Monday, April 25, 2011

ഒരു വിജയത്തിന്റെ തന്‍മാത്രാ ഘടന

"ഗവേഷകരുടെ 90ശതമാനം പരീക്ഷണങ്ങളും പൂര്‍ണ പരാജയമായിരിക്കും.നിരാശയുണ്ടാകാം. എന്നാല്‍, ആത്മാര്‍ത്ഥ പരിശ്രമങ്ങള്‍ വിജയത്തിലെത്തുമെന്നുറപ്പ്. അവിടെ നിരാശ നിലനില്‍ക്കില്ല". ഇതുപറയുമ്പോള്‍ 1988ലെ രസതന്ത്ര നോബല്‍ ജേതാവ് റോബര്‍ട്ട് ഹ്യൂബറിന്റെ കണ്ണുകളില്‍ വ്യവസ്ഥാപിതമായ ഗവേഷണ സമ്പദായങ്ങളെ തിരസ്കരിച്ച ഉന്മാദിയുടെ തിളക്കമു
ണ്ടായിരുന്നു. ഹ്യൂബര്‍ ആള്‍ക്കൂട്ടത്തിലെ ഏകാകിയും ഘോഷയാത്രയിലെ ഒറ്റയാനും ആരവങ്ങളിലെ നിശ്ശബ്ദനുമാണ്. നിരന്തരമുള്ള യാത്രയുടെയും യാതന നിറഞ്ഞ ജീവിതത്തിന്റേയും ഭാരം നിറഞ്ഞ ഒരു യാത്രയാണ് ഹ്യൂബറിനി ഗവേഷണം. എക്‌സറേ ക്രിസ്റ്റലോഗ്രാഫിയുപയോഗിച്ച് പ്രോട്ടീനിന്റെ തന്‍മാത്രാഘടന കണ്ടെത്തിയതിനാണ് ഹ്യൂബറിന് നൊബേല്‍ പുരസ്കാരം നല്‍കി ലോകം ആദരിച്ചത്. പ്രഫ. ജോണ്‍ ഡെയ്‌സണ്‍ ഹോവെര്‍, ഹാര്‍ട്ട്മട്ട് മൈക്കിള്‍ എന്നിവര്‍ക്കും ഹ്യൂബറിനൊപ്പം നൊബേല്‍ ലഭിക്കുകയുണ്ടായി.

പ്രോട്ടീനിന്റെ ഘടന മനസിലാക്കാനായത് വലിയൊരു നേട്ടമായാണ് ശാസ്ത്ര ലോകം കാണുന്നത്. പര്‍പിള്‍ ബാക്ടീരിയയില്‍ പ്രകാശസംസ്ലേഷണത്തിന് സഹായിക്കുന്ന പ്രോട്ടീനിന്റെ മോള്കുലാര്‍ സ്ട്രക്ചറാണ് ഹ്യൂബറും സഹശാസ്ത്രജ്ഞരും ചേര്‍ന്ന് കണ്ടെത്തിയത്. ഹ്യൂബറും സംഘവും നടത്തിയ കണ്ടെത്തല്‍ രസതന്ത്രഗവേഷണ രംഗത്തുമാത്രമല്ല പ്രയോജനപ്പെടുക ആന്ത്രോപോളജിയിലും സസ്യശാസ്ത്രത്തിലും വൈദ്യശാസ്ത്ര രംഗത്തും അതിന് സുപ്രധാനമായ പങ്കുണ്ട്. പ്രോട്ടീനുകളുടെ ഘടനയിലുള്ള താരതമ്യ പഠനത്തിലൂടെ പരിണാമത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ശാസ്ത്രജ്ഞര്‍ക്കായി. വൈദ്യശാസ്ത്ര രംഗത്ത് ജീവഹാനിക്ക് കാരണമാകുന്ന രക്തം കട്ടപിടിക്കല്‍ തടയാനും ഹോര്‍മോണുകളെ ഉത്തേജിതരാക്കാനും സസ്യങ്ങളുടെ സംരക്ഷക ഘടകമായും പ്രോട്ടീനുകള്‍ക്കു സുപ്രധാനമായ പങ്കാളിത്തമുണ്ടെന്നു ഹ്യൂബര്‍ കണ്ടെത്തി. കാന്‍സറിനുള്ള മരുന്നുകള്‍ വികസിപ്പിച്ചെടുക്കാന്‍ മാംസ്യ തന്മാത്രാപഠനം വലിയൊരളവില്‍ സ്വാധീനിച്ചിട്ടുണ്ട്. യുവത്വത്തില്‍ ക്രിസ്റ്റലോഗാഫിയുടെ പിതാവെന്നറിയപ്പെട്ടിരുന്ന വില്ല്യം ബ്രാഗിനെ താന്‍ ആരാധിച്ചിരുന്നതായി ഹ്യൂബര്‍. "വില്യം ബ്രാഗ് ആണ് എന്നെ സ്വാധീനിച്ച ശാസ്ത്രജ്ഞന്‍. ആരാധനയാണ് എന്നെ ക്രിസ്റ്റലോഗ്രാഫിയുമായി ബന്ധിപ്പിക്കുന്നത്. ബ്രാഗിനോട് തോന്നിയ ആരാധനയ്ക്ക് ഇന്നും കുറവു സംഭവിച്ചിട്ടില്ല. രസതന്ത്ര ഗവേഷണ രംഗത്ത് ബ്രാഗിന് പകരംവയ്ക്കാന്‍ മറ്റൊരാളില്ല എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു". അദ്ദേഹം പറഞ്ഞു. സങ്കീര്‍ണ്ണങ്ങളായ ഉപകരണങ്ങളില്ലാതിരുന്ന കാലത്ത് ഹ്യൂബറിന്റെ ഗവേഷണ മാര്‍ഗ്ഗങ്ങള്‍ പ്രോട്ടീന്‍ കെമിസ്ട്രിയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കമിട്ടു. പ്രോട്ടിറോസ്, സപ്രിമോള്‍ എന്നീ മരുന്നു കമ്പനികളുടെ സഹ സ്ഥാപകന്‍ കൂടിയാണ് പ്രഫ. ഹ്യൂബര്‍.

1939 ഫെബ്രുവരി 20ന് ജര്‍മനിയിലെ മ്യൂണിക്കിലാണ് ഹ്യൂബര്‍ ജനിച്ചത്. അച്ഛന്‍ സെബാസ്റ്റ്യന്‍ ഒരു പ്രാദേശിക ബാങ്കിലെ ക്യാഷ്യറായിരുന്നു. ഹ്യൂബറിന് രണ്ട് വയസുളളപ്പോഴാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന്റെ കെടുതികള്‍ ജര്‍മ്മനി അനുഭവിക്കുന്ന കാലത്താണ് ഹ്യുബറിന്റെ ബാല്യം. അച്ഛന്റെ തുച്ഛമായ വരുമാനം ഭക്ഷണത്തിന് പോലും തികയാത്ത കാലമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. ശരിയായവിധം പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ പോലും ഹ്യൂബറിന് കഴിഞ്ഞില്ല. അതില്‍ തനിക്ക് അല്പം വിഷമമുണ്ടായിരുന്നുവെന്ന് ഹ്യൂബര്‍ പറയുന്നു. എന്നാല്‍ ഇപ്പോഴാ വിഷമം തനിക്കില്ലെന്നും അദ്ദേഹം പറയുന്നു.''എനിക്ക് അന്ന് നിലവിലിരുന്ന വിദ്യാഭ്യാസ സമ്പ്രദായപ്രകാരമുളള വിദ്യാഭ്യാസം ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ ഗവേഷകനാകുമായിരുന്നില്ല. അത് തീര്‍ച്ച. ഇപ്പോഴും വിദ്യാഭ്യാസ സമ്പ്രദായത്തിന് വലിയ മാറ്റമൊന്നും വന്നതായി തോന്നുന്നില്ല. എനിക്ക് ലഭിച്ചില്ല എന്നതു കൊണ്ട് അതിനെ ഞാന്‍ ആക്ഷേപിക്കുന്നില്ല. എന്റെ വിദ്യാഭ്യാസം തുടങ്ങുന്നത് എന്റെ അമ്മ ഹെലനില്‍ നിന്നാണ്. രസതന്ത്രത്തിലുളള എന്റെ താത്പര്യവും ആവേശവും തിരിച്ചറിഞ്ഞത് അമ്മയാണ്. എന്റെ ഗവേഷണങ്ങള്‍ക്കും പഠനത്തിനും താങ്ങും തണലുമായി നിന്ന അമ്മ എന്റെ വലിയ ഊര്‍ജസ്രോതസായിരുന്നു". ഹ്യൂബര്‍ പറയുന്നു. അനൗപചാരിക വിദ്യാഭ്യാസത്തിലൂടെയാണ് അറിവിന്റെ വാതായനങ്ങള്‍ തുറന്നു കയറിയതെന്ന് ഹ്യുബര്‍ പറഞ്ഞു. ബാല്യത്തെ കുറിച്ച് നല്ല ഓര്‍മകളല്ല ഹ്യൂബറിന് പറയാനുളള"". "ബാല്യത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ വെടിയൊച്ചകളും ബോംബ് സ്‌ഫോടനങ്ങളുമാണ് മനസിലേക്ക് ഒടിയെത്തുന്നത്. ബോംബാക്രമണത്തില്‍ നിന്നും രക്ഷപെടാനായി ദിവസങ്ങളോളം ഭൂമിക്കടിയിലെ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടിവന്നിട്ടുണ്ട്. ഭയവിഹ്വലതയും ദുരന്തവും പീഡാനുഭവുമാണ ഗവേഷണത്തിലും ജീവിതത്തിലും എന്നെ വളര്‍ത്തിയത്. കയ്പ്പ് നിറഞ്ഞ ബാല്യവും തിമിര്‍ത്താടാന്‍ വെമ്പല്‍കൊണ്ടയുവത്വവും മനസ്സിന് സംഘര്‍ഷങ്ങളാണ് സമ്മാനിച്ചത്".

1947 ല്‍ ഹ്യൂബര്‍ മ്യൂണിച്ചിലെ ഹ്യൂമനീഷെ കാള്‍ ജിംനേഷ്യത്തില്‍ ഗ്രീക്ക്, ലാറ്റിന്‍ ഭാഷകള്‍ പഠിക്കാനായി ചേര്‍ന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന്റെ അഭാവം തന്റെ ഭാവിയെ ബാധിക്കരുതെന്ന ദൃഢനിശ്ചയമാണ് ഹ്യൂബറിനെ ലോകം അംഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭാഷാ പഠനത്തിനിടയില്‍ ലഭിച്ച വിശ്രമസമയങ്ങളില്‍ നാച്ചുറല്‍ സയന്‍സ് ഗ്രന്ഥങ്ങള്‍ വായിക്കാനാണ് ഹ്യൂബര്‍ ശ്രമിച്ചത്. രസതന്ത്രത്തിന്റെ ബാലപാഠങ്ങള്‍ പുസ്തകങ്ങളില്‍ നിന്നും ഹ്യൂബര്‍ തനിയെ സ്വായത്തമാക്കുകയായിരുന്നു. ഇത്തരത്തില്‍ ലഭിച്ച അറിവ് പോരാ എന്നു തോന്നിയപ്പോഴാണ് രസതന്ത്രത്തില്‍ ഉന്നതപഠനം എന്ന ആശയം ഹ്യൂബറിന്റെ മനസില്‍ ഉയരുന്നത്. എന്നാല്‍ വീട്ടിലെ സാമ്പത്തിക സ്ഥിതി അതിന് അനുവദിക്കുമായിരുന്നില്ല. അതിനാല്‍ തന്റെ ആഗ്രഹം മനസില്‍ സൂക്ഷിക്കുകയാണ് അദ്ദേഹം ചെയ്തത്. എന്നാല്‍ മകന്റെ ആഗ്രഹം തിരിച്ചറിഞ്ഞ അമ്മയാണ് മകന് പഠിക്കനുളള സൗകര്യം ചെയ്തത്. അങ്ങനെ 1956ല്‍ ടെക്‌നിക് ഹോഹ് സ്കൂളില്‍ ഉപരിപഠനത്തിനായി ചേര്‍ന്നു. എങ്കിലും സാമ്പത്തിക ബാധ്യത പലപ്പോഴും അദ്ദേഹത്തിന്റെ പഠനത്തെ ബാധിച്ചു. പലപ്പോഴും ഫീസ് അടയ്ക്കാനാവാതെ അദ്ദേഹത്തിന്റെ പഠനം മുടങ്ങുകയുണ്ടായി. ഹ്യൂബറിന്റെ പഠനമികവിന് അംഗീകാരമായി ലഭിച്ച സ്‌കോളര്‍ഷിപ്പാണ് ഒടുവില്‍ തടസം കൂടാതെ പഠനം പൂര്‍ത്തിയാക്കാന്‍ ഹ്യൂബറിന് തുണയായത്. 1960ല്‍ രസതന്ത്രത്തില്‍ അദ്ദേഹം ഡിപ്ലോമ പൂര്‍ത്തിയാക്കി. ഇക്കലയളവില്‍ പ്രഗത്ഭരായ ഇനോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഡബ്ല്യു. ഹീബര്‍, മെറ്റലോര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ ഇ. ഒ. ഫിഷര്‍, ഓര്‍ഗാനിക് കെമിസ്ട്രി അധ്യാപകന്‍ എഫ്. വെയ്ഗന്‍ഡ് തുടങ്ങിയ അധ്യാപകരുടെ കീഴില്‍ പഠിക്കാന്‍ ഹ്യൂബറിന് അവസരം ലഭിച്ചു. .ടെക്‌നിക് ഹോഹ് സ്കൂളിലെ പഠനകാലമാണ് തന്നിലെ ഗവേഷക പ്രതിഭയെ വളര്‍ത്തിയതെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു.

രസതന്ത്രപഠനകാലത്തുതന്നെ ക്രിസ്റ്റലോഗ്രാഫിയില്‍ താത്പര്യമുണ്ടായിരുന്ന അദ്ദേഹം ക്രിസ്റ്റലോഗ്രാഫി പഠിക്കാനായി പ്രശസ്തമായ ഡബ്ല്യു. ഹെപ് എന്നയാളുടെ ലബോറട്ടറിയില്‍ ചേര്‍ന്നു. പിന്നീട് മ്യൂണിച്ചിലെ പ്രശസ്തമായ കാര്‍സണ്‍സ് ലബോറട്ടറിയില്‍ ചേര്‍ന്നു. അവിടെവച്ചാണ് സ്റ്റീറോയിഡല്‍ ഹോര്‍മോണായ എക്ഡിസോണിന്റെ മോളികുലാര്‍ ഘടന ഹ്യൂബര്‍ ക
െത്തുന്നത് (1963).

