Showing posts with label വിവര്‍ത്തനം. Show all posts
Showing posts with label വിവര്‍ത്തനം. Show all posts

Sunday, January 28, 2024

വസന്തകാലം



എത്രപെട്ടന്നു വസന്തമെത്തുന്നു: ഒറ്റരാത്രിതന്നെ
പ്ലം മരങ്ങള്‍ പൂത്തിറങ്ങുന്നു
ഊഷ്മളമായ അന്തരീക്ഷത്തില്‍ 
കിളിക്കൊഞ്ചല്‍ അലയടിക്കുന്നു

ഉഴുതുമറിച്ച മണ്ണില്‍ 
ആരോ വരച്ച സൂര്യന്റെ ചിത്രം 
പ്രഭ ചിതറുന്നു
ചെളിമണ്ണിന്‍ പശ്ചാത്തലത്തില്‍ സൂര്യന്‍ കറുത്തിരുന്നു
ചിത്രത്തിലാരും കൈയൊപ്പു ചാര്‍ത്തിയിട്ടില്ല

ഹാ കഷ്ടം, അതിവേഗമെല്ലാം മാഞ്ഞുപോകുന്നല്ലോ
കിളിക്കൊഞ്ചലുകള്‍, മൃദുലപുഷ്പങ്ങള്‍, 
ഒടുവിലീ മണ്ണും കലാകാരന്റെ പേരിനെ 
മറവിയിലേക്ക് പിന്തുടരും

എന്നിരുന്നാലും കലാകാരന്‍ വരച്ചിട്ടത് 
ആഘോഷത്തിന്റെ മനോഭാവം
എത്ര സുന്ദ്രമാണു പുഷ്പങ്ങള്‍-
പുനരുജ്ജീവിക്കുന്ന ജീവന്റെ അടയാളങ്ങള്‍
എത്ര ആകാംഷയോടെയാണു കിളികള്‍ പറന്നെത്തുന്നത്

................................................................................


അമേരിക്കന്‍ കവിയാണ് ലൂയിസ് എലിസബത്ത് ഗ്ലക്ക്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം, പുലിറ്റ്സര്‍ സമ്മാനം, നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍, ദേശീയ പുസ്തക അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവ ഉള്‍പ്പെടെ നിരവധി  സാഹിത്യ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2023 ല്‍ അന്തരിച്ചു.



Tuesday, June 8, 2021

മരിച്ചവര്‍ക്കെതിരായ അധിക്ഷേപം

 


സ്പാനിഷ് കവി എയ്ഞ്ജലോ ഗോണ്‍സാലസ് രചിച്ച Diatribe against the dead  (വിവര്‍ത്തനം)


സ്വാര്‍ഥരാണവര്‍

മരിച്ചവര്‍

നമ്മളെ കരയിക്കാനും ശ്രദ്ധിക്കാതിരിക്കാനും 

മടിയില്ലാത്തവര്‍

അസൗകര്യം നിറഞ്ഞ ഇടങ്ങളിലും 

അവര്‍ മൂകരായി കഴിഞ്ഞുകൂടും

നടക്കില്ലെന്നു വാശിയുള്ളവരെ 

ശ്മശാനംവരെ 

നാം ചുമലിലേറ്റിനടക്കണം

അവര്‍, കുട്ടികളാണെങ്കിലും

ഹാ! എന്തൊരു പീഡനംതൃകയാണവര്‍


അനക്കമറ്റ് മരവിച്ച ശരീരം, 

മുഖത്തെപ്പോഴും അധിക്ഷേപത്തിന്റെയും 

ശാസനയുടെയും ഭാവം 

ജീര്‍ണിച്ച മനസാക്ഷി

ദുഷിച്ച മാതൃക.ാണവര്‍

അവര്‍, അത്യന്തം ചീത്തയായതെന്തും


മരിച്ചവരെ കൊല്ലാന്‍പറ്റില്ല എന്നതാണ്

ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം


നമ്മളോടുള്ള അവരുടെ 

0ൃഡവും വിനാശകരവുമായ പ്രയത്‌നം

കണക്കുകൂട്ടലുകള്‍ക്കും അപ്പുറമാണ്


ബോധമില്ലത്ത,

സംവേദനക്ഷമമല്ലാത്ത 

ഉദാസീനതയും ദുര്‍വാശിയും നിറഞ്ഞ

അവരുടെ അധികപ്രസംഗവും മൗനവും


അവര്‍ ചെയ്യാത്തതെന്തെന്ന് 

അവരറിയുന്നേയില്ല

Tuesday, February 18, 2020

ചിത്രകല പഠിപ്പിക്കുന്ന പാഠം

A Lesson in drawing - 
ചിത്രകല പഠിപ്പിക്കുന്ന പാഠം
Nizar Qabbani/ നിസാര്‍ ഖബ്ബാനി (സിറിയ) 
വിവര്‍ത്തനം: സന്ദീപ് സലിം

എന്റെ മുന്നില്‍
ചായപ്പെട്ടി നിരത്തിയിട്ട്
മകന്‍ ചോദിച്ചു.
അവനായൊരു പക്ഷിയെ വരയ്ക്കാന്‍
ഞാന്‍ ബ്രഷ്മുക്കിയത് ചാരവര്‍ണത്തില്‍

വരച്ചതാവട്ടെ,
താഴിട്ടു പൂട്ടിയ അഴികള്‍ നിറഞ്ഞൊരു സമചതുരവും
അവന്റെ കണ്ണുകളില്‍ അദ്ഭുതം നിറഞ്ഞു.
പക്ഷേ, അച്ഛാ ഇതൊരു തടവറയല്ലേ
പക്ഷിയെ വരയ്ക്കാന്‍ അറിയില്ലെന്നുണ്ടോ?
മാപ്പുതരിക,
മകനെ, പക്ഷികളുടെ രൂപം ഞാന്‍ മറന്നുപോയിരിക്കുന്നു.

എന്റെ മുന്നില്‍,
ചിത്രപുസ്തകം തുറന്നിട്ട്
മകന്‍ ചോദിച്ചത്
കച്ചിത്തുരുമ്പ് വരയ്ക്കാന്‍
പേനയെടുത്ത്
ഞാന്‍ വരച്ചതൊരു തോക്കായിരുന്നു.
'അച്ഛന്, കച്ചിയും തോക്കും
തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നുണ്ടോ'
എന്റെ അറിവില്ലായ്മയെ
അവന്‍ പരിസഹിച്ചു.

'മകനെ എനിക്കറിയാമായിരുന്നു
കച്ചിയുടെ രൂപം
ബ്രഡിന്റെയും റോസാപ്പൂവിന്റെയും രൂപം
പക്ഷേ, ഈ ക്ലേശകരമായ ദിനങ്ങളില്‍
കാട്ടിലെ മരങ്ങള്‍ പൗരസേനയ്‌ക്കൊപ്പം ചേര്‍ന്നിരിക്കുന്നു.
റോസാപ്പൂവുകള്‍ ശോഭകെട്ട് ക്ഷീണിതമായിരിക്കുന്നു.
കച്ചിത്തുരുമ്പും
പക്ഷികളും
സംസ്‌കാരവും
എന്തിന് മതം വരെ
ആയുധമണിഞ്ഞിരിക്കുന്ന ഈ കാലത്ത്
ഒരു കഷണം റൊട്ടിപോലും
ഉള്ളിലൊരു തോക്കില്ലാതെ
നിനക്കു വാങ്ങാനാവില്ല.
കവിളില്‍ കൂര്‍ത്ത മുള്ളിന്റെ പോറലേല്‍ക്കാതെ
ഒരു റോസപ്പൂവും നിനക്ക് ഇറുത്തെടുക്കാനാവില്ല
വിരലുകള്‍ക്കിടയില്‍ പൊട്ടിത്തെറിക്കാത്ത
ഒരു പുസ്തകവും
നിനക്ക് വാങ്ങാനാവില്ല.


മകന്‍ എന്റെ കിടയ്ക്കക്കരികില്‍ വന്നിരുന്ന്
ഒരു കവിത ചൊല്ലാന്‍ പറയുന്നു
എന്റെ മിഴികള്‍ നിറയുന്നു
തലയിണയില്‍ വീണ
എന്റെ കണ്ണുനീര്‍ തുള്ളിയിലവന്‍ ചുംബിക്കുന്നു.

'അച്ഛാ, ഇതു കണ്ണുനീരല്ലേ, കവിതയല്ലല്ലോ.'
അവന്‍ ചോദിക്കുന്നു
'നീ വളര്‍ന്നു വലുതാവുമ്പോള്‍
നമ്മുടെ അറബി മഹാകാവ്യങ്ങള്‍ വായിക്കുമ്പോള്‍
നീ കണ്ടെത്തും
വാക്കും കണ്ണീരും ഇരട്ടകളാണെന്ന്
അറബി കാവ്യങ്ങളെല്ലാം
കവികളുടെ വിരലുകളുടെ വിലാപത്തില്‍ നിന്നുതിര്‍ന്ന
കണ്ണുനീരാണെന്നും.

