Sunday, January 28, 2024

വസന്തകാലം



എത്രപെട്ടന്നു വസന്തമെത്തുന്നു: ഒറ്റരാത്രിതന്നെ
പ്ലം മരങ്ങള്‍ പൂത്തിറങ്ങുന്നു
ഊഷ്മളമായ അന്തരീക്ഷത്തില്‍ 
കിളിക്കൊഞ്ചല്‍ അലയടിക്കുന്നു

ഉഴുതുമറിച്ച മണ്ണില്‍ 
ആരോ വരച്ച സൂര്യന്റെ ചിത്രം 
പ്രഭ ചിതറുന്നു
ചെളിമണ്ണിന്‍ പശ്ചാത്തലത്തില്‍ സൂര്യന്‍ കറുത്തിരുന്നു
ചിത്രത്തിലാരും കൈയൊപ്പു ചാര്‍ത്തിയിട്ടില്ല

ഹാ കഷ്ടം, അതിവേഗമെല്ലാം മാഞ്ഞുപോകുന്നല്ലോ
കിളിക്കൊഞ്ചലുകള്‍, മൃദുലപുഷ്പങ്ങള്‍, 
ഒടുവിലീ മണ്ണും കലാകാരന്റെ പേരിനെ 
മറവിയിലേക്ക് പിന്തുടരും

എന്നിരുന്നാലും കലാകാരന്‍ വരച്ചിട്ടത് 
ആഘോഷത്തിന്റെ മനോഭാവം
എത്ര സുന്ദ്രമാണു പുഷ്പങ്ങള്‍-
പുനരുജ്ജീവിക്കുന്ന ജീവന്റെ അടയാളങ്ങള്‍
എത്ര ആകാംഷയോടെയാണു കിളികള്‍ പറന്നെത്തുന്നത്

................................................................................


അമേരിക്കന്‍ കവിയാണ് ലൂയിസ് എലിസബത്ത് ഗ്ലക്ക്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം, പുലിറ്റ്സര്‍ സമ്മാനം, നാഷണല്‍ ഹ്യൂമാനിറ്റീസ് മെഡല്‍, ദേശീയ പുസ്തക അവാര്‍ഡ്, നാഷണല്‍ ബുക്ക് ക്രിട്ടിക്സ് സര്‍ക്കിള്‍ അവാര്‍ഡ്, ബൊളിംഗെന്‍ പ്രൈസ് എന്നിവ ഉള്‍പ്പെടെ നിരവധി  സാഹിത്യ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. 2023 ല്‍ അന്തരിച്ചു.



Friday, October 6, 2023

ഇരുന്പുമറ ഭേദിച്ച പോരാട്ടവീര്യം


സന്ദീപ് സലിം

സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാവാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി മാറി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മുഹമ്മദി പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്. ഇറാൻ ഭരണകൂടം മുഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും മുഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല.  കഴിഞ്ഞ 25 വർഷത്തിൽ ഏറെ കാലവും നർഗീസ് ചെലവഴിച്ചത് ജയിലിലാണ്. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും മുഹമ്മദിക്കാണ് നൽകപ്പെട്ടത്. യുഎന്നിന്‍റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ചതും മറ്റൊരാള്‍ക്കല്ല. 

എൻജിനിയറിൽനിന്നു മനുഷ്യാവകാശ 

പ്രവർത്തകയിലേക്ക്

1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച മുഹമ്മദി വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്‍ററിന്‍റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി. വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മുഹമ്മദി ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ മൊഹമ്മദി ആദ്യമായി അറസ്റ്റിലാവുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മുഹമ്മദി മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. അതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതയായത്. ജയിൽ മോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്ക് താമസം മാറി. എന്നാൽ, തന്‍റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്നമുഹമ്മദി ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസ് മുഹമ്മദിയെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് മുഹമ്മദി അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. രാഷ്‌ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്‍റെ (ന്ധപ്രബുദ്ധരായ വിദ്യാർഥി സംഘംന്ധ) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മൊഹമ്മദി അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്‍ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് മുഹമ്മദിക്കുമേൽ ഭരണകൂടം ചാർത്തിയ കുറ്റങ്ങൾ.

വധശിക്ഷയ്ക്കെതിരായ പോരാട്ടം

2013 ൽ ജാമ്യത്തിലിറങ്ങിയ മൊഹമ്മദി ലോകത്ത് വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകിച്ച് ഇറാനിൽ, പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്‍റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് മുഹമ്മദി ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗിസിന്‍റെ അമ്മയും മുത്തശിയും മുഹമ്മദിയെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണ് പോയിരുന്നത്. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെയും സന്ദർശിക്കുമായിരുന്നു. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ പേരുകൾ വായിക്കുക മുഹമ്മദിയുടെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് മുഹമ്മദി പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്‍റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. മുഹമ്മദിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ മുഹമ്മദി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ ആക്ടിവിസം 2015ൽ മുഹമ്മദിയെ വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ മുഹമ്മദിയുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറാനിയൻ ജയിലുകളിൽ  രാഷ് ട്രീയതടവുകാർക്കെതിരേ ഭരണകൂടത്തിന്‍റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദി മുഴുകി. 

മനുഷ്യാവകാശ പ്രവർത്തകയിൽനിന്നു 

സ്വാതന്ത്ര്യസമരസേനാനിയിലേക്ക്

നർഗസ് മുഹമ്മദി മനുഷ്യാവകാശ പ്രവർത്തക മാത്രമല്ല ഒരു സ്വാതന്ത്ര്യസമര സേനാനികൂടെയാണെന്നു ലോകം വാഴ്ത്തുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തുന്പോൾ ഇറാനിലെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവരുടെ ധീരമായ പോരാട്ടത്തിനു ലോകം നൽകുന്ന അംഗീകരമായി പുരസ്കാര നേട്ടം മാറുന്നു. ഈ പുരസ്കാരം മൊഹമ്മദിക്കു നൽകുന്നതിലൂടെ സ്ത്രീകളെ അടിച്ചമർത്തുന്ന അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കെതിരേയും തെരുവിൽ പോരാടുന്ന ലക്ഷക്കണക്കിനു പോരാളികളെ ആദരിക്കൽകൂടിയായിമാറുന്നു. 

ജയിലേക്ക് നൊബേലെത്തുന്നത് 

അഞ്ചാംതവണ

നർഗീസ് മുഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്പ് കാൾ വോണ്‍ ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് നർഗീസ് മൊഹമ്മദിക്കു മുന്പ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.


കാൾ വോണ്‍ ഒസിറ്റ്സ്കി

നാസി കോണ്‍സെൻട്രേഷൻ ക്യാന്പിലേക്ക് നൊബേലെത്തിയത് ഒസിറ്റ്സ്കിയെ തേടിയാണ്.  1935ലാണ് മാധ്യമപ്രവർത്തകനും യുദ്ധവിരുദ്ധ പ്രചാരകനുമായ കാൾ വോണ്‍ ഒസിറ്റ്സ്കി സമാധാന നൊബേലിനു തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ഭരണകൂട വിമർശകനും ഒസിറ്റ്സ്കിയാണ്. ഇത് ഹിറ്റ്‌ലറെ കുറച്ചൊന്നുമല്ല ചോടിപ്പിച്ചത്. കുപിതനായ അഡോൾഫ് ഹിറ്റ്‌ലർ എല്ലാ ജർമൻ പൗരന്മാരെയും നൊബേൽ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കുകയുണ്ടായി. 


ആങ്ങ്സാൻ സൂചി

സൈന്യത്തിന്‍റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പോരാടിയതിനെത്തുടർന്ന് സൈന്യം വീട്ടുതങ്കലിലാക്കിയ മ്യാൻമറിലെ ആങ്ങ്സാൻ സൂചിയെത്തേടി 1991ലാണ് നൊബേൽപുരസ്കാരമെത്തിയത്. സൂചിയുടെ മക്കളും ഭർത്താവും ചേർന്നു പുരസ്കാരം സ്വീകരിച്ചു. പുരസ്കാര വേദിയിൽ സൂചിയുടെ സാന്നിധ്യം രേഖപ്പെടുത്താൻ ഒരു ഒഴിഞ്ഞ കസേര ഇട്ടിരുന്നു. ഒന്പതു വർഷങ്ങൾക്കു ശേഷമാണ് സൂചി മോചിതയായത്. 


ലിയു സിയാവോബോ  

ചൈനീസ് ഭരണകൂട വിമർശകനായ ലിയു സിയാവോബയെത്തേടി 2010 ൽ സമാധാന നൊബേലെത്തുന്പോൾ അദ്ദേഹത്തെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ പേരിലായിരുന്നു 11 വർഷത്തെ ജയിൽവാസം. പുരസ്കാരം സ്വീകരിക്കാൻ ചൈന അദ്ദേഹത്തിന്‍റെ ഭാര്യയെയോ മറ്റുബന്ധുക്കളെയോ അനുവദിച്ചില്ല. അദ്ദേഹത്തിന്‍റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കുകയും മൂന്ന് സഹോദര·ാരെ ചൈന വിടുന്നത് തടയുകയും ചെയ്തു. 2017 ജൂലൈയിൽ കരളിന് അർബുദം ബാധിച്ച് 61ാം വയസിൽ ചൈനീസ് ജയിൽ ആശുപത്രിയിൽവെച്ച് അദ്ദേഹം അന്തരിച്ചു. ഒസിറ്റ്സ്കിക്കു പിന്നാലെ തടവിൽ മരിക്കുന്ന രണ്ടാമത്തെ നൊബേൽ ജേതാവും ലിയു സിയാവോബോയാണ്.


അലസ് ബിയാലിയാറ്റ്സ്കി   

ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്സ്കിക്ക് 2021 ലെ സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്പോൾ അദ്ദേഹം അലക്സാണ്ടർ ലുകാഷെങ്കേയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ജയിലിലായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ നതാലിയ പിഞ്ചുകാണ് അദ്ദേഹത്തിനായി പുരസ്കാരം സ്വീകരിച്ചത്.

Thursday, October 5, 2023

അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്

സന്ദീപ് സലിം

എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാഷയില്‍ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്റെ പ്രത്യേകത. നാടകങ്ങള്‍, നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാരൂപങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടപിടിക്കുക യോന്‍ ഫൊസെയുടെ നാടകങ്ങളാണ്. യൂറോപ്പില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. 

എഴുത്തു തുടങ്ങിയത് കഥയില്‍

ഫൊസെയുടേതായി ആദ്യം പുറത്തുവരുന്ന എഴുത്ത് ചെറുകഥയാണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ കഥ വെളിച്ചംകാണുന്നത്. 1981ല്‍ ഒരു വിദ്യാര്‍ഥി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്‍) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തില്‍ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവല്‍ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ ആദ്യ നോവല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ല്‍ പുറത്തിറങ്ങിയ നൗസ്‌റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പര്‍ശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്റെ രചനകളെ നോര്‍വേയെന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്കുയര്‍ത്തിയത്. 

വ്യക്തി എന്നനിലയില്‍ നേരിട്ട ജീവിതസമസ്യകളെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ യോന്‍ ഫൊസെയ്ക്കു കഴിഞ്ഞു. ജീവിതാനുഭവവും ഭാവനയും കോര്‍ത്തിണക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത് ഇവരണ്ടും തമ്മിലുള്ള ഇഴയടുപ്പമാണ്. സീന്‍സ് ഫ്രം ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരം ഫൊസെയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലാണ്. 