പിന്നീട് എക്‌സറെ ക്രിസ്റ്റലോഗ്രാഫിയില്‍ ശ്രദ്ധപതിപ്പിച്ച റോബര്‍ട്ട് ഹ്യൂബറിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. താന്‍ നേടിയ നേട്ടങ്ങളെയെല്ലാം വളരെ അദ്ഭുതത്തോടെയാണ് അദ്ദേഹം നോക്കികണുന്നത്. "ഇപ്പോഴത്തെ ഈ നേട്ടങ്ങളൊന്നും എനിക്ക് സ്വപ്നം കാണാന്‍ പോലും കഴിയുന്നതല്ല. ഞാന്‍ സ്വപ്നം കാണുന്ന ഒരാളല്ല. സ്വപ്നം കാണാന്‍ ഇഷ്ടമില്ലാത്തയാളാണ്. എന്റെ സ്വപ്നങ്ങളെല്ലാം പേടിപ്പെടുത്തുന്നതാണ്. ലോക മഹായുദ്ധത്തിന്റെ ഭീകര ദൃശ്യങ്ങള്‍ ഇപ്പോഴും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. ഭാവിയെ കുറിച്ചും സ്വപ്നങ്ങള്‍ കാണുന്നില്ല. പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാതെപോയപ്പോഴുണ്ടായ വിഷമം കിട്ടിയ അവസരങ്ങളിലെല്ലാം പഠിച്ചു കൊ
ാണ് ഞാന്‍ മറികടന്നത്. നിര്‍ഭാഗ്യം കൊണ്ട് കിട്ടാതെപോകുന്നവയെ കഠിനപ്രയത്നം കൊണ്ട് നേടിയെടുക്കണമെന്ന് അമ്മ ഇടയ്ക്കിടെ ഓര്‍മിപ്പിക്കുമായിരുന്നു. ഞാന്‍ അനുസരിക്കാന്‍ ശ്രമിച്ചു. അത്രമാത്രം". നേട്ടങ്ങളെകുറിച്ച് ഹ്യൂബര്‍ പറയുന്നു.

അവാര്‍ഡുകള്‍ സന്തോഷം നല്‍കുന്നവയാണ് എന്നാല്‍ അവയൊരിക്കലും തന്നെ പ്രചോദിപ്പിച്ചിട്ടില്ലെന്ന് ഹ്യൂബര്‍ സ്വന്തം അനുഭവങ്ങളെ മുന്‍നിര്‍ത്തി വ്യമാക്കുന്നു. "അവാര്‍ഡുകള്‍ നമുക്ക് സന്തോഷം നല്‍കുന്നു. പക്ഷേ, അത് എന്നെ സംബന്ധിച്ചടത്തോളം പ്രചോദനകരമല്ല. അവാര്‍ഡുകള്‍ തേടിവന്നില്ലായിരുന്നെങ്കിലും ഞാന്‍ എന്റെ ഗവേഷണം തുടരുമായിരുന്നു. പിന്നെ അവാര്‍ഡുകള്‍ നമുക്ക് പ്രശസ്തി നേടിത്തരും, പുതിയ ബന്ധങ്ങളും. അത് നമ്മുടെ മുന്നോട്ടുളള യാത്ര സുഗമമാക്കും. തേടിപ്പിടിച്ച് ഉപയോഗിക്കേണ്ട പലകാര്യങ്ങളും നമ്മെതേടി ഇങ്ങോട്ടുവരും. പ്രത്യേകിച്ച് നൊബേല്‍ സമ്മാനമാകുമ്പോള്‍. എനിക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചപ്പോള്‍ സന്തോഷം തോന്നി. എന്നാല്‍ അര്‍ഹതപ്പെട്ട പലര്‍ക്കും അത് ലഭിക്കാതെപോയിട്ടുണ്ട് എന്നത് വലിയൊരു'സത്യമാണ്".  ലോകം ആധുനികവത്കരിക്കപ്പെടുന്നതിനോടൊപ്പം എന്തും ഏതും കച്ചവടവത്കരിക്കപ്പെടുന്നതിനെ താന്‍ ഭയപ്പെടുന്നതായി ഹ്യൂബര്‍ പറഞ്ഞു. ഇക്കാര്യത്തില്‍ പുത്തല്‍ തലമുറ മുന്‍തലമുറയിലെ മാതൃകാപുരുഷന്‍മാരുടെ ജീവിതം പിന്തുടരണമെന്നും അദ്ദേഹം ഉപദേശിക്കുന്നു. "പുതിയ യുവത്വം കച്ചവത്കരണത്തിലൂടെ കൈമോശംവരുന്ന മൂല്യങ്ങളെ കുറിച്ച് ഗഹനമായി ചിന്തിക്കേണ്ടിയിരിക്കുന്നു, പ്രതിരോധിക്കേണ്ടിയുമിരിക്കുന്നു. അപകടങ്ങളെ തിരിച്ചറിയണം. നമ്മുടെ പ്രവര്‍ത്തികള്‍ മൂല്യാധിഷ്ടിതമായ ഒരു സമൂഹത്തെ നിര്‍മ്മിക്കാന്‍ സഹായിക്കുന്നതായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം". ഹ്യൂബര്‍ ഓര്‍മപ്പെടുത്തുന്നു.

നൊബേല്‍ സമ്മാനം ലഭിച്ചപ്പോള്‍ അത് സ്വീകരിക്കാന്‍ തനിക്കോ മറ്റ് അവാര്‍ഡ് ജേതാക്കള്‍ക്കോ യാതതൊരു ബുദ്ധിമുട്ടും അനുഭവിക്കേണ്ടിവന്നിട്ടില്ലെന്ന് ഹ്യൂബര്‍ വ്യക്തമാക്കുന്നു. എന്നാല്‍, ഇന്ന് നൊബേല്‍ ദാനചടങ്ങ് ഹോളിവുഡ് സിനിമയുടെ ഷൂട്ടിംഗ് പോലെയായി തീര്‍ന്നെന്ന് ഹ്യൂബര്‍ നിരീക്ഷിക്കുന്നു. മുന്‍ കാലങ്ങളില്‍ വളരെ ലളിതമായിരുന്ന ഈ ചടങ്ങ് താങ്ങാനാവാത്ത രേഖകളുടേയും ആയിരക്കണക്കിന് ഫോട്ടോഗ്രാഫര്‍മാരുടെ കണ്ണഞ്ചിക്കുന്ന ഫഌഷ് ലൈറ്റുകളുടേയുമിടയില്‍ ആയാസകരമായിത്തീര്‍ന്നു. ഇക്കാലത്താണ് തനിക്ക് നൊബേല്‍ ലഭിക്കുന്നതെങ്കില്‍ റിഹേഴ്‌സലും മെയ്ക്കപ്പും നടത്താതെ സമ്മാനദാന ചടങ്ങില്‍ സംബന്ധിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

പുതിയ തലമുറയുടെ കൈയില്‍ രസതന്ത്രം എന്ന ശാസ്ത്രശാഖ സുരക്ഷിതമാണെന്ന കാര്യത്തില്‍ ഹ്യൂബറിന്  സംശയമില്ല. "ഇനിവരാന്‍ പോകുന്നത് ജൈവരസതന്ത്രത്തിന്റെയും ഓര്‍ഗാനിക് കെമിസ്ട്രിയുടേയും കാലമാണ്. ഇപ്പോഴെ പ്യുവര്‍ കെമിസ്ട്രി ഇല്ലാതായിക്കഴിഞ്ഞെന്നു പറയാം. ഞാനുള്‍പ്പെടുന്ന ഞങ്ങളുടെ തലമുറ ഏതാണ്ട് കാലഹരണപ്പെട്ടു കഴിഞ്ഞു. ഞങ്ങളൊക്കെ ഫിനിഷിംഗ് ലൈനില്‍ ടച്ച് ചെയ്യാറായി. ഞങ്ങളുടെ ഫിനിഷിംഗ് ലൈനില്‍ നിന്നാണ് പുതിയ തലമുറ സ്റ്റാര്‍ട്ട് ചെയ്യേണ്ട

ത്. എന്റെ പ്രവര്‍ത്തന മേഖലയില്‍ കാലത്തെ അതിജീവിക്കാന്‍ മാത്രം എന്തെങ്കിലും ചെയ്തിട്ടുളളതായി തോന്നിയിട്ടില്ല. ഞങ്ങളുടെ ചെറുപ്പത്തില്‍ വളരെ കുറച്ച് പ്രതിഭകളെ ഉണ്ടായിരുന്നുളളൂ. ഇന്ന് സ്ഥിതി മാറി. അവസരങ്ങളും അടിസ്ഥാന സൗകര്യങ്ങളും വര്‍ദ്ധിച്ചു. ഇത് കൂടുതല്‍ പ്രതിഭകളെ വാര്‍ത്തെടുക്ക തന്നെ ചെയ്യും".''ഹ്യൂബര്‍ ഉറപ്പിച്ചു പറയുന്നു.

ഇന്ത്യയെ കുറിച്ച് കേട്ടറിവുകള്‍ മാത്രമുണ്ടായിരുന്ന ഹ്യൂബര്‍ ഇന്ത്യയിലെത്തുന്നത് ആദ്യം. കോട്ടയം എംജി സര്‍വകലാശാല സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ഹ്യൂബര്‍ ഇന്ത്യയിലെത്തിയത്. പ്രഭാഷണ പരമ്പരയുടെ ഭാഗമായി സ്കൂള്‍കുട്ടികളുമായി സംവാദം നടത്താനായത് തന്റെ ജീവിതത്തിലെ അവിസ്മരണീയ സംഭവമാണെന്ന് അദ്ദേഹം തുറന്നു പറഞ്ഞു. തന്റെ കുട്ടിക്കാലത്ത് ലഭിക്കാതെ പോയ വിദ്യാഭ്യാസവും അവസരങ്ങളും പുതിയ തലമുറയിലെ കുട്ടികള്‍ക്ക് ലഭിക്കുന്നതില്‍ താന്‍ അതീവസന്തുഷ്ടനാണെന്നും അദ്ദേഹം പറഞ്ഞു.

1960ലാണ് ഹ്യൂബറിന്റെ വിവാഹം. ക്രിസ്റ്റാ എസ്സിംഗാണ് ഭാര്യ. രണ്ട് ആണും രണ്ടു പെണ്ണുമുള്‍പ്പെടെ നാലുമക്കളാണ് ഹ്യൂബര്‍ ക്രിസ്റ്റോ ദമ്പതികള്‍കള്‍ക്കുളളത്.

Wednesday, April 20, 2011

ഹൃദയമുളള ശാസ്ത്രത്തിന്‌

സന്ദീപ് സലിം

സയന്‍സ് വളരുന്നതു കൊണ്ടു മാത്രം ലോകം നന്നാവില്ല. എന്നാല്‍ സയന്‍സില്ലാതെ ലോകത്തിനു നിലനില്പുമില്ല. സയന്‍സില്‍ നിങ്ങള്‍ക്ക് ഉപരിപഠനം നടത്താം, ഗവേഷണം നടത്താം. എന്നാല്‍ പൊതുപ്രവര്‍ത്തനം, സാഹിത്യം, രാഷ്ട്രീയം, മതം, തത്ത്വചിന്ത എന്നിവയുമായി നിങ്ങള്‍ക്കു ബന്ധമില്ലെങ്കില്‍ നിങ്ങളുടെ നേട്ടങ്ങള്‍ ലോകത്തെ യാന്ത്രികതയിലേക്കാവും നയിക്കുക''. കോട്ടയം എംജി യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാര്‍ഥികളോട് ഇതു പറയുമ്പോള്‍ കാര്‍ബണ്‍ 60 എന്ന തന്‍മാത്ര കണ്ടെത്തിയതിന് 1996-ലെ രസതന്ത്ര നൊബേല്‍ സമ്മാനം നേടിയ ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോയുടെ മുഖത്ത് തത്വജ്ഞാനിയുടേയും പൊതുപ്രവര്‍ത്തകന്റെയും ഭാവങ്ങള്‍ കാണാമായിരുന്നു.

എന്തിന്റെയും അവസാനവാക്ക് ശാസ്ത്രമാണെന്നു ചിന്തിക്കാത്ത ചുരുക്കം ശാസ്ത്രജ്ഞരിലൊരാളാണു റിച്ചാര്‍ഡ് സ്മാളി, റോബര്‍ട്ട് കള്‍ എന്നിവരുമായി നൊബേല്‍ സമ്മാനം പങ്കിട്ട ക്രോട്ടോ.

പെന്‍സില്‍മുന മുതല്‍ വജ്രം വരെയുളള കാര്‍ബണിന്റെ അനേകം പ്രതിരൂപങ്ങളിലൊന്നാണ് അറുപത് കാര്‍ബണ്‍ ആറ്റങ്ങള്‍ ചേര്‍ന്നുണ്ടാവുന്ന ഈ തന്മാത്ര. അടിസ്ഥാനഘടകം കാര്‍ബണാണെങ്കിലും സ്വഭാവഘടനയില്‍ പരസ്പരബന്ധമില്ലാത്ത ഇവ അലോട്രോപ്പുകള്‍ എന്നാണറിയുന്നത്. ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്നു വിളിക്കുന്ന ഈ തന്മാത്ര 1985-ലാണ് കണ്ടെത്തിയത്. ഇതില്‍നിന്നായിരുന്നു നാനോടെക്‌നോളജി രംഗത്തെ ചുവടുവയ്പുകളുടെ തുടക്കം. മെഴുകുതിരിനാളത്തില്‍നിന്നുള്ള കരിയില്‍നിന്നാണ് പുതിയൊരു അലോട്രോപ്പ് എന്ന നിലയില്‍ ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ കണ്ടെത്തിയത്. പൊളളയായ ഗോളം പോലെ കാണപ്പെടുന്നതുകൊണ്ട് "ബക്കിബോള്‍' എന്നും കാര്‍ബണ്‍ 60യെ വിളിക്കാറുണ്ട്. ഒരു ഫുട്‌ബോളിന്റെ വയര്‍ ഫ്രെയിം രൂപമൊന്നു സങ്കല്‍പിച്ചു നോക്കു. അപ്പോള്‍ ബക്കിബോളിന്റെ ഏകദേശ രൂപം കിട്ടും.