ബ്രഷും ചായപ്പെട്ടിയും
എന്റെ മുന്നില്‍ നിരത്തിയിട്ട്
മകന്‍ ചോദിക്കുന്നത്
അവനായി മാതൃരാജ്യം വരയ്ക്കാന്‍
എന്റെ വിരലുകള്‍ക്കിടയിലിരുന്ന്
ബ്രഷ് ഞെട്ടി വിറയ്ക്കുന്നു.
ഞാന്‍ പൊട്ടിക്കരച്ചിലിലേക്ക് മുങ്ങിപ്പോകുന്നു.

Thursday, November 28, 2019

നിശബ്ദമായിരിക്കല്‍

വിഖ്യാത ചിലിയന്‍ കവി പബ്ലോ നെരൂദയുടെ കീപ്പിംഗ് ക്വയ്റ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം


നിശബ്ദമായിരിക്കല്‍
********************
ഇനി നമ്മള്‍
പന്ത്രണ്ടുവരെയെണ്ണും
ശേഷം നമ്മള്‍
നിശബ്ദരാവും
ഒരു തവണ ഈ ഭൂമുഖത്ത്
നമ്മള്‍ ഒരു ഭാഷയും സംസാരിക്കാതിരിക്കുക;
ഒരു മാത്ര നമ്മള്‍ നില്‍ക്കുക,
കരങ്ങള്‍ ചലിപ്പിക്കാതിരിക്കുകയെങ്കിലും ചെയ്യുക.

അത് വിചിത്രമായ നിമിഷമായിരിക്കും
തിരക്കു കൂട്ടാതെ,
എന്‍ജിനുകളില്ലാതെ;
നമ്മളെല്ലാവരും ഒരുമിക്കും
പെട്ടെന്ന്, ഒരു അപരിചിതത്വത്തില്‍

തണുത്ത ആഴിപ്പരപ്പിലെ മുക്കുവര്‍
തിമിംഗലങ്ങളെ ഉപദ്രവിക്കില്ല.
ഉപ്പുപാടങ്ങളില്‍ ഉപ്പുവാരുന്നവര്‍
മുറിവേറ്റ കരങ്ങളില്‍ നോക്കാറേയില്ല

ഹരിതയുദ്ധങ്ങള്‍ക്കൊരുങ്ങുന്നവര്‍,
ആരും അതിജീവിക്കാത്ത
യുദ്ധ വിജയം തേടുന്നവര്‍
വാതകയുദ്ധങ്ങള്‍ തീപാറും പോരാട്ടങ്ങള്‍
വെടിപ്പുള്ള ഉടയാടകളണിയുന്നവര്‍
സഹോദരങ്ങളോടൊപ്പം ശീതളഛായയില്‍
വെറുതെ നടക്കാനിറങ്ങും

നിശ്‌ചേഷ്ടതയല്ലെനിക്കു വേണ്ടത്
അങ്ങനെ തോന്നിയാലും
ജീവിതമാണിവിടെന്റെ വിഷയം

ഇങ്ങനെ ജീവിതം കര്‍മനിരതരാക്കുന്നതില്‍
നമ്മള്‍ ഒരേ മനസുള്ളവരല്ലെങ്കിലും
നമുക്ക്, ഒരിക്കലെങ്കിലും വെറുതെ ഇരിക്കാനാവും
എങ്കില്‍ നമ്മുടെ അല്ലലിനെ
ഒരു ബൃഹത്തായ നിശബ്ദത തടഞ്ഞേനെ

നമുക്ക് സ്വയം മനസിലാകാത്തതിന്റെ
നമുക്കു നേരേ തീക്ഷ്ണനോട്ടമെറിയുന്ന മൃത്യുവിന്റെ
ഈ അഗാധദുഃഖത്തെ.
ഭൂമി ചിലപ്പോഴെങ്കിലും ആഗ്രഹിക്കുന്നുണ്ടാവും
നമ്മെ പഠിപ്പിക്കുവാന്‍
ചേതനയറ്റതെന്നു തോന്നിപ്പിച്ച സര്‍വതിനും
ജീവനുണ്ടെന്നു തെളിയുമ്പോള്‍

ഇനി ഞാന്‍
പന്ത്രണ്ടുവരെയെണ്ണും
നിങ്ങള്‍ നിശബ്ദരായി ചലനമറ്റിരിക്കും
അപ്പോള്‍,
ഞാന്‍ പതിയെ കടന്നു പോവും.

Friday, July 10, 2015

രാവില്‍ വിരിഞ്ഞ മാരിവില്ല്

ഒറിജിനല്‍ ടൈറ്റില്‍: റെയിന്‍ബോ അറ്റ് നൈറ്റ്
രചന: സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ
മൊഴിമാറ്റം: സന്ദീപ് സലിം

.....................................................
ഗ്വാഡറാമയ്ക്കും മാഡ്രിഡിനുമിടയില്‍
ഓടുന്ന രാത്രിവ|ി
ആകാശത്തു മാരിവില്ലിന്റെ വര്‍ണപ്രപഞ്ചമൊരുക്കുന്നു
പൂനിലാവും ജലകണങ്ങളും
തൂവെള്ള മേഘങ്ങളെ ആട്ടിയോടിക്കുന്നു
ഏപ്രിലിലെ ശാന്തചന്ദ്രന്‍

മടിയിലുറങ്ങും കണ്‍മണിയെ
അമ്മ നെഞ്ചോടു ചേര്‍ത്തിരിക്കുന്നു
ഉറക്കത്തിലും കുഞ്ഞിന്റെ മനസില്‍ തെളിയുന്നു
പിന്നിലേക്കോടുന്ന പച്ചവിരിച്ച പാടങ്ങളും
വെയില്‍ ചിത്രംവരച്ച ചെറുമരങ്ങളും
വര്‍ണതിളക്കമുള്ള ചിത്രശലഭങ്ങളും

ഇന്നിനും നാളെയ്ക്കും മധ്യേ
ഇരുണ്ടു ചുളുങ്ങിയ നെറ്റിത്തടമുള്ള അമ്മ കാണുന്നു
ചാമ്പലാല്‍ മറഞ്ഞ അഗ്നി
എട്ടുകാലികളോടുന്ന അടുപ്പുകള്‍

ദു:ഖിതനായ ഒരു യാത്രികന്‍
അപൂര്‍വ കാഴ്ചകള്‍ കാണുന്നു
തനിയെ, ആരോടെന്നില്ലാതെ സംസാരിക്കുന്നു
ഒറ്റ നോട്ടം മാത്രം
ഒറ്റ നോട്ടത്താലെല്ലാം മായ്ക്കുന്നു
ഞങ്ങളെയും

എന്റെ ചിന്തയിലേക്ക്
മഞ്ഞു പാടങ്ങളും പൈന്‍ മരങ്ങളും
കടന്നു വരുന്നു

ദൈവമേ,
ഞങ്ങളുടെ കണ്ണുകളേ
നീ എല്ലാ ആത്മാക്കളെയും കാണുന്നു
ആ ഒരു നാള്‍ വരുമോയെന്നു പറയൂ
ഞങ്ങള്‍ നിന്റെ മുഖം കാണുന്ന നാള്‍
...................................................................................
Rainbow At Night
(For Don Ramón del Valle-Inclán)


Bound for Madrid, one evening
the train in the Guadarrama.
In the sky the rainbow's arch
of moonlight and water.
Oh calm moon of April
driving the white clouds!
The mother holds her child,
sleeping, in her lap.
Sleeping the child still sees
the green fields going by
with little sunlit trees
and gilded butterflies.
The mother, frowning dark
between tomorrow, yesterday
sees dying embers
and an oven full of spiders.
And there's a sad traveller
who has to view rare sights,
talks to himself, glances up
and voids us with his glance.
I think of fields of snow,
pine-trees on other hills.
And you, Lord, through whom
all see, who sees all souls,
say if a day will come
when we shall see your face.


