Friday, October 6, 2023

ഇരുന്പുമറ ഭേദിച്ച പോരാട്ടവീര്യം


സന്ദീപ് സലിം

സമാധനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തിയപ്പോൾ ഇരുന്പഴിക്കും തടുക്കാനാവാത്ത പോരാട്ടവീര്യത്തിനുള്ള അംഗീകാരമായി മാറി. ഇറാനിലെ സ്ത്രീപീഡനത്തിനെതിരായ പോരാട്ടത്തിനും മനുഷ്യാവകാശങ്ങളും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിനുമായി പ്രവർത്തിക്കുന്ന മനുഷ്യാവകാശപ്രവർത്തക നർഗീസ് മുഹമ്മദി പുരസ്കാരപ്രഖ്യാപനം നടക്കുന്ന സമയത്തും ജയിലിലാണ്. ഇറാൻ ഭരണകൂടം മുഹമ്മദിയെ 13 തവണ അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ച് തവണ ശിക്ഷിക്കപ്പെടുകയും ചെയ്തു. ഇറാനിലെ വനിതകളെ അടിച്ചമർത്തുന്നതിനെതിരെയും എല്ലാവർക്കും മനുഷ്യാവകാശവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതിനുവേണ്ടിയും മുഹമ്മദി നടത്തിയ പോരാട്ടത്തിനാണ് പുരസ്കാരമെന്ന് നൊബേൽ പുരസ്കാര സമിതി അറിയിച്ചു. കഴിഞ്ഞ എട്ടു വർഷമായി ജയിലിൽ കഴിയുന്ന നർഗീസ് മുഹമ്മദിക്ക് കുടുംബത്തെയും മക്കളെയും കാണാൻ സാധിച്ചിട്ടില്ല.  കഴിഞ്ഞ 25 വർഷത്തിൽ ഏറെ കാലവും നർഗീസ് ചെലവഴിച്ചത് ജയിലിലാണ്. 2023ലെ പെൻ ഫ്രീഡം ടു റൈറ്റ് അവാർഡും മുഹമ്മദിക്കാണ് നൽകപ്പെട്ടത്. യുഎന്നിന്‍റെ വേൾഡ് പ്രസ് ഫ്രീഡം പ്രൈസ് ലഭിച്ചതും മറ്റൊരാള്‍ക്കല്ല. 

