Friday, March 6, 2009

ഒരു മലപ്പുറം വിപ്ലവം


sandeep salim
ബോക്‌സോഫീസില്‍ മെഗാഹിറ്റെന്ന്‌ നിര്‍മാതാക്കളും മാധ്യമ ങ്ങളും കൊട്ടിഘോഷിക്കുന്ന സിനിമ കാണുന്ന പ്രേഷകരുടെ ശരാശരി എണ്ണം എത്ര? അത്‌ നാല്‍പതു ലക്ഷത്തിനും അമ്പതു ലക്ഷത്തി നും ഇടയില്‍ വരുമെന്നാണ്‌ കണക്ക്‌. ഇതിനോടൊപ്പം കൂട്ടി വായിക്കേണ്ട മറ്റെന്നുകൂ ടിയുണ്ട്‌. 2008-ല്‍ മലയാളത്തില്‍ 54 സിനിമകളാണ്‌ റിലീസായത്‌. അതില്‍ തന്നെ നാലു ചിത്രങ്ങളാണ്‌ സാമ്പത്തിക വിജയം നേടി യത്‌. പൊതുവെ മുഖ്യധാരാ സിനിമകളെന്ന്‌ വിശേഷിപ്പിക്കപ്പെടുന്നവയാണ്‌ ഇവ.

എന്നാല്‍ ഗള്‍ഫിലും മലബാറിലുമായി മുപ്പതും നാല്‍പതും ലക്ഷം ആളുകള്‍ കണ്ടു കഴിഞ്ഞ സിനിമകള്‍ക്ക്‌ എന്തു പേരാണ്‌ നാം നല്‍കുക? സലാം കൊടിയത്തൂര്‍ എന്ന മലപ്പുറം സ്വദേശി കഥയും തിരക്കഥയുമെഴുതി സംവിധാനം നിര്‍വഹിച്ച `പരേതന്‍ തിരിച്ചു വരുന്നു' എന്ന സിനിമയെക്കുറി ച്ചാണ്‌ പരാമര്‍ശം. മുതല്‍മുടക്ക്‌ അഞ്ചുലക്ഷത്തില്‍ താഴെ. മുഖ്യധാരാ സിനിമകളില്‍ കണ്ടു പരിചയിച്ച മുഖങ്ങള്‍ വിരളം. പ്രദര്‍ശന മാധ്യമം തീയേറ്ററുകള്‍ ക്കും ടെലിവിഷനും പകരം സീഡികള്‍. പ്രേഷകര്‍ മുസ്‌ലിം കുടുംബങ്ങള്‍. ഫിലിമുകളില്ല പൂര്‍ണമായും ഡിജിറ്റല്‍ സംവിധാ നത്തില്‍ പുറത്തിറങ്ങുന്നവയാണ്‌ ഈ സിനിമകള്‍. ഈ സിനിമയുടെ വിശേഷണങ്ങള്‍ ഇനിയും നീളും. പൊതുസമൂഹത്തില്‍ ഇത്തരം സിനിമകള്‍ക്ക്‌ ഒരു പേരോ വിലാ സമോ ഇല്ല. സലാം കൊടിയത്തൂര്‍ തന്റെ സിനിമയെ ഹോം സിനിമ എന്നു വിശേഷിപ്പിക്കാനി ഷ്‌ടപ്പെടുന്നത്‌. വീടുകളില്‍ കുടുംബാം ഗങ്ങള്‍ ഒരുമിച്ച്‌ കാണുന്ന ഇത്തരം സിനിമകളെ ഹോം സിനിമക ളെന്നുതന്നെ വിശേഷിപ്പിക്കാം.