Thursday, June 11, 2015

തെരുവ്

രചന: ഒക്ടാവിയോ പാസ്
മൊഴിമാറ്റം: സന്ദീപ് സലിം
*********************

തെരുവ് നീണ്ടതും നിശബ്ദവും
ഞാന്‍ നടക്കുന്നു
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ്
കാലിടറി ഞാന്‍ വീഴുന്നു
പിന്നെ, എഴുന്നേല്‍ക്കുന്നു
ഞാന്‍ അന്ധമായി ചവിട്ടി നടക്കുന്നു
നിശബ്ദമായ കല്ലുകള്‍ക്കും കരിയിലകള്‍ക്കും മേലെ
എന്നെ ആരോ പിന്തുടരുന്നു
കല്ലുകളെയും കരിയിലകളെയും ചവിട്ടിത്തള്ളിക്കൊണ്ട്
ഞാന്‍ നിശ്ചലനാവുമ്പോള്‍
അയാളുടെ ചലനവും നിലയ്ക്കുന്നു
ഞാനോടുമ്പോള്‍ കൂടെ അയാളും
ഞാന്‍ പിന്തിരിഞ്ഞ് നോക്കുന്നു; ആരുമില്ല
കൂരിരുള്‍ മാത്രം
പുറത്തേക്ക് വാതിലുകളില്ല
എന്റെ പാദങ്ങള്‍ മാത്രം
എണ്ണമറ്റ വളവുകള്‍ തിരിഞ്ഞിട്ടും
അതേ പഴയ തെരുവില്‍
തെരുവില്‍ ആരുമെന്നെ കാത്തുനില്‍ക്കുന്നില്ല
എന്നെ ആരും പിന്തുടരുന്നില്ല
തെരുവില്‍ ഞാന്‍ പിന്‍പറ്റുന്നവനാകുന്നു
ഇരുട്ടില്‍ ഞാന്‍ ഇടറി വീഴുന്നു, എഴുന്നേല്‍ക്കുന്നു
എന്നിട്ട് എന്നെ നോക്കിപ്പറയുന്നു; ആരുമില്ല
======================================
മെക്‌സിക്കന്‍ കവിയും സാഹിത്യ നൊബേല്‍ ജേതാവുമായ ഒക്ടാവിയോ പാസിന്റെ ദ സ്ട്രീറ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. തകഴിക്ക് 1984ല്‍ ജ്ഞാനപീഠം സമ്മാനിച്ചതും പാസ് ആണ്.

The Street
..................
Here is a long and silent street.
I walk in blackness and I stumble and fall
and rise, and I walk blind, my feet
trampling the silent stones and the dry leaves.
Someone behind me also tramples, stones, leaves:
if I slow down, he slows;
if I run, he runs I turn : nobody.
Everything dark and doorless,
only my steps aware of me,
I turning and turning among these corners
which lead forever to the street
where nobody waits for, nobody follows me,
where I pursue a man who stumbles
and rises and says when he sees me : nobody.
Octavio Paz

Wednesday, June 3, 2015

മരിച്ച സ്ത്രീ



Original: Dead woman
രചന: പബ്ലൊ നെരൂദ (ചിലിയന്‍ കവി)

വിവര്‍ത്തനം: സന്ദീപ് സലിം

*********************
പെട്ടന്ന്,
നീയില്ലാതായാല്‍
പെട്ടന്ന്,
നീ മരിച്ചാല്‍
ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും

ഞാന്‍ ഭയപ്പെടുന്നു
നീ മരിച്ചാല്‍
എന്നെഴുതാനുള്ള ധൈര്യമെനിക്കില്ല

ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
എന്തുകൊണ്ടെന്നാല്‍,
ഒരു പുരുഷന്റെ ശബ്ദം നിലയ്ക്കുന്നതെവിടെയോ
അവിടെന്റെ സ്വരമുയരണം

കറുത്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതെവിടെയോ
അവിടെനിക്കു മരിക്കാനാവില്ല
എന്റെ കൂടപ്പിറപ്പുകള്‍ തടവിലാക്കപ്പെടുമ്പോള്‍
എനിക്കവരെ പിന്‍പറ്റണം

അന്തിമമഹാവിജയമെത്തുമ്പോള്‍
ആ വിജയം
എന്റെ വിജയമല്ല
മൂകനാണെങ്കിലും
എനിക്കതിനെക്കുറിച്ചു സംസാരിക്കണം
അന്ധനാണെങ്കിലും
വിജയത്തിന്റെ വരവെനിക്കു കാണണം

എന്നോടു ക്ഷമിക്കൂ
നീ ജീവനോടില്ലെങ്കില്‍
എന്റെ പ്രിയപ്പെട്ടവളെ,
നീ മരിച്ചു പോയാല്‍
എന്റെ മാറിലേക്ക് ഇലകളെല്ലാം കൊഴിഞ്ഞു വീഴും
പകലുകളും രാത്രികളും മഴയായ്
എന്റെ ആത്മാവില്‍ പെയ്യും
അഗ്നിയിലും തണുപ്പിലും മരണത്തിലും മഞ്ഞിലും
ഞാന്‍ ചവിട്ടി നടക്കും
നിത്യതയിലുറങ്ങുന്ന നിന്റെ അടുക്കലെത്താന്‍
എന്റെ കാലടികള്‍ കൊതിക്കുന്നു
എങ്കിലും ഞാന്‍ ജീവിച്ചു കൊണ്ടേയിരിക്കും
ഞാന്‍ തോല്‍ക്കരുതെന്നു
നീ മോഹിച്ചിരുന്നതിനാല്‍ മാത്രം
പ്രിയപ്പെട്ടവളേ,
നിനക്കറിയാമല്ലോ
ഞാനെന്നാല്‍ ഒരാളല്ല, ഈ മനുഷ്യവര്‍ഗമാണെന്ന്‌
*****************************************
The Dead Woman

If suddenly you do not exist,
if suddenly you no longer live,
I shall live on.

I do not dare,
I do not dare to write it,
if you die.

I shall live on.
For where a man has no voice,
there, my voice.

Where blacks are beaten,
I cannot be dead.
When my brothers go to prison
I shall go with them.

When victory,
not my victory,
but the great victory comes,
even though I am mute I must speak;
I shall see it come even
though I am blind.

No, forgive me.
If you no longer live,
if you, beloved, my love,
if you have died,
all the leaves will fall in my breast,
it will rain on my soul night and day,
the snow will burn my heart,
I shall walk with frost and fire and death and snow,
my feet will want to walk to where you are sleeping, but
I shall stay alive,
because above all things
you wanted me indomitable,
and, my love, because you know that I am not only a man
but all mankind.


 

Tuesday, March 17, 2015

ദിനാന്ത്യം

ഫ്രഞ്ച് കവി ചാള്‍സ് ബോദ്‌ലെയറിന്റെ എന്‍ഡ് ഓഫ് ദ ഡേ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം.

ദിനാന്ത്യം
രചന: ചാള്‍സ് ബോദ്‌ലെയര്‍
വിവര്‍ത്തനം: സന്ദീപ് സലിം


മങ്ങിയ പ്രകാശത്തില്‍
ശബ്ദകോലാഹലങ്ങളുയര്‍ത്തി
നാണംകെട്ടോടിനടക്കുന്നു ജീവിതം

കാരണരഹിതമായ്
ചക്രവാളത്തില്‍ മദാലസയെപ്പോല്‍
അത് നൃത്തമാടുന്നു
എല്ലാമടക്കി,
വിശപ്പു പോലും
എല്ലാം മായ്ച്ച്,
നാണക്കേടു പോലും
ഒടുവില്‍ രാത്രിയെത്തുമ്പോള്‍
'ഒടുക്ക'മെന്ന കവിയുടെ ആത്മഭാഷണവും

തളര്‍ന്ന നട്ടെല്ലിനൊപ്പം
ആത്മാവും വിശ്രമം യാചിക്കുന്നു;
മങ്ങിയ കിനാവുകള്‍ നിറഞ്ഞ
ഒരു ഹൃദയവുമായി
ഞാന്‍ കിടക്കാന്‍ പോകുന്നു
നിവര്‍ന്നു തന്നെ
ഉല്ലാസപ്രദമായ നിഴലുകളുടെ
തിരശീലകളില്‍ ഞാനെന്നെ പൊതിയും
>>>>>>>
The End of the Day

Under a pallid light, noisy,
Impudent Life runs and dances,
Twists and turns, for no good reason
So, as soon as voluptuous
Night rises from the horizon,
Assuaging all, even hunger,
Effacing all, even shame,
The Poet says to himself: "At last!
My spirit, like my vertebrae,
Passionately invokes repose;
With a heart full of gloomy dreams,
I shall lie down flat on my back
And wrap myself in your curtains,
O refreshing shadows!"
 

Thursday, June 5, 2014

രാവിന്റെ ചരിത്രം

കവിത

........................................
original title: History of night
രചന: ഹൊര്‍ഹെ ലൂയി ബോര്‍ഹസ്
വിവര്‍ത്തനം: സന്ദീപ് സലിം
...........................................






