Friday, October 27, 2017

പുനത്തില്‍: സര്‍ഗാത്മകതയുടെ കാര്‍ണിവല്‍


'' ഗോസായിക്കുന്നിന്റെ താഴ്‌വരയില്‍, കടപ്പുറത്തെ വിജനതയില്‍, ഒരു സ്വര്‍ണമത്സ്യംപോലെ പൂക്കുഞ്ഞിബീ അടിഞ്ഞുകിടക്കുന്നു. നനഞ്ഞ പൂഴിയില്‍ നുരയ്ക്കുന്ന തിരമാലകള്‍ തണുത്ത ശരീരത്തെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു''
                                   സ്മാരകശിലകള്‍ (പുനത്തില്‍ കുഞ്ഞബ്ദുള്ള)



ചിത്രകാരനാവണമെന്ന് അതിയായി ആഗ്രഹിച്ച ഒരാള്‍ സാഹിത്യകാരനായാല്‍,  അയാള്‍ എഴുതുന്നതില്‍ ഒരു ചിത്രം കൂടിയുണ്ടാവും. അതാണു പുനത്തിലിന്റെ രചനകള്‍ വായനക്കാരനു നല്‍കുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസെന്നു വിശേഷിപ്പിക്കുന്ന സ്മാരകശിലകളിലെ പൂക്കുഞ്ഞിബീയുടെ മരണം അവതരിപ്പിക്കുന്ന വരികള്‍ വായിക്കുന്ന വായനക്കാരന്റെ മനസില്‍ തെളിയുന്ന പശ്ചാത്തലചിത്രം മാത്രം മതി അദ്ദേഹത്തിന്റെ ക്രാഫ്റ്റ് മനസിലാക്കാന്‍. വ്യക്തിപരമായ അനുഭവങ്ങള്‍ താന്‍ ഏതു വൈകാരിക തലത്തിലാണോ അനുഭവിച്ചത്, അതിന്റെ തീക്ഷ്ണതയും വൈകാരികതീവ്രതയും ചോര്‍ന്നു പോകാതെ തന്റെ എഴുത്തിലേക്ക് ആവാഹിക്കാന്‍ പുനത്തിലിന് കഴിഞ്ഞിരുന്നു. അനുപമമായ രചനാ ശൈലിയാണ് പുനത്തിലിന്റെ കൃതികളെ മറവിയുടെ കയത്തിലേക്ക് ആണ്ടുപോവാതെ പിടിച്ചു നിര്‍ത്തിയത്.

Friday, October 6, 2017

ഇഷിഗുറോ: ഓര്‍മയുടെ കാന്‍വാസിലെ കഥാകാരന്‍


(നൊബേല്‍ പുരസ്‌കാരം നേടിയ കസുവോ ഇഷിഗുറയെ കുറിച്ചെഴുതിയ ലേഖനം)

''ഭാഷ അനുഭവങ്ങളുടെ വാതിലും സ്‌നേഹത്തിന്റെ കിടപ്പറയും അനിശ്ചിതത്വത്തിന്റെയും ചോദ്യംചെയ്യലിന്റെയും അന്തരീക്ഷത്തിലേക്കു തുറക്കുന്ന ജനാലയുമാണ്.''                   കാര്‍ലോസ് ഫുന്റസ്

കഥാരചനയില്‍ പൊതുരീതികളെ കൈയൊഴിയാനുള്ള ശ്രമങ്ങള്‍ തുടങ്ങിയ സമകാലിക കഥാകാരന്‍മാരില്‍ ശ്രദ്ധേയനാണു ജപ്പാനില്‍ ജനിച്ച് ഇംഗ്ലീഷില്‍ എഴുതുന്ന കസുവോ ഇഷിഗുറോ. സാഹിത്യത്തിനുള്ള പരമോന്നത ബഹുമതിയായ നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയതിന്റെ കാരണവും മറ്റൊന്നല്ല. വൈകാരികമായി കരുത്തുള്ള കഥാപാത്രങ്ങളാണ് ഇഷിഗുറോയുടെ നോവലുകളുടെ മഹത്വമെന്നാണു നൊബേല്‍ പുരസ്‌കാരസമിതി വിലയിരുത്തിയത്.

