Sunday, July 5, 2009

പ്രതികഥ കവിതയും

മേഘം കഥയെഴുതുന്നു

കാലം കൈകൂപ്പി നില്‍ക്കുന്നു

വട്ടമിട്ടാര്‍ത്തു പറക്കുന്ന

ബലിക്കാക്കകള്‍

രാഷ്ട്രീയം

കാപട്യത്തിന്റെ മുഖം മൂടിയണിഞ്ഞ്‌

കാവടിയാടുന്നു

കൊലച്ചിരിയില്‍

‍ഹാസ്യത്തിന്റെ സാദ്ധ്യതയാരായുന്നു

വിയര്‍പ്പു തുളളികള്‍

കോളയില്‍ പതയുന്നു

ഇഴമുറിയാത്ത താരാട്ട്‌

ഡപ്പാം കൂത്തില്‍ ത്രസിക്കുന്നു

പുസ്‌തകത്താളിലെ

മൈല്‍പ്പീലിക്കണ്ണുകളില്‍

‍കാമം തിളയ്‌ക്കുന്നു

ബാല്യകൗതുകം

ചുവന്ന തെരുവില്‍

വെയില്‍ കായുന്നു

പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ

ഭാവന സൈബര്‍ സെക്‌സില്‍

സ്വയംഭോഗം ചെയ്യുന്നു

തിളങ്ങുന്ന വളപ്പൊട്ടുകള്‍

കമ്പ്യൂട്ടര്‍ മെമ്മറിയില്‍ പൊടിപിടിക്കുന്നു

സൂര്യന്റെ ചൂട്‌ നിറുകയില്‍ പതിച്ചപ്പോള്‍

മഴയുടെ ഉടുപ്പണിയാനായി എഴുത്ത്‌ നിര്‍ത്തി

പ്രതികഥയെന്ന്‌ കപട കാല്‍പനികതയുടെ

മറപിടിച്ച്‌ പേരിട്ടു.

7 comments:

ശ്രീഇടമൺ said...

വരികള്‍ നന്നായിട്ടുണ്ട് സന്ദീപ്...
:)
ആശംസകള്‍...!

Joyson said...

onnum manasilayilla...

Joyson said...

So no one is innocent anymore?

നരിക്കുന്നൻ said...

അതേ മാഷേ, ഇത് കലികാലം....

ശക്തമായ വരികൾ.

പകല്‍കിനാവന്‍ | daYdreaMer said...

നല്ല ചിന്തകള്‍ സന്ദീപ്‌..

പാവപ്പെട്ടവൻ said...

ബാല്യകൗതുകം
ചുവന്ന തെരുവില്‍
വെയില്‍ കായുന്നു
പൊട്ടിപ്പോയ സ്ലേറ്റുപെന്‍സിലിന്റ
ഭാവന സൈബര്‍ സെക്‌സില്‍
സ്വയംഭോഗം ചെയ്യുന്നു
ശക്തമായ പ്രമേയം ,മനോഹരം
ഇവിടെ എത്താന്‍ വൈകി ആശംസകള്‍

രഘുനാഥന്‍ said...

ചിന്തിപ്പിക്കുന്ന വരികള്‍ സന്ദീപ്‌....ആശംസകള്‍

FACEBOOK COMMENT BOX