തലമുറകളിലൂടെ
നമ്മള്‍ രാത്രിയെ നിര്‍മിച്ചെടുത്തു
അന്ധതയായിരുന്നു ആദ്യമവള്‍
സ്വപ്‌നമായിരുന്നു,
നഗ്നപാദങ്ങളെ മുറിപ്പെടുത്തിയ മുള്ളുകളായിരുന്നു
ചെന്നായുടെ ഭയമായിരുന്നു

രണ്ടു സന്ധ്യകളെത്തമ്മില്‍ വേര്‍തിരിക്കുന്ന
നിഴലിന്റെ ഇടവേളയ്ക്ക്
രാത്രിയെന്ന വാക്ക് നല്‍കിയതാരെന്ന്,
ഒരിക്കലും നമ്മളറിയുന്നില്ല

നക്ഷത്രജന്യമായ നാഴികയെന്നയര്‍ഥം
ഏതു യുഗത്തില്‍ നിന്നാണ്
രാത്രിയെന്ന വാക്കിന് കിട്ടിയതെന്ന്
ഒരിക്കലും നമ്മളറിയുന്നില്ല

മറ്റുള്ളവര്‍ ഐതിഹ്യങ്ങള്‍ രചിച്ചു
അവരവളെ നമ്മുടെ വിധികര്‍ത്താക്കളാക്കി
നിലയ്ക്കാത്ത ഭാഗ്യങ്ങളുടെ മാതാവാക്കി
കറുത്ത ചെമ്മരിയാടുകളേയും
സ്വന്തം മരണം കൂവിയറിയിക്കുന്ന
പൂവന്‍ കോഴികളെയും
അവള്‍ക്കായി ബലികഴിച്ചു

അവള്‍ക്കായി പന്ത്രണ്ടു ഭവനങ്ങള്‍
കല്‍ദായര്‍ പണിതു
സീനേ എണ്ണമറ്റ പദങ്ങളും
ലത്തീനിലെ ആറുവരി ശീലുകളും
പാസ്കലിന്റെ മഹാഭയവും
അവള്‍ക്കു രൂപം നല്‍കി
തന്റെ ശോകാത്മാവിനെ
ലൂയി ദെ ലിയോണ്‍ അവളില്‍ കണ്ടു

നമുക്ക് ഇന്നവള്‍ അറുതിവരാത്തവളാണ്,
പഴകിയ വീഞ്ഞു പോലെ
അവളെ ഇന്നു നോക്കുമ്പോള്‍
മോഹാലസ്യപ്പെടും പോലെ,
കാലമവള്‍ക്കു സനാതനത്വം ചാര്‍ത്തി നല്‍കി

രാത്രി ഉണ്ടാവുമായിരുന്നില്ലെന്നോര്‍ക്കുക
ലോല ഉപകരണങ്ങളായ
കണ്ണുകളില്ലായിരുന്നെങ്കില്‍
..................



Saturday, October 26, 2013

പിന്‍നിരയില്‍ നിന്ന്

(സച്ചിനെക്കുറിച്ച് ഡോം മോറെസ് എഴുതിയ കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)

അവന്റെ വരവോടെ
ഇടിമുഴക്കം തുടങ്ങുന്നു
അമ്പതിനായിരം തൊണ്ടകളില്‍ തുപ്പല്‍ വറ്റും
അമ്പതിനായിരം ഹൃദയങ്ങളുടെ സ്പന്ദനം
നിങ്ങള്‍ കേള്‍ക്കും
അവനൊരാള്‍ക്കു വേണ്ടി
ബഹളം നിര്‍ത്തി സ്വരൈക്യമുണ്ടാകുന്നു

വര്‍ഷങ്ങള്‍ക്കപ്പുറം അവരവന്റെ പേര്
തെറ്റായി ഉച്ചരിച്ചിരുന്നു
ലോഡ്‌സില്‍, ഒരു ക്യാച്ചിനാല്‍
ഒരു ഇതിഹാസം തുടങ്ങി
ഉന്നതം, നിര്‍വികാരം, ധിക്കാരം
എതിര്‍ ക്യാപ്റ്റന്‍മാര്‍ ആ കുട്ടിയെ തച്ചുടയ്ക്കാന്‍ ശ്രമിച്ചു
ഒടുവിലവര്‍ കണ്ടെത്തി അവന്‍ പുരുഷനായിരുന്നു

അവന്‍ തടിച്ചു കുറിയവന്‍, ദൃഢഗാത്രനും
ഇന്നവന്‍ കാവല്‍ക്കാരനായിരിക്കുന്നു
കുറ്റിരോമങ്ങള്‍ നിറഞ്ഞ അവന്റെ കവിള്‍ത്തടങ്ങളില്‍
പരുക്കന്‍ സ്വഭാവം നിഴലിച്ചിരുന്നു
ആയിരങ്ങളെ അവന്റെ കളിയിലേക്ക് ആകര്‍ഷിക്കുന്നതെന്ത് ?
അവന്റെ കളിയില്‍ പിന്‍ നിരയിലെ കാണികള്‍
ഉത്തേജിതരായതായി നിങ്ങള്‍ക്കു തോന്നും

സൂര്യനെപ്പോലെ അതിവേഗം
അവന്‍ കരുത്താര്‍ജിക്കും
അപ്പോള്‍, പരിശീലകന്‍
അവന്റെ സ്ഥാനം നിശ്ചയിക്കും
മിന്നലും ചമ്മട്ടി ശബ്ദവും അന്തരീക്ഷത്തെ തീക്ഷണമാക്കും
അപ്പോഴും അവന്റെ മുഖത്ത്
നിസംഗഭാവമായിരിക്കും

അവന്റെ പ്രകടനത്തെ പിന്‍നിര കാണികള്‍
കൈകൊട്ടി പുകഴ്ത്തി
വാക്കുകള്‍ക്കു പകരം അവര്‍ ചെറിയ മരച്ചെണ്ടകള്‍ കൊട്ടി
ഉയര്‍ന്നു പൊങ്ങിയ പന്തുകള്‍ക്കൊപ്പം
അവരുടെ കരിമരുന്നു പ്രയോഗവും ആകാശത്ത് വര്‍ണങ്ങള്‍ തീര്‍ത്തു
അത് പക്ഷികളെപ്പോലും ഭയപ്പെടുത്തി

അവരുടെ വര്‍ണങ്ങള്‍ മങ്ങിയപ്പോഴും
ശബ്ദം മുറിഞ്ഞപ്പോഴും രോഷമുയര്‍ന്നപ്പോഴും
അവന്‍ കൂടുതല്‍ കരുത്തനായി
അവന്റെ ബാറ്റ്
അവരുടെ പ്രതീക്ഷകളുടെ ലോകത്തെ പുനര്‍നിര്‍മിച്ചു.
......................................................................................................................
1999 ല്‍ ഔട്ട് ലുക്ക് മാഗസിനിലാണ് മോറെസിന്റെ ഈ കവിത പ്രസിദ്ധീകരിച്ചത്‌



Wednesday, August 21, 2013

കടലിന് ഒരു ഗീതം

രചന: മുഹമ്മദ് ഇബ്രാഹിം അല്‍ റുബൈഷ്
മൊഴിമാറ്റം: സന്ദീപ് സലിം
.............................
ഒ, കടലേ,
എനിക്കെന്റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ തരൂ

ഞാന്‍ കുതിച്ചെത്തുമായിരുന്നു
നിന്റെ വിരിമാറിലേക്ക്
സ്വയം }ഷ്ടപ്പെട്ട് അലിഞ്ഞു ചേരാന്‍
എന്റെ പ്രിയപ്പെട്ടവരുടെ സമീപത്തെത്താന്‍
എന്റെ മേല്‍ അവിശ്വാസികളുടെ ചങ്ങലക്കെട്ടുകളില്ലായിരുന്നെങ്കില്‍


നിന്റെ തീരങ്ങള്‍ ദുഖങ്ങളുടേതാണ്, അടിമത്വത്തിന്റെയും.
വേദനകളും അനീതിയും നിറഞ്ഞത്
നിന്റെ കയ്പ് എന്റെ ക്ഷമയെ കര|ു തിന്നുന്നു

നിന്റെ ശാന്തത മരണതുല്യം
നിന്റെ തിരമാലകള്‍ അപരിചിതം
നിന്റെ ശാന്തതയുടെ മടക്കുകളില്‍ ഒളിഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്

നിന്റെ നിശ്ചലത നിലനിന്നാലത് നാവികന്റെ കൊലയാളിയാകും
ഒടുവില്‍ അയാള്‍ നിന്റെ തിരമാലകളില്‍ ഒടുങ്ങും

മൃദുലം, അശ്രദ്ധം, നിശബ്ദം, അറിവില്ലാത്ത കോപത്താല്‍
തിരയടിച്ച് നിന്റെ യാത്ര തുടരും ശവമഞ്ചങ്ങളുമായി

കാറ്റിനാല്‍ കോപാകുലനാക്കപ്പെടുമ്പോള്‍,
പ്രകടമാകുന്നത് നിന്റെ അനീതി;
കാറ്റിനാല്‍ നിശബ്ദനാക്കപ്പെടുമ്പോള്‍,
അവശേഷിക്കുന്നത് വേലിയിറക്കവും ചെറുതിരമാലയും

ഒ, കടലേ
ഞങ്ങളുടെ ചങ്ങലക്കെട്ടുകള്‍ നിന്നെ വൃണപ്പെടുത്തുന്നുവോ

ഞങ്ങളുടെ വരവും പോക്കും
ഞങ്ങളാല്‍ നിശ്ചയിക്കപ്പെടുന്നതല്ല
ഞങ്ങളുടെ പാപങ്ങളെക്കുറിച്ച് നിനക്കറിയാമോ ?
ആകുലതകളിലേക്ക് വലിച്ചെറിയപ്പെട്ടവരാണ്
ഞങ്ങളെന്ന കാര്യം നിനക്കറിയാമോ ?

