Tuesday, July 5, 2016

കാവാലം നാരായണപ്പണിക്കര്‍: മനുഷ്യസ്‌നേഹിയായ മഹാമനീഷി

അതിരുകാക്കും മലയൊന്നു തുടുത്തേ
തുടുത്തേ തക തക തക താ
അങ്ങ് കിഴക്കത്തെ ചെന്താമര കുളിരിന്റെ ഈറ്റില്ല തറയില്
പേറ്റ് നോവിന് പെരാറ്റുറവ ഉരുകി ഒലിച്ചേ തക തക താ
(സര്‍വകലാശാല)

കാവാലം അരങ്ങൊഴിയുമ്പോള്‍ നഷ്ടമാകുന്നത് സംസ്കാരത്തിന്റെയും സാഹിത്യത്തിന്റെയും കലയുടെയും വളര്‍ച്ചയ്ക്കായി അവതാരമെടുത്ത മനുഷ്യസ്‌നേഹിയായ മഹാമനീഷിയെയാണ്. കലാകാരന്‍ എന്ന നിലയില്‍ എത്ര ഉയരത്തിലെത്തിയിട്ടും സ്വന്തം നാടും നാട്ടുപാരമ്പര്യങ്ങളും ഉപേക്ഷിച്ച് ജീവിതത്തിന്റെ അര്‍ത്ഥതലങ്ങള്‍ തേടാന്‍ അദ്ദേഹം ഒരിക്കലും ശ്രമിച്ചിരുന്നില്ല. പുതുതായി നടത്തുന്ന ഏതൊരു രചനയിലും അദ്ദേഹം തന്റെ നാടി}െയും പാരമ്പര്യത്തെയും പുതുമയോടെ പു}രാവിഷ്കരിച്ചു കൊണ്ടിരുന്നു. ഒരോ തവണയും തന്റെ ഗ്രാമത്തിലേക്കും 'ഭാഷയിലേക്കും ചേര്‍ന്നു നില്‍ക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണത്തെ കുറിച്ച് അദ്ദേഹം തന്നെ എക്കാല യൗവ്വനം എന്ന കവിതയില്‍ പറയുകയുണ്ടായി.

സ്വതഃസിദ്ധമായുള്ളിലൊഴുകുമെന്‍ ഗ്രാമീണ
ശുദ്ധമാം തേനിമ്പസത്തിലെന്‍ കര്‍മങ്ങള്‍
നിത്യം നിഴലിട്ടു; ഞാനാം തനിമത
ന്നര്‍ത്ഥവും വാക്കുമായമ്മയും ഗ്രാമവും' 
(എക്കാല യവ്വനം).

FACEBOOK COMMENT BOX