ഈ തന്‍മാത്രയ്ക്കു ബക്മിന്‍സ്റ്റര്‍ ഫുളളറീന് ‍എന്ന പേര് ലഭിക്കാന്‍ മറ്റൊരു കാരണവുമുണ്ട്. നിലവിലുള്ള രീതികളില്‍ നിന്നും വ്യത്യസ്തമായി അസാധാരണമായ ആകൃതിയിലുള്ള കെട്ടിടങ്ങള്‍ നിര്‍മിച്ചു ശ്രദ്ധേയനായ റിച്ചാര്‍ഡ് ബക്മിന്‍സ്റ്റര്‍ ഫുള്ളര്‍ എന്ന എന്‍ജിനിയറുടെ ഓര്‍മയ്ക്കായാണ് കാര്‍ബണ്‍ 60 തന്മാത്രയ്ക്ക് ബക്മിന്‍സ്റ്റര്‍ ഫുളളറീന്‍ എന്നു പേരു നല്‍കിയത്. ഇദ്ദേഹം ഭൂമിയുടെ മാതൃകയിലാണു കെട്ടിടങ്ങള്‍ രൂപകല്പന ചെയ്തത്. ജിയോഡെസിക് മകുടങ്ങള്‍ എന്നറിയപ്പെട്ടിരുന്ന ഫുളളറുടെ കെട്ടിടങ്ങള്‍ വിമാനങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ലോഹസങ്കരമുപയോഗിച്ചാണ് നിര്‍മിച്ചിരുന്നത്. എത്ര ഭാരവും താങ്ങാനുള്ള കരുത്ത് അവയ്ക്കുണ്ടായിരുന്നു. ത്രികോണങ്ങളുടെ രൂപത്തില്‍ കമ്പിവാര്‍പ്പുകള്‍ ചേര്‍ത്ത കെട്ടിടങ്ങളായിരുന്നു ഇവ. 1930-കളിലാണ് ഫുള്ളര്‍ ഇത്തരം കെട്ടിടങ്ങളുമായി രംഗത്തെത്തിയതെങ്കിലും 1950കളിലാണ് അദ്ദേഹത്തിന്റെ കെട്ടിടമാതൃകകള്‍ക്ക് പ്രചാരം ലഭിച്ചത്.

മേല്‍പ്പറഞ്ഞ പേര് ഉപയോഗിക്കപ്പെട്ടെങ്കിലും കെട്ടിടമാതൃകയുടെ രൂപമല്ല ബക്മിന്‍സ്റ്റര്‍ ഫുള്ളറീന്‍’ എന്ന തന്മാത്രയ്ക്കുളളത്. ത്രികോണങ്ങള്‍ കണ്ണിചേര്‍ത്ത ഗോളാകൃതിയല്ല ബക്കിബോളിനുള്ളത്. ഷഡഭുജങ്ങളും പഞ്ചഭുജങ്ങളും ചേര്‍ന്നാണ് ബക്കിബോള്‍ രൂപപ്പെട്ടിട്ടുളളത്. കാര്‍ബണിന്റെ മറ്റു തന്‍മാത്രകളെല്ലാം സാധാരണയായി മറ്റു നാലു കാര്‍ബണ്‍ ആറ്റങ്ങളുമായാണ് ബന്ധം സ്ഥാപിക്കുക. അതിലൂടെയാണ് കാര്‍ബണ്‍ തന്‍മാത്രകള്‍ക്ക് സ്ഥിരത കൈവരുന്നത്. എന്നാല്‍, കാര്‍ബണ്‍ 60-യില്‍ അത് അങ്ങനെയല്ല. നാലിനുപകരം മൂന്നുപേരുമായി കൈകോര്‍ത്തശേഷം ഒരു കൈ സ്വതന്ത്രമാക്കുന്നു. ഇതുപയോഗിച്ചാണ് പഞ്ചഭുജങ്ങളും ഷഡ്ഭുജങ്ങളും തീര്‍ക്കുന്നത്. ഇതിന്റെ വലയരൂപമാണ് ത്രിമാനതലത്തില്‍ ബക്കിബോള്‍’ ആയി മാറുന്നത്. 12 പഞ്ചഭുജങ്ങളും 20 ഷഡ്ഭുജങ്ങളുമാണ് ബക്കിബോളിലുളളത്.

കാര്‍ബണ്‍ 60 ഉപയോഗപ്പെടുത്തി എയ്ഡ്‌സ് രോഗത്തെ പ്രതിരോധിക്കാനുളള പരീക്ഷണങ്ങളിലാണ് വൈദ്യശാസ്ത്രജ്ഞര്‍ ഇപ്പോള്‍. അപകടകാരികളായ ബാക്ടീരിയങ്ങളെയും ഫംഗസുകളെയും ചെറുക്കുന്നതില്‍ ബക്കിബോളിനുളള കഴിവ് നേരത്തേ തന്നെ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. കാര്‍ബണ്‍ 60-യെ വൈദ്യശാസ്ത്രത്തിലെ ഒപ്പുകടലാസെന്നാണ്(മെഡിക്കല്‍ സ്‌പോഞ്ച്) പ്രശസ്ത 'ഭിഷഗ്വരന്‍ ക്രിസ്‌റ്റോ ലാഞ്ജര്‍ വിശേഷിപ്പിച്ചത്. അപകടമോ മറ്റു പരിക്കുകളോ ഉണ്ടാകുമ്പോള്‍ തലച്ചോറില്‍ ഉത്പാദിപ്പിക്കപ്പെടുന്ന അപകടകാരികളായ രാസവസ്തുക്കളെ ഒപ്പിയെടുക്കാനുളള പ്രത്യേക കഴിവ് ഇതിനുണ്ട്.

1939 ~ഒക്ടോബര്‍ ഏഴിന് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജ്ഷയറില്‍ ഹെയിന്‍സിന്റെയും ഈഡിത്ത് ക്രോട്ടോഷിനെറിന്റെയും മകനായാണ് ഹരള്‍ഡ് വാള്‍ട്ടര്‍ ക്രോട്ടോ ജനിച്ചത്. ക്രോട്ടോയുടെ മാതാപിതാക്കള്‍ ജര്‍മനിയിലെ ബര്‍ലിനിലാണ് ജനിച്ചത്. നാസി ഭരണകാലത്ത് യഹൂദനാണ് എന്നകാരണത്താല്‍ ജര്‍മന്‍ ഭരണകൂടത്തിന്റെ പീഡനങ്ങളെത്തുടര്‍ന്ന് 1937ല്‍ ഹെയിന്‍സ് ഇംഗ്ലണ്ടിലേക്ക് കുടിയേറുകയായിരുന്നു. ഇംഗ്ലണ്ടിലും അദ്ദേഹത്തിന് നിരവധി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നു. വിദേശ ചാരനാണോ എന്ന സംശയത്താല്‍ പോലീസിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു.

തന്റെ പിതാവ് എല്ലായിടത്തും വൈകിയെത്തിയിരുന്ന ആളായിരുന്നെന്ന് ക്രോട്ടോ ഓര്‍ക്കുന്നു. അത് അദ്ദേഹത്തിനു ഗുണകരമായ അനുഭവങ്ങളുമുണ്ട്. വളരെ പ്രധാനപ്പെട്ട ഒരു സംഭവം ക്രോട്ടോ ഇങ്ങനെ വിവരിക്കുന്നു: ""ബ്രിട്ടീഷ് സര്‍ക്കാര്‍ അച്ഛ}ോട് നിര്‍ബന്ധിത സൈനിക സേവനത്തിന് ഹാജരാകാന്‍ ആവശ്യപ്പെട്ടു. അച്ഛന് പോകാന്‍ ഒട്ടും താത്പര്യമില്ലായിരുന്നു. മറ്റുവഴികളൊന്നുമില്ലായിരുന്നതു കൊണ്ട് പോകാന്‍ തീരുമാനിച്ചു. അച്ഛന്‍ വീട്ടില്‍ നിന്നു ഒരുങ്ങി ഇറങ്ങിയപ്പോഴേക്കും ട്രെയിന്‍ അതിന്റെ വഴിക്കു പോയി കഴിഞ്ഞിരുന്നു. പിന്നെ ഒരു വിധം അദ്ദേഹം സൈനിക ക്യാമ്പിലെത്തി റിപ്പോര്‍ട്ടു ചെയ്തു. അപ്പോള്‍ കമന്‍ഡന്റ് പറഞ്ഞത് "കൃത്യസമയത്ത് വരാന്‍ കഴിയാത്ത ഒരാളെ ഞങ്ങള്‍ക്ക് ആവശ്യമില്ല. താന്‍ വീട്ടില്‍ പോയി മറ്റെന്തെങ്കിലും പണിനോക്ക്' എന്നാണ്. ഒരുവാക്കു പോലും മറുപടി പറയാതെ അദ്ദേഹം വീട്ടിലേക്ക് മടങ്ങി. അത്രതന്നെ.''

1955 ലാണ് തന്റെ കുടുബപ്പേരായ ക്രോട്ടോഷിനെര്‍ എന്നത് ക്രോട്ടോ എന്നാക്കി ഹെയിന്‍സ് ചുരുക്കിയത്. അദ്ദേഹം ഒരു കലാകാരനായിരുന്നു. ഡ്രസ് ഡിസൈനറാകാനാണ് അദ്ദേഹം ആഗ്രഹിച്ചതെങ്കിലും ബലൂണില്‍ ചിത്രം വരയ്ക്കുന്ന ജോലിയേ ലഭിച്ചുള്ളൂ. പിന്നീട് സ്വന്തമായി ഒരു ബലൂണ്‍ ഫാക്ടറി തുടങ്ങാന്‍ അദ്ദേഹത്തിനു സാധിച്ചു. തന്റെ ബിസിനസ് മകന്‍ ഏറ്റെടുത്തു നടത്തണമെന്ന് ഹെയിന്‍സ് ആഗ്രഹിച്ചിരുന്നു. എന്നാല്‍ മകനു സയന്‍സിലാണ് താത്പര്യമെന്ന് മനസിലാക്കിയ അദ്ദേഹം തന്റെ ആഗ്രഹം ഉപേക്ഷിക്കുകയായിരുന്നു.

ഹാരള്‍ഡ് ചെറുപ്രായത്തില്‍ത്തന്നെ ഫിസിക്‌സിലും കണക്കിലും രസതന്ത്രത്തിലും അതീവതത്പരനായിരുന്നു. അതോടൊപ്പം സ്‌പോര്‍ട്‌സിലും താത്പര്യമുണ്ടായിരുന്നു. പ്രൈമറി സ്കൂളില്‍ പഠിപ്പിച്ച അധ്യാപകരാണ് സയന്‍സില്‍ ആ കുട്ടിക്കുളള അഭിരുചി കണ്ടെത്തുന്നതും പ്രോത്സാഹനം നല്‍കുന്നതും. അധ്യാപകരുടെ നിര്‍ദേശത്തെ തുടര്‍ന്ന് കെമിസ്ട്രിയില്‍ ഉപരിപഠനത്തിനായി ഷെഫീല്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. ഇംഗ്ല
ിലെ ഏറ്റവും മികച്ച കെമിസ്ട്രി വകുപ്പ് ഷെഫീല്‍ഡ് സര്‍വകലാശാലയിലേതാണ്. ഗ്രാഫിക് ഡിസൈനിഗിംഗിലും ക്രോട്ടോയ്ക്ക് താത്പര്യമുണ്ടായിരുന്നു. ഈ താത്പര്യം തന്‍മാത്രകളുടെ ഭൗതികഘടന ഡിസൈന്‍ ചെയ്യുന്ന ഒരു ഡിസൈനിംഗ് സ്റ്റുഡിയോ എന്ന ആഗ്രഹം ക്രോട്ടോയില്‍ വളര്‍ത്തി. എന്നാല്‍ ഗവേഷണത്തിരക്കു മൂലം ആ ആഗ്രഹം മനസില്‍ത്തന്നെ ഒതുക്കേണ്ടിവന്നു. നടക്കാതെ പോയ ആഗ്രഹങ്ങളെക്കുറിച്ചു ചോദിച്ചാല്‍ ക്രോട്ടോ ആദ്യം പറയുന്നതും ഇക്കാര്യമാണ്.

ഷെഫീല്‍ഡില്‍ നിന്നു ഡിഗ്രി എടുത്ത അദ്ദേഹം ബിസിനസില്‍ പിതാവിനെ പിന്തുടരാനാണ് ആഗ്രഹിച്ചത്. സുഹൃത്തുക്കളാണ് അദ്ദേഹത്തെ പിന്തിരിപ്പിച്ച് കെമിസ്ട്രിയില്‍ത്തന്നെ നിലനിര്‍ത്തിയത്. അങ്ങനെ 1964-ല്‍ ഷെഫീല്‍ഡില്‍ നിന്നും അദ്ദേഹം സസെക്‌സ് സര്‍വകലാശാലയിലെത്തി പിഎച്ച്ഡിക്കായി. 1963-ല്‍ അദ്ദേഹം മാര്‍ഗരറ്റ് ഹെന്‍്‌റിറ്റാ ഹറിനെ വിവാഹം കഴിച്ചു. ഭാര്യ മാര്‍ഗരറ്റിന്റെ പിന്തുണയാണ് ഇന്നത്തെ തന്റെ നേട്ടങ്ങള്‍ക്കു പിന്നിലെന്ന് ക്രോട്ടോ പറയുന്നു. "ഞാന്‍ നോബല്‍ സമ്മാനം നേടുമെന്ന് ആദ്യം പറഞ്ഞത് അവളാണ്. അത് അവള്‍ സ്വപ്നം കണ്ടിരുന്നു. 32 വര്‍ഷങ്ങള്‍ക്കു മുമ്പ്. അവളുടെ സ്വപ്നമാണ് എന്നെ വളര്‍ത്തിയത്.'' അദ്ദേഹം പറഞ്ഞു വയ്ക്കുന്നു. എന്നാല്‍, മാര്‍ഗരറ്റ് ക്രോട്ടോയുടെ വാക്കുകളെ ഭംഗിവാക്കുകളാണെന്നാണ് പറഞ്ഞത്. ""അത് അദ്ദേഹം ഭംഗിവാക്കു പറയുന്നതാണ്. അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു. അത് അയാള്‍ ഉപയോഗിച്ചു. നേട്ടങ്ങളുമുണ്ടാക്കി. അതില്‍ എനിക്ക് ചെറിയ പങ്ക് മാത്രം. ഞാന്‍ ഒരു സാധാരണ ഭാര്യമാത്രമായിരുന്നു. അല്ലാതെ അദ്ദേഹത്തിന് നിര്‍ദേശങ്ങളോ ഉത്തരവുകളോ ഒന്നും നല്‍കിയിട്ടില്ല. ഗവേഷണ സംബന്ധമായകാര്യങ്ങളെല്ലാം അദ്ദേഹം സ്വന്തം ഇഷ്ടപ്രകാരമാണ് ചെയ്തിരുന്നത്. പിന്നെ സ്വപ്നം ക
കാര്യം. ഭര്‍ത്താവിനെ കുറിച്ച് സ്വപ്നം കാണാനുളള അവകാശം ഭാര്യക്കുണ്ടല്ലോ?''. മാര്‍ഗരറ്റ് ചോദിക്കുന്നു.

