tag:blogger.com,1999:blog-7132223899058008342024-03-18T20:22:18.890-07:00Thoughts..Views..Dreamssandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.comBlogger184125tag:blogger.com,1999:blog-713222389905800834.post-18684603078633477832024-03-18T20:21:00.000-07:002024-03-18T20:21:42.482-07:00ദാര്‍ശനികത കിനിയുന്ന കാവ്യഘടനകള്‍<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMLNx4V1XRqj01-TFjgdBU_lCXyB84n5AXQS44wsL6e3Vs1rWFeMkM73DOIl_n3_N7QL_qM73HinB7R5GqIEGs6uWMp75h0mslyl0ux_XNZuQHYyziKNPohU_SXhM4b3kj7SHjpDzE9dRmL37cUekA7229Yor-xkt3UVv4dqNrnM3OJqQXxlhoJIGBmW8/s1647/set.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1647" height="421" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMLNx4V1XRqj01-TFjgdBU_lCXyB84n5AXQS44wsL6e3Vs1rWFeMkM73DOIl_n3_N7QL_qM73HinB7R5GqIEGs6uWMp75h0mslyl0ux_XNZuQHYyziKNPohU_SXhM4b3kj7SHjpDzE9dRmL37cUekA7229Yor-xkt3UVv4dqNrnM3OJqQXxlhoJIGBmW8/w640-h421/set.jpg" width="640" /></a></div><br /><p><br /></p><p>മലയാള കവിതയുടെ ഭാഷയിലും ഭാവത്തിലും രൂപത്തിലും ആകര്‍ഷകമായ ഒരു പരിവര്‍ത്തനം ആവിര്‍ഭവിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പരിവര്‍ത്തനത്തിനു ചുക്കാന്‍പിടിച്ച കവികളില്‍ ആദ്യ പേരുകാരന് പ്രഭാവര്‍മയാണ്. ബാലാമണിയമ്മയിലൂടെയും അയ്യപ്പപ്പണിക്കരിലൂടെയും സുഗതകുമാരിയിലൂടെയും മലയാളത്തിലെത്തിയ സരസ്വതി സമ്മാന്‍ വീണ്ടും മലയാളത്തിലേക്കെത്തിച്ചിരിക്കുകയാണ് പ്രഭാവര്‍മ. മലയാള കവിതയില്‍ പ്രഭാവര്‍മ ഒറ്റയ്ക്കു തീര്‍ത്ത ഒരു കാവ്യ വഴിയുണ്ട്. അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നു പിറന്നു വീണ കവിതകള്‍ എല്ലാക്കാലത്തും മുഖ്യധാരയില്‍നിന്നു പുറത്ത് ഓരംചേര്‍ന്നുനിന്ന മനുഷ്യരെക്കുറിച്ചായിരുന്നു. പ്രത്യേകിച്ച് എല്ലാ അധികാര ശ്രേണിയില്‍നിന്നും പുറന്തള്ളപ്പെട്ട സാധാരണ മനുഷ്യരുടെ വിയര്‍പ്പും കണ്ണീരും അദ്ദേഹത്തിന്റെ കവിതകളില്‍നിന്നു നമുക്കു തൊട്ടെടുക്കാനാവും. </p><p>തന്റെ മുന്നിലൂടെ കടന്നുപോകുന്ന മനുഷ്യരോടുള്ള സ്നേഹവും മനുഷ്യന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ പ്രകൃതിയോടുള്ള പ്രണയവും അദ്ദേഹത്തിന്റെ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് നമുക്ക് കാണാം. എന്തുകൊണ്ട്് അദ്ദേഹത്തിന്റെ കവിതകള്‍ ഇങ്ങനെയെല്ലാം ആവുന്നു എന്നു ചോദിച്ചാല്‍ അദ്ദേഹത്തിന്റെ കവിതകള്‍ വായിച്ചിട്ടുള്ള ഏതൊരു വായനക്കാരനും പറയുന്ന ഒരു ഉത്തരമുണ്ട്. അദ്ദേഹത്തിന്റെ കാവ്യ ഭാഷയില്‍ പുലര്‍ത്തുന്ന സത്യസന്ധതയാണത്. ഈ സത്യസന്ധത കൈമോശം വരാതിരിക്കാന്‍ അദ്ദേഹം പുലര്‍ത്തുന്ന ജാഗ്രത പ്രത്യേകം എടുത്തുപറയേണ്ടതാണ്. അതാകട്ടെ സത്യത്തിന്റെയും സമൂഹത്തിന്റെയും സഞ്ചാരപാതകൂടിയാണെന്നു പറയാം.</p><p>അറിവുകള്‍ക്കു നാഥനില്ലെന്നും അത് എല്ലാ വിഭാഗം മനുഷ്യര്‍ക്കും അവകാശപ്പെട്ടതാണെന്നും വിശ്വസിക്കുന്ന കവിയാണ് പ്രഭാവര്‍മ. സൗഭാഗ്യങ്ങളും അങ്ങനെതന്നെ. അക്കാരണത്താലാണ് ലോകത്തിന്റെ വെള്ളിവെളിച്ചത്തില്‍നിന്ന് പുറത്താക്കപ്പെടുന്നവരെക്കുറിച്ച് അദ്ദേഹത്തിന്റെ കവിത എപ്പോഴും സംസാരിക്കുന്നത്. ഖണ്ഡകാവ്യം, കാവ്യാഖ്യായിക എന്നീ രൂപശില്പങ്ങളിലായി പ്രഭാവര്‍മ മലയാള കവിതയ്ക്കു നല്കിയ സംഭാവനകളെ വിലയിരുത്തിയാല്‍ നമുക്കു പറയാനാവുന്ന ഒരു കാര്യം ഇതാണ് മലയാള കവിതയ്ക്കു ലഭിച്ച അനുഗ്രഹമാണ് ഈ കവി. </p><p>''എന്റെയാകാശം വെട്ടി-</p><p>പ്പിളര്‍ക്കാന്‍ നിനക്കാവ-</p><p>തെങ്ങനെ, മിന്നല്‍പ്പിണ-</p><p>രിന്റെ വാളിളക്കിക്കൊ-</p><p>ണ്ടണയും നിന്നോടൊരു</p><p>കിളി ചോദിച്ചു''</p><p>ഈ ആറുവരിക്കവിത മാത്രം മതി പ്രഭാ വര്‍മയെന്ന കവിയുടെ പ്രപഞ്ചത്തെക്കുറിച്ചുള്ള ചിന്തകളെ മനസിലാക്കാന്‍. ഈ വരികളില്‍ കവി മനഷ്യരെയും പക്ഷികളടക്കമുള്ള ജീവജാലങ്ങളെയും പ്രകൃതിയെത്തന്നെയുമാണ് ചിത്രീകരിച്ചിരിക്കുന്നത്. ആ ചിത്രീകരണമാകട്ടെ ഹൃദയത്തില്‍നിന്നുതിര്‍ന്ന കാവ്യഭാഷയിലും.</p><p>മരണത്തെക്കുറിച്ച് കവി മുന്നോട്ടു വയ്ക്കുന്ന ദാര്‍ശനികത ഈ വരികളിലുണ്ട്. </p><p>'ഭൂമിയില്‍ നിന്നു</p><p>പോകേണ്ടതുണ്ടീ-ഭൂമി</p><p>യാകെ നരച്ചു വയോവൃദ്ധയായ്'</p><p>ഇവിടെ കവി മരണത്തെക്കുറിച്ച് കേവലമായി പറഞ്ഞു പോവുകയല്ല ചെയ്യുന്നത് മറിച്ച് മനുഷ്യ വംശത്തിന്റെ ആത്യന്തികമായ ദുരന്തത്തെക്കുറിച്ചു കൂടിയാണു പറയുന്നത്. യുദ്ധങ്ങളാല്‍ നിറഞ്ഞ വര്‍ത്തമാനകാലത്ത് ഏറ്റവും പ്രസക്തമായ വരികളായി ഇത് മാറുമ്പോള്‍ നമ്മള് മനസിലാക്കേണ്ടത് പ്രഭാ വര്‍മയെന്ന കവിയും കവിതയും കാലത്തിനുമുന്നേ നടക്കുന്നു എന്നതാണ്. </p><p>മനുഷ്യ ജീവിതത്തെക്കുറിച്ച് ആഴത്തിലുള്ള ദാര്‍ശനിക ബോധം ഉള്ളില്‍ പേറുന്ന കവിയാണു പ്രഭാവര്‍മ. </p><p>'ഒന്നിനുമല്ലാതൊരു പൂവിനെ സ്നേഹിച്ചവന്</p><p>എന്തിനാകിലും കൊല്ലുകില്ലൊരു മനുഷ്യനെ''</p><p>എന്ന വരികള്‍ വായനക്കാരന്റെ ഹൃദയത്തില്‍ പതിപ്പിക്കുന്ന സന്ദേശം മനുഷ്യത്വത്തെക്കുറിച്ചും മാനവികതയെക്കുറിച്ചുമാണ്. ഇത്രമായ സ്ഫുടമായ ഭാഷയില്‍ ജീവിതത്തെക്കുറിച്ച് എഴുതുന്ന കവി മലയാളത്തിന്റെ പുണ്യമാണെന്ന് പറഞ്ഞാലും അതില്‍ അതിശയോക്തിയില്ല. </p><p>'ക്രൂശില്‍ പിടയുന്ന നേരത്തിടംവലം</p><p>നോക്കിലങ്ങാരാരുമില്ല.</p><p>പിന്നീടിറക്കിക്കിടത്താന്‍ മടിത്തടം</p><p>നീര്‍ത്താനുമാരാരുമില്ല''</p><p>ഇവിടെ ജീവിതത്തിന്റെ പച്ചയായ യാഥാര്‍ഥ്യമാണ് കവി വരയ്ക്കുന്നത്. കവിക്കു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയം മനുഷ്യപക്ഷമാണെന്നു പറയാതെ പറയുകയാണ് കവി. ഈ വരികളില്‍ പറഞ്ഞിരിക്കുന്നതിനു മുകളില്‍ എന്തു രാഷ്ട്രീയമാണ് ഒരു കവിക്കുണ്ടാവേണ്ടത്. </p><p>കവിത ഇന്ന് അതിവേഗത്തില്‍ പരിണാമവിധേയമാവുകയും അനുദിനം വികസിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സര്‍ഗാത്മകപരിണാമ ഘട്ടത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. പ്രമേയത്തിലും രൂപത്തിലും ഇത്രമാത്രം മാറ്റങ്ങള്‍ക്കു വിധേയമായ കവിതകള്‍ മലയാളത്തിലാവാനാണു സാധ്യത. മലയാള കവിതയില്‍ ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ വളരെ വേഗത്തില്‍ തിരിച്ചറിയാനാവും. കവിത ഇന്ന് തുറന്നെഴുത്തിന്റെ വഴിയിലൂടെയാണു സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ മാറ്റങ്ങളുടെയൊക്കെ കാലത്തും അര്‍ക്കപൂര്‍ണിമയും ശ്യാമമാധവവും രൗദ്രസാത്വികവും മലയാളത്തിനു നല്കിയ പ്രഭാവര്‍മ മലയാള കവിതയുടെ പൂമുഖത്ത് തന്റേതുമാത്രമായ കാവ്യഭാഷയാല്‍ പണിത സിംഹാസനത്തില്‍ ഉപവിഷ്ഠനായിരിക്കും. </p><div><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-28490624479700444862024-01-28T23:54:00.000-08:002024-01-28T23:56:29.028-08:00വസന്തകാലം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgFfe-CXQOP5nYEkLC_PkM0P29uXqVUE7BZd7VDjyP4Z0sOF0myoHz9bUq6_SDSCZKQMDsq72KiajA33TTUpVAivXo5Q6PMLakinrijVrSpJdR_OMfP4Fu9UehRsZyLNTH9SswjHSV-9H4DBG0jKObjJkrVcdPTj34VOm1eHJCB5UdpVLihw07OiBkbf4/s4500/poem%20set%20copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1500" data-original-width="4500" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgFfe-CXQOP5nYEkLC_PkM0P29uXqVUE7BZd7VDjyP4Z0sOF0myoHz9bUq6_SDSCZKQMDsq72KiajA33TTUpVAivXo5Q6PMLakinrijVrSpJdR_OMfP4Fu9UehRsZyLNTH9SswjHSV-9H4DBG0jKObjJkrVcdPTj34VOm1eHJCB5UdpVLihw07OiBkbf4/w640-h213/poem%20set%20copy.jpg" width="640" /></a></div><br /><div style="text-align: left;"><span style="font-size: medium;"><b><br /></b></span></div><div style="text-align: left;"><span style="font-size: medium;"><b>എത്രപെട്ടന്നു വസന്തമെത്തുന്നു: ഒറ്റരാത്രിതന്നെ<br /></b><b>പ്ലം മരങ്ങള്‍ പൂത്തിറങ്ങുന്നു<br /></b><b>ഊഷ്മളമായ അന്തരീക്ഷത്തില്‍ <br /></b><b>കിളിക്കൊഞ്ചല്‍ അലയടിക്കുന്നു</b></span></div><p><span style="font-size: medium;"><b>ഉഴുതുമറിച്ച മണ്ണില്‍ <br /></b><b>ആരോ വരച്ച സൂര്യന്റെ ചിത്രം <br /></b><b>പ്രഭ ചിതറുന്നു<br /></b><b>ചെളിമണ്ണിന് പശ്ചാത്തലത്തില്‍ സൂര്യന് കറുത്തിരുന്നു<br /></b><b>ചിത്രത്തിലാരും കൈയൊപ്പു ചാര്‍ത്തിയിട്ടില്ല</b></span></p><p><span style="font-size: medium;"><b>ഹാ കഷ്ടം, അതിവേഗമെല്ലാം മാഞ്ഞുപോകുന്നല്ലോ<br /></b><b>കിളിക്കൊഞ്ചലുകള്‍, മൃദുലപുഷ്പങ്ങള്‍, <br /></b><b>ഒടുവിലീ മണ്ണും കലാകാരന്റെ പേരിനെ <br /></b><b>മറവിയിലേക്ക് പിന്തുടരും</b></span></p><p><span style="font-size: medium;"><b>എന്നിരുന്നാലും കലാകാരന് വരച്ചിട്ടത് <br /></b><b>ആഘോഷത്തിന്റെ മനോഭാവം<br /></b><b>എത്ര സുന്ദ്രമാണു പുഷ്പങ്ങള്‍-<br /></b><b>പുനരുജ്ജീവിക്കുന്ന ജീവന്റെ അടയാളങ്ങള്‍<br /></b><b>എത്ര ആകാംഷയോടെയാണു കിളികള്‍ പറന്നെത്തുന്നത്</b></span></p><p><span style="font-size: medium;"><b>................................................................................</b></span></p><p><span style="font-size: medium;"><b><br /></b></span></p><p><span style="font-size: medium;"><i>അമേരിക്കന്‍ കവിയാണ് ലൂയിസ് എലിസബത്ത് ഗ്ലക്ക്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം, പുലിറ്റ്സര്‍ സമ്മാനം, നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍, ദേശീയ പുസ്തക അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവ ഉള്‍പ്പെടെ നിരവധി സാഹിത്യ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2023 ല്‍ അന്തരിച്ചു.</i></span></p><p></p><p><br /></p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-13780872170596407872023-10-06T22:09:00.001-07:002023-10-06T22:09:04.837-07:00ഇരുന്പുമറ ഭേദിച്ച പോരാട്ടവീര്യം<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI_if98yUBI9C5b1nwtevo5lWLcQSTxNgNeBJCJ4R2WrLIlWzSAlsUQNbeVWhRedhxqAdo7DraKLHzsn8qXeLDFavNdQYnloiMQbWxORFZbpxkvyb7t0CUtya6qAU3wUcppvU1gOrUtvHb52bmXkHWrk14KsNh-6jpUkUZzY7mI6I6RBFktbqALnW54Rk/s8835/set%20mohammadi.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="8631" data-original-width="8835" height="626" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjI_if98yUBI9C5b1nwtevo5lWLcQSTxNgNeBJCJ4R2WrLIlWzSAlsUQNbeVWhRedhxqAdo7DraKLHzsn8qXeLDFavNdQYnloiMQbWxORFZbpxkvyb7t0CUtya6qAU3wUcppvU1gOrUtvHb52bmXkHWrk14KsNh-6jpUkUZzY7mI6I6RBFktbqALnW54Rk/w640-h626/set%20mohammadi.jpg" width="640" /></a></div><br />സന്ദീപ് സലിം<p></p><p>സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാവാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി മാറി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മുഹമ്മദി പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്. ഇറാൻ ഭരണകൂടം മുഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും മുഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല. കഴിഞ്ഞ 25 വർഷത്തിൽ ഏറെ കാലവും നർഗീസ് ചെലവഴിച്ചത് ജയിലിലാണ്. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും മുഹമ്മദിക്കാണ് നൽകപ്പെട്ടത്. യുഎന്നിന്റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ചതും മറ്റൊരാള്‍ക്കല്ല. </p><p><b><i>എൻജിനിയറിൽനിന്നു മനുഷ്യാവകാശ </i></b></p><p><b><i>പ്രവർത്തകയിലേക്ക്</i></b></p><p>1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച മുഹമ്മദി വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി. വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മുഹമ്മദി ഭരണകൂടത്തിന്റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ മൊഹമ്മദി ആദ്യമായി അറസ്റ്റിലാവുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മുഹമ്മദി മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. അതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതയായത്. ജയിൽ മോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്ക് താമസം മാറി. എന്നാൽ, തന്റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്നമുഹമ്മദി ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസ് മുഹമ്മദിയെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് മുഹമ്മദി അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. രാഷ്ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്റെ (ന്ധപ്രബുദ്ധരായ വിദ്യാർഥി സംഘംന്ധ) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മൊഹമ്മദി അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് മുഹമ്മദിക്കുമേൽ ഭരണകൂടം ചാർത്തിയ കുറ്റങ്ങൾ.</p><p><b><i>വധശിക്ഷയ്ക്കെതിരായ പോരാട്ടം</i></b></p><p>2013 ൽ ജാമ്യത്തിലിറങ്ങിയ മൊഹമ്മദി ലോകത്ത് വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകിച്ച് ഇറാനിൽ, പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് മുഹമ്മദി ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗിസിന്റെ അമ്മയും മുത്തശിയും മുഹമ്മദിയെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണ് പോയിരുന്നത്. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെയും സന്ദർശിക്കുമായിരുന്നു. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ പേരുകൾ വായിക്കുക മുഹമ്മദിയുടെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് മുഹമ്മദി പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. മുഹമ്മദിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണകൂടത്തിന്റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ മുഹമ്മദി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ ആക്ടിവിസം 2015ൽ മുഹമ്മദിയെ വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ മുഹമ്മദിയുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറാനിയൻ ജയിലുകളിൽ രാഷ് ട്രീയതടവുകാർക്കെതിരേ ഭരണകൂടത്തിന്റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദി മുഴുകി. </p><p><b><i>മനുഷ്യാവകാശ പ്രവർത്തകയിൽനിന്നു </i></b></p><p><b><i>സ്വാതന്ത്ര്യസമരസേനാനിയിലേക്ക്</i></b></p><p>നർഗസ് മുഹമ്മദി മനുഷ്യാവകാശ പ്രവർത്തക മാത്രമല്ല ഒരു സ്വാതന്ത്ര്യസമര സേനാനികൂടെയാണെന്നു ലോകം വാഴ്ത്തുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തുന്പോൾ ഇറാനിലെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവരുടെ ധീരമായ പോരാട്ടത്തിനു ലോകം നൽകുന്ന അംഗീകരമായി പുരസ്കാര നേട്ടം മാറുന്നു. ഈ പുരസ്കാരം മൊഹമ്മദിക്കു നൽകുന്നതിലൂടെ സ്ത്രീകളെ അടിച്ചമർത്തുന്ന അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കെതിരേയും തെരുവിൽ പോരാടുന്ന ലക്ഷക്കണക്കിനു പോരാളികളെ ആദരിക്കൽകൂടിയായിമാറുന്നു. </p><p><b><i>ജയിലേക്ക് നൊബേലെത്തുന്നത് </i></b></p><p><b><i>അഞ്ചാംതവണ</i></b></p><p>നർഗീസ് മുഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്‍പ് കാൾ വോണ്‍ ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് നർഗീസ് മൊഹമ്മദിക്കു മുന്‍പ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.</p><p><u></u></p><div class="separator" style="clear: both; text-align: center;"><u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieUQMjkLpFs2zZHUVkXF-V1mexFqEquy-ybv_Ld5VZIywgtCvpUlzPFM_fnBJnGN4GaFgSg0b1_YPjzqEeFZm6IExD5tjmJl95fVZCBzi6Dq-57e2bXZAPy2AwWu7oN4ukYskMXmqeopAD8R944IOKWYB522uDud-5I4gpRl9dlg0SZZXiIeCV0wOTwB8/s799/1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="799" data-original-width="559" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieUQMjkLpFs2zZHUVkXF-V1mexFqEquy-ybv_Ld5VZIywgtCvpUlzPFM_fnBJnGN4GaFgSg0b1_YPjzqEeFZm6IExD5tjmJl95fVZCBzi6Dq-57e2bXZAPy2AwWu7oN4ukYskMXmqeopAD8R944IOKWYB522uDud-5I4gpRl9dlg0SZZXiIeCV0wOTwB8/w140-h200/1.jpg" width="140" /></a></u></div><u><br />കാൾ വോണ്‍ ഒസിറ്റ്സ്കി</u><p></p><p>നാസി കോണ്സെൻട്രേഷൻ ക്യാന്പിലേക്ക് നൊബേലെത്തിയത് ഒസിറ്റ്സ്കിയെ തേടിയാണ്. 1935ലാണ് മാധ്യമപ്രവർത്തകനും യുദ്ധവിരുദ്ധ പ്രചാരകനുമായ കാൾ വോണ്‍ ഒസിറ്റ്സ്കി സമാധാന നൊബേലിനു തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ഭരണകൂട വിമർശകനും ഒസിറ്റ്സ്കിയാണ്. ഇത് ഹിറ്റ്ലറെ കുറച്ചൊന്നുമല്ല ചോടിപ്പിച്ചത്. കുപിതനായ അഡോൾഫ് ഹിറ്റ്ലർ എല്ലാ ജർമൻ പൗരന്മാരെയും നൊബേൽ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കുകയുണ്ടായി. </p><p><u></u></p><div class="separator" style="clear: both; text-align: center;"><u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwlYlyCjQTsi3MY5mAk0Jei0Mn5RyQe37Xs3ZvT5pA-XOobcTCrn-glkqLs4ubqa1BfebJcXSJh0DiiIfN6I0d9acWDtBhz7WMRRyZ-ODru3H9X2-ZbgqkYO80EG4tplfcoVzWpVyebfFwUZFUdsrwbb3fI13GsYwI-9ypsj-yGmNsAgen8NIBUdCAPPU/s1600/2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="900" data-original-width="1600" height="113" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgwlYlyCjQTsi3MY5mAk0Jei0Mn5RyQe37Xs3ZvT5pA-XOobcTCrn-glkqLs4ubqa1BfebJcXSJh0DiiIfN6I0d9acWDtBhz7WMRRyZ-ODru3H9X2-ZbgqkYO80EG4tplfcoVzWpVyebfFwUZFUdsrwbb3fI13GsYwI-9ypsj-yGmNsAgen8NIBUdCAPPU/w200-h113/2.jpg" width="200" /></a></u></div><u><br />ആങ്ങ്സാൻ സൂചി</u><p></p><p>സൈന്യത്തിന്റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പോരാടിയതിനെത്തുടർന്ന് സൈന്യം വീട്ടുതങ്കലിലാക്കിയ മ്യാൻമറിലെ ആങ്ങ്സാൻ സൂചിയെത്തേടി 1991ലാണ് നൊബേൽപുരസ്കാരമെത്തിയത്. സൂചിയുടെ മക്കളും ഭർത്താവും ചേർന്നു പുരസ്കാരം സ്വീകരിച്ചു. പുരസ്കാര വേദിയിൽ സൂചിയുടെ സാന്നിധ്യം രേഖപ്പെടുത്താൻ ഒരു ഒഴിഞ്ഞ കസേര ഇട്ടിരുന്നു. ഒന്‍പതു വർഷങ്ങൾക്കു ശേഷമാണ് സൂചി മോചിതയായത്. </p><p><u></u></p><div class="separator" style="clear: both; text-align: center;"><u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNUju4wr0uuW7k4h7d4u7Fs9jS8gri1uzA7NLc0976Smu6SIeiJsfCzwbR-RtSSHkIuhztR3aq1mIScvHvVnEZzhBX5CI8Q__Xr_BtSQs2ZvhqL38ZjYOAv_ZDeDE00xElQjZrvKRlIaN6GJxXNwESifyK5-icWNPFAwVD4S2APKQOyBfpUEE3ay_kQhg/s443/3.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="443" data-original-width="432" height="200" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiNUju4wr0uuW7k4h7d4u7Fs9jS8gri1uzA7NLc0976Smu6SIeiJsfCzwbR-RtSSHkIuhztR3aq1mIScvHvVnEZzhBX5CI8Q__Xr_BtSQs2ZvhqL38ZjYOAv_ZDeDE00xElQjZrvKRlIaN6GJxXNwESifyK5-icWNPFAwVD4S2APKQOyBfpUEE3ay_kQhg/w195-h200/3.jpg" width="195" /></a></u></div><u><br />ലിയു സിയാവോബോ </u><p></p><p>ചൈനീസ് ഭരണകൂട വിമർശകനായ ലിയു സിയാവോബയെത്തേടി 2010 ൽ സമാധാന നൊബേലെത്തുന്പോൾ അദ്ദേഹത്തെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ പേരിലായിരുന്നു 11 വർഷത്തെ ജയിൽവാസം. പുരസ്കാരം സ്വീകരിക്കാൻ ചൈന അദ്ദേഹത്തിന്റെ ഭാര്യയെയോ മറ്റുബന്ധുക്കളെയോ അനുവദിച്ചില്ല. അദ്ദേഹത്തിന്റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കുകയും മൂന്ന് സഹോദര·ാരെ ചൈന വിടുന്നത് തടയുകയും ചെയ്തു. 2017 ജൂലൈയിൽ കരളിന് അർബുദം ബാധിച്ച് 61ാം വയസിൽ ചൈനീസ് ജയിൽ ആശുപത്രിയിൽവെച്ച് അദ്ദേഹം അന്തരിച്ചു. ഒസിറ്റ്സ്കിക്കു പിന്നാലെ തടവിൽ മരിക്കുന്ന രണ്ടാമത്തെ നൊബേൽ ജേതാവും ലിയു സിയാവോബോയാണ്.</p><p><u></u></p><div class="separator" style="clear: both; text-align: center;"><u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFGh8zsYVXk0jhuD9TkklVm3fv8WxuURJEGWhQ5QleC47jmeC8a8Xjki6KuIOG9rYi4tUmkgN7KtJ5rJ_ImWinoexsR82-MKwQo6hr4iADCTOPjYUCacvySvCutW8c2eKttaFmDRK02ZFXSuLfF6UfDUOzKNmqCdhoSN1V5BDEV-upux91ZjwrSVkZZF4/s681/4.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="615" data-original-width="681" height="181" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhFGh8zsYVXk0jhuD9TkklVm3fv8WxuURJEGWhQ5QleC47jmeC8a8Xjki6KuIOG9rYi4tUmkgN7KtJ5rJ_ImWinoexsR82-MKwQo6hr4iADCTOPjYUCacvySvCutW8c2eKttaFmDRK02ZFXSuLfF6UfDUOzKNmqCdhoSN1V5BDEV-upux91ZjwrSVkZZF4/w200-h181/4.jpg" width="200" /></a></u></div><u><br />അലസ് ബിയാലിയാറ്റ്സ്കി </u><p></p><p>ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്സ്കിക്ക് 2021 ലെ സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്പോൾ അദ്ദേഹം അലക്സാണ്ടർ ലുകാഷെങ്കേയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ജയിലിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ നതാലിയ പിഞ്ചുകാണ് അദ്ദേഹത്തിനായി പുരസ്കാരം സ്വീകരിച്ചത്.</p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-10915370953772383462023-10-05T12:59:00.003-07:002023-10-05T13:04:04.826-07:00അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmEx9QuWZkkta4u4D65P5pbGHsq5OSb4vSM528cfLC4eLTbL4KpV83vsSVOjO5_2PRzbu3evhrqR46lMro9dxRRtTG2omndbMQJwIJfNfFHoxScq_zhkvpSkOwrjdX7_YMvChWQYlPeIy_M1n6gpyjhB5jeJQSr7ETQh6g2ZO4t1ltrxZjRRabTUUGC3s/s2235/blog.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1850" data-original-width="2235" height="530" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgmEx9QuWZkkta4u4D65P5pbGHsq5OSb4vSM528cfLC4eLTbL4KpV83vsSVOjO5_2PRzbu3evhrqR46lMro9dxRRtTG2omndbMQJwIJfNfFHoxScq_zhkvpSkOwrjdX7_YMvChWQYlPeIy_M1n6gpyjhB5jeJQSr7ETQh6g2ZO4t1ltrxZjRRabTUUGC3s/w640-h530/blog.jpg" width="640" /></a></div><div><b>സന്ദീപ് സലിം</b></div><div><br /></div><p>എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോര്‍വീജിയന്‍ എഴുത്തുകാരന് യോന്‍ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാഷയില്‍ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്റെ പ്രത്യേകത. നാടകങ്ങള്‍, നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാരൂപങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടപിടിക്കുക യോന്‍ ഫൊസെയുടെ നാടകങ്ങളാണ്. യൂറോപ്പില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. </p><p>എഴുത്തു തുടങ്ങിയത് കഥയില്‍</p><p>ഫൊസെയുടേതായി ആദ്യം പുറത്തുവരുന്ന എഴുത്ത് ചെറുകഥയാണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ കഥ വെളിച്ചംകാണുന്നത്. 1981ല്‍ ഒരു വിദ്യാര്‍ഥി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തില്‍ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവല്‍ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ ആദ്യ നോവല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ല്‍ പുറത്തിറങ്ങിയ നൗസ്റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പര്‍ശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്റെ രചനകളെ നോര്‍വേയെന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്കുയര്‍ത്തിയത്. </p><p>വ്യക്തി എന്നനിലയില്‍ നേരിട്ട ജീവിതസമസ്യകളെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ യോന്‍ ഫൊസെയ്ക്കു കഴിഞ്ഞു. ജീവിതാനുഭവവും ഭാവനയും കോര്‍ത്തിണക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത് ഇവരണ്ടും തമ്മിലുള്ള ഇഴയടുപ്പമാണ്. സീന്‍സ് ഫ്രം ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരം ഫൊസെയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലാണ്. </p><p>നാടകത്തിലേക്ക്</p><p>തന്റെ എഴുത്തിന്റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാന്‍ പിന്നേയും മൂന്നുവര്‍ഷങ്ങള്‍കൂടി വേണ്ടിവന്നു. ആദ്യ നാടകം എഴുതുമ്പോഴേക്കും അദ്ദേഹം ഇരുപതുകളുടെ മധ്യത്തിലെത്തിയിരുന്നു. നോക്കോണ്‍ കെജെം ടില്‍ എ കോം (ആരോ വരാന്‍ പോകുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ നാടകം. നാടകകൃത്തെന്ന നിലയില്‍ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയറ്ററില്‍ ആദ്യമായി അവതരിപ്പിച്ച ഓഗ് ആല്‍ഡ്രി സ്കാല്‍ വി സ്കില്‍ജസ്റ്റ് (ആന്‍ഡ് നെവര്‍ ഷാല്‍ വി പാര്‍ട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോന്‍ ഫൊസെ യൂറോപ്പിലെ ഒന്നാംനിര നാടകകൃത്തുക്കളുടെ പട്ടികയില്‍ ഇടംനേടി. അദ്ദേഹത്തിന്റെ നോര്‍വീജിയന്‍ പ്രസാധകനായ സാംലാഗെറ്റ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുണ്ട്. വിഖ്യാത നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്സന് ശേഷം ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്. ഇബ്സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇബ്സന് സ്ഥാപിച്ച നാടപാരമ്പര്യത്തിന്റെ ആധുനിക തുടര്‍ച്ചയായാണ് യോന്‍ ഫൊസെയുടെ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ ന്യൂ ഇബ്സണ്‍ എന്ന വിളിപ്പേരും ഫൊസെയ്ക്കുണ്ട്. </p><p>മുന്‍ഗാമികള്‍ക്കൊപ്പം</p><p>എഴുത്തുകാരായ തര്‍ജേയ് വെസാസ്, സാമുവല്‍ ബക്കറ്റ്, തോമസ് ബെര്‍ണാര്‍ഡ്, ജോര്‍ജ് ട്രാക്കല്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകര്‍ ഫൊസെയുടെ പേരും ചേര്‍ത്തു. തര്‍ജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതല്‍ അടുത്തു നില്ക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്റെ മുന്‍ഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തില്‍ പിന്തുടര്ന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നര്‍മവും മനുഷ്യാനുഭവത്തിന്റെ തീക്ഷണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. </p><p>അപകടം എഴുത്തിനെ സ്വാധീനിച്ചു</p><p>1959ല്‍ നോര്‍വീജിയന്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോന്‍ ഫൊസെ ജനിച്ചത്. സ്കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോള്‍ ഉണ്ടായ ഗുരുതരമായ ഒരു അപകടം, അദ്ദേഹത്തിന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകള്‍, അരക്ഷിതാവസ്ഥകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഓരോ മനുഷ്യനും ജനനം മുതല്‍ യഥാര്‍ഥജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ ഇടംപിടിച്ചതിനു പിന്നില്‍ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. ഉത്കണ്ഠയുടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ശേഷിയില്ലാത്ത മനുഷ്യരുടെ ദുര്‍ബലതയും ഏറ്റവും ശക്തമായ മാനുഷിക വികാരങ്ങളും ലളിതമായ ഭാഷയില്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഫൊസെയുടെ രചാനാ വൈഭവമാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനകീയമാക്കിയത്. ലോകവ്യാപകമായി ആയിരത്തിലേറെ വേദികളില്‍ ഫൊസെയുടെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ സ്വന്തം ജീവിതത്തില്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഫൊസെ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.</p><p>സെപ്റ്റോളജി; മാസ്റ്റര്‍പീസെന്ന് നിരൂപകര്‍</p><p>ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഒരു വൃദ്ധന് ആവര്‍ത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ ഏഴ്നോവല്‍ പരമ്പരയായ സെപ്റ്റോളജിയാണ് യോന്‍ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. ഫൊസേയുടെ ഈ രചനയില്‍ ഒരേ സമയം സൗന്ദര്യപരവും ദാര്‍ശനികവുമായ വ്യത്യസ്തമായ തലങ്ങളുണ്ട്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വര്‍ഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദര്‍ നെയിം), ഉദാ ഈന് അന്നന് (ഞാന്‍ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങള്‍ പുറത്തിറങ്ങിയത്.</p><p>കാവ്യഭാഷയും വഴങ്ങും</p><p>കവിയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് യോന്‍ ഫൊസെ. എണ്‍പതുകളുടെ മധ്യത്തില്‍ത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ല്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ എംഗല് മെഡ് വാറ്റ്ന്‍ ഐ ഔജീന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ നാടകങ്ങളിലും നോവലുകളിലും കാവ്യ ഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് (2021) എന്ന കവിതാസമാഹാരം കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യശസ് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തി. വിഖ്യാത കവികളായ ജോര്‍ജ് ട്രാക്കലിന്റെയും റെയ്നര്‍ മരിയ റില്‍ക്കെയുടെയും കവിതകള്‍ നോര്‍വീജിയന്‍ ഭാഷകളിലേക്ക് ഫൊസെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.</p><p><br /></p><p><br /></p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-26759962799062538092023-07-12T13:15:00.001-07:002023-07-12T13:16:24.532-07:00വേട്ടയാടപ്പെട്ട പോരാട്ടവീര്യത്തിന്റെ ഓര്‍മകള്‍<p style="text-align: justify;"><u></u></p><div class="separator" style="clear: both; text-align: center;"><u><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEishnWuehuNcf791ThY-lASoUgCQOltoN7szqAEky8IDuJ_x6HkkyLtPWYxsSHmSLCCnB2UypWIiceRdLBorTsM43rQqZlNIDtw9gOzxgX7js4RbvezKaf8Kzi6-T-Ez_Ys12OZKGdYRY4jOOArK34HMq4OW2tyVdosLNp59m_IWqrkegBgcUMbFOZjsvM/s4745/kundera.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4745" data-original-width="4107" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEishnWuehuNcf791ThY-lASoUgCQOltoN7szqAEky8IDuJ_x6HkkyLtPWYxsSHmSLCCnB2UypWIiceRdLBorTsM43rQqZlNIDtw9gOzxgX7js4RbvezKaf8Kzi6-T-Ez_Ys12OZKGdYRY4jOOArK34HMq4OW2tyVdosLNp59m_IWqrkegBgcUMbFOZjsvM/w554-h640/kundera.jpg" width="554" /></a></u></div><u><br /> </u><p></p><p style="text-align: justify;"><u>സന്ദീപ് സലിം</u></p><p style="text-align: justify;">മിലൻ കുന്ദേര മലയാളത്തിൽ എഴുതിയിരുന്ന എഴുത്തുകാരനല്ല. എന്നാൽ, മലയാളി വായനക്കാരെ സംബന്ധിച്ച് മലയാളികളെക്കാൾ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. ഇത് മലയാളികളുടെ മാത്രം കാര്യമല്ല. മറിച്ച് ലോകത്തിൽ സാഹിത്യത്തെയും എഴുത്തിനെയും സ്നേഹിച്ചവരെല്ലാം മിലൻ കുന്ദേരയെ അവരുടെ സ്വന്തം എഴുത്തുകാരനായി അംഗീകരിച്ചു. അതിനുമപ്പുറം അവരിലൊരാളായിക്കണ്ടു സ്നേഹിച്ചു. കാരണം വായക്കാർക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്തത്ര കരുത്ത് അദ്ദേഹത്തിന്റെ രചനകൾക്കുണ്ടായിരുന്നു. </p><p style="text-align: justify;">94-ാം വയസിൽ, തന്റെ രചനകളെ കാലത്തിനും വായനക്കാർക്കും വിട്ടുനൽകി കുന്ദേര ലോകത്തോടു വിടപറയുന്പോൾ നഷ്ടമാവുന്നത്, ദ അണ്ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ് ഉൾപ്പെടെയുള്ള നോവലുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അരനൂറ്റാണ്ടിലേറെയായി മനുഷ്യബന്ധങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച മഹാനായ എഴുത്തുകാരനെയാണ്.</p><p style="text-align: justify;">ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിംഗ് എന്ന നോവലിൽ കുന്ദേര എഴുതിയ ഒരു വരി ഇങ്ങനെയാണ്: “മറവിക്കെതിരായ ഓർമയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്റെ ചെറുത്തുനിൽപ്പ്.’’ കേരളത്തിലെ കലാലയങ്ങളിലും സമരരംഗത്തും പോസ്റ്ററായും ബാനറായും ഈ വരികൾ ഇടംപിടിക്കുകയുണ്ടായി. ഫ്രാൻസിലിരുന്ന് മിലൻ കുന്ദേര കുറിച്ച ഈ വരികൾ നമ്മുടെ യുവത്വത്തെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചിട്ടുള്ളത്. ഈ വരികളിലൂടെ കുന്ദേര എന്ന എഴുത്തുകാരനെ മാത്രമല്ല, അദ്ദേഹത്തിന്റ പോരാട്ടവീര്യത്തെകൂടിയാണു മലയാളികൾ നെഞ്ചേറ്റിയത്. </p><p style="text-align: justify;">1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലൊവാക്യയിലെ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലുഡ്വിക് കുന്ദേര ചെക്കോസ്ലോവാക് സംഗീതജ്ഞനും പിയാനിസ്റ്റും അക്കാദമിക് അഡ്മിനിസ്ട്രേറ്ററുമായിരുന്നു. അദ്ദേഹം വളരെ ചെറുപ്പത്തിൽത്തന്നെ കുന്ദേരയെ സംഗീതം പഠിപ്പിച്ചു. കുന്ദേരയുടെ ഒട്ടുമിക്ക നോവലുകളിലും സംഗീത വിഷയങ്ങൾ പ്രത്യക്ഷപ്പെട്ടതിന്റെ കാരണവും മറ്റൊന്നല്ല. ജന്മനഗരമായ ബ്രണോയിൽനിന്നുതന്നെ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറിയ പ്രായത്തിൽത്തന്നെ സാഹിത്യത്തിൽ തത്പരനായിരുന്ന കുന്ദേര സാഹിത്യവും സൗന്ദര്യശാസ്ത്രവുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. 1952ൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഫിലിം അക്കാഡമിയിൽ ലോക സാഹിത്യത്തിൽ അധ്യാപകജോലിയിൽ പ്രവേശിച്ചു.</p><p style="text-align: justify;"></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4BnkRL6-A1Rpohyv07rpjD6L-FxWaOzTDhzp089k3f253SJWJyMMOPMw7cRlQd4JVBxELQCUwF4o_ZmUNkLNZDrW0COaHtR64r6ymau6NA-8o73-eOSo50UaaChsWsvsC5YvMLi6hsCKQYAO_9NBLU5DFqDd8sO4o8Skv2GGiGFapcqe5JL74og-QMnQ/s1600/IMG-20230712-WA0048.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="800" data-original-width="1600" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4BnkRL6-A1Rpohyv07rpjD6L-FxWaOzTDhzp089k3f253SJWJyMMOPMw7cRlQd4JVBxELQCUwF4o_ZmUNkLNZDrW0COaHtR64r6ymau6NA-8o73-eOSo50UaaChsWsvsC5YvMLi6hsCKQYAO_9NBLU5DFqDd8sO4o8Skv2GGiGFapcqe5JL74og-QMnQ/w640-h320/IMG-20230712-WA0048.jpg" width="640" /></a></div><br /><br /><p></p><p style="text-align: justify;"><b>കുന്ദേരയും കമ്യൂണിസ്റ്റ് പാർട്ടിയും</b></p><p style="text-align: justify;">ബിരുദപഠനകാലത്തുതന്നെ അദ്ദേഹം എഴുതുകയും രാഷ്ട്രീയത്തിൽ തത്പരനാവുകയും ചെയ്തിരുന്നു. ചെക്കോസ്ലൊവാക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം അതിവേഗം അടുത്തു. 