നാടകത്തിലേക്ക്

തന്റെ എഴുത്തിന്റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാന്‍ പിന്നേയും മൂന്നുവര്‍ഷങ്ങള്‍കൂടി വേണ്ടിവന്നു. ആദ്യ നാടകം എഴുതുമ്പോഴേക്കും അദ്ദേഹം ഇരുപതുകളുടെ മധ്യത്തിലെത്തിയിരുന്നു. നോക്കോണ്‍ കെജെം ടില്‍ എ കോം (ആരോ വരാന്‍ പോകുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ നാടകം. നാടകകൃത്തെന്ന നിലയില്‍ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയറ്ററില്‍ ആദ്യമായി അവതരിപ്പിച്ച ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് (ആന്‍ഡ് നെവര്‍ ഷാല്‍ വി പാര്‍ട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോന്‍ ഫൊസെ യൂറോപ്പിലെ ഒന്നാംനിര നാടകകൃത്തുക്കളുടെ പട്ടികയില്‍ ഇടംനേടി. അദ്ദേഹത്തിന്റെ നോര്‍വീജിയന്‍ പ്രസാധകനായ സാംലാഗെറ്റ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുണ്ട്. വിഖ്യാത നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്‌സന് ശേഷം ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്. ഇബ്സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇബ്‌സന്‍ സ്ഥാപിച്ച നാടപാരമ്പര്യത്തിന്റെ ആധുനിക തുടര്‍ച്ചയായാണ് യോന്‍ ഫൊസെയുടെ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ ന്യൂ ഇബ്‌സണ്‍ എന്ന വിളിപ്പേരും ഫൊസെയ്ക്കുണ്ട്. 

മുന്‍ഗാമികള്‍ക്കൊപ്പം

എഴുത്തുകാരായ തര്‍ജേയ് വെസാസ്, സാമുവല്‍ ബക്കറ്റ്, തോമസ് ബെര്‍ണാര്‍ഡ്, ജോര്‍ജ് ട്രാക്കല്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകര്‍ ഫൊസെയുടെ പേരും ചേര്‍ത്തു. തര്‍ജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്റെ മുന്‍ഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തില്‍ പിന്തുടര്‍ന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നര്‍മവും മനുഷ്യാനുഭവത്തിന്റെ തീക്ഷണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.  

അപകടം എഴുത്തിനെ സ്വാധീനിച്ചു

1959ല്‍ നോര്‍വീജിയന്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോന്‍ ഫൊസെ ജനിച്ചത്. സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോള്‍ ഉണ്ടായ ഗുരുതരമായ ഒരു അപകടം, അദ്ദേഹത്തിന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകള്‍, അരക്ഷിതാവസ്ഥകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഓരോ മനുഷ്യനും ജനനം മുതല്‍ യഥാര്‍ഥജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ ഇടംപിടിച്ചതിനു പിന്നില്‍ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. ഉത്കണ്ഠയുടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ശേഷിയില്ലാത്ത മനുഷ്യരുടെ ദുര്‍ബലതയും ഏറ്റവും ശക്തമായ മാനുഷിക വികാരങ്ങളും ലളിതമായ ഭാഷയില്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഫൊസെയുടെ രചാനാ വൈഭവമാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനകീയമാക്കിയത്. ലോകവ്യാപകമായി ആയിരത്തിലേറെ വേദികളില്‍ ഫൊസെയുടെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ സ്വന്തം ജീവിതത്തില്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഫൊസെ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.

സെപ്‌റ്റോളജി; മാസ്റ്റര്‍പീസെന്ന് നിരൂപകര്‍

ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഒരു വൃദ്ധന്‍ ആവര്‍ത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ ഏഴ്‌നോവല്‍ പരമ്പരയായ സെപ്‌റ്റോളജിയാണ് യോന്‍ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. ഫൊസേയുടെ ഈ രചനയില്‍ ഒരേ സമയം സൗന്ദര്യപരവും ദാര്‍ശനികവുമായ വ്യത്യസ്തമായ തലങ്ങളുണ്ട്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വര്‍ഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദര്‍ നെയിം), ഉദാ ഈന്‍ അന്നന്‍ (ഞാന്‍ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങള്‍ പുറത്തിറങ്ങിയത്.

കാവ്യഭാഷയും വഴങ്ങും

കവിയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് യോന്‍ ഫൊസെ. എണ്‍പതുകളുടെ മധ്യത്തില്‍ത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ല്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ എംഗല്‍ മെഡ് വാറ്റ്ന്‍ ഐ ഔജീന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ നാടകങ്ങളിലും നോവലുകളിലും കാവ്യ ഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് (2021) എന്ന കവിതാസമാഹാരം കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യശസ് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തി. വിഖ്യാത കവികളായ ജോര്‍ജ് ട്രാക്കലിന്റെയും റെയ്‌നര്‍ മരിയ റില്‍ക്കെയുടെയും കവിതകള്‍ നോര്‍വീജിയന്‍ ഭാഷകളിലേക്ക് ഫൊസെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.




Wednesday, July 12, 2023

വേട്ടയാടപ്പെട്ട പോരാട്ടവീര്യത്തിന്റെ ഓര്‍മകള്‍


 

സന്ദീപ് സലിം

മിലൻ കുന്ദേര മലയാളത്തിൽ എഴുതിയിരുന്ന എഴുത്തുകാരനല്ല. എന്നാൽ, മലയാളി വായനക്കാരെ സംബന്ധിച്ച് മലയാളികളെക്കാൾ പ്രിയപ്പെട്ട എഴുത്തുകാരനാണ് അദ്ദേഹം. ഇത് മലയാളികളുടെ മാത്രം കാര്യമല്ല. മറിച്ച് ലോകത്തിൽ സാഹിത്യത്തെയും എഴുത്തിനെയും സ്നേഹിച്ചവരെല്ലാം മിലൻ കുന്ദേരയെ അവരുടെ സ്വന്തം എഴുത്തുകാരനായി അംഗീകരിച്ചു. അതിനുമപ്പുറം അവരിലൊരാളായിക്കണ്ടു സ്നേഹിച്ചു. കാരണം വായക്കാർക്ക് ഒരിക്കലും അവഗണിക്കാൻ കഴിയാത്തത്ര കരുത്ത് അദ്ദേഹത്തിന്‍റെ രചനകൾക്കുണ്ടായിരുന്നു. 

94-ാം വയസിൽ, തന്‍റെ രചനകളെ കാലത്തിനും വായനക്കാർക്കും വിട്ടുനൽകി കുന്ദേര ലോകത്തോടു വിടപറയുന്പോൾ നഷ്ടമാവുന്നത്, ദ അണ്‍ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ് ഉൾപ്പെടെയുള്ള നോവലുകളിലൂടെയും കഥകളിലൂടെയും കവിതകളിലൂടെയും നാടകങ്ങളിലൂടെയും ലേഖനങ്ങളിലൂടെയും അരനൂറ്റാണ്ടിലേറെയായി മനുഷ്യബന്ധങ്ങളെ അതിമനോഹരമായി അവതരിപ്പിച്ച മഹാനായ എഴുത്തുകാരനെയാണ്.

ലാഫ്റ്റർ ആൻഡ് ഫൊർഗെറ്റിംഗ് എന്ന നോവലിൽ കുന്ദേര എഴുതിയ ഒരു വരി ഇങ്ങനെയാണ്: “മറവിക്കെതിരായ ഓർമയുടെ സമരമാണ് അധികാരത്തിനെതിരായ മനുഷ്യന്‍റെ ചെറുത്തുനിൽപ്പ്.’’ കേരളത്തിലെ കലാലയങ്ങളിലും സമരരംഗത്തും പോസ്റ്ററായും ബാനറായും ഈ വരികൾ ഇടംപിടിക്കുകയുണ്ടായി. ഫ്രാൻസിലിരുന്ന് മിലൻ കുന്ദേര കുറിച്ച ഈ വരികൾ നമ്മുടെ യുവത്വത്തെ കുറച്ചൊന്നുമല്ല ആവേശം കൊള്ളിച്ചിട്ടുള്ളത്. ഈ വരികളിലൂടെ കുന്ദേര എന്ന എഴുത്തുകാരനെ മാത്രമല്ല, അദ്ദേഹത്തിന്‍റ പോരാട്ടവീര്യത്തെകൂടിയാണു മലയാളികൾ നെഞ്ചേറ്റിയത്. 

1929 ഏപ്രിൽ ഒന്നിന് ചെക്കോസ്ലൊവാക്യയിലെ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ലുഡ്വിക് കുന്ദേര ചെക്കോസ്ലോവാക് സംഗീതജ്ഞനും പിയാനിസ്റ്റും അക്കാദമിക് അഡ്മിനിസ്ട്രേറ്ററുമായിരുന്നു. അദ്ദേഹം വളരെ ചെറുപ്പത്തിൽത്തന്നെ കുന്ദേരയെ സംഗീതം പഠിപ്പിച്ചു. കുന്ദേരയുടെ ഒട്ടുമിക്ക നോവലുകളിലും സംഗീത വിഷയങ്ങൾ പ്രത്യക്ഷപ്പെട്ടതിന്‍റെ കാരണവും മറ്റൊന്നല്ല. ജന്മനഗരമായ ബ്രണോയിൽനിന്നുതന്നെ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ചെറിയ പ്രായത്തിൽത്തന്നെ സാഹിത്യത്തിൽ തത്പരനായിരുന്ന കുന്ദേര സാഹിത്യവും സൗന്ദര്യശാസ്ത്രവുമാണ് പഠനത്തിനായി തെരഞ്ഞെടുത്തത്. 1952ൽ ബിരുദം പൂർത്തിയാക്കിയ അദ്ദേഹം ഫിലിം അക്കാഡമിയിൽ ലോക സാഹിത്യത്തിൽ അധ്യാപകജോലിയിൽ പ്രവേശിച്ചു.



കുന്ദേരയും കമ്യൂണിസ്റ്റ് പാർട്ടിയും

ബിരുദപഠനകാലത്തുതന്നെ അദ്ദേഹം എഴുതുകയും രാഷ്‌ട്രീയത്തിൽ തത്പരനാവുകയും ചെയ്തിരുന്നു. ചെക്കോസ്ലൊവാക് കമ്യൂണിസ്റ്റ് പ്രസ്ഥാനവുമായി അദ്ദേഹം അതിവേഗം അടുത്തു. 1948ൽ അദ്ദേഹം കമ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. കുന്ദേരയ്ക്ക് കമ്യൂണിസ്റ്റ് പാർട്ടിയുമായി സങ്കീർണമായ ബന്ധമാണ് ഉണ്ടായിരുന്നത്. എന്നാൽ, പലപ്പോഴും അധികാരം നിലനിർത്താൻ മാർക്സിസ്റ്റ് ഐഡിയോളജിയിൽനിന്നു പാർട്ടി വ്യതിചലിച്ചപ്പോഴൊക്കെ കുന്ദേര അസ്വസ്ഥനായി. പലപ്പോഴും ഭരണകൂടത്തിന്‍റെ പ്രഖ്യാപിത നയങ്ങൾക്കെതിരേ അദ്ദേഹത്തിനു പൊതുവിടങ്ങളിൽ പ്രസംഗിക്കേണ്ടിവന്നു. 

എഴുത്തിൽ മാത്രമല്ല, പ്രസംഗത്തിലും അദ്ദേഹം അസാമാന്യമായ കഴിവു പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തെ കേൾക്കാൻ വലിയ ജനക്കൂട്ടം രൂപപ്പെട്ടു. അവരിൽ ബഹുഭൂരിപക്ഷവും യുവാക്കളായിരുന്നു. ഇത് ചെക്ക് കമ്യൂണിസ്റ്റ് പാർട്ടിയെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. കുന്ദേര പലതവണ താക്കീതു ചെയ്യപ്പെട്ടു. എന്നാൽ, തന്‍റെ നിലപാടുകളും കാഴ്ചപ്പാടും അദ്ദേഹം കൂടുതൽ ഉറക്കെ ലോകത്തോടു വിളിച്ചുപറയുകയാണു ചെയ്തത്. ഒടുവിൽ, 1950ൽ പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അദ്ദേഹം പുറത്താക്കപ്പെട്ടു.  