എൻജിനിയറിൽനിന്നു മനുഷ്യാവകാശ 

പ്രവർത്തകയിലേക്ക്

1972 ഏപ്രിൽ 21ന് ഇറാനിലെ സഞ്ജാനിൽ ജനിച്ച മുഹമ്മദി വളർന്നത് കോർവെഹ് (കുർദിസ്ഥാൻ), കരാജ്, ഓഷ്നവിയെഹ് എന്നിവിടങ്ങളിലാണ്. 1990 കളിൽ, ഫിസിക്സ് വിദ്യാർഥിയായിരുന്ന കാലത്തുതന്നെ സമത്വത്തിനും സ്ത്രീകളുടെ അവകാശങ്ങൾക്കും വേണ്ടി ശബ്ദമുയർത്തിത്തുടങ്ങിയിരുന്നു. ഇതേസമയത്തുതന്നെ പരിഷ്കരണ സ്വഭാവമുള്ള പത്രങ്ങളിൽ കോളങ്ങൾ എഴുതി. 2003ൽ ഇവർ ഇറാനിലെ മറ്റൊരു നൊബേൽ സമാധാനപുരസ്കാര ജേതാവായ ഷിറിൻ എബാദി സ്ഥാപിച്ച ടെഹ്റാനിലെ ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്‍ററിന്‍റെ ഭാഗമായി പ്രവർത്തിച്ചുതുടങ്ങി. വിവിധ പത്രങ്ങളിലായി എഴുതിയ കോളങ്ങൾ സമാഹരിച്ച് പരിഷ്കാരങ്ങൾ, തന്ത്രം, തന്ത്രങ്ങൾ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതോടെ നർഗീസ് മുഹമ്മദി ഭരണകൂടത്തിന്‍റെ കണ്ണിലെ കരടായി. ഇറാനിയൻ സർക്കാരിനെ വിമർശിച്ചതിന് 1998ൽ മൊഹമ്മദി ആദ്യമായി അറസ്റ്റിലാവുകയും ഒരു വർഷം ജയിലിൽ കഴിയുകയും ചെയ്തു. 1999 ൽ മുഹമ്മദി മനുഷ്യാവകാശ പ്രവർത്തകനായ താഗി റഹ്മാനിയെ വിവാഹം കഴിച്ചു. അതേവർഷംതന്നെ റഹ്മാനി അറസ്റ്റിലായി. 13 വർഷത്തെ ജയിൽ ശിക്ഷ അനുഭവിച്ച റഹ്മാനി 2012ലാണ് ജയിൽമോചിതയായത്. ജയിൽ മോചിതനായ റഹ്മാനി മനുഷ്യാവകാശ പോരാട്ടങ്ങൾ അവസാനിപ്പിച്ച് ഫ്രാൻസിലേക്ക് താമസം മാറി. എന്നാൽ, തന്‍റെ വഴി അതല്ലെന്നു ബോധ്യമുണ്ടായിരുന്നമുഹമ്മദി ഇറാനിൽത്തന്നെ തുടരാൻ തീരുമാനിച്ചു. റഹ്മാനി അറസ്റ്റിലായി രണ്ടു വർഷത്തിനകം നർഗീസ് മുഹമ്മദിയെയും ഭരണകൂടം അറസ്റ്റ് ചെയ്തു. തടവിലാക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തകരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ ശ്രമിച്ചതിന് 2011ലാണ് നർഗീസ് മുഹമ്മദി അറസ്റ്റിലാവുകയും തടവിന് ശിക്ഷിക്കപ്പെടുകയും ചെയ്തത്. രാഷ്‌ട്രീയ വിദ്യാർഥി സംഘമായ തഷാക്കോൽ ദാനേഷ്ജുയി റോഷംഗരാന്‍റെ (ന്ധപ്രബുദ്ധരായ വിദ്യാർഥി സംഘംന്ധ) യോഗത്തിൽ പങ്കെടുക്കുന്നതിനിടെയാണ് മൊഹമ്മദി അറസ്റ്റിലായത്. ദേശീയ സുരക്ഷയ്ക്കെതിരേ പ്രവർത്തിക്കുക, ഡിഫൻഡേഴ്സ് ഓഫ് ഹ്യൂമൻ റൈറ്റ്സ് സെന്‍ററിലെ അംഗത്വം, ഭരണകൂടത്തിനെതിരായ പ്രചരണം എന്നിവയാണ് മുഹമ്മദിക്കുമേൽ ഭരണകൂടം ചാർത്തിയ കുറ്റങ്ങൾ.