1948ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കുന്ദേരയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി സങ്കീർണമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, പലപ്പോഴും അധികാരം നിലനിർത്താൻ മാർക്സിസ്റ്റ് ഐഡിയോളജിയിൽനിന്നു പാർട്ടി വ്യതിചലിച്ചപ്പോഴൊക്കെ കുന്ദേര അസ്വസ്ഥനായി. പലപ്പോഴും ഭരണകൂടത്തിന്റെ പ്രഖ്യാപിത നയങ്ങൾക്കെതിരേ അദ്ദേഹത്തിനു പൊതുവിടങ്ങളിൽ പ്രസംഗിക്കേണ്ടിവന്നു. </p><p style="text-align: justify;">എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും അദ്ദേഹം അസാമാന്യമായ കഴിവു പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ കേൾക്കാൻ വലിയ ജനക്കൂട്ടം രൂപപ്പെട്ടു. അവരിൽ ബഹുഭൂരിപക്ഷവും യുവാക്കളായിരുന്നു. ഇത് ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കുന്ദേര പലതവണ താക്കീതു ചെയ്യപ്പെട്ടു. എന്നാൽ, തന്റെ നിലപാടുകളും കാഴ്ചപ്പാടും അദ്ദേഹം കൂടുതൽ ഉറക്കെ ലോകത്തോടു വിളിച്ചുപറയുകയാണു ചെയ്തത്. ഒടുവിൽ, 1950ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം പുറത്താക്കപ്പെട്ടു. </p><p style="text-align: left;">പുറത്താക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തന്റെ ആഭിമുഖ്യം അദ്ദേഹം തുടർന്നു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച് ആത്മകഥാപരമായ ‘ദ ജോക്ക്’ എന്ന നോവലിൽ അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ ആശയസംഘര്ഷങ്ങള് അനുഭവിച്ചിരുന്ന കാലത്തെഴുതിയ ഈ കൃതിയില്‍ ഇരുണ്ട കറുത്ത ഹാസ്യം നിറഞ്ഞ ഭാഷയാണ് കുന്ദേര ഉപയോഗിച്ചത്. കമ്യൂണിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യം നിമിത്തം അദ്ദേഹം 1956ൽ വീണ്ടും പാർട്ടിയിൽ ചേർന്നു. ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പാർട്ടി പ്രവർത്തകനായി തുടർന്നു. 1970ൽ അദ്ദേഹത്തെ വീണ്ടും കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ഇത്തവണ കമ്യൂണിസ്റ്റ് പാർട്ടിയെ ബാധിച്ച സ്റ്റാലിനിസത്തിൽനിന്നു മോചനം വേണമെന്നും പാർട്ടിയിലും ഭരണത്തിലും പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ടതിനാണു പുറത്താക്കപ്പെട്ടത്. ഏതാണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ച് രൂപീകരിക്കപ്പെട്ട, <span face="The Fourth Font, -apple-system, BlinkMacSystemFont, Segoe UI, Roboto, Oxygen, Ubuntu, Cantarell, Fira Sans, Droid Sans, Helvetica Neue, sans-serif" style="color: #082f47;">അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ</span> പ്രാഗ് വസന്തം എന്ന കൂട്ടായ്മയുടെ മുന്നിലും അദ്ദേഹമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിലെ ജനാധിപത്യ പരിഷ്കാരത്തിനുവേണ്ടി നടന്ന മുന്നേറ്റങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായതാണ് രണ്ടാമതും അദ്ദേഹത്തെ പുറത്താക്കാൻ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടി നിർബന്ധിതരായത്. </p><p style="text-align: justify;"><b>എഴുത്തിന്റെ സ്വാതന്ത്ര്യത്തിലേക്ക് </b></p><p style="text-align: justify;">കുന്ദേരയുടെ ആദ്യപുസ്തകം 1953ൽ പുറത്തിറങ്ങിയ ‘മനുഷ്യൻ വിശാലമായ പൂന്തോട്ടം’ എന്ന കവിതാ സമാഹാരമാണ്. ഈ കവിതകളിലും അടിസ്ഥാന ആശയങ്ങളിൽനിന്നു വ്യതിചലിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെയാണ് അദ്ദേഹം പ്രതിപാദിത്. കമ്യൂണിസത്തെ അധികാരത്തിന്റെ ചട്ടക്കൂടിനുള്ളിൽനിന്നു മാനുഷികമാക്കാനായിരുന്നു അദ്ദേഹം തന്റെ എഴുത്തുകളിലൂടെ ആദ്യകാലത്തു ശ്രമിച്ചത്. എന്നാൽ, അതിനെ ആരോഗ്യപരമായ വിമർശനമായി അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറായില്ല. മറിച്ച് , അദ്ദേഹത്തിന്റെ പുസ്തകങ്ങൾ നിരോധിക്കുകയും പുസ്തകശാലകളിൽനിന്നും ലൈബ്രറികളിൽനിന്നും പിൻവലിക്കുകയുമാണ് ചെയ്തത്. </p><p style="text-align: justify;">കുന്ദേരയുടെ ചെക്ക് പൗരത്വവും റദ്ദാക്കപ്പെട്ടു. ഒടുവിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയത്തിൽ നിരാശനായി തന്റെ ജീവിതത്തിന്റെ ആദ്യ 30 വർഷങ്ങളെ നിരാകരിക്കേണ്ടിവരുമെന്നു സങ്കടപ്പെട്ടു. ഈ സങ്കടത്തെ തുടർന്ന് അദ്ദേഹം ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. “ഞാൻ എഴുത്തിന്റെ സ്വാതന്ത്ര്യത്തിലേക്കു നടക്കാൻ തീരുമാനിച്ചു. ഇനിയും എനിക്ക് അവരോടു പറയാൻ ഒന്നുമില്ല. അവർ അധികാരത്തിനുവേണ്ടി ഏറ്റവും മഹത്തായ ആദർശങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. മാനവികതയിലൂന്നിയല്ലാത്ത ഒരു ആദർശങ്ങൾക്കും നിലനിൽപ്പില്ലെന്ന് അവർ തിരിച്ചറിയുന്ന കാലം വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” പിന്നീട് 1975ൽ അദ്ദേഹം ഭാര്യയോടൊപ്പം ഫ്രാൻസിലേക്ക് കുടിയേറി, അവിടെ അദ്ദേഹം റെന്നസ് സർവകലാശാലയിൽ അധ്യാപകനായി. </p><p style="text-align: justify;"><b>ഫ്രാന്‍സിലെത്തി ഫ്രഞ്ച് എഴുത്തുകാരനായി</b></p><p style="text-align: justify;">1981ല്‍ അദ്ദേഹം ഫ്രഞ്ച് പൗരനായി. പിന്നീട്, ഫ്രഞ്ച് ഭാഷയില്‍ എഴുതാനും ഫ്രഞ്ച് എഴുത്തുകാരനെന്ന് അറിയപ്പെടാനുമാണ് ആഗ്രഹിച്ചത്. ആദ്യകാലത്ത് ചെക്ക് ഭാഷയിലെഴുതിയ തന്റെ കൃതികള്‍ ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്യുകയാണ് അദ്ദേഹം ആദ്യം ചെയ്തത്. 1973ലാണ് കുന്ദേരയുടെ ആദ്യനോവല്‍ പുറത്തുവരുന്നത്. 'ലൈഫ് ഈസ് എല്‍സ് വേര്’ എന്ന ഈ നോവലില്‍ ഒരു യുവ രാഷ്ട്രീയക്കാരന്റെ കഥയാണ് അദ്ദേഹം പറഞ്ഞത്. അപവാദങ്ങളില്‍പ്പെട്ട് ആത്മസസംഘര്ഷം അനുഭവിക്കുന്ന ഒരു കവികൂടിയായിരുന്നു നോവലിലെ പ്രധാന കഥാപാത്രം. കലയിലൂടെയും വിപ്ലവത്തിലൂടെയും സ്വാതന്ത്ര്യം തേടുന്ന തന്റെ നായകനിലൂടെ യുവത്വത്തിന്റെ പ്രതീക്ഷകളും ഭാവനകളുമാണ് കുന്ദേര ചിത്രീകരിച്ചത്.</p><p style="text-align: justify;"> പിന്നീട്, ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ്’ എന്ന കൃതി പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്റെ രചനകൾ ലോകം ശ്രദ്ധിച്ചു തുടങ്ങി. 1979-ലാണ് ദി ബുക്ക് ഓഫ് ലാഫര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ് പ്രസിദ്ധീകരിച്ചത്. മാജിക് റിയലിസത്തിന്റെ വിഭാഗത്തിലാണ് ഈ കൃതി ഉള്‍പ്പെട്ടിരിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞെങ്കിലും ജന്മദേശത്തേക്കു മടങ്ങാന്‍ കുന്ദേര തയാറായില്ല. ഒരിക്കല്‍ ഒരു ജര്‍മന്‍ ജേര്‍ണലിസ്റ്റ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരു തിരിച്ചു പോക്ക് ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല. അത് ഇപ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ല. ജന്മനാടിന്റെ മണത്തെയും രുചി യെയും ഭാഷയെയും സംസ്കാരത്തെയും ഞാന്‍ എന്നോടൊപ്പം കൊണ്ടു പോന്നിട്ടുണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കുന്ദേരയുടെ എഴുത്തിനുള്ള വിലക്ക് ചെക്കോസ്ലൊവാക്യയില്‍ അനൗദ്യോഗികമായി നീങ്ങിയിരുന്നെങ്കിലും ’ദ അണ്ബെയറബിള് ലൈറ്റ്നെസ് ഓഫ് ബീയിംഗ്’ പ്രസിദ്ധീകരികരിക്കപ്പെട്ടത് 2006ലാണ്. സ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് കുന്ദേരയുടെ അവസാ ന നോവല്‍ </p><div style="text-align: justify;"><br /></div><div style="text-align: justify;"><b>എഴുത്തിലും തത്വചിന്തകൻ</b></div><p style="text-align: justify;">ഒരിക്കൽ ഒരു അഭിമുഖത്തിൽ, തന്റെ എഴുത്തു ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുന്ദേര നൽകിയ ഉത്തരം ഇങ്ങനെ: “ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, എഴുത്തുകാരനായിരുന്നില്ലെങ്കിൽ ഞാൻ ആരാകുമായിരുന്നുവെന്ന്. എനിക്കു തോന്നുന്നത് ഒരു ഫിലോസഫർ ആകുമായിരുന്നുവെന്നാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യമാണ് എന്നെ രാഷ്ട്രീയക്കാരനാക്കിയത്. അതേ ആശയങ്ങളോടുള്ള ഇഷ്ടമാണ് എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനുമാക്കിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അടുപ്പവും കാലാനുസൃതമായി പരിഷ്കരിക്കാനുള്ള എന്റെ ശ്രമങ്ങളുമാണ് എന്റെ എല്ലാ എഴുത്തുകളുടെയും അടിത്തറ. ശരിക്കും വളരെ വിശാലവും തുറന്നതുമായ മനസുള്ളവര്‍ക്കും പക്വതയോടെയും വ്യത്യസ്തമായും ജീവിതത്തെ നേരിടുന്നവര്‍ക്കും വേണ്ടിയാണു ഞാന്‍ എഴുതാറെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അധികം ചിന്തിക്കേണ്ട ആവശ്യമില്ലാതെ വായിക്കാനുള്ള പുസ്തകം തേടുന്നവര്‍ക്ക് എന്റെ പുസ്തകങ്ങള്‍ രുചിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.’’ അദ്ദേഹത്തിന്റെ കൃതികൾ വായക്കുന്പോൾ വായനക്കാരനു മനസിലാവുന്ന കാര്യമാണിത്. ആ കൃതികളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തത്വചിന്താപരമാണെന്നു നമുക്കു വിലയിരുത്താനാവും പ്രതീക്ഷകളും മോഹങ്ങളും മോഹഭംഗങ്ങളും ആകാംക്ഷയും ദുരന്തങ്ങളും വ്യക്തി ദുഖങ്ങളും ഏകാന്തതയും ജീവിതത്തിന്റെ അർഥമില്ലായ്മയുമെല്ലാം അദ്ദേഹം തന്റെ നോവലുകളിൽ ആവിഷ്കരിച്ചു. ജീവിതത്തിൽ ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും വൈകാരിക തീവ്രതകളും അഭിനിവേശങ്ങളും ഉന്മാദങ്ങളും കുന്ദേരയുടെ രചനകളിൽ നിറഞ്ഞു തുളുന്പിയിരുന്നു. </p><p style="text-align: justify;"><b>നൊബേൽ പുരസ്കാരം അകലെ</b></p><p style="text-align: justify;"> ഗബ്രിയേൽ ഗാർസിയ മാർക്കേസിനും ഒർഹാൻ പാമുക്കിനുമൊപ്പം ലോകമെന്പാടും ആരാധകരെ സൃഷ്ടിച്ച കുന്ദേര നിരവധിതവണ നൊബേൽ പുരസ്കാരത്തിനു നിർദേശിക്കപ്പെട്ടെങ്കിലും ഒരിക്കലും പുരസ്കാരം തേടിയെത്തിയില്ല. ഇക്കാരണത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹത്തോടു ചോദിപ്പോൾ അദ്ദേഹം പറഞ്ഞത് “ പുരസ്കാരങ്ങൾ ബാധ്യതയാണ്. എഴുത്തിൽ ഞാൻ സ്വതന്ത്രനാണ്. എന്റെ ചിന്തകളെ ഞാൻ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. പുരസ്കാരങ്ങൾ ചിലപ്പോഴെങ്കിലും തടസമായേക്കാം’’ എന്നാണ്. മാർക്കേസിന്റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ പോലെയൊ പാമുക്കിന്റെ ‘ദ മ്യൂസിയം ഓഫ് ഇന്നസെൻസ്’ പോലെയോ അത്ര ലളിതമായി വായിക്കാൻ കഴിയുന്ന കൃതിയല്ല ‘ദ അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ്’. ഈ നോവലിനു കുന്ദേര നൽകിയിരിക്കുന്ന ഫിലോസഫിക്കൽ ടച്ചാണ് അതിനു കാരണം. പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദ അണ്ബേറബിള് ലൈറ്റ്നെസ് ഓഫ് ബീയിംഗ് രചിക്കപ്പെടുന്നത്. സോവിയറ്റ് ടാങ്കുകള്‍ ചെക്ക് തലസ്ഥാനമായ പ്രാഗിലൂടെ ഉരുളുമ്പോള്‍, തോമാസ്-തെരേസ, സബീന-ഫ്രാന്‍സ് എന്നീ രണ്ട് ദമ്പതികളുടെ ജീവിതമാണ് നോവല്‍ പറഞ്ഞത്. ജൂലിയറ്റ് ബിനോഷും ഡാനിയല്‍ ഡേ ലൂയിസും അഭിനയിച്ച സിനിമയായി ഇത് മാറുകയും കുന്ദേരയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. സാഹിത്യത്തിനുള്ള പരമോന്നത പുരസ്കാരം അന്യമായിരുന്നെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ എഴുത്തുകാരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് പേരെഴുതിച്ചേര്‍ത്താണ് കുന്ദേര വിടവാങ്ങുന്നത്.</p><p style="text-align: justify;"><b>മാധ്യങ്ങളിൽനിന്നകന്ന്</b></p><p style="text-align: justify;">മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കുന്ദേര ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്റെ കൃതികളെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും ഒരു തമാശക്കഥ വായിക്കുന്നതുപോലെ വായിച്ച് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. തന്റെ പല രചനകളും രാഷ്ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതിലൊന്നും അദ്ദേഹം തത്പരനായിരുന്നില്ല. മാർക്കേസും പാമുക്കും യോസയും ഫ്യുന്റെസുമൊക്കെ ആഘോഷിക്കപ്പെട്ടപ്പോൾ കുന്ദേര കാണാമറയത്തായിരുന്നു. എന്നാൽ, അദ്ദേഹത്തിന്റെ എഴുത്ത് ആഘോഷിക്കപ്പെടുകയും ചെയ്തു. </p><p style="text-align: justify;"><b>തെറ്റു തിരുത്തി; ജന്മനാട് തിരിച്ചറിഞ്ഞു</b></p><p style="text-align: justify;">നാലു പതിറ്റാണ്ടിനു ശേഷം കുന്ദേരയെ ജന്മനാട് അംഗീകരിച്ചു. പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് തൊണ്ണൂറാം വയസിൽ പിറന്ന മണ്ണിന്റെ പൗരത്വം തിരിച്ചുനല്‍കാൻ രാജ്യം തയാറായി. ഫ്രാൻസിലെ ചെക്ക് അംബാസഡർ പീറ്റർ ഡ്രൂലക്, മിലൻ കുന്ദേരയെ നേരിൽക്കണ്ട് പൗരത്വരേഖ കൈമാറിയ നിമിഷം കുന്ദേരയുടെ കണ്ണുകൾ സന്തോഷംകൊണ്ടു നിറഞ്ഞത് ലോകം അത്യന്തം വൈകാരികമായാണ് വീക്ഷിച്ചത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നതായി ചെക്ക് റിപ്പബ്ലിക് പ്രഖ്യാപിക്കുകയും ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്കാരങ്ങളിലൊന്നായ ഫ്രാന്‍സ് കാഫ്ക സമ്മാനം അദ്ദേഹത്തനു സമ്മാനിക്കുകയും ചെയ്തു.</p><p style="text-align: justify;"><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0Kanjikuzhy, Kerala, India9.9397033999999991 76.9354979-42.185213415659966 6.6229979000000014 62.064620215659964 147.2479979tag:blogger.com,1999:blog-713222389905800834.post-73701454019771547982023-06-29T11:37:00.005-07:002023-06-29T12:16:13.296-07:00കഖോവ്ക: അണപൊട്ടിയ ജീവിതം!<p style="text-align: justify;"><b><i><span style="color: #800180;"> യുദ്ധം, എത്ര ആവശ്യമാണെങ്കിലും, എത്ര ന്യായീകരിച്ചാലും, </span></i></b></p><p style="text-align: justify;"><b><i><span style="color: #800180;">അത് ഒരു കുറ്റകൃത്യമല്ലെന്ന് ഒരിക്കലും കരുതരുത്</span></i></b></p><p style="text-align: justify;"><b><i><span style="color: #800180;">- ഏണസ്റ്റ് ഹെമിംഗ് വേ</span></i></b></p><p style="text-align: justify;"><b><i><br /></i></b></p><p style="text-align: justify;"><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEindmKHtlQ3l4ELvTxoAY2YnTwBNBs2vhfcBcsjVh7VfMOwSfQVQkGJvGPixEm1rFuVR02YjO6RU18nGxQk9OjgoHMyU1vIQ6QhtnZqSAVMmbdVti64pU2IBe2iCJLiTcq0VNqbWb9eopuQesXO3t-Erpf6uyipxmJpwLsHMrDsFe-_KRZSaQznLi7YRx0/s1800/dam%201.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1199" data-original-width="1800" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEindmKHtlQ3l4ELvTxoAY2YnTwBNBs2vhfcBcsjVh7VfMOwSfQVQkGJvGPixEm1rFuVR02YjO6RU18nGxQk9OjgoHMyU1vIQ6QhtnZqSAVMmbdVti64pU2IBe2iCJLiTcq0VNqbWb9eopuQesXO3t-Erpf6uyipxmJpwLsHMrDsFe-_KRZSaQznLi7YRx0/w640-h426/dam%201.jpg" width="640" /></a></b></div><b><br /><i><br /></i></b><p></p><p style="text-align: justify;"><b><u>സന്ദീപ് സലിം</u></b></p><p style="text-align: justify;">റഷ്യ-യുക്രെയ്ൻ പോരാട്ടത്തിനിടെ യുക്രെയിനിലെ ഖേർസണിന്റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന നിപ്രോ നദിയിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതോടെ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള ഭയം ലോകത്ത വിഴുങ്ങിയിരിക്കുന്നു. ജ ൂണ്‍ 6 ന് യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടാണു തകർക്കപ്പെട്ടത്. കഖോവ്ക അണക്കെട്ടിന്റെ തകർച്ച നിപ്രോ നദിക്കരയിലുള്ള 29 പട്ടണങ്ങളെയും ഗ്രാമങ്ങളെയും വെള്ളത്തിൽ മുക്കി. അണക്കെട്ടു തകർന്നുണ്ടായ ദുരന്തത്തിൽ 58 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 41 പേർ റഷ്യൻ അധിനിവേശ ഖേർസൺ പ്രവിശ്യയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ യുക്രേനിയൻ നിയന്ത്രിത പ്രദേശമായ കെർസണിലും മൈക്കോലൈവ് പ്രവിശ്യയിൽ നിന്നുള്ളവരുമാണ്. അണക്കെട്ട് തകർത്തതാര് എന്നതിനെപ്പറ്റിയുള്ള തർക്കം ഇപ്പോഴും നടന്നുവരികയാണ്. സ്വാഭാവികമായി അണക്കെട്ടു തകർത്തതു റഷ്യയാണെന്നു യുക്രെയിനും നാറ്റോയും ആരോപിച്ചപ്പോൾ റഷ്യ യുക്രെയ്നെ കുറ്റപ്പെടുത്തുകയാണ്. തർക്കത്തിനു പഴിചാരലിനുമപ്പുറം നിപ്രോ നദിയുടെ തീരത്തുള്ള കുടിയൊഴിപ്പിക്കപ്പെട്ട ജനതയെക്കുറിച്ചും അവരനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെക്കുറിച്ചും ചിന്തിക്കണം. </p><p style="text-align: justify;"><b style="color: #2b00fe;">ചുറ്റിലും വിഷലിപ്ത ജലം</b></p><p style="text-align: justify;">ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ച് കുപ്പിവെള്ളം ഏറ്റവും കൊതിപ്പിക്കുന്ന ഉത്പന്നമായി മാറിയെന്നു പറയുന്പോൾ, അവരനുഭവിക്കുന്ന ദുരിതത്തിന്റെ ആഴം നമുക്കു മനസിലാക്കാവുന്നതേയുള്ളൂ. കാരണം, ചുറ്റും വെള്ളമുണ്ടെങ്കിലും അതൊന്നും കുടിക്കാൻ പറ്റില്ല. അത്രമാത്രം വിഷലിപ്തമാണത്. ഡാം തകർന്നു കുതിച്ചെത്തിയ വെള്ളം കൃഷിയിടങ്ങളിൽ നിന്ന് രാസവളങ്ങളെയും നദീതടത്തിലെ ഫലഭുയിഷ്ഠമായ മണ്ണിനെയും ഒഴുക്കിക്കളഞ്ഞു. കൂടാതെ തകർന്ന അണക്കെട്ടിൽനിന്ന് കുറഞ്ഞത് 150 ടണ്‍ മെഷീൻ ഓയിലും ( 300 ടണ്‍ കൂടി ചോർന്നൊലിക്കാനുള്ള സാധ്യതയുണ്ട്) മറ്റ് ഇന്ധനവും വ്യാവസായിക അവശിഷ്ടങ്ങളും വഹിച്ച് ഗ്രാമങ്ങളെയും പട്ടണങ്ങളെയും വിഷമയമാക്കുകയും ചെയ്തു. കനത്ത ഷെൽ-മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡങ്ങളും രാസമാലിന്യങ്ങളും നിറഞ്ഞ മലിന ജലം വെറുതെ കുടിക്കാൻ കഴിയില്ല. വയറിളക്കവും കോളറയും ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ ഭീതിയിലാണു കുടിയോഴിപ്പിക്കപ്പെട്ട ജനത. കുറഞ്ഞത് 700,000 ആളുകൾക്ക് ശുദ്ധജലം ആവശ്യമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. ഖേർസണ്‍, നിക്കോപോൾ, മർഹാനെറ്റ്സ്, പോക്രോവ് എന്നിവയുൾപ്പെടെ നിപ്പർ നദിക്കരയിലുള്ള മിക്ക നഗരങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിൽ കഖോവ്ക ഡാം സുപ്രധാന പങ്കുവഹിച്ചിരുന്നു. </p><p style="text-align: justify;"><b><span style="color: #2b00fe;">മനുഷ്യരെ മാത്രമല്ല ബാധിക്കുക</span></b></p><p style="text-align: justify;">മനുഷ്യരെ മാത്രമല്ല ഡാമിന്റെ തകർച്ച ബാധിച്ചിരിക്കുന്നത്, സ്ക്വാക്കോ ഹെറോണ്‍, ലിറ്റിൽ ഈഗ്രേറ്റ് എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ അണക്കെട്ട് തകർത്തുവെന്നും വ്യാപകവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ നാശനഷ്ടങ്ങൾക്കു ഡാമിന്റെ തകർച്ച കാരണമാകുമെന്നും കൈവിലെ പരിസ്ഥിതി കേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗം മേധാവി യെവ്നിയ സാസിയാഡ്കോ നിരീക്ഷിക്കുന്നു. ’ആരു ചെയ്തതായാലും, എന്തിനു ചെയ്തതായാലും ഒന്നുറപ്പിച്ചു പറയാം. ഇത് ഇക്കോസൈഡ് കുറ്റകൃത്യമാണെന്നതിൽ സംശയമില്ല’- എന്നാണ് അദ്ദേഹം പറഞ്ഞു നിർത്തിയത്. വിപത്ത് കാരണം ഏകദേശം 160,000 മൃഗങ്ങളും 20,000 പക്ഷികളും ഭീഷണിയിലാണെന്നാണ് വിവിധ പരിസ്ഥിതി സംഘടനകൾ കണക്കുകൾ നിരത്തി പറയുന്നത്. അവയിൽ ചിലത് അപൂർവവും ഈ പ്രദേശത്തു മാത്രം കാണപ്പെടുന്നവയുമാണ്. വാസിൽകിവിലെ യുക്രേനിയൻ നേച്ചർ കണ്‍സർവേഷൻ ഗ്രൂപ്പിന്റെ (യുഎൻസി ജി) റിപ്പോർട്ട് അനുസരിച്ച്, ദുർബലമായ നോർഡ്മാന്റെ ബിർച്ച് എലിയും (സിസിസ്റ്റ ലോറിഗർ) വംശനാശഭീഷണി നേരിടുന്ന മണൽ മോൾ എലിയും (സ്പാലാക്സ് അരനാരിയസ്) ദുരന്തബാധിത പ്രദേശത്താണ്. കഖോവ്ക റിസർവോയർ ഡസൻ കണക്കിനു മത്സ്യ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. ഏകദേശം 28,000 ടണ്‍ മത്സ്യം നശിച്ചതായാണു പ്രാഥമിക വിലയിരുത്തൽ. റിസർവോയറിലെ വെള്ളം അതിവേഗം വറ്റിപ്പോകുന്നത് മത്സ്യസന്പത്തിനെ ഇല്ലാതാക്കും. ഇതിനെല്ലാം പുറമെ കണ്വെൻഷൻ ഓണ്‍ വെറ്റ്ലാൻഡ്സ് ഓഫ് ഇന്റർനാഷണലിനു കീഴിൽ സംരക്ഷിച്ചിരിക്കുന്ന നിരവധി ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുകയോ ഗുരുതരമായി മലിനീകരിക്കപ്പെടുകയോ ചെയ്യപ്പെട്ടു. യുനെസ്കോയുടെ ബയോസ്ഫിയർ റിസർവ് ആയ ബ്ലാക്ക് സീ ബയോസ്ഫിയർ റിസർവും ഇതിൽ ഉൾപ്പെടും. നിപ്രോ നദിയുടെ തെക്കേ തീരത്തുള്ള വലിയ പ്രദേശങ്ങൾ ക്രിമിയൻ പൈൻ, കോമണ്‍ പൈൻ, വൈറ്റ് അക്കേഷ്യ എന്നീ വൃക്ഷങ്ങളുടെ ആവാസ കേന്ദ്രമാണ്. വെള്ളം കയറിയതുമൂലം മണ്ണിലുണ്ടായിരിക്കുന്ന ഈർപ്പം (നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം കാരണം) ഈ വൃക്ഷ ഇനങ്ങളെ പൂർണമായും നശിപ്പിച്ചേക്കാം. യുഎൻ പരിസ്ഥിതി സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 55,000 ഹെക്ടർ വനം വെള്ളത്താൽ മുങ്ങിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ മറ്റു മാലിന്യങ്ങളും ഒഡേസ ബീച്ചിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇത് കുറച്ചൊന്നുമല്ല ആയിരക്കണക്കിനു ടണ്ണാണ്. ഈ മാലിന്യ നിക്ഷേപം കരിങ്കടൽ സമുദ്ര ആവാസവ്യവസ്ഥയെ അപകടത്തിലാക്കുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. യൂറോപ്പിലുടനീളം സംരക്ഷിത പ്രദേശമായ യുക്രെയ്നിലെ എമറാൾഡ് നെറ്റ്വർക്കിലെ ഒന്‍പത് പ്രദേശങ്ങളും അന്താരാഷ്ട്രതലത്തിൽ പ്രധാനപ്പെട്ട അഞ്ച് തണ്ണീർത്തടങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.</p><p style="text-align: justify;"><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6zJNJhgD69Kb96FRR1O7EJ423XaVdcKqoijZddbEBtlm24ayj76sfj56zolkOgW5V6hQKglQFeyhTsRBaQjeW6EmiHHxqoXXMEvKVLpZPmZ9P11akwwV_fIDtPTHHymh1oThLWKBi610silFsBLTfBOVlhhAUTyyN_SuYduzV6SWp6GIpNN0UIUjQ-is/s1200/dddammm.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="782" data-original-width="1200" height="418" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6zJNJhgD69Kb96FRR1O7EJ423XaVdcKqoijZddbEBtlm24ayj76sfj56zolkOgW5V6hQKglQFeyhTsRBaQjeW6EmiHHxqoXXMEvKVLpZPmZ9P11akwwV_fIDtPTHHymh1oThLWKBi610silFsBLTfBOVlhhAUTyyN_SuYduzV6SWp6GIpNN0UIUjQ-is/w640-h418/dddammm.jpg" width="640" /></a></div><br /><p style="text-align: justify;"><br /></p><p style="text-align: justify;"><b><span style="color: #2b00fe;">കൃഷിനാശവും ഭക്ഷ്യപ്രതിസന്ധിയും</span></b></p><p style="text-align: justify;">ഡാമിന്റെ തകർച്ച സൃഷ്ടിച്ച വെള്ളപ്പൊക്കം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അപ്പക്കൂടകളിലൊന്നിനെയാണു നശിപ്പിക്കുകയെന്നു യുഎന്നിന്റെ എമർജൻസി റിലീഫ് കോർഡിനേറ്ററായ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ ദുരന്തം യുദ്ധത്തിൽ സംഭവിക്കുന്ന മറ്റു ദുരന്തങ്ങൾ പോലെയല്ലെന്നു പറയാൻ നിരവധി കാരണങ്ങളുണ്ട്. സൂര്യൻ, വായു, മണ്ണ്, വെള്ളം - ആരോഗ്യകരമായ കൃഷി വളർച്ചയ്ക്കുള്ള നാലു പ്രധാന ഘടകങ്ങളാണിവ. ഈ അവശ്യഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന്റെ തടസം, പ്രത്യേകിച്ചു മുന്നറിയിപ്പില്ലാതെ സംഭവിക്കുന്നതാകു ന്പോൾ അത് പലപ്പോഴും കാർഷിക ഉത്പാദനത്തിനനു വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഡാമിന്റെ തകർച്ചയിലൂടെ അപ്രതീക്ഷിതമായി ജലവും മണ്ണും മലിനമാക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രതിസന്ധി. യുക്രേനിയൻ നിയന്ത്രണത്തിലുള്ള നിപ്രോ നദിയുടെ വലത് കരയിലുള്ള 100 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) ഫലഭൂയിഷ്ഠടമായ കൃഷിയിടം ഏതാണ്ടു പൂർണമായും വെള്ളംകയറി നശിച്ചു കഴിഞ്ഞു. ഇതിന്റെ മറുവശം റഷ്യയുടെ നിയന്ത്രണത്തിലുള്ള കൃഷിഭൂമിയാണ്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 5,80,000 ഹെക്ടർ കൃഷിഭൂമിയെങ്കിലും നശിച്ചിട്ടുണ്ടാവുമെന്നാണ് കണക്കു കൂട്ടുന്നത്. യുഎന്നിന്റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിലെ സാന്പത്തിക വിദഗ്ധയായ മോണിക്ക ടോത്തോവയുടെ നിരീക്ഷണത്തിൽ ഇത്ര വിശാലമായ കൃഷിയിടങ്ങൾ ലോകത്തുതന്നെ വളരെ അപൂർവമാണ്. ഇതാണു നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങളും മോഡലിംഗും നിരീക്ഷിച്ച ടോതോവ പറഞ്ഞത്, വെള്ളം എത്രകാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചേ വിളവെടുപ്പിനെക്കുറിച്ചു പറയാനാവൂ എന്നും നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഈ വർഷത്തെ വിളവെടുപ്പു പൂർണമായും നഷ്ടമാകാൻ സാധ്യതയുണ്ടെന്നുമാണ്. നാശനഷ്ടത്തിന്റെ വ്യാപ്തി വെള്ളപ്പൊക്കത്തിന്റെ വ്യാപ്തിയെയും വെള്ളം എത്ര വേഗത്തിൽ ഇറങ്ങുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. ഇക്കാര്യങ്ങളെല്ലാം പറയുന്പോഴും പഴയ സ്ഥിതിയിലേക്കു മടങ്ങിപ്പോകാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അത് തീർത്തും അസാധ്യമാണെന്നാണ് എല്ലാ പഠന റിപ്പോർട്ടുകളും വിദഗ്ധരും പറയാതെ പറഞ്ഞുവയ്ക്കുന്നത്. കാരണം, കഖോവ്ക ഡാം കെർസണ്‍ പ്രവിശ്യക്കുമപ്പുറം മൈക്കോളൈവ്, സപ്പോരിസിയ, നിപ്രോ പെട്രോവ്സ്ക് എന്നീ പ്രദേശങ്ങളിലെ ഗോതന്പ്, ബാർലി, മില്ലറ്റ്, കടുക്, സൂര്യകാന്തി തുടങ്ങിയ വിളകളുടെയും പ്രധാന ജലസ്രോതസായിരുന്നു എന്നതാണ്. ‘വർഷങ്ങളോളം ഈ മണ്ണിൽ കാർഷിക സസ്യങ്ങൾ നട്ടുവളർത്താൻ ഞങ്ങൾക്കു കഴിയില്ലെ’ന്ന പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ വാക്കുകൾ ദുരന്തത്തിന്റെ ദയനീയത വ്യക്തമാക്കുന്നു. ഡാം തകർച്ചയ്ക്കു മുന്‍പേ ആരംഭിച്ച റഷ്യ-യുക്രെയ്ൻ പോരാട്ടം ഭക്ഷ്യഫാമുകളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ കുറവു വരുത്തിയിരുന്നു എന്നോർക്കണം. ഇത് ഇരു രാജ്യങ്ങളെ മാത്രമല്ല ആഗോള ഭക്ഷ്യ പ്രതിസന്ധിക്കുതന്നെ കാരണമായിരുന്നു. കാരണം, ഈജിപ്ത്, ടുണീഷ്യ, ലിബിയ, സൊമാലിയ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയെല്ലാം യുക്രേനിയൻ ധാന്യങ്ങളെയാണ് ആശ്രയിക്കുന്നത്. യുഎന്നിന്റെ വേൾഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്പി) യുക്രേനിയൻ ഗോതന്പിനെ ആശ്രയിച്ചാണിരിക്കുന്നത്. തുർക്കിയുടെ സഹായത്തോടെയാണ് കൈവിനും മോസ്കോയ്ക്കും ഇടയിൽ ധാന്യ കയറ്റുമതി നടന്നത് എന്നുകൂടി അറിയുന്പോഴാണണു സാഹചര്യം എത്രമാത്രം ഗുരുതരമാണെന്നു നാം തിരിച്ചറിയുക. 2023ൽ യുക്രെയ്നിന്റെ കാർഷിക ഉത്പാദനത്തിലും കയറ്റുമതിയിലും 30% അധിക കുറവുണ്ടാകുമെന്നു യുഎൻ പ്രവചിച്ചു കഴിഞ്ഞു. 2022-ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം മൂലം രാജ്യത്തിന്റെ ഉത്പാദനം ഇതിനകം 37% കുറഞ്ഞിരുന്നു. ഡാമിന്റെ തകർച്ച ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ദുരന്ത നിവാരണ സേനാംഗം മാർട്ടിൻ ഗ്രിഫിത്ത്സും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു. </p><p style="text-align: justify;"><b><span style="color: #2b00fe;">വെള്ളത്തിൽ കുഴിബോംബുകളും</span></b></p><p style="text-align: justify;">വെള്ളപ്പൊക്കത്തിൽ കുഴിബോംബുകളും ഒഴുകിപ്പരക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ നിയന്ത്രണ മേഖലകളിൽ കുഴിബോംബുകൾ പാകുന്നത് യുദ്ധ തന്ത്രമാണ്. എന്നാൽ, ഡാം തകർന്നു വെള്ളപ്പൊക്കമുണ്ടായപ്പോൾ ഇത് ഖേർസണിലെ താമസക്കാർക്ക് മാത്രമല്ല, സഹായവുമായി എത്തുന്ന ദുരന്തനിവാരണ സംഘങ്ങൾക്കും ആശങ്കയുണ്ടാക്കുന്നു. കുഴിബോംബുകൾ എവിടെയാണെന്ന് ട്രാക്ക് ചെയ്യാനാവാത്തത് വലിയ ദുരന്തത്തിലേക്കു നയിക്കാനുള്ള സാധ്യത സൃഷ്ടിക്കുമെന്ന് റെഡ് ക്രോസിന്റെ ആയുധ നിർവീരീകരണ യൂണിറ്റ് മേധാവി എറിക് ടോലെഫ്സെൻ പറഞ്ഞു. </p><p style="text-align: justify;"><b><span style="color: #2b00fe;">ദുരന്തത്തിന്റെ വ്യാപ്തി അവ്യക്തം</span></b></p><p style="text-align: justify;">നദിയുടെ ഇരുകരകളിലുമുള്ള ആയിരങ്ങളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചെങ്കിലും ദുരന്തത്തിന്റെ പൂർണവ്യാപ്തി ഇതുവരെ 25 ദിവസങ്ങൾക്കിപ്പുറവും വ്യക്തമല്ല. സോവിയറ്റ് കാലഘട്ടത്തിലാണ് അണക്കെട്ട് നിർമിച്ചത്. രാജ്യത്തിന്റെ വടക്ക് മുതൽ കരിങ്കടൽ വരെ നീണ്ടുകിടക്കുന്ന ഡിനിപ്രോ നദിയിൽ സ്ഥിതി ചെയ്യുന്ന ആറ് അണക്കെട്ടുകളിൽ ഒന്നാണ് കഖോവ്ക അണക്കെട്ട്. ചിലയിടങ്ങളിൽ റിസർവോയറിന്റെ ഒരു വശത്തു നിന്നു നോക്കിയാൽ മറ്റേതീരം കാണാൻ കഴിയാത്തതിനാൽ നാട്ടുകാർ ഈ ജലസംഭരണിയെ കഖോവ്ക കടൽ എന്ന് വിളിക്കാറുണ്ട്. തകർന്ന ഡാമിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ് (സപോരിജിയയിലെ) ആണവ നിലയം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോറഷ്യയിലേത്. റഷ്യ-യുക്രെയിൻ പോരാട്ടം ആരംഭിച്ചതിനെത്തുടർന്ന് പ്ലാന്റിന്റെ ആറ് റിയാക്ടറുകളുടെ പ്രവർത്തനം കഴിഞ്ഞ എട്ടു മാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാ ണ്. ഡാമിന്റെ തകർച്ച അറിഞ്ഞയുടൻതന്നെ ആണവനിലയത്തെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ അപകടമൊന്നുമില്ലെന്നും എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) യുകെയിലെ ബ്രൈറ്റണിലെ സസെക്സ് സർവകലാശാലയിലെ ഉൗർജ ശാസ്ത്രജ്ഞനായ മാൾട്ടെ ജാൻസണും വ്യക്തമാക്കി. റഷ്യയോടു ചേർന്ന ക്രിമിയയിലേക്കു ജലം കൊണ്ടു പോകുന്നതും നോവ കഖോവ്ക അണക്കെട്ടിൽ നിന്നായിരുന്നു. അണക്കെട്ടിന്റെ തകർച്ച അവിടത്തെ ജലവിതരണത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. 2014ലാണ് ക്രിമിയ റഷ്യയോടു ചെർന്നത്. ക്രിമിയ റഷ്യയോടു ചേർന്നതിനു പിന്നാലെ യുക്രെയ്ൻ കഖോവ്ക ഡാമിൽ നിന്നു ക്രിമിയയിലേക്കുള്ള ജല വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതു ക്രിമിയയിൽ ജലക്ഷാമത്തിനു വഴിവെച്ചിരുന്നു. അതിനാൽ റഷ്യൻ സൈന്യം യുക്രെയിൻ പോരാട്ടം ആരംഭിച്ച ആദ്യ നാളുകളിൽത്തന്നെ നോർത്ത് ക്രിമിയ കനാലും കഖോവ്ക റിസർവോയറും അവരുടെ അധീനതയിലാക്കുകയും ജലവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം യുക്രെയ്നിനന്റെ പ്രത്യാക്രമണത്തെ ബാധിക്കുമെന്ന കാര്യത്തി ൽ തർക്കമില്ല. എന്നാൽ, ഡാമിന്റെ തകർച്ച റഷ്യൻ സേനയെയും ബാധിക്കു ന്നുണ്ട്. ദുരന്തം ഏറ്റവുമധികം നാശം വിതച്ച ചില പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. മുൻകാലങ്ങളിൽ റഷ്യൻ സൈന്യത്തിന്റെ സ്റ്റേജിംഗ് ഗ്രൗണ്ടുകളായി പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളും വെള്ളത്തിനടിയി ലാണ്. ഡാം തകര്‍ന്നതോടെ യുക്രെയ്നിലെ വ്യാവസായിക മേഖലയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശാലയായ ആർസെലർ മിത്തൽ ക്രൈവി റിഹിനു പുറമെ സപോറഷ്യ ഫെറോഅലോയ്, നിക്കോപോൾ ഫെറോഅലോയ് എന്നിവയെയും ജലക്ഷാമം ബാധിച്ചു. ഡാമിന്റെ തകർച്ച യുക്രെയിന്റെ വൈദ്യുത മേഖലയെയും പ്രതിസന്ധിയിലാക്കി. കെർസണിലെ കോജനറേഷൻ തെർമൽ പവർ പ്ലാന്റ്്, മൈക്കോളൈവ് പ്രനവിശ്യയിലെ രണ്ട് സോളാർ പവർ പ്ലാന്റുകൾ, 129 ട്രാൻസ്ഫോർമർ സബ്സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. ഇത് വൈദ്യുതി ഉത്പാദനത്തെയും വിതരണത്തെയും താറുമാറാക്കി. ദുരന്തത്തെത്തുടർന്ന് 20,000 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കത്തിന്റെ ആഘാതത്തെക്കുറിച്ചുള്ള പൂർണമായ വിലയിരുത്തൽ നടത്താനാവാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhOGB7X_4y6a9rIByEGbnUcbDuKrkZmNsMGPdAWLMWjMFzLl-VYjS9uNXWfYcn6eqp_IJmwoFDfVRjUOJw5v5tP_cTxdA_qwWRsq0F3BI-FU2kO0YzvY5KUFYhFya6rEdPhssZmnyofsMSdizk-rgr23IgvEpe3Nn1xH9i5uXI6CvVCrXC_QX_h3gW_k8/s1920/dsdsdsds.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1080" data-original-width="1920" height="360" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhOGB7X_4y6a9rIByEGbnUcbDuKrkZmNsMGPdAWLMWjMFzLl-VYjS9uNXWfYcn6eqp_IJmwoFDfVRjUOJw5v5tP_cTxdA_qwWRsq0F3BI-FU2kO0YzvY5KUFYhFya6rEdPhssZmnyofsMSdizk-rgr23IgvEpe3Nn1xH9i5uXI6CvVCrXC_QX_h3gW_k8/w640-h360/dsdsdsds.jpg" width="640" /></a></div><br /><p style="text-align: justify;"><br /></p><p style="text-align: justify;"><b><span style="color: #2b00fe;">തകർച്ച ആസൂത്രിതമോ സ്വാഭാവികമോ ?</span></b></p><p style="text-align: justify;">അണക്കെട്ടിന്റെ തകർച്ച ആസൂത്രിത പ്രവർത്തനങ്ങൾ മൂലമാണോ അതോ ഘടനാപരമായ തകരാർ മൂലമാണോ സംഭവിച്ചതെന്ന് ഇപ്പോഴും കൃത്യമായി പറയുന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഭൂരിഭാഗം വിദഗ്ധരും സ്വാഭാവികമായ തകർച്ചയെ തള്ളിക്കളയുന്നു. അതിനായി അവർ നിരത്തുന്ന നിരവധി വാദമുഖങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഇങ്ങനെ - കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് കഖോവ്ക. ലോകമെമ്പാടുമുള്ള വളരെ സാധാരണമായ അണക്കെട്ടുകളിലൊന്നാണിത്. മിക്കവയും നൂറിലേറെ വർഷങ്ങൾക്കു മുന്‍പു നിർമിക്കപ്പെട്ടതാണ്. അവ നന്നായി രൂപകല്പന ചെയ്തവയാണ്. മികച്ച രീതിയിൽ പരിപാലിക്കുക കൂടി ചെയ്താൽ ഇത്തരം ഡാമുകൾ സ്വാഭാവികമായി തകരാനുള്ള സാധ്യത വളരെ കുറവാണ്. ശരിയാ പരിപാലനം ഇല്ലാതെവന്നാൽ തകരാം. അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും മുന്നറിയിപ്പില്ലാതെ ഇത്തരത്തിലുള്ള അണക്കെട്ട് തകരുന്നത് വളരെ അസാധാരണമാണ്. അണക്കെട്ടും ജലവൈദ്യുത നിലയവും റഷ്യൻ നിയന്ത്രണത്തിലാണ്, അതിനാൽ സ്വതന്ത്ര അന്വേഷകർക്ക് അന്വേഷണം അപ്രാപ്യമാണ്. റിസർവോയറിന്റെ ഇരുവശങ്ങളും രണ്ടു രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. ഇരുരാജ്യങ്ങളും ആയുധമെടുത്ത് പോരാട്ടത്തിലും. </p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com1Kanjikuzhi, Kottayam, Kerala, India9.5872986 76.5430714-23.154819675970561 41.3868214 42.329416875970566 111.6993214tag:blogger.com,1999:blog-713222389905800834.post-61212396168979486852023-06-25T06:56:00.002-07:002023-06-25T06:56:19.387-07:00ആല്‍പ്സില്‍ അപായമണിമുഴങ്ങുമ്പോള്‍<p><b><span style="font-size: large;"> </span></b></p><p><b></b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheGrEppOD2eNA6D-vKzvm1Vgk0jYL9mF3zcGOu6M2qA0F9rCOFUyw87ek12Xttvt7MjMiz1z8xRqtVYDSadLK2fEPDjsTj0J_Qrfmw63h__X8tlW68oMM4YzY3VvRsEsDIEj0gpIhfn-y3a70syRCPj5yNVjJzRB13gIAiX_YKGgkeFXe0UuCAmdopF9o/s2096/set%20alpse.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1800" data-original-width="2096" height="344" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEheGrEppOD2eNA6D-vKzvm1Vgk0jYL9mF3zcGOu6M2qA0F9rCOFUyw87ek12Xttvt7MjMiz1z8xRqtVYDSadLK2fEPDjsTj0J_Qrfmw63h__X8tlW68oMM4YzY3VvRsEsDIEj0gpIhfn-y3a70syRCPj5yNVjJzRB13gIAiX_YKGgkeFXe0UuCAmdopF9o/w400-h344/set%20alpse.jpg" width="400" /></a></b></div><b><br /><span style="font-size: large;"><br /></span></b><p></p><p><b><span style="font-size: large;"><br /></span></b></p><p><b><span style="font-size: large;">ദ</span></b>ശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ പാറകൾ ഒരു ചെറിയ ഗ്രാമത്തിലേക്കു വന്നുപതിച്ചാൽ എന്താണു സംഭവിക്കുക ? ഒരു വലിയ ദുരന്തമായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. അത്തരമൊരു ദുരന്തത്തിന്റെ വക്കിൽനിന്നു രക്ഷപ്പെട്ട ഒരു ഗ്രാമത്തിന്റെ വാർത്തയാണ് സ്വിറ്റ്സർലൻഡിലെ ബ്രിയൻസ് ഗ്രാമത്തിനു പറയാനുള്ളത്. ബിബിസി പ്രക്ഷേപണം ചെയ്ത വാർത്ത ഇങ്ങനെയാണ്: സ്വിസ് ഗ്രാമത്തിലേക്ക് ഇടിമിന്നലായി വലിയ പാറകൾ പതിച്ചു. വീടുകളുടെ ഏതാനും അടി അകലത്തിലാണു പതിച്ചത്. ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിന്റെ ഒരു വലിയ ഭാഗം അർധരാത്രിയോടെ തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രാബുണ്ടൻ കന്റോണിലെ ബ്രിയൻസ് ഗ്രാമത്തിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. മലയിടിച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ബ്രിയൻസ് ഗ്രാമം മുഴുവനും മേയ് പകുതിയോടെ ഒഴിപ്പിച്ചിരുന്നു. ദ്വീപ് എന്നു വിളിപ്പേരുള്ള ഗ്രാമത്തിന് തൊട്ടുമുകളിലുള്ള പാറക്കെട്ട് പതിറ്റാണ്ടുകളായി അസ്ഥിരമായിരുന്നു. ഒരു രാത്രിയാണ് പർവതമിടിഞ്ഞത്. മുനിസിപ്പാലിറ്റി പോസ്റ്റ് ചെയ്ത വിവരമനുസരിച്ച്, ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന് സമീപം ലെൻസർ ഹൈഡിലേക്കുള്ള കന്റോണൽ റോഡിൽ ഒരു വലിയ പാറക്കൂട്ടമാണ് മണ്ണിടിച്ചിലുണ്ടാക്കിയത്. ഗ്രാമത്തിൽ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒഴിപ്പിച്ചവരെ ഉടനെ ഗ്രാമത്തിലേക്കു മടങ്ങാൻ അനുവദിക്കില്ല. പർവതത്തിൽ ഇപ്പോഴും ഒരു ദശലക്ഷം ക്യുബിക് മീറ്റർ വരെ അടിത്തറയിളകിയ പാറയുണ്ട്. ഇവ ഏതുസമയത്തും നിലംപതിച്ചേക്കാം. </p><p><br /></p><p><b>വാർത്തയ്ക്കപ്പുറം</b></p><p>ഇത് ഒരു സാധാരണ വാർത്തയായി തള്ളിക്കളയാനാകില്ലെന്നു നിരവധി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടു സമാനമായ മലയിടിച്ചിൽ നിരവധി ഇടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ പർവതനിരയായ ആൽപ്സിൽ നിരവധി സ്ഥലങ്ങളിലാണ് മലയിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതാപനത്തോട് ആൽപ്സ് പർവതങ്ങൾ സെൻസിറ്റീവാണ്. 1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ആൽപ്സ് വ്യാപിച്ചുകിടക്കുന്നു. </p><p><b>ടിറോളിലും മലയിടിഞ്ഞു</b></p><p>സ്വിറ്റ്സർലൻഡിന്റെ അതിർത്തിയോടു ചേർന്നുള്ള ഓസ്ട്രിയയിലെ ടിറോൾ സംസ്ഥാനത്തിലെ സിൽവ്രെറ്റ ആൽപ്സിന്റെ ഭാഗമായ ഫലക്തോണ് പർവതനിരയിലെ ഒരു കൊടുമുടി തകർന്ന് ആയിരക്കണക്കിന് ടണ്‍ പാറകൾ ഓസ്ട്രിയയിലെ ഒരു താഴ്വരയിലേക്ക് വീണതും സമീപകാലത്താണ്. കറുത്ത പാറകളുടെ ഒരു വലിയ കൂട്ടമാണ് പർവതത്തിൽനിന്ന് അടർന്നു താഴേക്കു പതിച്ചത്. ഇത് കിലോമീറ്ററുകളോളം ചുറ്റും കട്ടിയുള്ള പൊടിപടലങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. അവശിഷ്ടങ്ങളിൽ ഭൂരിഭാഗവും ഒരു നദിയിലാണു പതിച്ചത്. ഈ സംഭവത്തിലും പരിക്കോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഈ രണ്ടു സംഭവങ്ങളും ഏതാനും ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സംഭവിച്ചതാണ്. </p><p><b>ജർമനിയിലും ഇറ്റലിയിലും </b></p><p>ജർമനിയുടെ തെക്കുകിഴക്കൻ ജില്ലയായ ബവേറിയയും കിഴക്കൻ ഇറ്റലിയിലെ ട്രെന്റോ, വെനെറ്റോ പ്രദേശങ്ങളും ഹിമപാതത്തിന്റെയും മലയിടിച്ചിലിന്റെയും ഭീഷണിയിലാണ്. ആൽപ്സ് പർവതങ്ങളുടെ താഴ്വരയിലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവഭീതിയിലാണു കഴിയുന്നത്. കഴിഞ്ഞവർഷം ഇറ്റലിയിലുണ്ടായ ഹിമപാതത്തിൽ ആറുപേർ മരിക്കുകയും ഒന്‍പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് ഡോളോമൈറ്റ്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽനിന്നാണ് ഹിമപാതമുണ്ടായത്. ഏകദേശം 13 വർഷങ്ങൾക്കുമുന്‍പ് ജർമനിയിലെ തെക്കൻ ബവേറിയയിലുണ്ടായ മലയിടിച്ചിലിലാകട്ടെ ഒരു കെട്ടിടം തകർന്നു നാലുപേരാണു മരിച്ചത്. മ്യൂണിക് നഗരത്തിനു സമീപമാണ് അന്ന് അപകടമുണ്ടായത്. അന്നും നിരവധി കെട്ടിടങ്ങളുണ്ടായിരുന്ന ഒരു മേഖലയിലേക്കു പർവതനിരകളിൽനിന്ന് വലിയ പാറകൾ പതിക്കുകയായിരുന്നു. അത്തരത്തിൽ പതിച്ച ഒരു പാറയ്ക്ക് ഒരു വീടിന്റെ വലിപ്പമുണ്ടായിരുന്നു. </p><p><b>മലയിടിച്ചിൽ ആപത് സൂചന </b></p><p>മുകളിൽ സൂചിപ്പിച്ച വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ഞുമലകൾ ഉരുകുന്നതും കാലാവസ്ഥാ പ്രതിസന്ധി കാരണം പെർമാഫ്രോസ്റ്റ് (ജലം ഐസാകുന്ന താപനിലയിലും താഴെ ഊഷ്മാവിൽ സ്ഥിതി ചെയ്യുന്ന മണ്ണ്. പർവതങ്ങളുടെ പ്രതലത്തെ ഉറപ്പിച്ചു നിർത്തുന്ന സ്ഥിരമായി തണുത്തുറഞ്ഞ നിലം. പെർമാഫ്രോസ്റ്റ് ഉരുകുന്പോൾ, അത് ശക്തമായ ഹരിതഗൃഹ വാതകമായ മീഥേനെ അന്തരീക്ഷത്തിലേക്കു തള്ളുന്നു, ഇത് കൂടുതൽ ചൂട് ഉത്പാദിപ്പിക്കപ്പെടുന്നതിനു കാരണമാകുന്നു) ഉരുകുന്നതും ലോകത്തു വലിയ ഭീഷണി സൃഷ്ടിക്കുമെന്നുമാണ് ജിയോളജിസിറ്റുകളും കാലാവസ്ഥാ ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്. മഞ്ഞുമലകൾ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്നത് ഇരട്ടിവേഗത്തിലായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഒന്നടങ്കം പറയുന്നത്. അതിലേക്കു വിരൽചൂണ്ടുന്ന നിരവധി പഠനറിപ്പോർട്ടുകൾ അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ലോകത്ത് താപനില വലിയതോതിലാണ് വർധിക്കുന്നത്. പർവതങ്ങളും വനങ്ങളും തടാകങ്ങളും സന്പന്നമാക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തുണ്ട്. കാലാവസ്ഥാ മാറ്റത്തിന്റെ വേഗം കുറയ്ക്കുകയോ തടയുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്ന് എല്ലാ റിപ്പോർട്ടുകളും സംശയലേശമെന്യേ അടിവരയിട്ടു പറയുന്നു. ശാസ്ത്രീയ നീക്കങ്ങളിൽ ലോകം ഇനിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നതിന്റെ മുന്നറിയിപ്പുകളാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ.</p><p><b> എന്തുകൊണ്ട് പർവതങ്ങൾ ഇടിയുന്നു</b></p><p>പർവതങ്ങളിലെ ഒഴുകിനടക്കുന്ന മഞ്ഞുകട്ടകൾ (ഹിമാനികൾ) ചുരുങ്ങുകയും മലനിരകളിലെ പെർമാഫ്രോസ്റ്റ് ഉരുകാൻ തുടങ്ങുകയും ചെയ്യുന്പോൾ, പാറ അസ്ഥിരമാകുന്നു. </p><p><b>ബ്രിയൻസിൽ പെർമാഫ്രോസ്റ്റ് ഇല്ല; എന്നിട്ടും</b></p><p>ബ്രിയൻസ് ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിൽ പെർമാഫ്രോസ്റ്റ് ഇല്ല. എന്നിട്ടും എന്തുകൊണ്ട് പർവതം ഇടിഞ്ഞു? അത് ആഗോളതാപനവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കുറച്ചുനാളുകളായി ഗ്രാമത്തിൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇത് ആഗോളതാപനത്തിന്റെ ഫലമാണ്. വെള്ളത്താൽ നനഞ്ഞ മലഞ്ചെരിവ് ഗ്രാമത്തിലേക്ക് വേഗത്തിൽ ഇടിഞ്ഞിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാറകളിൽ വെള്ളം കയറുന്നതും പ്രശ്നമാണ്. ആഗോളതപനത്തിന്റെ ഭാഗമായി താപനില ഉയരുന്നത് പെട്ടെന്നുള്ള മലയിടിച്ചിലിനു കാരണമാകും. കാരണം മഞ്ഞുമൂടിയ പാറയുടെ അടിയിൽ 60 മീറ്റർ വരെ ആഴത്തിൽ ജലമെത്തും. ഈ ജലത്തിന്റെ താപനില ആഗോളതാപനം മൂലം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പിന്നെന്താണു സംഭവിക്കുകയെന്നു പറയേണ്ട കാര്യമില്ലല്ലോ? കാലാവസ്ഥ മാറുന്നതിനനുസരിച്ച് പർവതമേഖലകളിൽ കൂടുതൽ മലയിടിച്ചിൽ പ്രതീക്ഷിക്കാമെന്ന് ജിയോളജിസ്റ്റുകൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD0yIgbHMyoODSpoEBl3PQKb1XrpFssWFG7sg8snQWEZMqU99VVk8J1asY9Sn_wXqjtWOxpOwErEpbX1HJeqqDDt1mU1pHFAmnSSfxo6ASUiCtDMvxNf_6x1fMuHyCnWTcqHnrnNt_u4PgFeWFpjZq7TrvswrHyWmpyE8HmcYtDBg9FQd9DyIM3px7HVQ/s3767/set%20alpse%202.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3767" data-original-width="2860" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgD0yIgbHMyoODSpoEBl3PQKb1XrpFssWFG7sg8snQWEZMqU99VVk8J1asY9Sn_wXqjtWOxpOwErEpbX1HJeqqDDt1mU1pHFAmnSSfxo6ASUiCtDMvxNf_6x1fMuHyCnWTcqHnrnNt_u4PgFeWFpjZq7TrvswrHyWmpyE8HmcYtDBg9FQd9DyIM3px7HVQ/w304-h400/set%20alpse%202.jpg" width="304" /></a></div><br /><p><br /></p><p><b>ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും</b></p><p>പെർമാഫ്രോസ്റ്റിന്റെ സാന്നിധ്യം ഇല്ലാത്ത പർവതങ്ങളും ഇടിയുന്നതിന്റെ പശ്ചാത്തലത്തിൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വീണ്ടും ചൂടുപിടിച്ച ചർച്ചയാകുന്നു. ഭൂമിയുടെ ശരാശരി താപനിലയിലെ വർധനവിനെയാണ് ആഗോളതാപനം എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനമാകട്ടെ, ആഗോളതാപനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലങ്ങളിലൊന്നാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും അവ വ്യത്യസ്തമാണ്. നമ്മുടെ ഭൂമിയുടെ ദീർഘകാല ചൂടിനെയാണ് ആഗോളതാപനം സൂചിപ്പിക്കുന്നത്. വ്യവസായ വിപ്ലവത്തിനുശേഷം ഭൂമിയുടെ ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസിലധികം വർധിച്ചു. പൊതുവിൽ പറയുന്പോൾ ഇതു നേരിയ വ്യതിയാനമായി തോന്നാമെങ്കിലും ഭൂമിയുടെ താപനിലയിലെ ചെറിയ മാറ്റങ്ങൾ പോലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. പ്രശ്നം ഇവിടംകൊണ്ടും തീരുന്നില്ല. താപനില ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനമാകട്ടെ ആഗോളതാപനത്തിന്റെ ഒരു സൂചനയാണ്. ആഗോളതാപനം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും 90 മുതൽ 3000 മീറ്റർ വരെ കനത്തിലുള്ള ഹിമാനികൾ ഉരുകുന്നത്, സമുദ്രത്തിലെ ചൂട് വർധിക്കുന്നത്, കൊടുംതണുപ്പ് അല്ലെങ്കിൽ കൊടും ചൂട് തുടങ്ങിയവയെല്ലാം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്റെ ഫലമാണ്. ആഗോളതാപനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മഞ്ഞുമലയിടിച്ചിൽ പ്രളയവും കനത്ത നാശവുമാണ് ലോകത്താകമാനം വരുത്തിവയ്ക്കുന്നത്. ഭൂരിഭാഗം മഞ്ഞുമലകളിലും ഒഴുകി നടക്കുന്ന മഞ്ഞുതടാകങ്ങളുണ്ടാകും. മഞ്ഞുമലകളിൽ രൂപം കൊള്ളുന്ന ഇത്തരം തടാകങ്ങൾ താപനിലയുയരുന്പോൾ ഉരുകുകയും തകരുകയും ചെയ്യും. ഇത് വെള്ളപ്പൊക്കത്തിന് വഴിവയ്ക്കുന്നു. അടുത്തകാലത്തായി മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളിൽ മലയിടിച്ചിൽമൂലം കല്ലും മണലും വന്നു നിറയുന്നതും മഞ്ഞുമലത്തടാകങ്ങളുടെ തകർച്ചയ്ക്കു കാരണമാകുന്നു. കൂടാതെ, ഭൂമിയുടെ താപനില ഉയരുന്നത് വെള്ളപ്പൊക്കം, ക്ഷാമം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു. ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വർധന മണ്‍സൂണ്‍ പ്രവാഹങ്ങളുടെ ചലനത്തെയും മാറ്റിമറിക്കുന്നു. അതിന്റെ ഫലമായി കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകത്തിന്റെ ചില പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ചിലയിടങ്ങളിലാകട്ടെ അതിതീവ്ര മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ച് ഉഷ്ണമേഖലാ പടിഞ്ഞാറൻ പസഫിക്കിൽ മഴയുടെ അളവ് ക്രമാതീതമായി വർധിച്ചു.</p><p><b>ഹിമാലയത്തിലും ആസന്നം</b></p><p>ഹിമപാതവും മലയിടിച്ചിലും നമ്മുടെ രാജ്യത്തും സംഭവിച്ചുകഴിഞ്ഞു. ഹിമാലയൻ മലനിരകളിലെ കൊടുമുടികളിലും മഞ്ഞുരുകുന്നതു മൂലം പ്രതിവർഷം 50 സെന്റീമീറ്റർ ഉയരം കുറയുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അത് തുടർച്ചയായി സംഭവിച്ചാൽ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്തെയും കാത്തിരിക്കുന്നത്. ഹിമാലയത്തെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ബാധിക്കുന്നുണ്ടോയെന്നു പഠനം നടത്തിയ കൊളംബിയൻ സർവകലാശാല പുറത്തുവിട്ട റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് ഇന്ത്യയിലെയും സമീപരാജ്യങ്ങളിലെയും (അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ചൈന, മ്യാൻമർ) കുറഞ്ഞത് 80 കോടി ജനങ്ങളെ ബാധിക്കുന്ന ശുദ്ധജലക്ഷാമത്തിന് വഴിവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഹിമാലയത്തിൽ 32,392 ഹിമാനികൾ ഉണ്ട്. ഹിമാലയം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനി നിക്ഷേപമാണ്. അന്റാർട്ടിക്കയും ആർട്ടിക്കുമാണ് ഹിമാനി നിക്ഷേപത്തിൽ ഹിമാലയത്തിനു മുന്നിലുള്ളത്. ഈ ഹിമാനികൾ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട നദീതടങ്ങളെ പോഷിപ്പിക്കുന്നു. കോടിക്കണക്കിന് ആളുകൾക്ക് വെള്ളവും ഊർജവും വരുമാനവും നേരിട്ടും അല്ലാതെയും നൽകുന്നതിലും ഹിമാനികൾ വലിയ പങ്കുവഹിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പുറംന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ ഹിമാനികളുടെ മൂന്നിൽ രണ്ട് ഭാഗവും അപ്രത്യക്ഷമാകുമെന്നാണ്. റിപ്പോർട്ടുകൾ മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. 2000നും 2016നും ഇടയിൽ ഹിമാലയത്തിലെ ശതകോടിക്കണക്കിന് ടണ്‍ ഐസ് നഷ്ടപ്പെട്ടു. അതാകട്ടെ 1975നും 2000നും ഇടയിൽ നഷ്ടമായതിന്റെ ഇരട്ടിയാണെന്നു മനസിലാക്കുന്പോഴാണ് ആഗോള താപനില ഉയരുന്നതിന്റെ ഫലം എത്രമാത്രം ഗുരുതരമാണെന്നു മനസിലാകുക. ആഗോളതാപനം മണ്‍സൂണ്‍ പാറ്റേണുകളെ മാറ്റുന്നതിനാൽ എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കസാധ്യത വർധിക്കുന്നു. ചെന്നൈയിലും കേരളത്തിലും അതിതീവ്ര മഴ സൃഷ്ടിച്ച വെള്ളപ്പൊക്കം അത്രവേഗത്തിലൊന്നും നമ്മൾ മറക്കില്ലല്ലോ. മാത്രവുമല്ല, വേനൽക്കാലത്ത് വിളകൾക്ക് കൂടുതൽ വെള്ളം ആവശ്യമുള്ളപ്പോൾ ജലത്തിന്റെ അളവ് അസാധാരണമാംവിധം കുറയുകയും ചെയ്യുന്നു. തത്ഫലമായി കാർഷിക വിളവ് കുറയുന്നു. വരണ്ട മേഖലകൾ വർധിക്കുന്നു. മത്സ്യബന്ധനം പ്രതിസന്ധിയാലാകുന്നു. </p><p><b>ജോഷിമഠ് ഉയർത്തുന്ന അപായസൂചന</b></p><p>ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംഭവിച്ച മണ്ണിടിച്ചിലിന്റെ കാരണവും മറ്റൊന്നല്ല. ജോഷിമഠിനു സമീപത്തെ നന്ദാദേവി കൊടുമുടിയിലെ മഞ്ഞുരുകിയതിനെത്തുടർന്നാണു മണ്ണിടിച്ചിലുണ്ടായത്. രാജ്യത്തെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവിയുടെ ഉത്തരഭാഗത്തുനിന്നാണ് മലയിടിച്ചിലുണ്ടായത്. ദുരന്തമുഖത്തെ ഋഷിഗംഗാ വൈദ്യുത പദ്ധതിയും മല തുരന്നു നിർമിച്ച നിരവധി തുരങ്കങ്ങളുമാണ് ദുരന്തത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു. </p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-12775852289017327042023-06-20T11:49:00.000-07:002023-06-20T11:49:25.763-07:00 യുവത്വത്തിന്റെ വിഭവശേഷി ഇനിയും കൊയ്തെടുക്കാത്ത വിള<p><br /></p><p><span style="color: #2b00fe;"><b>അരുണ്‍ സിൻഹ</b></span></p><p><span style="color: #800180;"><b><i>മൊഴിമാറ്റം: സന്ദീപ് സലിം</i></b></span></p><p><span style="color: #800180;"><b></b></span></p><div class="separator" style="clear: both; text-align: center;"><span style="color: #800180;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2RRhoeoY30JzsnYlrsPxdoVHx_8rYtl-13wziVQeME5_9f-81JpCBE8DcFW_JYryt0YSubcfxx18hGgaBysXm3qSiyeUAYBROd-zO0XeSyvN1IHJFnlUhfJ1EUxxPNMgIHDkv7-5XcNDRvS_1xr7Mp_U54mAgbx8jebd2sp4NhHQ2ebOvtlfSCB7NJTc/s3161/SET.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3161" data-original-width="2953" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2RRhoeoY30JzsnYlrsPxdoVHx_8rYtl-13wziVQeME5_9f-81JpCBE8DcFW_JYryt0YSubcfxx18hGgaBysXm3qSiyeUAYBROd-zO0XeSyvN1IHJFnlUhfJ1EUxxPNMgIHDkv7-5XcNDRvS_1xr7Mp_U54mAgbx8jebd2sp4NhHQ2ebOvtlfSCB7NJTc/w598-h640/SET.jpg" width="598" /></a></b></span></div><span style="color: #800180;"><b><br /><i><br /></i></b></span><p></p><p>1958ൽ പുറത്തിറങ്ങിയ ’മാലിക്’ എന്ന ചിത്രത്തിലെ ’പഠോഗെ ലിഖോഗെ ഹോഗെ നവാബ്/ജോ ഖേലോഗേ കുഡോഗെ ഹോഗെ ഖരാബ്’ എന്ന ആശാ ഭോസ്ലെയുടെ ക്ലാസിക് ഗാനം ഒാർക്കുന്നവരുണ്ടാവും. ഈ ഗാനം സ്വതന്ത്ര ഇന്ത്യയിലെ കുട്ടികൾക്കു നൽകിയ സന്ദേശമിതാണ്: നിങ്ങൾ മികച്ച വിദ്യാഭ്യാസം നേടൂ വിദ്യാഭ്യാസമാണ് നല്ല ജീവിതത്തിലേക്കുള്ള വഴി. എന്നാൽ, ഇന്ന് ഈ സന്ദേശം ശരിയാണോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. കാരണം ഇന്നത്തെ ഇന്ത്യയിൽ, ദശലക്ഷക്കണക്കിന് വിദ്യാസന്പന്നരായ യുവാക്കൾ അതുശരിയല്ലെന്നു തിരിച്ചറിയുന്നു. കാരണം നല്ല ജീവിതം നയിക്കണമെങ്കിൽ തീർച്ചയായും മികച്ച വരുമാനം ലഭിക്കുന്ന ഒരു ജോലി അത്യാവശ്യമാണ്. ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി എന്താണ് ? മികച്ച ജോലി കണ്ടെത്താൻ സാധിക്കുന്നില്ല. ഇനി ഉയർന്ന വിദ്യാഭ്യാസം നേടിയവരാണെന്നിരിക്കട്ടെ, ജോലി ലഭിക്കാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു. അസിം പ്രേംജി സർകലാശാലയിലെ സുസ്ഥിര തൊഴിൽ കേന്ദ്രത്തിന്റെ പഠനമനുസരിച്ച്, ബിരുദധാരികൾക്കും അതിനുമുകളിലും തൊഴിലില്ലായ്മ ദേശീയ ശരാശരിയുടെ മൂന്നിരട്ടിയാണ്. </p><p>വിദ്യാഭ്യാസത്തിനു വേണ്ടി ധാരാളം സമയവും പണവും ചെലവഴിച്ച വിദ്യാസന്പന്നരും എന്നാൽ, തൊഴിൽരഹിതരുമായ ചെറുപ്പക്കാർ നിരാശരായതിൽ അദ്ഭുതപ്പെടാനൊന്നുമില്ല. വിദ്യാഭ്യാസം പൂർത്തിയാക്കിയ ഏതൊരു ചെറുപ്പക്കാരനും ആഗ്രഹിക്കുന്നത് ജോലി നേടാനും സന്പാദിക്കാനുമാണ്. എന്നാൽ നമ്മുടെ രാജ്യത്ത് അതിന് അനുകൂലമായ സാഹചര്യങ്ങൾ ഇല്ല. തങ്ങളുടെ വിദ്യാഭ്യാസത്തിന് അനുസരിച്ചുള്ള ജോലി ലഭിക്കാതെ വരുന്പോൾ ഒന്നുമില്ല എന്നതിനേക്കാൾ നല്ലതല്ലേ എന്നചിന്തയിൽനിന്ന് കുറഞ്ഞ വിദ്യാഭ്യാസയോഗ്യത ആവശ്യമുള്ള ജോലികൾക്ക് അപേക്ഷിക്കുന്നു. </p><p>ഒരു പോലീസ് സ്റ്റേഷനിൽ നിന്നും മറ്റൊരു പോലീസ് സ്റ്റേഷനിലേക്ക് സൈക്കിളിൽ രേഖകൾ കൊണ്ടു പോകുന്ന ജോലിക്കായി 2018 ൽ ഉത്തർപ്രദേശ് പോലീസ് 62 ടെലിഫോൺ മെസഞ്ചർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ചാം ക്ലാസ് പാസായ ആർക്കും ഈ ജോലിക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. വെറും 62 പോസ്റ്റുകളിലേക്ക് അപേക്ഷിച്ചവരുടെ എണ്ണം 93,000! ഇന്റർവ്യൂ ബോർഡിനെ ഞെട്ടിച്ചത് ഈ സംഖ്യമാത്രമല്ല. ഇവരിൽ 50,000 ബിരുദധാരികളും (ബി ടെക്കുകാരടക്കം) 28,000 ബിരുദാനന്തര ബിരുദധാരികളും (എംബിഎക്കാരടക്കം) 3,700 ഗവേഷണ ബിരുദമുള്ളവരും ഉണ്ടായിരുന്നെന്നതാണ്. ഒാർക്കണം വെറും അഞ്ചു വർഷം മുന്‍പത്തെ കാര്യമാണിത്. കണക്കുകൾ ഇവിടെയും തീരുന്നില്ല. അതേവർഷംതന്നെ റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡ് ഏകദേശം 63,000 ’ലെവൽ 1’ തസ്തികകളിലേക്കു പരസ്യം പ്രസിദ്ധീകരിച്ചു. ഗ്യാംഗ്മാൻ, ഗേറ്റ്മാൻ, പോർട്ടർ തുടങ്ങിയ അവസാന ഗ്രേഡ് തസ്തികകളിലേക്കാണ് അപേക്ഷിക്കേണ്ടിയിരുന്നത്. യോഗ്യത പത്താം ക്ലാസും ആയിരുന്നു. അപേക്ഷിച്ചവരുടെ എണ്ണം കോടിയിലെത്തി. 1.9 കോടി അപേക്ഷകരിൽ ഭൂരിഭാഗവും ബിരുദധാരികളും ബിരുദാനന്തര ബിരുദധാരികളുമാണ്. പിറ്റേവർഷം മഹാരാഷ്ട്രയിലും സ്ഥിതി വ്യത്യസ്തമല്ല. സർക്കാർ കാന്റീനിലേക്കു തെരഞ്ഞെടുത്ത 13 വെയിറ്റർമാരിൽ 12 പേരും ബിരുദധാരികളായിരുന്നു. നാലാം ക്ലാസായിരുന്നു മിനിമം യോഗ്യയെന്നോർക്കണം. പച്ചക്കറി അരിയൽ, മേശ തുടയ്ക്കൽ, പാത്രം കഴുകൽ, നിലം തുടയ്ക്കൽ എന്നിവയാണ് ചേയ്യേണ്ട ജോലികൾ എന്നുകൂടി അറിയുന്പോഴാണു യുവാക്കൾ എത്തപ്പെട്ടിരിക്കുന്ന ദയനീയ സ്ഥിതി ബോധ്യപ്പെടുക. </p><p>ഇവിടെ ഉയരുന്ന ഒരു ചോദ്യം വളരെ പ്രസക്തമാണ് വിദ്യാഭ്യാസം കുറഞ്ഞവരുടെ ജോലി കൊള്ളയടിക്കാൻ ഉയർന്ന വിദ്യാഭ്യാസമുള്ളവർ എന്തിനാണു കൂട്ടം കൂട്ടമായി ഓടുന്നത്? കാരണം വളരെ ലളിതമാണ്. നമ്മുടെ രാജ്യത്ത് ആവശ്യത്തിന് ജോലിയില്ല. അധികാരികൾ എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. ഇന്ത്യയുടെ സന്പദ്വ്യവസ്ഥ വികസിച്ചുകൊണ്ടിരിക്കുകയാണ് എന്ന്. എന്നാൽ തൊഴിലവസരങ്ങൾ ചുരുങ്ങുകയും ചെയ്യുന്നു. എന്തൊരു വിരോധാഭാസമാണിതെന്നു നോക്കൂ. സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ), സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ് (സിഇഡിഎ) എന്നിവയുടെ പഠനം വളരെ പ്രധാനപ്പെട്ട ചില വിവരങ്ങൽ നമുക്കു നൽകുന്നു. ഉത്പാദന മേഖലയിൽ ജോലി ചെയ്യുന്നവരുടെ എണ്ണത്തിൽ 50 ശതമാനത്തോളം കുറവുണ്ടായി എന്നാണ് ഇവരുടെ പഠനങ്ങൾ പറയുന്നത്. 5.1 കോടിയിൽ നിന്ന് 2.7 കോടിയായി കുറഞ്ഞു എന്നാണു കണക്കുകൾ. 201617 ൽ നിന്നു 202021 ലെത്തിയപ്പോൾ ഏറ്റവും മോശമായ കാര്യമെന്താണെന്നുവച്ചാൽ തൊഴിൽസാധ്യതയുള്ള മേഖലകളായ ടെക്സ്റ്റൈൽസ്, നിർമാണ സാമഗ്രികൾ (ടൈൽസ് പോലുള്ളവ), ഭക്ഷ്യ സംസ്കരണം തുടങ്ങിയ മേഖലകളിലാണ് തൊഴിലവസരങ്ങൾ ചുരുങ്ങിയിരിക്കുന്നത്. 201617ൽ ടെക്സ്റ്റൈൽസിലെ തൊഴിലവസരങ്ങൾ 1.26 കോടിയിൽ നിന്ന് 202021ൽ 55 ലക്ഷമായും, നിർമാണ സാമഗ്രി കന്പനികളിൽ 1.14 കോടിയിൽ നിന്ന് 48 ലക്ഷമായും കുറഞ്ഞു. </p><p>സന്പദ് വ്യവസ്ഥ വളർന്നപ്പോൾ തൊഴിലാളികൾ കൃഷിയിൽ നിന്ന് ഉൽപ്പാദനത്തിലേക്ക് സ്ഥിരമായി നീങ്ങുന്നുവെന്നതാണ് പാശ്ചാത്യ രാജ്യങ്ങളിലെ അനുഭവം. എന്നാൽ, ഇന്ത്യയിൽ നേരെ തിരിച്ചാണ് സംഭവിക്കുന്നത്. ഉത്പാദനത്തിൽ നിന്നുള്ള തൊഴിലാളികൾ വീണ്ടും കാർഷിക മേഖലയിലേക്ക് നീങ്ങുകയാണ്. 201617 നും 202021 നും ഇടയിലുള്ള നാല് വർഷങ്ങളിൽ കാർഷിക മേഖലയിൽ തൊഴിലാളികളുടെ എണ്ണം വർധിച്ചതായി സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി (സിഎംഐഇ), സെന്റർ ഫോർ ഇക്കണോമിക് ഡാറ്റ ആൻഡ് അനാലിസിസ് (സിഇഡിഎ) എന്നിവരുടെ പഠനം കണ്ടെത്തി. കൃഷിപ്പണികളിൽ ഏർപ്പെട്ടിരിക്കുന്നവരിൽ വിദ്യാഭ്യാസം കുറഞ്ഞവർ മാത്രമല്ല, ജോലി ലഭിക്കാത്തവരോ ഉത്പാദനമേഖലയിൽനിന്ന് പിരിച്ചുവിടപ്പെട്ടവരടക്കമുള്ള വിദ്യാസന്പന്നരുമുണ്ട്. </p><p>ഈ കണക്കുകളെല്ലാം വ്യക്തമാക്കുന്നത് ഇന്ത്യൻ സന്പദ് വ്യവസ്ഥ തെറ്റായ ദിശയിലാണ് സഞ്ചരിക്കുന്നതെന്നാണ്. ലോകത്തിലെ ഏറ്റവും കൂടുതൽ മനുഷ്യവിഭവശേഷിയുള്ള ഒരു രാജ്യത്ത് കൂടുതൽ അധ്വാനം ആവശ്യപ്പെടുന്പോൾ (യന്ത്രവത്കരണം കുറയുന്നു) നിർഭാഗ്യവശാൽ അത് കൂടുതൽ കൂടുതൽ യന്ത്രവത്കൃതമാവുകയാണു (കൂടുതൽ യന്ത്രങ്ങളും കുറച്ച് അധ്വാനവും) ചെയ്യുന്നത്. രാജ്യത്തിന്റെ ജിഡിപി മുന്നോട്ടുതന്നെ പൊയ്ക്കൊണ്ടിരുന്നതിനാൽ ഭരണകൂടങ്ങൾ, യുപിഎയും എൻഡിഎയും ഈ സാഹചര്യം മാറ്റാൻ തയാറായില്ല. മാത്രവുമല്ല, പുതിയതായി വന്ന നിക്ഷേപങ്ങളെ ജിഡിപിയിൽ ചേർക്കുകയും ചെയ്തു. ഇതിനു പുറമെ കൂടുതൽ സാങ്കേതിക വത്കരണത്തിനാവശ്യമായ തരത്തിലേക്കു നയങ്ങൾ രൂപീകരിച്ചു. മേക്ക് ഇൻ ഇന്ത്യയും പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീമുകളും പോലും സാങ്കേതിക രംഗത്തെ തീവ്രമൂലധന നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതാണ്. </p><p>ഈ കണക്കുകളെല്ലാം പരിഗണിക്കുന്പോഴും രാജ്യത്തിന്റെ സാന്പത്തിക സ്ഥിതി (ജിഡിപി) അല്ല എല്ലാമെന്നുപറയാം. ഭരണകൂടത്തിന്റെ കണക്കുകളനുസരിച്ച് ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സന്പദ് വ്യവസ്ഥാണ് ഇന്ത്യയുടേത്. അത് ഏതൊരു ഇന്ത്യൻ പൗരനെ സംബന്ധിച്ചും സന്തോഷകരമായ കാര്യവുമാണ്. എന്നാൽ, തൊഴിലില്ലാത്ത ചെറുപ്പക്കാരുടെ എണ്ണത്തിലുണ്ടാകുന്ന അനിയന്ത്രിതമായ വളർച്ച സൃഷ്ടിക്കുന്ന ദുഖം മറയ്ക്കാൻ ഈ സന്തോഷത്തിനാവില്ല. കാരണം, നമ്മുടെ സന്പദ് വ്യവസ്ഥ വളരുകയും ജനങ്ങൾ വളരാതിരിക്കുകയും ചെയ്യുന്നതുകൊണ്ട് എന്ത് പ്രയോജനം? ലഭ്യമായ കണക്കുകൾ പറയുന്നത് നമ്മുടെ രാജ്യത്തെ ജനസംഖ്യയുടെ പകുതിപ്പേരും 25 വയസിന് താഴെയുള്ളവരാണെന്നാണ്. വാൾസ്ട്രീറ്റ് ജേർണലിന്റെ കണക്കുകൾ പറയുന്നത് ഒട്ടും ശുഭകരമല്ലാത്ത കാര്യമാണ്. അവരിൽ 1.2 കോടി പേർ ഓരോ വർഷവും തൊഴിൽ സേനയിൽ ചേരുന്നുണ്ടെങ്കിലും 55 ലക്ഷം പേർക്ക് മാത്രമേ ജോലി ലഭിക്കുന്നുള്ളത്രെ. പീരിയോഡിക് ലേബർ ഫോഴ്സിന്റെ സർവേ ഫലവും പ്രതീക്ഷ നൽകുന്നതല്ല. 2021 ഏപ്രിൽജൂണ്‍ പാദത്തിൽ 1529 പ്രായത്തിലുള്ള യുവാക്കളുടെ തൊഴിലില്ലായ്മ 25.5% ആണെന്നാണ്. ഭരണകൂടം പറയുന്നത് ഇന്ത്യൻ ജനതയിൽ യുവാക്കളുടെ എണ്ണം ഉയർന്നു നിൽക്കുന്നത് (ഡെമോഗ്രാഫിക് ഡിവിഡന്റ് എന്നറിയപ്പെടുന്നത്) ഒരു അനുഗ്രഹമാണെന്നാണ്. എന്നാൽ, നമ്മുടെ സന്പദ് വ്യവസ്ഥക്ക് യുവാക്കൾക്കു തൊഴിൽ സൃഷ്ടിക്കുന്നില്ലെങ്കിൽ അനുഗ്രഹം ഒരു ശാപമായി മാറിയേക്കാം. </p><p>രാജ്യത്തെ ചെറുപ്പക്കാരുടെ അവസ്ഥ ഇതാണെന്നിരിക്കെ ഭരണകൂടത്തിന്റെ നിലപാടുകളും വിമർശിക്കപ്പെടേണ്ടതായുണ്ട്. യുവജനങ്ങൾക്ക് അവരുടെ വിദ്യഭ്യാസ യോഗ്യതകൾക്കനുസൃതമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനായി മൂലധനാടിസ്ഥാനത്തിലുള്ള ഉത്പാദനത്തിന്റെ (സാങ്കേതിക/യന്ത്രവത്കൃത ഉത്പാദനത്തിനു പ്രാധാന്യം നൽകുന്ന) പോക്കിനെ അധ്വാന കേന്ദ്രീകൃതമാക്കി (മനുഷ്യ വിഭവശേഷി ഉപയോഗപ്പെടുത്തുന്ന) മാറ്റുന്നതിനുപകരം ഭരണകൂടം മറുവശത്തെ പ്രോത്സാഹിപ്പിക്കുന്നത് ആശങ്കാജനകമാണ്. ഉദാഹരണത്തിന്, അടുത്ത ഒന്നര വർഷത്തിനുള്ളിൽ 10 ലക്ഷം യുവാക്കളെ സർക്കാരിന്റെ മന്ത്രാലയങ്ങളിലും വകുപ്പുകളിലും റിക്രൂട്ട് ചെയ്യുമെന്ന് 2022 മധ്യത്തിൽ കേന്ദ്രം പ്രഖ്യാപിച്ചു. 2022 പകുതി മുതൽ 2023 അവസാനം വരെ കോടിക്കണക്കിനാളുകൾ (പത്തു ദശലക്ഷത്തിലധികം) ജോലി അന്വേഷിക്കുന്ന ഒരു രാജ്യത്ത്, അവരിൽ 10 ലക്ഷം പേർക്ക് സർക്കാർ ജോലി നൽകുന്നു. എത്ര തുച്ഛമാണ് ഈ സംഖ്യ എന്നുനോക്കൂ. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമാണല്ലോ പൊതുതൊഴിൽ (സർക്കാർ ജോലി) രാജ്യത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമാകില്ല, സ്വകാര്യ തൊഴിൽ അവരങ്ങൾക്കു മാത്രമേ കഴിയൂ. </p><p>നമ്മുടെ രാജ്യം നേരിടുന്ന തൊഴിലില്ലായ്മയെ ഫലപ്രദമായി നേരിടാൻ രാജ്യം നിർബന്ധമായും പിന്തുടരേണ്ട ഒരു ചതുർമുഖ തന്ത്രം ഇവിടെ വ്യക്തമാക്കാം. ഒന്നാമതായി, ഗവണ്മെന്റ് അതിന്റെ നയങ്ങളും പ്രോത്സാഹനങ്ങളും പുനഃക്രമീകരിക്കണം, തൊഴിൽ വർധിപ്പിക്കുന്ന വ്യവസായങ്ങളെ (വസ്ത്രങ്ങൾ, വസ്ത്രങ്ങൾ, തുകൽ, പാദരക്ഷകൾ, ഭക്ഷ്യ സംസ്കരണം, മരം നിർമാണം, ഫർണിച്ചറുകൾ എന്നിവ പോലുള്ളവ) പ്രോത്സാഹിപ്പിക്കുക. 2023 മെയ് മാസത്തിൽ ഗവണ്മെന്റ് പിഎൽഐ സ്കീമുകൾ തൊഴിൽ വർധിപ്പിക്കുന്ന മേഖലകൾക്കായി പ്രഖ്യാപിച്ചത് തീർച്ചയായും നല്ല ചുവടുവയ്പായി നമുക്കു പരിഗണിക്കാം. രണ്ടാമതായി, ഗവണ്മെന്റ് അതിന്റെ നൈപുണ്യ പരിപാടിപ്രധാനമന്ത്രി കൗശൽ വികാസ് യോജന (പിഎംകെവിവൈ) പൂർണ തോതിൽ നടപ്പിലാക്കണം. പിഎംകെവിവൈയിലെ പരിശീലനത്തിലും പ്ലേസ്മെന്റിലും വലിയ പോരായ്മകൾ ഇന്നു നിലനിൽക്കുന്നുണ്ട്. ഇക്കാര്യങ്ങളിലെ കെടുകാര്യസ്ഥത പരിഹരിക്കാൻ ആവശ്യമ നടപടികൾ ഉദ്യോഗസ്ഥതലത്തിൽ ഉണ്ടാവണം. മൂന്നാമതായി, നൈപുണ്യത്തിന്റെ ഉത്തരവാദിത്തം വ്യവസായം പങ്കിടണം. ഗൂഗിൾ, ഐബിഎം പോലുള്ള കന്പനികൾ അവർക്കാവശ്യമായ വൈദഗ്ധ്യം നേടുന്നതിന് സ്വന്തം പരിശീലന പരിപാടികൾ നടത്തുന്നു. ഇന്ത്യൻ വ്യവസായവും അത് ചെയ്യണം. നാലാമതായി, വിദ്യാഭ്യാസം സ്കൂൾ/കോളജിനും ജോലിസ്ഥലത്തിനും ഇടയിലുള്ള ഒരു പാലമായി പ്രവർത്തിക്കണം. പഠനകോഴ്സുകൾ കരിയറുമായി യോജിപ്പിക്കുകയും ജോലി അടിസ്ഥാനമാക്കിയുള്ള പഠനമായി മാറുകയുംവേണം. </p><p>യുവാക്കളുടെ ഇന്ത്യ പോലെ നിരവധി മതങ്ങളും ജാതികളും ഉപജാതികളും നിലനിൽക്കുന്ന രാജ്യത്ത് തീർച്ചയായും ചർച്ചചെയ്യേണ്ട ഉരു വിഷയമാണ് സ്വകാര്യമേഖലയിലൽ സംവരണം വിഭാഗങ്ങളുടെ സാന്നിധ്യം. ഉദാരവൽക്കരണത്തിനു ശേഷം പൊതു തൊഴിലവസരങ്ങൾ ചുരുങ്ങി. മനുഷ്യശേഷി കുറയ്ക്കാൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. സ്വകാര്യമേഖല വികസിക്കുന്പോൾ കൂടുതൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നു. അവിടെ വളരെ പ്രധാനപ്പെട്ട ഒരു പ്രശ്നം ഉയർന്നുവരുന്നു. എസ്സി, എസ്ടി, ഒബിസി എന്നിവ സ്വകാര്യമേഖലയിൽ എങ്ങനെയാണ് പ്രവർത്തിക്കുക? സ്വകാര്യമേഖല സംവരണം അനുവദിക്കുന്നില്ല. കാരണം ന്ധമെറിറ്റും മത്സരക്ഷമതയുംന്ധ സംവരണത്തിലൂടെ ഇല്ലാതാക്കപ്പെടും എന്നാണ് സ്വകാര്യ വ്യവസായ സംരംഭകരെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്. എന്നാൽ, മുതലാളിയുടെ മക്കളെയും പെണ്മക്കളെയും ഉന്നത നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കുന്നതിൽ മെറിറ്റ് അവഗണിക്കുകയും ചെയ്യുന്ന വിരോധാഭാസം നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. </p><p>ഒരു വലിയ സാമൂഹ്യപ്രശ്നത്തെയാണ് ഇവിടെ അഡ്രസ് ചെയ്യേണ്ടത്. ചിലചോദ്യങ്ങൾ ചോദിക്കുകതന്നെ വേണം എന്നു കരുതുന്നു. ഒരു സമത്വ സമൂഹം കെട്ടിപ്പടുക്കാൻ സ്വകാര്യമേഖലയ്ക്ക് ബാധ്യതയില്ലേ? സമഗ്രമായ വളർച്ചയ്ക്ക് സ്വകാര്യമേഖല പ്രതിജ്ഞാബദ്ധമാകേണ്ടതല്ലേ? എല്ലാത്തിനുമുപരി, സ്വകാര്യമേഖല പൊതു ഖജനാവിൽ നിന്ന് വലിയ നേട്ടങ്ങൾ കൈപ്പറ്റുന്പോൾ (കുറഞ്ഞ വിലയിൽ ഭൂമി, സബ്സിഡികൾ, പ്രോത്സാഹനങ്ങൾ, നികുതി ഇളവുകൾ) സ്വന്തം അഭിവൃദ്ധിയിൽ മാത്രം ശ്രദ്ധിച്ചാൽ മതിയോ ? ഈ ചോദ്യങ്ങൾക്ക് ഉത്തരം ലഭിക്കേണ്ടതായിട്ടുണ്ട്. സ്വകാര്യമേഖല സംവരണം നിരസിച്ചേക്കാം. എന്നാൽ തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന നടപടിയുടെ കാര്യമോ? തുല്യ അവസരങ്ങളുടെ കാര്യമോ? ഇന്ത്യയിലെ സ്വകാര്യസംരംഭകർ ഉയർന്ന ജാതിക്കാർക്ക് അനുകൂലമായി മുൻവിധി കാണിക്കുന്നു. </p><p>സ്വകാര്യമേഖലയിലെ തൊഴിലുമായി ബന്ധപ്പെട്ട് താഴ്ന്ന ജാതിക്കാർ ഇന്നു രണ്ടു പ്രശ്നങ്ങളാണ് പ്രധാനമായും നേരിടുന്നത്. ഒന്ന് ഒഴിവാക്കലാണ്; ഉയർന്ന ജാതിക്കാർ നിയമനങ്ങളും കരാറുകളും നിയന്ത്രിക്കുകയും സാമൂഹികമായി പ്രിവിലേജ്ഡ് വിഭാഗമായി മാറുകയും ചെയ്യുന്നു. വ്യവസായം ഈ പ്രവണത മാറ്റണം. അതിന്റെ തൊഴിൽ, ഒൗട്ട്സോഴ്സിംഗ് നയം സാമൂഹിക സമത്വം എന്ന ചിന്തയിൽ അടത്തറയിട്ട് പുതിയ നയങ്ങൾ രൂപീകരിക്കേണ്ടതുണ്ട്.</p><p>രണ്ടാമത്തെ പ്രശ്നം, കുറഞ്ഞ ശന്പളമുള്ള ജോലികളിൽ താഴ്ന്ന ജാതിക്കാരുടെ ന്ധഅമിത പ്രാതിനിധ്യ’മാണ്. ഉയർന്ന ശന്പളമുള്ള ജോലികൾക്കായി വ്യവസായം താഴ്ന്ന ജാതിക്കാരെയും തെരഞ്ഞെടുക്കണം. താഴ്ന്ന ജാതിയിലുള്ള ജീവനക്കാരെ ഉയർന്ന സ്ഥാനങ്ങളിലേക്കു സജ്ജരാക്കുന്നതിന് പരിശീലന പരിപാടികളിൽ മാറ്റംവരുത്തുകയും ചെയ്യണം. ഇത്തരത്തിൽ മാറിച്ചിന്തിച്ചാൽ അത് ജീവകാരുണ്യത്തിൽ നിന്ന് സാമൂഹിക നീതിയിലേക്കുള്ള ഇന്ത്യൻ സ്വകാര്യമേഖലയുടെ മാറ്റമായിരിക്കുമെന്നകാര്യത്തിൽ സംശയമില്ല. </p><p><br /></p><p> </p><div><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-3444147882295122472023-03-02T21:46:00.001-08:002023-03-03T02:27:37.473-08:00മഴയുടെ കൈയൊപ്പ്<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyL44QLC3eIgDWWGitTY37Dfg2Qe-AxsTKdrlPtDMTyCh64x0eRgf8qdHPT5BbaOtGSBRW24nsx1KUfV6I4odINIvI__nz8FUYMxfL0Khha-Xvwp2tQBoe1TAXrfKx-wVN8WG3BnxTbcAKBwB2bWHuS43IA7bl2wdxCrybD0CVy6Nrbs7UnKxVebit/s4762/poem%20set.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4762" data-original-width="3496" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiyL44QLC3eIgDWWGitTY37Dfg2Qe-AxsTKdrlPtDMTyCh64x0eRgf8qdHPT5BbaOtGSBRW24nsx1KUfV6I4odINIvI__nz8FUYMxfL0Khha-Xvwp2tQBoe1TAXrfKx-wVN8WG3BnxTbcAKBwB2bWHuS43IA7bl2wdxCrybD0CVy6Nrbs7UnKxVebit/w470-h640/poem%20set.jpg" width="470" /></a></div><br /><p><br /></p><p> ഒരു പൈങ്കിളിയുടെ പാട്ടുപോല്‍</p><p>അതിലോലമായ മഴത്തുള്ളികള്‍</p><p>ആകാശത്ത് ഒഴുകുന്നു,</p><p>മഴ നനഞ്ഞ് ചുവന്ന മണ്ണിന്റെ ഗന്ധം </p><p>എല്ലായിടത്തും പരക്കുന്നു</p><p>എനിക്ക് വീണ്ടും സംശയം</p><p>ലോകം മഴയ്ക്ക് ശേഷം തിളങ്ങുന്നുണ്ടോ?</p><p>ഇളം മഴയെയും മണ്ണിന്റെ ഗന്ധത്തെയും </p><p>ഇടിമിന്നലിന്റെ മിന്നുന്ന ശബ്ദം വിഴുങ്ങുന്നു</p><p>രാത്രിയില്‍ കുളങ്ങളില്‍ തവളകള്‍ പാടുന്നു</p><p><br /></p><p>ഈ മഴയത്ത്</p><p>യുദ്ധത്തെക്കുറിച്ച് ആരും അറിയുകയില്ല, </p><p>ഒരാള്‍ പോലും.</p><p>പെയ്തുതീരുമ്പോള്‍ ശ്രദ്ധിക്കും</p><p>ഇപ്പോള്‍ ആരും കാര്യമാക്കുന്നില്ല, </p><p>പക്ഷിയോ മരമോ</p><p><br /></p><p>ആരും അറിയുന്നില്ല, വസന്തവും ഹേമന്തവും </p><p>മനുഷ്യ വംശത്തിന്റെ നാശം</p><p>പുലര്‍കാലത്തേക്ക് ഉണര്‍ന്നെണീക്കുമ്പോള്‍ </p><p>നമ്മള് പോയി എന്ന് അറിയിക്കാന്‍ പോലും</p><p>ഒന്നുമവശേഷിച്ചിട്ടുണ്ടാവില്ല,</p><p>എല്ലാം കഴുകിത്തുടച്ച്</p><p>മരണത്തിന്റെ കൈയൊപ്പു ചാര്‍ത്താന്‍</p><p>അപ്പോഴും മഴ ചാറുന്നുണ്ടാവും</p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-53651030344828966402023-02-16T22:08:00.001-08:002023-02-16T22:08:28.547-08:00നിന്നില്‍ പാകിയ വിത്ത്<p><b> </b></p><div class="separator" style="clear: both; text-align: center;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT-xAK_rgCykDj8sXiURlnlKf29Jq9WJ4crEChGdq1jxQ4epzu4XNrv2GR8WWkBlsKyxdw5Gojxih4GQFNgNtgxG1czHqMbzeV6q7KHO3zUOpuiMOQCGjEFDYAk96WfOlL4Ay9WhApwFIO49FCQWEFNfip06Yk30ZAduUR2sS_v4VT3eR9v7zTjkS_/s4308/poem.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3600" data-original-width="4308" height="534" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT-xAK_rgCykDj8sXiURlnlKf29Jq9WJ4crEChGdq1jxQ4epzu4XNrv2GR8WWkBlsKyxdw5Gojxih4GQFNgNtgxG1czHqMbzeV6q7KHO3zUOpuiMOQCGjEFDYAk96WfOlL4Ay9WhApwFIO49FCQWEFNfip06Yk30ZAduUR2sS_v4VT3eR9v7zTjkS_/w640-h534/poem.jpg" width="640" /></a></b></div><b><br /></b><p></p><p><b>ആഴത്തില്‍</b></p><p><b>ആഴമെത്രെയെന്നറിയില്ല</b></p><p><b>ഒരു മനുഷ്യനും </b></p><p><b>നിന്നെ തേടിയിറങ്ങിയിട്ടുണ്ടാവില്ല</b></p><p><b><br /></b></p><p><b>ഉയരത്തില്‍</b></p><p><b>ഉയരമെത്രെയെന്നറിയില്ല</b></p><p><b>ഞാനല്ലാതെ</b></p><p><b>നീയിരിക്കുന്ന ചില്ലതേടി പറന്നിട്ടുണ്ടാവില്ല</b></p><p><b><br /></b></p><p><b>തിരയില്‍</b></p><p><b>തിരയുടെ കരുത്തറിയില്ല</b></p><p><b>നീയും നമ്മുടെ പ്രണയവും </b></p><p><b>ഇത്രമേലെന്നില് ഇരമ്പിയാര്ത്തിട്ടുണ്ടാവില്ല</b></p><p><b><br /></b></p><p><b>മഴയില്‍</b></p><p><b>മഴയുടെ തണുപ്പറിയില്ല</b></p><p><b>ഒരു തണുപ്പും, നിന്റെ സ്നേഹത്തോളം</b></p><p><b>എന്നെ പൊതിഞ്ഞു നിന്നിട്ടുണ്ടാവില്ല</b></p><p><b><br /></b></p><p><b>മഞ്ഞു പെയ്തു</b></p><p><b>മഴ പെയ്തു</b></p><p><b>വെയില്വന്നുപോയി</b></p><p><b>റാന്തല്‍ വിളക്കിലെ മണ്ണെണ്ണ വറ്റി</b></p><p><b>കളിനിര്‍ത്തി കുട്ടികള്‍ പിരിഞ്ഞു</b></p><p><b>നിറഞ്ഞ കുപ്പികളൊഴിഞ്ഞു</b></p><p><b>പകല്‍മാറി ഇരുള് നിറഞ്ഞു</b></p><p><b><br /></b></p><p><b>എന്നിട്ടും</b></p><p><b>കിളിയൊഴിഞ്ഞ കൂട്</b></p><p><b>ചില്ലയോടൊട്ടിനില്ക്കുംപോലെ</b></p><p><b>പറഞ്ഞതും പറയാത്തതുമായ </b></p><p><b>എന്റെ ദുഖങ്ങള്‍ </b></p><p><b>നനവുവറ്റി വരണ്ടുപോയ </b></p><p><b>എന്റെ സ്വപ്നങ്ങളില്‍ </b></p><p><b>നിന്നെ വരയ്ക്കുന്നു</b></p><p><b><br /></b></p><p><b>ഒടുവില്‍</b></p><p><b>ജീവിതവും മരണവും</b></p><p><b>ഇരുളും വെളിച്ചവും</b></p><p><b>എന്തിനെന്റെ സ്വപ്നങ്ങളത്രെയും പേറി </b></p><p><b>നീയാകുന്ന മണ്ണില്‍ നിന്നു</b></p><p><b>മുളപൊട്ടാന്‍ കാത്തിരിക്കുന്ന </b></p><p><b>വിത്താകുന്നു ഞാന്‍</b></p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-35632038432957758712022-10-06T15:17:00.006-07:002023-01-19T00:51:22.737-08:00ആനി എര്‍നോ: തുളുമ്പിപ്പോകാത്ത ഓര്‍മകളുടെ നേരെഴുത്ത്<p><b><i><span style="color: red;"></span></i></b></p><blockquote><p><b><i><span style="color: red;"></span></i></b></p><div class="separator" style="clear: both; text-align: center;"><span><div class="separator" style="clear: both; color: red; font-style: italic;"><b style="text-align: left;"><i><span style="color: red;">എഴുത്ത് എന്താണ് ? എന്തിനാണ് എഴുതുന്നത് ? ശരിക്കും ഓര്‍മകളല്ലേ എഴുത്തായി പുറത്തുവരുന്നത് ? ഓര്‍മകളെ ചികഞ്ഞെടുക്കലാണ് എഴുത്ത്. അതുചെയ്യുന്നില്ല എങ്കില്‍ എഴുത്തുകൊണ്ട് എന്താണ് പ്രയോജനം ?