Saturday, March 14, 2009

അന്വേഷണം


കൊലക്കയര്‍ തൂക്കി


അതില്‍ കുരുക്കാനുളള തലയുമായി


കസേരയില്‍ കയറി നിന്നപ്പോള്‍


ഓര്‍മകള്‍ കെട്ടു പൊട്ടി പാറിപ്പോയി

കുട്ടിക്കാലത്ത്‌ ഊഞ്ഞാലിലിരുത്തി ആടിച്ച

അച്ഛനെയോര്‍ത്തു

ആട്ടത്തിന്റെ വേഗത കുറഞ്ഞുപോയതിന്‌

അച്ഛനെവെറുത്തു

കുരുക്ക്‌ കഴുത്തിലിടവേ

കാത്തിരുന്ന്‌ മടുത്ത്‌ ഓടിവന്ന്‌ കെട്ടിപ്പിടിച്ച്‌

ഉമ്മയ്‌ക്കു കെഞ്ചുന്ന

കുഞ്ഞനിയത്തിയെ ഓര്‍ത്തു

പരീക്ഷത്തലേന്ന്‌

കവിത വായിച്ചത്‌ കണ്ടെത്തിയതിന്‌

അവളെ വെറുത്തു

കയര്‍ മുറുകി

അവസാന ശ്വാസത്തിനായി

പിടയവേ ജനനത്തിനും മുന്‍പ്‌

ആത്മാവ്‌ തൊട്ടറിഞ്ഞ

അമ്മയുടെ കണ്ണുനീരിനെ കുറിച്ചോര്‍ത്തു

അപ്പോഴും

അമ്മയെ വെറുക്കാനുളള

കാരണത്തിനായി മനസ്‌ പരതിക്കൊണ്ടിരുന്നു

3 comments:

Bindhu Unny said...

എന്നിട്ട് കണ്ടെത്തിയോ? അതോ അപ്പോഴേയ്ക്കും കുരുക്ക് മുറുകിയോ?
:-)

Ranjith chemmad / ചെമ്മാടൻ said...

നല്ല കവിതകള്‍!
ആശംസകള്‍,
വീണ്ടും വരാം...

Sabu Hariharan said...

Good one

FACEBOOK COMMENT BOX