വധശിക്ഷയ്ക്കെതിരായ പോരാട്ടം

2013 ൽ ജാമ്യത്തിലിറങ്ങിയ മൊഹമ്മദി ലോകത്ത് വധശിക്ഷ നടപ്പാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രത്യേകിച്ച് ഇറാനിൽ, പുതിയ പോർമുഖം തുറന്നു. കുട്ടിക്കാലത്തെ തന്‍റെ അനുഭവങ്ങളാണ് വധശിക്ഷയ്ക്കെതിരായ പോരാട്ടത്തിനിറങ്ങാൻ തന്നെ പ്രേരിപ്പിച്ചതെന്നാണ് നർഗീസ് മുഹമ്മദി ഒരിക്കൽ പറഞ്ഞത്. ചെറിയ കുട്ടിയായിരിക്കുന്പോൾത്തന്നെ നർഗിസിന്‍റെ അമ്മയും മുത്തശിയും മുഹമ്മദിയെയും സഹോദരനെയും കൂട്ടി ജയിലുകൾ സന്ദർശിക്കുമായിരുന്നു. തടവുകാർക്ക് കഴിക്കാൻ പഴങ്ങളുമായാണ് പോയിരുന്നത്. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരെയും സന്ദർശിക്കുമായിരുന്നു. അത്തരം സന്ദർശനങ്ങളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട തടവുകാരുടെ പേരുകൾ വായിക്കുക മുഹമ്മദിയുടെ ശീലമായിരുന്നു. ബാല്യകാലത്തിലെ ഈ ഓർമകളാണ് തന്നെ എല്ലാത്തരം മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരേ പോരാട്ടത്തിനിറങ്ങാൻ പ്രേരിപ്പിച്ചതെന്നാണ് മുഹമ്മദി പറഞ്ഞത്. ലോകത്ത് വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇറാന്‍റെ സ്ഥാനം ഒന്നാമതാണ്. 2022 ൽ 860 പേരെയാണ് ഇറാൻ ഭരണകൂടം വധശിക്ഷയ്ക്കു വിധിച്ചത്. മുഹമ്മദിയുടെ പ്രവർത്തനങ്ങൾ അംഗീകരിക്കാൻ ഭരണകൂടം തയാറായില്ലെന്നുമാത്രമല്ല പലതവണ ഭരണകൂടവിരുദ്ധ പ്രചാരണങ്ങളിൽനിന്നു പിൻമാറാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ഭരണകൂടത്തിന്‍റെ മുന്നറിയിപ്പുകളെയും ഭീഷണികളെയും തള്ളിക്കളഞ്ഞ മുഹമ്മദി പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്തു. ഒടുവിൽ അനിവാര്യമായ ആ കാര്യം സംഭവിച്ചു. വധശിക്ഷയ്ക്കെതിരായ ആക്ടിവിസം 2015ൽ മുഹമ്മദിയെ വീണ്ടും ഇരുന്പഴിക്കുള്ളിലാക്കി. ജയിലിലെത്തിയ മുഹമ്മദിയുടെ പോരാട്ടവീര്യം തെല്ലും കുറഞ്ഞില്ല. ഇറാനിയൻ ജയിലുകളിൽ  രാഷ് ട്രീയതടവുകാർക്കെതിരേ ഭരണകൂടത്തിന്‍റെ ഒത്താശയോടെ നടക്കുന്ന ആസൂത്രിത പീഡനങ്ങൾക്കെതിരേ, പ്രത്യേകിച്ച് സ്ത്രീ തടവുകാർക്കെതിരേ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾക്കെതിരേ തടവുകാരെ സംഘടിപ്പിക്കാനുള്ള പ്രവർത്തനങ്ങളിൽ മുഹമ്മദി മുഴുകി. 

മനുഷ്യാവകാശ പ്രവർത്തകയിൽനിന്നു 

സ്വാതന്ത്ര്യസമരസേനാനിയിലേക്ക്

നർഗസ് മുഹമ്മദി മനുഷ്യാവകാശ പ്രവർത്തക മാത്രമല്ല ഒരു സ്വാതന്ത്ര്യസമര സേനാനികൂടെയാണെന്നു ലോകം വാഴ്ത്തുന്നു. സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നർഗീസ് മുഹമ്മദിയെ തേടിയെത്തുന്പോൾ ഇറാനിലെ മനുഷ്യാവകാശങ്ങൾക്കും സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള അവരുടെ ധീരമായ പോരാട്ടത്തിനു ലോകം നൽകുന്ന അംഗീകരമായി പുരസ്കാര നേട്ടം മാറുന്നു. ഈ പുരസ്കാരം മൊഹമ്മദിക്കു നൽകുന്നതിലൂടെ സ്ത്രീകളെ അടിച്ചമർത്തുന്ന അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന എല്ലാ ഭരണകൂടങ്ങൾക്കെതിരേയും തെരുവിൽ പോരാടുന്ന ലക്ഷക്കണക്കിനു പോരാളികളെ ആദരിക്കൽകൂടിയായിമാറുന്നു. 

ജയിലേക്ക് നൊബേലെത്തുന്നത് 

അഞ്ചാംതവണ

നർഗീസ് മുഹമ്മദി ജയിലിൽനിന്നു നൊബേൽ നേടുന്ന അഞ്ചാമത്തെ വ്യക്തിയാണ്. ഇതിനുമുന്പ് കാൾ വോണ്‍ ഒസിറ്റ്സ്കി, ഓങ്ങ്സാൻ സൂചി, ലിയു സിയാവോബോ, അലസ് ബിയാലിയാറ്റ്സ്കി എന്നിവരാണ് നർഗീസ് മൊഹമ്മദിക്കു മുന്പ് ജയിലിൽ കഴിയവേ നൊബേൽ പുരസ്കാരം നേടിയത്.