ഒ, കടലെ,
ഞങ്ങളുടെ ദാസത്വത്തില്‍ നീ ഞങ്ങളെ ഭര്‍ത്സിക്കുന്നുവോ ?

ക്രൗര്യത്തോടെ നീ ഞങ്ങളുടെ കാവല്‍ക്കാരാവുമ്പോഴും
ഞങ്ങളുടെ ശത്രുക്കളുമായി നീ രഹസ്യധാരണയിലെത്തുന്നു

നിന്റെയും ശത്രുക്കളുടെയും ഇടയിലെ പാറക്കെട്ടുകള്‍
അവരുടെ പാതകങ്ങള്‍ നിന്നോടു പറയുന്നില്ലേ

പരാജയപ്പെട്ട ക്യൂബ പറയുന്നില്ലേ
അവരുടെ പരാജയ കഥകള്‍ നിന്നോട്

മൂന്നു സംവത്സരങ്ങള്‍ ഞങ്ങളെ ഒറ്റപ്പെടുത്തി നീ എന്തു നേടി ?
നിന്റെ ഹൃദയത്തില്‍ കവിതയുടെ നൗകകള്‍

അഗ്നിസ്ഫുലിംഗങ്ങളുടെ ശവകുടീരമാണ്
നിന്റെ ജ്വലിക്കുന്ന ഹൃദയത്തില്‍

ഞങ്ങളുടെ കരുത്തിന്റെ ജ്ഞാനസ്‌നാന തൊട്ടി
കവിയുടെ വചനങ്ങളാണ്
അവന്റെ സ്ലോകങ്ങള്‍
ഞങ്ങളുടെ വേദനിക്കുന്ന ഹൃദയത്തിന്റെ അടിമ
...............................................................
അല്‍ക്വയിദ തീവ്രവാദിയാണ് എന്ന കാരണത്താല്‍ കാലിക്കറ്റ് സര്‍വകലാശാല പഠിപ്പിക്കാന്‍ യോഗ്യമല്ല എന്നു മുദ്രകുത്തി പാഠപുസ്തകത്തില്‍ നിന്നും ഒഴിവാക്കിയ മുഹമ്മദ് ഇബ്രാഹിം അല്‍ റൂബൈഷിന്റെ ode to the sea എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനമാണ്. സൗദി രാജകുമാരനെ കൊല്ലാന്‍ ഹത്വ പുറപ്പെടുവിച്ചതും റൂബൈഷ് ആണ്.


Wednesday, July 10, 2013

ശേഷിപ്പ്

രചന: വിസ്വാവ സിംബോഴ്‌സ്ക (പോളിഷ് കവയിത്രി)
മൊഴിമാറ്റം: സന്ദീപ് സലിം
......
കണ്ടെത്തിയിരിക്കു
ന്നു,
ഒരു പുത്തന്‍ നക്ഷത്രത്തെ.
ലോകം കൂടുതല്‍ തിളങ്ങുന്നതായും
ഇല്ലാത്തതൊന്നു കണ്ടെത്തിയെന്നും
അര്‍ഥമാക്കേണ്ടതില്ല

നക്ഷത്രം, വളരെ വലുത്
ദൂരവും വളരെ കൂടുതല്‍
ദൂരക്കൂടുതല്‍ ചെറുതെന്നു തോന്നിക്കും
അതിലും ചെറുതായ
പലതിനെക്കാളും ചെറുതെന്ന്
അത്ഭുതപ്പെടേണ്ട,
സമയമുള്ളതു കൊണ്ടുമാത്രം
അത്ഭുതം ജനിക്കുന്നതില്‍.

നക്ഷത്രത്തിന്റെ ആയുസ്
പിണ്ഡം
സ്ഥാനം
ഗവേഷണത്തിനു മതിയായ
വിഷയങ്ങള്‍.
ആകാശത്തിനോടടുത്ത വൃത്തങ്ങളില്‍
ചെറു വീഞ്ഞു സല്‍ക്കാരത്തിനും വിഷയം
ജ്യോതി ശാസ്ത്രജ്ഞന്‍
ഭാര്യ
ബന്ധുക്കള്‍
സഹപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ
വളരെ ആകസ്മികമായ ഒത്തുചേരല്‍
വേഷത്തില്‍ നിബന്ധനകളില്ലാതെ
സൗഹൃദാന്തരീക്ഷത്തില്‍
ഭൂമിയോടു ചേര്‍ന്ന ആഘോഷം

അതൊരു അത്ഭുത നക്ഷത്രം
പക്ഷേ,
അതൊരു കാരണമല്ല
നമ്മുടെ സ്ത്രീകള്‍ക്കായി
ഒരു മദ്യസത്കാരം നടത്താന്‍

അതൊരു അപ്രധാന നക്ഷത്രം
ഒരു സ്വാധീനവുമില്ല
കാലാവസ്ഥയില്‍
ഫാഷനില്‍
മത്സരഫലത്തില്‍
വരുമാനത്തില്‍
മൂല്യ പ്രതിസന്ധിയില്‍

നക്ഷത്രം നിഷ്പ്രഭാവം
പ്രചാരണപ്രവര്‍ത്തനങ്ങളില്‍
വന്‍വ്യവസായങ്ങളില്‍
സമ്മേളന മേശകളുടെ തിളക്കത്തില്‍
അതൊരിക്കലും പ്രതിഫലിക്കുന്നുമില്ല
ജീവന്റെ ചാവുദിനങ്ങളുടെ പ്രകാശത്തില്‍
അവ എണ്ണത്തില്‍ കവിഞ്ഞതും

ജന്മനക്ഷത്രത്തെ കുറിച്ചും
ഇനി, മരണ നക്ഷത്രത്തെ കുറിച്ചുമുള്ള
ചോദ്യം വ്യര്‍ഥം

പുതിയതൊന്ന്
കുറഞ്ഞ പക്ഷം
അതെവിടെയെന്നു കാണിക്കൂ
വക്കു പൊട്ടിയ ചാര നിറമുള്ള മേഘത്തിനും
ഇടത്തു കാണുന്ന മരക്കൊമ്പിനുമിടയിലൂടെ നോക്കൂ
ഓ, അതാണല്ലേ.

Sunday, December 2, 2012

കല്ലുമായൊരു സംഭാഷണം


(പോളീഷ് കവിത)
രചന:- വിസ്വാര സിംബോഴ്‌സ്‌ക
മൊഴിമാറ്റം: - സന്ദീപ് സലിം
.....................................................

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്,എന്നെ അക്തകതേക്കു വിളിക്കു
എനിക്ക് നിന്നിലേക്കു പ്രവേശിക്കണം
എല്ലാം ചുറ്റിക്കാണം
എനിക്ക് നിന്റെ ഗന്ധം ആസ്വദിക്കണം
കടന്നു പോകു, കല്ലു പറഞ്ഞു
ഞാന്‍ അടച്ചു പൂട്ടപ്പെട്ടിരിക്കുന്നു
നിയെന്നെ തല്ലത്തകര്‍ത്താലും
ഞങ്ങള്‍ അടഞ്ഞുതന്നെയിരിക്കും
മണല്‍ത്തരികളെ പ്പോലെ ഞങ്ങളെ പൊടിച്ചെടുത്താലും
നിങ്ങളെ അകത്തു കടത്തില്ല

കല്ലിന്റെ പൂമുഖപ്പടിയില്‍  ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു
ജ്ഞാസയാണ് എന്നെ ഇവിടെയെത്തിച്ചത്
അതുമാറാന്‍ ജീവിതെ വേണം
എനിക്ക് നിന്റെ കൊട്ടാരത്തില്‍
അലസ ഗമനം  നടത്തണം
പിന്നെ ഒന്നു കൂടിയുണ്ട്
ഒരിലയെ ഒരു വെള്ളത്തുള്ളി കാണണം