പിഎച്ച്ഡി പൂര്‍ത്തിയാക്കിയതോടെ ക്രോട്ടോയെ തേടി നിരവധി ജോലി സാധ്യതകളാണെത്തിയത്. ക്യാനഡയിലെ നാഷണല്‍ റിസെര്‍ച്ച് കൗണ്‍സിലില്‍(എന്‍ആര്‍സി) പോസ്റ്റ ഡോക്ടറല്‍ റിസര്‍ച്ചിനായി ചേരാണ് ക്രോട്ടോ തീരുമാനിച്ചത്. അതേത്തുടര്‍ന്ന് ക്യാനഡയിലെ ഒട്ടാവയിലേക്ക് അദ്ദേഹം താമസം മാറി.

സസെക്‌സ് സര്‍വകലാശാലയിലെ പിച്ച്ഡി കാലത്ത് തന്ന ക്വാണ്ടം മെക്കാനിക്‌സിലും ലേസര്‍ സ്‌പെക്‌ട്രോസ്‌കോപിയിലും താത്പര്യം കാട്ടിയിരുന്ന ക്രോട്ടോ പോസ്റ്റ് ഡോക്ടറല്‍ ഗവേഷണത്തിന് തെരഞ്ഞെടുത്തതും മറ്റൊരു വിഷയമായിരുന്നില്ല. എന്‍ആര്‍സിയെ അദ്ദേഹം സ്‌പെക്ട്രോസ്‌കോപ്പിയുടെ മെക്ക എന്നാണ് വിശേഷിപ്പിച്ചത്. " അറ്റത്തില്‍ അടങ്ങിയിരിക്കുന്ന തന്‍മാത്രകളെ എണ്ണിയെടുക്കാന്‍ കഴിയുന്ന വിധത്തില്‍ കൃത്യമായ ചിത്രം നല്‍കുന്ന സ്‌പെക്ട്രോസ്‌കോപ്പിയുടെ സാധ്യതകള്‍ അദ്ഭുതകരമാണ്. അത് എന്നെയും വളരെ അദ്ഭുതപ്പെടുത്തുന്നു.'' ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയെ കുറിച്ച് അദ്ദേഹം പറഞ്ഞതാണിത്. ആ അദ്ഭുതം തേടിയുളള യാത്രയാണ് നമ്മുടെ നിത്യജീവിതത്തിന്റെ കൂടെ ഭാഗമായി മാറിക്കഴിഞ്ഞ ഗ്രാഫൈറ്റിനും വജ്രത്തിനുമപ്പുറം കാര്‍ബണിന് മറ്റൊരു സോളിഡ് സ്റ്റേറ്റുണ്ടെന്ന കണ്ടെത്തലിലേക്ക് ക്രോട്ടോയെ നടത്തിയത്.

സസെക്‌സില്‍ പിഎച്ച്ഡി വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ക്രോട്ടോ തുടങ്ങിവച്ച പരീക്ഷണമാണ് അദ്ദേഹത്തെ ലോകം അഗീകരിക്കുന്ന ഗവേഷകനാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിലും ബഹിരാകാശത്തിലും നിലനില്‍ക്കുന്ന വാതകങ്ങളില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ആറ്റങ്ങളുടെ ചങ്ങലകളെ കുറിച്ചുളള പഠനമാണ് ക്രോട്ടോ നടത്തിയത്. ഈ പരീക്ഷണങ്ങള്‍ തുടരുന്നതിനായി ലേസര്‍ സ്‌പെക്ട്രോസ്‌കോപ്പിയില്‍ നിന്നും മൈക്രോവേവ് സ്‌പെക്ട്രോസ്‌കോപ്പിയിലേക്ക് അദ്ദേഹം തന്റെ ഗവേഷണ മേഖലമാറ്റുകയുണ്ടായി. ഈ പരീക്ഷണങ്ങള്‍ കാര്‍ബണിന്റെ സാന്നിദ്ധ്യം കൂടുതലുളള നക്ഷത്രളുടെ അന്തരീഷത്തിന്റെ ഘടന ലോകത്തിന് ബോധ്യപ്പെടുത്തിയത്.

1984ല്‍ ഹൂസ്റ്റണിലെ റൈസ് യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ സന്ദര്‍ശനമാണ് ക്രോട്ടോയുടെ ഗവേഷണ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. അവിടെ ഇതേ വിഷയത്തില്‍ ഗവേഷണം നടത്തിയിരുന്ന റിച്ചാര്‍ഡ് സ്മാളിയേയും റോബര്‍ട്ട് കളളിനേയും ക്രോട്ടോ പരിചയപ്പെടുന്നത്. വസ്തുക്കളിലെ ആറ്റം ക്ലസ്റ്ററുകളെ കുറിച്ച് പഠിക്കുന്നതിനായി ലേസര്‍-സൂപ്പര്‍ സോണിക് അപ്പാരറ്റസ് എന്ന പേരില്‍ ഒരു ഉപകരണം സ്മാളി കണ്ടെത്തിയിരുന്നു. ഈ ഉപകരണത്തിന്റെ സാദ്ധ്യതകളെ കുറിച്ച് മൂവരും ചര്‍ച്ച ചെയ്യുകയു
ായി. എന്നാല്‍, കാര്‍ബണ്‍ 60യുടെ കണ്ടു പിടുത്തം വളരെ യാദൃശ്ചികമായിരുന്നെന്ന് ക്രോട്ടോ പറയുന്നു. 1985 സെപ്റ്റംബറില്‍ ഹീലിയത്തിന്റെ സാന്നിധ്യത്തില്‍ ഗ്രാഫൈറ്റില്‍ ലേസര്‍ പരീക്ഷണം നടത്തുന്നതിനിടെയാണ് നാനോ ടെക്‌നോളജിയെന്ന പുതിയ ശാസ്ത്ര ശാഖയുടെ പിറവിക്കു വരെ കാരണമായ കാര്‍ബണ്‍ 60 എന്ന ആറ്റം കണ്ടെത്തുന്നത്.

കഴിഞ്ഞ തലമുറകളേക്കാള്‍ പ്രതിഭകള്‍ ധാരാളമുളള തലമുറയാണിതെന്ന് ക്രോട്ടോ പറയുന്നു. ""ഇന്ന് ഗവേഷണത്തിനും പരീക്ഷണങ്ങള്‍ക്കും ധാരാളം അവസരങ്ങള്‍ ലഭിക്കുന്നു. കണ്ടുപിടുത്തങ്ങളും നടക്കുന്നു. കഴിഞ്ഞ തലമുറകള്‍വരെ കണ്ടുപിടുങ്ങള്‍ സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തിയിരുന്നു. അന്ന് ശാസ്ത്രജ്ഞര്‍ക്ക് കുറച്ചു കൂടി സാമൂഹിക ബന്ധങ്ങളുണ്ടായിരുന്നു, സമൂഹത്തോട് പ്രതിബദ്ധതയും. എന്നാല്‍, ഇന്ന് പുതിയ തലമുറ ശാസ്ത്രജ്ഞര്‍ക്ക് പൊതു സമൂഹവുമായി യാതൊരു ബന്ധവുമില്ല. രാഷ്ട്രീയത്തെ കുറിച്ചോ ഭരണകൂടത്തെ കുറിച്ചോ യാതൊരു വിവരവുമില്ല. തങ്ങളുടെ കണ്ടുപിടുത്തം സമൂഹത്തിന് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ അറിയാവുന്ന ശാസ്ത്രജ്ഞരുമിന്നില്ല. തങ്ങളുടെ കണ്ടെത്തലുകള്‍ക്ക് പേറ്റന്റ് എടുത്തും ഫാക്ടറി തുറന്നും പണമുണ്ടാക്കാനറിയാം. അത്രതന്നെ''. ഇതു പറയുമ്പോള്‍ ക്രോട്ടോയുടെ വാക്കുകളില്‍ നിലവിലിരിക്കുന്ന വ്യവസ്ഥിതിയോടുളള പ്രതിഷേധമുണ്ടായിരുന്നു.

പുതിയ തലമുറയ്ക്ക് നല്‍കാനുളള സന്ദേശത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു. "നിങ്ങളുടെ മനസും തലച്ചോറു ചിന്തകളും തുറന്നിടുക. നിങ്ങളില്‍ നിന്നു കൊണ്ട് സമൂഹത്തെ കാണാതെ, നിങ്ങളുടേതായ എല്ലാത്തില്‍ നിന്നും പുറത്തിറങ്ങി നിന്നു കൊണ്ട് സമൂഹത്തെ കാണുക. ആ കാഴ്ചയില്‍ നിന്നും പ്രവര്‍ത്തിക്കാനുളള ഊര്‍ജം കണ്ടെത്തുക. ഞങ്ങളുടെ ഊര്‍ജസ്രോതസുകള്‍ വറ്റിക്കഴിഞ്ഞു. ഇനി ഊര്‍ജപ്രസരണം ഉണ്ടാവേണ്ടത് നിങ്ങളില്‍ നിന്നാണ്. എനിക്ക് പുതിയ തലമുറയോട് പറയാന്‍ ഇതേയുളളൂ.''

എംജി സര്‍വകലാശാലയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ക്രോട്ടോ കേരളത്തിലെത്തിയത്. ആദ്യമായാണ് ക്രോട്ടോ ഇന്ത്യയിലെത്തുന്നത്. "ഇന്ത്യയെ കുറിച്ച് ചെറിയ കേട്ടറിവുകളുണ്ട്. അടുത്തിരിക്കുന്നവനില്‍ ദൈവത്തെ കാണണം എന്ന് പഠിപ്പിക്കുന്ന രാജ്യമല്ലെ.''. ഇന്ത്യയെ കുറിച്ചുളള തന്റെ ചെറിയ അറിവ് ഇതാണെന്ന് ക്രോട്ടോപറഞ്ഞു. ക്രോട്ടോ-മാര്‍ഗരറ്റ് ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.

Tuesday, April 19, 2011

അത്രമേല്‍ ശാസ്ത്രത്തെ സ്‌നേഹിച്ച്‌

സന്ദീപ് സലിം
ഒരുപക്ഷേ, മക്കളുടെ താത്പര്യങ്ങളെ കാണാന്‍ കഴിയാതെ പോയ ലോകത്തെ ഏറ്റവും സ്വാര്‍ഥനായ പിതാവു ഞാനായിരിക്കും. എനിക്കു ലഭിക്കാതെ പോയ വിദ്യാഭ്യാസം മകനും വേണ്ട എന്നു ചിന്തിച്ചു പോയ മനുഷ്യനാണു ഞാന്‍. അതു വലിയ തെറ്റായിപ്പോയി എന്നു ഞാന്‍ മനസിലാക്കുന്നു. എനിക്ക് ഇന്നും മനസിലാകാത്ത കാര്യം ഇത്ര വലിയ തെറ്റു ചെയ്തിട്ടും ദൈവം എന്നെ എന്തുകൊണ്ടു ശിക്ഷിച്ചില്ല എന്നതാണ്.''

പ്രോട്ടീനുകളുടെ കൊളസ്‌ട്രോള്‍ വിഘടന മേഖലകളിലെ ഗവേഷണത്തിന് ജൊഹാന്‍ ഡൈസന്‍ഹോഫര്‍ 1988-ലെ രസതന്ത്ര നൊബേല്‍ സമ്മാനം േനടിയപ്പോള്‍ അദ്ദേഹത്തിന്റെ പിതാവു തന്റെ ഡയറിയില്‍ എഴുതിയ വാക്കുകളാണ് മേല്‍ പറഞ്ഞവ. മകന്റെ മുന്നില്‍ ഒരച്ഛന്‍ നടത്തിയ കുമ്പസാരമായിരുന്നു ഈ വാക്കുകള്‍. തന്റെ മകന്റെ പ്രതിഭയും താത്പര്യവും തിരിച്ചറിയാന്‍ കഴിയാതെപോയ ഒരച്ഛന്റെ ആത്മരോദനവും ഈ വാക്കുകളില്‍ നിഴലിക്കുന്നു.

കോട്ടയം എംജി സര്‍വകലാശാലയും കേരള ഉന്നത വിദ്യാഭ്യാസ സമിതിയും ചേര്‍ന്നു സംഘടിപ്പിച്ച പ്രഭാഷണ പരമ്പരയില്‍ പങ്കെടുക്കാനായാണ് ഇക്ക ഴിഞ്ഞ മാസം ഡൈസന്‍ഹോഫര്‍ കേരളത്തില്‍ എത്തിയത്. തന്റെ അനുഭവങ്ങളുടെ അടിസ്ഥാന ത്തില്‍ അദ്ദേഹത്തിനു യുവാക്കളോടു പലതും പറയാനുണ്ടായിരുന്നു.