മലബാറിന്‌ പുറത്ത്‌ ജീവിക്കു ന്നവരെ സംബന്ധിച്ചിടത്തോളം അപരിചിതമായൊരു ലോകമാണ്‌ ഹോം സിനിമകള്‍. മുഖ്യധാരാ സിനിമയുടെ കെട്ടിലും മട്ടിലുമാണ്‌ ഹോംസിനിമകളും അണിയിച്ചൊ രുക്കപ്പെടുന്നത്‌. ഒറ്റ വ്യത്യാസം മാത്രം. സ്റ്റുഡിയോയില്‍ നിന്ന്‌ തീയേറ്ററുകളിലേക്ക്‌ എന്നതിനു പകരം നേരിട്ട്‌ വീടുകളിലേക്കെ ത്തുന്നു. ഈ സിനിമയുടെ വിജയം നിശ്ചയിക്കുന്നത്‌ കളക്‌ഷന്‍ റിക്കാര്‍ഡുകള്‍ എന്നപേരില്‍ പുറത്തിറക്കുന്ന പരസ്യക്കണക്കു കളല്ല. സിനിമ കണ്ടാസ്വദിച്ച കുടും ബങ്ങളാണ്‌ വിജയം നിശ്ചയി ക്കുന്നത്‌.

മുഖ്യധാര സിനിമകളില്‍ അവസരം ലഭിക്കാതെ പോയവരും ശ്രമിച്ചു പരാജയപ്പെട്ട വരുമാണ്‌ ഹോം സിനിമകളുടെ പിന്നണി പ്രവര്‍ത്തകരില്‍ അധികവും. കലോത്സവ വേദികളില്‍ കഴിവ്‌ തെളിയിച്ച വരും ഇക്കൂട്ട ത്തിലുണ്ട്‌. നിലമ്പൂര്‍ ആയിഷയെപ്പെലെ, ഹരിശ്രീ യൂസഫിനെ പ്പോലെ അനുഭവസമ്പത്തുള്ള അഭിനേതാക്കളും ഹോംസിനിമകളില്‍ സജീവമാണ്‌. മുടക്കു മുതല്‍ അഞ്ചു ലക്ഷത്തില്‍ താഴെമാത്രം. രണ്ടാഴ്‌ചയ്‌ക്കുളളില്‍ പൂര്‍ത്തിയാകുന്ന ഷെഡ്യൂള്‍. സെന്‍സറിംഗ്‌ ഹോം സിനിമകള്‍ ക്കും ബാധകം. മുഖ്യധാരാ സിനിമ കള്‍ക്കു തുല്യമായ സെന്‍സറിംഗ്‌ ഫീസ്‌. സാധാരണ സിനിമക്കുപ യോഗപ്പെ ടുത്തുന്ന അരിഫ്‌ളക്‌സ്‌ പോലുള്ള കാമറകള്‍ക്കു പകരം സോണി ഡിഎസ്‌ആര്‍ 400 സീരീസില്‍ പെട്ട കാമറകള്‍. പോസ്റ്റ്‌ പ്രൊഡക്‌ഷന്‍ ജോലികള്‍ക്കായി ഭരണി, പ്രസാദ്‌, വാഹിനി തുടങ്ങിയ വമ്പന്‍ കളര്‍ ലാബുകള്‍ക്കും സ്റ്റുഡിയോകള്‍ക്കും പകരം മലപ്പുറത്തും സമീപപ്രദേശ ങ്ങളായ മഞ്ചേരി, വളാഞ്ചേരി, പെരിന്തല്‍മണ്ണ തുടങ്ങിയ സ്ഥലങ്ങളില്‍ ഈയടുത്ത കാലത്ത്‌ നിര്‍മിക്കപ്പെട്ട എഡിറ്റിംഗ്‌ സ്റ്റുഡിയോകളെ ഉപയോഗപ്പെ ടുത്തുന്നു. എഡിറ്റിംഗ്‌ പൂര്‍ത്തിയാക്കി സീഡി രൂപത്തില്‍ പുറത്തി റങ്ങുന്നതോടെ സിനിമ യുടെ നിര്‍മാണപ്ര വര്‍ത്ത നങ്ങള്‍ അവസാനി ക്കുന്നു. പിന്നീടുളളത്‌ പോസ്റ്ററുകള്‍ അച്ചടിച്ചുളള പ്രചാരണമാണ്‌. മറ്റു മാര്‍ക്കറ്റിംഗ്‌ രീതി കള്‍ വളരെ അപൂര്‍ വമാ യി മാത്രമേ ഹോം സിനിമകള്‍ക്ക്‌ വേണ്ടി വരാറുളളൂ. മൗത്ത്‌ പബ്ലിസിറ്റിയാണ്‌ ഒരു ഹോം സിനിമയുടെ വിജയ ഘടകങ്ങളില്‍ പ്രധാനം. പരമാ വധി 75 രൂപ വിലയുള്ള ഈ സിനിമാ സീഡികള്‍ ശരാശരി 15,000 മുതല്‍ 16,000 വരെ ചെലവാകുന്ന തായാണ്‌ കണക്ക്‌.