</span></i></b></div></span></div></blockquote><blockquote><p></p><p><b><i><span style="color: red;">- ആനി എര്‍നോ</span></i></b></p></blockquote><p><b><i><span style="color: red;"></span></i></b></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3Yqi4lqPFW7ZFBHSB7OeM-DL0Ca92ZTbl09bUxK4jCw9Tki28x9GPepFXxRSlSYw6xIl2hFNy7b85A97l37CsvwWanfOJnrJg1X3jS8X5-5VDy8a7a6H18LNbsDAz3ARZ3SZ8pyxobq1PYh84g0NjFyK1M8xVqYeLCp_7rxK3c44_lCQdllNvxsaV/s1200/111.tif" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1200" data-original-width="1050" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3Yqi4lqPFW7ZFBHSB7OeM-DL0Ca92ZTbl09bUxK4jCw9Tki28x9GPepFXxRSlSYw6xIl2hFNy7b85A97l37CsvwWanfOJnrJg1X3jS8X5-5VDy8a7a6H18LNbsDAz3ARZ3SZ8pyxobq1PYh84g0NjFyK1M8xVqYeLCp_7rxK3c44_lCQdllNvxsaV/w350-h400/111.tif" width="350" /></a></div><p>എഴുത്തില്‍ സ്ത്രീത്വത്തിന്റെ സന്ദിഗ്ദ്ധതകള്‍ തുളുമ്പിനില്ക്കുന്നു എന്നതാണ് ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിച്ച ഫ്രഞ്ച് നോവലിസ്റ്റ് ആനി എര്‍നോയുടെ രചനകളുടെ ഏറ്റവും വലിയ പ്രത്യേകത. അതാണ് എര്‍നോയുടെ രചനകളെ സാഹിത്യ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നത്. അതാണ് എര്‍നോയെ എഴുത്തുകാരി എന്ന നിലയില്‍ വേറിട്ടു നിര്‍ത്തുന്നതും. ഈ വേറിട്ടു നില്പ്പിനാണ് നൊബേല്‍ പുരസ്കാരം എര്‍നോയെ തേടിയെത്തിയതും. വ്യക്തിപരമായ അനുഭവങ്ങളെ എഴുത്തിലൂടെ പ്രതിപാദിക്കാനുള്ള അസാമാന്യമായ ധൈര്യത്തിനാണ് പുരസ്കാരമെന്ന് സ്വീഡിഷ് അക്കാദമി വ്യക്തമാക്കി. ലിംഗഭേദം, ഭാഷ, ക്ലാസ് തുടങ്ങിയവയുമായി ബന്ധപ്പെട്ട അസമത്വങ്ങള്‍ നിറഞ്ഞ ജീവിതത്തെ വ്യത്യസ്ത വീക്ഷണ കോണുകളില്‍ നിന്ന് നിരന്തരം പരിശോധിക്കുകയും തന്റെ നിരീക്ഷമങ്ങള്‍ എഴുത്തിലൂടെ ലോകത്തോടു പറയാന്‍ ശ്രമിക്കുകയും ചെയ്യുന്ന എഴുത്തുകാരിയെന്നാണ് ആനി എര്‍നോയെ പുരസ്കാരസമിതി വിശേഷിപ്പിച്ചത്. </p><p>ഓര്‍മക്കുറിപ്പുകളിലൂടെയും ആത്മകഥാംശപരമായ തുറന്നെഴുത്തുകളിലൂടെയും വായനക്കാരുടെ മനസില്‍ ഇടംനേടിയ ആനി എര്‍നോ സാഹിത്യ അധ്യാപിക കൂടിയാണ്. സ്ത്രീകളുടെ ജീവിതം ലോകത്ത് എവിടെയായാലും സങ്കീര്‍ണമാണ്. പക്ഷേ, പുരുഷ കേന്ദ്രീകൃതമായ ലോകക്രമം അത് ഒരിക്കലും സമ്മതിച്ചു തരാറില്ല. ഇവിടെയാണ് എര്‍നോയുടെ രചനകള്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിക്കുന്നത്. സ്ത്രീജീവിതത്തിന്റെ സങ്കീര്‍ണതകളെ വളരെ സത്യസന്ധമായും സൂക്ഷമവുമായി ചിത്രീകരിക്കുന്നതില്‍ എര്‍നോ അതീവ ജാഗ്രത പുലര്‍ത്തിയിരുന്നു. സ്ത്രീകളുടെ ജീവിതത്തിലെ സങ്കീര്‍ണതകളെ മാത്രമല്ല മനുഷ്യ ബന്ധങ്ങളിലെ സങ്കീര്‍ണതകളും എര്‍നോയുടെ കൃതികളില്‍ ആവിഷ്കരിക്കപ്പെട്ടു. ഒപ്പം സ്ത്രീകള്‍ അനുഭവിക്കുന്ന ദുരന്തങ്ങളും ഏകാന്തതകളും അവര്‍ വായനക്കാരന്റെ മനസിനെ തൊടുന്ന ഭാഷയില്‍ എഴുതിവച്ചു. എര്‍നോയുടെ കൃതികളിലൂടെ കടന്നു പോകുന്ന വായനക്കാരനു മുന്നില്‍ വ്യക്തിബന്ധങ്ങളുെട നിരവധി വിവരണങ്ങള്‍ കാണാനാവും. എര്‍നോയുടെ കൃതികളെല്ലാം അടിവരയിട്ടു വ്യക്തമാക്കുന്ന ഒരു കാര്യമുണ്ട്. അത് ഇതാണ്, ജീവിതത്തില്‍ മാത്രമല്ല വ്യക്തിബന്ധങ്ങള്‍ക്ക് ഇടമുള്ളത് സാഹിത്യത്തിലും എല്ലായിടത്തും വ്യക്തിബന്ധങ്ങള്‍ക്കു അനിഷേധ്യമായ സ്ഥാനമുണ്ട്.</p><p>ആനി എര്‍നോ എന്ന എഴുത്തുകാരി അസാധാരണമായ ധൈര്യമുള്ള വ്യക്തിയായിരുന്നു. അത് സാഹസികപ്രകടനങ്ങളിലൂടെയല്ല അവര്‍ ലോകത്തെ അറിയിച്ചത്. മറിച്ച് എഴുത്തിലൂടെയാണ്. തന്റെ അനുഭവങ്ങളെ, ഓര്‍മകളെ പൊതുവായനയ്ക്കായി തുറന്നുവച്ചതിലൂടെയാണ് തന്റെ അസാധാരണമായ ധൈര്യം അവര്‍ ലോകത്തോട് വിളിച്ചു പറഞ്ഞത്. ആനി എര്‍നോ പുറത്തുവിട്ടത് വെറും ഓര്മകളായിരുന്നില്ല, വൈകാരിക തീവ്രതകൊണ്ട് തീപ്പൊരി ചിതറുന്ന ഓര്‍മകളാണ്. ഒന്നരവര്‍ഷക്കാലം മാത്രം നീണ്ടു നിന്ന പ്രണയകാലത്ത് എഴുതിയ ഡയറിക്കുറിപ്പുകള്‍ ഒരു വരിപോലും മാറ്റി എഴുതാതെ, ഒരു വരി പോലും വെട്ടിമാറ്റാതെ, ഒരു വരിപോലും കൂട്ടിച്ചേര്‍ക്കാതെ എര്‍നോ പ്രസിദ്ധീകരിച്ചു. ഗെറ്റിംഗ് ലോസ്റ്റ്് എന്ന പേരില്‍ പുറത്തിറങ്ങിയ ഡയറിക്കുറിപ്പുകള്‍ വായിക്കുമ്പോള്‍ തീവ്രപ്രണയത്തിന്റെ കനലുകളില്‍നിന്നുള്ള ചൂടേറ്റ് വായനക്കാരനു പൊള്ളും. </p><p>1940ല്‍ നോര്‍മാണ്ടിയിലെ യെവെറ്റോട്ട് എന്ന ചെറുപട്ടണത്തിലാണ് ആനി എര്‍നോ ജനിച്ചുവളര്‍ന്നത്. റൂവന്‍ സര്‍വകലാശാലയില്‍നിന്നു വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എര്‍നോ പിന്നീട് സെക്കന്‍ഡറി സ്കൂളില്‍ അധ്യാപികയായി. 1971-ല്‍ ആധുനിക സാഹിത്യത്തില്‍ ഉന്നത ബിരുദം നേടി. 1977 മുതല്‍ 2000 വരെ അവര്‍ സെന്റര്‍ നാഷണല്‍ ഡി എന്‍സൈന്‍മെന്റ് പാര് കറസ്പോണ്ടന്‍സില്‍ പ്രഫസറായിരുന്നു. എഴുത്തിന്റെ വഴിയിലെ ആദ്യപടി, ആദ്യ പുസ്തകം 1974-ല്‍ ഫ്രാന്‍സില്‍ പ്രസിദ്ധീകരിച്ച ലെസ് ആര്‍മോയേഴ്സ് വൈഡ്സ് ആയിരുന്നു. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സില്‍ ധാരാളം വായനക്കാരെ സൃഷ്ടിക്കാന്‍ എര്‍നോയ്ക്കായി. ഒന്നര പതിറ്റാണ്ടിനു ശേഷം, 1990ല്‍ ലെസ് ആര്‍മോയേഴ്സ് വൈഡ്സ് 'ക്ലീന്‍ഡ് ഔട്ട്' എന്ന പേരില്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. ഈ കൃതി എര്‍നോയ്ക്ക് ഫ്രാന്‍സിനു പുറത്തും വായനക്കാരെ നേടിക്കൊടുത്തു. നാലാമത്തെ പുസ്തകമായ എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) - പുരുഷന്റെ സ്ഥലവും ഒരു സ്ത്രീയുടെ കഥയും ആണ് ആനി എര്‍നോയുടെ എഴുത്ത് ജീവിതത്തലെ മാസ്റ്റര്‍ പീസായി അനുവാചകരും നിരൂപകരും പ്രസാധകരും എടുത്തുപറയുന്നത്. തന്റെ കൗമാരജീവിതമാണ് എ മാന്‍സ് പ്ലേസ് (ലാ പ്ലാസ്) എന്ന കൃതിയിലൂടെ എര്‍നു ലോകത്തിനു കാട്ടിക്കൊടുത്തത്. തന്റെ അച്ഛനുമായുള്ള വൈകാരിക തീവ്രമായ അടുപ്പവും ഈ കൃതിയില്‍ എര്‍നോ പറയുന്നുണ്ട്. ഇതേപോലെ ആത്മകഥാപരമായ പുസ്തകമാണ് 1988 ല്‍ പുറത്തിറങ്ങിയ എ വിമണ്‍സ് സ്റ്റോറി. ഈ രണ്ടു പുസ്തകങ്ങളും ഫ്രാന്‍സിലെ സമകാലിക ക്ലാസിക്കുകളായാണ് വായനക്കാരും നിരൂപകരും വിലയിരുത്തുന്നത്. ഈ പുസ്തകം അലിസണ് എല്‍ സ്ട്രേയര്‍ ഇംഗ്ലീഷിലേക്കു വിവര്‍ത്തനം ചെയ്യുകയുണ്ടായി. 2019-ലെ മാന്‍ ബുക്കര്‍ ഇന്റര്‍നാഷണല്‍ സമ്മാനത്തിനായി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യപ്പെട്ട ആത്മകഥയായ ദി ഇയേഴ്സും (ലെസ് ആനീസ്്) എര്‍നോയുടെ മികച്ച രചനയാണ്. നിയമവിരദ്ധമായ തനിക്ക് ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവന്ന അനുഭവം വിവരിക്കുന്ന ദ ഹാപ്പനിംഗ് എന്ന പുസ്തകം ചലച്ചിത്രമായി. വിഖ്യാത സംവിധായകനായ ഓഡ്രെ ദെവാന് സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞവര്‍ഷമാണ് റിലീസ് ചെയ്തത്. അനാമറിയ വാര്‍ടലോമിയാണ് ആനിയായി ചിത്രത്തില്‍ അഭിനയിച്ചത്. 2021ലെ വെനീസ് ഇന്റര്‍നാഷണല്‍ ചലച്ചിത്രോത്സവത്തില്‍ ഗോള്‍ഡണ്‍ ലയണ്‍ പുരസ്കാരവും ഈ ചിത്രത്തെ തേടിയെത്തിയിരുന്നു. </p><p>ആനി എര്‍നോ എഴുതിത്തുടങ്ങുന്നത് സ്വന്തം കഥപറയുന്ന ശൈലിയിലാണ്. എങ്കിലും, അവരുടെ കൃതികള്‍ സൂക്ഷമമായി വായിക്കുമ്പോള്‍ മനസിലാവുന്ന ഒരുകാര്യമുണ്ട്. കേള്‍വിക്കാരിയുടെയും കാഴ്ചക്കാരിയുടെയും ഭാഷയയും ഇടയ്ക്കു കടന്നുവരാറുണ്ട്. ഇത്തരം പകര്‍ന്നാട്ടത്തിന്റെ രസതന്ത്രമാണ് ആനി എര്‍നോയുടെ രചനകളുടെ, ഭാഷയുടെ കരുത്ത്. ശരിക്കും എര്‍നോ തന്റെ ഓര്‍മകള്‍ ചികഞ്ഞെടുക്കുകയാണ്. അതാണ് പലപ്പോഴും കഴ്ചക്കാരിയായും കേള്‍വിക്കരിയായും അവര്‍ മാറുന്നത്. കാരണം കേട്ടതും കണ്ടതുമൊക്കെ കൂടിക്കലര്‍ന്നതാണല്ലോ ഓര്‍മകള്‍. ഓര്‍മകളെയും അനുഭവങ്ങളെയും കഥകളായും ആത്മകഥയായും എഴുതി വായനക്കാരെ ആവേശം കൊള്ളിക്കുന്ന എര്‍നോ പലപ്പോഴും തന്റെ ഓര്‍മകളെത്തന്നെ അവിശ്വിക്കുന്നതായും തോന്നിയിട്ടുണ്ട്. 1988 ല്‍ പുറത്തിറങ്ങിയ എ വുമണ്‍സ് സ്റ്റോറിയും ഏതാണ്ട് ഒരു പതിറ്റാണ്ടിനിപ്പുറം എഴുതിയ 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്നെസും' വായിക്കുമ്പോള്‍ നമുക്ക് ഈ വൈരുദ്ധ്യം ബോധ്യപ്പെടും. 'എ വുമണ്‍സ് സ്റ്റോറി'യില്‍ അവള് അമ്മയുടെ മരണത്തെക്കുറിച്ച് സംസാരിക്കുന്ന എര്‍നു 'ഐ റിമൈന്‍ ഇന്‍ ഡാര്‍ക്ക്നെസിലെത്തുമ്പോള്‍ തന്റെ ഓര്‍മകള്‍ അപൂര്‍ണമായിരുന്നുവെന്ന് കുറ്റസമ്മതം നടത്തുന്നു. അമ്മയുടെ ജീവിതത്തിലുണ്ടായ മാനസിക വിഭ്രാന്തികളും ഡിമെന്‍ഷ്യയുടെ കാലത്തുണ്ടായ അനുഭവങ്ങളും താന്‍ പൂര്‍ണമായി ലോകത്തോടു പറഞ്ഞില്ല എന്ന ഏറ്റുപറച്ചിലില്‍ തന്റെ ഓര്‍മകളെ അവിശ്വസിക്കുന്ന എര്‍നോയേയും നമുക്ക് കാണാം. തന്റെ എഴുത്തിനെക്കുറിച്ച് ഒരിക്കല്‍ എര്‍നോതന്നെ പറഞ്ഞത് ഇപ്രകാരമാണ്. 'ഞാന്‍ ഒരിക്കലും എന്റെ ഭാവനയിലേക്ക് സത്യത്തെ, അനുഭവങ്ങളെ, ഓര്‍മകളെ പകര്‍ത്തുകയല്ല ചെയ്തിട്ടുള്ളത്. മറിച്ച് സത്യങ്ങളിലേക്ക് ഭാവനയെ കലര്‍ത്തി സമ്പന്നമാക്കിയെടുക്കുകയാണു ചെയ്തിട്ടുള്ളത്' എന്നാണ്. </p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com7tag:blogger.com,1999:blog-713222389905800834.post-57653157625098819202022-09-13T19:50:00.003-07:002022-09-13T19:50:29.730-07:00ഴാങ് ലൂക് ഗൊദാർദ് <p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhby5LMivShEKAmCHUBd1VEtH5CpcdRYe8zBN8dfy_Yez6lQN8c5bwmeQXMHZNTzkaqjhtdw6WgMOcE0GgOnDyIEKBKXKTrrwgxkZsfgKg1dNe27GCAns8jEYitOPoh7HyYoPWMhGeO7Mm74ZE21s5isQJ8W8S491TpBlIWVE3P551HxaR1kTU-nyd8/s2566/godard.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="2566" data-original-width="1732" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhby5LMivShEKAmCHUBd1VEtH5CpcdRYe8zBN8dfy_Yez6lQN8c5bwmeQXMHZNTzkaqjhtdw6WgMOcE0GgOnDyIEKBKXKTrrwgxkZsfgKg1dNe27GCAns8jEYitOPoh7HyYoPWMhGeO7Mm74ZE21s5isQJ8W8S491TpBlIWVE3P551HxaR1kTU-nyd8/w432-h640/godard.jpg" width="432" /></a></div><br /> ഴാങ് ലൂക് ഗൊദാര്‍ദ് ഒരു ചലച്ചിത്ര ഇതിഹാസമാണ്. ഫ്രഞ്ച് സിനിമയുടെമാത്രമല്ല, ലോകസിനിമയുടെ തന്നെ ആചാര്യന്മാരില് ഒരാള്‍. അദ്ദേഹം നവതരംഗ സിനിമയുടെ വക്താവ് എന്ന നിലയിൽ അറിയപ്പെടുന്പോഴും തന്റെ സിനിമയിലെ രാഷ്ട്രീയത്തിലൂടെ നവതരംഗ സിനിമയുടെ വക്താവ് എന്നതിനപ്പുറം അദ്ദേഹം വളർന്നു. അടിമുടി രാഷ്ട്രീയവത്കരിക്കപ്പെട്ട വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. അതിനാൽത്തന്നെയാവണം അത്രമേൽ രാഷ്ട്രീയവത്കരിക്കപ്പെട്ട സിനിമകളും അദ്ദേഹത്തിൽനിന്നു പിറന്നതും. ആദ്യചിത്രത്തിലൂടെത്തന്നെ സിനിമയിൽ തന്റെ സ്ഥാനം രേഖപ്പെടുത്താൻ അദ്ദേഹത്തിനായി. എല്ലാ സിനിമയിലും പുതിയ പരീക്ഷണങ്ങൾക്കു മുതിർന്ന അദ്ദേഹത്തിന്റെ സിനിമകൾ വരുംതലമുറയ്ക്കും പാഠപുസ്തകമാണ്. <p></p><p><b><span style="color: red;">പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽനിന്ന് സിനിമയിലേക്ക്</span></b></p><p>1930ൽ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിലാണ് ഗൊദാര്‍ദിന്റെ ജനനം. സോര്‍ബോൺ യൂണിവേഴ്സിറ്റിയിലെ ബിരുദപഠനത്തിനു ശേഷമാണ് അദ്ദേഹം സിനിമയെക്കുറിച്ചു ചിന്തിക്കുന്നതും ചലച്ചിത്രകാരനാവുകയാണ് തന്റെ നിയോഗമെന്നു തിരിച്ചറിയുന്നതും. എന്നാൽ കുടുംബത്തിൽനിന്ന് അദ്ദേഹത്തിന് ഒരു പിന്തുണയും ലഭിച്ചില്ലെന്നു മാത്രമല്ല കടുത്ത എതിർപ്പും നേരിടേണ്ടിവന്നു. ചലച്ചിത്ര നിരൂപണങ്ങൾ എഴുതുന്നതിനായി അദ്ദേഹം ആരംഭിച്ച ഗസ്റ്റെ സിനിമ എന്ന മാസിക കുടുംബത്തിന്റെ എതിര്‍പ്പുകാരണം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ജീവിക്കാൻ വരുമാന മാർഗം തേടി അദ്ദേഹം ഫ്രാൻസിൽനിന്നു സ്വിറ്റ്സർലൻഡിലേക്കു പോയി. അവിടെ അദ്ദേഹം ഗ്രാൻഡെ ഡിക്സൻസ് എന്ന ഡാമിന്റെ പ്രോജക്ട് ഓഫീസറായി. അക്കാലത്തും അദ്ദേഹത്തിന്റെ മനസിൽ സിനിമയുണ്ടായിരുന്നു. എങ്ങനെയും സനിമ ചെയ്യുകയെന്ന ചിന്ത അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. അക്കാലത്ത് ഡാമുമായി ബന്ധപ്പെട്ട് ഓപറേഷൻ കോൺക്രീറ്റ് എന്ന പേരിൽ അദ്ദേഹം ഒരു ഡോക്യുമെന്ററി ചെയ്തു. </p><p>ചലച്ചിത്ര ഭ്രാന്ത് ഉച്ചസ്ഥായിലെത്തിയപ്പോൾ ജോലി ഉപേക്ഷിച്ചാണ് അദ്ദേഹം ചലച്ചിത്രകാരനാവാൻ തീരുമാനിച്ചത്. എന്നാൽ, കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ല. ജീവിതം പ്രതിസന്ധിയിലായപ്പോൾ ചെറിയ ജോലികള്‍ ചെയ്തു പിടിച്ചുനില്ക്കാന് ശ്രമിച്ചു. തുടര്‍ന്നാണ് ബ്രത്ലെസ് എന്ന സിനിമയുമായി അദ്ദേഹം അരങ്ങേറുന്നത്. </p><p><span style="color: red;">കാഴ്ചാനുഭവങ്ങളെ അട്ടിമറിച്ച കലാകാരൻ</span></p><p>എല്ലാത്തരത്തിലും ബ്രത്ലെസ് ചലച്ചിത്ര പ്രേക്ഷകരെ ഞെട്ടിച്ചു. നിയമത്തിന്റെ പിടിയിൽനിന്നു രക്ഷപ്പെട്ടോടുന്ന പ്രണയിനികളുടെ കഥയാണ് ഈ ചിത്രത്തിലൂടെ അദ്ദേഹം പറഞ്ഞത്. സാങ്കേതികമായി സിനിമ വളരെ മികവുറ്റതായിരുന്നു. ഈ സിനിമയിൽ അദ്ദേഹം പരീക്ഷിച്ച ജംപ് കട്ട്സ് അതുവരെയുണ്ടായിരുന്ന ചലച്ചിത്രകാഴ്ചയെ കീഴ്മേൽമറിച്ചുകൊണ്ട് പുതിയ കാഴ്ചാനുഭവം സമ്മാനിച്ചു. കൈയിൽവച്ചു ചിത്രീകരിക്കുന്ന കാമറ ഉപയോഗിച്ച് അദ്ദേഹം നടത്തിയ ചിത്രീകരണം ഫ്രഞ്ച് സിനിമ പ്രേമികൾക്ക് പുതിയ അനുഭവമാണു നൽകിയത്. </p><p> അരാജകവാദിയും കാർ മോഷ്ടാവുമായ മൈക്കേൽ പൊയ്ക്കാർഡാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തന്നെ പിന്തുടർന്ന പോലീസുകാരനെ അദ്ദേഹം വെടിവച്ചുകൊല്ലുന്നതോടെ അദ്ദേഹം കൊലപാതകിയാകുന്നു. പാരീസിൽ ഒളിവു ജീവിതം നയിക്കുന്ന അയാൾ തന്റെ പ്രണയിനിയായ പാട്രീഷ്യയോടൊപ്പം ഇറ്റലിയിലേക്കു രക്ഷപ്പെടാൻ ശ്രമിക്കുന്നു. പട്രീഷ്യയുടെ ആഗ്രഹം വലിയൊരു കഥാകാരിയാവണം എന്നതായിരുന്നു. എന്നാൽ പട്രീഷ്യ അദ്ദേഹത്തെ പോലീസിന് ഒറ്റിക്കൊടുക്കുന്നു. ഒടുവിൽ പോലീസിന്റെ വെടിയേറ്റ് അദ്ദേഹം മരിക്കുന്നു. സിനിമ അവിടെത്തീരുമെന്ന് കരുതിയ കാണികളെ അദ്ഭുതപ്പെടുത്തിക്കൊണ്ട് കഥ പിന്നെയും നീളുകയാണ്. മൈക്കേലിന്റെ ജീവിതം ഒരു കഥയായി പട്രീഷ്യ എഴുതുന്നിടത്താണ് ഈ ചിത്രം അവസാനിക്കുന്നത്. തനിക്ക് എഴുതാൻ ഒരു കഥയ്ക്കായാണോ പട്രീഷ്യ മൈക്കേലിന്റെ പ്രണയിനിയായെതെന്ന് കാഴ്ചക്കാരനെ സംശയത്തിന്റെ മുനയിൽ നിർത്തിയാണ് ചിത്രം അവസാനിക്കുന്നത്. </p><p>ഗോദാര്‍ദിന്റെ രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെ അദ്ദേഹം ഭരണകൂടവുമായി യുദ്ധത്തിനിറങ്ങുകയായിരുന്നു. ഫ്രഞ്ച് ഗവണ്മെന്റുമായുള്ള ചില രാഷ്ട്രീയ വിവാദങ്ങളെത്തുടര്‍ന്ന് (അൾജീരിയൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ചില രംഗങ്ങളിലെ വിയോജിപ്പുമൂലം) ഈ സിനിമ നിരോധിക്കുകയുണ്ടായി. പിന്നീട് വർഷങ്ങൾക്കു ശേഷമാണ് ഫ്രാൻസിൽ പ്രദർശനാനുമതി ലഭിച്ചത്. നടിയും വീട്ടമ്മയുമായ ഒരു സ്ത്രീ സാന്പത്തിക പ്രതിസന്ധികളിൽനിന്നു തന്റെ കുടുബത്തെ രക്ഷിക്കാൻ വേശ്യയായി മാറിയ കഥപറയുന്ന മൈ ലൈഫ് ടു ലിവ് എന്ന ചിത്രവും നവതരംഗ സിനിമകളുടെ പട്ടികയിൽ ഉന്നതസ്ഥാനം അലങ്കരിക്കുന്നു. </p><p><span style="color: red;">പരിപൂർണ ചലച്ചിത്രകാരനിലേക്ക്</span></p><p>രണ്ടാമത്തെ ചിത്രമായ ‘ലെ പെറ്റിറ്റ് സോള്ഡറ്റി’ലൂടെയാണ് അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന കരീനയുമായി പ്രണയത്തിലാവുന്നതും ഇരുവരും വിവാഹിതരാവുന്നതും. ചലച്ചിത്ര ആഖ്യാനത്തിൽ അദ്ദേഹം നടത്തിയ പരീക്ഷണങ്ങൾ പ്രത്യേകിച്ച് രാഷ്ട്രീയം പറയുന്നതിലെ കൗശലം പരിപൂര്‍ണ രാഷ്ട്രീയ ചലച്ചിത്രകാരനെന്ന വിശേഷണത്തിന് അദ്ദേഹത്തെ യോഗ്യനാക്കി. വര്‍ഷങ്ങള്‍ക്കു ശേഷം ‘സൂപ്പര്‍ ഇംപോസിഷനു’കള്‍കൊണ്ട് (ഒരു ഇമേജിന് മുകളില്‍ മറ്റൊരു ഇമേജ് വയ്ക്കുന്ന ഇഫക്ട്) അദ്ദേഹം വീണ്ടും ചലച്ചിത്രലോകത്തെ ഞെട്ടിച്ചു. 1967ൽ പുറത്തിറങ്ങിയ ലാ ഷിന്വാസ് എന്ന ഗൊദാര്‍ദ് ചിത്രത്തെ ലോകം വാഴ്ത്തുന്നത് ഏറ്റവും കൃത്യമായി രാഷ്ട്രീയം പറഞ്ഞ സിനിമ എന്നു വിശേഷിപ്പിച്ചു കൊണ്ടാണ്. ഫ്രാൻസിൽ നടന്ന വിദ്യാർഥി പ്രക്ഷോഭമായിരുന്നു ചിത്രത്തിന്റെ പ്രമേയം.</p><p><span style="color: red;">പരീക്ഷണമല്ല, ഭ്രാന്താണെന്ന് വിമർശനം</span></p><p>സിനിമയിലൂടെ ഉത്തരം നൽകാത്തതോ സമൂഹത്തിന് ഒരിക്കലും ഉത്തരം കണ്ടാത്താനാവാത്തതോ ആയ സംഭവങ്ങളെ സിനിമയിലൂടെ അവതരിപ്പിക്കുകയാണ് ഗോദാർദ് ചെയ്തത്. അതിനെ പരീക്ഷണങ്ങളെന്നല്ല മറിച്ച് ശുദ്ധ ഭ്രാന്ത് എന്നാണു വിളിക്കേണ്ടതെന്നുമാണ് അക്കാലത്ത് ഗൊദാര്‍ദിന്റെ വിമർശകർ വാദിച്ചത്. എന്നാൽ ഈ വിമർശനങ്ങളെ ഒരു വാക്കുകൊണ്ടുപോലും പരിഗണിക്കാതെ സിനിമയുടെ സർവമേഖലയിലും കാമറയിലും എഡിറ്റിംഗിലും എന്തിന് ഉള്ളടക്കത്തിലും ആരും നടത്താത്ത, സമാനതകളില്ലാത്ത പരീക്ഷണങ്ങള്‍ക്ക് അദ്ദേഹം മുതിർന്നു. പലതും ഭ്രാന്തായിരുന്നെന്ന് അദ്ദേഹംതന്നെ വിലയിരുത്തിയിരുന്നു. </p><p>1985ൽ പുറത്തിറങ്ങിയ ഹെയ്ൽ മേരിയെന്ന ചിത്രമാണ് അദ്ദേഹത്തിന്റെ പരീക്ഷണ ചിത്രങ്ങളിൽ ഏറ്റവും ശ്രദ്ധേയം. കന്യക ദിവ്യഗർഭം ധരിച്ച എല്ലവർക്കും പരിചിതമായ ബൈബിൾ കഥയുടെ പുതുക്കിയെഴുത്താണ് അദ്ദേഹം ഈ ചിത്രത്തിലൂടെ നടത്തിയത്. 1970 -80 കളിലെ ആധ്യാത്മിക ജീവിതത്തിന്റെ ഒരു ക്രോസ് സെക്ഷനായാണ് ഈ ചിത്രം നിരൂപകരാൽ വിശേഷിപ്പിക്കപ്പെട്ടത്. ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവുമധികം ജനപ്രീതി നേടിയ ചിത്രവും മറ്റൊന്നായിരുന്നില്ല. </p><p><span style="color: red;">ലഘുവായ കഥ, സങ്കീർണമായ സിനിമ</span></p><p>തന്റെ സിനിമയ്ക്കായി ഗൊദാര്‍ദ് തെരഞ്ഞെടുക്കുക ലഘുവായ കഥകളായിരിക്കും. എന്നാൽ, ആ കഥ പറയാൻ അദ്ദേഹം തെരഞ്ഞെടുക്കുന്ന ആഖ്യാനരീതികൾ അസാധാരണവും. അതിസങ്കീർണമായ കഥാസന്ദർഭങ്ങൾ കൊണ്ട് സന്പന്നമായിരിക്കും സിനിമ പുറത്തിറങ്ങുന്പോൾ ഉണ്ടാവുക. ലളിതമായി സൃഷ്ടിക്കപ്പെടേണ്ടതെന്ന് സാധാരണക്കാരൻ കരുതുന്ന കഥാപാത്രങ്ങളെ മനുഷ്യാവസ്ഥകളുടെ വിഭ്രമാത്മകമായ ചിന്തകൾ പേറുന്നവരായിട്ടാവും ഗൊദാർദ് അവതരിപ്പിക്കുക. </p><p><span style="color: red;">ബഹുമതികൾക്കു പിന്നാലെ പോകാത്ത പ്രതിഭ</span></p><p>ബഹുമതികളുടെ പിറകെ പോകേണ്ടവനല്ല കലാകാരൻ എന്നു കരുതുകയും അത് ജീവിതത്തിൽ പകർത്തുകയും ചെയ്ത വ്യക്തിത്വമാണ് ഗൊദാർദിന്റേത്. എന്നാൽ അദ്ദേഹത്തെ തേടി ബഹുമതികൾ നിരവധിയെത്തി. 1965ല്‍ ബെര്‍ലിന്‍ രാജ്യാന്തര ചലച്ചിത്രമേളയില്‍ പരമോന്നത പുരസ്കാരമായ ഗോള്‍ഡണ്‍ ബെയര്‍, 1983ല്‍ വെനീസ് ചലച്ചിത്രമേളയില്‍ ഗോള്‍ഡണ്‍ ലയണ്‍, 2010ല്‍ ആജീവനാന്ത സംഭാവനയ്ക്കുള്ള ഓണററി ഓസ്കര് പുരസ്കാരം എന്നിവ പുരസ്കാരങ്ങളിൽ ചിലതുമാത്രം. </p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com2tag:blogger.com,1999:blog-713222389905800834.post-20396076235053563012022-07-15T12:19:00.000-07:002022-07-15T12:19:29.886-07:00ആരവങ്ങളൊഴിഞ്ഞു; യാത്രാമൊഴി ബാക്കി<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9N2tToJBVJO7cjLrFA1XDLwdAKJSDKvov4nJ-fBHvMtdYzQZ8LNoScn5_V_iizKqWMsB3NYKrdhpzf4VRw7ohkiHXetTPoP7i0Tff67isfYTJPxEn38NMo8bvG1-fMKCIs24n0MvfaVLRGOlgtzI9CN5vnMSwuQUWCeQgR-GSbMI3c0foofkVVxW1/s3358/paper.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3358" data-original-width="2287" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj9N2tToJBVJO7cjLrFA1XDLwdAKJSDKvov4nJ-fBHvMtdYzQZ8LNoScn5_V_iizKqWMsB3NYKrdhpzf4VRw7ohkiHXetTPoP7i0Tff67isfYTJPxEn38NMo8bvG1-fMKCIs24n0MvfaVLRGOlgtzI9CN5vnMSwuQUWCeQgR-GSbMI3c0foofkVVxW1/w437-h640/paper.jpg" width="437" /></a></div><br /><p><br /></p><p>എണ്‍പതുകളില്‍ കൗമാരവും യൗവനവും കൊണ്ടാടിയ തലമുറയുടെ കള്‍ട്ട് സ്റ്റാര്‍ ആയിരുന്നു പ്രതാപ് പോത്തന്. മലയാള സിനിമയിലും സാഹിത്യത്തിലും ഭാവുകത്വ മാറ്റത്തിനു തുടക്കം കുറിച്ചത് എണ്‍പതുകളിലായിരുന്നു. മലയാള സിനിമയിലുണ്ടായ മാറ്റത്തിന്റെ പ്രതിനിധിയായാണ് പ്രതാപ് പോത്തന് സിനിമയില്‍ രംഗപ്രവേശം ചെയ്യുന്നത്. ഒരേസമയം അദ്ഭുതവും കൗതുകവും നിറഞ്ഞ നോട്ടത്തിലൂടെ കാഴ്ചക്കാരെ ഭ്രമിപ്പിക്കുകയും തൊട്ടടുത്ത നിമിഷം രൗദ്രമായ പുരുഷലൈംഗികതയുടെ പ്രതിരൂപമായി വിസ്മയിപ്പിക്കുകയും ചെയ്തു അദ്ദേഹം. മലയാളിയുടെ സഹജഭാവമായ പകല്‍മാന്യതയെയും കപടസദാചാര ബോധത്തെയും കുത്തിക്കീറിക്കളഞ്ഞ കഥാപാത്രങ്ങളായിരുന്നു പോത്തന്റേത്. തനിനാടന്‍ കഥാപാത്രങ്ങളെ ഏച്ചുകെട്ടലുകളില്ലാതെ അവതരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് അസാധാരണമായ കഴിവുണ്ടായിരുന്നു. ആരവത്തിലെ കൊക്കരക്കോ, തകരയിലെ തകര, ലോറിയിലെ ദാസപ്പന്, ഒന്നുമുതല്‍ പൂജ്യംവരെയിലെ ജോസുകുട്ടി, ചാമരത്തിലെ വിനോദ്... അനുപമമായ അഭിനയ ശൈലികൊണ്ട് പ്രതാപ് പോത്തന് അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ നിരവധി. പദ്മരാജനു സംഭവിച്ചതുപോലെ മരണം അദ്ദേഹത്തെയും ഉറക്കത്തില്‍ കൂട്ടിക്കൊണ്ടു പോയപ്പോള്‍ മലയാള സിനിമയ്ക്കു നഷ്ടമായത് പ്രതിഭയുടെ മിന്നലാട്ടംകൊണ്ട് മലയാളസിനിമാ ലോകത്തെ അമ്പരപ്പിച്ച അതുല്യ നടനെയാണ്.</p><p><b><u><span style="font-size: medium;">തീവ്രഭാവങ്ങളില്‍ നിറഞ്ഞാടിയ വിപ്ലവകാരി</span></u></b></p><p>പ്രണയത്തിന്റെ നനുത്ത ചൂടും രതിയുടെ പൊള്ളലും വിഷാദത്തിന്റെ മരവിപ്പും ഉന്മാദത്തിന്റെ തരിപ്പും യുവത്വത്തിന്റെ പ്രസരിപ്പും മലയാളികള്‍ അനുഭവിച്ചറിഞ്ഞത് പ്രതാപ് പോത്തന് നിറഞ്ഞാടിയ കഥാപാത്രങ്ങളുടെ തീവ്രഭാവങ്ങളിലൂടെയായിരുന്നു. യഥാര്‍ഥത്തില്‍ പ്രതാപ് പോത്തന് വിപ്ലവകാരിയായിരുന്നു. എഴുപതുകളുടെ അവസാനംവരെ മലയാളിയുടെ മനസില്‍ നിലനിന്നിരുന്ന കാല്പനികതയില് പൊതിഞ്ഞ സൗന്ദര്യസങ്കല്പത്തെ അപ്പാടെ തച്ചുതകര്‍ത്ത, പ്രണയ നായകന്റെ ശരീരഭാഷകളെ പൊളിച്ചെഴുതിയ ഒരു വിപ്ലവകാരി. വിവിധ ഭാവങ്ങള്‍ സ്ഫുരിക്കുന്ന വലിയ കണ്ണുകള്‍ക്കും സ്ത്രൈണതയുടെ ഛായകലര്‍ന്ന ചുണ്ടുകള്‍ക്കും ചിലപ്പോള്‍ പതിഞ്ഞും മറ്റുചിലപ്പോള്‍ രൗദ്രവുമായി മാറുന്ന ശബ്ദത്തിനും അലസമായി പാറിപ്പറന്ന ചുരുണ്ട മുടിയിഴകള്‍ക്കും ഇടയില്‍ അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങള്‍ നമ്മോടു സംസാരിക്കുന്നു. </p><p><b><u><span style="font-size: medium;">ത്രസിപ്പിച്ച തകര</span></u></b></p><p>പ്രതാപ് പോത്തന് എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണു തകര. 1979ല്‍ പദ്മരാജന് തിരക്കഥയെഴുതി ഭരതന് സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞ, മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണു പ്രതാപ് പോത്തന് ഈ ചിത്രത്തില്‍ എത്തിയത്. പ്രതാപ് പോത്തന് എന്ന നടന്റെ ചലച്ചിത്ര ജീവിതത്തില്‍ വഴിത്തിരിവായ ചിത്രമാണ് തകര. 1979 ല്‍ പദ്മരാജന് തിരക്കഥയെഴുതി ഭരതന് സംവിധാനം ചെയ്ത തകരയിലെ പോത്തന്റെ പ്രകടനം മലയാളിയുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞു. മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ളാസിക് ചിത്രങ്ങളുടെ പട്ടികയില്‍ തകരയ്ക്കു സ്ഥാനമുണ്ട്. മാനസിക വളര്‍ച്ചയില്ലാത്ത തകര എന്ന അനാഥനായാണ് പ്രതാപ് പോത്തന് ഈ ചിത്രത്തില്‍ എത്തിയത്. സുഭാഷിണി എന്ന പെണ്‍കുട്ടിയുമായി തകര പ്രണയത്തിലാവുന്നു. നെടുമുടി വേണു അവതരിപ്പിച്ച ചെല്ലപ്പനാശാരിയെന്ന കഥാപാത്രത്തിന്റെ പ്രേരണയാല്‍ തകര സുഭാഷിണിയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നു. ഈ വിവരമറിഞ്ഞ സുഭാഷിണിയുടെ അച്ഛന് തകരയെ മര്‍ദിച്ചു ബോധം കെടുത്തുകയും അതിനെത്തുടര്‍ന്ന് തകര നാടുവിട്ടു പോവുകയും ചെയ്യുന്നു. പിന്നീട് മനസിലൊളിപ്പിച്ച പകയുമായി തിരിച്ചെത്തുന്ന തകര സുഭാഷിണിയുടെ അച്ഛനെ കൊല്ലുന്നു. തന്റെ അച്ഛനെ കൊന്ന തകരയുടെ പ്രണയം സുഭാഷിണി നിരസിച്ചതോടെ ട്രെയിനിനു മുന്നില്‍ച്ചാടി തകര ആത്മഹത്യ ചെയ്യുന്നിടത്ത് ചിത്രം അവസാനിക്കുന്നു. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. ഒരേ സമയം മാനസിക വളര്‍ച്ചയില്ലാത്ത വ്യക്തിയുടെ നിഷകളങ്കതയും പെണ്‍ശരീരത്തോട് തോന്നുന്ന കാമവും ജ്വലിക്കുന്ന പകയും ശബ്ദത്തിലൂടെയും നോട്ടത്തിലൂടെയും ചിരിയിലൂടെയും അവതരിപ്പിക്കാന്‍ പ്രതാപ് പോത്തനായി. </p><p><b><u><span style="font-size: medium;">ചാമരത്തിലെ കാമുകന്</span></u></b></p><p>ചാമരത്തിലെ വിനോദ് എന്ന കഥാപാത്രം പ്രതാപ് പോത്തന്റെ അഭിനയമികവിന്റെ റേഞ്ച് വ്യക്തമാക്കി. ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള പ്രക്ഷുബ്ധമായ ബന്ധം കൈകാര്യം ചെയ്യുക വഴി ചാമരം മലയാള ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലായി. സെറീനാ വഹാബ് അവതരിപ്പിച്ച ഇന്ദു എന്ന അധ്യാപികയ്ക്കു തന്റെ വിദ്യാര്‍ഥിയായ വിനോദിനോടു തോന്നുന്ന പ്രണയവും അവരുടെ വിവാഹവും അതു സമൂഹത്തില്‍ സൃഷ്ടിക്കുന്ന പരിവര്‍ത്തനവുമാണ് ജോണ്‍പോളിന്റെ തിരക്കഥയില്‍ ഭരതന് സംവിധാനം ചെയ്ത ചാമരം എന്ന സിനിമ ചര്‍ച്ച ചെയ്തത്. അധ്യാപകരും വിദ്യാര്‍ഥികളും എല്ലാ മനുഷ്യസഹജമായ വികാരങ്ങള്‍ക്കും വിധേയരാണെന്നു പറഞ്ഞുവയ്ക്കുന്നതിലൂടെ ആദര്‍ശവത്കരിക്കപ്പെട്ട അധ്യാപക ജോലിയെ, ശ്ലീലത്തിന്റെ അതിര്‍വരന്പുകളെ ലംഘിക്കാതെ സര്‍ഗാത്മകമായി തകര്‍ത്തുകളയാന്‍ ഇന്ദു-വിനോദ് ബന്ധത്തിലൂടെ സംവിധായകനായി. ഈ ചിത്രത്തിലെ വിനോദ് എന്ന കഥാപാത്രത്തെ വളരെ കൈയൊതുക്കത്തോടെ അവതരിപ്പിച്ച പ്രതാപ് പോത്തന് നാടന്‍ കഥാപാത്രങ്ങള്‍ മാത്രമല്ല നാഗരിക ജീവിതം പിന്‍പറ്റുന്ന കഥാപാത്രവും തനിക്കു വഴങ്ങുമെന്നു തെളിയിച്ചു. യൗവനയുക്തനായ യുവാവിന്റെ കുറുന്പും പ്രണയവും നിറഞ്ഞ കാമുകവേഷത്തില്‍ പ്രതാപ് പോത്തന് അക്ഷരാര്‍ഥത്തില്‍ മലയാളികളെ ഞെട്ടിച്ചു. </p><p><b><u><span style="font-size: medium;">ബിസിനസ് കുടുംബത്തില്‍ നിന്നൊരു കലാകാരന്</span></u></b></p><p>1952ല്‍ തിരുവനന്തപുരത്തെ മികച്ച ബിസിനസ് കുടുംബത്തില്‍ ജനിച്ച പ്രതാപ് പോത്തന് ചെറിയപ്രയത്തില്‍തന്നെ ചിത്രകലയില്‍ താത്പര്യം കാണിച്ചിരുന്നു. ഇത് തിരിച്ചറിഞ്ഞ കുടുംബം അദ്ദേഹത്തെ ഊട്ടിയിലെ പ്രശസ്തമായ ബോര്‍ഡിംഗ് സ്കൂളായ ലോറന്‍സ് സ്കൂളില്‍ ചേര്‍ത്തു. അവിടെ അദ്ദേഹം ചിത്രകലയിലും പരിശീലനം നേടി. 1968ല്‍ സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉപരിപഠനത്തിനായി മദ്രാസ് ക്രിസ്ത്യന്‍ കോളജില്‍ ചേര്‍ന്നു. കോളജില്‍ നാടകങ്ങളില്‍ അഭിനയിക്കാന്‍ സുഹൃത്തുക്കള്‍ അദ്ദേഹത്തെ സഹായിച്ചു. ചിത്രകലയില്‍ നിന്ന് അഭിനയത്തിലേക്ക് അദ്ദേഹത്തിന്റെ താല്പര്യം തിരിഞ്ഞത് അക്കാലത്താണ്. പഠന ശേഷം മുംബൈയിലെ പരസ്യ ഏജന്‍സിയില്‍ കോപ്പിറൈറ്ററായി ജോലി ആരംഭിച്ചു പിന്നീട് ഒരു വര്‍ഷത്തിനുശേഷം, സിസ്റ്റാസ് പരസ്യ ഏജന്‍സിയില്‍ ചേര്‍ന്നു. അവിടെനിന്ന് ഹിന്ദുസ്ഥാന്‍ തോംസണിലും ജോലി ചെയ്തു.</p><p><b style="font-size: large;"><u>വെള്ളിവെളിച്ചത്തിലേക്ക്</u></b></p><p>1978ല്‍ സംവിധായകന് ഭരതന് ബര്‍ണാഡ് ഷായുടെ 'ആന്‍ഡ്രോക്കിള്‍സ് ആന്‍ഡ് ദ ലയണ്‍' എന്ന നാടകത്തിലെ പോത്തന്റെ പ്രകടനം കണ്ടതോടെയാണു പ്രതാപ് പോത്തന് ചലച്ചിത്രകാരനായത് എന്നു പറയാം. തന്റെ അടുത്ത ചിത്രമായ 'ആരവ'ത്തില്‍ അഭിനയിക്കാന്‍ ഭരതന് പ്രതാപിനെ ക്ഷണിച്ചു. പ്രതാപ് പോത്തന് എന്ന പ്രതിഭാശാലിയായ നടന്റെ ജനനമായിരുന്നു അത്. </p><p><b><u><span style="font-size: medium;">തമിഴിലും കൈയൊപ്പു ചാര്‍ത്തി</span></u></b></p><p>മലയാളത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് പ്രതാപ് പോത്തന് എന്ന നടന് തമിഴകത്തും വെന്നിക്കൊടി പാറിച്ചു. നെഞ്ചത്തെ കിള്ളാതെ, പന്നീര് പുഷ്പങ്ങള്‍, മൂടുപണി, വരുമയിന്‍ നിറം ശിവപ്പ് തുടങ്ങിയ ചിത്രങ്ങള്‍ തമിഴിലും പോത്തനെ പ്രശസ്തനാക്കി. മലയാളത്തേക്കാള്‍ അദ്ദേഹത്തിന് കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചത് തമിഴിലാണ്. കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത 'വരുമയിന്‍ നിറം ശിവപ്പ്' എന്ന ചിത്രത്തിലായിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ വേഷം.</p><p><u><b><span style="font-size: medium;">സംവിധായകന്റെ മേലങ്കിയിലും </span></b></u></p><p>നടനെന്ന ലേബലില്‍ നിന്ന് അദ്ദേഹം സംവിധായകന്റെ മേലങ്കിയും അണിഞ്ഞു. അവിടെയും അദ്ദേഹം പരന്പരാഗത ചലച്ചിത്ര സങ്കല്പ്പങ്ങളില്നിന്നു മാറിനടന്നു. സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആദ്യ ചിത്രം തമിഴിലായിരുന്നു. 'മീണ്ടും ഒരു കാതല്‍ കഥൈ'. മാനസിക അസ്വാസ്ഥ്യമുള്ള ദമ്പതികളുടെ കഥപറഞ്ഞ ആ ചിത്രം ആവര്‍ഷത്തെ മികച്ച നവാഗത സംവിധായകനുള്ള ദേശീയ പുരസ്കരവും നേടി. കമലഹാസനൊപ്പം ഒന്നിച്ച 'വെട്രിവിഴ' കമലഹാസന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായി. മൂന്നു മലയാള ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. എംടി യുടെ രചനയിലൊരുക്കിയ, ഒരു യാചകന്റെ ജീവിതം അഭ്രപാളികളില്‍ വരച്ചിട്ട 'ഋതുഭേദം', കൗമാരപ്രണയത്തിന്റെ തീക്ഷണഭാവങ്ങള്‍ അനുഭവിപ്പിച്ച, പ്രണയ തരംഗംതന്നെ സൃഷ്ടിച്ച 'ഡെയ്സി', വെറുപ്പും പ്രതികാരവും മനസില്‍ സൂക്ഷിച്ച് അജ്ഞാതനായ അച്ഛനെ തേടി അലയുന്ന മകന്റെ കഥപറഞ്ഞ 'ഒരു യാത്രാ മൊഴി' എന്നിവയാണ് അദ്ദേഹം മലയാളത്തിനു സമ്മാനിച്ചത്. </p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-3694337896171364622022-06-11T05:39:00.000-07:002022-06-11T05:39:38.657-07:00ഭരണചക്രം തിരിക്കുന്ന മസൂറി<p> </p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlCnD97hRkA0EaVNW6_KidDb1QQ1bnwUCm6eLUCdrrOsTT-vhDQ-1HNALByN2EImOpAHwGNW41sIuU05hVBeL7eSCc-rqPp_4yldgFshkYPJs_Qrw75fQRmKiFmOH4VNE5yk-u6rkzi-5AtRh293eYrQkCGKM7fe7cEAqqhft0zpSN4iFMVy9-u4ZF/s1152/7.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="864" data-original-width="1152" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlCnD97hRkA0EaVNW6_KidDb1QQ1bnwUCm6eLUCdrrOsTT-vhDQ-1HNALByN2EImOpAHwGNW41sIuU05hVBeL7eSCc-rqPp_4yldgFshkYPJs_Qrw75fQRmKiFmOH4VNE5yk-u6rkzi-5AtRh293eYrQkCGKM7fe7cEAqqhft0zpSN4iFMVy9-u4ZF/w640-h480/7.jpg" width="640" /></a></td></tr></tbody></table><p></p> <span style="color: #800180;"> <span style="font-size: medium;">ഗ്യാന്‍ശില - ക്ലാസ് റൂമുകള്‍</span></span><br /><br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td class="tr-caption" style="text-align: center;"></td></tr></tbody></table><p>താങ്കള്‍ സിവില്‍ സര്‍വീസിനു പഠിക്കുവാണോ എന്നത് അര്‍ഥമുള്ള ചോദ്യമാണ്. സര്‍വീസ് തീരുന്നതുവരെ തുടരുന്നതാണ് ഇന്ത്യയില്‍ സിവില്‍ സര്‍വീസുകാരുടെ പഠനവും പരിശീലനവും. </p><p>യൂണിയന് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തുന്ന ഏറ്റവും ഉന്നതമായ പരീക്ഷയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ദേശീയതലത്തില്‍ പത്തു ലക്ഷത്തോളം പേര് അപേക്ഷിക്കുകയും നാലര ലക്ഷം പേര് പ്രിലിമിനറി എഴുതുകയും ചെയ്യുന്ന പരീക്ഷ. ഒന്നാം ഘട്ടം കടക്കുന്നവര്‍ക്കു മെയിന്‍ പരീക്ഷ എഴുതാം. ഇതിലെ മിടുക്കരെ ഇന്റര്‍വ്യൂവിന് ക്ഷണിക്കും. ഈ കടമ്പകള്‍ കടന്ന് മുന്നിലെത്തുന്ന എണ്ണൂറോളം പേരെയാണ് സിവില്‍ സര്‍വീസിലേക്ക് തെരെഞ്ഞെടുക്കുക. ഐഎഎസ്, ഐഎഫ്എസ്, ഐപിഎസ്, ഐആര്‍എസ് എന്നിവയിലൊന്നു നേടുക ഏറെ യുവതീയുവാക്കളുടെയും സ്വപ്നമാണ്. പദവിയിലും പെരുമയിലും രാജ്യത്തെ നയിക്കാനും പ്രതിസന്ധികളെ തരണം ചെയ്യാനും ചുമതലപ്പെട്ട ഉന്നത ഉദ്യോഗസ്ഥനിര. സിവില്‍ സര്‍വീസിലെത്തുന്നവരെ ജനങ്ങളുടെ സിവില്‍ സെര്‍വന്റുമാരായി മാറ്റുക സമഗ്രമായ പരിശീലനത്തിലൂടെയാണ്. കോടിക്കണക്കിനു രൂപ ചെലവഴിച്ചാണു പരിശീലനം. ഇത്തരത്തില്‍ സിവില്‍ സര്‍വീസുകാരെ ചുമതലകളില്‍ പ്രാപ്തരാക്കുന്ന പരിശീലന സ്ഥാപനമാണ് ഉത്തരാഖണ്ഡിലെ ഡെറാഡൂണിനു സമീപം മസൂറിയിലുള്ള ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന് (എല്‍ബിഎസ്എന്‍എഎ). </p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlyCMIkI_kHPXULvLfiu91EfFDO2mWpG2YiCyMjRjL-vaOtKWOItaaLocWSgxnn3YdzefW4AS-vM8Ltc2gR3HVj0dzEj50ZkLaNRGgYBLM5rDNaCSd1PrZ0SsAho-8sW1eA1nCaCgHb_i3DfwcpuBuCjJb55Q4Yh61SqBcUZfNcz2klkSjEbjbOAHl/s1152/8.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="864" data-original-width="1152" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlyCMIkI_kHPXULvLfiu91EfFDO2mWpG2YiCyMjRjL-vaOtKWOItaaLocWSgxnn3YdzefW4AS-vM8Ltc2gR3HVj0dzEj50ZkLaNRGgYBLM5rDNaCSd1PrZ0SsAho-8sW1eA1nCaCgHb_i3DfwcpuBuCjJb55Q4Yh61SqBcUZfNcz2klkSjEbjbOAHl/w640-h480/8.jpg" width="640" /></a></td></tr><tr><td class="tr-caption" style="text-align: center;"><span style="color: #800180; font-size: medium;">ഡയറക്ടേഴ്സ് ബില്‍ഡിംഗ്</span></td></tr></tbody></table><p><span style="font-size: large;"> <b>അക്കാഡമിയുടെ തുടക്കം</b></span></p><p>1958 ല്‍ ആഭ്യന്തരമന്ത്രിയായിരുന്ന പണ്ഡിറ്റ് ഗോവിന്ദ് ബല്ലഭ് പന്താണു സിവില്‍ സര്‍വീസ് പരിശീലനം നല്കാന് ലോകോത്തര സ്ഥാപനം എന്ന ആശയം മുന്നോട്ടുവച്ചത്. ഡല്‍ഹി ഐഎഎസ് ട്രെയിനിംഗ് സ്കൂളും സിംല ഐഎഎസ് സ്റ്റാഫ് കോളജും സംയോജിപ്പിച്ച് മസൂറിയില്‍ നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന് രൂപീകരിക്കാന്‍ തീരുമാനിച്ചു. പല കാരണങ്ങളാല്‍ വൈകി 1972 ലാണ് മസൂറിയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാദമി ഓഫ് അഡ്മിനിസ്ട്രേഷന് യാഥാര്‍ഥ്യമായത്. 1973 ജൂലൈയില്‍ ലാല്‍ ബഹാദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാഡമി ഓഫ് അഡ്മിനിസ്ട്രേഷന് എന്നായി പേര്. </p><p> എല്‍ബിഎസ്എന്‍എഎയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസുകാര്‍ക്കു മാത്രമല്ല ബംഗ്ലാദേശ്, ഭൂട്ടാന്, മാലദ്വീപ്, മ്യാന്മര് എന്നിവിടങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്കും പരിശീലനം നല്കുന്നുവെന്നത് അധികമാര്‍ക്കും അറിവില്ലാത്ത വസ്തുതയാവാം. അയല്‍രാജ്യങ്ങളിലെ സിവില്‍ സര്‍വീസുകാര്‍ക്ക് ഫൗണ്ടേഷന് കോഴ്സ് പരിശീലനമാണു മസൂറിയില്‍ നല്‍കുന്നത്.</p><p>സിവില്‍ സര്‍വീസ് പരീക്ഷാ വിജയികള്‍ക്കു വിവിധ ഘട്ടങ്ങളായാണു പരിശീലനം. നാലു മാസം വരെ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ട പരിശീലനം എല്ലാവരും നിര്‍ബന്ധമായി പൂര്‍ത്തിയാക്കണം. വിവിധ മേഖലകളിലെ പ്രഗത്ഭ വ്യക്തികളാണു പരിശീലകര്‍. ഇക്കാലത്തും പിന്നീടും വിവിധ പരീക്ഷകളെ ഉദ്യോഗാര്‍ഥികള്‍ നേരിടേണ്ടതുണ്ട്. ഇതില്‍ ലഭിക്കുന്ന സ്കോര്‍ ഒരോ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെയും പില്ക്കാല സര്‍വീസില്‍ സര്‍ക്കാര്‍ പരിഗണിക്കും. രാവിലെ ആറിന് ആരംഭിക്കുന്ന കായിക പരിശീലനമാണ് ആദ്യ ഘട്ടം. </p><p> മസൂറി പോലൊരു ഹില്‍ സ്റ്റേഷനില്‍ കൊടുംതണുപ്പുള്ള പ്രഭാതത്തില്‍ രാവിലെ ആറിന് പതിവായി എഴുന്നേല്‍ക്കുകയെന്നത് അല്പം കഠിനമാണ്. ഹാജര്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തിയാല്‍ ശിക്ഷയ്ക്കു വിധേയരാകേണ്ടിവരും. ചില ദിവസങ്ങളില്‍ മൈതാനത്ത് ഓട്ടവും ചാട്ടവുമായിരിക്കും. അതല്ലെങ്കില്‍ രണ്ടു മുന്നു കിലോമീറ്റര്‍ മലമ്പ്രദേശത്തുകൂടി നടത്തം. 8.45ന് കായിക പരിശീലനം പൂര്‍ത്തിയാക്കി വൈകാതെ കുളിച്ചൊരുങ്ങി മെസ് ഹാളിലെത്തണം. പറയുമ്പോള്‍ നിസാരമെന്നു തോന്നാം. ഹോസ്റ്റലുകള്‍ താഴ്വരകളിലാണെങ്കില്‍ ക്ലാസ് മുറികളും മെസ് ഹാളും കുന്നിന് മുകളിലാണ്. </p><p> തുടര്‍ച്ചയായ ഓട്ടവും നടത്തവും നല്ല വ്യായാമമാണ്. കായിക ക്ഷമത മാത്രമല്ല സമയ നിഷ്ഠ പാലിക്കുന്നതിനുള്ള പരിശീലനവും ഇതില്‍പ്പെടും. മെസ് ഹാളില്‍ കത്തിയും ഫോര്‍ക്കും കൊണ്ടുവേണം കഴിക്കാന്‍. 