കാൾ വോണ്‍ ഒസിറ്റ്സ്കി

നാസി കോണ്‍സെൻട്രേഷൻ ക്യാന്പിലേക്ക് നൊബേലെത്തിയത് ഒസിറ്റ്സ്കിയെ തേടിയാണ്.  1935ലാണ് മാധ്യമപ്രവർത്തകനും യുദ്ധവിരുദ്ധ പ്രചാരകനുമായ കാൾ വോണ്‍ ഒസിറ്റ്സ്കി സമാധാന നൊബേലിനു തെരഞ്ഞെടുക്കപ്പെട്ടത്. പുരസ്കാരം ഏറ്റുവാങ്ങാൻ അദ്ദേഹത്തിന് കഴിഞ്ഞിഞ്ഞില്ല. ഈ പുരസ്കാരം നേടുന്ന ആദ്യ ഭരണകൂട വിമർശകനും ഒസിറ്റ്സ്കിയാണ്. ഇത് ഹിറ്റ്‌ലറെ കുറച്ചൊന്നുമല്ല ചോടിപ്പിച്ചത്. കുപിതനായ അഡോൾഫ് ഹിറ്റ്‌ലർ എല്ലാ ജർമൻ പൗരന്മാരെയും നൊബേൽ പുരസ്കാരങ്ങൾ സ്വീകരിക്കുന്നതിൽനിന്നു വിലക്കുകയുണ്ടായി. 


ആങ്ങ്സാൻ സൂചി

സൈന്യത്തിന്‍റെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരേ പോരാടിയതിനെത്തുടർന്ന് സൈന്യം വീട്ടുതങ്കലിലാക്കിയ മ്യാൻമറിലെ ആങ്ങ്സാൻ സൂചിയെത്തേടി 1991ലാണ് നൊബേൽപുരസ്കാരമെത്തിയത്. സൂചിയുടെ മക്കളും ഭർത്താവും ചേർന്നു പുരസ്കാരം സ്വീകരിച്ചു. പുരസ്കാര വേദിയിൽ സൂചിയുടെ സാന്നിധ്യം രേഖപ്പെടുത്താൻ ഒരു ഒഴിഞ്ഞ കസേര ഇട്ടിരുന്നു. ഒന്പതു വർഷങ്ങൾക്കു ശേഷമാണ് സൂചി മോചിതയായത്. 


ലിയു സിയാവോബോ  

ചൈനീസ് ഭരണകൂട വിമർശകനായ ലിയു സിയാവോബയെത്തേടി 2010 ൽ സമാധാന നൊബേലെത്തുന്പോൾ അദ്ദേഹത്തെ ഭരണകൂടം തടവിലിട്ടിരിക്കുകയായിരുന്നു. ഭരണകൂടത്തെ അട്ടിമറിക്കാനുള്ള ശ്രമത്തിന്‍റെ പേരിലായിരുന്നു 11 വർഷത്തെ ജയിൽവാസം. പുരസ്കാരം സ്വീകരിക്കാൻ ചൈന അദ്ദേഹത്തിന്‍റെ ഭാര്യയെയോ മറ്റുബന്ധുക്കളെയോ അനുവദിച്ചില്ല. അദ്ദേഹത്തിന്‍റെ ഭാര്യ ലിയു സിയയെ വീട്ടുതടങ്കലിലാക്കുകയും മൂന്ന് സഹോദര·ാരെ ചൈന വിടുന്നത് തടയുകയും ചെയ്തു. 2017 ജൂലൈയിൽ കരളിന് അർബുദം ബാധിച്ച് 61ാം വയസിൽ ചൈനീസ് ജയിൽ ആശുപത്രിയിൽവെച്ച് അദ്ദേഹം അന്തരിച്ചു. ഒസിറ്റ്സ്കിക്കു പിന്നാലെ തടവിൽ മരിക്കുന്ന രണ്ടാമത്തെ നൊബേൽ ജേതാവും ലിയു സിയാവോബോയാണ്.


