Sunday, May 3, 2015

സര്‍ഗാത്മകതയുടെ ലാസ്യനടനം

ഋതുപ്പെണ്ണ് മാറിനടക്കുന്ന വരാന്തയിലൂടെ
ഒരൊഴിഞ്ഞ വഴിയുണ്ട്
പോകാന്‍, വരാന്‍, തൊടാതെ മിണ്ടാന്‍
                                  -സംപ്രീത (ഒഴിവ്)

ലോകത്തെയും സമൂഹത്തെയും ജീവിതത്തെയും സ്ത്രീ കേന്ദ്രീകൃതമായ കണ്ണിലൂടെ കാണുന്ന കവിതകളിലൂടെ മലയാള കവിതയില്‍ സംപ്രീതയെന്ന കവയിത്രി സ്വന്തമായൊരിടം സ്വന്തമാക്കുന്നു. ടെക്‌നോളജിയുടെ പുതിയ സാധ്യതകളുടെ നോക്കിയിരുപ്പുകാരായ പുതുതലമുറയ്ക്ക് നഷ്ടമാവുന്ന ബാല്യത്തെ കുറിച്ചും പെണ്ണുടലിന്റെ സാധ്യതകള്‍ തേടുന്ന കച്ചവട താത്പര്യങ്ങളാല്‍ തകര്‍ന്നു പോകുന്ന പെണ്‍സ്വപ്‌നങ്ങളെ കുറിച്ചും സംപ്രീതയുടെ കവിതകള്‍ ആശങ്കപ്പെടുന്നു.
ഓരോ നല്ല മനുഷ്യരിലും നിന്ന്
ഞാന്‍ നിന്നെ വാറ്റിയെടുക്കുന്നു
സങ്കട മുന്തിരികളുടെ ആകെ സത്താര്‍ന്ന നിന്നെ (സത്ത)

ഈ വരികളിലൂടെ സ്‌നേഹത്തിന്റെയും നന്മയുടെയും സാധ്യതകളിലേക്കും സംപ്രീത വായനക്കാരനെ കൂട്ടിക്കൊണ്ടു പോകുന്നു. എഴുത്തിനൊപ്പം
ഒരു നല്ല നര്‍ത്തകിയും കൂടിയാണ് സംപ്രീത. നീറ്റെഴുത്ത് , ഇലയിടം എന്നീ കവിതാസമാഹാരങ്ങളിലൂടെ പ്രശസ്തയായ സംപ്രീത തന്റെ എഴുത്തിനെ കുറിച്ചും നൃത്ത ജീവിതത്തെ കുറിച്ചും സന്ദീപ് സലിമിനോടു സംസാരിക്കുന്നു.

FACEBOOK COMMENT BOX