പുറത്താക്കപ്പെട്ടെങ്കിലും കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള തന്‍റെ ആഭിമുഖ്യം അദ്ദേഹം തുടർന്നു. പാർട്ടിയിൽനിന്നു പുറത്താക്കപ്പെട്ട സമയത്ത് അനുഭവിച്ച മാനസിക സംഘർഷങ്ങളെക്കുറിച്ച്  ആത്മകഥാപരമായ ‘ദ ജോക്ക്’ എന്ന നോവലിൽ അദ്ദേഹം പിന്നീട് എഴുതുകയുണ്ടായി. പ്രത്യയശാസ്ത്രപരമായ ആശയസംഘര്‍ഷങ്ങള്‍ അനുഭവിച്ചിരുന്ന കാലത്തെഴുതിയ ഈ കൃതിയില്‍ ഇരുണ്ട കറുത്ത ഹാസ്യം നിറഞ്ഞ ഭാഷയാണ് കുന്ദേര ഉപയോഗിച്ചത്. കമ്യൂണിസ്റ്റ് ആശയത്തോടുള്ള ആഭിമുഖ്യം നിമിത്തം അദ്ദേഹം 1956ൽ വീണ്ടും പാർട്ടിയിൽ ചേർന്നു. ഒന്നര പതിറ്റാണ്ടോളം അദ്ദേഹം പാർട്ടി പ്രവർത്തകനായി തുടർന്നു. 1970ൽ അദ്ദേഹത്തെ വീണ്ടും കമ്യൂണിസ്റ്റ് പാർട്ടി പുറത്താക്കി. ഇത്തവണ കമ്യൂണിസ്റ്റ് പാർട്ടിയെ ബാധിച്ച സ്റ്റാലിനിസത്തിൽനിന്നു മോചനം  വേണമെന്നും പാർട്ടിയിലും ഭരണത്തിലും പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്നും  ആവശ്യപ്പെട്ടതിനാണു പുറത്താക്കപ്പെട്ടത്. ഏതാണ്ട് ഈ ആവശ്യങ്ങൾ ഉന്നയിച്ച് രൂപീകരിക്കപ്പെട്ട, അലക്സാണ്ടർ ഡ്യൂബ്ചെക്ക് നേതൃത്വം നൽകിയ പ്രാഗ് വസന്തം എന്ന കൂട്ടായ്മയുടെ മുന്നിലും അദ്ദേഹമുണ്ടായിരുന്നു. സോഷ്യലിസ്റ്റ് സമൂഹത്തിലെ ജനാധിപത്യ പരിഷ്കാരത്തിനുവേണ്ടി  നടന്ന മുന്നേറ്റങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ സാന്നിധ്യമുണ്ടായതാണ് രണ്ടാമതും അദ്ദേഹത്തെ പുറത്താക്കാൻ ചെക്ക് കമ്യൂണിസ്റ്റ് പാർട്ടി നിർബന്ധിതരായത്. 

എഴുത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്ക് 

കുന്ദേരയുടെ ആദ്യപുസ്തകം 1953ൽ പുറത്തിറങ്ങിയ ‘മനുഷ്യൻ വിശാലമ‌ായ പൂന്തോട്ടം’ എന്ന കവിതാ സമാഹാരമാണ്. ഈ കവിതകളിലും അടിസ്ഥാന ആശയങ്ങളിൽനിന്നു വ്യതിചലിക്കുന്ന കമ്യൂണിസ്റ്റു പാർട്ടിയെയാണ് അദ്ദേഹം പ്രതിപാദിത്. കമ്യൂണിസത്തെ അധികാരത്തിന്‍റെ ചട്ടക്കൂടിനുള്ളിൽനിന്നു മാനുഷികമാക്കാനായിരുന്നു അദ്ദേഹം തന്‍റെ എഴുത്തുകളിലൂടെ ആദ്യകാലത്തു ശ്രമിച്ചത്. എന്നാൽ, അതിനെ ആരോഗ്യപരമായ വിമർശനമായി അംഗീകരിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തയാറായില്ല. മറിച്ച് , അദ്ദേഹത്തിന്‍റെ പുസ്തകങ്ങൾ നിരോധിക്കുകയും പുസ്തകശാലകളിൽനിന്നും ലൈബ്രറികളിൽനിന്നും പിൻവലിക്കുകയുമാണ് ചെയ്തത്. 

കുന്ദേരയുടെ ചെക്ക് പൗരത്വവും റദ്ദാക്കപ്പെട്ടു. ഒടുവിൽ അദ്ദേഹം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അപചയത്തിൽ നിരാശനായി തന്‍റെ ജീവിതത്തിന്‍റെ ആദ്യ 30 വർഷങ്ങളെ നിരാകരിക്കേണ്ടിവരുമെന്നു സങ്കടപ്പെട്ടു. ഈ സങ്കടത്തെ തുടർന്ന് അദ്ദേഹം ഒരു പൊതുചടങ്ങിൽ നടത്തിയ പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു. “ഞാൻ എഴുത്തിന്‍റെ സ്വാതന്ത്ര്യത്തിലേക്കു നടക്കാൻ തീരുമാനിച്ചു. ഇനിയും എനിക്ക് അവരോടു പറയാൻ ഒന്നുമില്ല. അവർ അധികാരത്തിനുവേണ്ടി ഏറ്റവും മഹത്തായ ആദർശങ്ങളെ തള്ളിക്കളഞ്ഞിരിക്കുന്നു. മാനവികതയിലൂന്നിയല്ലാത്ത ഒരു ആദർശങ്ങൾക്കും നിലനിൽപ്പില്ലെന്ന് അവർ തിരിച്ചറിയുന്ന കാലം വരുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു.” പിന്നീട് 1975ൽ അദ്ദേഹം ഭാര്യയോടൊപ്പം ഫ്രാൻസിലേക്ക് കുടിയേറി, അവിടെ  അദ്ദേഹം റെന്നസ് സർവകലാശാലയിൽ അധ്യാപകനായി. 

ഫ്രാന്‍സിലെത്തി ഫ്രഞ്ച് എഴുത്തുകാരനായി

1981ല്‍ അദ്ദേഹം ഫ്രഞ്ച് പൗരനായി. പിന്നീട്, ഫ്രഞ്ച് ഭാഷയില്‍ എഴുതാനും ഫ്രഞ്ച് എഴുത്തുകാരനെന്ന് അറിയപ്പെടാനുമാണ് ആഗ്രഹിച്ചത്. ആദ്യകാലത്ത് ചെക്ക് ഭാഷയിലെഴുതിയ തന്‍റെ കൃതികള്‍ ഫ്രഞ്ച് ഭാഷയിലേക്കു വിവർത്തനം ചെയ്യുകയാണ്  അദ്ദേഹം ആദ്യം ചെയ്തത്. 1973ലാണ് കുന്ദേരയുടെ ആദ്യനോവല്‍ പുറത്തുവരുന്നത്. 'ലൈഫ് ഈസ് എല്‍സ് വേര്‍’ എന്ന ഈ നോവലില്‍ ഒരു യുവ രാഷ്ട്രീയക്കാരന്‍റെ കഥയാണ് അദ്ദേഹം പറഞ്ഞത്. അപവാദങ്ങളില്‍പ്പെട്ട് ആത്മസസംഘര്‍ഷം അനുഭവിക്കുന്ന  ഒരു കവികൂടിയായിരുന്നു നോവലിലെ പ്രധാന കഥാപാത്രം. കലയിലൂടെയും വിപ്ലവത്തിലൂടെയും സ്വാതന്ത്ര്യം തേടുന്ന തന്റെ നായകനിലൂടെ യുവത്വത്തിന്റെ പ്രതീക്ഷകളും ഭാവനകളുമാണ് കുന്ദേര ചിത്രീകരിച്ചത്.

 പിന്നീട്, ദ ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ്’ എന്ന കൃതി പുറത്തിറങ്ങിയതോടെ അദ്ദേഹത്തിന്‍റെ രചനകൾ ലോകം ശ്രദ്ധിച്ചു തുടങ്ങി. 1979-ലാണ് ദി ബുക്ക് ഓഫ് ലാഫര്‍ ആന്‍ഡ് ഫൊര്‍ഗെറ്റിംഗ് പ്രസിദ്ധീകരിച്ചത്.  മാജിക് റിയലിസത്തിന്റെ വിഭാഗത്തിലാണ് ഈ കൃതി ഉള്‍പ്പെട്ടിരിക്കുന്നത്.  കമ്മ്യൂണിസ്റ്റ് ഭരണകൂടം അധികാരമൊഴിഞ്ഞെങ്കിലും ജന്മദേശത്തേക്കു മടങ്ങാന്‍ കുന്ദേര തയാറായില്ല.  ഒരിക്കല്‍ ഒരു ജര്‍മന്‍ ജേര്‍ണലിസ്റ്റ് ഇക്കാര്യം ചോദിച്ചപ്പോള്‍ ഒരു തിരിച്ചു പോക്ക് ഇനിയുണ്ടാവുമെന്നു തോന്നുന്നില്ല. അത് ഇപ്പോള്‍ എന്റെ സ്വപ്നത്തില്‍ പോലുമില്ല. ജന്മനാടിന്റെ  മണത്തെയും രുചി യെയും ഭാഷയെയും സംസ്കാരത്തെയും ഞാന്‍ എന്നോടൊപ്പം കൊണ്ടു പോന്നിട്ടുണ്ടല്ലോ എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.  തൊണ്ണൂറുകളുടെ തുടക്കം മുതല്‍ കുന്ദേരയുടെ എഴുത്തിനുള്ള വിലക്ക് ചെക്കോസ്ലൊവാക്യയില്‍ അനൗദ്യോഗികമായി നീങ്ങിയിരുന്നെങ്കിലും ’ദ അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയിംഗ്’  പ്രസിദ്ധീകരികരിക്കപ്പെട്ടത് 2006ലാണ്. സ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് ആണ് കുന്ദേരയുടെ അവസാ ന നോവല്‍ 


എഴുത്തിലും തത്വചിന്തകൻ

ഒരിക്കൽ ഒരു അഭിമുഖത്തിൽ, തന്‍റെ എഴുത്തു ജീവിതത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുന്ദേര നൽകിയ ഉത്തരം ഇങ്ങനെ:  “ചിലപ്പോൾ ഞാൻ ചിന്തിക്കാറുണ്ട്, എഴുത്തുകാരനായിരുന്നില്ലെങ്കിൽ ഞാൻ ആരാകുമായിരുന്നുവെന്ന്. എനിക്കു തോന്നുന്നത് ഒരു ഫിലോസഫർ ആകുമായിരുന്നുവെന്നാണ്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള ആഭിമുഖ്യമാണ് എന്നെ രാഷ്‌ട്രീയക്കാരനാക്കിയത്. അതേ ആശയങ്ങളോടുള്ള ഇഷ്ടമാണ് എന്നെ കമ്യൂണിസ്റ്റ് വിരുദ്ധനുമാക്കിയത്. കമ്യൂണിസ്റ്റ് ആശയങ്ങളോടുള്ള അടുപ്പവും കാലാനുസൃതമായി പരിഷ്കരിക്കാനുള്ള എന്‍റെ ശ്രമങ്ങളുമാണ് എന്‍റെ എല്ലാ എഴുത്തുകളുടെയും അടിത്തറ. ശരിക്കും വളരെ വിശാലവും തുറന്നതുമായ മനസുള്ളവര്‍ക്കും പക്വതയോടെയും വ്യത്യസ്തമായും ജീവിതത്തെ നേരിടുന്നവര്‍ക്കും വേണ്ടിയാണു ഞാന്‍ എഴുതാറെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. അധികം ചിന്തിക്കേണ്ട ആവശ്യമില്ലാതെ വായിക്കാനുള്ള പുസ്തകം തേടുന്നവര്‍ക്ക് എന്റെ പുസ്തകങ്ങള്‍ രുചിക്കില്ല എന്ന് എനിക്ക് നന്നായി അറിയാം.’’ അദ്ദേഹത്തിന്‍റെ കൃതികൾ വായക്കുന്പോൾ വായനക്കാരനു മനസിലാവുന്ന കാര്യമാണിത്. ആ കൃതികളെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ തത്വചിന്താപരമാണെന്നു നമുക്കു വിലയിരുത്താനാവും പ്രതീക്ഷകളും മോഹങ്ങളും മോഹഭംഗങ്ങളും ആകാംക്ഷയും ദുരന്തങ്ങളും വ്യക്തി ദുഖങ്ങളും ഏകാന്തതയും ജീവിതത്തിന്‍റെ അർഥമില്ലായ്മയുമെല്ലാം അദ്ദേഹം തന്‍റെ നോവലുകളിൽ ആവിഷ്കരിച്ചു. ജീവിതത്തിൽ ഒരു മനുഷ്യൻ കടന്നുപോകുന്ന എല്ലാ സന്തോഷങ്ങളും സങ്കടങ്ങളും സംഘർഷങ്ങളും വൈകാരിക തീവ്രതകളും അഭിനിവേശങ്ങളും ഉന്മാദങ്ങളും കുന്ദേരയുടെ രചനകളിൽ നിറഞ്ഞു തുളുന്പിയിരുന്നു. 