എന്നെ നിര്‍മിച്ചിരിക്കുന്നത് കല്ലുകൊണ്ടാണ്
കല്ലുപറഞ്ഞു
അതു കൊണ്ടു തന്നെ എന്റെ  മുഖം നിര്‍വികാരമായിരിക്കും
കടന്നു പോകു
നിന്റെ വാക്കുകള്‍  കേട്ട് ചിരിക്കാനുള്ള പേശികളെനിക്കില്ല

കല്ലിന്റെ  പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ  അകത്തേക്കു വിളിക്കു
നിന്റെയുള്ളിലെ വലുതും ശൂന്യവുമായ മുറികളെക്കുറിച്ച് -
ഞാന്‍ കേട്ടിരിക്കുന്നു
പ്രതിധ്വനികളില്ലാത്തതിനാല്‍
കാല്‍പെരുമാറ്റം പോലുമില്ലാതെ നിന്റെ മുറികള്‍ നിശബ്ദം
നിന്റെ  ഉള്ളിനെപ്പറ്റി നിനക്കു തന്നെ
ഒട്ടുമറിയില്ലെന്നു നീ സമ്മതിക്കണം


വലുതും ശൂന്യവുമാണ്, അതു സത്യവുമാണ്
കല്ലു പറഞ്ഞു
പക്ഷേ, അകത്ത് മുറികളില്ല
സൗന്ദര്യമുണ്ട്,
പക്ഷേ, നിങ്ങളുടെ  മോശം സംവേദക്ഷമതയ്ക്കു ചേരില്ല
നിങ്ങള്‍ക്കെന്നെ അറിയാന്‍ കഴിഞ്ഞേക്കും
പക്ഷേ, നിങ്ങളൊരിക്കലും എന്റെ ഉള്ളറിയുന്നില്ല
എന്റെ പ്രതലം നിങ്ങളുടെ മുന്നിലുണ്ട്
പക്ഷേ, അകം നിങ്ങള്‍ക്ക് തീര്‍ത്തും അന്യമാണ്

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതും ഞാനാണ്, എന്നെ അകത്തേക്കു  വിളിക്കു
നിത്യതയ്ക്കു വേണ്ടി അഭയം ഞാന്‍ ചോദിക്കുന്നില്ല
ഞാന്‍ സന്തോഷങ്ങളില്ലാത്തവനല്ല
ഭവനരഹിതനുമല്ല
തിരിച്ചുപോകാന്‍ യോഗ്യമായ  ലോകമുണ്ടെനിക്ക്
ഞാന്‍ വെറുതെ കയറി,
വെറുതെ പോയ്‌ക്കോളം
എന്റെ വാക്കുകള്‍  മാത്രമായിരിക്കും
ഞാന്‍ വന്നതിനു തെളിവായുണ്ടാവുക
അതാര്‍ക്കും വിശ്വസനീയവുമാവില്ല

നിങ്ങള്‍ കടക്കരുത്, കല്ലു പറഞ്ഞു
സഹവര്‍ത്തിത്വത്തിനുള്ള വിവേകം നിങ്ങള്‍ക്കില്ല
ഈ കുറവകറ്റാന്‍ മറ്റ് ഇന്ദ്രിയബോധങ്ങള്‍ക്കാവില്ല
എത്ര ഉയര്‍ന്ന കാഴ്ചയുണ്ടായാലും,
എല്ലാം കാണുന്ന കാഴ്ചയാലും
സഹവര്‍ത്തിത്വത്തിനുള്ള ഇന്ദ്രിയം നിങ്ങള്‍ക്കില്ലെങ്കില്‍
എല്ലാം വ്യര്‍ത്ഥമാണ്
എന്താണാ വിവേകമെന്നതിനെക്കുറിച്ച്
കൃത്യമായ ധാരണ നിങ്ങള്‍ക്കില്ല
ഭാവനമാത്രമാണു നിങ്ങളക്കുള്ളത്
അത് ഇന്ദ്രിയജ്ഞാനത്തിന്റെ ബീജം മാത്രമാണ്


കല്ലിന്റെ  പൂമുഖപ്പടിയില്‍ ഞാന്‍  മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു
അനുവാദത്തിനായി കാത്തു നില്‍ക്കാന്‍
രണ്ടായിരം നൂറ്റാണ്ടുകളെനിക്കില്ല
നിങ്ങള്‍ക്ക്  എന്നെ വിശ്വാസമില്ലെങ്കില്‍
ഇലയോടും വെള്ളത്തുള്ളിയോടും ചോദിക്കു
ഉത്തരം മറ്റൊന്നാവില്ല
ഇനി, നിന്റെ തലയിലെ മുടിയിഴയോടും ചോദിക്കു

എനിക്ക് ചിരിക്കാന്‍ തോന്നുന്നു
പൊട്ടിച്ചിരിക്കാന്‍ തോന്നുന്നു
എനിക്ക് ചിരിക്കാനാവില്ലെങ്കിലും

കല്ലിന്റെ പൂമുഖപ്പടിയില്‍ ഞാന്‍ മുട്ടി
ഇതു ഞാനാണ്, എന്നെ അകത്തേക്കു വിളിക്കു

എനിക്ക് വാതിലില്ല, കല്ലു പറഞ്ഞു
................................................


I knock at the stone's front door."It's only me, let me come in.I want to enter your insides,have a look round,breathe my fill of you."

"Go away," says the stone."I'm shut tight.Even if you break me to pieces,we'll all still be closed.You can grind us to sand,we still won't let you in."

I knock at the stone's front door."It's only me, let me come in.I've come out of pure curiosity.Only life can quench it.I mean to stroll through your palace,then go calling on a leaf, a drop of water.I don't have much time.My mortality should touch you."

"I'm made of stone," says the stone,"and must therefore keep a straight face.Go away.I don't have the muscles to laugh."

I knock at the stone's front door."It's only me, let me come in.I hear you have great empty halls inside you,unseen, their beauty in vain,soundless, not echoing anyone's steps.Admit you don't know them well yourself."

"Great and empty, true enough," says the stone,"but there isn't any room.Beautiful, perhaps, but not to the tasteof your poor senses.You may get to know me, but you'll never know me through.My whole surface is turned toward you,all my insides turned away."

I knock at the stone's front door."It's only me, let me come in.I don't seek refuge for eternity.I'm not unhappy.I'm not homeless.My world is worth returning to.I'll enter and exit empty-handed.And my proof I was therewill be only words,which no one will believe."

"You shall not enter," says the stone."You lack the sense of taking part.No other sense can make up for your missing sense of taking part.Even sight heightened to become all-seeingwill do you no good without a sense of taking part.You shall not enter, you have only a sense of what that sense should be,only its seed, imagination."

I knock at the stone's front door."It's only me, let me come in.I haven't got two thousand centuries,so let me come under your roof."

"If you don't believe me," says the stone,"just ask the leaf, it will tell you the same.Ask a drop of water, it will say what the leaf has said.And, finally, ask a hair from your own head.I am bursting with laughter, yes, laughter, vast laughter,although I don't know how to laugh."

I knock at the stone's front door."It's only me, let me come in."

"I don't have a door," says the stone.



Friday, November 9, 2012

ജറുസലെം (സിറിയന്‍ കവിത)



രചന- നിസാര്‍ ഖബ്ബാനി
മൊഴിമാറ്റം- സന്ദീപ് സലിം
.....................................................


ഞാന്‍ കരഞ്ഞു , അവസാന കണ്ണുനീര്‍ത്തുള്ളിയും  വറ്റുംവരെ
ഞാന്‍ പ്രാര്‍ത്ഥിച്ചു, അവസാന മെഴുകുതിരി നാളവും അണയും വരെ
ഞാന്‍ മുട്ടിന്‍മേല്‍  നിന്നു, തറയില്‍ വിള്ളലുകള്‍ വീഴും വരെ
ഞാന്‍ ക്രിസ്തുവിനെയും മുഹമ്മദിനെയും തെരഞ്ഞു
...

ജറുസലെം, നീ പ്രവാചകരുടെ സുഗന്ധം
മണ്ണിനും വിണ്ണിനുമിടയിലെ ഏറ്റവും ചെറിയ വഴി
ജറുസലെം, നീ നിയമങ്ങളുടെ കാവല്‍ക്കോട്ട
ദു:ഖാര്‍ത്രമായ മിഴികളും വെന്തെരിഞ്ഞ വിരലുകളുമുള്ള സുന്ദരിക്കുട്ടി
നീ പ്രവാചകന്റെ  വഴിയിലെ മരുപ്പച്ച
നിന്റെ  ഗോപുരങ്ങള്‍ കണ്ണീര്‍ വാര്‍ക്കുന്നു
നീ  കറുത്ത കുപ്പായമണിഞ്ഞ യവകന്യക
യേശുവിന്റെ ജന്മദേശത്ത്
ശനിയാഴ്ച പ്രഭാതത്തില്‍ മണിയടിക്കുന്നതാര്?
കുഞ്ഞുങ്ങള്‍ക്കു കളിപ്പാട്ടങ്ങളുമായി
ക്രിസ്മസ് രാവില്‍ വരുന്നതാര്?
...

