Thursday, June 11, 2015

തെരുവ്

രചന: ഒക്ടാവിയോ പാസ്
മൊഴിമാറ്റം: സന്ദീപ് സലിം
*********************

തെരുവ് നീണ്ടതും നിശബ്ദവും
ഞാന്‍ നടക്കുന്നു
കൂരിരുട്ടില്‍ തപ്പിത്തടഞ്ഞ്
കാലിടറി ഞാന്‍ വീഴുന്നു
പിന്നെ, എഴുന്നേല്‍ക്കുന്നു
ഞാന്‍ അന്ധമായി ചവിട്ടി നടക്കുന്നു
നിശബ്ദമായ കല്ലുകള്‍ക്കും കരിയിലകള്‍ക്കും മേലെ
എന്നെ ആരോ പിന്തുടരുന്നു
കല്ലുകളെയും കരിയിലകളെയും ചവിട്ടിത്തള്ളിക്കൊണ്ട്
ഞാന്‍ നിശ്ചലനാവുമ്പോള്‍
അയാളുടെ ചലനവും നിലയ്ക്കുന്നു
ഞാനോടുമ്പോള്‍ കൂടെ അയാളും
ഞാന്‍ പിന്തിരിഞ്ഞ് നോക്കുന്നു; ആരുമില്ല
കൂരിരുള്‍ മാത്രം
പുറത്തേക്ക് വാതിലുകളില്ല
എന്റെ പാദങ്ങള്‍ മാത്രം
എണ്ണമറ്റ വളവുകള്‍ തിരിഞ്ഞിട്ടും
അതേ പഴയ തെരുവില്‍
തെരുവില്‍ ആരുമെന്നെ കാത്തുനില്‍ക്കുന്നില്ല
എന്നെ ആരും പിന്തുടരുന്നില്ല
തെരുവില്‍ ഞാന്‍ പിന്‍പറ്റുന്നവനാകുന്നു
ഇരുട്ടില്‍ ഞാന്‍ ഇടറി വീഴുന്നു, എഴുന്നേല്‍ക്കുന്നു
എന്നിട്ട് എന്നെ നോക്കിപ്പറയുന്നു; ആരുമില്ല
======================================
മെക്‌സിക്കന്‍ കവിയും സാഹിത്യ നൊബേല്‍ ജേതാവുമായ ഒക്ടാവിയോ പാസിന്റെ ദ സ്ട്രീറ്റ് എന്ന കവിതയുടെ സ്വതന്ത്ര വിവര്‍ത്തനം. തകഴിക്ക് 1984ല്‍ ജ്ഞാനപീഠം സമ്മാനിച്ചതും പാസ് ആണ്.

The Street
..................
Here is a long and silent street.
I walk in blackness and I stumble and fall
and rise, and I walk blind, my feet
trampling the silent stones and the dry leaves.
Someone behind me also tramples, stones, leaves:
if I slow down, he slows;
if I run, he runs I turn : nobody.
Everything dark and doorless,
only my steps aware of me,
I turning and turning among these corners
which lead forever to the street
where nobody waits for, nobody follows me,
where I pursue a man who stumbles
and rises and says when he sees me : nobody.
Octavio Paz

FACEBOOK COMMENT BOX