നൊബേൽ പുരസ്കാരം അകലെ

 ഗബ്രിയേൽ ഗാർസിയ മാർക്കേസിനും ഒർഹാൻ പാമുക്കിനുമൊപ്പം ലോകമെന്പാടും ആരാധകരെ സൃഷ്ടിച്ച കുന്ദേര നിരവധിതവണ നൊബേൽ പുരസ്കാരത്തിനു നിർദേശിക്കപ്പെട്ടെങ്കിലും ഒരിക്കലും പുരസ്കാരം തേടിയെത്തിയില്ല. ഇക്കാരണത്തെക്കുറിച്ച് ഒരിക്കൽ അദ്ദേഹത്തോടു ചോദിപ്പോൾ അദ്ദേഹം പറഞ്ഞത് “ പുരസ്കാരങ്ങൾ ബാധ്യതയാണ്. എഴുത്തിൽ ഞാൻ സ്വതന്ത്രനാണ്. എന്‍റെ ചിന്തകളെ ഞാൻ കെട്ടഴിച്ചു വിട്ടിരിക്കുകയാണ്. പുരസ്കാരങ്ങൾ ചിലപ്പോഴെങ്കിലും തടസമായേക്കാം’’ എന്നാണ്. മാർക്കേസിന്‍റെ ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ പോലെയൊ പാമുക്കിന്‍റെ ‘ദ മ്യൂസിയം ഓഫ് ഇന്നസെൻസ്’ പോലെയോ അത്ര ലളിതമായി വായിക്കാൻ കഴിയുന്ന കൃതിയല്ല ‘ദ അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബിയീംഗ്’. ഈ നോവലിനു കുന്ദേര നൽകിയിരിക്കുന്ന ഫിലോസഫിക്കൽ ടച്ചാണ് അതിനു കാരണം. പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലാണ് ദ അണ്‍ബേറബിള്‍ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ് രചിക്കപ്പെടുന്നത്. സോവിയറ്റ് ടാങ്കുകള്‍ ചെക്ക് തലസ്ഥാനമായ പ്രാഗിലൂടെ ഉരുളുമ്പോള്‍, തോമാസ്-തെരേസ, സബീന-ഫ്രാന്‍സ് എന്നീ രണ്ട് ദമ്പതികളുടെ ജീവിതമാണ് നോവല്‍ പറഞ്ഞത്. ജൂലിയറ്റ് ബിനോഷും ഡാനിയല്‍ ഡേ ലൂയിസും അഭിനയിച്ച സിനിമയായി ഇത് മാറുകയും കുന്ദേരയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരെ നേടിക്കൊടുക്കുകയും ചെയ്തു. സാഹിത്യത്തിനുള്ള പരമോന്നത പുരസ്‌കാരം അന്യമായിരുന്നെങ്കിലും കഴിഞ്ഞ അര നൂറ്റാണ്ടിനിടെ ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ എഴുത്തുകാരുടെ പട്ടികയില്‍ ആദ്യ സ്ഥാനത്ത് പേരെഴുതിച്ചേര്‍ത്താണ് കുന്ദേര വിടവാങ്ങുന്നത്.

മാധ്യങ്ങളിൽനിന്നകന്ന്

മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാൻ കുന്ദേര ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. തന്‍റെ കൃതികളെക്കുറിച്ച് പ്രസിദ്ധീകരിക്കപ്പെട്ട പഠനങ്ങളും നിരീക്ഷണങ്ങളും വിമർശനങ്ങളും ഒരു തമാശക്കഥ വായിക്കുന്നതുപോലെ വായിച്ച് അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. തന്‍റെ പല രചനകളും രാഷ്‌ട്രീയ വിവാദങ്ങൾ സൃഷ്ടിച്ചെങ്കിലും അതിലൊന്നും അദ്ദേഹം തത്പരനായിരുന്നില്ല. മാർക്കേസും പാമുക്കും യോസയും ഫ്യുന്‍റെസുമൊക്കെ ആഘോഷിക്കപ്പെട്ടപ്പോൾ കുന്ദേര കാണാമറയത്തായിരുന്നു. എന്നാൽ, അദ്ദേഹത്തിന്‍റെ എഴുത്ത് ആഘോഷിക്കപ്പെടുകയും ചെയ്തു. 

തെറ്റു തിരുത്തി; ജന്മനാട് തിരിച്ചറിഞ്ഞു

നാലു പതിറ്റാണ്ടിനു ശേഷം കുന്ദേരയെ ജന്മനാട് അംഗീകരിച്ചു. പറ്റിയ തെറ്റ് ഏറ്റുപറഞ്ഞ് തൊണ്ണൂറാം വയസിൽ പിറന്ന മണ്ണിന്‍റെ പൗരത്വം തിരിച്ചുനല്കാൻ രാജ്യം തയാറായി. ഫ്രാൻസിലെ ചെക്ക് അംബാസഡർ പീറ്റർ ഡ്രൂലക്, മിലൻ കുന്ദേരയെ നേരിൽക്കണ്ട് പൗരത്വരേഖ കൈമാറിയ നിമിഷം കുന്ദേരയുടെ കണ്ണുകൾ സന്തോഷംകൊണ്ടു നിറഞ്ഞത് ലോകം അത്യന്തം വൈകാരികമായാണ് വീക്ഷിച്ചത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നതായി ചെക്ക് റിപ്പബ്ലിക് പ്രഖ്യാപിക്കുകയും ചെക്ക് റിപ്പബ്ലിക്കിലെ ഏറ്റവും അഭിമാനകരമായ സാഹിത്യ പുരസ്‌കാരങ്ങളിലൊന്നായ ഫ്രാന്‍സ് കാഫ്ക സമ്മാനം അദ്ദേഹത്തനു സമ്മാനിക്കുകയും ചെയ്തു.


Thursday, June 29, 2023

കഖോവ്ക: അണപൊട്ടിയ ജീവിതം!

 യുദ്ധം, എത്ര ആവശ്യമാണെങ്കിലും, എത്ര ന്യായീകരിച്ചാലും, 

അത് ഒരു കുറ്റകൃത്യമല്ലെന്ന് ഒരിക്കലും കരുതരുത്

- ഏണസ്റ്റ് ഹെമിംഗ് വേ




സന്ദീപ് സലിം

റഷ്യ-യുക്രെയ്ൻ പോരാട്ടത്തിനിടെ യുക്രെയിനിലെ ഖേർസണിന്‍റെ തെക്കൻ മേഖലയിൽ സ്ഥിതി ചെയ്തിരുന്ന നിപ്രോ നദിയിലെ നോവ കഖോവ്ക അണക്കെട്ട് തകർന്നതോടെ പാരിസ്ഥിതിക ദുരന്തത്തെക്കുറിച്ചുള്ള ഭയം ലോകത്ത വിഴുങ്ങിയിരിക്കുന്നു. ജ ൂണ്‍ 6 ന് യുക്രെയ്നിലെ റഷ്യൻ നിയന്ത്രണത്തിലുള്ള അണക്കെട്ടാണു തകർക്കപ്പെട്ടത്. കഖോവ്ക അണക്കെട്ടിന്‍റെ തകർച്ച നിപ്രോ നദിക്കരയിലുള്ള 29 പട്ടണങ്ങളെയും ഗ്രാമങ്ങളെയും വെള്ളത്തിൽ മുക്കി. അണക്കെട്ടു തകർന്നുണ്ടായ ദുരന്തത്തിൽ 58 പേർ മരിച്ചതായാണ് റിപ്പോർട്ടുകൾ. മരിച്ചവരിൽ 41 പേർ റഷ്യൻ അധിനിവേശ ഖേർസൺ പ്രവിശ്യയിൽ നിന്നുള്ളവരും ബാക്കിയുള്ളവർ യുക്രേനിയൻ നിയന്ത്രിത പ്രദേശമായ കെർസണിലും മൈക്കോലൈവ് പ്രവിശ്യയിൽ നിന്നുള്ളവരുമാണ്. അണക്കെട്ട് തകർത്തതാര് എന്നതിനെപ്പറ്റിയുള്ള തർക്കം ഇപ്പോഴും നടന്നുവരികയാണ്. സ്വാഭാവികമായി അണക്കെട്ടു തകർത്തതു റഷ്യയാണെന്നു യുക്രെയിനും നാറ്റോയും ആരോപിച്ചപ്പോൾ റഷ്യ യുക്രെയ്നെ കുറ്റപ്പെടുത്തുകയാണ്. തർക്കത്തിനു പഴിചാരലിനുമപ്പുറം നിപ്രോ നദിയുടെ തീരത്തുള്ള കുടിയൊഴിപ്പിക്കപ്പെട്ട ജനതയെക്കുറിച്ചും അവരനുഭവിക്കുന്ന സമാനതകളില്ലാത്ത ദുരിതങ്ങളെക്കുറിച്ചും ചിന്തിക്കണം. 

ചുറ്റിലും വിഷലിപ്ത ജലം

ദുരിതം അനുഭവിക്കുന്നവരെ സംബന്ധിച്ച് കുപ്പിവെള്ളം ഏറ്റവും കൊതിപ്പിക്കുന്ന ഉത്പന്നമായി മാറിയെന്നു പറയുന്പോൾ, അവരനുഭവിക്കുന്ന ദുരിതത്തിന്‍റെ ആഴം നമുക്കു മനസിലാക്കാവുന്നതേയുള്ളൂ. കാരണം, ചുറ്റും വെള്ളമുണ്ടെങ്കിലും അതൊന്നും കുടിക്കാൻ പറ്റില്ല. അത്രമാത്രം വിഷലിപ്തമാണത്. ഡാം തകർന്നു കുതിച്ചെത്തിയ വെള്ളം കൃഷിയിടങ്ങളിൽ നിന്ന് രാസവളങ്ങളെയും നദീതടത്തിലെ ഫലഭുയിഷ്ഠമായ മണ്ണിനെയും ഒഴുക്കിക്കളഞ്ഞു. കൂടാതെ  തകർന്ന അണക്കെട്ടിൽനിന്ന് കുറഞ്ഞത് 150 ടണ്‍ മെഷീൻ ഓയിലും ( 300 ടണ്‍ കൂടി ചോർന്നൊലിക്കാനുള്ള സാധ്യതയുണ്ട്) മറ്റ് ഇന്ധനവും വ്യാവസായിക അവശിഷ്ടങ്ങളും വഹിച്ച് ഗ്രാമങ്ങളെയും പട്ടണങ്ങളെയും വിഷമയമാക്കുകയും ചെയ്തു. കനത്ത ഷെൽ-മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും ജഡങ്ങളും രാസമാലിന്യങ്ങളും  നിറഞ്ഞ മലിന ജലം വെറുതെ കുടിക്കാൻ കഴിയില്ല. വയറിളക്കവും കോളറയും ഉൾപ്പെടെയുള്ള ജലജന്യ രോഗങ്ങളുടെ ഭീതിയിലാണു കുടിയോഴിപ്പിക്കപ്പെട്ട ജനത. കുറഞ്ഞത് 700,000 ആളുകൾക്ക് ശുദ്ധജലം ആവശ്യമാണെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്കുകൂട്ടൽ. ഖേർസണ്‍, നിക്കോപോൾ, മർഹാനെറ്റ്സ്, പോക്രോവ് എന്നിവയുൾപ്പെടെ നിപ്പർ നദിക്കരയിലുള്ള മിക്ക നഗരങ്ങളിലും ശുദ്ധജലം എത്തിക്കുന്നതിൽ കഖോവ്ക ഡാം സുപ്രധാന പങ്കുവഹിച്ചിരുന്നു. 