അലസ് ബിയാലിയാറ്റ്സ്കി   

ബെലാറൂസിലെ മനുഷ്യാവകാശ പ്രവർത്തകൻ അലസ് ബിയാലിയാറ്റ്സ്കിക്ക് 2021 ലെ സമാധാന നൊബേൽ പുരസ്കാരം ലഭിക്കുന്പോൾ അദ്ദേഹം അലക്സാണ്ടർ ലുകാഷെങ്കേയുടെ ഭരണത്തിനെതിരെ പ്രതിഷേധിച്ചതിനാണ് നികുതി വെട്ടിപ്പ് ആരോപിച്ച് ജയിലിലായിരുന്നു. അദ്ദേഹത്തിന്‍റെ ഭാര്യ നതാലിയ പിഞ്ചുകാണ് അദ്ദേഹത്തിനായി പുരസ്കാരം സ്വീകരിച്ചത്.

Thursday, October 5, 2023

അനിശ്ചിതത്വങ്ങളുടെയും ഉത്കണ്ഠകളുടെയും തുറന്നെഴുത്ത്

സന്ദീപ് സലിം

എഴുത്തിലൂടെ, നിശബ്ദരാക്കപ്പെട്ടവരുടെ ശബ്ദമായ നോര്‍വീജിയന്‍ എഴുത്തുകാരന്‍ യോന്‍ ഫൊസെയെത്തേടി സാഹിത്യത്തിലെ പരമോന്നത പുരസ്‌കാരമായ നൊബേല്‍ സമ്മാനമെത്തിയിരിക്കുന്നു. മനുഷ്യസഹജമായ ജിജ്ഞാസയും പരസ്പര വിരുദ്ധമായ വികാരങ്ങളെയും വായനക്കാരനെ ആഴത്തില്‍ സ്പര്‍ശിക്കുന്ന ഭാഷയില്‍ അടയാളപ്പെടുത്താനുള്ള അസാധാരണമായ കഴിവാണ് ഫൊസെയുടെ എഴുത്തിന്റെ പ്രത്യേകത. നാടകങ്ങള്‍, നോവലുകള്‍, കവിതാസമാഹാരങ്ങള്‍, ഉപന്യാസങ്ങള്‍, കുട്ടികളുടെ പുസ്തകങ്ങള്‍, വിവര്‍ത്തനങ്ങള്‍ തുടങ്ങി എഴുത്തിന്റെ എല്ലാരൂപങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പു പതിഞ്ഞിട്ടുണ്ട്. ലോകത്തില്‍ ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളുടെ പട്ടികയിലെ ആദ്യ സ്ഥാനങ്ങളില്‍ ഇടപിടിക്കുക യോന്‍ ഫൊസെയുടെ നാടകങ്ങളാണ്. യൂറോപ്പില്‍ ഏറ്റവുമധികം പ്രദര്‍ശിപ്പിച്ച നാടകകൃത്തുക്കളില്‍ ഒരാളാണ് അദ്ദേഹം. 

എഴുത്തു തുടങ്ങിയത് കഥയില്‍

ഫൊസെയുടേതായി ആദ്യം പുറത്തുവരുന്ന എഴുത്ത് ചെറുകഥയാണ്. തന്റെ ഇരുപത്തിരണ്ടാമത്തെ വയസില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ആദ്യ കഥ വെളിച്ചംകാണുന്നത്. 1981ല്‍ ഒരു വിദ്യാര്‍ഥി പത്രത്തില്‍ പ്രസിദ്ധീകരിച്ച ഹാന്‍ (അവന്‍) എന്ന ചെറുകഥയിലൂടെയാണ് ഫൊസെ സാഹിത്യത്തില്‍ അരങ്ങേറുന്നത്. പിന്നീട്, അദ്ദേഹം നോവല്‍ രചനയിലേക്കു ശ്രദ്ധതിരിച്ചു. രണ്ടുവര്‍ഷത്തിനകം അദ്ദേഹത്തിന്റെ ആദ്യ നോവല്‍ റൗഡ്, സ്വാര്‍ട്ട് (ചുവപ്പ്, കറുപ്പ്) പുറത്തിറങ്ങി. 1989ല്‍ പുറത്തിറങ്ങിയ നൗസ്‌റ്റെറ്റ് (ബോട്ട് ഹൗസ്) എന്ന നോവലിലൂടെ അദ്ദേഹം വായനക്കാരുടെയും നിരൂപകരുടെയും പ്രശംസപിടിച്ചുപറ്റി. ദൈനംദിന ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളും ഉത്കണ്ഠകളും ഭാവനയുടെ സ്പര്‍ശമില്ലാതെ തുറന്നെഴുതാനുള്ള ഫൊസെയുടെ ധൈര്യമാണ് അദ്ദേഹത്തിന്റെ രചനകളെ നോര്‍വേയെന്ന രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോളതലത്തിലേക്കുയര്‍ത്തിയത്. 