9.15 ന് മണി മുഴങ്ങിയാല്‍ ആ നിമിഷം മെസ് അടയ്ക്കും. കൃത്യം 9.20 ന് ക്ലാസിലെത്തണം. ക്ലാസില്‍ താമസിച്ച് വരുന്നവരേയും വരാത്തവരേയും നിരീക്ഷിക്കാന്‍ ചുമതലക്കാരുണ്ട്. </p><p> തിങ്കള്‍ മുതല്‍ ശനിവരെ കൃത്യമായ ടൈം ടേബിളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസുകള്‍. വൈകുന്നേരം കലാ സാംസ്കാരിക പരിപാടികള്‍. ഞായറാഴ്ച വിശ്രമിക്കാമെന്നു കരുതേണ്ട. അന്നാണു ട്രെക്കിംഗ് ഡേ. അതായത് ഇരുപതും മുപ്പതും കിലോമീറ്റര്‍ മസൂറിയിലെ കുന്നുകളും താഴ്വരകളും താണ്ടിയുള്ള നടത്തം. </p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhArbrSCzvb2zrWgsCM-kDvpkiBRbk5eus-Qt83yZ2IUaXlM4JZ7Q5ueMK7RjPKdbCFOxK6izajcaQ4yEMP42_up60grSiHEBUa-PTN7DSkz70BHRgXDg4W64uJ8MlnVJy5aqi-1vgBf3hnl9FvNo1XxxumqEYWTn2X93ECmumWfUMezFkCdTR8uOye/s1152/6.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="864" data-original-width="1152" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhArbrSCzvb2zrWgsCM-kDvpkiBRbk5eus-Qt83yZ2IUaXlM4JZ7Q5ueMK7RjPKdbCFOxK6izajcaQ4yEMP42_up60grSiHEBUa-PTN7DSkz70BHRgXDg4W64uJ8MlnVJy5aqi-1vgBf3hnl9FvNo1XxxumqEYWTn2X93ECmumWfUMezFkCdTR8uOye/w640-h480/6.jpg" width="640" /></a></td></tr><tr><td class="tr-caption" style="text-align: center;"><blockquote style="border: none; margin: 0px 0px 0px 40px; padding: 0px;"><blockquote style="border: none; margin: 0px 0px 0px 40px; padding: 0px;"><span style="color: #800180; font-size: medium;">കാളിന്ദി ഗസ്റ്റ് ഹൗസ്</span></blockquote><div><br /></div></blockquote></td><td class="tr-caption"><blockquote style="border: none; margin: 0px 0px 0px 40px; padding: 0px;"><br /></blockquote></td></tr></tbody></table><p><span style="font-size: large;"><b>ഹിമാലയന്‍ ട്രെക്കിംഗ്</b></span></p><p>പത്തു ദിവസം നീളുന്ന ഹിമാലയയാത്ര ഏവര്‍ക്കും അനുഭവങ്ങളുടേതായിരിക്കും. ഹിമാലയ യാത്രയെന്നു കേള്‍ക്കുമ്പോള്‍ തീര്‍ഥാടനമോ വിനോദയാത്രയോ ആണെന്നു കരുതരുത്. സംഗതി ലേശം പ്രയാസമുള്ള കാര്യമാണ്. ദിവസവും 25 ലധികം കിലോമീറ്റര്‍ താണ്ടിയുള്ള ട്രെക്കിംഗ്. കോച്ചിവിറയ്ക്കുന്ന തണുപ്പില്‍ വിവിധ ഗ്രൂപ്പുകളായി ടെന്റുകെട്ടിയുള്ള താമസം. കാര്‍ക്കശ്യതയും ഉത്തരവാദിത്വവുമുള്ള ജോലിയില്‍ കൈക്കരുത്തും മനക്കരുത്തും ഒരുപോലെ പ്രധാനമാണല്ലോ. ഏതു പ്രതിബന്ധത്തെയും തരണം ചെയ്യാനുള്ള ആത്മവിശ്വാസം വളര്‍ത്തുകയെന്നത് ഹിമാലയം ട്രെക്കിംഗിനു പിന്നിലെ ലക്ഷ്യമാണ്. നൃത്തം, സംഗീതം, പ്രസംഗം, ഡിബേറ്റ്, വാദ്യോപകരണങ്ങള്‍, അഭിനയം തുടങ്ങി നിരവധി മത്സരങ്ങളും അവതരണങ്ങളും പരിശീലനത്തിന്റെ ഭാഗമാണ്. </p> <br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrLFNDOnjtnSngJ-FhTL2vD-PZLtE4dTo0RUv5QyyxJib3ehdSjApOxdZWwPZwhgnRLc8cQZML4tiT_CDfgYEC2_4BZYTPDIr2xM1Ax8NsWQEkS9rF2OJyEkV6Wq1FsKcz4cAY-WzfzqujSRPyV00gyXlblHO6CZMRosrTQ3ECid_9Z9jwkasPpuoI/s1152/5.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="864" data-original-width="1152" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrLFNDOnjtnSngJ-FhTL2vD-PZLtE4dTo0RUv5QyyxJib3ehdSjApOxdZWwPZwhgnRLc8cQZML4tiT_CDfgYEC2_4BZYTPDIr2xM1Ax8NsWQEkS9rF2OJyEkV6Wq1FsKcz4cAY-WzfzqujSRPyV00gyXlblHO6CZMRosrTQ3ECid_9Z9jwkasPpuoI/w640-h480/5.jpg" width="640" /></a><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"></td><td><br /></td></tr><tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><span style="color: #800180; font-size: medium;">കാമ്പസിലെ വിശ്രമ സ്ഥലം</span><br /><br /></td></tr></tbody></table><p><span style="font-size: large;"><b>ഗ്രാമ സന്ദര്‍ശനം</b></span></p><p>പ്രദേശങ്ങളെയും ജീവിതത്തെയും അടുത്തറിയാന്‍ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമങ്ങളിലേക്ക് ഗ്രൂപ്പുകളായി ആഴ്ചകള്‍ നീളുന്ന യാത്രയും ഇതില്‍പ്പെടും. എത്ര ദൂരം പോകണമെങ്കിലും ട്രെയിനിലോ ബസിലോ മാത്രമേ യാത്ര പാടുള്ളു. വികസനം തെല്ലുമില്ലാത്ത ഉള്‍ഗ്രാമങ്ങളിലേക്കായിരിക്കും യാത്ര, താമസവും. കാഴ്ചകള്‍ ആസ്വദിച്ചാല്‍ പോരാ നീരീക്ഷിച്ചും പഠിച്ചും റിപ്പോര്‍ട്ടുകള്‍ തയാറാക്കി അവതരിപ്പിക്കുകയും വേണം. ഈ റിപ്പോര്‍ട്ടുകള്‍ ഓരോരുത്തരുടെ പ്രാപ്തി അളക്കുന്നതില്‍ പ്രധാനമാണ്.</p><p> പരിശീലനകാലത്തു മസൂറി അക്കാഡമിയിലെ ഏറ്റവും വര്‍ണശബളമായ ചടങ്ങുകളിലൊന്നാണ് ഇന്ത്യ ഡേ സെലിബ്രേഷന്. ഒരോരുത്തരും മാതൃസംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന ദിവസം. അതതു സംസ്ഥാനങ്ങളുടെ തനിമ വിളിച്ചോതുന്ന റാലിയോടെയാണു സെലിബ്രേഷന് ആരംഭിക്കുന്നത്. ഉച്ചഭക്ഷണം ആ സംസ്ഥാനത്തെ തനതു വിഭവങ്ങളാല്‍ സമൃദ്ധമായിരിക്കും. വൈകുന്നേരം സംസ്ഥാനത്തെ പ്രതിനിധാനം ചെയ്യുന്ന ആര്‍ട്ട് ആന്‍ഡ് കള്‍ച്ചറല്‍ ഷോയുണ്ടാകും. ഒറ്റ വാക്കില്‍ മികച്ചൊരു കലാവിരുന്ന്. </p><p> ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമിയുടെ ഔദ്യോഗിക ഗാനത്തിന്റെ രചയിതാവ് ബംഗാളി സംഗീത സംവിധായകന് അതുല്‍ പ്രസാദ് സെന്നാ (1871-1934) ണ്. 1973 മേയ് 11 മുതല്‍ 1977 ഏപ്രില്‍ 11 വരെ രാജേശ്വര് പ്രസാദ് അക്കാഡമിയുടെ ഡയറക്ടറായിരിക്കെയാണു സിവില്‍ സര്‍വീസുകാരുടെ ഔദ്യോഗിക ഗാനമായത്. ചില വരികള്‍ ഹിന്ദി, തമിഴ്, മറാത്തി ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്തു ഗാനം പരിഷ്കരിച്ചു. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കു നിരന്തരമായ പ്രചോദനമാണ് ഈ ഗാനം.</p><div style="text-align: center;"><br /><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6E3dXLF0rh0m4eK-kwF41_9ptdQyqhay2W8WostyA1bzsfpS2HfW1BweQDb_Jn6Rqhj9eIWBd2qdVrUJ7t85bOAadkHg-VaaGqKFR0zLMqABQSf-wvn1Pj-dxYtDVgNPGxsyB5to6TBhPmK4cTVzLTJtEh6MjqOtRiXF8cB18QXPLHrSACimyt3AX/s1280/9.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="640" data-original-width="1280" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6E3dXLF0rh0m4eK-kwF41_9ptdQyqhay2W8WostyA1bzsfpS2HfW1BweQDb_Jn6Rqhj9eIWBd2qdVrUJ7t85bOAadkHg-VaaGqKFR0zLMqABQSf-wvn1Pj-dxYtDVgNPGxsyB5to6TBhPmK4cTVzLTJtEh6MjqOtRiXF8cB18QXPLHrSACimyt3AX/w640-h320/9.jpg" width="640" /></a><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"></td><td><br /></td></tr><tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><br /> <span style="color: #800180; font-size: medium;"> ഹോസ്റ്റല്‍ സില്‍വര്‍ വുഡ്- ഒരു മഞ്ഞുകാല ദൃശ്യം</span><br /></td><td class="tr-caption"><br /><br /></td></tr></tbody></table></div><p><b><span style="font-size: large;">ഡ്രസ്കോഡ് നിര്‍ബന്ധം</span></b></p><p>മസൂറി കാമ്പസില്‍ ഔപചാരിക വസ്ത്രമേ ധരിക്കാനാകൂ. ബാത്ത് റൂം സ്ലിപ്പറോ സാദാ ചെരിപ്പോ ധരിച്ച് സ്വകാര്യ മുറിയുടെ പുറത്തേക്കിറങ്ങാന്‍ പാടില്ല. വീഴ്ച വരുത്തിയാല്‍ പിഴയടയ്ക്കേണ്ടി വരും. പുരുഷന്മാര്ക്കു വേനല്‍ക്കാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും പാന്റും ധരിക്കാം. ശൈത്യകാലത്ത് ഫുള്‍ സ്ലീവ് ഷര്‍ട്ടും ജാക്കറ്റും പാന്റും ടൈയും. ലെതര്‍ ഷൂസ് നിര്‍ബന്ധം. വനിതകള്‍ക്ക് സാരി, സാല്‍വാര്‍-കമീസ്, ചുരിദാര്‍കുര്‍ത്ത എന്നിവയോ പാശ്ചാത്യ ബിസിനസ് സ്യൂട്ടുകളോ ധരിക്കാം. മെസിലും ഡ്രസ് കോഡ് പാലിക്കണം.</p><p> മസൂറി ലാല്‍ ബഹാദൂര്‍ ശാസ്ത്രി അക്കാഡമി തന്ത്രപ്രധാന സുരക്ഷാ മേഖലയായതിനാല്‍ സുരക്ഷാ ചുമതല ഐടിബിപിബിഎസ്എഫ് സൈനികര്‍ക്കാണ്. സാധാരണക്കാര്‍ക്കും സഞ്ചാരികള്‍ക്കും പ്രവേശനമില്ല. ക്ലാസുകളെടുക്കാന്‍ വരുന്നവര്‍ക്കും സിവില്‍ സര്‍വീസുകാരുടെ കുടുംബാംഗങ്ങള്‍ക്കും മാത്രമാണ് കടുത്ത നിയന്ത്രണങ്ങളോടെ കാമ്പസില്‍ പ്രവേശനം. </p> <table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnHj9pAUt0lufxyhpgkHpRlUWaM0cqKL7pvikMNBOURdBSCbftgIqqHm6LkXA_tbl0VXgr_ZR79wSsGQd50CdYKgB4iJraCvxboUYQQk9AvjzMVlRWTfT1in4PmaZG88XoitaYdX3qazKq9ACXLQ_fwF7v7ptShSijGAohHRX8E4XWFI021I9JVoN3/s1280/13.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="960" data-original-width="1280" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnHj9pAUt0lufxyhpgkHpRlUWaM0cqKL7pvikMNBOURdBSCbftgIqqHm6LkXA_tbl0VXgr_ZR79wSsGQd50CdYKgB4iJraCvxboUYQQk9AvjzMVlRWTfT1in4PmaZG88XoitaYdX3qazKq9ACXLQ_fwF7v7ptShSijGAohHRX8E4XWFI021I9JVoN3/w640-h480/13.jpg" width="640" /></a></td></tr><tr><td class="tr-caption" style="text-align: center;"></td><td class="tr-caption"><br /><br /></td></tr></tbody></table><p style="text-align: center;"><span style="color: #800180; font-size: medium;">കാമ്പസിലെ വിശ്രമ സ്ഥലം- മഞ്ഞുകാല ദൃശ്യം</span></p><div><br /></div><p><span style="font-size: large;"><b>പരിശീലന ശേഷം</b></span></p><p>ഫൗണ്ടേഷന് കോഴ്സ് പൂര്‍ത്തിയാക്കിയ ശേഷം ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്) ഉദ്യോഗസ്ഥര്‍ മസൂറി അക്കാഡമിയില്‍ തന്നെ പ്രഫഷണല്‍ പരിശീലനം തുടരും. മറ്റു സര്‍വീസുകളിലേക്കുള്ളവര്‍ പ്രഫഷണല്‍ പരിശീലനത്തിന് അനുയോജ്യ സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള നിശ്ചിത സ്ഥാപനങ്ങളിലേക്കു പോകും. ഇന്ത്യന്‍ ഫോറിന് സര്‍വീസുകാര്‍ (ഐഎഫ്എസ്) ന്യൂഡല്‍ഹിയിലെ സുഷമ സ്വരാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് സര്‍വീസിലും ഇന്ത്യന്‍ പോലീസ് സര്‍വീസുകാര്‍ (ഐപിഎസ്) ഹൈദരാബാദിലെ സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ നാഷണല്‍ പോലീസ് അക്കാഡമിയിലും ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസുകാര്‍(ഐഎഫ്എസ്) ഡെറാഡൂണിലെ ഇന്ദിരാഗാന്ധി നാഷണല്‍ ഫോറസ്റ്റ് അക്കാഡമിയിലും ഇന്ത്യന്‍ റവന്യൂ സര്‍വീസുകാര്‍ (ഐആര്‍എസ്) ഫരീദാബാദിലെ നാഷണല്‍ അക്കാഡമി ഓഫ് കസ്റ്റംസ് ഇന്‍ഡയറക്റ്റ് ടാക്സസ് ആന്‍ഡ് നാര്‍ക്കോട്ടിക്സിലുമാണ് തുടര്‍പരിശീലനം നടത്തുക. സര്‍വീസിലിരിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ക്ക് റിഫ്രഷര്‍ കോഴ്സുകളും എല്‍ബിഎസ്എന്‍എഎയില്‍ നടക്കാറുണ്ട്. </p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmsVS-r2-l5_ibuTIlxjsor-LZI3zAacHs7etJ3LZFmueW8jsFplAkmUOfn4Kyg-c1GisdeBLuP0_ciuKrqlZpRBuxDTEv7oRcruPzhOV_8hGp46sAjUZqo6xiZ14ZoC4gXVP4IqxsPaBZM1BsKZxXD00RnxazL_5hFGlIhp_sfmBO7fGX1soV1-8N/s1280/14.jpg" style="margin-left: auto; margin-right: auto;"><img border="0" data-original-height="960" data-original-width="1280" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmsVS-r2-l5_ibuTIlxjsor-LZI3zAacHs7etJ3LZFmueW8jsFplAkmUOfn4Kyg-c1GisdeBLuP0_ciuKrqlZpRBuxDTEv7oRcruPzhOV_8hGp46sAjUZqo6xiZ14ZoC4gXVP4IqxsPaBZM1BsKZxXD00RnxazL_5hFGlIhp_sfmBO7fGX1soV1-8N/w640-h480/14.jpg" width="640" /></a></td></tr><tr><td class="tr-caption" style="text-align: center;"><br /></td><td class="tr-caption"><br /></td></tr></tbody></table><p><span style="text-align: center;"><span style="color: #800180;">കാമ്പസിലെ ലാല്‍ ബഹാദൂര്‍ ശാസ്ത്രിയുടെ ശില്പം മഞ്ഞുകാല ദൃശ്യം</span></span><br style="text-align: center;" /></p><p><span style="font-size: large;"><b>മസൂറി: മലകളുടെ രാജ്ഞി</b></span></p><p>ഏറ്റവും മോഹിപ്പിക്കുന്ന ഹില്‍ സ്റ്റേഷന് ഏതെന്നു സഞ്ചാരികളോടു ചോദിച്ചാല്‍ ഏറെപ്പേരുടെയും ഉത്തരം മസൂറി എന്നായിരിക്കും. മലകളുടെ രാജ്ഞിയാണു മസൂറി. ഡെറാഡൂണില്‍നിന്ന് 35 കിലോമീറ്റര്‍ മാറി, ഗര്‍വാള്‍ ഹിമാലയന്‍ പര്‍വതനിരകളുടെ താഴ്വരയിലുള്ള ഈ പ്രദേശത്ത് ബ്രിട്ടീഷ് കോളനി ഭരണത്തിന്റെ ശേഷിപ്പുകള്‍ ശേഷിക്കുന്നുണ്ട്. ശീതകാലത്ത് മസൂറി ഏതൊരു യൂറോപ്യന്‍ നഗരത്തേക്കാളും സൗന്ദര്യവതിയാവും. വനവൃക്ഷങ്ങളും പൂന്തോട്ടങ്ങളും തടാകങ്ങളും ചോലകളും മഞ്ഞില്‍ പൊതിഞ്ഞ പ്രകൃതിയുമൊക്കെയായി അതിമനോഹരമായ പ്രദേശം. ശൈത്യകാലത്ത് ഹിമകണങ്ങള്‍ നിറയും. ഒരു വശത്ത് ഹരിതാഭമായ താഴ്വാരങ്ങളും മറുവശത്ത് ചെറിയ കടകളും. വീശിയടിക്കുന്ന കാറ്റിനും കൈവെള്ളയില്‍ കോരുന്ന വെള്ളത്തിനും ഒന്നുപോലെ തണുപ്പ്. പുരാതന ക്ഷേത്രങ്ങള്‍, വെള്ളച്ചാട്ടങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ എന്നിവയ്ക്കെല്ലാം ഇവിടം പ്രശസ്തം. മസൂറിയിലെ ഏറ്റവും ഉയരമുള്ള കുന്നാണ് 7700 അടി ഉയരത്തിലുള്ള ലാല്‍ ഡിബ്ബ. ഇവിടെ നില്ക്കുമ്പോള് വടക്കേ ചെരുവില്‍ ഹിമാലയ കൊടുമുടികളുടെ സുന്ദര കാഴ്ചകള്‍ ആസ്വദിക്കാം. ബദരിനാഥും കേദാര്‍നാഥും വിദൂരക്കാഴ്ചയില്‍ ദൃശ്യമാണ്. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKBRMf4EqFUWIanheSUW5IAcNrtKo2n6DOBhomooxVfSpE5do1uVBn4xlpZ1e5CQHlD4lS-rFTGX6QvxaeIO_k_5dLETCF-RU4OX72yKvHNZ2eINY_fxnPD2sijIU8vo_X2l41xWSziZcaREX8tuXCoL3oPvR_8HuTijKtAcNY_XvoisjPUD9HqP3T/s1280/16.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="960" data-original-width="1280" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKBRMf4EqFUWIanheSUW5IAcNrtKo2n6DOBhomooxVfSpE5do1uVBn4xlpZ1e5CQHlD4lS-rFTGX6QvxaeIO_k_5dLETCF-RU4OX72yKvHNZ2eINY_fxnPD2sijIU8vo_X2l41xWSziZcaREX8tuXCoL3oPvR_8HuTijKtAcNY_XvoisjPUD9HqP3T/w640-h480/16.jpg" width="640" /></a></div><br /><p style="text-align: center;"><span style="color: #800180;"><br /><span style="font-size: medium;">ശൈത്യകാലത്ത് കാമ്പസ് മഞ്ഞു മൂടിയപ്പോള്‍</span></span></p><div><br /></div><p>മസൂറിയെ സ്നേഹിച്ച പ്രഗത്ഭര്‍</p><p>പ്രശസ്തരായ പല വ്യക്തികളും മസൂറിയെ അവരുടെ ഭവനമാക്കിയിട്ടുണ്ട്. അവരില്‍ ലോകപ്രശസ്ത എഴുത്തുകാരായ റസ്കിന് ബോണ്ടും ബില്‍ എയ്റ്റ്കെനും. ചലച്ചിത്രതാരം വിക്ടര്‍ ബാനര്‍ജി മസൂറിയിലാണ് താമസിക്കുന്നത്, അന്തരിച്ച ചലച്ചിത്രതാരം ടോം ആള്‍ട്ടര്‍ ജനിച്ചതും വളര്‍ന്നതും ഇവിടെയാണ്. 1960-കളില്‍ ദേവ് ആനന്ദിന്റെ മകന് വുഡ്സ്റ്റോക്ക് സ്കൂളില്‍ പഠിക്കുമ്പോള്‍ ചലച്ചിത്രതാരം പ്രേംനാഥിന് ഒരു വീട് ഇവിടെ ഉണ്ടായിരുന്നു. ക്രിക്കറ്റ് താരങ്ങളായ സച്ചിന് തെണ്ടുല്‍ക്കറും മഹേന്ദ്ര സിംഗ് ധോണിയും ഈ ഹില്‍ റിസോര്‍ട്ടില്‍ പതിവായി സന്ദര്‍ശകരാണ്. റുഡ്യാര്‍ഡ് കിപ്ലിംഗ്, പേള്‍ എസ് ബക്ക്, ജവഹര്‍ലാല്‍ നെഹ്റു, അരവിന്ദ് അഡിഗ, പങ്കജ് മിശ്ര തുടങ്ങി നിരവധിയാളുകള്‍ക്ക് മസൂറി ആതിഥേയത്വം വഹിച്ചിട്ടുണ്ട്. നിരവധി എഴുത്തുകാര്‍ മസൂറിയിലെ സ്ഥിര താമസക്കാരാണ്. ഗണേഷ് സൈലി, സ്റ്റീഫന്‍ ആള്‍ട്ടര്‍, അദ്ദേഹത്തിന്റെ കസിന് ടോം ആള്‍ട്ടര്‍ എന്നിവരും മസൂറിയില്‍ നിന്നുള്ള ശ്രദ്ധേയരായ എഴുത്തുകാരാണ്. ഓസ്ട്രേലിയയിലെ ആദ്യത്തെ നോവലിസ്റ്റായ ജോണ്‍ ലാങ് താമസിച്ചിരുന്നതും മസൂറിയിലാണ്. 1864-ല്‍ അദ്ദഹം മരിച്ചു, അദ്ദേഹത്തെ മസൂറിയിലാണ് അടക്കം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ ഓര്മക്കുറിപ്പുകളില് മസൂറി നഗരത്തെ വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. റുഡ്യാര്‍ഡ് കിപ്ലിംഗ് തന്റെ കിം എന്ന പുസ്തകത്തില്‍ 'ദി ഗ്രേറ്റ് റാംപ് ഓഫ് മസൂറി'യെ ചിത്രീകരിച്ചിട്ടുണ്ട്. മസൂറിയിലെ പഹാരി വില്‍സണില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് രാജാവ് ആകാന്‍ പോകുന്ന മനുഷ്യന് എന്ന കഥ എഴുതിയത്. 1926-ല്‍ മസൂറി സന്ദര്‍ശിച്ച സഞ്ചാരസാഹിത്യകാരന്‍ ലോവല്‍ തോമസ്, ലാന്‍ഡ് ഓഫ് ദി ബ്ലാക്ക് പഗോഡ (1930) എഴുതിയതും മസൂറിയിലിരുന്നാണ്. നോവലിസ്റ്റ് അനിത ദേശായി ജനിച്ചതും ഇവിടെയാണ്.</p><div><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com1tag:blogger.com,1999:blog-713222389905800834.post-24127666753743270282022-05-29T20:54:00.012-07:002023-04-04T21:06:56.191-07:00കിച്ചുവിന്റെ പെന്‍സില്‍/പെന്‍ വര....<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigYocGABkzQXT5RCo4BNeWzzJAzWBsbKWt0PjSSUinpk2exPLkUFXfWFh_Z6BLpppdnAxvCO7cdHYanM_HJczpRP28WD-puOXXq84xfXPMQsPIQ1B4dJtCPvIc2ppCwvVYYpuE7IHZadllI2WAa2o_hP_9aL6466Vn9pwMLb3DDzleluCqASqqi49o/s5178/K%201.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="5178" data-original-width="4032" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigYocGABkzQXT5RCo4BNeWzzJAzWBsbKWt0PjSSUinpk2exPLkUFXfWFh_Z6BLpppdnAxvCO7cdHYanM_HJczpRP28WD-puOXXq84xfXPMQsPIQ1B4dJtCPvIc2ppCwvVYYpuE7IHZadllI2WAa2o_hP_9aL6466Vn9pwMLb3DDzleluCqASqqi49o/w311-h400/K%201.jpg" width="311" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjga5lYpJQrnFaq1UjCKePfH8_LWZKlQZBVMebTC3ZL67ks4Lury48kfaBCAeNv0wc3yPTb4yqz9HYvp24pLWErzexPpKOCqx4SzcNeYPlbpOHPXzGaOCkdbpUHywM1iuyv3m3tB3FZguJxSm_rZyGRjLHDv4xI2chYNy90tTUX92AhjODt3xUmTY8/s4221/K%202.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3521" data-original-width="4221" height="334" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjga5lYpJQrnFaq1UjCKePfH8_LWZKlQZBVMebTC3ZL67ks4Lury48kfaBCAeNv0wc3yPTb4yqz9HYvp24pLWErzexPpKOCqx4SzcNeYPlbpOHPXzGaOCkdbpUHywM1iuyv3m3tB3FZguJxSm_rZyGRjLHDv4xI2chYNy90tTUX92AhjODt3xUmTY8/w400-h334/K%202.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCnRO2gQIUEvt6bcY1lh8P41sXG8-m5gZ4LF3rdFWqGwBQIAQYyUSe3FUTBRaDo0JfxlRdb0ztYl9Ncz8hLKJ3cjuDQEs_wcOv-I8HyQXAUnxdUlUc84SrZMubKDlTKXExxDlAq7W0LNi8ZLhG5uh_NNJsToWHiBHSVe2RirvNF8ECiQISu1A8FvRd/s2373/K%203.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2216" data-original-width="2373" height="374" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCnRO2gQIUEvt6bcY1lh8P41sXG8-m5gZ4LF3rdFWqGwBQIAQYyUSe3FUTBRaDo0JfxlRdb0ztYl9Ncz8hLKJ3cjuDQEs_wcOv-I8HyQXAUnxdUlUc84SrZMubKDlTKXExxDlAq7W0LNi8ZLhG5uh_NNJsToWHiBHSVe2RirvNF8ECiQISu1A8FvRd/w400-h374/K%203.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUUkk1xv-X7H-a6ePbHJMkBpnnkeAD3BBX8Yj7yxR3CPJpjAsXKtV7zeWNa7psyJULFZ9sf21uxh_Z2vnMHIJWzr5imqaz0wtHRKr1BpXnd5sF20aY8IwyM-4KnSv6vfkLD6hqqRG0Mo_GNQNzk6sjnpNjtgWiXRj9AO7ftmadNtOLG5-1DdJoQBPs/s3558/K%204.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3087" data-original-width="3558" height="348" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUUkk1xv-X7H-a6ePbHJMkBpnnkeAD3BBX8Yj7yxR3CPJpjAsXKtV7zeWNa7psyJULFZ9sf21uxh_Z2vnMHIJWzr5imqaz0wtHRKr1BpXnd5sF20aY8IwyM-4KnSv6vfkLD6hqqRG0Mo_GNQNzk6sjnpNjtgWiXRj9AO7ftmadNtOLG5-1DdJoQBPs/w400-h348/K%204.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsYd3OlHdFyVPJbTtHs82RzZlaK1XYi1lT7HlJe7-3FAgHrymexr7Edz18iV__Wgecr02XIXangl8WrkaQfpotmFiKMsRFrMtd_9ioK2AuwV6dT9mNPKC7126WlERO26X_S83D8K0JP0EH-P4BGX1xeEQfmKTJPl7l72mRaLdocux-CAJIJI9UUIey/s4911/K%205.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4911" data-original-width="4376" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjsYd3OlHdFyVPJbTtHs82RzZlaK1XYi1lT7HlJe7-3FAgHrymexr7Edz18iV__Wgecr02XIXangl8WrkaQfpotmFiKMsRFrMtd_9ioK2AuwV6dT9mNPKC7126WlERO26X_S83D8K0JP0EH-P4BGX1xeEQfmKTJPl7l72mRaLdocux-CAJIJI9UUIey/w356-h400/K%205.jpg" width="356" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0WTjV9Iuvc9OX-RepPKX_cqUfJlLV-fxoOW-BIo3FIsGMJLgkvU9SMOP2FxCCqD9vXEfRBcz3H2BYixUEklloo1ohNsOepHet2pfC7bIMsQjYicuTZ7-hwqfPkw6fj_Hfc8sm7O_A7RnHi-u6lPSlPYFKbkinuUxgRTX5oHVoHHQYsmmSueUlTkIU/s3682/K%206.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2951" data-original-width="3682" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0WTjV9Iuvc9OX-RepPKX_cqUfJlLV-fxoOW-BIo3FIsGMJLgkvU9SMOP2FxCCqD9vXEfRBcz3H2BYixUEklloo1ohNsOepHet2pfC7bIMsQjYicuTZ7-hwqfPkw6fj_Hfc8sm7O_A7RnHi-u6lPSlPYFKbkinuUxgRTX5oHVoHHQYsmmSueUlTkIU/w400-h320/K%206.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNgDMbU0X20bGaPWbCtVT2aFaNAKXHxcS_dyUZkECExu75L2ehHpu6063Fx1M5YnuRmzoWutc4STt4oa1tQ74diFIuZOeTGsLsF4bcNd8QLb4MHG66DcPlJEP10m3MIXQjnjYFLDa_wTbBXYvKOvMDhdf38Xjz8p5sUnh41lbR-UaI7Ulu1s1A3zTb/s3009/K%207.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3009" data-original-width="2406" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhNgDMbU0X20bGaPWbCtVT2aFaNAKXHxcS_dyUZkECExu75L2ehHpu6063Fx1M5YnuRmzoWutc4STt4oa1tQ74diFIuZOeTGsLsF4bcNd8QLb4MHG66DcPlJEP10m3MIXQjnjYFLDa_wTbBXYvKOvMDhdf38Xjz8p5sUnh41lbR-UaI7Ulu1s1A3zTb/w320-h400/K%207.jpg" width="320" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9LaftYScOIjC2VoaLInaayB1cSsdOw9EF4gTzVTMfO-zxYz-Oxu8nB772mBAlf2KyThX1StY0WL1HUcdhSDlnyEUybZVSGAKP9vijw-euNq-orL16q6oTjwlwWIoLiyCXvid0tsRwEBPiUrKa_iwioBGbFiNCEl7lLPFaQA66o6KSKBSCZ381q4F6/s4065/K%208.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4065" data-original-width="4034" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9LaftYScOIjC2VoaLInaayB1cSsdOw9EF4gTzVTMfO-zxYz-Oxu8nB772mBAlf2KyThX1StY0WL1HUcdhSDlnyEUybZVSGAKP9vijw-euNq-orL16q6oTjwlwWIoLiyCXvid0tsRwEBPiUrKa_iwioBGbFiNCEl7lLPFaQA66o6KSKBSCZ381q4F6/w398-h400/K%208.jpg" width="398" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4e8HiNUIsCU97gapMHSfjLYf5T2h_7JFqhOdL4go-QJufarmnpSqqmGNvjVGy1b-Mp5qcd-1GedCob-ZSCoBtCtn5vqu-p-UE6DTQTDpIni0styEYdubJ3QgvTOmtTTngxqP_VmNmkMfoJ9llKuWQad7YHTzi3DWLrA1_J3us7tgIwLvKf_i5t5hN/s2505/K%209.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2423" data-original-width="2505" height="388" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4e8HiNUIsCU97gapMHSfjLYf5T2h_7JFqhOdL4go-QJufarmnpSqqmGNvjVGy1b-Mp5qcd-1GedCob-ZSCoBtCtn5vqu-p-UE6DTQTDpIni0styEYdubJ3QgvTOmtTTngxqP_VmNmkMfoJ9llKuWQad7YHTzi3DWLrA1_J3us7tgIwLvKf_i5t5hN/w400-h388/K%209.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTgNcHtzKZzdcvygDkpqwW15k17AU6QliMUppRxuYVe1T94y3AUdgH_PVezGhW7LqF_oZAhJMYIR9XD34zdKEZ_amQCxYjsYppjXk-5CIwiFP8s_UAPSqO-SVh5EX5Wngbk8K0MOVFF3rkqKFFylK__AobjMlwA74jUeopsGVHxMmxPgeQLoFQTRzj/s3866/K%2010.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3413" data-original-width="3866" height="354" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTgNcHtzKZzdcvygDkpqwW15k17AU6QliMUppRxuYVe1T94y3AUdgH_PVezGhW7LqF_oZAhJMYIR9XD34zdKEZ_amQCxYjsYppjXk-5CIwiFP8s_UAPSqO-SVh5EX5Wngbk8K0MOVFF3rkqKFFylK__AobjMlwA74jUeopsGVHxMmxPgeQLoFQTRzj/w400-h354/K%2010.jpg" width="400" /></a></div><div><br /></div><div><br /></div><div><br /></div><div><br /></div><div><div>പെന്‍ ഡ്രോയിംഗ് പരീക്ഷണം</div></div><div><br /></div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXWp3EqtV91hjbcpRdbWU5GWzkm9XTSpK_H9RGkkhGtXIAfO76B-1LWrBTn2tgn0uXiv4Zzn3egVJQLQPQTKlJryH09I6NRo50HKgEnCddWoC_994XrlsMEPpU0Q4zj4kQ2lI7XRTeJQaomYoBo7k5QlPeWJLoqGkmwdfWm52h17eQXYE8cuPuLH4v/s4320/IMG_9762%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4320" data-original-width="3696" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgXWp3EqtV91hjbcpRdbWU5GWzkm9XTSpK_H9RGkkhGtXIAfO76B-1LWrBTn2tgn0uXiv4Zzn3egVJQLQPQTKlJryH09I6NRo50HKgEnCddWoC_994XrlsMEPpU0Q4zj4kQ2lI7XRTeJQaomYoBo7k5QlPeWJLoqGkmwdfWm52h17eQXYE8cuPuLH4v/w343-h400/IMG_9762%20copy.jpg" width="343" /></a></div><br /><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCjG2-8dbZcnRm-SHapWln4yLAojp6eUBLi1CMBRmXsDh9k41IVvkO6ACMGPbtv13eBKDhy8lMRRFPd5hq4IJpVa5AAoVZRHrSgwzUrbbrGPXulI59zn2kLre1EgpEPUhpJMlFeXNTL4B_6R9WdE4Kk0fJmE_ufZAsq7lUIknZ28T5v21sTljCpMJs/s4428/IMG_9766%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2956" data-original-width="4428" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCjG2-8dbZcnRm-SHapWln4yLAojp6eUBLi1CMBRmXsDh9k41IVvkO6ACMGPbtv13eBKDhy8lMRRFPd5hq4IJpVa5AAoVZRHrSgwzUrbbrGPXulI59zn2kLre1EgpEPUhpJMlFeXNTL4B_6R9WdE4Kk0fJmE_ufZAsq7lUIknZ28T5v21sTljCpMJs/w400-h268/IMG_9766%20copy.jpg" width="400" /></a></div> <div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5BXeURKDnzoWJYevXUyrHk7s4YQQ6QrjKaiN6q7RUP8AGuD7t4qtHV0dpkNeTLB4v_oz8SuTRlLUsOjC8B440NlSsQSndENY9YpMkixZ3sTdyCdqgtZGxfymAnq7ls_E_bFBsICH7eaXonjUh1VHXBzI3Qj6QECJBMhNmJFnwssYQd_GBYkqbGalJ/s3930/IMG_9767%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3930" data-original-width="3402" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg5BXeURKDnzoWJYevXUyrHk7s4YQQ6QrjKaiN6q7RUP8AGuD7t4qtHV0dpkNeTLB4v_oz8SuTRlLUsOjC8B440NlSsQSndENY9YpMkixZ3sTdyCdqgtZGxfymAnq7ls_E_bFBsICH7eaXonjUh1VHXBzI3Qj6QECJBMhNmJFnwssYQd_GBYkqbGalJ/w346-h400/IMG_9767%20copy.jpg" width="346" /></a></div><div class="separator" style="clear: both; text-align: center;"><br /></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpp3BQfbGIALPf8OV9neOc6gDzJmfEAHf9f6h_4Y34tFVtqg-CZv9jv-58zhpYEJnDAlDLomu0gThshooNK-0XbkcSb7wiUnG2csk-k4UMBszuPe16x5zpXJCCoaiRL7NTn9JTx9z5ppMWa5y3zz716jVqu5Gp9SaCby_h0XX3pBG0PyhxDFf8AS-V/s4005/IMG_9769%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2461" data-original-width="4005" height="197" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpp3BQfbGIALPf8OV9neOc6gDzJmfEAHf9f6h_4Y34tFVtqg-CZv9jv-58zhpYEJnDAlDLomu0gThshooNK-0XbkcSb7wiUnG2csk-k4UMBszuPe16x5zpXJCCoaiRL7NTn9JTx9z5ppMWa5y3zz716jVqu5Gp9SaCby_h0XX3pBG0PyhxDFf8AS-V/s320/IMG_9769%20copy.jpg" width="320" /></a></div><div class="separator" style="clear: both; text-align: center;"><br /></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDxzEugPiQ97zh9GmcSZHf5gKGnroE4MOr6B8aD4p66nSlwWs0J1odt4IuoUriAt-HmDh4EshA5PMCC54irmdtbc1mzbYoUR9M-Z8ADNLM3jPbkYX0avr7DownDqawpWNUGUksmIIGUazJSd3KwoeBAQLoqdHzFzGah99YUuuSAKGeUkSB8BVqgzY6/s3496/IMG_9757%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3496" data-original-width="3000" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhDxzEugPiQ97zh9GmcSZHf5gKGnroE4MOr6B8aD4p66nSlwWs0J1odt4IuoUriAt-HmDh4EshA5PMCC54irmdtbc1mzbYoUR9M-Z8ADNLM3jPbkYX0avr7DownDqawpWNUGUksmIIGUazJSd3KwoeBAQLoqdHzFzGah99YUuuSAKGeUkSB8BVqgzY6/w344-h400/IMG_9757%20copy.jpg" width="344" /></a></div><br /><div class="separator" style="clear: both; text-align: center;"><br /></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLIGMNfJ-b5MsvzQ7lUvoTufKywgorJ0z0JUhPI1P2eRonw5hRrj8gS7x181M5k2sQwcOpKhVzOHQkK7vJqm6w7bTOHCleLPGzV-e1EqxT_uFaWmyM0Ymj8W4p9neJOFGND2SDW1OJ6_ZX0VBbzfS6_5R-6Jtf9LN43y8xP0T3_FBrlSTr-iKMdQEQ/s3480/IMG_9758%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2512" data-original-width="3480" height="289" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLIGMNfJ-b5MsvzQ7lUvoTufKywgorJ0z0JUhPI1P2eRonw5hRrj8gS7x181M5k2sQwcOpKhVzOHQkK7vJqm6w7bTOHCleLPGzV-e1EqxT_uFaWmyM0Ymj8W4p9neJOFGND2SDW1OJ6_ZX0VBbzfS6_5R-6Jtf9LN43y8xP0T3_FBrlSTr-iKMdQEQ/w400-h289/IMG_9758%20copy.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi161rQc4Apw-T5GrFlFpn0BJGqa-uI-NVRx5kfKlyu1NLEi-7CsnXPkTI-TJtM54o-nL8O7I15LjHDBSNT-VZ_H2ZvPqEUkd6p4V66SjSAgabIsT5aJotEcYkNfh-TG41KBVwcNuOYavFbjyXAqS85Zjvceb_7iO18IiXIBeWIYpHhwV5kiRVHWqfQ/s1824/IMG_9759%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1458" data-original-width="1824" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi161rQc4Apw-T5GrFlFpn0BJGqa-uI-NVRx5kfKlyu1NLEi-7CsnXPkTI-TJtM54o-nL8O7I15LjHDBSNT-VZ_H2ZvPqEUkd6p4V66SjSAgabIsT5aJotEcYkNfh-TG41KBVwcNuOYavFbjyXAqS85Zjvceb_7iO18IiXIBeWIYpHhwV5kiRVHWqfQ/w400-h320/IMG_9759%20copy.jpg" width="400" /></a></div><div class="separator" style="clear: both; text-align: center;"><br /></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEialmex6al4bxCqaoKeQfTPvtS323fAxwHwd8I0Eqd-C6TS_Fmfh1m7a2ttIli0c5J1mWvZV2N5BK2Sh91zOO0H3b3P7EeOAXjRj3njciA-aZDe3b-Ivnjool9n1mbXQResLiYTDhs-7EDphFQOI523j_r7rgWXXwcPIxRRv3o0vfcWyoqZmP9wt1F0/s3880/IMG_9761%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3880" data-original-width="3745" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEialmex6al4bxCqaoKeQfTPvtS323fAxwHwd8I0Eqd-C6TS_Fmfh1m7a2ttIli0c5J1mWvZV2N5BK2Sh91zOO0H3b3P7EeOAXjRj3njciA-aZDe3b-Ivnjool9n1mbXQResLiYTDhs-7EDphFQOI523j_r7rgWXXwcPIxRRv3o0vfcWyoqZmP9wt1F0/w386-h400/IMG_9761%20copy.jpg" width="386" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7t-QQeWVfVaM5lgZ5vMfIZO-BhcxoaJxtUpXbYH5BYNHnIxtBc3Uv1Cw1oXVUHXeE9F0-lVA-S6TIF1z1hBH20zAIIjR79QZGVWg_yXCXAfFu5zAzBFRDolYgCC260IEXzagaM-74yMmaKpdv7ZC17OmATJL4_ku63RLqrG2hEZw-ubCxzQrMwtEd/s3360/IMG_9770%20copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="3112" data-original-width="3360" height="370" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7t-QQeWVfVaM5lgZ5vMfIZO-BhcxoaJxtUpXbYH5BYNHnIxtBc3Uv1Cw1oXVUHXeE9F0-lVA-S6TIF1z1hBH20zAIIjR79QZGVWg_yXCXAfFu5zAzBFRDolYgCC260IEXzagaM-74yMmaKpdv7ZC17OmATJL4_ku63RLqrG2hEZw-ubCxzQrMwtEd/w400-h370/IMG_9770%20copy.jpg" width="400" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8AEguAg5M8KWzk0XZpD5dHU3VEhOPNBnGikur84lrzN4GQk16ib6U3bSrLdw8TgMS7tdC1zaOfjMHqE_L9WSQbh77NEiRwcr_05WdZSZLur4USJLIqSdjQfKtWBgaGNwzyoj6V0nblMEZjXuzYqkiduKcd0we9olVv4qhwLDtT1UhE8YlHg7HTrQW/s4680/IMG_1723%20copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4680" data-original-width="3472" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8AEguAg5M8KWzk0XZpD5dHU3VEhOPNBnGikur84lrzN4GQk16ib6U3bSrLdw8TgMS7tdC1zaOfjMHqE_L9WSQbh77NEiRwcr_05WdZSZLur4USJLIqSdjQfKtWBgaGNwzyoj6V0nblMEZjXuzYqkiduKcd0we9olVv4qhwLDtT1UhE8YlHg7HTrQW/w474-h640/IMG_1723%20copy.jpg" width="474" /></a></div><br /><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivSeo9weOxtUAIm97o53f2lMjqMeUXShr9dtnJqhP-hAfVJxR7h5FUw0KH_TRXaWH7kZgqwnBzixAh1DZgNg9cdpYX07izqGB48q967oGhu4FZaRINxvTA5E6SqbbvTQsA93-a1GuKwfgBbjoKKJwCR5bGL4s70gLEU2xKnt7xTc4SUQKNJlYO6Hjg/s4596/IMG_1724%20copy.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="4596" data-original-width="3232" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEivSeo9weOxtUAIm97o53f2lMjqMeUXShr9dtnJqhP-hAfVJxR7h5FUw0KH_TRXaWH7kZgqwnBzixAh1DZgNg9cdpYX07izqGB48q967oGhu4FZaRINxvTA5E6SqbbvTQsA93-a1GuKwfgBbjoKKJwCR5bGL4s70gLEU2xKnt7xTc4SUQKNJlYO6Hjg/w450-h640/IMG_1724%20copy.jpg" width="450" /></a></div><br /><div class="separator" style="clear: both; text-align: center;"><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com2Kottayam, Kerala, India9.5915667999999989 76.5221531-18.718667036178847 41.3659031 37.901800636178848 111.6784031tag:blogger.com,1999:blog-713222389905800834.post-49538079699478620802022-03-04T12:11:00.003-08:002022-03-04T12:17:28.616-08:00 മാന്ത്രികന് മടങ്ങി<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEgODpXttRKjqejyyixRJyMYXabLit8R90CjeSga7CV_qKutf9Q8vEEZPMlOmlESCR84vBJla2ywqy9TtIOdvyqV5_08830NRLXbHRCAEFdbKwDSqUQDE31dqFXi9n71iVRrIX5b4JwUqqt0sZ05p1FkEqyGr0m7CulmFSv_hNZdVLA8aR4lWMG6yziC=s5441" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="5441" data-original-width="5201" height="640" src="https://blogger.googleusercontent.com/img/a/AVvXsEgODpXttRKjqejyyixRJyMYXabLit8R90CjeSga7CV_qKutf9Q8vEEZPMlOmlESCR84vBJla2ywqy9TtIOdvyqV5_08830NRLXbHRCAEFdbKwDSqUQDE31dqFXi9n71iVRrIX5b4JwUqqt0sZ05p1FkEqyGr0m7CulmFSv_hNZdVLA8aR4lWMG6yziC=w612-h640" width="612" /></a></div><br /><p></p><p>ഷെയ്ന് വോണ്‍ ഓര്‍മയായി. എത്ര അനായാസമായാണ് വോണ്‍ പന്ത് കുത്തിത്തിരിച്ചിരുന്നത്! ബാറ്റര്‍ മാത്രമല്ല വിക്കറ്റ് കീപ്പറും അമ്പയറുംവരെ അന്തംവിട്ട് മൂക്കത്ത് വിരല്‍വച്ചുപോയ എത്രയെത്ര പന്തുകള്‍. അതെ, അയാള്‍ എല്ലാ അര്‍ഥത്തിലും ഒരു ഹീറോ ആയിരുന്നു. ക്രിക്കറ്റില്‍ സ്പിന്‍ എന്നാല്‍ ഷെയ്ന് വോണ്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കൈവിരലുകള്‍ക്ക് അസാമാന്യമായ മാന്ത്രികതയുണ്ടായിരുന്നുവെന്ന് ശരിക്കും വിശ്വസിച്ചിരുന്ന ഒരു തലമുറയുണ്ടായിരുന്നു. സ്പിന്‍ ബൗളിംഗില്‍ തന്റെ സമകാലികരായിരുന്ന മുത്തയ്യ മുരളീധരനെയും അനില്‍ കുംബ്ലെയെയും സഖ്ലെയ്ന്‍ മുഷ്താഖിനെയും ഒരു കാതം പിന്നിലാക്കിയ ലെഗ്സ്പിന്‍ പ്രതിഭയായിരുന്നു വോണ്‍. ഒരുപക്ഷേ, ഒരു സച്ചിന് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ആര്‍പ്പു വിളിക്കുക ഷെയ്ന് വോണിനുവേണ്ടിയായിരിക്കും എന്ന കാര്യത്തില്‍ രണ്ടുപക്ഷമില്ല. ക്രിക്കറ്റിനെ ലോകത്തെ വലിയ വിഭാഗം ജനങ്ങള്‍ക്കും പ്രിയങ്കരമാക്കിയതും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയതും അസാധാരണമായ പ്രതിഭാ സ്പര്‍ശം കൊണ്ടു ത്രസിപ്പിച്ച ക്ളൈമാക്സുകള്‍ നല്കിയതും വോണാണ്. ഷെയ്ന് വോണ്‍ എന്ന ക്രിക്കറ്റ് താരത്തിന് എല്ലാ രാജ്യത്തും ആരധകരുണ്ടായി. രാജ്യത്തിന്റെ അതിര്‍ത്തികള്‍ ഭേദിച്ച് അദ്ദേഹം ആരാധകരുടെ മനസില്‍ ഇടം നേടി. ഷെയ്ന് വോണിന്റെ പന്തിന്റെ ഗതി മനസിലാക്കുക ബാറ്റര്‍മാര്‍ക്ക് ദുഷ്കരമായിരുന്നു. അപ്രതീക്ഷിതമായി ടേണ്‍ ചെയ്യുന്ന ഒരു പന്തു പോലെയാണ് അദ്ദേഹത്തെ തേടി മരണവുമെത്തിയത്. തീര്‍ത്തും അപ്രതീക്ഷിതവും പ്രവചിക്കാനാവാത്തതുമായ പന്തുപോലെ ഈ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് വോണ്‍ യാത്രയായി. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjDjWOu0HZ6dGYUJSz0cQomC8cvPN2X8zxfTnXkD-nRKGfaSa_sqDH6axz46yl4b6Do1SiDCQfPEanp4zbnZ0_WkjVzNRV7RPX0m3z4W37jnBEP0iVwNbrXSRTEo3ixV2O3joP54KY8cBJBNo2RnpESORCoILziQ9mxJA-YEii6PwabeYFlhuBAzJxd=s7500" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="7500" data-original-width="2920" height="640" src="https://blogger.googleusercontent.com/img/a/AVvXsEjDjWOu0HZ6dGYUJSz0cQomC8cvPN2X8zxfTnXkD-nRKGfaSa_sqDH6axz46yl4b6Do1SiDCQfPEanp4zbnZ0_WkjVzNRV7RPX0m3z4W37jnBEP0iVwNbrXSRTEo3ixV2O3joP54KY8cBJBNo2RnpESORCoILziQ9mxJA-YEii6PwabeYFlhuBAzJxd=w250-h640" width="250" /></a></div><br /><p><br /></p><p><b>നൂറ്റാണ്ടിന്റെ പന്ത്</b></p><p>29 വര്‍ഷം മുമ്പ്, 23-ാം വയസില്‍ തന്റെ വളരെ ചെറിയ റണ്ണപ്പിനു ശേഷം ഷെയ്ന് വോണ്‍ ഇംഗ്ലീഷ് ബാറ്റര്‍ മൈക്ക് ഗാറ്റിംഗിനെതിരേ എറിഞ്ഞ പന്ത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. 1993 ജൂണ്‍ നാലിന് പിറന്നത് നൂറ്റാണ്ടിന്റെ പന്തായിരുന്നു. ആഷസ് പരമ്പരയിലെ ആദ്യടെസ്റ്റിന്റെ രണ്ടാം ദിവസമാണ് നൂറ്റാണ്ടിന്റെ പന്ത് വോണിന്റെ മാന്ത്രിക വിരലുകളില്‍നിന്നു പിറന്നത്, മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍. ഗാറ്റിംഗിന്റെ ശരീരത്തിനു നേരേ ഉയര്‍ന്നു പൊങ്ങിയ പന്ത് ഫുള്‍ ടോസാകുമെന്നു കരുതി. പക്ഷേ, അത് ബാറ്റ്സ്മാന്റെ സമീപത്തെത്തും മുമ്പ് മാഗ്നസ് പ്രഭാവം മൂലം ടേണ്‍ ചെയ്ത് വലത്തോട്ട് തിരിഞ്ഞു. ലെഗ് സ്റ്റംപിനു പുറത്ത് വൈഡാകുമെന്നുപോലും ഒരുവേള തോന്നിപ്പിച്ചു. ഗാറ്റിംഗ് വളരെ സൂക്ഷിച്ചാണ് ആ പന്തിനെ നേരിട്ടത്. ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരമായി പ്രയോഗിക്കുന്ന ഡിഫന്‍സ് തന്ത്രമാണ് ഗാറ്റിംഗ് നടത്തിയത്. തന്റെ ഇടംകാല് മുന്നോട്ടുവച്ച് പന്തിനെ പ്രതിരോധിക്കുകയെന്ന രീതി. ബാറ്റും പാഡും ചേര്‍ത്ത് പ്രതിരോധിക്കാനാവും എന്ന അദ്ദേഹത്തിന്റെ കണക്കുകൂട്ടലിനെ ആരും കുറ്റം പറയില്ല. പന്ത് ലെഗ് സ്റ്റംപിനു പുറത്താണ് പിച്ച് ചെയ്തതും. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ചത് ഷെയ്ന് വോണാണ്. കുത്തിയുയര്‍ന്ന ആ പന്ത്, ഗാറ്റിംഗിനെ അദ്ഭുതപ്പെടുത്തുംവിധം കൂടുതല്‍ ടേണ്‍ ചെയ്തു. അദ്ദേഹത്തിന്റെ ശരീരത്തിനു പിന്നിലൂടെ പാഞ്ഞ പന്ത് ഓഫ് സ്റ്റംപിലെ ബെയ്ല്‍സ് തെറിപ്പിച്ചു. വിക്കറ്റ് കീപ്പറായിരുന്ന ഇയാന്‍ ഹീലിയുടെ തലയ്ക്കു മുകളിലൂടെ ബെയ്ല്‍സ് അക്ഷരാര്‍ഥത്തില്‍ പറന്നുപോവുകയായിരുന്നു. അദ്ഭുതം കൊണ്ട് തലയ്ക്കു കൈവച്ചു നില്ക്കുന്ന ഇയാന്‍ ഹീലിയുടെ ചിത്രം ഒരു ക്രിക്കറ്റ് പ്രേമിയും മറക്കാനിടയില്ല. പിന്നെയും അദ്ദേഹത്തിന്റെ പന്തുകള്‍ കാണികളെ അദ്ഭുതപ്പെടുത്തി. മൈക്ക് ആര്‍തര്‍ട്ടന്‍, ഹെര്‍ഷലെ ഗിബ്സ്, ശിവനാരായണ്‍ ചന്ദര്‍പോള്‍ എന്നിവരെ ബൗള്‍ഡാക്കിയ പന്തുകളും ക്രിക്കറ്റ് ലോകം ആഘോഷിച്ചു.</p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEhzUZjPPfOiwtCcPTr46TR-143eSN190ed93FZ2xzZoY0Lfu2xgNTtf8N39eTRaBJNzvIb3OCerl7lxyANeBFwYL-0BPFNBFWfp2XRRxDnOH06DVRSf_L9HZoJgPKSPWQ3Qndwc-wz-yi4Jgj2i4Vtc6MD21du2yp2okAyJmEJCm_JsvwQ562tdiSdM=s9928" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" data-original-height="7500" data-original-width="9928" height="484" src="https://blogger.googleusercontent.com/img/a/AVvXsEhzUZjPPfOiwtCcPTr46TR-143eSN190ed93FZ2xzZoY0Lfu2xgNTtf8N39eTRaBJNzvIb3OCerl7lxyANeBFwYL-0BPFNBFWfp2XRRxDnOH06DVRSf_L9HZoJgPKSPWQ3Qndwc-wz-yi4Jgj2i4Vtc6MD21du2yp2okAyJmEJCm_JsvwQ562tdiSdM=w640-h484" width="640" /></a></div><br /><b><br /></b><p></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b><br /></b></p><p><b>സച്ചിനും വോണും</b></p><p>1998 ഏപ്രില്‍ 22, സ്പിന്‍ മാന്ത്രികനായ വോണിനെ ഗാലറിയിലേക്ക് പറത്തുന്ന സച്ചിന് ഇന്നും ലോകക്രിക്കറ്റിലെ അവിസ്മരണീയ രംഗമാണ്. മണല്‍ക്കാറ്റ് വീശിയടിച്ച ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അന്ന് സച്ചിന് കൊടുങ്കാറ്റായി വീശിയടിച്ചപ്പോള്‍ തകര്‍ന്നടിഞ്ഞത് ഷെയ്ന് വോണ്‍ എന്ന സ്പിന്‍ മാന്ത്രികനായിരുന്നു. അതിനെക്കുറിച്ച് പിന്നീട് ഷെയ്ന് വോണ്‍ പറഞ്ഞത്, 'അത് ഒരു പേടിപ്പെടുത്തുന്ന സ്വപ്നമായിരുന്നു, അതിനെക്കുറിച്ച് ഓര്‍ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല' എന്നാണ്. പിന്നീട്, തന്റെ പ്രിയപ്പെട്ട ക്രിക്കറ്റ് താരങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ആദ്യം പറഞ്ഞതും സച്ചിന്റെ പേരായിരുന്നു എന്നത് അവരുടെ ഇടയില്‍ നിലനിന്നിരുന്ന സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു; ക്രിക്കറ്റിലെ 'ബിഗ് ത്രീ' എന്ന് എന്നെയും സച്ചിനെയും ലാറയെയുമാണ് ഞാന്‍ വിശേഷിപ്പിക്കുന്നത്. എന്റെ 20 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറില്‍ രണ്ടു പേര് വേറിട്ട് നില്ക്കുന്നുണ്ടായിരുന്നു. തീര്‍ച്ചയായും അത് സച്ചിന് തെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയുമാണ്. ഇരുവരും എന്റെ കാലഘട്ടത്തിലെയും ക്രിക്കറ്റിലെയും ഏറ്റവും മികച്ച ബാറ്റര്‍മാരാണ്. ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഞാന്‍ ഇഷ്ടപ്പെട്ടിരുന്നു. ചില ദിവസങ്ങളില്‍ ഇവര്‍ എന്നെ ഗാലറിക്ക് മുകളിലൂടെ പറത്തിയിരുന്നു. മിക്ക മത്സരങ്ങളിലും അങ്ങനെ തന്നെയായിരുന്നു. എന്നാല്‍, ചില ദിവസങ്ങള്‍ ഞാന്‍ അവരെ പുറത്താക്കിയിട്ടുമുണ്ട്. അവരാണ് ക്രിക്കറ്റിനെ കൂടുതല്‍ ആവേശകരമാക്കിയതും അവിസ്മരണീയമാക്കിയതും. 20 വര്‍ഷത്തോളം ഞങ്ങള്‍ ക്രിക്കറ്റില്‍ നേര്‍ക്കുനേര്‍ ഉണ്ടായിരുന്നു. ആ കാലം ക്രിക്കറ്റ് പ്രേമികള്‍ നന്നായി ആസ്വദിച്ചു. ഞങ്ങളുടെ പോരാട്ടങ്ങള്‍ ആരാധകരെ വളരെയധികം ആവേശം കൊള്ളിച്ചിട്ടുണ്ട്. തന്റെ മാതൃരാജ്യമായ ഓസ്ട്രേലിയയില്‍നിന്ന് ഒരു താരത്തിന്റെയും പേര് അദ്ദേഹം പരാമര്‍ശിക്കാതിരുന്നത് അന്നു വിവാദമായിരുന്നു. എന്നാല്‍, സ്വതസിദ്ധമായ ഒരു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞത്. ' പ്രതിഭ കൊണ്ട് ഒരു രാജ്യത്തെ സ്വന്തം തോളിലേറ്റി വിജയത്തിലേക്കു നടന്ന ഇരുവര്‍ക്കും പകരം വയ്ക്കാന്‍ ഞാന്‍ കണ്ടിട്ടുള്ള ഒരു താരവും ഉണ്ടായിട്ടില്ല. എന്റെ രാജ്യം കളിയുടെ കൂട്ടായ്മയിലൂടെയാണ് മത്സരങ്ങള്‍ ജയിച്ചിരുന്നത്' എന്നാണ്. </p><p><b>ഐപിഎലിലും മിന്നി</b></p><p>ഏകദിനത്തിലും ടെസ്റ്റിലും മാത്രമല്ല, കുട്ടിക്രിക്കറ്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ട്വന്റി-20യിലും തന്റെ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ വോണിനായി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ സീസണില്‍ തന്റെ ടീമായ രാജസ്ഥാന് റോയല്‍സിനെ കീരീടനേട്ടത്തിലെത്തിക്കാന്‍ അദ്ദേഹത്തിനായി. അന്ന് ക്യാപ്റ്റനായിരുന്ന ഷെയ്ന് വോണിന്റെ തന്ത്രങ്ങളാണ് രാജസ്ഥാനെ കിരീടം നേടാന്‍ സഹായിച്ചത്. ഷെയ്ന് വോണിന്റെ ടീം തോല്‍പ്പിച്ചത് ഇന്ത്യ ക്യാപ്റ്റാനായ മഹേന്ദ്ര സിംഗ് ധോണി നയിച്ച ചെന്നൈ സൂപ്പര്‍ കിംഗ്സിനെയായിരുന്നു. അവസാന ഓവറില്‍ എട്ടു റണ്‍സ് വേണ്ടിയിരുന്ന സമയത്ത് സൊഹൈല്‍ തന്‍വീറിനൊപ്പം ക്രീസിലുണ്ടായിരുന്നതും വോണായിരുന്നു. </p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-51361875571187983772022-02-26T19:20:00.000-08:002022-02-26T19:20:38.711-08:00എനിക്കായ് കാത്തിരിക്കുക...<p><br /></p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/a/AVvXsEjLag6mxIpXoEOs-Ffx12J0I17ZKb94BBp8NVTqH7KVeToXQQeYOgFmkSbrGdf88Gra_maZyUoIvFWi8xIpXiTVVXe1AewS0_VRFAkBQI8T2NmRDjfzPkZE_xFmot70ETqLWgt-7pNUEbvoVy4ZvEbR1acluTUrwWDrhozwEbJjzu3ev4ZlFN3v8cta=s7016" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="7016" data-original-width="4961" height="640" src="https://blogger.googleusercontent.com/img/a/AVvXsEjLag6mxIpXoEOs-Ffx12J0I17ZKb94BBp8NVTqH7KVeToXQQeYOgFmkSbrGdf88Gra_maZyUoIvFWi8xIpXiTVVXe1AewS0_VRFAkBQI8T2NmRDjfzPkZE_xFmot70ETqLWgt-7pNUEbvoVy4ZvEbR1acluTUrwWDrhozwEbJjzu3ev4ZlFN3v8cta=w453-h640" width="453" /></a></div><br /><p></p><p>കോണ്സ്റ്റാന്റിന് മിഖൈലോവിച്ച് സിമോനോവ്</p><div>പരിഭാഷ: സന്ദീപ് സലിം</div><p><br /></p><p>ഞാന്‍ തിരികെയെത്തും </p><p>കാത്തിരിക്കൂ എനിക്കായ്</p><p>എന്റെ പെണ്ണേ, </p><p>അത്രമേല്‍ തീവ്രമായ്, കരുത്തോടെ</p><p>നീയെനിക്കായ് കാത്തിരിക്കൂ</p><p>വിണ്ണില്‍ ഇരുള് നിറയും വരെ </p><p>സൂര്യസ്തമയം വരേയും</p><p><br /></p><p>നീയെന്നെ കാത്തിരിക്കൂ </p><p>മരം കോച്ചും ശിശിരത്തിലും </p><p>ഇല കരിയും ഗ്രീഷ്മത്തിലും </p><p>എല്ലാവരുമെന്നെ മറവിയിലാഴ്ത്തിയാലും </p><p><br /></p><p>നീയെനിക്കായ് കാത്തിരിക്കൂ</p><p>ഒരു കത്തും തേടിയെത്തിയില്ലെങ്കിലും </p><p>കാത്തിരിക്കൂ എനിക്കായ്</p><p>എനിക്കു ജീവനുണ്ടാവും</p><p><br /></p><p>എനിക്കായുള്ള നിന്റെ ആഗ്രഹത്താല്‍ </p><p>ഞാന്‍ തിരിച്ചു വരും, കാത്തിരിക്കൂ</p><p>നീ സംസാരിക്കരുത്, </p><p>എന്റെ മേല്‍ </p><p>മരണത്തിന്റെ കുറിപ്പു ചേര്‍ക്കുന്നവരോട്</p><p>അവര്‍ക്ക് പിഴച്ചതാവും</p><p> </p><p>ഉറ്റവര്‍ </p><p>ഞാന്‍ ഓര്‍മയായെന്നു കരുതിക്കോട്ടെ </p><p>എന്റെ മകനും അമ്മയും </p><p>ഞാന്‍ പോയെന്നു ചിന്തിച്ചോട്ടെ </p><p>എന്റെ കൂട്ടുകാര്‍ </p><p>എന്നെ മറന്നോട്ടെ </p><p>എന്റെ ആത്മശാന്തിക്കായവര്</p><p>അണയാത്ത ചിതയ്ക്കരികിലിരുന്ന് </p><p>പാനപാത്രം നിറയ്ക്കട്ടെ</p><p>നീയെനിക്കായ് കാത്തിരിക്കൂ</p><p>പാനപാത്രമുയര്ത്താതെ</p><p><br /></p><p>അവര്‍ക്ക് അവിശ്വസനീയമായിരിക്കും</p><p>ഞാന്‍ അതിജീവിക്കുമെന്നത് </p><p>പ്രിയപ്പെട്ടവളേ, </p><p>അവരൊരിക്കലുമറിയില്ല</p><p>നിന്റെ കാത്തിരിപ്പാണ് </p><p>എന്റെ ജീവനെ കാത്തതെന്ന്</p><p><br /></p><p>കാലം കടന്നു പോയെന്നവര്‍ പറഞ്ഞോട്ടെ,</p><p>നിന്റെ തീവ്രമായ കാത്തിരിപ്പിനാല്‍ </p><p>ഞാന്‍ മടങ്ങിയെത്തും </p><p>മറ്റുള്ളവരെപ്പോലെ</p><p><br /></p><p>...........................................</p><p><b><i>കോണ്സ്റ്റാന്റിന് മിഖൈലോവിച്ച് സിമോനോവ്, ഒരു സോവിയറ്റ് എഴുത്തുകാരന്, യുദ്ധ കവി, നാടകകൃത്ത്, യുദ്ധകാല ലേഖകന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍, 1941 ലെ<span style="color: red;"> 'വെയിറ്റ് ഫോര്‍ മി' </span>മികച്ച രചന.</i></b></p><div><br /></div><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-40858596198890751022021-10-07T12:44:00.005-07:002021-10-11T00:03:56.457-07:00അഭയാര്‍ഥി ജീവിതത്തിന്റെ പകര്പ്പെഴുത്ത്<p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnNNxEtw8ExnDVCE6sAnodmj35jT8vKGdSquWknkCKI8g303zMDTcuWh_Y64hSNNjJxaqyYbT8yhrwmaPYjMIr_uwSUQM-lC_JOdJeJF-Dw2PNXfYpWGDgdOUiLuzkejCP-NkPMSfST2w/s2048/GURNA+SET.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1448" data-original-width="2048" height="453" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnNNxEtw8ExnDVCE6sAnodmj35jT8vKGdSquWknkCKI8g303zMDTcuWh_Y64hSNNjJxaqyYbT8yhrwmaPYjMIr_uwSUQM-lC_JOdJeJF-Dw2PNXfYpWGDgdOUiLuzkejCP-NkPMSfST2w/w640-h453/GURNA+SET.jpg" width="640" /></a></div><br /><div class="separator" style="clear: both; text-align: center;"><br /></div> <p></p><p>കൊളോണിയലിസത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ദുരിതപൂര്‍ണമായ അനുഭങ്ങളെക്കുറിച്ചും രൂക്ഷമായും അഭയാര്‍ഥികളെക്കുറിച്ചും കുടിയേറ്റത്തെക്കുറിച്ചും അനുകമ്പയോടെയുമുള്ള എഴുത്തിന് നൊബേല്‍ പുരസ്കാരം. ടാന്‍സാനിയയില്‍ ജനിച്ച് ഇംഗ്ലണ്ടില്‍ ജീവിച്ച അബ്ദുള്‍ റസാഖ് ഗുര്‍നയ്ക്ക് 2021ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം ലഭിക്കുമ്പോള്‍ ആഫ്രിക്കയില്‍നിന്ന് ഈ പുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ആറാമത്തെ എഴുത്തുകാരനാവുകയാണ് അദ്ദേഹം. വോള്‍ സോയിങ്കയ്ക്കു ശേഷം മൂന്നരപ്പതിറ്റാണ്ടു വേണ്ടിവന്നു, സാഹിത്യത്തിലെ പരമോന്നത പുരസ്കാരത്തിന് ഒരു ആഫ്രിക്കന്‍ എഴുത്തുകാരന് തെരഞ്ഞെടുക്കപ്പെടാന്‍. എഴുത്തിന്റെ പരമ്പരാഗത ആഖ്യാനങ്ങളെയും ശൈലികളെയും മറികടക്കുന്നതാണ് അദ്ദേഹത്തിന്റെ എഴുത്തുകള്‍. ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ പലര്‍ക്കും അപരിചിതവും അജ്ഞാതവുമായ എന്നാല്‍, വലുതും സങ്കീര്‍ണവുമായ സാംസ്കാരിക വൈവിധ്യങ്ങള്‍ നിറഞ്ഞ കിഴക്കന്‍ ആഫ്രിക്കയിലെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്നതാണ് അദ്ദേഹത്തിന്റെ രചനകളെന്നു ജൂറി വിലയിരുത്തി. </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdQHe8jcMvHtsJM0m0JVDn8SpOBPZ3ernkQBRUtyTTyhWOSM09n9wX5DDRhq9os9i5tmdjRltbmTkzmJFHxl1qjvCK-0MZwkbuC3JZvbIW8lDnFiLFNDbBchlhLt4nElUv7-ja3M9bUyc/s2048/nobel--art.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="2048" data-original-width="1719" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdQHe8jcMvHtsJM0m0JVDn8SpOBPZ3ernkQBRUtyTTyhWOSM09n9wX5DDRhq9os9i5tmdjRltbmTkzmJFHxl1qjvCK-0MZwkbuC3JZvbIW8lDnFiLFNDbBchlhLt4nElUv7-ja3M9bUyc/w537-h640/nobel--art.jpg" width="537" /></a></div><br /><p><br /></p><p><span style="color: red;">ടാന്‍സാനിയയില്‍നിന്ന് ഇംഗ്ലണ്ടിലേക്ക്</span></p><p>1948ല്‍ ജനിച്ച അബ്ദുള്‍റസാഖ് ഗുര്‍ന ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാന്‍സിബാര്‍ ദ്വീപിലാണ് വളര്‍ന്നത്. അറുപതുകളില്‍ ടാന്‍സാനിയ എന്ന പേരില്‍ ബ്രിട്ടീഷുകാരില്‍ നിന്ന് സ്വാതന്ത്ര്യം നേടിയപ്പോള്‍ ടാന്സാനിയയുെ പ്രധാന ഭൂപ്രദേശമായി മാറിയത് ഇന്ത്യന്‍ മഹാസമുദ്രത്തിലെ സ്വയംഭരണാധികാരമുള്ള ഒരു കൂട്ടം ദ്വീപുകളായ സാന്‍സിബാറായിരുന്നു. സാന്‍സിബാര്‍ കൊളോണിയല്‍ ഭരണത്തിന് കീഴിലായിരുന്നു. 1960 കളുടെ തുടക്കം മുതല്‍ സാന്സിബാറില് കൊളോണിയല്‍ ഭരണത്തിനെതിരേ നടന്നിരുന്ന വിമോചന സമരം ശക്തമായിത്തുടങ്ങി 1963 ഡിസംബറില്‍ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തില്‍ നിന്നു സാന്‍സിബാര്‍ മോചിതമായി. പിന്നീട് അവിടെ ഒരു വലിയ വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചത്. അന്നത്തെ പ്രസിഡന്റ് അബീദ് കരുമേയുടെ ഭരണകാലത്ത് അറബ് വംശജരായ പൗരന്മാര് അടിച്ചമര്‍ത്തപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. കൂട്ടക്കൊലകള്‍ നിരവധിയുണ്ടായി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ അബ്ദുള്‍റസാഖ് ഗുര്‍ന അറബ് വംശജനായിരുന്നു. കടുത്ത വിവേചനവും പീഡനവും കാരണം സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കുടുംബം ഉപേക്ഷിച്ച് രാജ്യം വിടാന്‍ ഗുര്‍ന നിര്‍ബന്ധിതനായി. അപ്പോഴേക്കും സാന്‍സിബാര്‍ റിപ്പബ്ലിക് ഓഫ് ടാന്‍സാനിയ ആയി മാറിക്കഴിഞ്ഞിരുന്നു. ടാന്‍സാനിയ രാജ്യം രൂപപ്പെടുന്നത് ഗുര്‍നയ്ക്ക് പതിനെട്ടു വയസുള്ളപ്പോഴാണ്. ഇംഗ്ലണ്ടിലേക്കു കുടിയേറിയ അദ്ദേഹത്തിന് 1984 വരെ സ്വന്തം ദേശത്തേക്കു മടങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പിതാവിന്റെ മരണത്തിന് തൊട്ടുമുമ്പ് പിതാവിനെ കാണാന്‍ അദ്ദേഹം പ്രത്യേക അനുമതി വാങ്ങിയാണ് എത്തിയത്.</p><p><span style="color: red;">ഇംഗ്ലീഷ് പ്രഫസറാകുന്നു</span></p><p>പതിനെട്ടാം വയസില്‍ സാന്സിബാറില് നിന്ന് പലായനം ചെയ്ത അബ്ദുള്‍റസാഖ് ഗുര്‍ന വിദ്യാര്‍ഥിയായി കാന്റര്‍ബറിയിലെ ക്രൈസ്റ്റ് ചര്‍ച്ച് കോളജില്‍ ചേരുകയുണ്ടായി. പിന്നീട് കെന്റ് സര്‍വകലാശാലയിലേക്ക് പഠനത്തിനായി എത്തി. 1982ല്‍ തന്റെ മുപ്പത്തി നാലാമത്തെ വയസില്‍ അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍നിന്നു പിഎച്ച്ഡി നേടി. പിന്നീട്, അദ്ദേഹം കെന്റ്് സര്‍വകലാശാലയില്‍തന്നെ ഇംഗ്ലീഷ് പ്രഫസറായി. തുടര്‍ന്ന് ബിരുദ പഠനത്തിന്റെ ഡയറക്ടറുമായി. അക്കാലത്ത് അദ്ദേഹം സാഹിത്യത്തെ കുറിച്ച് വളരെ ആഴത്തില്‍ പഠനം നടത്തുകയുണ്ടായി. പ്രത്യേകിച്ച് പ്രധാനമായും വോള്‍ സോയിങ്ക, എന്ഗെ വാ തിയോങ്കോ, സല്മാന് റുഷ്ദി തുടങ്ങിയ എഴുത്തുകാരുടെ രചനകളെക്കുറിച്ച്.</p><p><span style="color: red;">21- ാം വയസില്‍ സാഹിത്യത്തിലേക്ക്</span></p><p>ഗുര്‍ണ പത്ത് നോവലുകളും നിരവധി ചെറുകഥകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാഹിത്യ രചനകളിലേക്ക് അദ്ദേഹം പ്രവേശിക്കുന്നത് ഇരുപത്തിഒന്നാമത്തെ വയസിലാണ്. അദ്ദേഹത്തിന്റെ മാതൃഭാഷ സ്വാഹിലി ആണെങ്കിലും അദ്ദേഹം സാഹിത്യ രചനയ്ക്കായി തെരഞ്ഞെടുത്തത് ഇംഗ്ലീഷായിരുന്നു. മുമ്പ് കോളനിവത്കരിക്കപ്പെട്ട പ്രദേശങ്ങളില്‍ നിന്ന് ഇംഗ്ലണ്ടിലേക്ക്് കുടിയേറിയവരും കുടിയേറ്റത്തിന്റെയും കൊളോണിയലിസത്തിന്റെയും വിഷയങ്ങള്‍ ഗവേഷണം നടത്തുന്ന ആളുകള്‍ ഉള്‍ക്കൊള്ളുന്ന കറുത്ത ബ്രിട്ടീഷ് എഴുത്തുകാര്‍ എന്ന് വിളിക്കപ്പെടുന്ന സംഘത്തില്‍പ്പെടുന്നയാളാണ് ഗുര്‍ന. അദ്ദേഹത്തിന്റെ രചനകളുടെ പ്രത്യേകത കഥയുടെ പശ്ചാത്തല വിവരണത്തില്‍ 1980 കളില്‍ സ്ഥിരമായി കണ്ടുവന്നിരുന്ന രചനാശൈലിയെ പാടെ തള്ളിക്കളഞ്ഞു എന്നതാണ്. ആഫ്രിക്കക്കാരന് എന്ന നിലയില്‍ കിഴക്കന്‍ ആഫ്രിക്കയെ കുറിച്ച് എഴുതാതിരിക്കാന്‍ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല എന്നതാണു സത്യം. എന്നാല്‍, ലോകത്തിന് അത്ര പരിചിതമല്ലാത്ത കിഴക്കന്‍ ആഫ്രിക്കയിലെ സാംസ്കാരിക വൈവിധ്യത്തെ പരിചയപ്പെടുത്തുന്നതില്‍ അബ്ദുള്‍റസാഖ് ഗുര്‍ന പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ കൃതികള്‍ ധാരാളം വായനക്കാര്‍ക്ക് അറിയപ്പെടാത്ത മറ്റൊരു ആഫ്രിക്കയെക്കുറിച്ചുള്ള വ്യക്തമായതും വളരെ കൃത്യമായതുമായ ഒരു ചിത്രം നല്കുന്നു. നോവലുകളിലൂടെ സൃഷ്ടിച്ച കഥാപാത്രങ്ങളും കഥാസന്ദര്‍ഭങ്ങളും ആഫ്രിക്കന്‍-ഇംഗ്ലീഷ് സംസ്കാരങ്ങള്‍ക്കും ഭൂഖണ്ഡങ്ങള്ക്കുമിടയിലുണ്ടായിരുന്ന ജീവിതത്തിന്റെ നേര്‍ചിത്രമാണ് വായനക്കാര്‍ക്കു നല്‍കിയത്. വിഷാദവും അന്യവല്ക്കരിക്കപ്പെട്ട ജനതയുടെ ജീവിതാനുഭവങ്ങളുമാണ് ഗുര്‍നയുടെ മിക്ക കൃതികളുടെയും കാതല്‍. ഗുര്‍നയുടെ കൃതികള്‍ എളുപ്പത്തില്‍ വായിക്കപ്പെടുന്നവല്ല. അത് വളരെ സങ്കീര്‍ണമാണ്. അക്കാരണത്താല്‍തന്നെ അത് വളരെ ലാഘവത്തോടെ വായിച്ചു പോകേണ്ടതുമല്ല. അദ്ദേഹത്തിന്റെ ഒട്ടുമിക്ക കൃതികളിലെ നായകന്മാരും സമൂഹത്തിന്റെ അരികുകളില്‍ ജീവിക്കുന്നവരാണ്. എഴുത്തില്‍ കൊളോണിയല്‍ ഭരണകാലത്തെ ആഫ്രിക്കയെക്കുറിച്ചുള്ള തന്റെ അനുഭവങ്ങളും ഓര്‍മകളും ഒഴിവാക്കാന്‍ ശ്രമിച്ചിരുന്നു. അതിനെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹം തന്നെ പറഞ്ഞത് ''ഞാന്‍ എന്റെ ബാല്യത്തെക്കുറിച്ചും അക്കാലത്തെ ഓര്‍മകളും എഴുതാന്‍ ആഗ്രഹിക്കുന്നില്ല. കാരണം. കൊളോണിയല്‍ ഭരണത്തിനു കീഴിലെ ആഫ്രിക്ക വളരെ പ്രാകൃതമായിരുന്നതായി ധാരാളം പേര് എഴുതിയിട്ടുണ്ടല്ലോ. അതില്‍ പലതും ഭാഗിക സത്യങ്ങള്‍ മാത്രമായിരുന്നു. മാത്രവുമല്ല അത്തരം കാര്യങ്ങള്‍ എഴുതാന്‍ ശ്രമിക്കുന്ന സന്ദര്‍ഭങ്ങളില്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഓര്‍മകള്‍ കടന്നുവരികയും ചെയ്യും. ശരിക്കും എന്റെ പശ്ചാത്തലം ഇന്ത്യന്‍ മഹാസമുദ്രത്തിലെ സാംസ്കാരിക വൈവിധ്യമാര്‍ന്ന സാന്‍സിബാര്‍ ദ്വീപാണ്; അടിമക്കച്ചവടം നടന്നിരുന്ന ഇടമാണ്. ശരിക്കും ആഗോളവത്കരണത്തിനുമുമ്പ് അവിടം വിവിധ ജനവിഭാങ്ങള്‍ ജീവിച്ചിരുന്ന സാര്‍വലൗകികമായ ഒരിടമായിരുന്നു. പോര്‍ച്ചുഗീസുകാര്‍, ഇന്ത്യക്കാര്‍, അറബ് വംശജര്‍, ജര്‍മന്‍കാര്‍, ബ്രിട്ടീഷുകാര്‍ അങ്ങനെ എല്ലാവരും ഉണ്ടായിരുന്നു.'</p><p><span style="color: red;">ആദ്യനോവല്‍ 1987ല്‍</span></p><p>1987ലാണ് അബ്ദുള്‍റസാഖ് ഗുര്‍നയുടെ ആദ്യ നോവല്‍ പുറത്തിറങ്ങുന്നത്. മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍. പേരു സൂചിപ്പിക്കുന്നതു പോലതന്നെ അദ്ദേഹത്തിന്റെ പ്രവാസ ജീവിതത്തിന്റെ ഓര്‍മകളാണ് നോവലില്‍ പ്രതിപാദിക്കുന്നത്. ദി മെമ്മറി ഓഫ് ഡിപാര്‍ച്ചര്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഗുര്‍നയ്ക്ക് ഏകദേശം നാല്‍പ്പത് വയസായിരുന്നു. തോറ്റുപോയ ഒരു പ്രക്ഷോഭത്തിന്റെ കഥയാണ് ഈ നോവലില്‍ അദ്ദേഹം കുറിച്ചിടുന്നത്. ദുരന്തപര്യവസായിയായ ഈ നോവല്‍ വായനക്കാരുടെ ഇടയില്‍ സമ്മിശ്രപ്രതികരണമാണ് ഉണ്ടാക്കിയത്. 'ജീവിതത്തെക്കുറിച്ച് പ്രതീക്ഷകള്‍ ഒന്നും നല്‍കാത്ത നോവല്‍' എന്നാണ് അക്കാലത്തെ ചില പ്രമുഖ നിരൂപകര്‍ ഈ നോവലിനെ വിശേഷിപ്പിച്ചത്. കഥയിലെ നായകന് തന്റെ നാടിന്റെ സാമൂഹിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അപമാനിക്കപ്പെട്ട് തകര്‍ന്ന ബന്ധങ്ങളില്‍ നിന്നും കുടുംബത്തില്‍ നിന്നും പുറത്തിറങ്ങാനാവാതെ കഷ്ടപ്പെടുന്നതാണ് കഥ. മദ്യപാനിയും അക്രമാസക്തനുമായ നായകന്റെ അച്ഛനും (പന്ത്രണ്ടാമത്തെ വയസില്‍ അദ്ദേഹം തന്റെ മകനെ ചന്തയില്‍ വില്ക്കാന് ശ്രമിക്കുന്നുമുണ്ട്) വേശ്യവൃത്തിക്ക് നിര്‍ബന്ധിതയായ സഹോദരിയും വായനക്കാരുടെ മനസില്‍ ഒരു നോവായി അവശേഷിച്ചു. </p><p><span style="color: red;">ബുക്കര്‍ പുരസ്കാരം തേടിയെത്തുന്നു</span></p><p>1994ല്‍ പ്രസിദ്ധീകരിച്ച പാരഡൈസ് എന്ന നോവല്‍ അബ്ദുള്‍റസാഖ് ഗുര്‍നയുടെ സാഹിത്യജീവിതത്തിലെ വഴിത്തിരിവായി. ഈ നോവലിലൂടെ ലോകത്താകമാനം നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിനായി. ഈ കൃതിക്ക് ലഭിച്ച വലിയ അംഗീകാരമായി ബുക്കര്‍ സമ്മാനവും അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹം വീണ്ടും ടാന്‍സാനിയക്കാരനായ നോവല്‍ എന്നാണ് ഈ നോവലിനെക്കുറിച്ച് നിരൂപകരുടെ വിശേഷണം. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ടാന്‍സാനിയയില്‍ വളര്‍ന്ന ഒരു ആണ്‍കുട്ടിയുടെ കഥ; 1990 ല്‍ കിഴക്കന്‍ ആഫ്രിക്കയിലേക്കുള്ള ഒരു ഗവേഷണ യാത്രയുടെ പശ്ചാത്തലത്തില്‍ പറഞ്ഞ ഈ നോവലില്‍ കിഴക്കന്‍ ആഫ്രിക്കയിലെ കോളനിവത്കരണത്തിന്റെ അക്രമാസക്തവും വിശദവുമായ വിവരണംകൂടി ഉള്‍പ്പെടുത്തിയതിലൂടെ വായനക്കാര്‍ക്ക് പുതിയ വായനാനുഭവമാണ് ഗുര്‍ന കരുതിവച്ചത്. വ്യത്യസ്ത ലോകങ്ങളും വിശ്വാസസംഹിതകളും സംസ്കാരങ്ങളും ഏറ്റുമുട്ടുന്ന ഒരു ദു:ഖകരമായ പ്രണയകഥ കൂടിയാണ് പാരഡൈസ് എന്ന നോവല്‍</p><p><span style="color: red;">എഴുത്തുകാരനപ്പുറം</span></p><p>എഴുത്തുകാരനെന്നതിനപ്പുറം മറ്റു സാഹിത്യ സംഭാവനകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്. ആഫ്രിക്കന്‍ സാഹിത്യത്തെക്കുറിച്ച് അദ്ദേഹം എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച ഗ്രന്ഥങ്ങള്‍ നിരവധി സാഹിത്യഗവേഷകര്‍ക്ക് വഴികാട്ടിയാണ്. പ്രത്യേകിച്ച് വി.എസ്. നായ്പോള്‍, സല്മാന് റുഷ്ദി, സോ വികോംബ് തുടങ്ങിയ എഴുത്തുകാരുടെ സൃഷ്ടികളെകുറിച്ച് നടത്തിയ പഠനവും അവരുടെ ലേഖനങ്ങള്‍ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഗ്രന്ഥവും. സാഹിത്യ അധ്യാപകനെന്ന നിലയിലും ഗൈഡെന്ന നിലയിലും അദ്ദേഹം നിരവധി എഴുത്തുകാരെ സൃഷ്ടിക്കുന്നതിലും വലിയ പങ്കു വഹിച്ചു. റുഷ്ദി, നയ്പോള്‍, ജി.വി. ദേശാനി, ആന്റണി ബര്‍ഗസ്, ജോസഫ് കോണ്‍റാഡ്, ജോര്‍ജ് ലാമിംഗ്, ജമൈക്ക കിന്‍കെയ്ഡ് എന്നിവരുടെ രചനകളെക്കുറിച്ച് ഗവേഷണത്തിന് നേതൃത്വം വഹിക്കാാനും അബ്ദുള്‍റസാഖ് ഗുര്‍നയ്ക്കു കഴിഞ്ഞു. ഇന്ന് നിരവധി എഴുത്തുകാര്‍ കുടിയേറ്റത്തിന്റെയും അധിനിവേശത്തിന്റെയും കഥകള്‍ എഴുതുന്നുണ്ട്. സുഡാനില്‍ നിന്നുള്ള ലീലാ അബൂലെല, നൈജീരിയയില്‍ നിന്നുള്ള ചിമമണ്ട എന്‍ഗോസി ആദിച്ചി, തേജു കോള്‍, സിംബാബ്വെയില് നിന്നുള്ള നോവിയോലെറ്റ് ബുലാവായോ തുടങ്ങിയ എഴുത്തുകാര്‍ കുടിയേറ്റ വിഷയങ്ങളില്‍ ശ്രദ്ധേയമായ രചനകള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ ആഫ്രിക്കയില്‍ നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റത്തിന്റെ തീവ്രാനുഭവങ്ങളെ ആവിഷ്കരിച്ച ആദ്യ എഴുത്തുകാരില്‍ ഒരാള്‍ ഗുര്‍നയാണ്. അദ്ദേഹത്തിന്റെ നോവലുകള്‍ക്കും കഥകള്‍ക്കുമപ്പുറം കൊളോണിയല്‍ സാഹിത്യത്തില്‍ ഗുര്‍നയുടെ സംഭാവനകളെക്കുറിച്ചും കൊളോണിയലിസത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ ഗവേഷണവും നിരീക്ഷണങ്ങളും നൊബേല്‍ പുരസ്കാരസമിതി പരിഗണിച്ചു എന്നകാര്യത്തില്‍ തര്‍ക്കമില്ല.</p><div><br /></div><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-74859809780573781622021-09-17T13:19:00.000-07:002022-06-09T21:34:01.415-07:00ഭൗതികശാസ്ത്രത്തിലെ വഴികാട്ടി<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqbjTFeWTuQ2lpb3WMqY1zgb-IObe3ZRaZXxhTl7EIA9Y-1gq_DqIHlnkmuYKsNR_8QdXLr1xv40c812bXHXA8NXi1o_QKR3OBOFuJVSQbzq46tGeShNBRLsRtg4hb2zew2EIgGIqJUhk/s2048/THANU+PADMANABHAN+SET.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1536" data-original-width="2048" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgqbjTFeWTuQ2lpb3WMqY1zgb-IObe3ZRaZXxhTl7EIA9Y-1gq_DqIHlnkmuYKsNR_8QdXLr1xv40c812bXHXA8NXi1o_QKR3OBOFuJVSQbzq46tGeShNBRLsRtg4hb2zew2EIgGIqJUhk/w640-h480/THANU+PADMANABHAN+SET.jpg" width="640" /></a></div><br /><p></p><p>ഭാതികശാസ്ത്രത്തിലെ ക്വാണ്ടം ഗ്രാവിറ്റിയിലും കോസ്മോളജിയിലും മൗലികമായ സംഭാവനകള്‍ കൊണ്ട് ശാസ്ത്രലോകത്തെ സ്വാധീനിച്ച ഇന്ത്യന്‍ ശാസ്ത്രജ്ഞന് താണു പദ്മനാഭന് ഓര്‍മയാവുമ്പോള്‍ നമുക്ക് നഷ്ടമാവുന്നത് സര് ഐസക് ന്യൂട്ടനും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനും ഒപ്പം പേരെഴുതിച്ചേര്‍ത്ത പ്രതിഭാശാലിയെയയാണ്. ഭൗതികശാസ്ത്രത്തില്‍ അദ്ദേഹം ഒരു സൈദ്ധ്യാന്തികന്‍ കൂടിയായിരുന്നു. തിരുവനന്തപുരത്തെ സര്‍ക്കാര്‍ സ്കൂളില്‍ മലയാളം മീഡിയത്തില്‍ പത്താംക്ളാസുവരെ പഠിച്ച താണു പദ്മനാഭന് ഭൂഗുരുത്വം, ഘടനാരൂപീകരണം, ക്വാണ്ടം ഗ്രാവിറ്റി തുടങ്ങി തമോഗര്‍ത്തങ്ങളെ കുറിച്ചുള്ള പഠനത്തിലും തന്റേതായ സംഭാവന നല്കി. അസ്ട്രേ ഫിസിക്സില്‍ ലോകത്തിലെ തന്നെ പ്രമുഖ ഗവേഷണ കേന്ദ്രമായ പൂനയിലെ ഇന്റര്‍ യൂണിവേഴ്സിറ്റി സെന്റര്‍ ഫോര്‍ അസ്ട്രോണമി ആന്‍ഡ് അസ്ട്രോഫിസിക്സില്‍ പ്രഫസറായിരിക്കെയാണ് അദ്ദേഹത്തെ മരണം കൂട്ടിക്കൊണ്ടു പോകുന്നത്. ലോകമെങ്ങുമുള്ള സര്‍വകലാശാലകളിലും അസ്ട്രോണമി സ്ഥാപനങ്ങളിലും അധ്യക്ഷനായും പ്രഭാഷകനായും അംഗമായുമൊക്കെ അദ്ദേഹം പലനിലയില്‍ സേവനമനുഷ്ഠിച്ചു. </p><p><span style="color: #cc0000;">ചെറുപ്പത്തിലേ ഗണിതം കൂടെക്കൂടി</span></p><p>വളരെ ചെറുപ്പത്തില്‍ത്തന്നെ ഗണിതശാസ്ത്രം പഠിക്കാന്‍ അദ്ദേഹത്തിനായി. 1957 ല്‍ തിരുവനന്തപുരത്ത് താണു അയ്യരുടെയും ലക്ഷമിയുടെയും മകനായാണ് താണു പദ്മനാഭന് ജനിച്ചത്. പിതാവ് താണു അയ്യരുടെയും ഇഷ്ടവിഷയമായിരുന്നു ഗണിതശാസ്ത്രം. എന്നാല്‍, അക്കാലത്തെ ജീവിത സാഹചര്യം അദ്ദേഹത്തെ ഗണിതശാസ്ത്രത്തില്‍ പ്രാഗത്ഭ്യം തെളിയിക്കാന്‍ അനുവദിച്ചില്ല എന്നുപറയാം. അക്കാരണത്താല്‍ തന്നെ വനംവകുപ്പില്‍ ഒരു ഉദ്യോഗസ്ഥനായി ഒതുങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. തനിക്ക് സാധിക്കാതെപോയത് തന്റെ മകനിലൂടെ സാധിക്കണമെന്ന് ഒരുപക്ഷേ, ആ അച്ഛന് ചിന്തിച്ചിരിക്കാം. വളരെ ചെറുപ്പത്തില്‍ തന്നെ അദ്ദഹം തന്റെ മകനെ ഗണിതത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കുകയുണ്ടായി. അച്ഛന്റെ കുടുബത്തിലെ നിരവധി ആളുകള്‍ ഗണിതത്തെ ഇഷ്ടപ്പെട്ടിരുന്നു എന്നാണ് ഒരിക്കല്‍ താണു പദ്മനാഭന്തന്നെ പറഞ്ഞത്. തന്നില്‍ ഗണിതത്തോട് ഇഷ്ടം രൂപപ്പെടുത്തിയെടുത്തവരില്‍ നീലകണ്ഠശര്മയെന്ന അച്ഛന്റെ ബന്ധുവിന്റെ സ്വാധീനത്തെ കുറിച്ചും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇരുവരുമാണ് താണു പദ്മനാഭനില്‍ ശാസ്ത്രപഠനത്തിന്റെ അടിത്തറപാകിയത്. പിന്നീട് ഒരിക്കല്‍ കുടുംബം തനിക്കു നല്കിയ പിന്തുണയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ''എന്റെ ബാല്യത്തില്‍ മാത്രമല്ല, എല്ലാക്കാലത്തും കുടുംബത്തില്‍ ദാരിദ്യം നിലനിന്നിരുന്നു. അത് ഒരു വസ്തുതയാണ്. എന്നിരുന്നാലും കുടുബം എന്നെ എല്ലാക്കാലത്തും ഏറ്റവും മികച്ച കാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിക്കുന്ന പ്രേരക ശക്തിയായിരുന്നു. മികവ് എന്നത് ഒരിക്കലും വിലപേശലിന് വിധേയമാക്കപ്പെടുന്ന ഒന്നല്ല എന്ന വലിയ ബോധമാണ് കുടുംബം എനിക്കു നല്‍കിയത്.'' എന്നാണ്.</p><p><span style="color: red;">ഗണിതശാസ്ത്രത്തില്‍ നിന്ന് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക്</span></p><div>കരമനയിലെ സര്‍ക്കാര്‍ സ്കൂളിലാണ് താണു പദ്മനാഭന് പഠിച്ചത്. അക്കാലത്ത് കണക്കില്‍ അദ്ദേഹം മികച്ച നിലവാരം പുലര്‍ത്തിയിരുന്നുവെങ്കിലും അദ്ദേഹത്തോടൊപ്പമോ അദ്ദേഹത്തെക്കാളോ കണക്കില്‍ മാര്‍ക്കു ലഭിച്ചിരുന്ന രണ്ടോ മൂന്നോ പേര്‍കൂടി ഉണ്ടായിരുന്നു. പിന്നീട് പ്രീ ഡിഗ്രിക്ക് ചേരുമ്പോഴും ഗണിതത്തില്‍ പഠനം തുടരണം എന്ന ആഗ്രമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. പിന്നീടെങ്ങനെ അദ്ദേഹം ഗണിതശാസ്ത്രം വിട്ട് ഭൗതികശാസത്രത്തിലേക്കെത്തിയെന്ന ചോദ്യം അവശേഷിച്ചിരുന്നു. അതിന് അദ്ദേഹംതന്നെ ഒരിക്കല്‍ ഉത്തരം തന്നു. ''1973 ലാണ് ഞാന്‍ ഗവണ്മെന്റ് ആര്‍ട്സ് കോളജില്‍ പ്രീഡിഗ്രിക്ക് ചെരുന്നത്. ഇഷ്ടപ്പെട്ട വിഷയം മാത്തമാറ്റിക്സ് തന്നെയായിരുന്നു. ആ സമയത്താണ് ഞാന്‍ അമേരിക്കന്‍ ഭൗതികശാസ്ത്രജ്ഞനായിരുന്ന റിച്ചാര്‍ഡ് ഫിലിപ് ഫെയ്ന്മാന്റെ ലക്ചേഴ്സ് ഓണ്‍ ഫിസിക്സ് വായിക്കുന്നത്. അത് എന്നെ വളരെ സ്വാധീനിച്ചു എന്നു പറയാം. ആ വായനയെ തുടര്‍ന്നുള്ള ചിന്തകളാണ് ഗണിതശാസ്ത്രം ഉപേക്ഷിച്ച് സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലേക്ക് വഴിമാറിയാലോ എന്ന ചിന്ത എന്നില്‍ ജനിക്കുന്നതും വഴിമാറുന്നതും''.</div><p><span style="color: red;"> 20 ാം വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ പ്രബന്ധം</span></p><p>പ്രീ ഡിഗ്രി പഠനം കഴിഞ്ഞ് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ ഫിസ്ക്സ് ബിരുദ പഠനത്തിന് താണു പദ്മനാഭന് ചേര്‍ന്നു. കോളജിലെ സിലബസിനു പുറമെ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ആഴത്തിലുള്ള വായനയ്ക്കായി അദ്ദേഹം സമയം കണ്ടെത്തി. റഷ്യന്‍ ഭൗതികശാസ്ത്രജ്ഞരായ ലാന്ഡാവുവും ലിഫ്ഷിറ്റ്സും ചേര്‍ന്നെഴുതിയ കോഴ്സ് ഓഫ് തിയററ്റിക്കല്‍ ഫിസിക്സ് എന്ന 10 വാല്യം വരുന്ന ഗ്രന്ഥം ആഴത്തില്‍ പഠിക്കാനാണ് ഈ കാലത്ത് അദ്ദേഹം കൂടുതല്‍ സമയം ചെലവഴിച്ചത്. 1977 ല്‍, 20 ാം വയസില്‍ ഇന്ത്യന്‍ അക്കാദമി ഓഫ് സയന്‍സസില്‍ (ജേണല്‍ ഓഫ് ഫിസിക്സ് വിഭാഗത്തില്‍) ഗുരുത്വാകര്‍ഷണ തരംഗങ്ങളെ കുറിച്ച് പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. അന്ന് അദ്ദേഹം ബിഎസ്സി അവസാന വര്‍ഷ വിദ്യാര്‍ഥിയായിരുന്നു. അന്ന് അദ്ദേഹത്തിന്റെ അധ്യാപകര്‍ പോലും അദ്ദേഹത്തിന്റെ പ്രബന്ധത്തെ ഒരു വിദ്യാര്‍ഥിയുടെ എഴുത്ത് മാത്രമായാണ് കണക്കാക്കിയത്. എന്നാല്‍, അന്ന് ജനിച്ചത് ലോപ്രശസ്തനായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു. പിന്നീട്, അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ക്കും പഠനങ്ങള്‍ക്കും വേണ്ടി ലോകം കാത്തിരുന്നത് ചരിത്രം. </p><p><span style="color: red;">ബിഎസ്സിക്കും എംഎസ്സിക്കും ഗോള്‍ഡ് മെഡല്‍</span></p><div>ഗണിതശാസ്ത്രത്തില്‍ നിന്നും ഭൗതികശാസ്ത്രത്തിലേക്കു വഴിമാറി നടന്ന താണുപദ്മനാഭന് പിഴച്ചില്ല. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ നിന്നു ബിരുദബിരുദാനന്തര കോഴ്സുകള്‍ ഒന്നാം റാങ്കോടെയാണ് അദ്ദഹം പാസായത്. എംഎ സിക്ക് രണ്ടാം റാങ്ക് നേടിയ ആളിനെക്കാള്‍ 152 മാര്‍ക്ക് കൂടുതല്‍ നേടിയാണ് താണു പദ്മനാഭന് ഒന്നാം റാങ്ക് കരസ്തമാക്കിയതെന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രതിഭയുടെ മാറ്റ് നമുക്ക് മനസിലാക്കാനാവുക. പിന്നീട്, സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തില്‍ ഗവേഷണം ചെയ്യുകയെന്ന ലക്ഷ്യത്തോടെ അദ്ദേഹം നേരെ ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിലേക്കു പോയി. അവിടെ നിന്നു പിഎച്ച്ഡി പൂര്‍ത്തിയാക്കിയെങ്കിലും അദ്ദേഹത്തിലെ ശാസ്ത്രകുതുകിക്ക് തൃപ്തി ലഭിച്ചില്ല. പിന്നീട് അദ്ദേഹം ഗവേഷണത്തിനായി തെരഞ്ഞെടുത്തത് കേംബ്രിജ് സര്‍വകലാശാല. 1986 ല്‍ പോസ്റ്റ് ഡോക്ടറല്‍ റിസര്‍ച്ചിനായി അദ്ദേഹം കേബ്രിജിലെത്തി. അവിടെ ഗവേഷകനായിരിക്കെയാണ് ഭൗതികശാസ്ത്രിലും ജ്യോതിശാസ്ത്രത്തിലും അദ്ദേഹത്തിന്റേതായി ഗ്രന്ഥങ്ങള്‍ പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ ഏഴു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചത് കേംബ്രിജ് സര്‍വകലാശാല തന്നെയാണെന്നത് താണു പദ്മനാഭന്റെ പ്രതിഭയ്ക്കു മാറ്റുകൂട്ടി.</div><p><span style="color: red;"> ഗ്രാവിറ്റിയോടൊപ്പം യാത്രചെയ്ത സഞ്ചാരി</span></p><p>ആസ്ട്രോഫിസിക്സിലും പ്രപഞ്ചപഠനത്തിലും താണു പദ്മനാഭന് സംഭാവനകള്‍ നല്‍കിയിട്ടുണ്ടെങ്കിലും അദ്ദേഹം എന്നും സഞ്ചരിച്ചത് ഗ്രാവിറ്റിയോടൊപ്പമാണ്. പ്രത്യേകിച്ച് ക്വാണ്ടം ഗ്രാവിറ്റിയില്‍. ക്വാണ്ടം ഭൗതികത്തില്‍ ഗ്രാവിറ്റിയെ എങ്ങനെ അവതരിപ്പിക്കും എന്നതും ക്വാണ്ടം സിദ്ധാന്തത്തിന്റെയും ആപേക്ഷികതാ സിദ്ധാന്തത്തിന്റെയും ഏകീകരണം എങ്ങനെ സാധ്യമാക്കാം എന്നതുമായിരുന്നു താണു പദ്മനാഭന് എല്ലാക്കാലത്തും ചിന്തിച്ചിരുന്നത്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനുപോലും സാധിക്കാത്ത കാര്യമായിരുന്നു അതെന്നോര്‍ക്കണം. അതില്‍ അദ്ദേഹത്തിന്റെ നിഗമനങ്ങളും നിരീക്ഷണങ്ങളും മൗലികമാണെന്ന് ലോകം അംഗീകരിക്കുന്നു. എമര്‍ജന്റ് ഗ്രാവിറ്റിയില്‍ താപഗതികത്തെ അടിസ്ഥാനമാക്കി സാമാന്യ ആപേക്ഷികസിദ്ധാന്തത്തെ കൂടുതല്‍ വികസിപ്പിച്ചതാണ് താണു പത്മനാഭന്റെ ഏറ്റവും പ്രധാന സംഭാവന. ഈ മേഘലയില്‍ ഗവേഷണം ചെയ്യുന്ന ശാസ്ത്രജ്ഞര്‍ പറയുന്ന ഒരു കാര്യമുണ്ട്. ഭാവിയില്‍ ആരൊക്കെ ഗ്രാവിറ്റിയെ ഏതൊക്കെ ആംഗിളുകളില്‍ വിശദീകരിക്കാന്‍ ശ്രമിച്ചാലും അവര്‍ക്ക് താണു പദ്മനാഭനെ പിന്പറ്റാതിരിക്കാനാവില്ല. കാരണം അദ്ദേഹം തെളിച്ചിട്ട വഴികള്‍ അത്രവേഗം മാഞ്ഞുപോകില്ല. അക്കാര്യംത്തില് ഒരു സംശയത്തിനും ഇടമില്ല. 2020 ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ സര്‍വേയില്‍ സൈദ്ധ്യാന്തിക ഭൗതികശാസ്ത്രത്തിലെ മികച്ച 25 ശാസ്ത്രജ്ഞരുടെ പട്ടികയില്‍ താണുപദ്മനാഭനും ഉള്‍പ്പെട്ടു. 