മനുഷ്യരെ മാത്രമല്ല ബാധിക്കുക

മനുഷ്യരെ മാത്രമല്ല ഡാമിന്‍റെ തകർച്ച ബാധിച്ചിരിക്കുന്നത്, സ്ക്വാക്കോ ഹെറോണ്‍, ലിറ്റിൽ ഈഗ്രേറ്റ് എന്നിവയുൾപ്പെടെ വംശനാശഭീഷണി നേരിടുന്ന സസ്യ-ജന്തുജാലങ്ങളെ അണക്കെട്ട് തകർത്തുവെന്നും വ്യാപകവും ദീർഘകാലം നീണ്ടുനിൽക്കുന്നതുമായ നാശനഷ്ടങ്ങൾക്കു ഡാമിന്‍റെ തകർച്ച കാരണമാകുമെന്നും കൈവിലെ പരിസ്ഥിതി കേന്ദ്രത്തിലെ കാലാവസ്ഥാ വിഭാഗം മേധാവി യെവ്നിയ സാസിയാഡ്കോ നിരീക്ഷിക്കുന്നു. ’ആരു ചെയ്തതായാലും, എന്തിനു ചെയ്തതായാലും ഒന്നുറപ്പിച്ചു പറയാം. ഇത് ഇക്കോസൈഡ് കുറ്റകൃത്യമാണെന്നതിൽ സംശയമില്ല’- എന്നാണ് അദ്ദേഹം പറഞ്ഞു നിർത്തിയത്. വിപത്ത് കാരണം ഏകദേശം 160,000 മൃഗങ്ങളും 20,000 പക്ഷികളും ഭീഷണിയിലാണെന്നാണ് വിവിധ പരിസ്ഥിതി സംഘടനകൾ കണക്കുകൾ നിരത്തി പറയുന്നത്. അവയിൽ ചിലത് അപൂർവവും ഈ പ്രദേശത്തു മാത്രം കാണപ്പെടുന്നവയുമാണ്. വാസിൽകിവിലെ യുക്രേനിയൻ നേച്ചർ കണ്‍സർവേഷൻ ഗ്രൂപ്പിന്‍റെ (യുഎൻസി ജി) റിപ്പോർട്ട് അനുസരിച്ച്, ദുർബലമായ നോർഡ്മാന്‍റെ ബിർച്ച് എലിയും (സിസിസ്റ്റ ലോറിഗർ) വംശനാശഭീഷണി നേരിടുന്ന മണൽ മോൾ എലിയും (സ്പാലാക്സ് അരനാരിയസ്) ദുരന്തബാധിത പ്രദേശത്താണ്. കഖോവ്ക റിസർവോയർ ഡസൻ കണക്കിനു മത്സ്യ ഇനങ്ങളുടെ ആവാസ കേന്ദ്രമാണ്. ഏകദേശം 28,000 ടണ്‍ മത്സ്യം നശിച്ചതായാണു പ്രാഥമിക വിലയിരുത്തൽ. റിസർവോയറിലെ വെള്ളം അതിവേഗം വറ്റിപ്പോകുന്നത് മത്സ്യസന്പത്തിനെ ഇല്ലാതാക്കും. ഇതിനെല്ലാം പുറമെ കണ്‍വെൻഷൻ ഓണ്‍ വെറ്റ്‌ലാൻഡ്സ് ഓഫ് ഇന്‍റർനാഷണലിനു കീഴിൽ സംരക്ഷിച്ചിരിക്കുന്ന നിരവധി ആവാസവ്യവസ്ഥകൾ നശിപ്പിക്കപ്പെടുകയോ ഗുരുതരമായി മലിനീകരിക്കപ്പെടുകയോ ചെയ്യപ്പെട്ടു. യുനെസ്കോയുടെ ബയോസ്ഫിയർ റിസർവ് ആയ ബ്ലാക്ക് സീ ബയോസ്ഫിയർ റിസർവും ഇതിൽ ഉൾപ്പെടും. നിപ്രോ നദിയുടെ തെക്കേ തീരത്തുള്ള വലിയ പ്രദേശങ്ങൾ ക്രിമിയൻ പൈൻ, കോമണ്‍ പൈൻ, വൈറ്റ് അക്കേഷ്യ എന്നീ വൃക്ഷങ്ങളുടെ ആവാസ കേന്ദ്രമാണ്. വെള്ളം കയറിയതുമൂലം മണ്ണിലുണ്ടായിരിക്കുന്ന ഈർപ്പം (നീണ്ടുനിൽക്കുന്ന വെള്ളപ്പൊക്കം കാരണം) ഈ വൃക്ഷ ഇനങ്ങളെ പൂർണമായും നശിപ്പിച്ചേക്കാം. യുഎൻ പരിസ്ഥിതി സംഘടനയുടെ കണക്കനുസരിച്ച് ഏകദേശം 55,000 ഹെക്ടർ വനം വെള്ളത്താൽ മുങ്ങിയിട്ടുണ്ട്. തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളും പ്രകൃതിദത്തവും മനുഷ്യനിർമിതവുമായ മറ്റു മാലിന്യങ്ങളും ഒഡേസ ബീച്ചിൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇത് കുറച്ചൊന്നുമല്ല ആയിരക്കണക്കിനു ടണ്ണാണ്. ഈ മാലിന്യ നിക്ഷേപം കരിങ്കടൽ സമുദ്ര ആവാസവ്യവസ്ഥയെ അപകടത്തിലാക്കുമെന്ന ആശങ്കയും ഉയർന്നുകഴിഞ്ഞു. യൂറോപ്പിലുടനീളം സംരക്ഷിത പ്രദേശമായ യുക്രെയ്നിലെ എമറാൾഡ് നെറ്റ്‌വർക്കിലെ ഒന്പത് പ്രദേശങ്ങളും അന്താരാഷ്‌ട്രതലത്തിൽ പ്രധാനപ്പെട്ട അഞ്ച് തണ്ണീർത്തടങ്ങളും ഇപ്പോഴും വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്.




കൃഷിനാശവും ഭക്ഷ്യപ്രതിസന്ധിയും

ഡാമിന്‍റെ തകർച്ച സൃഷ്ടിച്ച വെള്ളപ്പൊക്കം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അപ്പക്കൂ‌ടകളിലൊന്നിനെയാണു നശിപ്പിക്കുകയെന്നു യുഎന്നിന്‍റെ എമർജൻസി റിലീഫ് കോർഡിനേറ്ററായ ഗ്രിഫിത്ത്സ് പറഞ്ഞു. ഈ ദുരന്തം യുദ്ധത്തിൽ സംഭവിക്കുന്ന മറ്റു ദുരന്തങ്ങൾ പോലെയല്ലെന്നു പറയാൻ നിരവധി കാരണങ്ങളുണ്ട്. സൂര്യൻ, വായു, മണ്ണ്, വെള്ളം - ആരോഗ്യകരമായ കൃഷി വളർച്ചയ്ക്കുള്ള നാലു പ്രധാന ഘടകങ്ങളാണിവ. ഈ അവശ്യഘടകങ്ങളിൽ ഏതെങ്കിലും ഒന്നിന്‍റെ തടസം, പ്രത്യേകിച്ചു മുന്നറിയിപ്പില്ലാതെ സംഭവിക്കുന്നതാകു ന്പോൾ അത് പലപ്പോഴും കാർഷിക ഉത്പാദനത്തിനനു വിനാശകരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു. ഡാമിന്‍റെ തകർച്ചയിലൂടെ അപ്രതീക്ഷിതമായി ജലവും മണ്ണും മലിനമാക്കപ്പെട്ടിരിക്കുന്നു എന്നതാണ് പ്രതിസന്ധി. യുക്രേനിയൻ നിയന്ത്രണത്തിലുള്ള നിപ്രോ നദിയുടെ വലത് കരയിലുള്ള 100 ചതുരശ്ര കിലോമീറ്റർ (40 ചതുരശ്ര മൈൽ) ഫലഭൂയിഷ്ഠടമായ കൃഷിയിടം ഏതാണ്ടു പൂർണമായും  വെള്ളംകയറി നശിച്ചു കഴിഞ്ഞു. ഇതിന്‍റെ മറുവശം റഷ്യയുടെ നിയന്ത്രണത്തിലുള്ള കൃഷിഭൂമിയാണ്. അവിടെയും സ്ഥിതി വ്യത്യസ്തമല്ല. 5,80,000 ഹെക്ടർ കൃഷിഭൂമിയെങ്കിലും നശിച്ചിട്ടുണ്ടാവുമെന്നാണ് കണക്കു കൂട്ടുന്നത്. യുഎന്നിന്‍റെ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷനിലെ സാന്പത്തിക വിദഗ്ധയായ മോണിക്ക ടോത്തോവയുടെ നിരീക്ഷണത്തിൽ ഇത്ര വിശാലമായ കൃഷിയിടങ്ങൾ ലോകത്തുതന്നെ വളരെ അപൂർവമാണ്. ഇതാണു നാശത്തിന്‍റെ വക്കിലെത്തിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന്‍റെ സാറ്റലൈറ്റ് ചിത്രങ്ങളും മോഡലിംഗും നിരീക്ഷിച്ച ടോതോവ പറഞ്ഞത്,  വെള്ളം എത്രകാലം നിലനിൽക്കും എന്നതിനെ ആശ്രയിച്ചേ വിളവെടുപ്പിനെക്കുറിച്ചു പറയാനാവൂ എന്നും നിലവിലെ സാഹചര്യം വിലയിരുത്തിയാൽ ഈ വർഷത്തെ വിളവെടുപ്പു പൂർണമായും നഷ്ടമാകാൻ സാധ്യതയുണ്ടെന്നുമാണ്. നാശനഷ്ടത്തിന്‍റെ വ്യാപ്തി വെള്ളപ്പൊക്കത്തിന്‍റെ വ്യാപ്തിയെയും വെള്ളം എത്ര വേഗത്തിൽ ഇറങ്ങുന്നു എന്നതിനെയും ആശ്രയിച്ചിരിക്കും. ഇക്കാര്യങ്ങളെല്ലാം പറയുന്പോഴും പഴയ സ്ഥിതിയിലേക്കു മടങ്ങിപ്പോകാനാവുമോ എന്ന ചോദ്യം അവശേഷിക്കുന്നു. അത് തീർത്തും അസാധ്യമാണെന്നാണ് എല്ലാ പഠന റിപ്പോർട്ടുകളും വിദഗ്ധരും പറയാതെ പറഞ്ഞുവയ്ക്കുന്നത്. കാരണം, കഖോവ്ക ഡാം കെർസണ്‍ പ്രവിശ്യക്കുമപ്പുറം മൈക്കോളൈവ്, സപ്പോരിസിയ, നിപ്രോ പെട്രോവ്സ്ക് എന്നീ പ്രദേശങ്ങളിലെ ഗോതന്പ്, ബാർലി, മില്ലറ്റ്, കടുക്, സൂര്യകാന്തി തുടങ്ങിയ വിളകളുടെയും പ്രധാന ജലസ്രോതസായിരുന്നു എന്നതാണ്. ‘വർഷങ്ങളോളം ഈ മണ്ണിൽ കാർഷിക സസ്യങ്ങൾ നട്ടുവളർത്താൻ ഞങ്ങൾക്കു കഴിയില്ലെ’ന്ന പരിസ്ഥിതി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍റെ വാക്കുകൾ ദുരന്തത്തിന്‍റെ ദയനീയത വ്യക്തമാക്കുന്നു. ഡാം തകർച്ചയ്ക്കു മുന്പേ ആരംഭിച്ച റഷ്യ-യുക്രെയ്ൻ പോരാട്ടം ഭക്ഷ്യഫാമുകളിൽ നിന്നുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ കയറ്റുമതിയിൽ ഗണ്യമായ കുറവു വരുത്തിയിരുന്നു എന്നോർക്കണം. ഇത് ഇരു രാജ്യങ്ങളെ മാത്രമല്ല ആഗോള ഭക്ഷ്യ പ്രതിസന്ധിക്കുതന്നെ കാരണമായിരുന്നു. കാരണം, ഈജിപ്ത്, ടുണീഷ്യ, ലിബിയ, സൊമാലിയ, റിപ്പബ്ലിക് ഓഫ് കോംഗോ എന്നിവയെല്ലാം യുക്രേനിയൻ ധാന്യങ്ങളെയാണ് ആശ്രയിക്കുന്നത്. യുഎന്നിന്‍റെ വേൾഡ് ഫുഡ് പ്രോഗ്രാമും (ഡബ്ല്യുഎഫ്പി) യുക്രേനിയൻ ഗോതന്പിനെ ആശ്രയിച്ചാണിരിക്കുന്നത്. തുർക്കിയുടെ സഹായത്തോടെയാണ് കൈവിനും മോസ്കോയ്ക്കും ഇടയിൽ ധാന്യ കയറ്റുമതി നടന്നത് എന്നുകൂടി അറിയുന്പോഴാണണു സാഹചര്യം എത്രമാത്രം ഗുരുതരമാണെന്നു നാം തിരിച്ചറിയുക. 2023ൽ യുക്രെയ്നിന്‍റെ കാർഷിക ഉത്പാദനത്തിലും കയറ്റുമതിയിലും 30% അധിക കുറവുണ്ടാകുമെന്നു യുഎൻ പ്രവചിച്ചു കഴിഞ്ഞു. 2022-ൽ റഷ്യ-യുക്രെയ്ൻ പോരാട്ടം മൂലം രാജ്യത്തിന്‍റെ ഉത്പാദനം ഇതിനകം 37% കുറഞ്ഞിരുന്നു. ഡാമിന്‍റെ തകർച്ച ഗുരുതരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് യുഎൻ ദുരന്ത നിവാരണ സേനാംഗം മാർട്ടിൻ ഗ്രിഫിത്ത്സും മുന്നറിയിപ്പ് നൽകിക്കഴിഞ്ഞു.  

