അരക്ഷിതാവസ്ഥയിലേക്ക് വായനക്കാരന്‍ നിപതിക്കുന്നു. കാലത്തിന്റെയും മനുഷ്യന്റെയും രുചിക്കൂട്ടുകള്‍ കൊണ്ടു കെട്ടിയുണ്ടാക്കിയ ഒരു കാട്ടുതീ പോലെ അതു സര്‍വ്വത്ര പടരട്ടെ.

FACEBOOK COMMENT BOX