തൊണ്ണൂറുകളുടെ അവസാ നത്തിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമാണ്‌ മലപ്പുറത്ത്‌ ഹോം സിനിമകള്‍ എന്ന ആശയം മൊട്ടിടുന്നത്‌. സലാം കൊടിയത്തൂരിന്റെ നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന സിനിമയാണ്‌ ഈ രംഗത്തെ ആദ്യപ രീക്ഷണങ്ങളി ലൊന്ന്‌. പിന്നീട്‌ അദ്ദേഹ ത്തിന്റേതായി ഒമ്പതോളം സിനിമകള്‍ പുറത്തു വന്നു. ഒരു ടീസ്‌പൂണ്‍ വീതം മൂന്നു നേരം എന്ന ചിത്ര ത്തിന്റെ അവസാനഘട്ട പ്രവര്‍ത്തനങ്ങളിലാണ്‌ സലാമി പ്പോള്‍. രമേഷ്‌ പാലേമാട്‌ (അയാള്‍ പരിധിക്ക്‌ പുറത്താണ്‌), വി.പി ഷംസുദ്ദീന്‍ (ജീവിതത്തിലേക്ക്‌ ഒരു മടക്കയാത്ര), ഷുക്കൂര്‍ വണ്ടൂര്‍ (സ്‌നേഹം കൊണ്ടൊരു മഹര്‍), മൊബൈല്‍ ഫോണില്‍ ഷോര്‍ട്ട്‌ ഫിലിം റിലീസ്‌ ചെയ്‌തു കൊണ്ട്‌ ചലച്ചിത്ര രംഗത്ത്‌ പുത്തന്‍ പരീക്ഷണങ്ങള്‍ നടത്തുന്ന നിഷാദ്‌ (മിസ്‌ഡ്‌ കോള്‍) തുടങ്ങി നിരവധിപ്പേര്‍ ഈ രംഗത്ത്‌ സജീവമാണ്‌. `ഒരു പ്രവാസിയും അവനു വേണ്ടി ജീവിക്കുന്നില്ല' എന്ന ആശയമാണ്‌ ഹോം സിനിമകളുടെ കഥകളുടെ അടിസ്ഥാനമെന്ന്‌ ഒരു പ്രമുഖനായ ഹോം സിനിമാ നിര്‍മാതാവ്‌ പ്രതികരിച്ചത്‌. ഒരിക്കലും പ്രത്യയ ശാസ്‌ത്ര നിബദ്ധമോ രാഷട്രീയ അടിയൊഴുക്കുകള്‍ തൊങ്ങല്‍ തൂക്കിയതോ ആയ ആര്‍ട്ട്‌ സിനിമകള്‍ ഹോം സിനിമകളില്‍ നിന്നു പ്രേഷകര്‍ പ്രതീ ക്ഷിക്കുന്നില്ല. പാര്‍ട്ടി ഓഫീസുകളിലും കല്യാണപ്പന്തലു കളിലും ഹോം സിനിമകള്‍ സജീവസാനി ധ്യമാണ്‌.