വെള്ളത്തിൽ കുഴിബോംബുകളും

വെള്ളപ്പൊക്കത്തിൽ കുഴിബോംബുകളും ഒഴുകിപ്പരക്കുന്നതാണ് മറ്റൊരു പ്രതിസന്ധി. യുദ്ധത്തിന്‍റെ പശ്ചാത്തലത്തിൽ ഇരു രാജ്യങ്ങളും അവരുടെ നിയന്ത്രണ മേഖലകളിൽ കുഴിബോംബുകൾ പാകുന്നത് യുദ്ധ തന്ത്രമാണ്. എന്നാൽ, ഡാം തകർന്നു വെള്ളപ്പൊക്കമുണ്ടായപ്പോൾ  ഇത് ഖേർസണിലെ താമസക്കാർക്ക് മാത്രമല്ല, സഹായവുമായി എത്തുന്ന ദുരന്തനിവാരണ സംഘങ്ങൾക്കും ആശങ്കയുണ്ടാക്കുന്നു. കുഴിബോംബുകൾ എവിടെയാണെന്ന് ട്രാക്ക് ചെയ്യാനാവാത്തത് വലിയ ദുരന്തത്തിലേക്കു നയിക്കാനുള്ള സാധ്യത സൃഷ്ടിക്കുമെന്ന് റെഡ് ക്രോസിന്‍റെ ആയുധ നിർവീരീകരണ യൂണിറ്റ് മേധാവി എറിക് ടോലെഫ്സെൻ പറഞ്ഞു. 

ദുരന്തത്തിന്‍റെ വ്യാപ്തി അവ്യക്തം

നദിയുടെ ഇരുകരകളിലുമുള്ള ആയിരങ്ങളെ വീടുകളിൽനിന്ന് ഒഴിപ്പിച്ചെങ്കിലും ദുരന്തത്തിന്‍റെ പൂർണവ്യാപ്തി ഇതുവരെ 25 ദിവസങ്ങൾക്കിപ്പുറവും വ്യക്തമല്ല. സോവിയറ്റ് കാലഘട്ടത്തിലാണ് അണക്കെട്ട് നിർമിച്ചത്. രാജ്യത്തിന്‍റെ വടക്ക് മുതൽ കരിങ്കടൽ വരെ നീണ്ടുകിടക്കുന്ന ഡിനിപ്രോ നദിയിൽ സ്ഥിതി ചെയ്യുന്ന ആറ് അണക്കെട്ടുകളിൽ ഒന്നാണ് കഖോവ്ക അണക്കെട്ട്. ചിലയിടങ്ങളിൽ റിസർവോയറിന്‍റെ ഒരു വശത്തു നിന്നു നോക്കിയാൽ മറ്റേതീരം കാണാൻ കഴിയാത്തതിനാൽ നാട്ടുകാർ ഈ ജലസംഭരണിയെ കഖോവ്ക കടൽ എന്ന് വിളിക്കാറുണ്ട്. തകർന്ന ഡാമിൽ നിന്ന് ഏകദേശം 160 കിലോമീറ്റർ അകലെയാണ്  (സപോരിജിയയിലെ) ആണവ നിലയം സ്ഥിതി ചെയ്യുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമാണ് സപ്പോറഷ്യയിലേത്. റഷ്യ-യുക്രെയിൻ പോരാട്ടം ആരംഭിച്ചതിനെത്തുടർന്ന് പ്ലാന്‍റിന്‍റെ ആറ് റിയാക്ടറുകളുടെ പ്രവർത്തനം കഴിഞ്ഞ എട്ടു മാസത്തിലേറെയായി നിർത്തിവച്ചിരിക്കുകയാ ണ്. ഡാമിന്‍റെ തകർച്ച അറിഞ്ഞയുടൻതന്നെ ആണവനിലയത്തെ തണുപ്പിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു. നിലവിൽ അപകടമൊന്നുമില്ലെന്നും എന്നാൽ, സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും ഇന്‍റർനാഷണൽ അറ്റോമിക് എനർജി ഏജൻസിയും (ഐഎഇഎ) യുകെയിലെ ബ്രൈറ്റണിലെ സസെക്സ് സർവകലാശാലയിലെ ഉൗർജ ശാസ്ത്രജ്ഞനായ മാൾട്ടെ ജാൻസണും വ്യക്തമാക്കി. റഷ്യയോടു ചേർന്ന ക്രിമിയയിലേക്കു ജലം കൊണ്ടു പോകുന്നതും നോവ കഖോവ്ക അണക്കെട്ടിൽ നിന്നായിരുന്നു. അണക്കെട്ടിന്‍റെ തകർച്ച അവിടത്തെ ജലവിതരണത്തെയും ബാധിക്കാൻ സാധ്യതയുണ്ട്. 2014ലാണ് ക്രിമിയ റഷ്യയോടു ചെർന്നത്. ക്രിമിയ റഷ്യയോടു ചേർന്നതിനു പിന്നാലെ യുക്രെയ്ൻ കഖോവ്ക ഡാമിൽ നിന്നു ക്രിമിയയിലേക്കുള്ള ജല വിതരണം വെട്ടിക്കുറച്ചിരുന്നു. ഇതു ക്രിമിയയിൽ ജലക്ഷാമത്തിനു വഴിവെച്ചിരുന്നു. അതിനാൽ റഷ്യൻ സൈന്യം യുക്രെയിൻ പോരാട്ടം ആരംഭിച്ച ആദ്യ നാളുകളിൽത്തന്നെ  നോർത്ത് ക്രിമിയ കനാലും കഖോവ്ക റിസർവോയറും അവരുടെ അധീനതയിലാക്കുകയും ജലവിതരണം പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. വെള്ളപ്പൊക്കം യുക്രെയ്നിനന്‍റെ പ്രത്യാക്രമണത്തെ ബാധിക്കുമെന്ന കാര്യത്തി ൽ തർക്കമില്ല. എന്നാൽ,  ഡാമിന്‍റെ തകർച്ച റഷ്യൻ സേനയെയും ബാധിക്കു ന്നുണ്ട്. ദുരന്തം ഏറ്റവുമധികം നാശം വിതച്ച ചില പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്. മുൻകാലങ്ങളിൽ റഷ്യൻ സൈന്യത്തിന്‍റെ സ്റ്റേജിംഗ് ഗ്രൗണ്ടുകളായി പ്രവർത്തിച്ചിരുന്ന പ്രദേശങ്ങളും വെള്ളത്തിനടിയി ലാണ്.  ഡാം തകര്‍ന്നതോടെ യുക്രെയ്നിലെ വ്യാവസായിക മേഖലയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണ്. രാജ്യത്തെ ഏറ്റവും വലിയ വ്യവസായ ശാലയായ  ആർസെലർ മിത്തൽ ക്രൈവി റിഹിനു പുറമെ സപോറഷ്യ ഫെറോഅലോയ്, നിക്കോപോൾ ഫെറോഅലോയ് എന്നിവയെയും ജലക്ഷാമം ബാധിച്ചു. ഡാമിന്‍റെ തകർച്ച യുക്രെയിന്‍റെ വൈദ്യുത മേഖലയെയും പ്രതിസന്ധിയിലാക്കി. കെർസണിലെ കോജനറേഷൻ തെർമൽ പവർ പ്ലാന്‍റ്്, മൈക്കോളൈവ് പ്രനവിശ്യയിലെ രണ്ട് സോളാർ പവർ പ്ലാന്‍റുകൾ, 129 ട്രാൻസ്‌ഫോർമർ സബ്‌സ്റ്റേഷനുകൾ എന്നിവിടങ്ങളിലെല്ലാം വെള്ളം നിറഞ്ഞു. ഇത് വൈദ്യുതി ഉത്പാദനത്തെയും വിതരണത്തെയും താറുമാറാക്കി. ദുരന്തത്തെത്തുടർന്ന് 20,000 ഉപഭോക്താക്കൾക്ക് വൈദ്യുതി മുടങ്ങി. വെള്ളപ്പൊക്കത്തിന്‍റെ ആഘാതത്തെക്കുറിച്ചുള്ള പൂർണമായ വിലയിരുത്തൽ നടത്താനാവാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. 



തകർച്ച ആസൂത്രിതമോ സ്വാഭാവികമോ ?

അണക്കെട്ടിന്‍റെ തകർച്ച ആസൂത്രിത പ്രവർത്തനങ്ങൾ മൂലമാണോ അതോ ഘടനാപരമായ തകരാർ മൂലമാണോ സംഭവിച്ചതെന്ന് ഇപ്പോഴും കൃത്യമായി പറയുന്ന റിപ്പോർട്ടുകളൊന്നും പുറത്തുവന്നിട്ടില്ല. ഭൂരിഭാഗം വിദഗ്ധരും സ്വാഭാവികമായ തകർച്ചയെ തള്ളിക്കളയുന്നു. അതിനായി അവർ നിരത്തുന്ന നിരവധി വാദമുഖങ്ങളുണ്ട്. അതിൽ പ്രധാനപ്പെട്ടവ ഇങ്ങനെ - കോൺക്രീറ്റ് ഗ്രാവിറ്റി അണക്കെട്ടാണ് കഖോവ്ക. ലോകമെമ്പാടുമുള്ള വളരെ സാധാരണമായ അണക്കെട്ടുകളിലൊന്നാണിത്. മിക്കവയും നൂറിലേറെ വർഷങ്ങൾക്കു മുന്പു നിർമിക്കപ്പെട്ടതാണ്. അവ നന്നായി രൂപകല്പന ചെയ്തവയാണ്. മികച്ച രീതിയിൽ പരിപാലിക്കുക കൂടി ചെയ്താൽ ഇത്തരം ഡാമുകൾ സ്വാഭാവികമായി തകരാനുള്ള സാധ്യത വളരെ കുറവാണ്. ശരിയാ പരിപാലനം ഇല്ലാതെവന്നാൽ തകരാം. അത് സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. എന്നിരുന്നാലും മുന്നറിയിപ്പില്ലാതെ ഇത്തരത്തിലുള്ള അണക്കെട്ട് തകരുന്നത് വളരെ അസാധാരണമാണ്. അണക്കെട്ടും ജലവൈദ്യുത നിലയവും റഷ്യൻ നിയന്ത്രണത്തിലാണ്, അതിനാൽ സ്വതന്ത്ര അന്വേഷകർക്ക് അന്വേഷണം അപ്രാപ്യമാണ്. റിസർവോയറിന്‍റെ ഇരുവശങ്ങളും രണ്ടു രാജ്യങ്ങളുടെ നിയന്ത്രണത്തിലാണ്. ഇരുരാജ്യങ്ങളും ആയുധമെടുത്ത് പോരാട്ടത്തിലും.  