കഥാപാത്രങ്ങളുടെ ഒര്‍മകളിലൂടെയാണ് ഇഷിഗുറോയുടെ കഥകള്‍ പുരോഗമിക്കുന്നത്. അതിനു കാലത്തിന്റെ പിന്‍ബലവുമുണ്ട്. അദ്ദേഹത്തിന്റെ പൊതു സ്വഭാവമായി നിരൂപകര്‍ വിലയിരുത്തിയിട്ടുള്ളതു വളരെ ജാഗ്രതയോടെ നിലനിര്‍ത്തിയിട്ടുള്ള ഭ്രമാത്മകതയാണ്.  ഇഷിഗുറോയുടെ രചനകളില്‍ ഭാവനയുടെ അതിപ്രസരമെന്നു വിമര്‍ശകര്‍ വിമര്‍ശനമുന്നയിച്ചിട്ടുള്ളപ്പോഴൊക്കെ അദ്ദേഹം കൊടുത്തിട്ടുള്ള മറുപടി ഇങ്ങനെ: 'അതു ഭാവനയല്ല മിഥ്യയാണ്. മനുഷ്യരുടെ മിഥ്യാധാരണകളെക്കുറിച്ചും പിന്നീട് അവരുടെ ബോധമണ്ഡലത്തില്‍ ഇടം നേടുന്ന മിഥ്യാ ബോധ്യങ്ങളെക്കുറിച്ചുമാണു ഞാന്‍ പറയാന്‍ ശ്രമിച്ചിട്ടുള്ളത്. ഓര്‍മ എന്നെ സംബന്ധിച്ചു വളരെ വിലപ്പെട്ടതാണ്, പ്രധാനപ്പെട്ടതും. ഓര്‍മകളിലൂടെ ഞാന്‍ നടത്തുന്ന യാത്രയാണ് എന്റെ കൃതികളായി പുറത്തുവരുന്നത്.''

Wednesday, September 20, 2017

സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ പ്രകാശനം ചെയ്തു

സാഹിത്യം അഭിമുഖം നില്‍ക്കുമ്പോള്‍ എന്ന എന്റെ പുസ്തകം സെപ്റ്റംബര്‍ ഒമ്പതിന് കോട്ടയം സിഎംഎസ് കോളജില്‍ നടന്ന ചടങ്ങില്‍ കെ. പി. രാമനുണ്ണി, ദീപിക സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍ റ്റി. സി. മാത്യുവിനു നല്‍കി പ്രകാശനം ചെയ്തു. എസ്പിസിഎസ് പബ്ലിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ബി. ശശികുമാര്‍, കോട്ടയം ഗവണ്‍മെന്റ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. എന്‍. കൃഷ്ണകുമാര്‍, അധ്യാപകനും എഴുത്തുകാരനുമായ ഡോ. എം. ജി. ബാബുജി, പരസ്പരം സാഹിത്യമാസികയുടെ ചീഫ് എഡിറ്റര്‍ ഔസേഫ് ചിറ്റക്കാട്, എഴുത്തുകാരന്‍ രാകേഷ്‌നാഥ്, ദീപിക ഡെപ്യൂട്ടി എംഡി ഡോ. താര്‍സീസ് ജോസഫ്, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജോസ്. ടി, പ്രമുഖ ചിത്രകാരന്‍ ടി. ആര്‍. ഉദയകുമാര്‍, കുറവിലങ്ങാട് ദേവമാത കോളജ് അധ്യാപകന്‍ ഡോ. ജയ്‌സണ്‍ ജേക്കബ് തുടങ്ങിയവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

വിവിധ തലമുറകളിലെ പ്രതിഭാധനന്‍മാരായ 14 എഴുത്തുകാരുമായി നടത്തിയ അഭിമുഖങ്ങളാണ് പുസ്തകത്തിന്റെ ഉള്ളടക്കം. എന്‍ബിഎസിന്റേതാണ് പുസ്തകം. വില 130 രൂപയാണ്.












Friday, July 28, 2017

നവാസ് ഷെരീഫ്: ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു

 പാക്കിസ്ഥാന്‍ പ്രസിഡന്റ് നവാസ് ഷെരീഫ് അഴിമതി ആരോപണങ്ങളെ തുടര്‍ന്ന് രാജിവച്ച പശ്ചാത്തലത്തിലെഴുതിയ ലേഖനം