ജറുസലെം, ദു:ഖത്തിന്റെ നഗരമേ
നിന്റെ മിഴികളില്‍ അലയുന്നു  വലിയൊരു കണ്ണുനീര്‍ത്തുള്ളി
നിന്റെ മേലുള്ള കടന്നു കയറ്റം തടയന്നതാര്?
മതങ്ങളുടെ മുത്തേ
നിന്റെ രക്തപങ്കിലമായ ചുവരുകള്‍ ആരുകഴുകും?
ബൈബിളും ഖുറാനും ആരു സംരക്ഷിക്കും?
ക്രിസ്തുവിനെയും മനുഷ്യനെയും ആരു രക്ഷിക്കും?
...

ജറുസലെം, എന്റെ നഗരമേ,
എന്റെ പ്രണയമേ
നാളെ നിന്റെ  മണ്ണില്‍  നാരകങ്ങള്‍ പൂക്കും
നിന്റെ ഒലിവ് മരങ്ങള്‍ ആഹ്ലാദിക്കും
നിന്റെ മിഴികള്‍ ആനന്ദനൃത്തമാടും
നിന്റെ വിശുദ്ധമേല്‍ക്കുരകള്‍ തേടി
ദേശാടന പ്രാവുകള്‍ മടങ്ങിവരും
നിന്റെ കുട്ടികള്‍ വീണ്ടും കളിച്ചു തുടങ്ങും
നിന്റെ റോസാപുഷ്പങ്ങള്‍ നിറഞ്ഞ കുന്നുകള്‍
പിതാക്കന്‍മാരുയേയും മക്കളുടെയും സംഗമഭൂമിയാകും
...

എന്റെ നഗരം
സമാധാനത്തിന്റെയും ഒലിവുകളുടെയും നഗരം
.........................................................................................
http://www.britannica.com/EBchecked/topic/485350/Nizar-Qabbani
.............................................................................
Jerusalem


I wept until my tears were dry
I prayed until the candles flickered
I knelt until the floor creaked
I asked about Mohammed and Christ
Oh Jerusalem, the fragrance of prophets
The shortest path between earth and sky
Oh Jerusalem, the citadel of laws
A beautiful child with fingers charred
and downcast eyes
You are the shady oasis passed by the Prophet
Your streets are melancholy
Your minarets are mourning
You, the young maiden dressed in black
Who rings the bells in the Nativity
On Saturday morning?
Who brings toys for the children
On Christmas eve?
Oh Jerusalem, the city of sorrow
A big tear wandering in the eye
Who will halt the aggression
On you, the pearl of religions?
Who will wash your bloody walls?
Who will safeguard the Bible?
Who will rescue the Quran?
Who will save Christ?
Who will save man?
Oh Jerusalem my town
Oh Jerusalem my love
Tomorrow the lemon trees will blossom
And the olive trees will rejoice
Your eyes will dance
The migrant pigeons will return
To your sacred roofs
And your children will play again
And fathers and sons will meet
On your rosy hills
My town
The town of peace and olives.




Monday, July 23, 2012

പറയേണ്ടിയിരുന്നത്

ഗുന്തര്‍ ഗ്രാസ്
................................


ഞാന്‍ എന്തുകൊണ്ടു നിശബ്ദനായിരുന്നു?
യുദ്ധക്കളികളില്‍ മറയില്ലാതെ ചെയ്യുന്ന ഒന്നിനെക്കുറിച്ച്
ഇത്രയേറെക്കാലം പറയാന്‍ മടിച്ചതെന്തേ,
ഒടുക്കം
നമ്മളില്‍ അവശേഷിക്കുന്നവര്‍
ഏറിയാല്‍ അടിക്കുറിപ്പുകള്‍ മാത്രമായിരിക്കുമെന്നിട്ടു കൂടി

ഒരു വായാടിക്കു കീഴടങ്ങുന്ന,
അയാള്‍ റാലികളായി കൊരുത്തിരിക്കുന്ന ഇറേനിയന്‍ ജനതയെ 
ഉന്മൂലനം ചെയ്യാന്‍ ശേഷിയുള്ള 
ആദ്യ ആക്രമണത്തിനുള്ള അവകാശമാണത്, 
ഉള്ളതായി പറയപ്പെടുന്ന അവകാശം. 
കാരണം അയാളുടെ അധികാര സീമയില്‍
അണുബോംബിന്റെ നിര്‍മാണം നടക്കുന്നുവത്രെ

നിരീക്ഷണവും മേല്‍നോട്ടവുമില്ലാതെ,
ഒരുതരം പരിശോധനയുമില്ലാതെ
കാലങ്ങളായി അണുവായുധങ്ങള്‍ ശേഖരിക്കുന്ന
മറ്റേ രാജ്യത്തിന്റെ പേരുപറയാന്‍
ഞാന്‍ മടിക്കുന്നതെന്തു കൊണ്ട് ?

ഇവിടെ,
പൊതുവായ മൗനം, വസ്തുതകളെക്കുറിച്ചുള്ളതായിരുന്നു
അതിനു മുന്നില്‍ എന്റെ മൗനം തലകുനിക്കുകയായിരുന്നു
അസ്വസ്ഥമാക്കുന്ന, ബലമായി ചാര്‍ത്തപ്പെട്ട
അസത്യമാണത്
മൗനം ഭഞ്ജിക്കപ്പെടുമ്പോള്‍
'ജൂതവിരുദ്ധനെന്ന വിധിവാചകം
എളുപ്പത്തില്‍ വീണേക്കാം

മിക്കപ്പോഴും 
എന്റെ മാതൃരാജ്യം അതിന്റെ ഹീനവും അതുല്യവുമായ കുറ്റകൃത്യങ്ങളുടെ പേരില്‍
വിചാരണ ചെയ്യപ്പെടുന്നു
എന്റെയീ രാജ്യം ഇസ്രയേലിനു മറ്റൊരന്തര്‍വാഹിനി കൂടി നല്‍കിയിരിക്കുന്നു
തികച്ചുമൊരു വ്യാപാരയിടപാട്; 
പരിഹാരക്രിയയെന്നു വാചകക്കസര്‍ത്ത് 
മുങ്ങിക്കപ്പലിന്റെ സവിശേഷത
അതിന് അണുബോബുകള്‍ തൊടുക്കാന്‍ കഴിയുമെന്നതാണ്,
ഒരൊറ്റ അണുബോംബുമുള്ളതായി 
ഇനിയും തെളിഞ്ഞിട്ടില്ലാത്ത ഒരു പ്രദേശത്തേക്ക്.
ഉണ്ടെന്ന ഭയംതന്നെ മതിയായ തെളിവ്, 
പറയേണ്ടതു ഞാന്‍ പറയും.

പക്ഷേ, 
ഇതുവരെ ഞാനെന്തിനു നിശബ്ദനായി ? 
ഒരിക്കലും മായ്ക്കാനാവാത്തൊരു കറയാല്‍
കളങ്കിതമായ എന്റെ ജന്മം കാരണത്താല്‍
എന്റെയീ പരസ്യമായ സത്യപ്രഖ്യാപനം 
അംഗീകിക്കില്ലെന്നറിയാമായിരുന്നു,
ഞാന്‍ എന്നും, എപ്പോഴും ബന്ധപ്പെട്ടിരിക്കുന്ന ഇസ്രയേല്‍
വളരെ ലോലമായ ലോക സമാധാനത്തെ 
ഇസ്രയേലിന്റെ ആണവശക്തി അപകടപ്പെടുത്തുന്നതായി
എന്തുകൊണ്ടിപ്പോള്‍, ഞാനീ വാര്‍ധക്യത്തില്‍ 
അവശേഷിക്കുന്ന മഷിത്തുള്ളിയാല്‍ പറയുന്നു ?

കാരണം, 
പറയേണ്ടതു പറഞ്ഞില്ലെങ്കില്‍,
നാളെ വൈകിപ്പോയാലോ ?
ജര്‍മന്‍കാര്‍ എന്ന നിലയില്‍ പാപഭാരം ചുമക്കുന്ന നാം
മുന്‍കൂട്ടിക്കാണാന്‍ കഴിയുന്നൊരു കുറ്റകൃത്യത്തിനു 
ദ്രവ്യം പകര്‍ന്നാല്‍
ആ കുറ്റകൃത്യ പങ്കാളിത്തത്തെ 
ഒരു സാധാരണ ന്യായത്താലും 
മായിച്ചു കളയാനാവില്ല.