Sunday, June 25, 2023

ആല്‍പ്‌സില്‍ അപായമണിമുഴങ്ങുമ്പോള്‍

 




ശലക്ഷക്കണക്കിന് ക്യുബിക് മീറ്റർ പാറകൾ ഒരു ചെറിയ ഗ്രാമത്തിലേക്കു വന്നുപതിച്ചാൽ എന്താണു സംഭവിക്കുക ? ഒരു വലിയ ദുരന്തമായിരിക്കും സംഭവിച്ചിട്ടുണ്ടാകുക. അത്തരമൊരു ദുരന്തത്തിന്‍റെ വക്കിൽനിന്നു രക്ഷപ്പെട്ട ഒരു ഗ്രാമത്തിന്‍റെ വാർത്തയാണ് സ്വിറ്റ്സർലൻഡിലെ ബ്രിയൻസ് ഗ്രാമത്തിനു പറയാനുള്ളത്. ബിബിസി പ്രക്ഷേപണം ചെയ്ത വാർത്ത ഇങ്ങനെയാണ്: സ്വിസ് ഗ്രാമത്തിലേക്ക് ഇടിമിന്നലായി വലിയ പാറകൾ പതിച്ചു. വീടുകളുടെ ഏതാനും അടി അകലത്തിലാണു പതിച്ചത്. ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിന്‍റെ ഒരു വലിയ ഭാഗം അർധരാത്രിയോടെ തെക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗ്രാബുണ്ടൻ കന്‍റോണിലെ ബ്രിയൻസ് ഗ്രാമത്തിലേക്ക് ഇടിഞ്ഞിറങ്ങുകയായിരുന്നു. മലയിടിച്ചിൽ പ്രതീക്ഷിച്ചിരുന്നതിനാൽ ബ്രിയൻസ് ഗ്രാമം മുഴുവനും മേയ് പകുതിയോടെ ഒഴിപ്പിച്ചിരുന്നു. ദ്വീപ് എന്നു വിളിപ്പേരുള്ള ഗ്രാമത്തിന് തൊട്ടുമുകളിലുള്ള പാറക്കെട്ട് പതിറ്റാണ്ടുകളായി അസ്ഥിരമായിരുന്നു. ഒരു രാത്രിയാണ് പർവതമിടിഞ്ഞത്. മുനിസിപ്പാലിറ്റി പോസ്റ്റ് ചെയ്ത വിവരമനുസരിച്ച്, ഗ്രാമത്തിലെ സ്കൂൾ കെട്ടിടത്തിന് സമീപം ലെൻസർ ഹൈഡിലേക്കുള്ള കന്‍റോണൽ റോഡിൽ ഒരു വലിയ പാറക്കൂട്ടമാണ് മണ്ണിടിച്ചിലുണ്ടാക്കിയത്. ഗ്രാമത്തിൽ നാശനഷ്‌ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ ഒഴിപ്പിച്ചവരെ ഉടനെ ഗ്രാമത്തിലേക്കു മടങ്ങാൻ അനുവദിക്കില്ല. പർവതത്തിൽ ഇപ്പോഴും ഒരു ദശലക്ഷം ക്യുബിക് മീറ്റർ വരെ അടിത്തറയിളകിയ പാറയുണ്ട്. ഇവ ഏതുസമയത്തും നിലംപതിച്ചേക്കാം. 


വാർത്തയ്ക്കപ്പുറം

ഇത് ഒരു സാധാരണ വാർത്തയായി തള്ളിക്കളയാനാകില്ലെന്നു നിരവധി കാലാവസ്ഥാവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടു സമാനമായ മലയിടിച്ചിൽ നിരവധി ഇടങ്ങളിൽനിന്നു റിപ്പോർട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. യൂറോപ്പിലെ ഏറ്റവും വലിയ പർവതനിരയായ ആൽപ്സിൽ നിരവധി സ്ഥലങ്ങളിലാണ് മലയിടിച്ചിൽ റിപ്പോർട്ട് ചെയ്യുന്നത്. ആഗോളതാപനത്തോട് ആൽപ്സ് പർവതങ്ങൾ സെൻസിറ്റീവാണ്. 1200 കിലോമീറ്റർ നീളത്തിൽ ഓസ്ട്രിയ, സ്ലൊവേന്യ, ഇറ്റലി, സ്വിറ്റ്സർലൻഡ്, ലിച്ചെൻസ്റ്റെയ്ൻ, ജർമനി, ഫ്രാൻസ്, മൊണാക്കോ എന്നീ എട്ടു രാജ്യങ്ങളിലായി ആൽപ്സ് വ്യാപിച്ചുകിടക്കുന്നു. 

ടിറോളിലും മലയിടിഞ്ഞു

സ്വിറ്റ്സർലൻഡിന്‍റെ അതിർത്തിയോടു ചേർന്നുള്ള ഓസ്ട്രിയയിലെ ടിറോൾ സംസ്ഥാനത്തിലെ സിൽവ്രെറ്റ ആൽപ്സിന്‍റെ ഭാഗമായ ഫലക്തോണ്‍ പർവതനിരയിലെ ഒരു കൊടുമുടി തകർന്ന് ആയിരക്കണക്കിന് ടണ്‍ പാറകൾ ഓസ്ട്രിയയിലെ ഒരു താഴ്വരയിലേക്ക് വീണതും സമീപകാലത്താണ്. കറുത്ത പാറകളുടെ ഒരു വലിയ കൂട്ടമാണ് പർവതത്തിൽനിന്ന് അടർന്നു താഴേക്കു പതിച്ചത്.  ഇത് കിലോമീറ്ററുകളോളം ചുറ്റും കട്ടിയുള്ള പൊടിപടലങ്ങൾ സൃഷ്‌ടിക്കുകയും ചെയ്തു. അവശിഷ്‌ടങ്ങളിൽ ഭൂരിഭാഗവും ഒരു നദിയിലാണു പതിച്ചത്. ഈ സംഭവത്തിലും പരിക്കോ നാശനഷ്‌ടങ്ങളോ ഉണ്ടായിട്ടില്ല. ഈ രണ്ടു സംഭവങ്ങളും ഏതാനും ദിവസങ്ങളുടെ മാത്രം ഇടവേളയിൽ സംഭവിച്ചതാണ്. 

ജർമനിയിലും ഇറ്റലിയിലും 

ജർമനിയുടെ തെക്കുകിഴക്കൻ ജില്ലയായ ബവേറിയയും കിഴക്കൻ ഇറ്റലിയിലെ ട്രെന്‍റോ, വെനെറ്റോ പ്രദേശങ്ങളും ഹിമപാതത്തിന്‍റെയും മലയിടിച്ചിലിന്‍റെയും ഭീഷണിയിലാണ്. ആൽപ്സ് പർവതങ്ങളുടെ താഴ്‌വരയിലുള്ള പ്രദേശങ്ങളിലെ ജനങ്ങൾ അതീവഭീതിയിലാണു കഴിയുന്നത്. കഴിഞ്ഞവർഷം ഇറ്റലിയിലുണ്ടായ ഹിമപാതത്തിൽ ആറുപേർ മരിക്കുകയും ഒന്പതു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് ഡോളോമൈറ്റ്സിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയിൽനിന്നാണ് ഹിമപാതമുണ്ടായത്. ഏകദേശം 13 വർഷങ്ങൾക്കുമുന്പ് ജർമനിയിലെ തെക്കൻ ബവേറിയയിലുണ്ടായ മലയിടിച്ചിലിലാകട്ടെ ഒരു കെട്ടിടം തകർന്നു നാലുപേരാണു മരിച്ചത്. മ്യൂണിക് നഗരത്തിനു സമീപമാണ് അന്ന് അപകടമുണ്ടായത്. അന്നും നിരവധി കെട്ടിടങ്ങളുണ്ടായിരുന്ന ഒരു മേഖലയിലേക്കു പർവതനിരകളിൽനിന്ന് വലിയ പാറകൾ പതിക്കുകയായിരുന്നു. അത്തരത്തിൽ പതിച്ച ഒരു പാറയ്ക്ക് ഒരു വീടിന്‍റെ വലിപ്പമുണ്ടായിരുന്നു. 

മലയിടിച്ചിൽ ആപത് സൂചന  

മുകളിൽ സൂചിപ്പിച്ച വിവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ മഞ്ഞുമലകൾ ഉരുകുന്നതും കാലാവസ്ഥാ പ്രതിസന്ധി കാരണം പെർമാഫ്രോസ്റ്റ് (ജലം ഐസാകുന്ന  താപനിലയിലും താഴെ  ഊഷ്മാവിൽ സ്ഥിതി  ചെയ്യുന്ന മണ്ണ്.  പർവതങ്ങളുടെ  പ്രതലത്തെ ഉറപ്പിച്ചു  നിർത്തുന്ന സ്ഥിരമായി  തണുത്തുറഞ്ഞ നിലം.  പെർമാഫ്രോസ്റ്റ്  ഉരുകുന്പോൾ, അത്  ശക്തമായ ഹരിതഗൃഹ  വാതകമായ മീഥേനെ  അന്തരീക്ഷത്തിലേക്കു  തള്ളുന്നു, ഇത് കൂടുതൽ  ചൂട്  ഉത്പാദിപ്പിക്കപ്പെടുന്നതിനു  കാരണമാകുന്നു) ഉരുകുന്നതും ലോകത്തു വലിയ ഭീഷണി സൃഷ്‌ടിക്കുമെന്നുമാണ് ജിയോളജിസിറ്റുകളും കാലാവസ്ഥാ ശാസ്ത്രജ്ഞരും വിലയിരുത്തുന്നത്.  മഞ്ഞുമലകൾ കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ഉരുകിയൊലിക്കുന്നത് ഇരട്ടിവേഗത്തിലായെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞർ ഒന്നടങ്കം പറയുന്നത്. അതിലേക്കു വിരൽചൂണ്ടുന്ന നിരവധി പഠനറിപ്പോർട്ടുകൾ അവർ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ലോകത്ത് താപനില വലിയതോതിലാണ് വർധിക്കുന്നത്. പർവതങ്ങളും വനങ്ങളും തടാകങ്ങളും സന്പന്നമാക്കുന്ന നിരവധി സ്ഥലങ്ങൾ ലോകത്തുണ്ട്. കാലാവസ്ഥാ മാറ്റത്തിന്‍റെ വേഗം കുറയ്ക്കുകയോ തടയുകയോ ചെയ്യേണ്ടത് അനിവാര്യമാണെന്ന് എല്ലാ റിപ്പോർട്ടുകളും സംശയലേശമെന്യേ അടിവരയിട്ടു പറയുന്നു. ശാസ്ത്രീയ നീക്കങ്ങളിൽ ലോകം ഇനിയും ശ്രദ്ധിച്ചു തുടങ്ങിയിട്ടില്ല എന്നതിന്‍റെ മുന്നറിയിപ്പുകളാണ് അടിക്കടിയുണ്ടാകുന്ന ദുരന്തങ്ങൾ.

 എന്തുകൊണ്ട് പർവതങ്ങൾ ഇടിയുന്നു

പർവതങ്ങളിലെ ഒഴുകിനടക്കുന്ന മഞ്ഞുകട്ടകൾ (ഹിമാനികൾ) ചുരുങ്ങുകയും മലനിരകളിലെ പെർമാഫ്രോസ്റ്റ് ഉരുകാൻ തുടങ്ങുകയും ചെയ്യുന്പോൾ, പാറ അസ്ഥിരമാകുന്നു. 