2007 -ല്‍ പത്മശ്രീ ലഭിച്ച പദ്മനാഭന് 300 -ലധികം ഗവേഷണ പ്രബന്ധങ്ങളും ഗുരുത്വാകര്‍ഷണം, ക്വാണ്ടം ഗുരുത്വാകര്‍ഷണം, പ്രപഞ്ചത്തിന്റെ ഘടന/രൂപീകരണം എന്നിവയെക്കുറിച്ചുള്ള പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡിലെ കണികാ ഭൗതിക ഗവേഷണ കേന്ദ്രമായ സേണ്‍, ന്യൂ കാസില്‍ സര്‍വകലാശാല, ലണ്ടനിലെ ഇംപീരിയല്‍ കോളജ്, കാള്‍ടെക്, പ്രിന്‍സ്ടണ്‍, കേംബ്രിജ് സര്‍വകലാശാല തുടങ്ങി നിരവധി അന്താരാഷ്ട്ര സ്ഥാപനങ്ങളില്‍ അദ്ദേഹം വിസിറ്റിംഗ് പ്രഫസറായിരുന്നു. </p><p><span style="color: red;">ഡോക്ടറേറ്റുകാരുടെ കുടുംബം</span></p><p>താണു പദ്മനാഭന്റെ കുടുംബം പിഎച്ച്ഡി കുടുംബമാണ്. ടാറ്റ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗവേഷണത്തിന് തന്നോടൊപ്പമുണ്ടായിരുന്ന വാസന്തിയെയാണ് താണു പദ്മനാഭന് തന്റെ ജീവിത സഖിയാക്കിയത്. താണു പദ്മനാഭന്റെ ഗവേഷണ ജീവിതത്തിലും വാസന്തിയുടെ ഇടപെടല്‍ വലിയ സ്വാധീനം ചെലുത്തി. പോപ്പുലര്‍ സയന്‍സില്‍ ഇരുവരും ചേര്‍ന്നെഴുതിയ ഡോണ്‍ ഓഫ് സയന്‍സ് എന്ന ഗ്രന്ഥം ശാസ്ത്രത്തെ ജനപ്രിയമാക്കുന്നതില്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇവരുടെ ഏകമകളായ ഹംസയും മാതാപിതാക്കളുടെ വഴിയെതന്നെയാണു തെരഞ്ഞെടുത്തത്. ഹംസയും ആസ്ട്രേഫിസിക്സില് ഡോക്ടറേറ്റ് നേടുകയുണ്ടായി.</p><p><span style="color: red;">തേടിയെത്തിയ പുരസ്കാരങ്ങള്‍</span></p><p>കേരള ശാസ്ത്ര പുരസ്കാരം- 2021 </p><p>എം.പി. ബിര്‍ള മെമ്മോറിയല്‍ അവാര്‍ഡ്- 2019 </p><p>യുകെയിലെ ഹോമി ഭാഭ ലക്ചറര്‍ അവാര്‍ഡ്- 2014</p><p>ഫിസിക്കല്‍ സയന്‍സസിനുള്ള ഇന്‍ഫോസിസ് സയന്‍സ് ഫൗണ്ടേഷന് സമ്മാനം- 2009</p><p>ജെസി ബോസ് നാഷണല്‍ ഫെലോഷിപ്പ് -2008 </p><p>പത്മശ്രീ - 2007</p><p>മീഗുണ ഫെലോഷിപ്പ് അവാര്‍ഡ് (യൂണിവേഴ്സിറ്റി ഓഫ് മെല്‍ബണ്‍, ഓസ്ട്രേലിയ) - 2004</p><p>ഹോമി ഭാഭ ഫെലോഷിപ്പ് - 2003</p><p>ശാസ്ത്ര ഗവേഷണത്തിനുള്ള ജിഡി ബിര്‍ള അവാര്‍ഡ് -2003</p><p>അല്‍-ഖവാരിസ്മി ഇന്റര്‍നാഷണല്‍ അവാര്‍ഡ് - 2002</p><p>മില്ലേനിയം മെഡല്‍ (സിഎസ്ഐആര്‍) - 2000</p><p>ശാന്തി സ്വരൂപ് ഭട്നാഗര്‍ അവാര്‍ഡ്- 1996</p><p>ബിര്‍ള സയന്‍സ് പ്രൈസ് - 1991</p><p>യംഗ് സയന്റിസ്റ്റ് അവാര്‍ഡ് (ഇന്ത്യന്‍ നാഷണല്‍ സയന്‍സ് അക്കാദമി)- 1984</p><p><br /></p><p><br /></p><p><br /></p><p><br /></p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com4tag:blogger.com,1999:blog-713222389905800834.post-44095918065249522722021-06-10T10:19:00.002-07:002021-06-10T10:30:01.354-07:00ലെന്‍സിലൂടെ സ്വപ്നങ്ങളെ നോക്കിയ സ്വപ്നവ്യാപാരി മടങ്ങുമ്പോള്‍<p style="text-align: left;"><span style="font-family: verdana;"></span></p><div class="separator" style="clear: both; text-align: center;"><span style="font-family: verdana;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrxMwC9zPVXv9lziy1jr71M03EHZQwqVbUAaW_Vxk3IvxSryPpJCHAIBDglHsgwyhG0roEEJFoTnDxgMl5NJ89QI4YLMc9_RgrADzm0tfMc_LXQaNyRN13rAKVHo7fx_3zkdDx9IfikXM/s2048/bdd.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1536" data-original-width="2048" height="480" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrxMwC9zPVXv9lziy1jr71M03EHZQwqVbUAaW_Vxk3IvxSryPpJCHAIBDglHsgwyhG0roEEJFoTnDxgMl5NJ89QI4YLMc9_RgrADzm0tfMc_LXQaNyRN13rAKVHo7fx_3zkdDx9IfikXM/w640-h480/bdd.jpg" width="640" /></a></span></div><span style="font-family: verdana;"><br /><b><br /></b></span><p></p><p style="text-align: left;"><span style="color: #800180;"><span style="font-family: verdana;"><b>ജീവിതം, പ്രകൃതി, ശബ്ദങ്ങള്‍, പെയിന്റിംഗുകള്‍, സാഹിത്യം എന്നിവ എനിക്ക് സ്വപ്നം കാണാന്‍ പ്രചോദനമായി. ഇവയാണ് സിനിമകള്‍ സ്വപ്നം കാണാനും എനിക്ക് പ്രചോദനം നല്‍കുന്നത്.</b></span><b><span style="font-family: verdana;"> -- ബുദ്ധദേബ് ദാസ്ഗുപ്ത</span></b></span></p><p style="text-align: left;"><b><span style="font-family: verdana;"><br /></span></b></p><p style="text-align: left;"><span style="font-family: verdana;"><b> </b></span><b style="font-family: verdana;">ബുദ്ധദേബ് ദാസ് ഗുപ്തയുടെ സിനിമകളെ കുറിച്ച് ആദ്യം പറയാനാവുക, ആ സിനിമകളെല്ലാം ഒരു മികച്ച ലോകത്തിനായി കൊതിക്കുന്ന പകല്‍ സ്വപ്നംകാണുന്നവരെക്കുറിച്ചാണ് എന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളെ സൂക്ഷമമായി വിലയിരുത്തുമ്പോള്‍ നമുക്ക് കാണാന്‍ കഴിയുന്ന ഒന്നാണ് വിചിത്രവും അസാധാരണവുമായ വഴിത്തിരിവുകള്‍. അതിനായി ദാസ്ഗുപ്തയുടെ ശൈലിയിലുള്ള ലോംഗ് ടേക്കുകളും ട്രാക്കിംഗ് ഷോട്ടുകളും സിനിമയെ സമ്പന്നമാക്കുന്നു. 1992-ല്‍ പുറത്തിറങ്ങിയ 'തഹാദര്‍ കഥ' എന്നസിനിമയിലെ ഒരു രംഗം പരാമര്‍ശിക്കാതെ തരമില്ല. സിനിമയിലെ കേന്ദ്രകഥാപാത്രമായ സ്വാതന്ത്ര്യസമരസേനാനിയായ സിബ്നാഥ് (മിഥുന് ചക്രബര്‍ത്തി) ജയില്‍ മോചിതനായ ശേഷം തന്റെ വീട്ടിലേക്കുള്ള യാത്രയിലെ രംഗങ്ങള്‍. ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയതിന് 11 വര്‍ഷത്തെ തടവിന് ശേഷമാണ് അദ്ദേഹം തടവറയില്‍ നിന്നു പുറത്തുവരുന്നത്. ബംഗാളിന്റെ ഗ്രാമങ്ങളുടെ അമ്പരപ്പിക്കുന്ന ലാന്‍ഡ്സ്കേപ്പ്ഷോട്ടുകളാണ് ദാസ്ഗുപ്ത കാഴ്ചക്കാര്‍ക്കു സമ്മാനിച്ചത്. സ്വപ്നവ്യാപാരിയെന്ന് ഒരുപക്ഷേ എല്ലാ അര്‍ഥത്തിലും ബുദ്ധദേബ് ദാസ്ഗുപ്തയെ വിളിക്കാം. സ്വപ്നം കാണുന്നത് നിര്‍ത്തി ബുദ്ധദേബ് ദാസ് ഗുപ്ത മടങ്ങുമ്പോള്‍ ചലച്ചിത്രപ്രേമികളുടെ മനസില്‍ ഉയരുന്ന ചോദ്യം സ്വപ്നാടകരുടെ കഥകള്‍ ബുദ്ധദേബ് ദാസ് ഗുപ്തയെപ്പോലെ സ്നേഹത്തോടെ ഇനി ആരാണ് പറയുക എന്നാണ്. </b></p><p style="text-align: left;"><b style="font-family: verdana;">ബുദ്ധദേബ് ദാസ്ഗുപ്തയുടെ സിനിമ റിയലിസത്തിന്റെയും കാവ്യാത്മകമായ ദൃശ്യഭാഷയുടെയും ഒരു അതുല്യമായ മിശ്രിതമായിരുന്നു. ലാന്‍ഡ്സ്കേപ്പ് ദൃശ്യങ്ങളിലൂടെ അദ്ദേഹം ചിത്രീകരിച്ച രംഗങ്ങള്‍ ഒരേസമയം സൗന്ദര്യവും അസ്വസ്ഥരായ ആളുകളും അസ്വസ്ഥമായ സാഹചര്യങ്ങളും നിറഞ്ഞതായിരുന്നു. അദ്ദേഹത്തിന്റെ മികവ് ചിത്രീകരിക്കുന്ന ദൃശ്യങ്ങളുടെ ലാളിത്യത്തിലായിരുന്നു. ലെന്‍സും സാങ്കേതിക ഉപകരണങ്ങളും മുതല്‍ ക്യാമറ ചലനങ്ങള്‍ വരെ വളരെ ലളിതമായിരുന്നു. ദാസ്ഗുപ്തയുടെ ലാന്‍ഡ്സ്കേപ്പുകള്‍ ഓരോ കാഴ്ചക്കാരന്റെയും ഹൃദയത്തില്‍ എല്ലായിപ്പോഴും പതിഞ്ഞിരിക്കുമെങ്കിലും, അതിനിടയില്‍ വളരെ ശക്തമായ ചില ക്ലോസപ്പുകളും അദ്ദേഹം ചിത്രീകരിക്കുമായിരുന്നു. ഓരോ യുവ ചലച്ചിത്രകാരന്റെയും പാഠപുസ്തകമാണ് അദ്ദേഹത്തിന്റെ ഷോട്ടുകള്‍. </b></p><p style="text-align: left;"><span style="font-family: verdana;"><b>കച്ചവട സിനിമയുടെ വേലിയേറ്റത്തിനെതിരേ നീന്താന്‍ ധൈര്യപ്പെടുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് എക്കാലവും ദാസ്ഗുപ്തയുടെ സിനിമകള്‍വലിയപ്രതീക്ഷകളാണ് പകര്‍ന്നു നല്‍കിയിട്ടുള്ളത്. അദ്ദേഹത്തിന്റെ മരണം പൂരിപ്പിക്കാന്‍ വളരെ പ്രയാസമുള്ള ഒരു വലിയ ശൂന്യതയാണ് ചലച്ചിത്രലോകത്ത് അവശേഷിപ്പിച്ചിരിക്കുന്നത്. </b></span></p><p style="text-align: left;"><b style="font-family: verdana;">കോല്‍ക്കത്തയിലെ സ്കോട്ടിഷ് ചര്‍ച്ച് കോളജില്‍ നിന്ന് ബിരുദം നേടിയ ദാസ്ഗുപ്ത സാമ്പത്തിക ശാസ്ത്രത്തില്‍ അധ്യാപകനായിരിക്കെയാണ് സിനിമയാണു തന്റെ വഴിയെന്നു തിരിച്ചറിയുന്നത്. പുസ്തകങ്ങളിലെ സാമ്പത്തിക ശാസ്ത്ര തത്വങ്ങള്‍ പഠിപ്പിക്കുന്നതില്‍ അദ്ദേഹത്തിന് ഒരിക്കലും സന്തോഷം കണ്ടെത്താനായിരുന്നില്ല. ആ അതൃപ്തിയാണ് ദാസ്ഗുപ്തയെ സാമ്പത്തികശാസ്ത്രം പഠിപ്പിക്കുന്നത് ഉപേക്ഷിച്ച്, സിനിമ സ്വയം പഠിച്ച് ചലച്ചിത്രകാരനാക്കിയത്. പിന്നീട്, ലോകം ആദരവോടെ അംഗീകരിച്ച ചലച്ചിത്രകാരനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച അതിവേഗമായിരുന്നു. 1944 ല്‍ പുരുലിയയില്‍ ജനിച്ച ദാസ് ഗുപ്ത എണ്ണമറ്റ ദേശീയ അന്തര്‍ദേശീയ അവാര്‍ഡുകള്‍ നേടി. ഒരു ചലച്ചിത്രകാരനെന്ന നിലയില്‍ അദ്ദേഹം ഒരിക്കലും പരിശീലനം നേടിയിട്ടില്ലെങ്കിലും, ഒരു കവിയുടെ ഭാവനയും അതിനെ ദൃശ്യവത്കരിക്കാനുള്ള കഴിവും അദ്ദേഹത്തിനുണ്ടായിരുന്നു. </b></p><p style="text-align: left;"><b style="font-family: verdana;">തന്റെ സിനിമകളില്‍ ദാസ്ഗുപ്ത ശക്തമായി ഉപയോഗിച്ച ഒരു ഉപകരണമായിരുന്നു മൗനം. വളരെ ലളിതവും എന്നാല്‍ വൈകാരികവുമായ വിഷയങ്ങള്‍ അദ്ദേഹം തിരഞ്ഞെടുക്കും. ഒന്നിലേറെ തലങ്ങളുള്ളതാവും അദ്ദേഹത്തിന്റെ സിനിമകള്‍. ഓരോ തലവും മറ്റൊരു സിനിമ വെളിപ്പെടുത്തും. ഉദാഹരണത്തിന്, ഉത്തരയില്, കുള്ളന്‍ ക്ലൈമാക്സില്‍ ഒരു മാറ്റം വരുത്തുന്നു, ക്രൂരമായ യാഥാര്‍ത്ഥ്യത്തില്‍ നിന്ന് കാഴ്ചക്കാരനെ സൂക്ഷ്മമായി ഭാവനയുടെയും സ്വപ്നത്തിന്റെയും സാന്ത്വനത്തിന്റെയും ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലപ്പോള്‍ നര്‍ത്തകര്‍, ചിലപ്പോള്‍ ഫ്ളൂട്ട് പ്ലേയര്‍, ചിലപ്പോള്‍ കുള്ളന്മാര്; അദ്ദേഹത്തിന്റെ സിനിമകളില്‍ പാലങ്ങള്‍ പോലെ അഭിനയിക്കുന്ന കഥാപാത്രങ്ങള്‍ ഉണ്ടാകും. ഫാന്റസിയില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍; ചില സമയങ്ങളില്‍, അവര്‍ കണ്ടത് റിയലിസമാണോ അതോ മാജിക് റിയലിസമാണോ എന്ന് നിര്‍ണയിക്കാന്‍ പ്രേഷകര്‍ക്ക് കഴിയില്ല.</b></p><p style="text-align: left;"><b style="font-family: verdana;">തന്റെ ആദ്യകാല സിനിമകളില്‍ തന്റെ ഇടതുപക്ഷ രാഷ്ട്രീയം വളരെ കൃത്യമായി അദ്ദേഹം വെളിവാക്കി. അദ്ദേഹത്തിന്റെ ആദ്യത്തെ ഫീച്ചര്‍ ചിത്രം ദൂരത്വ (1978) ആയിരുന്നു. 'ദൂരത്വ', 'ആന്ധി ഗാലി' (1984) തുടങ്ങിയ സിനിമകളില്‍ ദാസ്ഗുപ്തയുടെ രാഷ്ട്രീയവും നക്സല്‍ പ്രസ്ഥാനങ്ങളുമായുള്ള ബംഗാളിന്റെ നീണ്ടതും വളരെ സങ്കീര്‍ണ്ണവുമായ ബന്ധവും കണ്ടെത്താനാവും. പക്ഷേ, അസാധാരണമെന്നു പറയട്ടെ നക്സലൈറ്റ് ബാനര്‍ വഹിച്ചവരെ നായകന്മാരായി അവതരിപ്പിക്കാന്‍ അദ്ദേഹം ശ്രമിച്ചതേയില്ല.</b></p><p style="text-align: left;"><b style="font-family: verdana;">എന്നാല്‍, പിന്നീട് ബംഗാളിലെ മധ്യവര്‍ഗത്തിന്റെ പ്രായോഗികരാഷ്ട്രീയം അടുത്ത് മനസിലാക്കിയപ്പോള്‍, അദ്ദേഹത്തിന് ഒരുകാര്യം മനസിലായി അത് നക്സല്‍ പ്രത്യയശാസ്ത്രത്തിന് വിരുദ്ധമാണ്എന്ന്. ഒരുപക്ഷേ, അങ്ങനെയാവാം ദാസ്ഗുപ്ത മറ്റൊരു സൗന്ദര്യശാസ്ത്രത്തിലേക്ക് മാറിയതും, അവിടെ സ്വന്തം ശബ്ദം കണ്ടെത്തിയതും. 1989 ല്‍ അദ്ദേഹത്തിന്റേതായി പുറത്തുവന്ന ബാഗ് ബഹാദൂര്‍ എന്ന ചിത്രം ആ മാറ്റം വളരെ വ്യക്തമായി നമുക്ക് മുന്നില്‍ വരച്ചിടുകയും ചെയ്തു. കടുവയെപ്പോലെ സ്വയം വരച്ച് ഗ്രാമീണ ബംഗാളിലെ ഒരു ഗ്രാമത്തില്‍ നൃത്തം ചെയ്യുന്ന ഒരാളുടെ കഥയാണ് ബാഗ് ബഹാദൂര്‍. കലാപരിപാടികളിലൂടെ പ്രാദേശിക ജനങ്ങള്‍ക്കായി വിനോദപരിപാടികള്‍ അവതരിപ്പിക്കുമ്പോഴും സഹായം തേടി ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് മാറുകയും ചെയ്ത നര്‍ത്തകരായിരുന്നു ഇവര്‍. ഖരഗ്പൂരിലെ ഈ കലാകാരന്മാരുടെയും കലാകാരികളുടെയും കൂടെ ചുറ്റിപ്പറ്റി ദാസ് ഗുപ്ത കുട്ടിക്കാലം മുഴുവന്‍ ചെലവഴിച്ചിരുന്നു. പ്രത്യേകിച്ച് നര്‍ത്തകികളായിരുന്നു കൂടുതല്‍. അങ്ങനെയാണ് 'ബാഗ് ബഹാദൂര്‍' എന്ന സിനിമ ജനിക്കുന്നത്. സ്വന്തം കാഴ്ചകളെ ചിത്രീകരിച്ചതുകൊണ്ടാവും ആ സിനിമ ഒരു ക്ലാസിക്കായി മാറിയതും.</b></p><p style="text-align: left;"><b style="font-family: verdana;">1997 ല്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം ദാസ്ഗുപ്തയ്ക്കു നേടിക്കൊടുത്ത ലാല്‍ ദര്‍ജയിലേക്കെത്തുമ്പോള്‍ സ്വപ്നങ്ങളുടെയും ഓര്‍മകളുടെയും പരമ്പരാഗത വിവരണവും ഇതിവൃത്തവും ഒഴിവാക്കുന്ന ഒരിടത്തേക്ക് ദാസ്ഗുപ്തയുടെ സിനിമ പ്രവേശിക്കുന്നതിന്റെ സൂചനകള്‍ ലഭിക്കുന്നു. 40-കളുടെ അവസാനത്തില്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന നബിന് ദത്ത എന്ന ദന്തഡോക്ടറുടെ കഥയാണ് ഈ സിനിമയുടെ കഥയില്‍ വിവരിക്കുന്നത്. നായകന്റെ മനസിലെ പ്രക്ഷുബ്ധത പ്രകടിപ്പിക്കുന്നതിനുള്ള ചിഹ്നങ്ങളും രൂപകങ്ങളും ഈ സിനിമയില്‍ നിറഞ്ഞിരിക്കുന്നു, ഒപ്പം അദ്ദേഹത്തിന്റെ സമകാലിക നാഗരിക ജീവിതത്തിന്റെ മനുഷ്യബന്ധങ്ങളുടെ സങ്കീര്‍ണതകളെക്കുറിച്ചുള്ള അന്വേഷണങ്ങളും ഈ സിനിമ പ്രേഷകന്റെ മുന്നിലെത്തിക്കുന്നു. </b></p><p style="text-align: left;"><span style="font-family: verdana;"></span></p><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9TqflM6-43IdQR73RAsZ2gRSjdHTrqIZAZySIqKdzS3cU18v1KfDXcidN2xAVVILotj6V_AFvKAhVok7v_wlaAvUU9V5uVZvIplfu0owwiUcGmUyekgEVedO1KpW7YLVdiXakhauu8rY/s1200/160148-cuqjxraduo-1623302175.jpeg" style="margin-left: auto; margin-right: auto;"><img border="0" data-original-height="630" data-original-width="1200" height="336" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9TqflM6-43IdQR73RAsZ2gRSjdHTrqIZAZySIqKdzS3cU18v1KfDXcidN2xAVVILotj6V_AFvKAhVok7v_wlaAvUU9V5uVZvIplfu0owwiUcGmUyekgEVedO1KpW7YLVdiXakhauu8rY/w640-h336/160148-cuqjxraduo-1623302175.jpeg" width="640" /></a></td></tr><tr><td class="tr-caption" style="text-align: center;"><b style="text-align: left;">( ഉത്തര എന്ന സിനിമയുടെ ലൊക്കേഷനില്‍ താരങ്ങള്‍ക്ക് <br />നിര്‍ദേശം നല്കുന്ന ബുദ്ധദേബ് ദാസ്ഗുപ്ത.</b></td></tr></tbody></table><span style="font-family: verdana;"><b><br /></b></span><p></p><p style="text-align: left;"><span style="font-family: verdana;"><b>മികച്ച സംവിധായകനുള്ള പുരസ്കാരം അദ്ദേഹത്തിനു നേടി</b></span><b style="font-family: verdana;">ക്കൊടുത്ത, ഒരുപക്ഷേ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയെന്നു നിരൂപകരും പ്രേഷകരും വിലയിരുത്തുന്ന ഉത്തര (2000) പ്രതീകാത്മകത നിറഞ്ഞതാണ്. ഈ സിനിമയ്ക്ക് ഒരുതലമല്ല ഉള്ളത്. ഒരു തലത്തില്‍, അത് മതമൗലികവാദത്തെക്കുറിച്ചും അത് നമ്മുടെ സമൂഹത്തില്‍ അതിന്റെ കൂടാരങ്ങള്‍ കെട്ടുന്നതിനെക്കുറിച്ചുമാണ് ദാസ്ഗുപ്ത പറയുന്നത്. അതേസമയംതന്നെ, മറ്റൊരു തലത്തില്‍ വിഷലിപ്തമായ പുരുഷത്വം അടിമബോധം നിറഞ്ഞ, ദുര്‍ബലമായ ഒരു സമൂഹത്തെ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നും പറയുന്നു. ഏറ്റവും രൂക്ഷമായ ഭാഷയില്‍ ഉത്തര അടിച്ചമര്‍ത്തപ്പെടുന്നവരുടെ ലൈംഗിക വിമോചനത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമകൂടിയായി മാറുന്നു.</b></p><p style="text-align: left;"><b style="font-family: verdana;">2006 ല്‍ മികച്ച ചലച്ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ കല്‍പുരുഷ്, രണ്ട് സമയപരിധികളിലുടനീളം ഒരു അച്ഛന്റെയും മകന്റെയും ബന്ധം പറഞ്ഞ കഥയാണ്. ഒരു കവികൂടിയായ, ദാസ്ഗുപ്തയെ തേടി മികച്ച ചിത്രത്തിനുള്ള അഞ്ച് ദേശീയ അവാര്‍ഡുകളും രണ്ട് മികച്ച സംവിധായകനുള്ള പുരസ്കാരങ്ങളും എത്തി. അദ്ദേഹം സിനിമകള്‍ക്കായി തെരഞ്ഞെടുക്കുന്ന വിഷയവും ദൃശ്യവത്കരിക്കുന്ന രീതിയും പ്രേക്ഷകരെ റിയലിസത്തിനപ്പുറത്തേക്ക് കൊണ്ടുപോയി. ചിലസമയങ്ങളിലെങ്കിലും മാജിക് റിയലിസത്തിലേക്കും സര്‍റിയലിസത്തിലേക്കും. ദാസ്ഗുപ്ത ബംഗാളി സാഹിത്യത്തില്‍ നിന്ന് നിരവധി സിനിമകള്‍ക്ക് കഥകള്‍ കണ്ടെത്തി. അദ്ദേഹത്തിന്റെ പല സിനിമകളുടെയും വിഷയം ഗ്രാമീണ ബംഗാളുമായി ബന്ധപ്പെട്ടതാണ്, പക്ഷേ അദ്ദേഹം കഥകളെ റിയലിസത്തിനപ്പുറത്തേക്ക് </b><span style="font-family: verdana;"><b>പറിച്ചുനട്ടു</b></span><b style="font-family: verdana;">. പലപ്പോഴും ഫാന്റസി, മാജിക് റിയലിസം എന്നിവ മുഴച്ചു നില്‍ക്കാത്തവിധം </b><span style="font-family: verdana;"><b>കൂടി</b></span><b style="font-family: verdana;">ചേരുന്ന അസാധാരണമായ ഒരു രസതന്ത്രം അദ്ദേഹത്തിന്റെ സിനിമകളില്‍ കണ്ടെത്താനാവും. കാഴ്ചക്കാരെ വിസ്മയിപ്പിക്കുന്ന, മറ്റൊരുതരത്തില്‍ പറഞ്ഞാല്‍ പ്രകോപിപ്പിക്കുന്ന ബിംബങ്ങളും ദാര്‍ശനിക ചോദ്യങ്ങളും നിറഞ്ഞ ദാസ് ഗുപ്തയുടെ സിനിമകള്‍ ലോകമെമ്പാടും പ്രശംസയും അവാര്‍ഡും നേടി. </b></p><p style="text-align: left;"><b style="font-family: verdana;">നിരൂപക പ്രശംസയും പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തുകയായിരുന്നു. കാരണം തന്റെ സിനിമകളെ കുറിച്ച് വളരെ കുറച്ചുമാത്രം സംസാരിക്കുന്ന വ്യക്തിയായിരുന്നു ദാസ്ഗുപ്ത. ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞത്- ''അവാര്‍ഡിനെ ചുറ്റിപ്പറ്റിയുള്ള പ്രചോദനം ഞാന്‍ ഇഷ്ടപ്പെടുന്നില്ല. അവാര്‍ഡുകളല്ല സിനിമയ്ക്കുള്ള പ്രചോദനം. ഞാന്‍ കഷ്ടി ഇരുപത് സിനിമകള്‍ മാത്രമാണു ചെയ്തിരിക്കുന്നത്. അതുതന്നെ കൂടുതലാണെന്നാണ് എന്റെ പക്ഷം. കിട്ടിയ പുരസ്കാരങ്ങള്‍ക്കുമാത്രം പ്രതിഭ എനിക്കുണ്ടോയെന്നു ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നു. ദേശീയ അവാര്‍ഡ് നേടിയ സംവിധായകനെന്ന നിലയില്‍ ആരെങ്കിലും എന്നെ പരിചയപ്പെടുത്തിയാല്‍ അത് അപമാനമായാണ് എനിക്കു തോന്നാറ്'' എന്നാണ്.</b></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com2tag:blogger.com,1999:blog-713222389905800834.post-53875000314276610942021-06-08T23:00:00.003-07:002022-06-09T21:34:17.003-07:00 മരിച്ചവര്‍ക്കെതിരായ അധിക്ഷേപം<p><b><span style="color: #ff00fe;"> </span></b></p><div class="separator" style="clear: both; text-align: center;"><b><span style="color: #ff00fe;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwsYvCfIhE6nbWL4KsHtIctnSR2Nu1FE-KJyZtK_g8oA_hC1h9It1D2-G-JVdO8ZdpSQzn0bG8nbH7zy1Dfi1A1YOVUQ8KETkrp2z208jb-vex1-KpC4eROYY3Tdy38Sysr0LCANjFFdo/s433/angelo+gonzales.jpg" imageanchor="1" style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" data-original-height="433" data-original-width="300" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwsYvCfIhE6nbWL4KsHtIctnSR2Nu1FE-KJyZtK_g8oA_hC1h9It1D2-G-JVdO8ZdpSQzn0bG8nbH7zy1Dfi1A1YOVUQ8KETkrp2z208jb-vex1-KpC4eROYY3Tdy38Sysr0LCANjFFdo/s320/angelo+gonzales.jpg" /></a></span></b></div><b><span style="color: #ff00fe;"><br />സ്പാനിഷ് കവി എയ്ഞ്ജലോ ഗോണ്‍സാലസ് രചിച്ച Diatribe against the dead (വിവര്‍ത്തനം)</span></b><p></p><p><br /></p><p>സ്വാര്‍ഥരാണവര്‍</p><p>മരിച്ചവര്‍</p><p>നമ്മളെ കരയിക്കാനും ശ്രദ്ധിക്കാതിരിക്കാനും </p><p>മടിയില്ലാത്തവര്‍</p><p>അസൗകര്യം നിറഞ്ഞ ഇടങ്ങളിലും </p><p>അവര്‍ മൂകരായി കഴിഞ്ഞുകൂടും</p><p>നടക്കില്ലെന്നു വാശിയുള്ളവരെ </p><p>ശ്മശാനംവരെ </p><p>നാം ചുമലിലേറ്റിനടക്കണം</p><p>അവര്‍, കുട്ടികളാണെങ്കിലും</p><p>ഹാ! എന്തൊരു പീഡനംതൃകയാണവര്‍</p><p><br /></p><p>അനക്കമറ്റ് മരവിച്ച ശരീരം, </p><p>മുഖത്തെപ്പോഴും അധിക്ഷേപത്തിന്റെയും </p><p>ശാസനയുടെയും ഭാവം </p><p>ജീര്‍ണിച്ച മനസാക്ഷി</p><p>ദുഷിച്ച മാതൃക.ാണവര്‍</p><p>അവര്‍, അത്യന്തം ചീത്തയായതെന്തും</p><p><br /></p><p>മരിച്ചവരെ കൊല്ലാന്‍പറ്റില്ല എന്നതാണ്</p><p>ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം</p><p><br /></p><p>നമ്മളോടുള്ള അവരുടെ </p><p>0ൃഡവും വിനാശകരവുമായ പ്രയത്നം</p><p>കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്</p><p><br /></p><p>ബോധമില്ലത്ത,</p><p>സംവേദനക്ഷമമല്ലാത്ത </p><p>ഉദാസീനതയും ദുര്‍വാശിയും നിറഞ്ഞ</p><p>അവരുടെ അധികപ്രസംഗവും മൗനവും</p><p><br /></p><p>അവര്‍ ചെയ്യാത്തതെന്തെന്ന് </p><p>അവരറിയുന്നേയില്ല</p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-65827235846740263572021-05-12T10:11:00.002-07:002021-05-12T10:12:49.456-07:00കോമാളിയുടെ മുഖംമൂടിയിട്ട് വിഷാദത്തിന്റെ കുന്നിറങ്ങുന്നു<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghGBVBxKjmLeLfbv4am92c9FmrD-rrRlrBBM0dXX-W8zCKeBDAjO2DMAA-huGntxBSQI6jloTW7HZOvC0RvzaxGD56XFtnsyy6VxZzIvZdgc128AkPiV9NZgMtjztmI0DNJqP61z2mNsU/s1047/sara+chaudhuri+copy.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1047" data-original-width="838" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghGBVBxKjmLeLfbv4am92c9FmrD-rrRlrBBM0dXX-W8zCKeBDAjO2DMAA-huGntxBSQI6jloTW7HZOvC0RvzaxGD56XFtnsyy6VxZzIvZdgc128AkPiV9NZgMtjztmI0DNJqP61z2mNsU/w320-h400/sara+chaudhuri+copy.JPG" width="320" /></a></div><br /><p></p><p>ചിന്തകളെല്ലാം തലതിരിഞ്ഞതെന്ന് </p><p>വിളിച്ചാക്ഷേപിച്ചുകൊണ്ടിരുന്നു</p><p><br /></p><p>ജീവിതത്തിന്റെ തിരക്കഥയില്‍ </p><p>പാളിപ്പോയരംഗങ്ങളാണധികമെന്ന് </p><p>കണ്ടവര്‍ കാണാത്തവരോട് പറഞ്ഞുകൊണ്ടിരുന്നു</p><p><br /></p><p>മനസിലെ നീറ്റല്‍ വരച്ചപ്പൊഴൊക്കെ </p><p>പൂത്തുലഞ്ഞ ഗുല്‍മോഹറെന്ന് </p><p>വ്യാഖ്യാനം ചമച്ചുകളഞ്ഞു</p><p><br /></p><p>വിറയ്ക്കുന്ന കൈകളാല്‍ </p><p>ജീവിതം പകര്‍ത്തിയപ്പോള്‍ </p><p>അക്ഷരത്തെറ്റുള്ള ഭാഷയെന്ന് </p><p>മുദ്രയടിച്ച് വെട്ടിക്കളഞ്ഞു</p><p><br /></p><p>നെഞ്ചിലെ മുറിവുകള്‍ </p><p>പക്വതയുടെ കുലശേരുകൊണ്ട് മിനുക്കിയപ്പോള്‍</p><p>പൂത്ത ചോരച്ചെമ്പരത്തിയെന്ന് </p><p>നിരൂപണമെഴുതി</p><p><br /></p><p>രാത്രിയെന്നു പറഞ്ഞപ്പോള്‍ </p><p>പകലെന്ന് വെട്ടിത്തിരുത്തിയെഴുതി</p><p><br /></p><p>ഉള്ളിലെ നെരിപ്പോടില്‍ കനലാളിയപ്പോള്‍ </p><p>കാടുകത്തുന്നതെന്നു വ്യാജം പറഞ്ഞു</p><p><br /></p><p>ഒടുവില്‍ ഭൂതകാലത്തെ, </p><p>തന്നെപ്പോലും തിരിച്ചറിയാനാവാത്ത തിരക്കില്‍ </p><p>ഉപേക്ഷിച്ചു പടിയിറങ്ങി</p><p><br /></p><p>പച്ചയായ ജീവിതത്തെ </p><p>മൗനത്തിന്റെ ഉന്മാദത്തിലൊളിപ്പിച്ച് </p><p>കോമാളിയുടെ മുഖംമൂടിയിട്ട് </p><p>പരാജിതന്റെ ശരീരഭാഷയുമായി</p><p>ഇടവഴികളിലൂടെ ജീവിതവും പേറി</p><p>വിഷാദത്തിന്റെ കുന്നിറങ്ങുന്നു</p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com1tag:blogger.com,1999:blog-713222389905800834.post-69850728722163001622021-04-01T09:29:00.004-07:002021-05-12T10:13:10.352-07:00പുരസ്കാര നിറവില്‍ സ്റ്റൈല്മന്നന്...<p> </p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi26HDflIPUOSKZXr70QQGWDkYePKt4bCerjEeusfrzQRqek5_7LgzarEHCnK7pgUgmWzyUDtSCl1OF9G1mCHZ9K2zw8wqwXN1uZTuXeSDVkcFwPxZOj0n9qAnsA25hBhuqNwcrTFHm-Bs/s275/raj1.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="183" data-original-width="275" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi26HDflIPUOSKZXr70QQGWDkYePKt4bCerjEeusfrzQRqek5_7LgzarEHCnK7pgUgmWzyUDtSCl1OF9G1mCHZ9K2zw8wqwXN1uZTuXeSDVkcFwPxZOj0n9qAnsA25hBhuqNwcrTFHm-Bs/w400-h266/raj1.jpg" width="400" /></a></div><br /><p></p><p>ഇന്ത്യന്‍ സിനിമയിലെ സ്റ്റൈല്‍ മന്നന് രജനികാന്തിനെ തേടി രാജ്യത്തെ പരമോന്നത പുരസ്കാരം എത്തിയിരിക്കുന്നു. നാലുപതിറ്റാണ്ടിലേറെയായി സിനിമയുടെ വെള്ളിവെളിച്ചത്തിലുള്ള തമിഴകത്തിന്റെ സ്വന്തം തലൈവരാണ് രജനി. ചലച്ചിത്രനടന്‍ എന്നതില്കവിഞ്ഞ് ദക്ഷിണേഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിലൊരാളായി ഏഷ്യാവീക്ക് മാസികയും ഇന്ത്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി ഫോബ്സ് ഇന്ത്യ മാസികയും രജിനികാന്തിനെ തെരഞ്ഞെടുത്തിട്ടുണ്ട്. കര്‍ണ്ണാടക-തമിഴ്നാട് അതിര്‍ത്തിയിലുളള നാച്ചിക്കുപ്പം എന്ന ചെറുഗ്രാമത്തില്‍ ജനിച്ച ശിവാജി റാവു ഗെയ്ക്ക്വാദില്‍ നിന്ന് രജനികാന്തിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച ഒരു ത്രില്ലര്‍ സിനിമക്കഥപോലെയാണ്. </p><p>മാറാഠിയായ റാണോജി റാവുഗയ്ക്ക്വാദ് ആണ് രജനിയുടെ പിതാവ്. നാച്ചിക്കുപ്പയിലേക്ക് അദ്ദേഹത്തിന്റെ കുടുബം കുടിയേറിയതാണ്. പിന്നീട് പോലീസ് കോണ്‍സ്റ്റബിള്‍ ആയി ജോലി കിട്ടിയതിനെ തുടര്‍ന്ന് റാണോജി റാവു ബാംഗ്ലൂര്‍ നഗരത്തിലെ ഹനുമന്ത് നഗറിലേക്കു താമസം മാറി. റാവുവിന് നാലുമക്കളാണുള്ളത്. ഇതില്‍ ഏറ്റവും ഇളയമകനായി 1950 ഡിസംബര്‍ 12നാണ് ശിവാജി റാവു ജനിച്ചത്. അദ്ദേഹത്തിന് ഏഴുവയസ് മാത്രം പ്രായമുള്ളപ്പോള്‍ അദ്ദേഹത്തിന്റെ അമ്മ റംബായി മരിച്ചു. </p><p><b>ചെറുപ്പത്തിലെ സിനിമകമ്പം</b></p><p>ബാല്യത്തിലും കൗമാരത്തിലും അമ്മയുടെ സംരക്ഷണവും പരിചരണവും നിയന്ത്രണങ്ങളും ഇല്ലാതെയുള്ള ജീവിതം രജനികാന്തിനെ മോശംകൂട്ടുകെട്ടിലും ദുശീലങ്ങളിലും എത്തിച്ചു. വീട്ടില്‍ നിന്ന് പണം മോഷ്ടിച്ചു സുഹൃത്തുക്കളുമായി ഉല്ലസിച്ചിരുന്ന അദ്ദേഹം തുടര്‍ച്ചയായി സിനിമകാണുകയും ചെയ്തിരുന്നു. ബംഗളൂരിലെ ആചാര്യ പാഠശാലയിലും വിവേകാനന്ദ ബാലക് സ്കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ രജനി, തന്നെപ്പോലെതന്നെ പോലീസില്‍ ചേരണമെന്നായിരുന്നു അദ്ദേഹത്തിന്റെ അച്ഛന് ആഗ്രഹിച്ചത്. അദ്ദേഹം അക്കാര്യം രജനിയോടുപറയുകയും കോളജില്‍ ചേര്‍ന്ന് പഠിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, രജനി പിതാവിന്റെ നിര്‍ദേശം തള്ളിക്കളഞ്ഞ് സിനിമകമ്പവുമായി 1966ല്‍ മദ്രാസിലേക്ക് പോവുകയാണുണ്ടായത്. എങ്ങനെയെങ്കിലും വെള്ളിത്തിരയില്‍ മുഖം കാണിക്കുകയെന്ന കലശലായ ആഗ്രഹത്തോടെ അദ്ദേഹം അന്നത്തെ ചലച്ചിത്രകാരുടെ പിന്നാലെ നടന്നെങ്കിലും ചലച്ചിത്രനടനാവുകയെന്ന മോഹം പൂവണിഞ്ഞില്ല. ജീവിതച്ചെലവു കണ്ടെത്തനായി ചെറിയ നിരവധി ജോലികള്‍ ചെയ്യാന്‍ അദ്ദേഹം തയാറായി. എന്നാല്‍, അതുകൊണ്ടൊന്നും മദ്രാസില്‍ ജീവിക്കാന്‍ സാധിക്കാതെവന്നതോടെ അദ്ദഹം ബംഗളൂരുവിലേക്കു മടങ്ങി. </p><p><b>കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനില്‍ കണ്ടക്ടര്‍</b></p><p>ആരേയും വകവയ്ക്കാതെ തന്നിഷ്ടപ്രകാരമുള്ള രജനിയുടെ പ്രവൃത്തികളില്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ അതൃപ്തിയുണ്ടായിരുന്നു. അലഞ്ഞുതിരിഞ്ഞുള്ള ജീവിതെ അവസാനിപ്പിക്കണമെന്നും സ്ഥിരവരുമാനമുള്ള ഒരു ജോലി കണ്ടെത്തി ജീവിക്കണമെന്നും സഹോദരന്മാര് അദ്ദേഹത്തോട് നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരുന്നു. അദ്ദേഹത്തിനായി ജോലികണ്ടെത്തുക എന്ന ദൗത്യം ഏറ്റെടുക്കാന്‍ സഹോദരന്മാര് തയാറായി. ഒടുവില്‍ രജനിയുടെ മൂത്തസഹോദരന് സത്യനാരായണ റാവും അദ്ദേഹത്തിനായി ഒരു തൊഴില്‍ കണ്ടെത്തുകയുണ്ടായി. കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് കമ്മീഷനില്‍ കണ്ടക്ടറുടെ ജോലിയാണ് അദ്ദേഹം മുന്‍കൈയെടുത്ത് രജനിക്ക് വാങ്ങിനല്‍കിയത്. എല്ലാവരുടെയും നിര്‍ബന്ധത്തിനു വഴങ്ങി കണ്ടക്ടറുടെ ജോലി സ്വീകരിക്കാന്‍ അദ്ദേഹം തയാറായി. എങ്കിലും, അഭിനയത്തോടുള്ള കമ്പം ഒഴിവാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജോലിക്കിടയില്‍ നടകങ്ങളില്‍ അഭിനയിക്കാനുള്ള സമയവും അദ്ദേഹം കണ്ടെത്തിയിരുന്നു. </p><p><b>മദ്രാസിലെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനം</b></p><p>മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഭിനയപഠനത്തിനുള്ള അപേക്ഷയുടെ പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചത് കണ്ട അദ്ദേഹത്തിന്റെ സുഹൃത്ത് രാജ് ബഹദൂര്‍ ഈ പത്രവുമായ രജനിയെകാണാന്‍ എത്തിയതാണ് അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചത്. അതിനെക്കുറിച്ച് രജനിതന്നെ ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''ശരിക്കും അവനാണ്, രാജ്, എന്റെ ജീവിതം മാറ്റിയത്. സിനിമകമ്പം ചേട്ടന്മാരുടെ നിര്‍ബന്ധത്തിനു വഴങ്ങി മാറ്റിവച്ചിരുന്ന സമയത്താണ് അവന് വന്നത്. ശരിക്കും അവന് സ്നേഹപൂര്‍വം നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഞാന്‍ അപേക്ഷിക്കാന്‍ തയാറായത്. കണ്ടക്ടറുടെ ജോലി ഉപേക്ഷിച്ചാല്‍ ജീവിക്കാന്‍ മുന്നില്‍ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ശരിക്കും രാജാണ് എന്റെ രണ്ടുവര്‍ഷത്തെ പഠനച്ചെലവ് വഹിച്ചതും. ബംഗളൂരുവില്‍ എപ്പോള്‍ എത്തിയാലും ഞാന്‍ രാജിനെ കാണാന്‍ ശ്രമിക്കാറുണ്ട്. എന്റെ വീട്ടില്‍ ഏതു ചടങ്ങ് നടന്നാലും ഞാന്‍ ആദ്യം ക്ഷണിക്കുന്നതും രാജിനെയാണ്.' 1973 ലാണ് രജനി മദ്രാസ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനത്തിനായി ചേരുന്നത്. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht03nsfHIgvtihPT-bdKh3nhlLes-wwmhvDSzkT1So1QM4M8nDQCuphsifZq7KBx03U1mXrWHR7Ro2fWqiFrn2kb65p_ZogzgXB27sGjNGJoKTImo9B8EyAllOqGkZ76crPNe3RQKHf-A/s275/raj3.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="275" data-original-width="183" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht03nsfHIgvtihPT-bdKh3nhlLes-wwmhvDSzkT1So1QM4M8nDQCuphsifZq7KBx03U1mXrWHR7Ro2fWqiFrn2kb65p_ZogzgXB27sGjNGJoKTImo9B8EyAllOqGkZ76crPNe3RQKHf-A/w266-h400/raj3.jpg" width="266" /></a></div><br /><b><br /></b><p></p><p><b>വെള്ളിത്തിരയിലേക്ക്</b></p><p>മദ്രാസ് ഫിലം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠനം പൂര്‍ത്തിയാക്കിയ വര്‍ഷംതന്നെ അദ്ദേഹത്തിനു സിനിമയില്‍ അരങ്ങേറാനുള്ള വലിയ ഭാഗ്യവും സിദ്ധിച്ചു. പുട്ടണ്ണ കനഗല്‍ സംവിധാനം ചെയ്ത കന്നഡചിത്രമായ കഥസംഗമയിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തെത്തുന്നത്. 1975ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വരാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴ് സിനിമയില്‍ അറങ്ങേറി. ശ്രീവിദ്യയും കമല്‍ ഹാസനുമായിരുന്നു ചിത്രത്തിലെ നായികാ നായകന്മാര്. ഏറെ നിരൂപക ശ്രദ്ധനേടിയ ഈ ചിത്രം ബോക്സോഫീസിലും വലിയ വിജയമായിരുന്നു. ഈ ചിത്രത്തില്‍ ഒരു ഗേറ്റ് തുറന്നു കടന്നുവരുന്ന രംഗമാണ് രജനിയുടെ ആദ്യ സീന്‍. അന്നുതന്ന ബാലചന്ദ്രര്‍ തന്റെ സഹസംവിധായകനോട് രജനി വലിയ ഒരു നടനായി മാറുമെന്ന് പറഞ്ഞിരുന്നു. ബാലചന്ദറിന്റെ വാക്കുകള്‍ അച്ചട്ടമായി. ശിവാജി റാവു ഗെയ്ക്വാദ് <u>രജനീകാ</u>ന്തെന്ന എന്ന സൂപ്പര്‍താരമായിമാറിയത് പില്ക്കാല ചരിത്രം. ബാലചന്ദറാണു ശിവാജി റാവു ഗെയ്ക്വാദെന്ന പേര് മാറ്റി രജനീകാന്തെന്ന പേരു നല്‍കിയത്. കെ. ബാലചന്ദറിനെയാണു രജനി തന്റെ ഗോഡ്ഫാദറായി കരുതുന്നത്. എന്നാല്‍, രജനിയെ സിനിമയില്‍ പ്രശസ്തനാക്കിയത് എസ്. പി. മുത്തുരാമനാണ്. ഭുവന ഒരു കേള്‍വിക്കുറി(1977), ആറിലിരുന്ത് അറുപതുവരെ(1977) എന്നീ ചിത്രങ്ങളിലൂടെ അദ്ദേഹം രജനിയെ താരപദവിയിലേക്ക് ഉയര്‍ത്തി. മുത്തുരാമന് സംവിധാനം ചെയ്ത 25 ചിത്രങ്ങളില്‍ രജനീകാന്ത് അഭിനയിച്ചിട്ടുണ്ട്. ജെ. മഹേന്ദ്രന് സംവിധാനം ചെയ്ത മുള്ളും മലരും എന്ന ചിത്രം പുറത്തുവന്നതോടെ രജനി താരരാജാവായി. മഹേന്ദ്രന്റെ ആദ്യചിത്രം കൂടിയായിരുന്നു ഇത്. </p><p><b>താരപദവിയിലേക്ക്</b></p><p>1980 കളില്‍ രജനിയുടെ ചിത്രങ്ങള്‍ ബോക്സോഫീസില്‍ തരംഗം തീര്‍ത്തു. ഒന്നിനുപുറമെ ഒന്നായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുമായി രജനി തമിഴ് സിനിമ അടക്കിവാണു എന്നു പറയാം. ബില്ല, മുരട്ടുകാളൈ, പൊല്ലാതവന്, പോക്കിരി രാജ, തനിക്കാട്ടു രാജ, പായും പുലി, രംഗ, പണക്കാരന്... തൊട്ടതെല്ലാം സൂപ്പര്‍ഹിറ്റാക്കി അദ്ദേഹം നിറഞ്ഞാടിയ ചിത്രങ്ങള്‍ നിരവധി. തൊണ്ണൂറുകളിലേക്കെത്തിയപ്പേള്‍ മന്നന്, മുത്തു, ബാഷ, പടയപ്പ, അരുണാചലം തുടങ്ങിയ ചിത്രങ്ങള്‍ പ്രേഷകര്‍ കൊണ്ടാടുകയായിരുന്നു. 1993ല്‍ വള്ളി എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ രജനി താന്‍ ചലച്ചിത്ര രംഗം വിടുകയാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത് വലിയ കോളിളക്കം സൃഷ്ടിച്ചു. രജനി അഭിനയം നിര്‍ത്തിയാല്‍ ആത്മഹൂതി ചെയ്യുമെന്ന് പ്രഖ്യാപിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയതോടെ അദ്ദേഹം ആ തീരുമാനത്തില്‍ നിന്ന് പിന്മാറി. 1995ല്‍ പുറത്തിറങ്ങിയ രജനി ചിത്രമായ മുത്തു അദ്ദേഹത്തിന്റെ പ്രശസ്തി ഇന്ത്യയുടെ അതിര്‍ത്തികള്‍ക്കപ്പുറമെത്തിച്ചു. ഇന്ത്യക്കു പുറത്തു ജാപ്പനീസ് ഭാഷയില്‍ ഡബ്ബ് ചെയ്തെത്തിയ ആദ്യ ഇന്ത്യന്‍ ചിത്രമായി മുത്തുമാറി. മുത്തുവിലൂടെ അദ്ദേഹത്തിനു ജപ്പാനിലും നിരവധി ആരാധകരുണ്ടായി. പിന്നീട് ശിവാജി എന്ന ചിത്രം ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും റിലീസ് ചെയ്യുകയുണ്ടായി. മലയാളത്തില്‍ വലിയ വിജയം നേടിയ മണിച്ചിത്രത്താഴ്, കഥപറയുമ്പോള്‍ എന്നീ ചിത്രങ്ങളുടെ തമിഴ് റീ മേക്കായ ചന്ദ്രമുഖി, കുസേലന് എന്നീ ചിത്രങ്ങളിലും അദ്ദേഹം വേഷമിട്ടു. കബാലി(2016), യന്തിരന് 2.0 (2018), കാല(2018) തുടങ്ങിയ ചിത്രങ്ങളിലൂടെ അദ്ദേഹം തന്റെ താരരാജപട്ടം നിലനിര്‍ത്തി. 2002 ല്‍ വലിയ പ്രതീക്ഷയോടെ എത്തിയ ബാബ എന്നചിത്രം ബോക്സോഫീസില്‍ വന്‍പരാജയമാവുകയുണ്ടായി. ഈ ചിത്രത്തിലൂടെ വിതരണക്കാര്‍ക്കും തിയറ്റര്‍ ഉടമകള്‍ക്കും വലിയ നഷ്ടം സംഭിക്കുകയുമുണ്ടായി. ഇത് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായിരുന്നു. എന്നാല്‍, വിതരണക്കാര്‍ക്കും തീയേറ്റര്‍ ഉടമകള്‍ക്കും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് രജനി ഇന്ത്യയിലെ മറ്റുതാരങ്ങള്‍ക്കു മാതൃകയാവുകയാണു ചെയ്തത്. </p><p></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOKTXEnlumpWuBAnpZkfMQfuwv92aG9NLhXJM02zJ-FyTEvLbcQqQptWsgwKC6c7ueijSwPp7UhH-v5LYk_dBiIl9_UHB7KeFzczFAdO3CnhTz8_zraPDSdUK4C93M9ElB8tTs0c7V4Mw/s1605/IMG_20210401_0002+copy.jpg" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1605" data-original-width="1546" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhOKTXEnlumpWuBAnpZkfMQfuwv92aG9NLhXJM02zJ-FyTEvLbcQqQptWsgwKC6c7ueijSwPp7UhH-v5LYk_dBiIl9_UHB7KeFzczFAdO3CnhTz8_zraPDSdUK4C93M9ElB8tTs0c7V4Mw/w385-h400/IMG_20210401_0002+copy.jpg" width="385" /></a></div><br /><b><br /></b><p></p><p><b>ജീവിതത്തില്‍ സാധാരണ മനുഷ്യന്</b></p><p>സിനിമയില്‍ സ്റ്റൈല്മന്നന് ആയിരിക്കുമ്പോഴും ജീവിതത്തില്‍ ഒരു സാധാരണ മനുഷ്യനാണ് അദ്ദേഹം. അതിനെക്കുറിച്ച് അദ്ദേഹം ഒരിക്കല്‍ പറഞ്ഞത് ഇങ്ങനെയാണ്. ''തിയറ്ററില്‍ ജനങ്ങള്‍ കാശുമുടക്കി കയറുന്നത് എന്നെ കാണാനല്ല. ഹീറോയെ കാണാനാണ്. അതിനനുസരിച്ചാണ് ഞാന്‍ അഭിനയിക്കുന്നത്. അതിനനുസരിച്ചാണ് പഞ്ചു ഡയലോഗുകള്‍ സൃഷ്ടിക്കപ്പെടുന്നത്. മുരട്ടുകാളയിലെയും ബാഷയിലെയും അരുണാചലത്തിലെയും പടയപ്പയിലെയും പഞ്ച് ഡയലോഗുകള്‍ അങ്ങനെ സൃഷ്ടിക്കപ്പെട്ടതാണ്. പക്ഷേ, പുറത്ത്, ജീവിതത്തില്‍ ഞാന്‍ അങ്ങനെയല്ല. അവിടെ മേയ്ക്കപ്പിന്റെയും കോസ്റ്റ്യൂംസിന്റെയും ആവശ്യമില്ല. യാഥാര്‍ഥ്യബോധത്തോടെ നില്‍ക്കണം. അഭിനയിക്കരുത്. അതാണ് ഞാന്‍ ചെയ്യുന്നതും. '' അഭിനയത്തിന്റെ തുടക്കത്തില്‍ വര്‍ഷത്തില്‍ ഇരുപതോളം ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നകാലത്തു നിന്നും ഇന്ന് വര്‍ഷത്തില്‍ ഒന്നോ രണ്ടോ സിനിമകളിലേക്ക് രജനി ചുരുങ്ങിയിരിക്കുന്നു. എന്നാല്‍ അന്നും ഇന്നും സാധാരണ ജീവിതത്തില്‍ ഒരു മാറ്റവും ഇല്ല. ഇന്നും സിനിമയുടെ സെറ്റിലെ ഒരു കസേരയിലിരുന്നും വെറും നിലത്തു കിടന്നും ഉറങ്ങുന്ന രജനീകാന്ത്ചലച്ചിത്ര ലോകത്തിന് അദ്ഭുതമാകുന്നതിന്റെ കാരണവും മേല്പറഞ്ഞ നിലപാടാണ്. ലോകസുന്ദരിപട്ടം നേടിയ ഐശ്വര്യറായിയുടെ കൂടെ അഭിനയിച്ചത് വലിയ വാര്‍ത്തയായിരുന്നു. അതിനെക്കുറിച്ച് രജനി പറഞ്ഞത് ഇങ്ങനെയാണ്. ''മാലാഘയെപ്പോലിരിക്കുന്ന ആ ലോക സുന്ദരിയോട് എനിക്ക് വലിയ നന്ദിയുണ്ട് അറുപതുവയസുള്ള കറുത്ത കഷണ്ടിക്കാരനായ എന്നോടൊപ്പം അഭിനയിച്ചതിന്''. എഴുപതാംവയസിലും ഇന്ത്യന്‍ സിനിമയിലെ കിരീടം വയ്ക്കാത്ത രാജാവാര് എന്നു ചോദിച്ചാല്‍ ഇന്നും ഉത്തരം രജനീകാന്ത് എന്നുതന്നെ. അദ്ദേഹത്തിന് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാരം ലഭിക്കുമ്പോള്‍ ആ താരപദവി ഒന്നുകൂടി ഉറപ്പിക്കപ്പെടുന്നു എന്നുമാത്രം. </p><p><b>രാഷ്ട്രീയത്തില്‍ നിലപാടില്ലാതെ</b></p><p>രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങും എന്ന് പ്രതീക്ഷിക്കാത്ത ഒരു ആരാധകനും അദ്ദേഹത്തിനുണ്ടായിരിക്കാന്‍ ഇടയില്ല. എന്നാല്‍ ഒരിക്കലും അതുമാത്രം നടന്നില്ല. പലകാലത്തും പല രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഇക്കാരണത്താല്‍ രജനിയുടെ രാഷ്ട്രീയ നിലപാടുകള്‍ പലപ്പോഴും ഏറെ വിമര്‍ശനങ്ങള്‍ക്കും ഇടയാക്കി. 