ജൊഹാന്‍ ഡൈസന്‍ഹോഫറിനെ സംബന്ധിച്ചിടത്തോളം ശാസ്ത്രം ഒരു പഠന വിഷയം മാത്രമായിരുന്നില്ല, ജീവിതം തന്നെയായിരുന്നു. ശാസ്ത്രപഠനത്തിനുവേണ്ടി തന്റെ അച്ഛനെ അദ്ദേഹത്തിനു കുറച്ചുനാളത്തേക്ക് വേദനിപ്പിക്കേണ്ടിയും വന്നു.

1943 സെപ്റ്റംബര്‍ 30-നാണ് ജൊഹാന്‍ ഡൈസന്‍ ഹോഫര്‍ സീനിയറുടെയും തെക്‌ലയുടേയും മൂത്ത പുത്രനായി ജര്‍മനിയിലെ ബവേറിയയില്‍ ഡൈസന്‍ ഹോഫര്‍ ജനിച്ചത്. രണ്ടാം ലോക മഹായുദ്ധക്കെടുതികള്‍ അനുഭവിക്കേണ്ടിവന്ന ബാല്യമായിരുന്നു ഡൈസന്‍ഫോഫറിന്റേത്. പ്രാഥമിക വിദ്യാഭ്യാസം പോലും ശരിയായ രീതിയില്‍ ഹോഫറിന് ലഭിച്ചില്ല. പരമ്പരാഗതമായി കൃഷിക്കാരായിരുന്നു ഡൈസന്‍ ഹോഫറിന്റെ കുടുംബക്കാര്‍. അതുകൊണ്ടുതന്നെയാവാം തന്റെ മകനും തന്നെപ്പോലെ നല്ല കൃഷിക്കാരനാവണമെന്ന് ഡൈസന്‍ഹോഫറിന്റെ പിതാവ് ആഗ്രഹിച്ചതും. മകന് സ്കൂള്‍ വിദ്യാഭ്യാസം നല്കുന്നതില്‍ ഹോഫറിന്റെ അച്ഛന് വലിയ താത്പര്യവുമില്ലായിരുന്നു. കൃഷിക്കാരനാവാന്‍ എന്തിനാണ് ഔപചാരിക വിദ്യാഭ്യാസം എന്ന ചിന്താഗതിക്കാരനായിരുന്നു അദ്ദേഹം.

എന്നാല്‍ വളരെ ചെറുപ്പത്തില്‍ത്തന്നെ തന്റെ വഴി കൃഷിയല്ലെന്ന് ഡൈസന്‍ഹോഫറിനു ബോധ്യമായിരുന്നു. എന്നാല്‍ അത് തുറന്നുപറയാന്‍ അദ്ദേഹം ഭയപ്പെട്ടു. പിന്നീട് തന്റെ താത്പര്യം അച്ഛനോട് തുറന്നു പറഞ്ഞു. പക്ഷേ, അച്ഛന്‍ മകന്റെ താത്പര്യത്തെ തളളിക്കളയുകയാണുണ്ടായത്. അത് മകന്റെ മനസിനെ വല്ലാതെ വേദനിപ്പിച്ചു. അച്ഛന്റെ മനസുമാറ്റാന്‍ അദ്ദേഹം നിരവധി കാര്യങ്ങള്‍ നിരത്തിയെങ്കിലും അതിനൊന്നും അദ്ദേഹത്തിന്റെ മനസു മാറ്റാന്‍ കഴിഞ്ഞില്ല. എന്നാല്‍, മകന്റെ താത്പര്യവും കഴിവും മനസിലാക്കിയ അമ്മ മകനുവേണ്ടി രംഗത്തുവരികയും ഒടുവില്‍ അമ്മയുടെയും മകന്റെയും നിര്‍ബന്ധത്തിനു വഴങ്ങി ഡൈസന്‍ഹോഫറിനെ സയന്‍സ് പഠിക്കാന്‍ അച്ഛന്‍ അനുവദിക്കുകയും ചെയ്തു.

സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം ഹോഫറിന് ഒന്നരവര്‍ഷത്തെ നിര്‍ബന്ധിത സൈനികസേവനം നടത്തേ
തായി വന്നു. സൈനിക സേവനം പൂര്‍ത്തിയാക്കി 1965ല്‍ ഫിസിക്‌സില്‍ ഉന്നതപഠനത്തിനായി മ്യൂണിക്കിലെ ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നു. സര്‍വകലാശാലാ പഠനത്തിനായുളള സ്‌കോളര്‍ഷിപ് ഉയര്‍ന്ന മാര്‍ക്കോടെയാണ് ഡൈസന്‍ഹോഫര്‍ നേടിയത്.

ഫിസിക്‌സ് തെരഞ്ഞെടുക്കാന്‍ ഹോഫറിനെ പ്രേരിപ്പിച്ചത് ജ്യോതിശാസ്ത്രത്തോടു തോന്നിയ ഇഷ്ടമാണ്. എന്നാല്‍, പഠനം ആരംഭിച്ച് ആദ്യനാളുകളില്‍ത്തന്നെ, താന്‍ ആഗ്രഹിച്ച കാര്യങ്ങളല്ല ഫിസിക്‌സില്‍ പഠിക്കാനുളളതെന്ന് അദ്ദേഹം മനസിലാക്കി. അതിനെത്തുടര്‍ന്ന് അദ്ദേഹം രസതന്ത്രത്തോടു ചേര്‍ന്നു നില്‍ക്കുന്ന ബയോഫിസിക്‌സിലേക്ക് മാറുകയായി. പഠനകാലത്തുതന്നെ ക്രിസ്റ്റലോഗ്രഫിയില്‍ താത്പര്യമു
ണ്ടായിരുന്ന അദ്ദേഹം പദാര്‍ഥങ്ങളുടെ ഫിസിക്കല്‍ സ്ട്രക്ചര്‍ നിര്‍മിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. പദാര്‍ഥങ്ങളുടെ തന്‍മാത്രാ ഘടന മനസിലാക്കുന്നതിന് എക്‌സ്‌റേ ക്രിസ്റ്റലോഗ്രഫി ഉപയോഗിക്കാമെന്ന് വില്യം ബ്രാഗ് കെത്തിയിരുന്നു. ഇത്തരത്തില്‍ തന്‍മാത്രാ ഘടന കെത്താമെങ്കില്‍ അതിലൂടെ ഫിസിക്കല്‍ സ്ട്രക്ചര്‍ എങ്ങനെ കെത്താമെന്നായി ഡൈസന്‍ഹോഫറിന്റെ ചിന്ത.

ഇക്കാര്യത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്കായി അദ്ദേഹം മ്യൂണിക്കിലെ കാലോസ് ഡ്രാന്‍സ്‌ഫെല്‍ഡിന്റെ ലബോറട്ടറിയില്‍ ചേര്‍ന്നു. അവിടെ ക്രിസ്റ്റലോഗ്രഫി ഡിപ്പാര്‍ട്ട്്‌മെന്റ് തലവനായിരുന്ന കാള്‍ ഫ്രെഡറിക് റെങ്കിന്റെ കീഴില്‍ പരീക്ഷണങ്ങള്‍ നടത്താനായതാണ് ഡൈസന്‍ഹോഫറിന്റെ വളര്‍ച്ചയ്ക്ക് കാരണമായത്.

ബയോഫിസിക്‌സില്‍ പിഎച്ച്ഡി ബിരുദം നേടണമെന്ന് ഡൈ സന്‍ഹോഫര്‍ ആഗ്രഹിച്ചു. ഈ ആഗ്രഹമാണ് മാക്‌സ് പ്ലാങ്ക് യൂണിവേഴ്‌സിറ്റിയില്‍ റോബര്‍ട്ട് ഹ്യൂബറിന്റെ കീഴില്‍ ഡൈസന്‍ഹോഫറിനെ എത്തിക്കുന്നത്. ആ സമയത്ത് പ്രോട്ടീനിന്റെ തന്‍മാത്രാ ഘടന കെത്താനുളള പരീക്ഷണങ്ങളിലായിരുന്നു ഹോഫറിന്റെ ഗൈഡും ബയോകെമിസ്ട്രി ഡിപ്പാര്‍ട്ട്‌മെന്റ് തലവനുമായ ഹ്യൂബര്‍. 1974ല്‍ ഡൈസന്‍ഹോഫര്‍ പഠനം പൂര്‍ത്തിയാക്കിയ 1974ല്‍ തന്നെയാണ് അദ്ദേഹത്തിന്റെ ഗൈഡായ ഹ്യൂബര്‍ സ്വന്തമായി ഒരു ലബോറട്ടറി സ്ഥാപിക്കുന്നതും. ഹ്യൂബറിന്റെ നിര്‍ബന്ധത്തിനു വഴങ്ങി ഡൈസന്‍ഹോഫര്‍ അദ്ദേഹത്തോടൊപ്പം പുതിയ ലാബില്‍ റിസര്‍ച്ച് ഗൈഡായി ചേര്‍ന്നു. ഇതേകാലയളവില്‍ ലുഡ്‌വിഗ്‌സ്ബര്‍ഗ് സ്വദേശി ഹാര്‍ട്ട്മട്ട് മൈക്കിള്‍ എന്നയാളും ഹ്യൂബറിന്റെ ലബോറട്ടറിയില്‍ ഗവേഷണത്തിനായി എത്തി. ഹ്യൂബറും മൈക്കിളും പദാര്‍ഥങ്ങളുടെ തന്‍മാത്രാ ഘടനയില്‍ പഠനം നടത്തിയപ്പോള്‍ ഡൈസന്‍ഹോഫര്‍ അവയുടെ ഭൗതികഘടന കെണ്ടത്താനാണു ശ്രമിച്ചത്. ഹോഫറിന്റെ പരീക്ഷണങ്ങളോട് ഹ്യൂബറിന് വലിയ താത്പര്യമില്ലായിരുന്നു. ഇത് പലപ്പോഴും ഇരുവരും തമ്മിലുളള വാക്‌പോരിനു കാരണമായിട്ടു
ണ്ട്. എന്തായാലും ഹ്യൂബറും മൈക്കിളും ചേര്‍ന്ന് പ്രോട്ടീനിന്റെ തന്‍മാത്രാ ഘടന കെ
ത്തിയ 1988ല്‍ത്തന്നെ പ്രോട്ടീനിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ കെത്തി ഡൈസന്‍ഹോഫറും തന്റെ പ്രതിഭ തെളിയിച്ചു.

പ്രോട്ടീനുകളുടെ ഘടനയിലുള്ള താരതമ്യ പഠനത്തിലൂടെ പരിണാമത്തെക്കുറിച്ചു വ്യക്തമായ ധാരണയിലെത്താന്‍ ഈ ശാസ്ത്രജ്ഞര്‍ക്കായി. ജീവഹാനിക്കു കാരണമാകുന്ന രക്തംകട്ടപിടിക്കല്‍ തടയാനും ഹോര്‍മോണുകളെ ഉത്തേജിതമാക്കാനും സസ്യങ്ങളുടെ സംരക്ഷക ഘടകമാകാനും പ്രോട്ടീനുകള്‍ക്കു കഴിയുമെന്നു ഹ്യൂബറും മൈക്കിളും തെളിയിച്ചപ്പോള്‍ പ്രോട്ടീനിന്റെ ഫിസിക്കല്‍ സ്ട്രക്ചര്‍ ക
െത്തുക വഴി അകാലത്തിലുളള ഹൃദ്രോഗത്തിനും സ്ക്ലിറോസിസിനും ഫലപ്രദമായ ചികിത്സ നടത്താന്‍ കഴിയുമെന്ന് ഡൈസന്‍ഹോഫറും വ്യക്തമാക്കി.

മൂന്നുപേരുടെയും ഗവേഷണങ്ങള്‍ രസതന്ത്രത്തിനും അതുവഴി ലോകത്തിനും നല്കിയ സംഭാവനകളെ മുന്‍നിര്‍ത്തി പരമോന്നത ബഹുമതിയായ നോബല്‍ സമ്മാനം നല്‍കി മൂവരെയും ലോകം ആദരിച്ചു. 1988-ലാണ് ഇവര്‍ നാബല്‍ നേടിയത്.

അച്ഛന്റെ തീരുമാനം എതിരായപ്പോള്‍ അച്ഛനോടു വെറുപ്പു തോന്നിയോ എന്നു മലയാളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഡൈസന്‍ഹോഫര്‍ പറഞ്ഞു- ""ഒരിക്കലുമില്ല. കാരണം അച്ഛന്റെ ലോകം അത്ര ചെറുതായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുവേ
ണ്ടി കഠിനമായ വെയിലത്തും മഞ്ഞിലും ദിവസം മുഴുവന്‍ അച്ഛന് അധ്വാനിക്കേ
ിവന്നിട്ടുണ്ട. അതില്‍ അച്ഛന് സന്തോഷം കെത്താന്‍ കഴിഞ്ഞിരുന്നു. മകനും ആ സന്തോഷം ലഭിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നിരിക്കാം. എനിക്ക് എന്റെ അച്ഛനെ നന്നായി അറിയാം. അദ്ദേഹത്തിന്റെ ഓരോ ചിന്തയും എനിക്ക് മനസിലാവും. അധ്വാനത്തിന്റെ മഹത്ത്വം ഞാന്‍ തിരിച്ചറിഞ്ഞത് അദ്ദേഹത്തില്‍ നിന്നാണ്. എന്റെ എല്ലാനേട്ടങ്ങളുടേയും പിന്നിലെ രഹസ്യവും മറ്റൊന്നല്ല''.

താത്പര്യങ്ങളും പ്രതിഭയും തിരിച്ചറിയാന്‍ വൈകുന്നതാണു തങ്ങളുടെ തലമുറ നേരിട്ടിരുന്ന പ്രശ്‌നമെന്നു ഡൈസന്‍ഹോഫര്‍ പറഞ്ഞു. "തിരിച്ചറിഞ്ഞാല്‍ത്തന്നെ പ്രോത്സാഹിപ്പിക്കാന്‍ ആരുമുണ്ടായിരുന്നില്ല. എന്നാല്‍ ഇന്ന്് ആ സ്ഥിതി മാറിയിരിക്കുന്നു. യുവാക്കളെത്തേടി അവസരങ്ങള്‍ ഇങ്ങോട്ടു വന്നുകൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ ജനിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കാറു
നാണ്ട്.'