പാക്കിസ്ഥാന്‍ പ്രസിഡന്റായിരുന്ന സിയ ഉള്‍ ഹക്കിന്റെ ആശീര്‍വാദത്തോടെ രാഷ്ട്രീയത്തിലിറങ്ങിയ നവാസ് ഷെരീഫിനെ കാത്തിരുന്നത് അപ്രതീക്ഷിത ദുരന്തം. പാനമ അഴിമതിക്കേസില്‍ പാക് സുപ്രീംകോടതി കുറ്റക്കാരനെന്ന് വിധിച്ചതിനു പിന്നാലെ പഞ്ചാബ് സിംഹം എന്നു കൂടി വിളിപ്പേരുള്ള നവാസ് ഷെരീഫിന് രാജി വയ്‌ക്കേണ്ടിവന്നിരിക്കുന്നു. മൂന്നു തവണ പാക്കിസ്ഥാന്റെ പ്രധാനമന്ത്രി കസേരയില്‍ ഇരുന്നിട്ടുള്ള നവാസിന്റെ രാഷ്ട്രീയ ജീവിതത്തില്‍ വലിയ കരിനിഴലാണ് ഈ സംഭവം വീഴിച്ചിരിക്കുന്നത്. മൂന്നാം തവണ അദ്ദേഹം പ്രധാനമന്ത്രി പദത്തില്‍ നിന്നിറങ്ങുന്‌പോള്‍, ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു. മൂന്നു തവണ പ്രധാനമന്ത്രി ആയെങ്കിലും ഒരിക്കല്‍ പോലും കാലാവധി പൂര്‍ത്തിയാക്കാനായില്ലെന്ന സ്വന്തം ചരിത്രം.

Saturday, February 18, 2017

നേട്ടങ്ങളുടെ നെറുകയില്‍ ഐഎസ്ആര്‍ഒ


''ആയിരം കാതം നീണ്ട യാത്ര ആരംഭിക്കുന്നതും ഒരു ചുവടു വച്ചു കൊണ്ടാണ്''
ഐഎസ്ആര്‍ഒ ആ നേട്ടം കൈവരിച്ചിരിക്കുന്നു. ഒറ്റ റോക്കറ്റില്‍ നൂറിലേറെ ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിക്കുക. ചരിത്രമായ ആ ദൗത്യം ഐഎസ്ആര്‍ ഇന്നലെ വിജയകരമായി പൂര്‍ത്തിയാക്കി. ലോകത്തെ മുന്‍നിര ബഹിരാകാശ ഏജന്‍സികള്‍ക്കു പോലും ഇതുവരെ സാധിക്കാത്ത വലിയൊരു ദൗത്യമാണ് ഐഎസ്ആര്‍ഒ ഇന്നലെ പൂര്‍ത്തിയാക്കിയത്. 104 ഉപഗ്രഹങ്ങളെയാണ് പിഎസ്എല്‍വി സി 37 ഭ്രമണപഥത്തില്‍ എത്തിച്ചത്. ഇത് ഒരു രാത്രി കൊണ്ടുണ്ടാക്കിയ നേട്ടമല്ല.  തദ്ദേശീയ സാങ്കേതികവിദ്യയില്‍ ചന്ദ്രനും കടന്ന് ചൊവ്വവരെ എത്തിയ ദൗത്യത്തിന്റെ, അന്തരീക്ഷവായു സ്വീകരിച്ച് ജ്വലിക്കുന്നതും ഭാരംകൂടിയ ഉപഗ്രഹങ്ങളെ വഹിക്കാന്‍ ശേഷിയുമുള്ള റോക്കറ്റിന്റെ,  ശുക്രനെ കീഴടക്കാനുള്ള തയാറെടുപ്പുകളുടെ, പ്രപഞ്ചരഹസ്യങ്ങളുടെ ചുരുളഴിക്കുന്ന ഗവേഷണലക്ഷ്യങ്ങളുടെയൊക്കെ തുടര്‍ച്ചയാണ് ഇന്നലത്തെ നേട്ടം.


Friday, January 6, 2017

ഓംപുരി: നടന വൈഭവത്തിന്റെ പ്രതിരൂപം

മഹത്തായ പ്രകടനങ്ങളില്‍ നിന്നും മഹാന്‍മാരായ കലാകാരന്‍മാരിനിന്നും പ്രചോദനം ഉള്‍ക്കൊള്ളുക. അവരെ അനുകരിക്കരുത്. പ്രചോദനമെന്നാല്‍ കൂടുതലും ഒരു മാതൃകയാണ്. നോക്കികാണാനുള്ള ഒരു നിലവാരമാണ്. എങ്ങനെ അഭിനയിക്കണമെന്നതിനുള്ള ഉദാഹരണമല്ല.
                           - ഓംപുരി

FACEBOOK COMMENT BOX