2017 രജിനികാന്ത് ബി ജെ പിയില്‍ ചേര്‍ന്നേക്കും എന്ന വാര്‍ത്ത വലിയ വാര്‍ത്താപ്രാധാന്യം നേടി. എന്നാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട് അദ്ദേഹം പുതിയ പാര്‍ട്ടി രൂപീകരിക്കും എന്ന് വാര്‍ത്തകള്‍ വരികയും ഒരു സമയത്ത് അദ്ദേഹം തന്നെ അക്കാര്യം പറയുകയും ചെയ്തു. എന്നാല്‍, അപ്രതീക്ഷിതമായി രാഷ്ട്രീയത്തില്‍ നിന്നു പിന്മാറുന്നു എന്ന് അദ്ദേഹം പ്രഖ്യാപിച്ചത് ആരധകര്‍ക്കിയയില്‍ വലിയ ഞെട്ടലുണ്ടാക്കി. ഇപ്പോഴും ആ തീരുമാനത്തിന്റെ കാരണം അജ്ഞാതം. 1995ല്‍ തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് പിന്തുണ നല്കാന് സന്നദ്ധനാണെന്ന് രജിനി പ്രഖ്യാപിച്ചു. എന്നാല്‍, 1996ല്‍ കാര്യങ്ങള്‍ നേരേ തലതിരിഞ്ഞു. കോണ്‍ഗ്രസ് എഐഎഡിഎംകെയുമായി സഹകരിക്കാന്‍ തീരുമാനിച്ചപ്പോള്‍ രജിനി ഡിഎംകെടിഎംസി മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. എഡിഎംകെ അധികാരത്തിലെത്തിയാല്‍ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാവില്ലെന്ന് രജിനി പ്രഖ്യാപിച്ചതും വലിയ വാര്‍ത്തയായി. 1998ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും രജിനി ഡിഎംകെടിഎംസി മുന്നണിക്കൊപ്പമായിരുന്നു. 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രജിനി വീണ്ടും രാഷ്ട്രീയം മാറി. ബിജെപിഎഡിഎംകെ മുന്നണിക്ക് പിന്തുണ പ്രഖ്യാപിച്ചു. </p><p><b>പുരസ്കാരത്തിന് നന്ദി ദൈവത്തിനും ആരാധകര്‍ക്കും</b></p><p>പുരസ്കരനേട്ടത്തില്‍ ആദ്യം നന്ദിപറയുന്നത് ദൈവത്തിനാണെന്ന് രജനീകാന്ത്. ഈ നേട്ടം ലോകമെന്പാടുമുള്ള തന്റെ ആരാധകര്‍ക്കു സമര്‍പ്പിക്കുന്നു എന്നാണ് താരം പ്രസ്താവനയില്‍ വ്യക്തമാക്കിയത്. തന്റെ ഗുരുവും സംവിധായകനുമായ കെ ബാനചന്ദറിനും തമിഴ്നാട് മുഖ്യമന്ത്രി, പ്രധാനമന്ത്രി, നടന് കമലഹാസന്, ഡിഎംകെ നേതാവ് സ്റ്റാലിന് തുടങ്ങിയവര്‍ക്കും അദ്ദേഹം നന്ദിപറഞ്ഞു. തന്റെ സുഹൃത്ത് രാജ് ബഹദൂറിന് പ്രത്യേകം നന്ദിപറയാനും അദ്ദേഹം മറന്നില്ല. </p><p><br /></p>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-70572395794694006592021-02-25T09:19:00.003-08:002021-02-25T09:30:01.412-08:00കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോകുമ്പോള്....<p><br /></p><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisNSPGkeR7wS8O7260cOa4M4OKkPkIxa0YXoRFSPNSJMdejENAp3AFwSHiGoDkvtRfPoy7a_Jv0n0fJdGkRl8ko7zTI3Eofjs8gGQnMYaRuB962-5UWSDQoEIwteitMXByWTSgWqlJHxY/s1080/2.JPG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="771" data-original-width="1080" height="456" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEisNSPGkeR7wS8O7260cOa4M4OKkPkIxa0YXoRFSPNSJMdejENAp3AFwSHiGoDkvtRfPoy7a_Jv0n0fJdGkRl8ko7zTI3Eofjs8gGQnMYaRuB962-5UWSDQoEIwteitMXByWTSgWqlJHxY/w640-h456/2.JPG" width="640" /></a></div><br /><div class="separator" style="clear: both; text-align: center;"><br /></div><br /><p><br /></p><p>സന്ദീപ് സലിം</p><p>വിഷ്ണുനാരായണന്‍ നമ്പൂതിരിയെന്ന കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാഞ്ഞുപോയിരിക്കുന്നു. അദ്ദേഹത്തിന്റെ അതുല്യമായ തൂലികയില്‍ നിന്ന് പിറന്നുവീണ കവിതകളില്‍ കേന്ദ്രസ്ഥാനത്തു മനുഷ്യനുണ്ടായിരുന്നു. ആ കവിതകള്‍ നെയ്തെടുത്തതു പ്രകൃതിയുടെയുടെയും മുറിവേറ്റവന്റെ വേദനകളുടെയും നൂലുകൊണ്ടായിരുന്നു ഒരിക്കലും അദ്ദേഹത്തിന്റെ കവിതകള്‍ അതിവൈകാരികമായി തൂവിയിട്ടില്ല. താന്‍ അതുവരെ കേട്ടും കണ്ടും വായിച്ചുംവന്ന കാവ്യപാരമ്പര്യത്തിന്റെ കെട്ടുറപ്പും തനിമയും തന്റെ കവിതകളില്‍ ഉപരിപ്ലവമാവാതെ നിലനിര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാരമ്പര്യത്തെ നമിക്കുകയും അതൊടൊപ്പം ആധുനികതയെ ആശ്ലേഷിക്കുകയും ചെയ്യുന്നതില്‍ വിഷ്ണുനാരായണ് നമ്പൂതിരി വിജയിച്ചിരുന്നു.</p><p> ആത്മകേന്ദ്രീയമായ സംഘര്‍ഷങ്ങളുടെ അക്ഷരരൂപമായിരുന്നു കവി വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ ആദ്യകാല കവിതകള്‍. 1960 കളോടെ നിലവിലിരുന്ന സാമൂഹിക വ്യവസ്ഥിതികളുടെ തകര്‍ച്ചയോടും തലമുറയുടെ നൈരാശ്യത്തോടുമുള്ള തീക്ഷണമായ പ്രതികരണമായിട്ടാണ് അദ്ദേഹത്തിന്റെ കവിത വികസിച്ചത്. വൈദിക പാരമ്പര്യവും അത് അദ്ദേഹത്തിന് നല്കിയ മാനവികതാവീക്ഷണവും ആയിരുന്നു ഈ മാറ്റത്തിന് കാരണമായത്.</p><p>സൂക്ഷമവായനയില്‍ കാളിദാസ കവിതയുടെ വലിയൊരു സ്വാധീനം വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ കവിതകളില്‍ നമുക്ക് കണ്ടെത്താനാവും. കാളിദാസ കവിതകളുമായി ആത്മൈക്യം നേടിയ കവിതകളാണ് അദ്ദേഹത്തിന്റേതെന്നു പറഞ്ഞാലും തെറ്റില്ല. ഉദാഹരണമായി ഉജ്ജയിനിയിലെ രാപ്പകലുകള്‍ നമുക്ക് തെരഞ്ഞെടുക്കാം. ഉജ്ജയിനിയില്‍ മാത്രമല്ല വിഷ്ണു നാരായണന് നമ്പൂതിരിയുടെ നിരവധി കൃതികളില്‍ കാളിദാസന്റെ സ്വാധീനം നിഴലിക്കുന്നുണ്ട്. ഇന്ത്യയെന്ന വികാരത്തില്‍ കാളിദാസനെ നേരിട്ട് സംബോധന ചെയ്യുന്നുണ്ട് ഈ കവി.</p><p><b>''വഴികാട്ടിയല്ല ചെറുതുണ മാത്രമെന്‍ കവിത</b></p><p><b>പടകൂട്ടുമാര്‍പ്പുവിളിയോ</b></p><p><b>ഉയിര് കയ്ച്ചുപോം കൊടിയ നൈരാശ്യമോ</b></p><p><b>പുളകം അരഞ്ഞാണിടുന്ന രതിയോ</b></p><p><b>കൊതിയോടു തേടിയണയും പഴയചങ്ങാതി !</b></p><p><b>മൊഴിയിതലിവാല്‍ പൊറുക്കൂ</b></p><p><b>എന്‍ കൈക്കുടന്നയില്‍ നിനക്കു</b></p><p><b>ത രുവാനുള്ളതെന്റെ മെയ്ച്ചൂടുമാത്രം....!</b> ഈ വരികളിലൂടെ കവി പ്രദര്‍ശിപ്പിക്കുന്ന സാത്വിക ബോധവും വിനയവും കവിതകളിലും ജീവിതത്തിലും കൊണ്ടുനടന്നിരുന്ന കവിയായിരുന്നു അദ്ദേഹം. ഉജ്ജയിനിയിലെ രാപ്പകലുകളില്‍ കാളിദാസനൊപ്പം പകലും രാവും കൂടെ നടന്നിരുന്നു അദ്ദേഹം. കാളിദാസന്റെ മാളവത്തില്‍ മഴ പെയ്യുന്നതിന്റെ മനോഹര ചിത്രം വരച്ചിടുന്നതിലൂടെ അദ്ദേഹം വായനക്കാരെ കാലങ്ങള്‍ക്കപ്പുറമാണു കൂട്ടികൊണ്ടു പോയത്. കവിതകളിലെ കാളിദാസന്റെ സ്വാധീനത്തെ കുറിച്ച് അദ്ദേഹത്തോടൊപ്പം ചെലവഴിച്ച സായഹ്നങ്ങളില്‍ ഒന്നില്‍ ഞാന്‍ ചോദിച്ചിരുന്നു. അന്ന് അദ്ദേഹം പറഞ്ഞത് ''കാളിദാസന് മാത്രമല്ല നിരവധിയാളുകള്‍ സ്വാധീനിച്ചിട്ടുണ്ട് എന്നാണ്. അതില്‍ കാളിദാസന്റെ സ്വാധീനം പ്രകടമായിരുന്നു മറ്റുപലരുടേതും ഗുപ്തമായിരുന്നു എന്നു മാത്രം. കവിതയില്‍ കാളിദാസനായിരുന്നു മാതൃകയെന്നു വേണമെങ്കില്‍ പറയാം. പിന്നെ ആ സ്ഥാനം വൈലോപ്പള്ളി സാറിനാണ്. ആശാന്, വള്ളത്തോള്‍, ജീ, വയലാര്‍ ഇവരുയെയൊന്നും കവിതകളെ വിലയിരുത്താന്‍ മാത്രം യോഗ്യത എനിക്ക് ഇതുവരെ ഉണ്ടായിട്ടില്ല. കവിത എന്ന സാഹിത്യ രൂപത്തിന് ഇവിടെ രൂപം നല്‍കിയത് ഇവരൊക്കെ ചേര്‍ന്നാണല്ലോ. ഷെല്ലിയും കീറ്റസും ഷേക്സ്പിയറുമടങ്ങുന്ന സാഹിത്യത്തിനപ്പുറം ഏഷ്യയിലും യൂറോപ്പിലും അതിനോടു തുല്യം നില്ക്കുന്ന സാഹിത്യമുണ്ടെന്ന് ജീ.ശങ്കരക്കുറുപ്പ് മനസിലാക്കിയിരുന്നു. എനിക്കും മലയാള സാഹിത്യത്തിനും അപൂര്‍വങ്ങളായ പല പ്രസ്ഥാനങ്ങളെയും പരിചയപ്പെടുത്തിയത് അദ്ദേഹമായിരുന്നു. കവിതയിലെ ഛന്ദോവൈവിധ്യം മലയാളഭാഷയ്ക്കു സമര്‍പ്പിച്ചതും ജീയായിരുന്നു. ഇന്ന് സ്കൂളുകളിലും കോളേജുകളിലും പഠിപ്പിക്കുന്ന അസംബന്ധങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ മാത്രം ലഭിക്കുന്ന ഉള്‍ക്കാഴ്ചകള്‍ ജീയുടെ കവിതകളിലുണ്ട്. മറ്റുള്ളവരുടെ നിന്ദകള്‍ ജീയുടെ തൊലിപ്പുറത്തുമാത്രമേ തട്ടിയിരുന്നുള്ളു. വിമര്‍ശനങ്ങള്‍ പ്രചോദനമായാണ് ജീ എടുത്തിരുന്നത്. ജീയുടെ കവിത അനുഭവിച്ചറിയാത്ത തലമുറ ദരിദ്രമായിരിക്കും. ജീയെ ഉള്‍ക്കൊള്ളാനാവാത്ത രാഷ്ട്രം നിസ്വവും പ്രതിഭാശൂന്യവുമായിരിക്കും.''</p><p>'<b>'മാളവത്തില്‍ മഴ ചാറിയടങ്ങുന്നു.</b></p><p><b>വെണ്‍പിറാക്കള്‍</b></p><p><b>രാവിന് മട്ടുപ്പാവുകളില്‍ ചേക്കയേറുന്നു</b></p><p><b>പഥികര്‍ കെട്ടിറക്കുന്ന മരച്ചോട്ടില്‍</b></p><p><b>കുടിലുകളില്‍</b></p><p><b>കഥകള്‍ തംബുരു പാട്ടും മുറിപ്പു മൗനം ശകന്മാരെത്തുരത്തുന്ന തമ്പുരാന്റെ പരാക്രമം, അകം നീറ്റും ഉദയന പ്രേമവൈവശ്യം, എട്ടുദിക്കും മുഴക്കുന്ന രഘുവിന്റെ ജൈത്രഘോഷം</b></p><p><b>കട്ടുവന്നു ചൗക്കകളില്‍ തീന്‍കുടിമേളം!</b></p><p><b>നേടിയ തെന്നലിന് തുകില്‍ മൂടി എല്ലാം നെടുരാവിലാഴവേ ഒരോടലെണ്ണ വിളക്കുമാത്രം.</b></p><p><b>വര്‍ത്തമാനത്തിന്റെ...''</b></p><p>വ ര്‍ത്തമാനകാലത്തിന്റെ ആശങ്കകളെ ഭൂതകാലത്തിന്റെ ആര്ദ്രതകൊണ്ട് ശാന്തമാക്കാമെന്ന് വായനക്കാരെ ആശ്വസിപ്പിക്കാന്‍ കവി വിഷ്ണുനാരായണന്‍ നമ്പൂതിരിക്ക് കഴിഞ്ഞിരുന്നു. ഒട്ടേറെ കവിതകളില്‍ ചങ്ങന്പുഴയ്ക്ക് പ്രണയമെന്നത് പോലെയെന്നാണു വിഷ്ണുനാരായണ് നന്പൂതിരിക്ക് കാളിദാസന്. ഇന്ത്യയെന്ന വികാരം'എന്ന കവിതയില്‍ കാളിദാസനുമായി സംഭാഷണത്തിലേര്‍പ്പെടുന്നുണ്ട് അദ്ദേഹം. കവി കവിയോടൊത്തു കവിതയിലൂടെ നടത്തുന്ന അപൂര്‍വമായ സഞ്ചാരം ഈ കവിതകളിലൊക്കെ കാണാം. ഇത്തരം സഞ്ചാരങ്ങള്‍ അദ്ദേഹത്തിന്റെ പല കവിതകളിലും നമുക്ക് കണ്ടെത്താനാവും.</p><p> വിഷ്ണുനാരായണന്‍ നമ്പൂതിരിയെ സംബന്ധിച്ചിടത്തോളം കവിത നേരമ്പോക്കിനു വേണ്ടിയോ പാണ്ഡിത്യ പ്രദര്‍ശനത്തിനു വേണ്ടിയോ ഉള്ള ഒന്നായിരുന്നില്ല. മറിച്ച് പ്രാര്‍ഥനപോലെ വിശുദ്ധവും ഏകാന്തവുമായ അനുഭവമായിരുന്നു അദ്ദേഹത്തിനു കവിത. തെളിനീര് നിറഞ്ഞ തടാകങ്ങളുടെ ആഴങ്ങളിലേക്കു നോക്കിയാല്‍ തിളങ്ങുന്ന വെള്ളാരങ്കല്ലുകള്‍ കാണാം. പരുക്കന്‍ കല്ലുകളെ ഒഴുക്ക് തേച്ചുമിനുക്കി മിനുസമുള്ളതാക്കിയെടുക്കുന്നതു പോലെയാണ് വിഷ്ണുനാരായണ് നമ്പൂതിരി കവിതകള്‍ രചിച്ചിരുന്നത്. ജീവിതത്തിന്റെ പരുക്കന്‍ യഥാര്‍ത്ഥ്യങ്ങളെ മാനവികതയുടെ ഉരകല്ലുകൊണ്ട് ഉരച്ചു മിനുസപ്പെടുത്തിയ വെള്ളാരങ്കല്ലുകളാണ് അദ്ദേഹത്തിന്റെ കവിതകള്‍. കവിതകളെ കുറിച്ചുള്ള ഞങ്ങളുടെ സംഭാഷണങ്ങള്‍ പലപ്പോഴും ജീവിതത്തെ കുറിച്ചായിരുന്നു. ഒരിക്കല്‍ ഞങ്ങളുടെ സംഭാണമധ്യേ ജീവിതം തന്നെ എന്തു പഠിപ്പിച്ചു എന്നു പറയുകയുണ്ടായി. ''പ്രകൃതിയ്ക്കു മുന്നില്‍ എല്ലാ മനുഷ്യരും ഒരുപോലെയാണ് എന്ന സത്യമാണ് ജീവിതത്തില്‍ ഞാന്‍ മനസ്സിലാക്കിയത്. ജീവിതീനുഭവങ്ങള്‍ നല്കുന്ന പാഠം പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുക. അവയില്‍ നിന്ന് ഒന്നും പഠിക്കുന്നില്ലെങ്കില്‍ ജീവിതം വ്യര്‍ത്ഥമാണ്. ഞാന്‍ ഫിസിക്സ് പഠിച്ചു ഇംഗ്ലീഷില്‍ എംഎയെടുത്ത് വാധ്യാരായി, മേല്‍ശാന്തിയായി , കവിയായി ഇതൊക്കെ വെറും സാധാരണ മനുഷ്യനായിരുന്നു എന്നതാണ് സത്യം . നമ്മള് വെറും സാധാരണ മനുഷ്യരാണ്. എല്ലാവര്ക്കും ഇതല്ലെങ്കില്‍ മറ്റൊരുതരത്തില്‍ ഓരോ കഴിവുണ്ട്. നമ്മള് അതൊന്നും അറിയുന്നില്ലെന്നേയുള്ളു. പിന്നെ, വളരെ ചെറിയ വരുമാനത്തിലും ജിവിക്കാന്‍ പഠിച്ചു. ക്ഷേത്രത്തില്‍ ശാന്തികഴിച്ച് അച്ഛനു കിട്ടിയിരുന്ന തുച്ഛമായ വരുമാനത്തില്‍ മന:സുഖത്തോടെ ശാന്തമായുറങ്ങാന്‍ പഠിച്ചു. നാളത്തെ തലമുറയ്ക്ക് നമ്മള് എത്രത്തോളം പ്രയോജനപ്പെടുന്നുവെന്നാണ് നോക്കേണ്ടത് . ഇനിയൊരു ജന്മം കിട്ടിയാലും ഞാന്‍ ഇതൊക്കെത്തന്നെയായിരിക്കും ചെയ്യുക. അത് ഭംഗിയായി ചെയ്യുക. ദു:ഖമോ നൈരാശ്യമോ പാടില്ല. ഞാന്‍ എന്തോ നേടി എന്ന ഭാവം അരുത് ജീവിതാനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചത് ഇതൊക്കെയാണ് .''</p><p>ശുഭാപ്തി വിശ്വാസവും പാരമ്പര്യവും അദ്ദേഹത്തിന്റെ കവിതകളുടെ മുഖമുദ്രകളാണ്. ആധുനികത കത്തിക്കാളി നിന്ന കാലത്ത് എഴുതി തുടങ്ങിയ ഈ കവിയുടെ രചനകള്‍ ആധുനികതയുടെ ഉത്പന്നങ്ങളായ ജീവിത നിക്ഷേധമോ തീവ്രവിപ്ലവാഭിമുഖ്യമോ പ്രകടിപ്പിച്ചില്ല. ഭാഷയുടെ പ്രയോഗത്തിലും രചനാരീതികളിലും വിഷ്ണുനാരായണ് നന്പൂതിരി പുലര്‍ത്തുന്ന നിഷ്ഠകള്‍ അത്ഭുതാവഹമാണ്. ടെന്‍ഡ്രുകളുടെയോ ഗിമിക്കുകളുടെയോ പിന്നാലെ പോകാന്‍ അദ്ദേഹം തയ്യാറല്ല. ഓരോ കാലത്തും മാറിവരുന്ന ടെന്‍ഡ്രുകള്‍ക്കനുസരിച്ച് എഴുതാനുള്ളതല്ല കവിത എന്ന് ഉറച്ച് വിശ്വസിക്കുന്നയാളാണ് അദ്ദേഹം. ഇക്കാര്യത്തില്‍ അദ്ദേഹത്തിന് വളരെ വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍തന്നെ കടമെടുത്താല്‍<u><span style="color: #a64d79;"> ''വികലമായ ആസ്വാദനമാണ് ഇന്ന് കാണുന്നത്. അഗാധ്മായി, ഉള്‍ക്കാഴ്ചയോടെ എഴുതുന്ന കവിതകള്‍ ഇപ്പോള്‍ ആരും ശ്രദ്ധിക്കാറില്ല. ഇത്തരം കവിതകളും ഇന്നു കുറഞ്ഞു വരുന്നു. കട്ടിലില്‍ കമിഴ്ന്നു കിടന്ന് കവിതയെഴുതുന്ന കവികളാണിന്ന് അധികവും. പഴയ കവികള്‍ സാഹിത്യനായകരും പ്രകൃതിയുടെ മനോഹാരിത ഉള്‍ക്കൊണ്ട് സൃഷ്ടികള്‍ നടത്തുകയും പാടുകയും ചെയ്തിരുന്നിടത്ത് പുത്തന്‍ തലമുറക്കാര്‍ പ്രകൃതിയില്‍ നിന്ന് അകന്നു പോകുകയാണ്''.</span></u></p><p> കവിയുടെ മനസില്‍ കവിത ജനിക്കുന്നതിന് കാരണങ്ങള്‍ നിരവധിയുണ്ടാകാം. കവിയുടെ മനസിലെ അന്ത:സംഘര്‍ഷങ്ങളാവാം കവിതയായി പിറവിയെടുക്കുന്നത്. അതിന് കാരണം പൂവുപോലെ ഉള്ളില്‍ താലോലിച്ച് പ്രണയത്തിന്റെ തകര്‍ച്ച മുതല്‍ അയലത്തെ കുഞ്ഞിന്റെ പട്ടിണിച്ചടവാര്‍ന്ന രൂപം വരെയാവാം. സദാചാരമൂല്യങ്ങളെപ്പറ്റിയുള്ള കാഴ്ചപ്പാടുകളും അവയില്‍ നിന്നു പൊതുസമൂഹം അകന്നു പോകുന്നതിലുള്ള സംഘര്‍ഷവും കൂടി ഇതിനിടയില്‍ കടന്നുവന്നേക്കാം വേദേതി ഹാസപുരാണങ്ങളും ഉപനിക്ഷത്തുക്കളും കാളിദാസന്റെ ഉള്‍പ്പെടെയുള്ള ക്ലാസിക് കൃതികളും ഉള്‍ക്കൊള്ളുക വഴി ആര്‍ഷ പാരന്പര്യം സിരകളില്‍ ആവഹിക്കുന്ന വിഷ്ണുനാരായണ് നമ്പൂതിരിയുടെ കാഴ്ചപ്പാട് ധാര്‍മിക മൂല്യങ്ങളില്‍ നിന്ന് അകലുന്നില്ല. അതിന്റെ കാരണത്തെ കുറിച്ചും കവി വാചാലനാവുന്നു. <u><span style="color: #800180;">''പാരന്പര്യത്തിന്റെ വികസ്വരമുഖമായി ആധുനികതയെ കാണാനാണ് എനിക്ക് ഇഷ്ടം . അതാണെന്റെ കാഴ്ചപ്പാടും പാരന്പര്യത്തിന്റെ ആരോഗ്യപൂര്‍ണവും സജീവവുമായ ഭാഗമാകുന്പോഴാണ് പുതുമ ശരിക്കും പുതുമയാകുന്നത് . പാരന്പര്യമാണ് നമ്മുടെ അടിത്തറ. അടിത്തറയില്ലാതെ എന്തെങ്കിലും നിലനില്‍ക്കുമോ ജീനുകളുടെ സ്വഭാവത്തിനു വിരുദ്ധമായി ശരീരകോശങ്ങള്‍ക്കു വളര്‍ച്ചയുണ്ടാവില്ലല്ലോ. അങ്ങനെയൊന്നുണ്ടായാല്‍ അതു വൈകല്യമാവും. പാരന്പര്യത്തെ പാടേ ധിക്കരിച്ചു കൊണ്ടുള്ള നിലനില്പ് കവിതയിലെന്നല്ല ജീവിതത്തില്‍ത്തന്നെ അസാധ്യമാണെന്നാണ് എന്റെ അഭിപ്രായം. പാരമ്പര്യത്തെ പുതിയ ചാലു കീറി വര്‍ത്തമാനമായി നിലനിര്‍ത്തുക എന്നതാണല്ലോ ആധുനികതയുടെ ധര്‍മം.''</span></u></p><p>ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡ് ലഭിച്ചശേഷം അദ്ദേഹത്തെ കാണുമ്പോള്‍ അദ്ദഹം വളരെ ക്ഷീണിതനായിരുന്നു. അന്ന് പുരസ്കാരങ്ങളെ കുറിച്ചൊക്ക് ഞങ്ങള്‍ സംസാരിക്കുകയുണ്ടായി. കവിതയിലൂടെ ഇനിയൊന്നും നേടാനില്ല എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളില്‍ ശാരീരിക അവശതകളുടെ ക്ഷീണവും ഉണ്ടായിരുന്നു<u>.<span style="color: #38761d;"> ''കവി എന്ന നിലയില്‍ അര്‍ഹമായതെല്ലാം ലഭിച്ചു കഴിഞ്ഞു എന്നാണു ഞാന്‍ കരുതുന്നത്. പുരസ്കാരത്തുക തന്നെ വലിയ സംഖ്യയാണല്ലോ, പെന്‍ഷനായി ലഭിക്കുന്ന തുക തന്നെ എന്റെ ചെലവുകള്‍ക്ക് ധാരാളമാണ്. ചെറുപ്പം മുതലേ അമിതമായ ആഗ്രഹങ്ങളോ ആഡംബര ചിന്തകളോ ഇല്ലാതിരുന്ന ആളായിരുന്നു ഞാന്‍. പ്രശസ്തിയും എന്റെ ലക്ഷ്യമായിരുന്നില്ല. കവിതയിലൂടെ ഞാന്‍ എന്റെ ആശയങ്ങള്‍ പറഞ്ഞു കഴിഞ്ഞതായാണ് കരുതുന്നത്. എഴുനൂറിലേറെ കവിതകള്‍ എഴുതിയിട്ടുണ്ട്. ഇനി ലേഖനങ്ങളിലൂടെ ആശയങ്ങള്‍ വ്യക്തമാക്കാനാണ് ആഗ്രഹം.''</span></u></p><p>തിരുവല്ലയില്‍ 1939 ജൂണ്‍ രണ്ടിനാണ് വിഷ്ണു നാരായണന് നമ്പൂതിരി ജനിച്ചത്. ബിഎസ്സി, എംഎ ബിരുദങ്ങള്‍ നേടിയ ശേഷം ഗവണ്‍മെന്റ്് കോളജുകളില്‍ ഇംഗ്ലീഷ് അധ്യാപകനായി. അധ്യാപക ജോലിയില്‍നിന്ന് വിരമിച്ച ശേഷം തിരുവല്ല ക്ഷേത്രത്തില്‍ ശാന്തിക്കാരനായി പ്രധാനകൃതികള്‍. പ്രണയഗീതങ്ങള്‍, ഇന്ത്യയെന്ന വികാരം, മുഖമെവിടെ, സ്വാതന്ത്ര്യത്തെ കുറിച്ച് ഒരു ഗീതം, ഭൂമിഗീതങ്ങള്, അതിര്‍ത്തിയിലേക്കൊരു യാത്ര, ആരണ്യകം, അപരാജിത, ഉജ്ജയിനിയിലെ രാപ്പകലുകള്‍, പരിക്രമം,ചാരുലത (കവിതകള്‍), അസാഹിദീയം,കവിതയുടെ ഡി.എന്‍.എ (ലേഘനങ്ങള്), ഋതുസംഹാരം (വിവര്‍ത്തനം). ഭൂമിഗീതങ്ങള്‍ക്ക് കേരള സാഹിത്യ അക്കാദമി അവാര്‍ഡും (1979)മുഖമെവിടെ' യ്ക്ക് ഓടക്കുഴല്‍ അവാര്‍ഡും (1983) ഉജ്ജയിനിയിലെ രാപ്പകലുകള്‍'ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡും (1994) ലഭിച്ചു. ചാരുലതയ്ക്ക് വയലാര്‍ അവാര്‍ഡും വളളത്തോള്‍ പുരസ്കാരവും ബാലാമണിയമ്മ അവാര്‍ഡും ലഭിച്ചു. </p><p>മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോകുമ്പോള്‍ നഷ്ടമാകുന്നത് കാവ്യചാരുതയുടെ മൂര്‍ത്തരൂപം മാത്രമാണ് പ്രകൃതിയെയും മനുഷ്യരെയും പാരമ്പര്യങ്ങളെയും മൂല്യങ്ങളെയും സ്നേഹിച്ച അദ്ദേഹത്തിന്റെ കവിതകളെയല്ല.</p><div><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0tag:blogger.com,1999:blog-713222389905800834.post-83256283790365863452020-12-23T15:56:00.004-08:002020-12-23T15:56:41.910-08:00ഹൃദയങ്ങളോടു സംവദിച്ച കവിത<p><b><i></i></b></p><div class="separator" style="clear: both; text-align: center;"><b><i><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAdKzOxST2ReTXK_7d9I9wu6hi4wE3RRaty355wicy4dyTV34QaafsGS09MhGx8R3J3FljLcAZ6T-aPi8zeEzAa4yEs-KIDwBOdTE_5Y5qa6Hc0lm1Ci9VoO-m0DbDP-f2OlFahMW2p78/s2048/SUGATHA+DESIGN.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" data-original-height="1070" data-original-width="2048" height="334" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAdKzOxST2ReTXK_7d9I9wu6hi4wE3RRaty355wicy4dyTV34QaafsGS09MhGx8R3J3FljLcAZ6T-aPi8zeEzAa4yEs-KIDwBOdTE_5Y5qa6Hc0lm1Ci9VoO-m0DbDP-f2OlFahMW2p78/w640-h334/SUGATHA+DESIGN.jpg" width="640" /></a></i></b></div><b><i><br /> </i></b><p></p><p><b><i>നിഷ്ഫലമല്ലീ ജന്മം തോഴ- </i></b></p><p><b><i>നിനക്കായ് പാടുമ്പോള്‍ </i></b></p><p><b><i>നിഷഫലമല്ലീ ഗാനം, </i></b></p><p><b><i>നീയിതു മൂളി നടക്കുമ്പോള്‍</i></b></p><p><b><i>-സുഗതകുമാരി</i></b></p><p>സുഗതകുമാരിയെ മരണം കൂട്ടിക്കൊണ്ടു പോയിരിക്കുന്നു. സുഗതകുമാരി എന്ന കവയിത്രിയെ സ്നേഹിച്ചും ആരാധിച്ചും നെഞ്ചേറ്റിയ അനുവാചകര്‍ക്ക് ഈ കഠിന ദുഖത്തിലും സാന്ത്വനമാവുന്നതും കവയിത്രയുടെ തന്നെ വരികളാണ്. </p><p><b><i>പ്രണയം കരിയിലയായ് പറന്നകന്നിട്ടും </i></b></p><p><b><i>ഹൃദയം മണ്ണാങ്കട്ടയായലി- </i></b></p><p><b><i>ഞ്ഞൊലിച്ചിട്ടും </i></b></p><p><b><i>മൃതമാം ദേഹം നോക്കു- </i></b></p><p><b><i>കിപ്പൊഴും നടക്കുന്നു ! </i></b></p><p><b><i>ഹൃദയം കുതിര്‍ന്നൊലിച്ചി- </i></b></p><p><b><i>പ്പൊഴും മിടിക്കുന്നു</i></b></p><p>മലയാള കവിതയില്‍ കവയിത്രി സുഗതകുമാരി പിന്തുടര്ന്നത് വൈകാരിക തീവ്രവും കാല്പനിക സൗന്ദര്യവും നിറഞ്ഞ കാവ്യശൈലിയാണ്. സുഗതകുമാരിയുടെ കവിതകളിലൂടെ സഞ്ചരിക്കുന്ന വായനക്കാരന് മലയാളികളുടെ സ്വകാര്യ ജീവിതാനുഭവങ്ങളുടെയും സാമൂഹികാനുഭവങ്ങളുടെയും ചൂടും ചൂരും തൊട്ടറിയാനാവും. കല്പനാസുന്ദരവുമായ ശൈലിയില്‍ മനുഷ്യരുടെ സ്വകാര്യവും സാമൂഹികവുമായ അനുഭവങ്ങളാണ് സുഗതകുമാരി മലയാളത്തിന് സമ്മാനിച്ചത്. മനുഷ്യജീവിതത്തിലെ പച്ചയായ യാഥാര്‍ഥ്യങ്ങളെ വാംഗ്മയ ചിത്രങ്ങളാക്കി കവിതകളിലൂടെ സാഹിത്യലോകത്തിനു മുന്നില്‍ തുറന്നിടുകയെന്ന വലിയ ദൗത്യമാണ് സുഗതകുമാരി നിറവേറ്റിയത്. </p><p><b>കവിതയുടെ വിത്ത് പാകപ്പെടുന്നു</b></p><p>അച്ഛനില്‍ നിന്ന് കിട്ടിയതാണ് തന്റെ കാവ്യജീവിതമെന്ന് സുഗതകുമാരി എക്കാലവും അഭിമാനത്തോടെ പറഞ്ഞിരുന്നു. കവിയും സ്വാതന്ത്ര്യ സമര സേനാനിയും ആയിരുന്ന കേശവപിള്ളയായിരുന്നു സുഗതകുമാരിയുടെ അച്ഛന്. ബഹുമുഖ പ്രതിഭയായിരുന്ന അദ്ദേഹം ബോധേശ്വരന്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും മറ്റു സാമൂഹ്യ പ്രസ്ഥാനങ്ങളുടെ നേതൃനിരയിലും തിളങ്ങിനിന്ന വ്യക്തത്വമായിരുന്നു ബോധേശ്വരന്‍. ക്ഷേത്ര പ്രവേശന സമരം വൈക്കം സത്യാഗ്രഹം തുടങ്ങി നിരവധി സമരങ്ങളില്‍ സജീവസാന്നിധ്യമാരിരുന്നു ബോധേശ്വരന്റേത്. കവിതകള്‍ എഴുതുന്നതിലും ബോധേശ്വരന്‍ തന്റെ പ്രാഗത്ഭ്യം തെളിയിച്ചിരുന്നു. </p><p><b><i>ജയ ജയ കേരള കോമള ധരണീ</i></b></p><p><b><i>ജയ ജയ മാമക പൂജിത ജനനീ</i></b></p><p><b><i>ജയ ജയ പാവന ഭാരതഹരിണീ</i></b></p><p><b><i>ജയ ജയ ധരമ്മസമന്വയ രമണീ</i></b></p><p>എന്നു തുടങ്ങുന്ന കവിത വളരെ പ്രശസ്തമാണ്. ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ കവിതയെ നമ്മുടെ സാംസ്കാരികഗാനമായ് പ്രഖ്യാപികകുകയുമുണ്ടായി. കവിതയും പോരാട്ടവും എല്ലാം പിതാവില്‍ നിന്നാണ് സുഗത കുമാരിയ്ക്ക് പകര്‍ന്നുകിട്ടിയതെന്ന് നമുക്ക് നിസംശയം പറയാം. താനൊരു കവിയായിത്തീരണമെന്ന് അച്ഛന് ആഗ്രഹിച്ചിരുന്നിരിക്കാം. എന്നാല്‍ ഒരിക്കലും അക്കാര്യം തന്നോട് പറഞ്ഞിട്ടില്ലെന്നും സുഗതകുമാരി ഒരിക്കല്‍ പറയുകയുണ്ടായി. തന്റെ വായനയെ പരിപോഷിപ്പിച്ചതില്‍ എന്റെ അമ്മയ്ക്കും വലിയ പങ്കുണ്ട്. അമ്മയാണ് വിശ്വസാഹിത്യത്തിലേക്ക് തന്നെ എത്തിച്ചതെന്നും സുഗതകുമാരി ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. എങ്ങനെ കവിതയിലേക്കെത്തിയെന്ന് ഒരിക്കല്‍ സുഗതകുമാരിയോട് നേരിട്ടു ചോദിക്കാന്‍ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. അന്ന് സുഗതകുമാരി പറഞ്ഞത്. അച്ഛനെന്ന വലിയ കാവ്യവൃക്ഷത്തിന്റെ വിത്ത് വളരെ ചെറിയപ്രായത്തിലേ എന്നില്‍ വീണ് മുളച്ചിരുന്നു എന്നാണ്. '' കുഞ്ഞുന്നാളിലെ കവിതയുടെ വിത്ത് പാകപ്പെട്ടിരുന്നെങ്കിലും മുളച്ച് നാമ്പിട്ടു വളരാന്‍ കഴിയാതെ കവിത ദീര്‍ഘകാലം എന്നില്‍ കുഴിച്ചുമൂടപ്പെട്ടിരുന്നു. സ്കൂളിലും കോളജുകളിലും പഠിക്കുന്ന കാലത്ത് വളരെ രഹസ്യമായാണ് ഞാന്‍ കവിതകള്‍ എഴുതിയിരുന്നത്. സ്വന്തം പേരില്‍ കവിത എഴുതാന്‍ അക്കാലത്ത് എനിക്കു പേടിയായിരുന്നു. അതോ നാണമായിരുന്നോ എന്നും അറിയില്ല. എന്നാല്‍ കവിത എഴുതുകയും ചെയ്തിരുന്നു. യൂണിവേഴ്സിറ്റി കോളജില്‍ പഠിക്കുന്നകാലത്ത് കവിത മത്സരത്തില്‍ പങ്കെടുക്കണമെന്ന് മനസ് ആഗ്രഹിച്ചു. എന്നാല്‍ സ്വന്തം പേരില്‍ എഴുതാന്‍ ഒരു മടി. ഒടുവില്‍ വേറൊരു പേരില്‍ എഴുതിക്കളയാം എന്നു തീരുമാനിച്ചു. അങ്ങനെ എസ്. കെ എന്ന പേരില്‍ ഞാന്‍ കവിത എഴുതി അയച്ചു. ആ കവിതയ്ക്ക് ഒന്നാം സ്ഥാനം ലഭിച്ച. പക്ഷേ, ഒന്നാം സ്ഥാനം ലഭിച്ച കവി ഞാനാണെന്ന് ആര്‍ക്കും അറിയില്ല. ഞാനതൊട്ട് ആരോടും പറയാനും പോയില്ല. അന്ന് ലളിതാംബിക അന്തര്‍ജനത്തിന്റെ മകന് എന്‍. മോഹനന് മാഗസിന് കമ്മിറ്റിയിലുള്ള കാലമാണ്. അദ്ദേഹം അടങ്ങുന്ന ഒരു സംഘം കുട്ടികള്‍ക്ക് എസ്. കെ എന്ന പേരില്‍ കവിത എഴുതിയ ആളെ കണ്ടെത്തണമെന്ന് വലിയ ആഗ്രഹം ഉണ്ടാവുകയും വലിയ നിലയിലുള്ള അന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു. ഒടുവില്‍ എസ്കെ എന്ന കവിയെ കണ്ടെത്തുന്നവര്‍ക്ക് 10 രൂപ ഇനാം പ്രഖ്യാപിക്കുകവരെയുണ്ടായി. അന്ന് പത്തുരൂപ വളരെ വലിയ തുകയാണല്ലോ. എന്നാല്‍, പ്രത്യേകിച്ച പ്രയോജനമുണ്ടായില്ലെന്ന് പ്രത്യേകം പറയേണ്ടല്ലല്ലോ? '' </p><p><b><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg44r5feA-5NO4KBu368JpKb4qjrpLPMnq-2N2bOFfW_eChf_f56_59EPvTyRf79gBiXWaClHlU4D7M7QY8cGzaCEXoT8pX_NSrOeeyqyo8IUDU1NivX_tnM307mvclkKeSYwkSNzcNGqM/s846/Sugathakumari-Bodheswaran.jpg.image.845.440.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="440" data-original-width="846" height="332" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg44r5feA-5NO4KBu368JpKb4qjrpLPMnq-2N2bOFfW_eChf_f56_59EPvTyRf79gBiXWaClHlU4D7M7QY8cGzaCEXoT8pX_NSrOeeyqyo8IUDU1NivX_tnM307mvclkKeSYwkSNzcNGqM/w640-h332/Sugathakumari-Bodheswaran.jpg.image.845.440.jpg" width="640" /></a></td></tr></tbody></table></b></p>പിതാവ് ബോധേശ്വരനൊപ്പം സുഗതകുമാരി<br /><br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td class="tr-caption" style="text-align: center;"></td></tr></tbody></table><p><b><br />പുലിവാലുപിടിച്ച തൂലികാനാമം</b></p><p>സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ കവിതാ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചപ്പോഴും തന്റെ സ്വന്തം പേരിലല്ല സുഗതകുമാരി കവിത എഴുതിയിരുന്നത്. ആ ഒന്നാം സമ്മാനം പുലിവാലായ കഥയും സുഗതകുമാരി എന്നോടു പങ്കുവച്ചിരുന്നു. ''തിരുവനന്തപുരത്ത് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ സമ്മേളനം നടക്കുന്നു. അവര്‍ ഒരു കവിതാ മത്സരം നടത്തുന്ന വിവരം എനിക്ക ലഭിച്ചു. ഒരു കവിത എഴുതി മത്സരത്തിനയക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് ഞാന്‍ സ്വീകരിച്ച പേര് ശ്രീകുമാര്‍ എന്നായിരുന്നു. ആ മത്സരത്തിലും എനിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ശ്രീകുമാര്‍ എന്ന പേരില്‍ കവിത എഴുതിയത് ഞാനാണെന്ന് അച്ഛനോട് പറഞ്ഞതോടെ വലിയ ഭൂകമ്പമാണ് ഉണ്ടായത്. കാര്യം എന്താണെന്നുവച്ചാല്‍ പരിഷത്തിന്റെ കവിതാമത്സരത്തില്‍ ഒരു ജഡ്ജ് അച്ഛനായിരുന്നു. പോരേ പൂരം. ഒടുവില്‍ അച്ഛന് ആ സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കുകയുണ്ടായി. അച്ഛന്റെ കെയര്‍ ഓഫിലാണ് മകള്‍ക്ക് ഒന്നാം സമ്മാനം കിട്ടിയതെന്ന ആക്ഷേപം തനിക്കെതിരേ ഉയരുമോയെന്ന ഭയമാണ് അച്ഛനെക്കൊണ്ട് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. പിന്നീടും ശ്രീകുമാര്‍ എന്ന തൂലികനാമത്തില്‍ കവികള്‍ എഴുതാന്‍തന്നെയായിരുന്നു എന്റെ തീരുമാനം. അക്കാലത്ത് മാത്യഭൂമിയില്‍ എന്‍ വി കൃഷ്ണവാര്യര്‍ സാറ് ഉള്ളകാലമാണ്. പുതിയ തലമുറയില്‍ നിന്ന് കവികളെ കണ്ടെത്തുന്നതില്‍ സാറിനുണ്ടായിരുന്ന വൈഭവം ഞാന്‍ പറയേണ്ട കാര്യമില്ലല്ലോ. അച്ഛന് സമ്മാനം കാന്‍സല്‍ ചെയ്യിപ്പിച്ച കവിത ഞാന്‍ മാതൃഭൂമിയിലേക്കയച്ചു. അച് ശ്രീകുമാര്‍ എന്ന പേരില്‍ അച്ചടിച്ചുവന്നു. പിന്നേയും ഒന്നോ രണ്ടോ കവിതകള്‍ കൂടി മാതൃഭൂമിയില്‍ അച്ചടിച്ചുവരികയുണ്ടായി. ആ സമയത്താണ് ചേച്ചി ഒരു വികൃതി ഒപ്പിച്ചത്. എന്റെ ഒരു കവിത എടുത്ത് സുഗതകുമാരി എന്ന പേരില്‍ കോളജ് മാഗസിനില്‍ നല്കി. അത് കോളജ് മാഗസിനില്‍ അച്ചടിച്ചുവന്നു. ആ കവിത ഞാന്‍ മാതൃഭൂയിക്കും അയച്ചു കൊടുത്തിരുന്നു. മാതൃഭൂമിയിലും അച്ചടിച്ചുവന്നിരുന്നു. കോളജ് മാഗസിനില്‍ സുഗതകുമാരിയെന്ന പേരിലും മാതൃഭൂമിയില്‍ ശ്രീകുമാര്‍ എന്ന പേരിലും ഒരേ കവിത പ്രത്യക്ഷപ്പെട്ടത് ഏതോ ഒരു വായനക്കാരന് കണ്ടെത്തുകയും അത് രണ്ടും വെട്ടിയെടുത്ത എന്‍ വി കൃഷ്ണവാര്യര്‍ക്ക് അയച്ചുകൊടുത്തു. അദ്ദേഹം അത് ശ്രീകുമാര്‍ എന്ന വിലാസത്തില്‍ എനിക്കയച്ചു. കാര്യങ്ങള്‍ കുഴഞ്ഞുമറിഞ്ഞു. ഒടുവില്‍ അദ്ദേഹത്തിന്് ശ്രീകുമാര്‍ എന്ന തൂലികാനാമത്തില്‍ കവിത എഴുതിയിരുന്നതും ഞാനാണെന്ന് സമ്മതിച്ചുകൊണ്ട് കത്തയക്കേണ്ടിവന്നു. ആ കത്തില്‍ അതിന് ക്ഷമചോദിക്കുകയും ചെയ്തു. കൃഷ്ണവാര്യര്‍ സാറിന്റെ കൂടി നിര്‍ദേശപ്രകാരമാണ് ഞാന്‍ സ്വന്തംപേരില്‍ കവിത എഴുതാന്‍ തുടങ്ങിയത്. </p><p><b>ഊര്‍ജസ്രോതസ് നഷ്ടമാവുന്നു</b></p><p>അങ്ങനെ സ്വന്തംപേരില്‍ എഴുതിത്തുടങ്ങിയ സുഗതകുമാരിയെന്ന കവയിത്രി മരണത്തിന്റെ കൈപിടിച്ച് ഈ ലോകത്തു നിന്നു മടങ്ങിയ ഇന്നലെവരെ വിഷാദത്തിന്റെ ഭാഷയില്‍, പ്രണയത്തിന്റെ ഭാഷയില്‍, ഭക്തിയുടെ ഭാഷയില്‍, പ്രകൃതിയുടെ ഭാഷയില്‍, പ്രതിഷേധത്തിന്റെ ഭാഷയില്‍ സ്നേഹത്തേക്കുറിച്ചും ജീവിതത്തെക്കുറിച്ചും പ്രകൃതിയെക്കുറിച്ചും നഷ്ടസ്വപ്നങ്ങളെ കുറിച്ചും ഒക്കെ പാടിക്കൊണ്ടിരുന്നു. പ്രേമത്തെപറ്റി, ദുഖത്തെപറ്റി, പ്രതീക്ഷകളെയും സ്വപ്നങ്ങളെയും പറ്റി, ഇരുട്ടിനെയും മനുഷ്യനെയുംപറ്റി, പ്രണയനഷ്ടത്തെപ്പറ്റി, രാഷ്ട്രീയകലാപത്തെപറ്റി സുഗതകുമാരി എഴുതി കവിതകളെല്ലാം മലയാളം സ്നേഹബഹുമാനങ്ങളോടെ കേട്ടുനിന്നു. </p><p>എനിക്കു മരണത്തെ പേടിയില്ലിനിഗ്ഗുരോ </p><p>ശരിക്കു കണ്ടേന് ഇന്നു ഞാനതിന് മുഖം ദിവ്യം ! </p><p>എന്നു പാടിക്കൊണ്ട് കവയിത്രി മരണത്തിലേക്കു നടന്നുപോകുമ്പോള്‍, ഒന്നുറപ്പ് അവര്‍ പാടിയത് ഏറ്റുപാടാന്‍ അനുവാചകര്‍ ഇനിയുമുണ്ടാവും. കാരണം സുഗതകുമാരിയുടെ കവിതകള്‍ എക്കാലവും സംവദിക്കാന്‍ ശ്രമിച്ചത് ഹൃദയങ്ങളോടാണ്, ബുദ്ധിയോടല്ല.</p><p><b>പോരാളിയുടെ ജീവിതം</b></p><p> തന്റെ ജീവിതം പോരാട്ടത്തിന്റേതു കൂടിയാണെന്ന് തിരിച്ചറിഞ്ഞപ്പോഴും ആ പോരാട്ടത്തില്‍ തന്റെ ആയുധം കവിതയാണെന്നു സുഗതകുമാരിക്ക് നിശ്ചയമുണ്ടായിരുന്നു. ഹരിതശോഭ നഷ്ടപ്പെടുന്ന പ്രകൃതിക്കായി, നശിച്ചുപോകുന്ന കാടുകള്‍ക്കായി, മാനഭംഗത്തിനിരയായ പെണ്‍കുട്ടികള്‍ക്കായി, തെരുവിലലയുന്ന വൃദ്ധര്‍ക്കായി കവിതയെന്ന വജ്രായുധവുമായി യുദ്ധത്തനിറങ്ങിയ പോരാളികൂടിയായിരുന്നു സുഗതകുമാരി. ഭൂമിയിലെ ജീവിതം അവസാനിപ്പിച്ച് സുഗതകുമാരി കടന്നു പോകുമ്പോള്‍ കവിതയിലൂടെ, പ്രകൃതിസ്നേഹത്തിലൂടെ, സ്ത്രീപക്ഷ നിലപാടുകളിലൂടെ, പാര്‍ശവവത്കരിക്കപ്പെട്ടവരോടും ചൂഷണം ചെയ്യപ്പെട്ടവരോടുമുള്ള വാത്സല്യത്തിലൂടെ, മലയാളികളുടെ സ്വന്തമായിരുന്ന പോരളിയെ കൂടിയാണ് നഷ്ടമാവുന്നത്. </p><p><b><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_0j2RWkK4x6pmrri5cSJhbyrpiIbmytxFISFSGhjmb98RJCUR1l0sPEtJ62aKYc4q7u22H9xmH3FjTfNW_Yf0xQw8qe261WdVFkdkC7SdSQO5n6INEqxVOg9QcS8hn28tLNmxPil9DK0/s846/Sugathakumari-sisters.jpg.image.845.440.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" data-original-height="440" data-original-width="846" height="332" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_0j2RWkK4x6pmrri5cSJhbyrpiIbmytxFISFSGhjmb98RJCUR1l0sPEtJ62aKYc4q7u22H9xmH3FjTfNW_Yf0xQw8qe261WdVFkdkC7SdSQO5n6INEqxVOg9QcS8hn28tLNmxPil9DK0/w640-h332/Sugathakumari-sisters.jpg.image.845.440.jpg" width="640" /></a></td></tr></tbody></table></b></p>സുഗതകുമാരി സഹോദരിമാരായ സുജാതാദേവിയോടും ഹൃദയകുമാരിയോടുമൊപ്പം<br /><br /><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto;"><tbody><tr><td class="tr-caption" style="text-align: center;"></td></tr></tbody></table><p><b><br />വിവാദങ്ങളും ധാരാളം</b></p><p>സ്ത്രീപക്ഷ നിലപാടുകളിലൂടെ മലയാളികളുടെ മനസില്‍ സ്ഥാനം നേടിയ കവയിത്രിയാണ് സുഗതകുമാരി. പക്ഷേ, ഒന്നിലേറെ അവസരങ്ങളില്‍ സ്ത്രീ വിരുദ്ധവും വംശീയ നിലപാടുകളും സുഗതകുമാരി സ്വീകരിച്ചിട്ടുണ്ടെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2014 ല്‍ തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍ വച്ച് നടന്ന പൂര്‍വ വിദ്യാര്‍ഥി-അധ്യാപക സംഗമത്തില്‍ പെണ്‍കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത് എന്ന് പറഞ്ഞത് വലിയ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ഒരു മിസ്ഡ് കോള്‍ മതി പെണ്‍കുട്ടികള്‍ വഴിതെറ്റിപ്പോകാന്‍ എന്നും സുഗതകുമാരി ആ വേദിയില്‍ പറയുകയുണ്ടായി. ബീഫ് വിവാദം കൊടുമ്പിരികൊണ്ടിരുന്ന കാലത്ത് സുഗതകുമാരി മാതൃഭൂമിപത്രത്തിന്റെ എഡിറ്റോറിയല്‍ പേജിലെഴുതിയ ലേഖനത്തിലെ ചില പരാമര്‍ശങ്ങളും വലിയ വിവാദം വിളിച്ചുവരുത്തിയിരുന്നു. ഉയര്‍ന്ന ജാതിക്കാരും ദളിതരും രാജ്യത്തെ ശിഥിലമാക്കുമെന്നും രാജ്യത്ത് ഹിന്ദു വര്‍ഗീയത മാത്രമല്ല ഉള്ളത് എന്നും പശുക്കളെ പവിത്രമായി കാണുന്നവര്‍ രാജ്യത്തുണ്ടെന്ന് മുസ്ലിംങ്ങള്‍ ഓര്‍ക്കണമെന്നും ആ ലേഖനത്തില്‍ എഴുതിയത് വിവാദമായിരുന്നു. പ്രകോപനം സൃഷ്ടിക്കാതിരിക്കുക എന്നത് മുസ്ലിമിന്റെ കടമയാണെന്നും സുഗതകുമാരി വിവാദ ലേഖനത്തില്‍ പരാമര്‍ശിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ക്കെതിരെ സുഗതകുമാരി സ്വീകരിച്ച നിലപാട് ശരിക്കും മലയാളികളെ ഞെട്ടിച്ചുകളഞ്ഞു എന്നു പറയാം. അതിഥി തൊഴിലാളികള്‍ നമ്മുടെ നാടിന് ആപത്താണ് എന്നായിരുന്നു സുഗതകുമാരി എഴുതിയത്. ലക്ഷക്കണക്കിനു വരുന്ന അതിഥി തൊഴിലാളികളെ താങ്ങാന്‍ കേരളത്തിന് ശേഷിയില്ലെന്നും സുഗതകുമാരി പറഞ്ഞിരുന്നു.</p><p><b>പുരസ്കാരങ്ങളുടെ നിറവില്‍ </b></p><p>രാത്രിമഴ, അമ്പലമണി തുടങ്ങിയ കാവ്യഗുണമേറിയ കവിതകള്‍കൊണ്ട് മലയാളിയെ തഴുകി ഉണര്‍ത്തിയ സുഗതകുമാരിയെത്തേടി നിരവധി പുരസ്കരങ്ങളുമെത്തി. 1961 ല്‍ പുറത്തിറങ്ങിയ മുത്തുച്ചിപ്പിയാണ് സുഗതകുമാരിയുടെ പ്രസിദ്ധീകൃതമായ ആദ്യകവിതാസമാഹാരം. പിന്നീട്, പാതിരാപ്പൂക്കള്‍ എന്ന കവിതസമാഹാരത്തിലേക്കെത്തിയപ്പോഴേക്കും മലയാള കവിതയില്‍ സുഗതകുമാരി സ്വന്തമായ ഒരിടം സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്തുകഴിഞ്ഞിരുന്നു. സുഗതകുമാരിയെ തേടിയെത്തിയ ആദ്യ പുരസ്കാരം കേരള സാഹിത്യ അക്കാദമി പുരസ്കാരമാണ്. പാതിരാപ്പൂക്കള്‍ക്കായിരുന്നു പുരസ്കാരം. അന്ന് സുഗതകുമാരിയുടെ പ്രയം വെറും 34 വയസായിരുന്നു. പിന്നീട് മലയാളത്തിലെ വലുതും ചെറുതുമായ ഒട്ടുമിക്ക പുരസ്കാരങ്ങളും സുഗതകുമാരി യുടെ ഷെല്‍ഫില്‍ ഇടംപിടിച്ചു. 1978ല്‍ രാത്രിമഴയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരം, അമ്പലമണിക്ക് 1982ലെ ഓടക്കുഴല്‍ പുരസ്കാരം, 1984 ല്‍ വയലാര്‍ അവര്‍ഡും അമ്പലമണി നേടി. ലളിതാംബിക അന്തര്‍ജനം അവാര്‍ഡ് (2001), വള്ളത്തോള്‍ അവാര്‍ഡ്(2003), കേരള സാഹിത്യ അക്കാഡമിയുടെ ഫെല്ലോഷിപ്പ് (2004), ബാലാമണിയമ്മ അവാര്‍ഡ് (2004) ... സാഹിത്യസപര്യക്ക് കിട്ടിയ പുരസ്കരങ്ങള്‍ളുടെ പട്ടിക അവസാനിക്കുന്നത് 2009 ല്‍ സമഗ്രസംഭവാനയ്ക്ക് ലഭിച്ച എഴുത്തച്ഛന് പുരസ്കാരത്തിലും 2013 ല്‍ മണലെഴുത്ത് എന്ന കൃതിയ്ക്ക് ലഭിച്ച സരസ്വതി സമ്മാനിലുമാണ. 2006 ല്‍ സുഗതകുമാരിയെ രാജ്യം പത്മശ്രീ നല്കി ആദരിച്ചു. അതേ വര്‍ഷം തന്നെ പ്രകൃതി സംരക്ഷത്തിനുള്ള ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്കാരവും സാമൂഹ്യ സേവനത്തിനുള്ള ജെംസെര്‍വ് പുരസ്കാരവും സുഗതകുമാരിയെ തേടിയെത്തി.</p><div><br /></div>sandeep salim (Sub Editor(Deepika Daily))http://www.blogger.com/profile/18077507524054293185noreply@blogger.com0