അദ്ദേഹം കൂട്ടിച്ചേര്‍ത്തു- ""സ്വന്തം കഴിവും താത്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നതി}െക്കാള്‍ വലിയ സന്തോഷമെന്താണുളളത്? യുവത്വത്തിന്റെ ആഘോഷത്തിന് അടിത്തറ ഈ സന്തോഷമായിരിക്കണം. ലോകത്ത് ഏതൊരു വ്യക്തിയുടെ വളര്‍ച്ചയ്ക്കു പിന്നിലും അയാളുടെ മാതാപിതാക്കളുടെ പങ്ക് നിസ്തുലമാണ്. നമ്മുടെ താത്പര്യങ്ങള്‍ മാതാപിതാക്കളോടു തുറന്നു പറയാന്‍ മടിക്കരുത്. എന്റെ കുടുംബത്തിന്റെ പാരമ്പര്യ തൊഴില്‍ കാര്‍ഷിക വൃത്തിയായിരുന്നു. എന്നാല്‍ ചെറുപ്പം മുതല്‍തന്നെ ശാസ്ത്രഗ്രന്ഥങ്ങള്‍ വായിക്കാന്‍ എനിക്ക് താത്പര്യമായിരുന്നു. ഇത് എന്നില്‍ ശാസ്ത്രാഭിരുചി വളര്‍ത്തി. ഇക്കാര്യം വ്യക്തമായി എന്റെ മാതാപിതാക്കളെ അറിയിക്കാന്‍ എനിക്ക് കഴിഞ്ഞു. അല്ലായിരുന്നെങ്കില്‍ ഞാനൊരു കൃഷിക്കാരന്‍ ആകുമായിരുന്നു. ഗവേഷകനാകുമായിരുന്നില്ല.''

ഭക്ഷണത്തില്‍ നിന്നും കൊളസ്‌ട്രോള്‍ ആഗിരണത്തിന് പ്രത്യൗഷധം കണ്ടെത്താനുളള പരീക്ഷണങ്ങളിലാണ് ഡൈസന്‍ഹോഫറിപ്പോള്‍. കൊളസ്‌ട്രോള്‍ വിഘടനത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്ന പിസിഎസ്‌കെ 9 എന്ന പ്രോട്ടീന്‍, വിഘടനാവേഗം ത്വരിതപ്പെടുത്തി രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവ് ഉയര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം പ്രോട്ടീനുകളെ ആസ്പദമാക്കിയുളള തന്റെ ഗവേഷണം കൊളസ്‌ട്രോള്‍ ചികിത്സാരംഗത്തു വലിയ മാറ്റങ്ങളുണ്ടാക്കുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. അമേരിക്കയിലെ ടെക്‌സസ് സൗത്ത് വെസ്റ്റേണ്‍ മെഡിക്കല്‍ സെന്റര്‍ സര്‍വകലാശാലയില്‍ പ്രഫസറാണ് ഡൈസന്‍ഹോഫറിപ്പോള്‍.

ശാസ്ത്രഗവേഷണത്തില്‍ മുഴുകിയതു കൊണ്ട് ഡൈസന്‍ഹോഫറിന്റെ വിവാഹം ഏറെ വൈകി. 1989ല്‍ നാല്പത്തിയാറാം വയസിലാണു സഹപ്രവര്‍ത്തകയും ഗവേഷകയുമായ കിര്‍സ്റ്റണ്‍ ലിന്‍ഡാലിനെ അദ്ദേഹം വിവാഹം കഴിച്ചത്.

ഫോട്ടോ: സനല്‍ വേളൂര്‍

Friday, April 1, 2011

വീട്ടിലേക്കുളള വഴിതേടിക്കൊണ്ടിരിക്കുന്നു...

""വീട്ടിലേക്കെന്നു പോകുന്നു ചോദിക്കുന്നു

കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തകക്കൂട്ടങ്ങള്‍,
പടിവാതിലോളം പറന്നുമറയുന്ന കൊച്ചരിപ്രാവ്,
കലണ്ടറില്‍ ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍'' (വീട്ടിലേക്കുള്ള വഴി)

ഡി. വിനയചന്ദ്രന്‍ / സന്ദീപ് സലിം

കവിതയിലും ജീവിതത്തിലും നിത്യസഞ്ചാരിയായ ഡി. വിനയചന്ദ്രന്‍ എന്ന കവിക്ക് കവിത സ്വന്തം വീട്ടിലേക്കുള്ള വഴിയാണ്. ഇടതുപക്ഷ രാഷ്ട്രീയം കത്തിനിന്നിരുന്ന എഴുപതുകളില്‍ വ്യത്യസ്്തമായ ജീവിതാനുഭവങ്ങളെ കവിതകളില്‍ ആവേശിപ്പിച്ച് കടന്നുവന്ന കവിയാണ് വിനയചന്ദ്രന്‍. തീര്‍ത്തും വ്യത്യസ്തവും ജൈവീകമായ അനുഭവലോകങ്ങളെ ആവിഷ്കരിക്കുന്നതില്‍ സര്‍ഗാത്മക ജാഗ്രത വിനയചന്ദ്രന്‍ പുലര്‍ത്തിയിരുന്നു. യാത്രകളിലൂടെ ആര്‍ജിച്ചെടുത്ത നാട്ടറിവുകളെ കവിതയില്‍ സന്നിവേശിപ്പിക്കുന്നതില്‍ വിനയചന്ദ്രനോളം പ്രാഗത്ഭ്യം പുലര്‍ത്തിയിട്ടുളള കവികള്‍ മലയാളത്തില്‍ വിരളം. പ്രമേയങ്ങളിലും ഭാഷയുടെ പ്രയോഗത്തിലും അദ്ദേഹം പുലര്‍ത്തുന്ന അനാദൃശമായ വഴക്കവും പടര്‍ച്ചയും ഈ സര്‍ഗാത്മകസഞ്ചാരങ്ങളുടെ ഉത്പന്നമാണ്. കഥയും കവിതയും നോവലും കാവ്യനാടകങ്ങളുമെല്ലാം എഴുതാറുണ്ട് വിനയചന്ദ്രന്‍. മെരുങ്ങാത്ത വാക്കുകള്‍ കൊണ്ട് പരുക്കന്‍ കവിതകളെഴുതുന്ന വിനയചന്ദ്രന്റെ കവിതകള്‍ നാട്ടുനടപ്പുകളെ പൂര്‍ണമായും ധിക്കരിക്കുന്നു. ആത്മകഥാ സ്പര്‍ശമുളള അനുഭവം, ഓര്‍മ, യാത്ര എന്ന പുസ്തകം എഴുതുന്ന തിരക്കിലായ അദ്ദേഹം തന്റെ കവിതകളെ കുറിച്ചും ജീവിതാനുഭവങ്ങളെ കുറിച്ചും സംസാരിക്കുന്നു.

എന്നില്‍ കവിത ജനിക്കുന്നു
എന്റെ ചെറുപ്പകാലത്തു ഏതാണ്ട് എല്ലാ ദിവസവും രാമായണവും ഭാഗവതവും വായിക്കാറുണ്ടായിരുന്നു. ഒരു പകലുകൊണ്ട് ശ്രീരാമ പട്ടാഭിഷേകമൊക്കെ വായിക്കും. അമ്മയും അമ്മൂമ്മയുമൊക്കെയാണ് വായിക്കുക. ഉത്സവത്തിന് കഥകളി കാണാന്‍ വളരെ ചെറുപ്പം മുതലേ പോകുമായിരുന്നു. വൈകുന്നേരങ്ങളില്‍ അച്ഛനും അമ്മാവന്‍മാരുമൊക്കെ ചേര്‍ന്ന് സാഹിത്യ ചര്‍ച്ചയൊക്കെ നടക്കുമായിരുന്നു. അത്തരം അന്തരീക്ഷങ്ങളില്‍ വളര്‍ന്നതു കൊണ്ടായിരിക്കാം പെട്ടന്നു കാര്യങ്ങള്‍ ഗ്രഹിക്കാനും ഓര്‍മയില്‍ വയ്ക്കാനും എനിക്കു പ്രയാസമില്ലായിരുന്നു. അര്‍ഥം ഗ്രഹിച്ചല്ലെങ്കിലും നാലാമത്തെ വയസില്‍ എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണം കൂട്ടിവായിക്കുമായിരുന്നു. നിലത്തെഴുത്തു പഠിക്കുന്ന കാലമാണത്. പാഠിപ്പിക്കുമ്പോള്‍ത്തന്നെ ഞാന്‍ പാഠങ്ങള്‍ വേഗം പഠിച്ചിട്ട് കൂടെയുളളവരെ പഠിപ്പിക്കുമായിരുന്നു. ആറു വയസുമുതല്‍ കവിത മനസിലുണ്ട്. കവിതയ്ക്കു വേണ്ടി ബോധപൂര്‍വം ഇരിക്കുന്നതല്ല. എങ്കിലും മനസിലുളളത് കവിതയാണെന്ന് ഉളളില്‍ പറയുന്നുണ്ട്. എഴുതുന്നത് വളരെ രഹസ്യമായിട്ടാണ്, അച്ഛനേയും അമ്മയേയും ഒന്നും കാണിക്കാതെ. എഴുതിയത് ആരേയും കാണിക്കാന്‍ ലജ്ജ അനുവദിക്കാറില്ലായിരുന്നു. ആരെയെങ്കിലും കാണിക്കണമെന്ന് ആഗ്രഹിച്ചിരുന്നെങ്കിലും നാണം കാരണം അതിന് കഴിഞ്ഞിരുന്നില്ല. ഒടുവില്‍ കീറിക്കളയുകയായിരുന്നു പതിവ്. ഇത് പിന്നെയും പിന്നെയും തുടരും. ആവര്‍ത്തിച്ചുളള ഈ പ്രവര്‍ത്തിയാണ് എന്തോ ഒന്ന് നമ്മുടെ മനസിലുണ്ടെന്ന ബോധ്യം നല്‍കുന്നത്.

അന്നെല്ലാവരും വൃത്തത്തിലാണ് കവിത എഴുതിയിരുന്നത്. മുതിര്‍ന്നപ്പോള്‍ പലതരം വൃത്തങ്ങളില്‍ കവിത എഴുതാനുളള പ്രാപ്തി നേടാനായി ശ്രമം. വീട്ടില്‍ നിരവധി കവിതകള്‍ അച്ഛനും അമ്മയും പകര്‍ത്തിവച്ചിട്ടുണ്ടായിരുന്നു. നല്ല വടിവൊത്ത അക്ഷരത്തില്‍. അച്ഛനും അമ്മയും ഒന്‍പതാം ക്ലാസുവരെ പഠിച്ചവരായിരുന്നു. ആശാന്‍, വള്ളത്തോള്‍ , ഉള്ളൂര്‍, കെ. സി. കേശവ പിള്ള, ഇടപ്പള്ളി, ചങ്ങമ്പുഴ തുടങ്ങിയവരുടെ കവിതകള്‍ വായിക്കുന്നത് അങ്ങനെയാണ്.

പദ്യം കഴിഞ്ഞേ സാഹിത്യമുള്ളൂവെന്ന ധാരണയാണ് അന്നുണ്ടായിരുന്നത്. നിരന്തരമായി കവിതകള്‍ എഴുതിക്കൊണ്ടിരുന്നു. കാവ്യഗുണം നോക്കിയാല്‍ നിലവാരമില്ലാത്ത കവിതകളായിരുന്നു മിക്കതും. പ്രശസ്തരെ അനുകരിച്ചെഴുതാനുളള പ്രേരണയുണ്ടായിരുന്നെങ്കിലും ആ പ്രേരണയ്ക്ക് ഠാന്‍ വഴങ്ങിയിട്ടില്ല. നമ്മുടെ അനുഭവങ്ങളില്‍ നിന്നു കൊണ്ടായിരുന്നു അന്ന് എഴുതിയിരുന്നത്. വീടിനെപ്പറ്റിയോ അപ്പൂപ്പനെ പറ്റിയൊക്കെയാണ് അക്കാലത്ത് നമ്മുടെ എഴുത്ത്.

പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്ത് കോളജ് മാഗസിനില്‍ മലയാളം വിഭാഗത്തില്‍ ആദ്യത്തേതായി എന്റെ കവിത പ്രസിദ്ധീകരിക്കുകയുണ്ടായി. പിന്നീട് കോളജിലായപ്പോഴേക്കും മാതൃഭൂമിയുടേയും ജനയുഗത്തിന്റെയും മെയിന്‍ പംക്തിയില്‍ എഴുതിത്തുടങ്ങി. പട്ടാമ്പിയില്‍ എം. എയ്ക്കു പഠിക്കുന്ന സമയത്ത് മാതൃഭൂമിയുടെ വിഷുപ്പതിപ്പിലേക്ക് എന്റെ കവിത തെരഞ്ഞെടുക്കെപ്പടുകയുണ്ടായി. വിഷുപ്പതിപ്പിലേക്ക് കവിത തെരഞ്ഞെടുക്കപ്പെടുകയെന്ന് വലിയൊരു അംഗീകാരവും എല്ലാവരും അറിയുന്ന കാര്യവുമാണ്. ഇതിനു ശേഷം മാതൃഭൂമിയുടെ പൊതു പംക്തിയില്‍ നിരന്തരമായി കവിതകള്‍ എഴുതിത്തുടങ്ങി.

ബിരുദ പഠനകാലത്തു സമാന്തര പ്രസിദ്ധീകരണങ്ങളില്‍ കവിതകള്‍ എഴുതിയിരുന്നു. അക്കാലത്ത് നമുക്ക് നിലവാരമുളള ധാരാളം സമാന്തരപ്രസിദ്ധീകരണങ്ങളുണ്ടായിരുന്നു. കേരളകവിത, യുവരശ്മി, സമീക്ഷ തുടങ്ങിയ സമാന്തര പ്രസിദ്ധീകരണങ്ങളില്‍ സ്ഥിരമായി കവിതകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

മാതൃഭൂമിയുടെ വിഷുപ്പതിപ്പിലേക്ക് എന്റെ കവിത തെരഞ്ഞെടുത്തത് ജി. എന്‍. പിള്ള എന്ന എഡിറ്ററാണ്. പുതുമുഖ കവികള്‍ക്ക് അദ്ദേഹം പ്രാമുഖ്യം നല്‍കിയിരുന്നു. അന്ന് മാതൃഭൂമിയുടെ പത്രാധിപര്‍ എന്‍. വി. കൃഷ്ണവാര്യരായിരുന്നു. കഥകള്‍ തെരഞ്ഞെടുത്തിരുന്നത് എംടിയും.