വ്യക്തി എന്നനിലയില്‍ നേരിട്ട ജീവിതസമസ്യകളെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ യോന്‍ ഫൊസെയ്ക്കു കഴിഞ്ഞു. ജീവിതാനുഭവവും ഭാവനയും കോര്‍ത്തിണക്കിയുള്ള അദ്ദേഹത്തിന്റെ എഴുത്തിനെ വേറിട്ടു നിര്‍ത്തുന്നത് ഇവരണ്ടും തമ്മിലുള്ള ഇഴയടുപ്പമാണ്. സീന്‍സ് ഫ്രം ചൈല്‍ഡ്ഹുഡ് എന്ന കഥാസമാഹാരം ഫൊസെയുടെ സാഹിത്യ ജീവിതത്തിലെ നാഴികകല്ലാണ്. 

നാടകത്തിലേക്ക്

തന്റെ എഴുത്തിന്റെ തട്ടകം നാടകമാണെന്നു തിരിച്ചറിയാന്‍ പിന്നേയും മൂന്നുവര്‍ഷങ്ങള്‍കൂടി വേണ്ടിവന്നു. ആദ്യ നാടകം എഴുതുമ്പോഴേക്കും അദ്ദേഹം ഇരുപതുകളുടെ മധ്യത്തിലെത്തിയിരുന്നു. നോക്കോണ്‍ കെജെം ടില്‍ എ കോം (ആരോ വരാന്‍ പോകുന്നു) ആയിരുന്നു അദ്ദേഹത്തിന്റെ തൂലികയില്‍ പിറന്ന ആദ്യ നാടകം. നാടകകൃത്തെന്ന നിലയില്‍ അദ്ദഹത്തെ ലോകം അറിഞ്ഞു തുടങ്ങിയത് 1994ല്‍ ബെര്‍ഗനിലെ നാഷണല്‍ തിയറ്ററില്‍ ആദ്യമായി അവതരിപ്പിച്ച ഓഗ് ആല്‍ഡ്രി സ്‌കാല്‍ വി സ്‌കില്‍ജസ്റ്റ് (ആന്‍ഡ് നെവര്‍ ഷാല്‍ വി പാര്‍ട്ട്) എന്ന നാടകത്തിലൂടെയായിരുന്നു. ഈ നാടകം പുറത്തിറങ്ങിയതോടെ യോന്‍ ഫൊസെ യൂറോപ്പിലെ ഒന്നാംനിര നാടകകൃത്തുക്കളുടെ പട്ടികയില്‍ ഇടംനേടി. അദ്ദേഹത്തിന്റെ നോര്‍വീജിയന്‍ പ്രസാധകനായ സാംലാഗെറ്റ് പറയുന്നതനുസരിച്ച്, അദ്ദേഹത്തിന്റെ നാടകങ്ങള്‍ ലോകമെമ്പാടും ആയിരത്തിലധികം തവണ അരങ്ങേറിയിട്ടുണ്ട്. വിഖ്യാത നോര്‍വീജിയന്‍ നാടകകൃത്തായ ഹെന്റിക് ഇബ്‌സന് ശേഷം ഏറ്റവുമധികം വേദികളില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ള നാടകകൃത്ത് ഫൊസെയാണ്. ഇബ്സനു ശേഷം ലോകം ആഘോഷിച്ച നോര്‍വീജിയന്‍ നാടകകൃത്താണ് ഫൊസെ. പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഇബ്‌സന്‍ സ്ഥാപിച്ച നാടപാരമ്പര്യത്തിന്റെ ആധുനിക തുടര്‍ച്ചയായാണ് യോന്‍ ഫൊസെയുടെ നാടകങ്ങള്‍ വിലയിരുത്തപ്പെടുന്നത്. അക്കാരണത്താല്‍ത്തന്നെ ന്യൂ ഇബ്‌സണ്‍ എന്ന വിളിപ്പേരും ഫൊസെയ്ക്കുണ്ട്. 