ഞാന്‍ എന്റെ മൗനം ഭഞ്ജിക്കുന്നു,
കാരണം, 
പാശ്ചാത്യ ലോകത്തിന്റെ കപടത എനിക്കു മടുത്തു
പലരും തങ്ങളുടെ മൗനങ്ങളില്‍ നിന്നു മോചിതരാവുമെന്നു 
ഞാന്‍ സ്വനം കാണുന്നു
നാം നേരിടുന്ന പരസ്യമായ അപകടത്തിന്റെ ഉത്തരവാദികളോട് 
ആക്രമണം വെടിയാന്‍ ആവശ്യപ്പെടുമെന്നും. 
ഇസ്രയേലിനോടും ഇറാനോടും 
തങ്ങളുടെ ആണവശക്തിയെ 
അന്താരാഷ്ട്ര നിരീക്ഷണത്തിന് 
തുറന്നു കൊടുക്കാന്‍ നിര്‍ബന്ധിക്കുമെന്നും.

മറ്റു രക്ഷാമാര്‍ഗങ്ങളില്ല 
ഇസ്രയേലികള്‍ക്കും പാലസ്തീനികള്‍ക്കും ,
മിഥ്യാബോധങ്ങള്‍ കൈവശപ്പെടുത്തിയ ഈ പ്രദേശത്തു
ശത്രുതയില്‍ തോളോടു തോള്‍ ചേര്‍ന്നു ജീവിക്കുന് ഓരോരാജ്യത്തിനും 
ആത്യന്തികമായി നമ്മള്‍ ഓരോരുത്തര്‍ക്കും.

................................................................................................................
* വിഖ്യാത ജര്‍മന്‍ എഴുത്തുകാരനും നൊബേല്‍ ജേതാവുമായ ഗുന്തര്‍ ഗ്രാസിന്റെ വാട്ട് മസ്റ്റ് ബി സെഡ് എന്ന കവിതയുടെ സ്വതന്ത്രവിവര്‍ത്തനം. അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസും റോമില്‍ ലാ റിപ്പബ്ലിക്കയും ഒരേ സമയം ഈ കവിത പ്രസിദ്ധീകരിച്ചു.




Thursday, June 7, 2012

ജലത്തിന്റെ വര്‍ണം

വാക്കിന്റെ ഉടലിനോട്,
നിന്റെ നിറം ജലത്തിന്റേതാണ്.
ജലം തീയായും മിന്നല്‍പ്പിണറായും മാറും
പിന്നെ, അഗ്നിജ്വാലകളായും
മിന്നല്‍പ്പിണറായും
ഒടുവില്‍
ഉറങ്ങാന്‍ എന്റെ തലയിണ തേടുന്ന
ഒരു ലില്ലിപ്പൂവാകും.
വാക്കുകളുടെ ജലസഞ്ചയമേ,
രണ്ടു ദിവസം നീ എന്റെ കൂടെ വരൂ,
രണ്ടു വാരാന്ത്യങ്ങള്‍
നുരയ്ക്കുന്ന രഹസ്യങ്ങളിലൂടെ
കടലില്‍നിന്ന് മുത്തുകള്‍ കണ്ടെടുക്കാന്‍
അതിനെ പവിഴവും കരിന്താളിയുമായി പെയ്തിറക്കാന്‍.
പ്രണയിക്കുമ്പോള്‍ കടലിനെ മാത്രം പ്രണയിക്കുന്ന
കറുത്ത ഭൂതത്തിന്റെ മായാജാലമാണ്
ഈ കാഴ്ചകളെന്ന
തിരിച്ചറിവിലേക്ക് നാമെത്തുന്നു
ദൃശ്യവും അദൃശ്യവുമായി
നീയെന്റെ  കൂടെ വരൂ
വാക്കിന്റെ ജലസഞ്ചയമേ
മരുഭൂമിയില്‍ ചുവന്നമേഘമായി
ഇഷ്ടാനുസരണം പെയ്യാനായി
മരണത്തെ ആലിംഗനം ചെയ്യുന്ന
ചിപ്പി തേടിയുള്ള എന്റെ യാത്രയില്‍
നീയെന്നോടൊപ്പം ചേരണം
എന്റെ ഇനിയുള്ള ദിവസങ്ങളെ മാറിലൊളിപ്പിച്ച,
ജലവലയങ്ങളില്‍ കുടുങ്ങിയ
താരകത്തെ തേടുവാന്‍
വാക്കുകളുടെ ജലസഞ്ചയമേ,
നീയെന്നോടു ചേരുക
ശിലകളുടെ ഉറവകളിലേക്ക്
പ്രകമ്പനങ്ങളില്‍ നിന്നു പിറവിയെടുക്കുന്ന ശിലകളിലേക്ക്
കസ്തൂരിമാനിനെത്തേടി
പ്രഭാതത്തിന്റെ വെള്ളിവെളിച്ചിലേക്ക്
ഇരുളിന്റെ കയങ്ങളില്‍
കണ്ണിചേര്‍ന്ന് ചിതറിക്കിടക്കുന്ന കാലത്തിലേക്ക്
എന്നോടൊപ്പം വരൂ
വാക്കേ, നീ അലകടലിന്റെ മുഖമുള്ളകവിതയാകട്ടെ
................................................................
സിറിയന്‍ കവി അഡോണിസിന്റെ കളര്‍ ഓഫ് വാട്ടര്‍ എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം
..............................................................................
Your colour is the colour of water,
O, body of words,
when water is leaven
or a thunderbolt or fire-
And water blazed,
became a thunderbolt,
became leaven and fire
and water lilies
which ask about my pillow
and fall asleep.
O, river of words,
journey with me for a couple of days,
a couple of weeks,
in the leaven of mysteries
to pick up the seas or explore the oysters.
Let us rain rubies and ebony
to learn that magic
is a black fairy
who loves nobody except the sea.
Journey with me,
emerging here and vanishing there.
And ask with me,
O, river of words,
about the shells which die to become
a red cloud
cascading its rain;
about an island
which walks or flies.
And ask with me,
O, river of words,
about a star captive
in the water nets,
carrying under its breasts
my last days.
And ask with me,
O, river of words,
about a stone from which water flows,
about a wave from which rocks are born,
about the animal of musk,
and a dove of light.
And descend with me
to the nets of darkness
at the bottom
where broken Time lies.
And let words be
a poem that wears
the face of the sea.

Tuesday, October 11, 2011

മരണാനന്തരം

ഒരു ഭയകമ്പനം
ഇടവിട്ടു മിന്നുന്ന വാല്‍നക്ഷത്രത്തിന്റെ
വാലു പോലെ വളരെ നീണ്ടത്,
അതു നമ്മെ മുറിയുടെ
ചുവരുകള്‍ക്കുള്ളില്‍ പിടിച്ചു നിര്‍ത്തി.
ടിവി ദൃശ്യങ്ങളെ
മഞ്ഞുകണങ്ങള്‍ കൊണ്ടു മൂടി
ടെലിഫോണ്‍ വയറുകളില്‍
തണുത്തുറഞ്ഞ്
തുള്ളികളെപ്പോലെ
പറ്റിപ്പിടിച്ചു

അപ്പോഴും അത്,
ഹൃദയസ്പന്ദനത്തിന്റെ
നേര്‍ത്ത മര്‍മരം പോലെ,
കേള്‍ക്കാന്‍ മനോഹരമായിരുന്നു.
പക്ഷേ, യാഥാര്‍ഥ്യം
ശരീരത്തേക്കാള്‍ നിഴലിനോടു
ചേര്‍ന്നു നിന്നു

എങ്കിലും,
ഏതാനു ഇലകള്‍ മാത്രം
നിറഞ്ഞ കുറ്റിക്കാടുകള്‍ക്കിടയിലൂടെ,
നമുക്കു ശൈത്യകാല സൂര്യന്റെ
കിരണങ്ങളിലൂടെ
സഞ്ചരിക്കാം.
അവശേഷിച്ച ഇലകള്‍
പഴയ ടെലിഫോണ്‍ ഡയറിയില്‍
നിന്നും കീറിയ കടലാസുകള്‍
പോലെ തോന്നിച്ചു.
പേരുകളെ തണുപ്പു തിന്നിരുന്നു.

നൊബേല്‍ ജേതാവ് ടോമാസ് ട്രാന്‍സ്‌ട്രോമറുടെ ആഫ്റ്റര്‍ ദ ഡെത്ത് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം)
                    കടപ്പാട്   ആശയം വ്യക്തമാക്കിത്തന്ന പ്രഫ. ബി . കേരളവര്‍മ(നാട്ടകം ഗവ. കോളജ്) സാറിനോട്.


FACEBOOK COMMENT BOX