എന്നിലെ കവിയെ തിരിച്ചറിഞ്ഞ് പ്രോത്സാഹിപ്പിച്ചവരില്‍ എം. ഗോവിന്ദന്റെ സ്ഥാനം വളരെ വലുതാണ്. സമീക്ഷ എന്ന സാന്തരപ്രസിദ്ധീകരണത്തിന്റെ പത്രാധിപരായിരുന്നു അദ്ദേഹം. ഇങ്ങോട്ട് ആവശ്യപ്പെട്ട് കവിതകള്‍ എഴുതിവാങ്ങിക്കുന്ന രീതിയാണ് പിന്തുടര്‍ന്നിരുന്നത്. ഗോവിന്ദന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്രാസില്‍ തമിഴ്-മലയാളം കവിസമ്മേളനത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചത് എന്റെ കാവ്യ ജീവിതത്തിലെ വലിയൊരു കാര്യമാണ്.

പട്ടാമ്പിയിലെ എംഎ പഠനകാലത്തെ സുഹൃത്തുക്കളില്‍ എല്ലാവരുംതന്നെ വായനയിലും സാഹിത്യത്തിലും അഭിരുചിയുളളവരായിരുന്നു. മുതിര്‍ന്നവര്‍ ശ്രദ്ധിക്കാതെ പോയിരുന്ന ആധുനിക സാഹിത്യം അന്ന് ഞങ്ങളായിരുന്നു വായിച്ചിരുന്നത്. അയ്യപ്പപ്പണിക്കര്‍, എന്‍.എന്‍. കക്കാട്, ആര്‍. രാമചന്ദ്രന്‍, തുടങ്ങിയ കവിതകളും സക്കറിയായുടെ കഥകളും അന്ന് ഞങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു.

നമ്മില്‍ ഒരു കലാകാരനുണ്ട് എന്നു തിരിച്ചറിഞ്ഞു കഴിഞ്ഞാല്‍ പിന്നെയത് വിടാതിരിക്കുക എന്നതാണ് പ്രധാന കാര്യം. അതില്‍ അഹങ്കരിക്കാതെ പ്രസിദ്ധീകരണത്തിന്റെ സാധ്യതകള്‍ ഉണ്ടായാലും ഇല്ലെങ്കിലും നമ്മള്‍ എഴുതിക്കൊണ്ടിരിക്കുക.

ഒരിക്കലും ആരേയും അനുകരിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ തലമുറയിലെ കവികള്‍ ഭാവുകത്വപരമായി ലോകത്തില്‍ നടന്നിരുന്ന മാറ്റങ്ങളൊക്കെ അറിഞ്ഞിരുന്നു. ഈ അറിവ് നിലവിലുളള ഭാവുകത്വത്തില്‍ നിന്നും മാറി എഴുതുന്നതിനും മറ്റുള്ളവര്‍ കൊണ്ടുവരാത്ത ഉള്ളടക്കങ്ങളും രചനാ ശൈലികളും കൊണ്ടുവരണമെന്ന ചിന്തകളാണ് എന്റെ കവിതകളെ ശ്രദ്ധാകേന്ദ്രമാക്കിയത്.


ജീവിതാനുഭവങ്ങള്‍ക്ക് മുതല്‍ക്കൂട്ടായി വായനാനുഭവം
ജീവിതത്തില്‍ ധാരാളം ക്ലേശങ്ങള്‍ എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇതൊരു ഭംഗിവാക്കല്ല. എന്റെ പതിനൊന്നാമത്തെ വയസിലാണ് അമ്മയുടെ മരണം. അത് അച്ഛനെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. വീട്ടില്‍ നിന്നും പഠനത്തിനായി മാറി നിന്നപ്പോഴാണ് വളരെ ബുദ്ധിമുട്ടിയത്. താമസക്കൂലി, ഫീസ്, ഭക്ഷണത്തിനുള്ള പണം തുടങ്ങിയ കാര്യങ്ങള്‍ക്ക് സത്യത്തില്‍ യാതൊരു വഴിയും മുന്നിലില്ലാതെയാണ് പഠനത്തിനായി ഞാന്‍ വീടുവിട്ടത്.

വീട്ടില്‍ എല്ലാക്കാര്യത്തിനും ബാട്ടര്‍ സിസ്റ്റമായിരുന്നതു കൊണ്ട് വീടുവിട്ടിറങ്ങിയപ്പോഴാണ് പണത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നത്. കൊയ്ത്തുകാര്‍ക്ക് നെല്ലും തേങ്ങയിടുന്നവര്‍ക്ക് തേങ്ങയുമൊക്കെയായിരുന്നു കൂലി. പൈസയുടെ ആവശ്യമില്ലായിരുന്നു. എന്നാല്‍, കോളജില്‍ പഠിക്കുമ്പോള്‍ സ്ഥിതി അതല്ലല്ലോ? ലോഡ്ജ് വാടക, ഫീസ്, ഭക്ഷണച്ചെലവ് ഇതിനെല്ലാം പൈസ തന്നെവേണ്ടേ? പ്രീ യൂണിവേഴ്‌സിറ്റി പഠനകാലത്ത് 13 രൂപയോ മറ്റോ ആയിരുന്നു ഫീസ്. അത് എന്റെ അമ്മാവന്‍ തരാമെന്ന് ഏറ്റിരുന്നു. അത് വാങ്ങാനായി പത്തും പതിനഞ്ചും കിലോമീറ്റര്‍ ഭക്ഷണവും വെള്ളവുമില്ലാതെ നടക്കേണ്ടി വന്നിട്ടുണ്ട്. കാശില്ലാതിരുന്നതു കൊണ്ട്. പലപ്പോഴും കോളജില്‍ പോകാതെ വീട്ടില്‍ കഴിയേണ്ടിവന്നിട്ടുണ്ട്.

പ്രാരാബ്ദം മൂലം ആരോഗ്യവകുപ്പില്‍ എല്‍ഡിക്ലാര്‍ക്കായി ജോലി ചെയ്യേണ്ടിവന്നിട്ടുണ്ട്. അധികമാരും അറിഞ്ഞിട്ടില്ലാത്ത കാര്യമാണിത്. മാനസികമായി അടുപ്പമില്ലാതിരുന്നതുകൊണ്ട് സഹപ്രവര്‍ത്തകരുമായി ഓരോ പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. ഒടുവില്‍ ആ അധ്യായം അടച്ച് ഞാന്‍ പട്ടാമ്പിയില്‍ എംഎയ്ക്കായി പോവുകയായിരുന്നു. ഭക്ഷണത്തിനുളള പൈസകണ്ടെത്തുന്നതിനായി മേനോന്‍ എന്നൊരാള്‍ നടത്തിയിരുന്ന ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് ട്യൂഷനെടുത്തിട്ടുണ്ട്.

ജീവിതാനുഭവങ്ങളെപ്പോലെ വളരെ ഗാഢവും ആദേശശക്തിയുമുള്ളതാണ് വായനാനുഭങ്ങളും. ശരിക്കും ഒരു രൂപാന്തരത്തിലേക്കു നയിക്കാന്‍ മാത്രം തീക്ഷണമാണ് വായനാനുഭവം.

എന്റെ വായന ആരംഭിക്കുന്നത് നാലാമത്തെ വയസു മുതലാണ്. അക്ഷരങ്ങള്‍ ചേര്‍ത്ത് വാക്കുകളായി വായിക്കാന്‍ പഠിച്ചകാലത്തു ആദ്യം വായിക്കുന്നതു എഴുത്തച്ഛന്റെ ആധ്യാത്മിക രാമായണവും ഭാഗവതവുമാണ്. പിന്നീട് അച്ഛനും അമ്മയും പകര്‍ത്തി സൂക്ഷിച്ചിരുന്ന പദ്യങ്ങളിലേക്കായിയ അവിടെ നിന്നു തൊട്ടടുത്ത ഗ്രാമീണ വായനശാലയിലേക്കായി. എന്റെ വായനയുടെ ചക്രവാളം വികസിച്ചു കൊണ്ടേയിരുന്നു. നാലാം വയസില്‍ തുടക്കമിട്ട വായന ഇന്നും തുടരുന്നു.

ആളൊഴിഞ്ഞ വീട്ടില്‍ ഒറ്റയ്ക്കിരുന്നായിരുന്നു അന്ന് പുസ്തകങ്ങള്‍ വായിച്ചിരുന്നത്. അവ്യക്തതയും നിബിഡതയും നിറഞ്ഞ ഒന്നായിട്ടാണ് ആശാന്റെ കൃതികള്‍ ആദ്യവായനകളില്‍ അനുഭവപ്പെട്ടത്. ആശാന്‍ കവിതകളിലെ ആശയത്തിന്റെ നൂതനത്വവും രചനാ രീതികളില്‍ ആശാന്‍ സന്നിവേശിപ്പിച്ച സൂക്ഷമ ഘടകങ്ങളും അന്ന് മനസിലായിരുന്നെങ്കിലും നളിനിയും ലീലയും മദനനും അന്നുമുതല്‍ എന്നോടൊപ്പമുണ്ടായിരുന്നു.

പദ്യത്തിനാണ് സാഹിത്യത്തിലെ സമുന്നത സ്ഥാനമെന്ന് ധാരണ തിരുത്തി പ്രതിഷ്ഠിച്ചതും വായനയാണ്. കവിത കഴിഞ്ഞാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട സാഹിത്യ ശാഖ നോവലുകളാണ്. നോവലുകളിലേക്ക് എന്നെ അടുപ്പിച്ചത് ഹൈസ്കൂള്‍ കാലത്തെ വായനയാണ്. റഷ്യന്‍ നോവലുകളുടെ വിവര്‍ത്തനങ്ങള്‍ വളരെ ആവേശത്തോടെയാണ് അന്ന് വായിച്ചിരുന്നത്. ഫ്രഞ്ച് കൃതികളുടെ വായനയിലും വളരെ താത്പര്യം കാണിച്ചിരുന്നു. വിക്ടര്‍ യൂഗോ, ബല്‍സാക്ക്, എമിലി സോള, ടോള്‍സ്‌റ്റോയി, ടര്‍ജനീവ് തുടങ്ങിയവരുടെ കൃതികള്‍ അക്കാലത്ത് വായിച്ചിരുന്നു. ദസ്‌തേവ്‌വിസ്കിയുടെ കരമസോവ് ബ്രദേഴ്‌സ് നല്‍കിയ വായനാനുഭവം വളരെ വ്യത്യസ്തമായിരുന്നു. ഒറ്റയിരുപ്പിനാണ് പുസ്തകം വായിച്ചു തീര്‍ത്തത്. അന്നും ചെറുകഥാ സാഹിത്യം എനിക്ക് അന്യമായിരുന്നു. പിന്നീട് ചെറുകഥകളിലേക്ക് എന്നെ അടുപ്പിച്ചത് കാഫ്‌കെയും ബോര്‍ഹസുമാണ്. ഏത് കാലഘട്ടത്തില്‍ എപ്പോള്‍ വായിച്ചാലും പുതുമ നഷ്ടപ്പെടുന്നില്ല എന്നതാണ് ഇവരുടെ കഥകളുടെ പ്രത്യേകത. പിന്നീട് സാലിംഗര്‍, റൂള്‍ഫോ, പെഡ്രോപരാമ, ഹെര്‍മന്‍ ബ്രോഹ്മിന്‍ തുടങ്ങിയവരും എന്റെ പ്രിയപ്പെട്ട കഥാകൃത്തുക്കളായി.

ഒരു നല്ല പുസ്തകം വായിക്കുന്നതിനു മുമ്പും വായിച്ചു കഴിഞ്ഞ ശേഷവുമുളള ചിന്ത വളരെ വ്യത്യസ്തമായിരിക്കും എത്രയോ തവണ ഞാനത് അനുഭവിച്ചിരിക്കുന്നു. നദികളെ കുറിച്ചുളള ജീവനലീലയോ, തപോവന സ്വാമികളുടെ ഹിമഗിരി വിഹാരമോ ഒക്കെ വായിച്ചു കഴിഞ്ഞാല്‍ ഞാന്‍ പറഞ്ഞ വ്യത്യസ്തത നമുക്ക് അനുഭപ്പെടും തീര്‍ച്ച.

എന്റെ കവിതകളെ വിലയിരുത്തുന്നു
ജീവിതാനുഭവങ്ങള്‍ എഴുത്തുകാരന്റെ സ്പര്‍ശിനികളാണ്. നമ്മള്‍ കാണിന്നതിനെ, അനുഭവിക്കുന്നതിനെയൊക്കെ പൂരിപ്പിക്കുമ്പോഴാണ് നല്ലൊരു കവിത ജനിക്കുന്നത്. പാട്ടുകച്ചേരി, നാഗസ്വരക്കച്ചേരി, ഉത്സവമേളങ്ങള്‍, കഥകളി, നൃത്തം തുടങ്ങിയ കലാരൂപങ്ങള്‍ കാണാന്‍ എനിക്ക് വലിയ കമ്പമുണ്യായിരുന്നു. അതുകൊണ്ടു തന്നെ എന്റെ കവിതകളില്‍ ഈ കലാരൂപങ്ങളുടെയൊക്കെ സ്വാധീനം ദൃശ്യമാണ്. മഹത്തായ കൃതികളില്‍ ദൃശ്യമാകുന്ന സൂക്ഷമമോ നിബിഡമോ അപരിചിതമോആയ ഭാവുകത്വങ്ങളെ സ്വീകരിക്കാനുളള ഒരിടം എന്റെ കവിതകളില്‍ ഞാനൊഴിച്ചിട്ടിരുന്നു. ലോകത്തിലെ എല്ലാകാര്യങ്ങളും അവയെത്ര സൂക്ഷ്മമായിരുന്നാലും വൈകാരികമായ പ്രചോദനം കവിയില്‍ സൃഷ്ടിക്കുന്നുണ്ട്. ഈ പ്രചോദനത്തില്‍ നിന്നും ഊര്‍ജ്ം ഉള്‍ക്കൊണ്ട് സര്‍ഗാത്മക ജാഗ്രതയോടെ നടത്തുന്ന രചനകളാണ് എന്റെ കവിതകള്‍.