ഒരര്‍ഥത്തില്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ ഭാഷയാണ്‌ ഹോം സിനിമക ള്‍ സംസാരിക്കുന്നത്‌. ഒരു മുസ്‌ലി മിന്റെ ജീവിതത്തോടും അവന്‍ അനുഭവിക്കുന്ന സ്വത്വപ്രതിസന്ധിയോടും പുറംതിരിഞ്ഞു നില്‍ക്കുന്ന മുഖ്യധാ രാ മാധ്യമങ്ങളുടെ നിലപാടുകളോടുളള ശക്തമായ പ്രതികര ണം കൂടിയാണ്‌ ഓരോ ഹോം സിനിമയും. പ്രവാസിയുടെ ഗൃഹാതുരതയേയും പ്രയപ്പെട്ടവന്റെ പ്രവാസ ജീവിതം സമ്മാനിച്ച ഏകാന്തതയും മറ്റും ഇതിന്റെ വിഷയമായി മാറുന്നു.

ഏതാണ്ട്‌ എല്ലാ ഹോം സിനിമകളും മലപ്പുറത്തുനിന്നുമാണ്‌ പുറത്തി റങ്ങിയിരിക്കുന്നത്‌. അതുകൊണ്ടു തന്നെ മുസ്‌ലിംകളുടെ ജീവിതത്തെ പരമാവധി യാഥാര്‍ഥ്യബോധത്തോ ടെ അവ തരിപ്പിക്കാന്‍ ഹോം സിനി മകള്‍ ശ്രമിക്കുന്നൂ.

മുഖ്യധാരാ സിനിമയിലും സീരിയല്‍ രംഗത്തും നിലനില്‍ക്കുന്ന എല്ലാചതിക്കുഴികളും ഹോം സിനിമയിലുമുണ്ട്‌. എന്നാല്‍ ഇവയു ടെ സ്വാധീനവലയത്തില്‍പ്പെട്ടുപോ കാതെ ഉണര്‍ന്നിരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്‌ വേദിയൊരുക്കാന്‍ മലപ്പുറത്തിനും ഹോം സിനിമകള്‍ക്കും കഴിയും.

5 comments:

പകല്‍കിനാവന്‍ | daYdreaMer said...

മുഖ്യധാരാ സിനിമയിലും സീരിയല്‍ രംഗത്തും നിലനില്‍ക്കുന്ന എല്ലാചതിക്കുഴികളും ഹോം സിനിമയിലുമുണ്ട്‌. എന്നാല്‍ ഇവയു ടെ സ്വാധീനവലയത്തില്‍പ്പെട്ടുപോ കാതെ ഉണര്‍ന്നിരിക്കാന്‍ നമുക്കു കഴിഞ്ഞാല്‍ ഒരു ഡിജിറ്റല്‍ വിപ്ലവത്തിന്‌ വേദിയൊരുക്കാന്‍ മലപ്പുറത്തിനും ഹോം സിനിമകള്‍ക്കും കഴിയും.

വളരെ കൃത്യം പറഞ്ഞു വെച്ചത്... !

പാവപ്പെട്ടവൻ said...

മനോഹരമായിരിക്കുന്നു
ആശംസകള്‍

Jaidev said...

Well done Sandeep. Existence of such a thing called Home Cinema is a new knowledge for me and still it's so popular. I like these kinds of posts which brings unknown social phenomenons to light. Thanks for this post. Keep it up !

aneezone said...

Good review sandeep. Congrats.
ഒരു തെറ്റ്: സലാം കൊടിയത്തൂര്‍ മലപ്പുറം സ്വദേശി അല്ല. കോഴിക്കോട് ജില്ലയില്‍ ആണ്‌ കൊടിയത്തൂര്‍. അദ്ധേഹം ജോലി ചെയ്യുന്ന സ്കൂള്‍ മലപ്പുറം ആണ്‌.

anees kodiyathur

ശ്രദ്ധേയന്‍ | shradheyan said...

നിങ്ങളെന്നെ ഭ്രാന്തനാക്കി എന്ന നാടകത്തിലെ 'മനുഷ്യാ നീ വെറും മണ്ണാണെന്നത് മനസ്സില്‍ നിന്നും മായുകയാണോ..' എന്ന ഗാനത്തിന്റെ ലിറിക്സ് ഉണ്ടെങ്കില്‍ കമന്റ് ചെയ്യുമോ..?

FACEBOOK COMMENT BOX