ബ്രിയൻസിൽ പെർമാഫ്രോസ്റ്റ് ഇല്ല; എന്നിട്ടും

ബ്രിയൻസ് ഗ്രാമത്തിനു മുന്നിലുള്ള പർവതത്തിൽ പെർമാഫ്രോസ്റ്റ് ഇല്ല. എന്നിട്ടും എന്തുകൊണ്ട് പർവതം ഇടിഞ്ഞു? അത് ആഗോളതാപനവുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് വിദഗ്ധർ പറയുന്നത്. കുറച്ചുനാളുകളായി ഗ്രാമത്തിൽ കനത്ത മഴ പെയ്യുന്നുണ്ടായിരുന്നു. ഇത് ആഗോളതാപനത്തിന്‍റെ ഫലമാണ്. വെള്ളത്താൽ നനഞ്ഞ മലഞ്ചെരിവ് ഗ്രാമത്തിലേക്ക് വേഗത്തിൽ ഇടിഞ്ഞിറങ്ങുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പാറകളിൽ വെള്ളം കയറുന്നതും പ്രശ്നമാണ്. ആഗോളതപനത്തിന്‍റെ ഭാഗമായി താപനില ഉയരുന്നത് പെട്ടെന്നുള്ള മലയിടിച്ചിലിനു കാരണമാകും. കാരണം മഞ്ഞുമൂടിയ പാറയുടെ അടിയിൽ 60 മീറ്റർ വരെ ആഴത്തിൽ ജലമെത്തും. ഈ ജലത്തിന്‍റെ താപനില ആഗോളതാപനം മൂലം മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ ഉയരും. പിന്നെന്താണു സംഭവിക്കുകയെന്നു പറയേണ്ട കാര്യമില്ലല്ലോ? കാലാവസ്ഥ മാറുന്നതിനനുസരിച്ച് പർവതമേഖലകളിൽ കൂടുതൽ മലയിടിച്ചിൽ പ്രതീക്ഷിക്കാമെന്ന് ജിയോളജിസ്റ്റുകൾ മുന്നറിയിപ്പു നൽകിക്കഴിഞ്ഞു. 



ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും

പെർമാഫ്രോസ്റ്റിന്‍റെ സാന്നിധ്യം ഇല്ലാത്ത പർവതങ്ങളും ഇടിയുന്നതിന്‍റെ പശ്ചാത്തലത്തിൽ ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും വീണ്ടും ചൂടുപിടിച്ച ചർച്ചയാകുന്നു. ഭൂമിയുടെ ശരാശരി താപനിലയിലെ വർധനവിനെയാണ് ആഗോളതാപനം എന്ന പദംകൊണ്ടു സൂചിപ്പിക്കുന്നത്. എന്നാൽ കാലാവസ്ഥാ വ്യതിയാനമാകട്ടെ, ആഗോളതാപനത്തിന്‍റെ ഏറ്റവും പ്രധാനപ്പെട്ട അനന്തരഫലങ്ങളിലൊന്നാണ്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും പലപ്പോഴും മാറിമാറി ഉപയോഗിക്കാറുണ്ടെങ്കിലും അവ വ്യത്യസ്തമാണ്. നമ്മുടെ ഭൂമിയുടെ ദീർഘകാല ചൂടിനെയാണ് ആഗോളതാപനം സൂചിപ്പിക്കുന്നത്. വ്യവസായ വിപ്ലവത്തിനുശേഷം ഭൂമിയുടെ ശരാശരി താപനില ഒരു ഡിഗ്രി സെൽഷ്യസിലധികം വർധിച്ചു. പൊതുവിൽ പറയുന്പോൾ ഇതു നേരിയ വ്യതിയാനമായി തോന്നാമെങ്കിലും ഭൂമിയുടെ താപനിലയിലെ ചെറിയ മാറ്റങ്ങൾ പോലും ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും.  പ്രശ്നം ഇവിടംകൊണ്ടും തീരുന്നില്ല. താപനില ഇപ്പോഴും ഉയർന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. കാലാവസ്ഥാ വ്യതിയാനമാകട്ടെ ആഗോളതാപനത്തിന്‍റെ ഒരു സൂചനയാണ്. ആഗോളതാപനം അപ്രതീക്ഷിതമായ കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് കാരണമാകുന്നു. ഉയർന്ന പർവതാഗ്രങ്ങളിലും ധ്രുവപ്രദേശങ്ങളിലും 90 മുതൽ 3000 മീറ്റർ വരെ കനത്തിലുള്ള ഹിമാനികൾ ഉരുകുന്നത്, സമുദ്രത്തിലെ ചൂട് വർധിക്കുന്നത്, കൊടുംതണുപ്പ് അല്ലെങ്കിൽ കൊടും ചൂട് തുടങ്ങിയവയെല്ലാം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തിന്‍റെ ഫലമാണ്. ആഗോളതാപനത്തിന്‍റെ ഭാഗമായി ഉണ്ടാകുന്ന മഞ്ഞുമലയിടിച്ചിൽ പ്രളയവും കനത്ത നാശവുമാണ് ലോകത്താകമാനം വരുത്തിവയ്ക്കുന്നത്. ഭൂരിഭാഗം മഞ്ഞുമലകളിലും ഒഴുകി നടക്കുന്ന മഞ്ഞുതടാകങ്ങളുണ്ടാകും. മഞ്ഞുമലകളിൽ രൂപം കൊള്ളുന്ന ഇത്തരം തടാകങ്ങൾ താപനിലയുയരുന്പോൾ ഉരുകുകയും തകരുകയും ചെയ്യും. ഇത് വെള്ളപ്പൊക്കത്തിന് വഴിവയ്ക്കുന്നു. അടുത്തകാലത്തായി മഞ്ഞുരുകി രൂപം കൊണ്ട തടാകങ്ങളിൽ മലയിടിച്ചിൽമൂലം കല്ലും മണലും വന്നു നിറയുന്നതും മഞ്ഞുമലത്തടാകങ്ങളുടെ തകർച്ചയ്ക്കു കാരണമാകുന്നു. കൂടാതെ, ഭൂമിയുടെ താപനില ഉയരുന്നത് വെള്ളപ്പൊക്കം, ക്ഷാമം, വരൾച്ച, കൊടുങ്കാറ്റ് തുടങ്ങിയ പ്രകൃതി ദുരന്തങ്ങൾക്ക് കാരണമാകുന്നു.  ഭൂമിയുടെ ശരാശരി താപനിലയിലുണ്ടാകുന്ന വർധന മണ്‍സൂണ്‍ പ്രവാഹങ്ങളുടെ ചലനത്തെയും മാറ്റിമറിക്കുന്നു. അതിന്‍റെ ഫലമായി കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ലോകത്തിന്‍റെ ചില പ്രദേശങ്ങളിൽ മഴ കുറഞ്ഞു. ചിലയിടങ്ങളിലാകട്ടെ അതിതീവ്ര മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടു. പ്രത്യേകിച്ച്  ഉഷ്ണമേഖലാ പടിഞ്ഞാറൻ പസഫിക്കിൽ മഴയുടെ അളവ് ക്രമാതീതമായി വർധിച്ചു.

ഹിമാലയത്തിലും ആസന്നം

ഹിമപാതവും മലയിടിച്ചിലും നമ്മുടെ രാജ്യത്തും സംഭവിച്ചുകഴിഞ്ഞു. ഹിമാലയൻ മലനിരകളിലെ കൊടുമുടികളിലും മഞ്ഞുരുകുന്നതു മൂലം പ്രതിവർഷം 50 സെന്‍റീമീറ്റർ  ഉയരം കുറയുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. അത് തുടർച്ചയായി സംഭവിച്ചാൽ വലിയ ദുരന്തമായിരിക്കും നമ്മുടെ രാജ്യത്തെയും കാത്തിരിക്കുന്നത്. ഹിമാലയത്തെ ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ബാധിക്കുന്നുണ്ടോയെന്നു പഠനം നടത്തിയ കൊളംബിയൻ സർവകലാശാല പുറത്തുവിട്ട റിപ്പോർട്ട് അതീവ ഗൗരവമുള്ളതാണ്. ഹിമാലയത്തിലെ മഞ്ഞുരുകുന്നത് ഇന്ത്യയിലെയും സമീപരാജ്യങ്ങളിലെയും (അഫ്ഗാനിസ്ഥാൻ, ഇന്ത്യ, നേപ്പാൾ, ചൈന, മ്യാൻമർ)  കുറഞ്ഞത് 80 കോടി ജനങ്ങളെ ബാധിക്കുന്ന ശുദ്ധജലക്ഷാമത്തിന് വഴിവയ്ക്കുമെന്നാണ് റിപ്പോർട്ട്. ഹിമാലയത്തിൽ 32,392 ഹിമാനികൾ ഉണ്ട്. ഹിമാലയം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഹിമാനി  നിക്ഷേപമാണ്. അന്‍റാർട്ടിക്കയും  ആർട്ടിക്കുമാണ് ഹിമാനി നിക്ഷേപത്തിൽ ഹിമാലയത്തിനു മുന്നിലുള്ളത്. ഈ ഹിമാനികൾ ഭൂമിയിലെ ഏറ്റവും പ്രധാനപ്പെട്ട നദീതടങ്ങളെ പോഷിപ്പിക്കുന്നു. കോടിക്കണക്കിന് ആളുകൾക്ക് വെള്ളവും ഊർജവും വരുമാനവും നേരിട്ടും അല്ലാതെയും നൽകുന്നതിലും ഹിമാനികൾ വലിയ പങ്കുവഹിക്കുന്നു. ആഗോളതാപനവുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ള മിക്ക പഠനങ്ങളും ചൂണ്ടിക്കാട്ടുന്നത് പുറംന്തള്ളുന്ന കാർബൺ ഡയോക്സൈഡിന്‍റെ അളവ് നിയന്ത്രിച്ചില്ലെങ്കിൽ ഹിന്ദുകുഷ് ഹിമാലയ മേഖലയിലെ ഹിമാനികളുടെ മൂന്നിൽ രണ്ട് ഭാഗവും അപ്രത്യക്ഷമാകുമെന്നാണ്. റിപ്പോർട്ടുകൾ മുന്നോട്ടുവയ്ക്കുന്ന കണക്കുകൾ ആശങ്കാജനകമാണ്. 2000നും 2016നും ഇടയിൽ  ഹിമാലയത്തിലെ ശതകോടിക്കണക്കിന് ടണ്‍ ഐസ് നഷ്ടപ്പെട്ടു. അതാകട്ടെ 1975നും 2000നും ഇടയിൽ നഷ്‌ടമായതിന്‍റെ ഇരട്ടിയാണെന്നു മനസിലാക്കുന്പോഴാണ് ആഗോള താപനില ഉയരുന്നതിന്‍റെ ഫലം എത്രമാത്രം ഗുരുതരമാണെന്നു മനസിലാകുക. ആഗോളതാപനം മണ്‍സൂണ്‍ പാറ്റേണുകളെ മാറ്റുന്നതിനാൽ എല്ലാ മഴക്കാലത്തും വെള്ളപ്പൊക്കസാധ്യത വർധിക്കുന്നു. ചെന്നൈയിലും കേരളത്തിലും അതിതീവ്ര മഴ സൃഷ്‌ടിച്ച വെള്ളപ്പൊക്കം അത്രവേഗത്തിലൊന്നും നമ്മൾ മറക്കില്ലല്ലോ. മാത്രവുമല്ല, വേനൽക്കാലത്ത് വിളകൾക്ക് കൂടുതൽ വെള്ളം ആവശ്യമുള്ളപ്പോൾ ജലത്തിന്‍റെ അളവ് അസാധാരണമാംവിധം കുറയുകയും ചെ‌യ്യുന്നു. തത്ഫലമായി കാർഷിക വിളവ് കുറയുന്നു. വരണ്ട മേഖലകൾ വർധിക്കുന്നു. മത്സ്യബന്ധനം പ്രതിസന്ധിയാലാകുന്നു. 

ജോഷിമഠ് ഉയർത്തുന്ന അപായസൂചന

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ സംഭവിച്ച മണ്ണിടിച്ചിലിന്‍റെ കാരണവും മറ്റൊന്നല്ല.  ജോഷിമഠിനു സമീപത്തെ നന്ദാദേവി കൊടുമുടിയിലെ മഞ്ഞുരുകിയതിനെത്തുടർന്നാണു മണ്ണിടിച്ചിലുണ്ടായത്.  രാജ്യത്തെ രണ്ടാമത്തെ വലിയ കൊടുമുടിയായ നന്ദാദേവിയുടെ ഉത്തരഭാഗത്തുനിന്നാണ് മലയിടിച്ചിലുണ്ടായത്. ദുരന്തമുഖത്തെ ഋഷിഗംഗാ വൈദ്യുത പദ്ധതിയും മല തുരന്നു നിർമിച്ച നിരവധി തുരങ്കങ്ങളുമാണ് ദുരന്തത്തിനു കാരണമെന്ന് ആക്ഷേപം ഉയർന്നിരുന്നു.  

FACEBOOK COMMENT BOX