വ്യത്യസ്തമായ ജീവിതരീതികള്‍ മനസിലാക്കാന്‍ ഞാന്‍ ശ്രമിച്ചിരുന്നു. ഗോത്രവര്‍ഗ ജീവിതം, ഗാഗരിക ജീവിതം, മതാത്മകമായ ജീവിതം, തുടങ്ങിയ വ്യത്യസ്തമായ ജീവിത രീതികളില്‍ നിന്നും കവിത കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു. വ്യത്യസ്തമായ ജീവിതങ്ങളുടെ താളം കവിതയില്‍ സന്നിവേശിപ്പിക്കാനുളള ബോധപൂര്‍വമായ ശ്രമം എന്റെ കവികളില്‍ കണ്ടെത്താനാവും. ലോകത്തിലെ ഒരോപുതുമകള്‍ കാണുമ്പോഴും അദ്ഭുതപ്പെടുന്ന കുട്ടിയെപ്പോലെ ഇത്തരം അനുഭവ വൈവിധ്യങ്ങള്‍ എന്റെ കവിതകളെ സമ്പന്നമാക്കിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവിക്കുന്ന വ്യത്യസ്ത ജനവിഭാഗങ്ങള്‍ അനുഭവിക്കുന്ന വേദനകള്‍, അവര്‍ കാണുന്ന വലിയ സ്വപ്‌നങ്ങള്‍, സ്‌നേഹവും സ്‌നേഹരാഹിത്യവും, സ്വാതന്ത്ര്യത്തിനു വേണ്ടിയുളള പോരാട്ടങ്ങള്‍ ഇവയെല്ലാം നമുക്ക് നല്‍കുന്ന ഉള്‍ക്കാഴ്ച എന്റെ കവിതകളിലൂടെ പ്രതിഫലിപ്പിക്കാന്‍ ഞാന്‍ ബോധപൂര്‍വം ശ്രമിക്കാറുണ്ട്. ഇവയെല്ലാം എനിക്ക് വ്യവസ്ഥാപിതമായ രചനാ രീതികളില്‍ നിന്നും മാറി നില്‍ക്കുന്നവനെന്ന പേര്( ചീത്തപ്പെരുമാകാം) നേടിത്തന്നിട്ടുണ്ട്. കവിതയെഴുതുന്നതിന് പ്രത്യേക രീതികളൊന്നും ഞാന്‍ പിന്തുടര്‍ന്നിട്ടില്ല. മനസ്സിലാണ് ആദ്യം കവിതയെഴുതുക. ഉള്ളില്‍ത്തന്നെ വെട്ടിയും തിരുത്തിയും അവനവനു കേള്‍ക്കാന്‍ പാകത്തില്‍ ചൊല്ലിനടക്കും. പിന്നെ അടുത്ത കൂട്ടുകാരെ ചൊല്ലികേള്‍പ്പിക്കും. അതും കഴിഞ്ഞാലേ കവിത കടലാസ്സിലേക്കു മാറ്റിയെഴുതൂ.


എന്റെ സൗഹൃദങ്ങള്‍
ഞാന്‍ വേദികളില്‍ ഏറ്റവും കൂടുതല്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുളളത് കടമ്മനിട്ടയോടൊപ്പമാണ്. നിരവധി വേദികളില്‍ ഞങ്ങള്‍ കവിതകള്‍ അവതരിപ്പിച്ചിട്ടുണ്ട്. പൊതുവേദികളിലും, ലോഡ്ജുകളിലും, കൂട്ടുകാരുടെ വീടുകളിലും, തെരുവുകളിലും, ബാറുകളിലും, ഞങ്ങള്‍ ഒരുമിച്ചു കവിതകള്‍ ചൊല്ലിനടന്നിട്ടുണ്ട്.

ഒരു സമയത്ത് കടമ്മനിട്ട കാട്ടാളന്‍, കിരീതവൃത്തം, പുരുഷസൂക്തം തുടങ്ങിയ കവിതകളാണ് ചൊല്ലിയിരുന്നപ്പോള്‍. ഞാന്‍ കോലങ്ങള്‍, ചരിത്രം, യാത്രാപ്പാട്ട്, കുന്തച്ചേച്ചി തുടങ്ങിയവയാണ് ചൊല്ലിയിരുന്നത്. പിന്നീട് കടമ്മനിട്ട പൂച്ചയാണിന്നെന്റെ ദുഖം, ദേവീസ്തവം, ശാന്ത, കണ്ണൂര്‍ക്കോട്ട തുടങ്ങിയവയിലേക്കു മാറിയപ്പോള്‍ ഞാന്‍ വിനായക ചന്ദ്രിക, കാട്, കായിക്കരയിലെ കടല്‍, ചിത്ര ജാതകം, കുഞ്ഞനുണ്ണി തുടങ്ങിയവയിലേക്കും മാറി. ഓര്‍മയില്‍ നിന്നും കവിത ചൊല്ലുന്നതില്‍ കടമ്മനിട്ടയോളം കഴിവ് തെളിയിച്ചവര്‍ വേറെയില്ല. ഞാന്‍ കടമ്മനിട്ടയുടെ കീഴിലേവരൂ. ബംഗാളിലെ ബാവുല്‍ ഗായകരും ഗദ്ദറും കടമ്മനിട്ടയുമാണ് വാമൊഴിയിലൂടെ ജനങ്ങളെ ആകര്‍ഷിച്ചത്.

ഞാന്‍ തിരുവനന്തപുരത്ത് ഗവേഷകനായി കഴിയുന്ന കാലത്താണ് കവി അയ്യപ്പനെ പരിചയപ്പെടുന്നത്. അയ്യപ്പനന്ന് നവയുഗത്തില്‍ പ്രൂഫ് റീഡറോ മറ്റോആണ്. പിന്നീടാണ് അയ്യപ്പന്‍ അക്ഷരം എന്ന സമാന്തര മാസിക തുടങ്ങുന്നത്. നദിയുടെ മൂന്നാം കര, ദൈവത്തിന്റെ കൈപ്പട തുടങ്ങിയ ലാറ്റിനമേരിക്കന്‍ കഥകള്‍ ഞാന്‍ വിവര്‍ത്തനം ചെയ്ത് അക്ഷരത്തില്‍ പ്രസിദ്ധീകരിച്ചു. ബി. രാജീവന്റെ ലേഖനം, ഒഎന്‍വിയുടെ അക്ഷരം എന്നകവിത, കടമ്മനിട്ടയുടെ കടിഞ്ഞൂല്‍പൊട്ടന്‍, എന്റെ ജാതകകഥകള്‍ തുടങ്ങിയവയെല്ലാം അക്ഷരത്തിലൂടെയാണ് പുറത്തു വരുന്നത്. 1973 ല്‍ എനിക്ക് എറണാകുളത്ത് ജോലികിട്ടിയതോടെ ഞാന്‍ തിരുവനന്തപുരത്തു നിന്നും എറണാകുളത്തേക്കു താമസം മാറി. അതോടെ അക്ഷരവും നിന്നു എന്നു തന്നെ പറയാം. പിന്നെ ഞാന്‍ കാണുന്നത് തെരുവുകളിലും ലോഡ്ജുകളിലും അലഞ്ഞു തിരിയുന്ന അയ്യപ്പനെയാണ്. യാതൊരു കഴിവുമില്ലാത്ത കുറെ സിനിമാക്കാരും അധോലോകക്കാരുമാണ് അദ്ദേഹത്തെ ഈ വിധത്തിലാക്കിയത്. അക്കാലത്ത് അദ്ദേഹത്തിന് എന്തു സംഭവിച്ചു എന്ന് അദ്ദേഹം ആരോടും പറഞ്ഞിട്ടില്ല.

വൈലോപ്പിളളിയുമായുളള സൗഹൃദം എന്റെ കാവ്യ ജീവിതത്തില്‍ വലിയ സ്വാധീനമാണ് ചെലുത്തിയിട്ടുളളത്. ഗുരുവായൂര്‍ ലിറ്റില്‍ പ്ലവര്‍ കോളജില്‍ നടന്ന കവിയരങ്ങിലാണ് വൈലോപ്പിളളിയുമായി ഞാന്‍ അടുക്കുന്നത്. അതിനുമുമ്പേ പരിചയമുണ്ടെങ്കിലും. സംഘാടകരുടെ പെരുമാറ്റത്തിലെ അതൃപ്തി കാരണം അദ്ദേഹം കവിത ചൊല്ലിയില്ല. ഞാന്‍ എന്റെ കോലങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചു. പിന്നീട് കന്യാസ്ത്രികളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രസംഗിച്ച അദ്ദേഹം നടത്തിയ മുക്കാല്‍ മണിക്കൂര്‍ പ്രസംഗത്തില്‍ എന്റെ കോലങ്ങളെ പ്രശംസിക്കുകയുണ്ടായി. പ്രോഗ്രം കഴിഞ്ഞ് പുറത്തിറങ്ങിയ അദ്ദേഹം തന്റെ പ്രസംഗത്തില്‍ അഹങ്കരിക്കരുതെന്നും പറഞ്ഞു. പിന്നീട് മറ്റൊരു വേദിയില്‍ ഞാനുള്‍പ്പെടുന്ന പുതുതലമുറ കവികളെ കാലന്‍കോഴികളെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു.

അടിയന്തരാവസ്ഥക്കാലത്ത് അടിയേല്‍ക്കാതെ രക്ഷപെട്ടു
അടിടന്തരാവസ്ഥ പ്രഖ്യാപിക്കുമ്പോള്‍ ഞാന്‍ മലപ്പുറം ഗവണ്‍മെന്റ് കോളജില്‍ അധ്യാപകനാണ്. കോട്ടപ്പടിയിലാണ് കോളജ്. ഭാഗ്യം കൊണ്ടുമാത്രമാണ് അന്ന് മര്‍ദനമേല്‍ക്കാതെ രക്ഷപെടാനായത്. അടിയന്തരാവസ്ഥയ്‌ക്കെതിരേ ക്ലാസെടുത്തു എന്നു പറഞ്ഞ് എന്നെ സ്റ്റേഷനിലേക്കു വിളിപ്പിക്കുകയിുണ്ടായെങ്കിലും തെറ്റുകാരനല്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്ന് വെറുതെ വിടുകയായിരുന്നു. എങ്കിലും ലോഡ്ജുകളിലും കോളജിലും അസ്വാതന്ത്ര്യം നിറഞ്ഞ ദിനങ്ങളായിരുന്നു എനിക്ക് നേരിടേണ്ടി വന്നത്. മാര്‍ക്‌സിന്റെയോ ലെനിന്റെയോ പടമുളള പുസ്തകങ്ങളോ മാസികകളോ ഉണ്ടെങ്കില്‍ പോലീസ് അറസ്റ്റു ചെയ്യുമായിരുന്നു. അത്തരം പുസ്തകങ്ങള്‍ ഞാന്‍ എന്റെ സുഹൃത്തുക്കളുടെ വീടുകളിലേക്ക് മാറ്റിയിരുന്നു. അടിയന്തരാവസ്ഥ സൃഷ്ടിച്ച ഭീകരതയ്‌ക്കെതിരേ അജ്ഞാതരും അപ്രശസ്തരുമായ ഏതാനും നാട്ടുകാര്‍ മാത്രമേ ചെറുത്തു നിന്നിരുന്നുളളൂ. എതിര്‍ക്കുന്നവരെല്ലാം ഇല്ലാതാകുന്ന സാഹചര്യത്തില്‍ ഒറ്റപ്പെട്ട വ്യക്തികള്‍ പ്രത്യക്ഷമായി അടിയന്തിരാവസ്ഥയെ എതിര്‍ത്താല്‍ വലിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വരുമായിരുന്നു. അതുകൊണ്ടു തന്നെ അടിയന്തിരാവസ്ഥയെ എതിര്‍ക്കാത്തതിന് വ്യക്തികളെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല.



1946 മെയ് 13ന് കൊല്ലം ജില്ലയിലെ പടിഞ്ഞാറേ കല്ലടയില്‍ ജനിച്ച ഈ കവി തലശ്ശേരി ബ്രണ്ണന്‍ കോളജ്, മലപ്പുറം ഗവ.കോളജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ്, എറണാകുളം മഹാരാജാസ്, കോട്ടയത്ത് മഹാത്മഗാന്ധി സര്‍വകലാശാല സ്ക്കൂള്‍ ഓഫ് ലെറ്റേഴ്‌സ് എന്നിവിടങ്ങളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ആശാന്‍ പുരസ്കാരം, പി സ്മാരക പുരസ്കാരം തുടങ്ങിയവ സ്വന്തമാക്കിയിട്ടുണ്ട്. ഡി. വിനയചന്ദ്രന്റെ കവിതകള്‍ (കവിത), നരകം ഒരു പ്രേമകവിത എഴുതുന്നു (കവിത), ദിശാസൂചി (കവിത), കായിക്കരയിലെ കടല്‍ (കവിത), വീട്ടിലേക്കുള്ള വഴി (കവിത), സമയമാനസം (കവിത), സൗമ്യാകാശി (കവിത), ഉപരികുന്ന് (നോവല്‍), പൊടിച്ചി (നോവല്‍), വംശഗാഥ (ഖണ്ഡകാവ്യം), പേരറിയാത്ത മരങ്ങള്‍ (കഥകള്‍), നദിയുടെ മൂന്നാംകര (പരിഭാഷ/ലോകകഥകള്‍), പോസ്റ്റ്മാന്‍ (പരിഭാഷ), ജലംകൊണ്ട് മുറിവേറ്റവന്‍ (പരിഭാഷ), ഭൂമിയുടെ നട്ടെല്ല് (കവിത), ശ്രദ്ധ (വിമര്‍ശനങ്ങള്‍), ആഫ്രിക്കന്‍ നാടോടിക്കവിതകള്‍ (പുനരാഖ്യാനം), ദിഗംബരക്കവിതകള്‍ (പരിഭാഷ), പ്രണയകവിതകള്‍ (കവിത), യൂണിവേഴ്‌സിറ്റി കോളേജ് കവിതകള്‍ (എഡിറ്റര്‍), കര്‍പ്പൂരമഴ/പിയുടെ കവിതകള്‍ (എഡിറ്റര്‍) തുടങ്ങിയവ ഡി. വിനയചന്ദ്രന്റെ പ്രധാന കൃതികളാണ്.

FACEBOOK COMMENT BOX