മുന്‍ഗാമികള്‍ക്കൊപ്പം

എഴുത്തുകാരായ തര്‍ജേയ് വെസാസ്, സാമുവല്‍ ബക്കറ്റ്, തോമസ് ബെര്‍ണാര്‍ഡ്, ജോര്‍ജ് ട്രാക്കല്‍, ഫ്രാന്‍സ് കാഫ്ക എന്നിവരുടെയൊപ്പം നിരൂപകര്‍ ഫൊസെയുടെ പേരും ചേര്‍ത്തു. തര്‍ജേയ് വെസാസുമായി ഫൊസെ ഭാഷാപരമായി കൂടുതല്‍ അടുത്തു നില്‍ക്കുന്നതായാണ് നിരൂപകരുടെ പക്ഷം. തന്റെ മുന്‍ഗാമികളായ എഴുത്തുകാരെപ്പോലെ ഫൊസെയും നിഷേധാത്മക വീക്ഷണമാണ് എഴുത്തില്‍ പിന്തുടര്‍ന്നത്. എന്നാല്‍, അദ്ദേഹത്തിന്റെ സൃഷ്ടിയിലെ വലിയ ഊഷ്മളതയും നര്‍മവും മനുഷ്യാനുഭവത്തിന്റെ തീക്ഷണമായ ചിത്രീകരണവും അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.  

അപകടം എഴുത്തിനെ സ്വാധീനിച്ചു

1959ല്‍ നോര്‍വീജിയന്‍ പടിഞ്ഞാറന്‍ തീരത്തുള്ള ഹൗഗെസണ്ടിലാണ് യോന്‍ ഫൊസെ ജനിച്ചത്. സ്‌കൂള്‍ പഠനത്തിനു ശേഷം അദ്ദേഹം ബെര്‍ഗന്‍ സര്‍വകലാശാലയില്‍ ഇഷ്ടവിഷയമായ സാഹിത്യം പഠിച്ചു. അദ്ദേഹത്തിന് ഏഴു വയസുള്ളപ്പോള്‍ ഉണ്ടായ ഗുരുതരമായ ഒരു അപകടം, അദ്ദേഹത്തിന്റെ എഴുത്തില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഉത്കണ്ഠകള്‍, അരക്ഷിതാവസ്ഥകള്‍, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള ചോദ്യങ്ങള്‍ ഓരോ മനുഷ്യനും ജനനം മുതല്‍ യഥാര്‍ഥജീവിതത്തില്‍ അഭിമുഖീകരിക്കുന്ന വിവിധ വൈകാരിക ജീവിത മുഹൂര്‍ത്തങ്ങളുമൊക്കെ അദ്ദേഹത്തിന്റെ രചനകളില്‍ ഇടംപിടിച്ചതിനു പിന്നില്‍ ഈ അപകടസമയത്ത് അദ്ദേഹത്തിനുണ്ടായ അനുഭവങ്ങളാണെന്ന് ഒരിക്കല്‍ അദ്ദേഹംതന്നെ വ്യക്തമാക്കുകയുണ്ടായി. ഉത്കണ്ഠയുടെയും ജീവിതത്തിലെ പ്രതിസന്ധികളെ നേരിടാന്‍ ശേഷിയില്ലാത്ത മനുഷ്യരുടെ ദുര്‍ബലതയും ഏറ്റവും ശക്തമായ മാനുഷിക വികാരങ്ങളും ലളിതമായ ഭാഷയില്‍ വായനക്കാരനെ അനുഭവിപ്പിക്കുന്നതില്‍ ഫൊസെയുടെ രചാനാ വൈഭവമാണ് അദ്ദേഹത്തിന്റെ നാടകങ്ങളെ ജനകീയമാക്കിയത്. ലോകവ്യാപകമായി ആയിരത്തിലേറെ വേദികളില്‍ ഫൊസെയുടെ നാടകങ്ങള്‍ അവതരിപ്പിക്കപ്പെടുന്നതിന്റെ കാരണവും മറ്റൊന്നല്ല. നമ്മുടെ സ്വന്തം ജീവിതത്തില്‍ തല്‍ക്ഷണം തിരിച്ചറിയാന്‍ കഴിയുന്ന ദൈനംദിന സാഹചര്യങ്ങളാണ് ഫൊസെ തന്റെ രചനകളിലൂടെ അവതരിപ്പിക്കുന്നത്.

സെപ്‌റ്റോളജി; മാസ്റ്റര്‍പീസെന്ന് നിരൂപകര്‍

ദൈവം, കല, സ്വത്വം, കുടുംബജീവിതം, മനുഷ്യജീവിതം എന്നിങ്ങനെയുള്ള യാഥാര്‍ത്ഥ്യങ്ങളുമായി ഒരു വൃദ്ധന്‍ ആവര്‍ത്തിച്ചുള്ള കണക്കുകൂട്ടലുകളെക്കുറിച്ചുള്ള അസാധാരണമായ ഏഴ്‌നോവല്‍ പരമ്പരയായ സെപ്‌റ്റോളജിയാണ് യോന്‍ഫൊസെയുടെ മികച്ച രചനയെന്നാണ് ലോകമെമ്പാടുമുള്ള ഭൂരിഭാഗം നിരൂപകരും വിലയിരുത്തുന്നത്. ഫൊസേയുടെ ഈ രചനയില്‍ ഒരേ സമയം സൗന്ദര്യപരവും ദാര്‍ശനികവുമായ വ്യത്യസ്തമായ തലങ്ങളുണ്ട്. മൂന്നു വാല്യങ്ങളിലായാണ് ഈ ബൃഹദ് രചന പുറത്തിറങ്ങിയിരിക്കുന്നുത്. 2019, 2020, 2021 വര്‍ഷങ്ങളിലായാണ് ഡെറ്റ് ആന്ദ്രേ നാംനെറ്റ് (ദി അദര്‍ നെയിം), ഉദാ ഈന്‍ അന്നന്‍ (ഞാന്‍ മറ്റൊരാളാണ്), എയ്റ്റ് നിറ്റ് നാം (ഒരു പുതിയ പേര്) എന്നീ മൂന്നു വാല്യങ്ങള്‍ പുറത്തിറങ്ങിയത്.

കാവ്യഭാഷയും വഴങ്ങും

കവിയെന്ന നിലയിലും തന്റെ പ്രതിഭ തെളിയിച്ചയാളാണ് യോന്‍ ഫൊസെ. എണ്‍പതുകളുടെ മധ്യത്തില്‍ത്തന്നെ നാടകത്തിനും നോവലിനുമൊപ്പം കവിതകളും എഴുതിയിരുന്നു. 1986ല്‍ അദ്ദേഹത്തിന്റെ ആദ്യ കവിതാസമാഹാരമായ എംഗല്‍ മെഡ് വാറ്റ്ന്‍ ഐ ഔജീന്‍ പുറത്തിറങ്ങി. അദ്ദേഹത്തിന്റെ നാടകങ്ങളിലും നോവലുകളിലും കാവ്യ ഭാഷയുടെ സ്വാധീനവും അസാധാരണമായ ബിംബങ്ങളുടെ സാന്നിധ്യവും നിരൂപകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 2021 ല്‍ പുറത്തിറങ്ങിയ ദിക്റ്റ് ഐ സാംലിംഗ് (2021) എന്ന കവിതാസമാഹാരം കവിയെന്ന നിലയില്‍ അദ്ദേഹത്തിന്റെ യശസ് രാജ്യാന്തരതലത്തില്‍ ഉയര്‍ത്തി. വിഖ്യാത കവികളായ ജോര്‍ജ് ട്രാക്കലിന്റെയും റെയ്‌നര്‍ മരിയ റില്‍ക്കെയുടെയും കവിതകള്‍ നോര്‍വീജിയന്‍ ഭാഷകളിലേക്ക് ഫൊസെ വിവര്‍ത്തനം ചെയ്തിട്ടുമുണ്ട്.




FACEBOOK COMMENT BOX